അയർക്കുന്നം: റോബിൽഹുഡ് രീതിയിൽ ഓപറേഷൻ നടത്തി. പക്ഷേ, ശ്രമം പാളി. അയർകുന്നത്ത് എടിഎം മോഷണത്തിനു പിന്നിൽ സാങ്കേതിക പരിജ്ഞാനമുള്ള ഹൈടെക് കള്ളനെന്നു സംശയം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫെഡറൽ ബാങ്കിന്റെ അയർക്കുന്നം ശാഖയോടു ചേർന്നു പ്രവർത്തിക്കുന്ന എടിഎമ്മിൽ കവർച്ചശ്രമം നടന്നത്. എടിഎമ്മിൽ കാമറയുണ്ടെന്നു മനസിലാക്കിയ കള്ളൻ മുഖം മറച്ചാണ് എടിഎം കൗണ്ടറിൽ എത്തിയത്. തുടർന്ന് കാമറയിൽ സ്്രപേ പെയിന്റ് അടിച്ച് കാഴ്ച മറച്ചു. തുടർന്ന് മോഷണ ശ്രമം പുറത്തു നിന്നാരും കാണാതിരിക്കുന്നതിനു എടിഎം കൗണ്ടറിന്റെ വാതിലിന്റെ ചില്ലും സ്പ്രേ പെയിന്റ് അടിച്ചു മറച്ചു. കാമറക്കാഴ്ചകൾ മറച്ചതിനു ശേഷം സിസിടിവി കാമറയുടെ ബന്ധവും വിഛേദിച്ചു.തുടർന്നായിരുന്നു മോഷണ ശ്രമം.ഏറെ നേരം പണിപ്പെട്ടെങ്കിലും പണം അപഹരിക്കാൻ മോഷ്ടാവിനു സാധിച്ചില്ല. നിരാശയോടെ മടങ്ങുകയായിരുന്നു. രാവിലെ എടിഎം കൗണ്ടർ വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മോഷണശ്രമം ആദ്യം അറിഞ്ഞത്.തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ്…
Read MoreCategory: Kottayam
നമ്പർ പ്ലേറ്റില്ലാത്ത കാറിൽ അയാളെത്തും; കുടിക്കാൻ വെള്ളമോ, നാട്ടുകാരുടെ പേരോ ചോദിച്ച് നിങ്ങളുടെ ശ്രദ്ധതിരിക്കും, പിന്നെ..; തനിയെ സഞ്ചരിക്കുന്ന സ്ത്രീകളും വീട്ടമ്മമാരും കരുതിയിരിക്കുക…
കൂരോപ്പട: പോലീസിനെ വെല്ലുവിളിച്ച് മാല മോഷണ സംഘത്തിന്റെ കറക്കം നന്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ. സിസി ടിവി ഇല്ലാത്ത പ്രദേശങ്ങൾ മനസിലാക്കി മാല മോഷണ സംഘം തട്ടിപ്പ് നടത്തുന്നു. അന്വേഷണം വഴിമുട്ടി പോലീസും. കൂരോപ്പടയിൽ പശുവിനെ തീറ്റിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. സംഭവത്തിൽ പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. ളാക്കാട്ടൂർ സ്രായിൽ ജഗദമ്മ മുരളി(62)യുടെ രണ്ടു പവൻ തൂക്കമുള്ള മാലയാണ് തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നന്പർ പ്ലേറ്റ് ഇല്ലാത്ത ചുവന്ന കാറ് ഈ പ്രദേശങ്ങളിൽ കറങ്ങുന്നത് പ്രദേശ വാസികൾ ശ്രദ്ധിച്ചിരുന്നു. ഇന്നലെ ഈ കാറുമായി ഒരാൾ ളാക്കാട്ടൂർ എംജിഎം സ്കൂളിനു സമീപത്തുള്ള വീട്ടിൽ നിന്നും കുപ്പിയിൽ വെള്ളം എടുക്കുന്നതിനായി എത്തി. വീട്ടുകാർക്ക് സംശയം തോന്നിയതിനാൽ അയാളെ പറഞ്ഞയയ്ക്കുകയായിരുന്നു. ഇവിടെ നിന്നും പോകുന്ന വഴിയിലാണ് പശുവിനെ തീറ്റിച്ചു നിന്ന ജഗദമ്മയുടെ മാല…
Read More50000 രൂപ തികച്ചു വേണം..! വിധവയായ വീട്ടമ്മയിൽനിന്നും കൈക്കൂലി വാങ്ങി; തഹസിൽദാർ കുടുങ്ങി
പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ കുടുങ്ങി. പീരുമേട് എൽഎ തഹസിൽദാർ യൂസഫ് റാവുത്തറാണ് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത്. ഉപ്പുതറ കുവലേറ്റം സ്വദേശി വിധവയായ വീട്ടമ്മയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വാഗമണ് വില്ലേജിൽപ്പെട്ട കുവലേറ്റം കണിശേരിൽ രാധാമണി സോമനിൽനിന്നും പട്ടയം നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എൽ എ തഹസിൽദാർ പിടിയിലായത്. രാധാമണി സോമന്റെ കൈവശമുള്ള 2.16 ഏക്കർ ഭൂമിയുടെ പട്ടയ നടപടികൾ 2015-ൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ പട്ടയം നൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല. പട്ടയത്തിനായി നിരന്തരം താലൂക്കോഫീസ് കയറിയിറങ്ങിയ രാധാമണിയോട് അന്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തന്റെ നിവൃത്തികേട് അറിയിച്ചിട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതേതുടർന്ന് രാധാമണി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസിന്റെ നിർദേശമനുസരിച്ച് രാധാമണി ഇരുപതിനായിരം രൂപ തഹസിൽദാർക്കു നൽകി. 50000 രൂപ തികച്ചു വേണമെന്നാവശ്യപ്പെട്ട് ഈ പണം വാങ്ങാൻ ഇയാൾ ആദ്യം തയാറായില്ല. ഇത് ആദ്യ ഗഡുവാണെന്ന്…
Read Moreഇരുട്ടിന്റെ മറ നീക്കി വീണ്ടും വെളിച്ചം പകരും; വേലുതമ്പിദവള സ്ഥാപിച്ച ചങ്ങനാശേരി നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് വീണ്ടും തെളിയുന്നു
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിന്റെ അഭിമാന സ്തംഭം അഞ്ചുവിളക്ക് ഇനി തെളിയും. അഞ്ചു വിളക്കിന്റെ അറ്റുകുറ്റ ജോലികൾ പൂർത്തിയാക്കി പ്രകാശം പരത്തുന്നതിനു നഗരസഭ തീരുമാനമെടുത്തു. ഇതോടെ ചങ്ങനാശേരിയുടെ മുഖമുദ്രയായ അഞ്ചു വിളക്കിനു ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അഞ്ചുവിളക്കിന്റെ അറ്റകുറ്റ പണികൾ നടത്താൻ എസ്റ്റിമേറ്റ് തയാറാക്കാൻ മുനിസിപ്പൽ എൻജിനിയർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബോട്ട് ജെട്ടിയുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അഞ്ചു വിളക്ക് മാർക്കറ്റ് ബൈപാസ് നിർമാണത്തെ തുടർന്ന് 2015ൽ സ്ഥാപിച്ചിരുന്നു. പിന്നീടുണ്ടായ കാറ്റിൽ പഴയ വിളക്കുകൾ താഴെ വീണ് തകർന്നു. തുടർന്ന് പഴയ സ്തൂപത്തിൽ തന്നെ നഗരസഭ സ്ഥാപിച്ച പുതിയ വിളക്കുകളാണ് ഇപ്പോഴുള്ളത്. ഇപ്പോൾ അതിന്റെ കാലുകൾ ഒടിഞ്ഞ നിലയിലാണ്. അഞ്ചുവിളക്കിനുതന്നെ മുന്പ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. പുതിയ അലങ്കാര ദീപങ്ങൾ സ്ഥാപിച്ചപ്പോൾ ഈ കണക്ഷൻ അതിലേക്കു മാറ്റി കൊടുത്തു. അടുത്തിടെ തൂണുകൾ ചരക്കു വാഹനങ്ങൾ ഇടിച്ച് തകരുകയും വൈദ്യുതി…
Read Moreമൂന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു; ‘ഒരിത്തിരീങ്കൂടി സ്പീഡ് ഉണ്ടാരുന്നേലെ… ഈ കടയിലെ റീത്ത് തന്നെ നെഞ്ചത്തു വെയ്ക്കാമായിരുന്നു’വെന്ന് നാട്ടുകാരൻ
കോട്ടയം: ‘ഒരിത്തിരീങ്കൂടി സ്പീഡ് ഉണ്ടാരുന്നേലെ…ഈ വീടുംകൂടി അങ്ങ് പൊളിഞ്ഞേനെ…’ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഏറെ ഹിറ്റായ ഒരു ഡയലോഗാണ്. നിയന്ത്രണം നഷ്്ടപ്പെട്ട റോഡ് റോളർ നായിക ശോഭനയുടെ വീടിന്റെ മതില് ഇടിച്ചു പൊളിച്ച് മുറ്റത്തു വന്നു നിൽക്കുന്പോൾ പപ്പു മോഹൻലാലിനോട് പറയുന്നതാണിത്. അതുപോലെയായിരുന്നു കഴിഞ്ഞ ദിവസം മൂന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്്ടപ്പെട്ട് കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയിലെ റീത്ത് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ നിസാര പരിക്കേറ്റ മൂന്നുപേരേയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ സിഗ്മ സ്റ്റോഴ്സിലായിരുന്നു സംഭവം. കടയുടമ സജി രാവിലെ കട തുറന്ന് റീത്തും ബൊക്കയും മാലയുമൊക്കെ പുറത്തു വെയ്ക്കുകയായിരുന്നു. ഈ സമയത്താണ് അമിത വേഗത്തിൽ ഇരന്പിയെത്തിയ ബൈക്ക് മൂവർ സംഘവുമായി കടയിക്കുള്ളിലേക്ക് ഇടിച്ചു കയറിയത്. കടയുടെ ഫ്ളക്സ് കീറി റീത്തും ബൊക്കയും തട്ടിത്തെറിപ്പിച്ചുകൊണ്ടായിരുന്നു ബൈക്ക് എത്തിയത്. കടയിക്കുള്ളിലേക്ക് ബൈക്ക് ഇടിച്ചു കയറിയെങ്കിലും…
Read Moreകക്കൂസ് മാലിന്യം തള്ളൽ! സൂക്ഷിച്ചോ, അവരുടെ കയ്യിലെങ്ങാനും പെട്ടാൽ…
വെച്ചൂർ: രാത്രിയുടെ യാമങ്ങളിൽ അവരെത്തി. നാടിനു കാവലിരുന്ന് യുവാക്കൾ. വെച്ചൂർ-ഇടയാഴം-കല്ലറ റോഡരിലും പാടശേഖരങ്ങളുടെ ഓരത്തും ജലാശയങ്ങളിലും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ ഒരുപറ്റം യുവാക്കൾ രംഗത്ത്. ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾ നാടിനു കാവലിരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാത്രി വെച്ചൂർ തോട്ടാപ്പള്ളിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടു വാഹനങ്ങൾ ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ പിടികൂടി പോലിസിനു കൈമാറിയിരുന്നു. വെച്ചൂർ-കല്ലറ റോഡരികിലും വേരുവള്ളി-മാന്പറ റോഡിനു സമീപത്തും ജലാശയങ്ങളിലും പാടശേഖരത്തിന്റെ ഓരത്തും രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമായി. കടുത്ത ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾക്ക് റോഡിലൂടെ നടന്നു പോകുന്നതിനു കഴിയാത്ത സ്ഥിതിയാണ്. ജനങ്ങളുടെ ഇടപെടലിനെ തുടർന്നു പോലീസ് വാഹനം കസ്റ്റഡിയിലെടുത്താലും ചെറിയ പിഴ ഒടുക്കി പോലീസിനു വാഹനം വിട്ടുനൽകേണ്ടി വരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്നാണു മാലിന്യം നിറച്ച ടാങ്കറുകൾ എത്തുന്നതെന്ന്…
Read Moreആ സ്ഥലം തിരിച്ചുതന്നേക്ക്..! മുണ്ടക്കയം പുത്തൻചന്തയിൽ ഒന്നും നടന്നില്ല; കെഎസ്ആർടിസിക്ക് അതിനുള്ള പ്രാപ്തിയില്ല ?
മുണ്ടക്കയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങാനായില്ല. മുണ്ടക്കയം പുത്തൻചന്തയിൽ പണി പൂർത്തീകരിച്ച മന്ദിരം തിരിച്ചുപിടിക്കാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്. നിർമാണം പൂർത്തീകരിച്ച പുത്തൻചന്ത കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ നോക്കുകുത്തിയായിട്ട് നാലു വർഷം ആകുന്നു. നിർമാണം കഴിഞ്ഞെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഡിപ്പോയിലെ പുതിയ തസ്തികകൾ അടക്കമുള്ള ഭൗതികസാഹചര്യങ്ങൾ ക്രമീകരിക്കാൻ ഭാരിച്ച തുക മുതൽമുടക്കേണ്ടതുണ്ട്. ഇക്കാരണത്താൽ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത. പഞ്ചായത്തുവക സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ഇതു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കോർപറേഷന് കത്ത് നൽകിയിരിക്കുകയാണ്. അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു. 69 ലക്ഷം രൂപ വിനിയോഗിച്ചാണ് 2015ൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവ നിർമിച്ചത്. കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതിവകുപ്പ്, ജല അഥോറിറ്റി ഉൾപ്പെടെയുള്ള മറ്റ് ഓഫീസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാവും. കൂടാതെ…
Read Moreകോട്ടയത്ത് വേനൽ കടുത്തു; വ്യാപക തീപിടിത്തം നിത്യസംഭവമാകുന്നു; പകൽതാപനില 39 ഡിഗ്രിയിലേക്ക് കുതിക്കുന്നു
കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിൽ തീപിടിത്തം നിത്യസംഭവമാകുന്നു. ഇന്നലെ കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തീപിടുത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 1.45-ന് കോട്ടയം ആയുർവേദ ആശുപത്രിക്കു പുറകിലെ മുനിസിപ്പൽ ക്വാർട്ടേഴ്സിനു സമീപം കൂട്ടിയിട്ട ഉണക്ക വിറകുകൾക്കു തീപിടിച്ചു. ഉണങ്ങിയ പുല്ലിലേക്കും ക്വാട്ടേഴ്സിന്റെ ജനാലയിലേക്കും തീ പടർന്നു. കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി 10 മിനിട്ടുള്ളിൽ തീ അണച്ചു. ഉച്ചകഴിഞ്ഞു 2.40-ന് പുതുപ്പള്ളി പെരുങ്കാവ് ഒറ്റപ്ലാക്കൽ ജോജിയുടെ റബർ തോട്ടത്തിലെ ഉണക്കപ്പുല്ലിനും തീപിടിച്ചു. അര മണിക്കൂറെടുത്താണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീ അണച്ചത്. വൈകുന്നേരം 6.20-ന് ലോഗോസ് ജംഗ്ഷനു സമീപവും രാത്രി 7.10-ന് കോഴിച്ചന്ത ഭാഗത്ത് ഈരയിൽക്കടവ് തന്പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും ചപ്പുചവറുകൾക്ക് തീപിടിച്ചിരുന്നു. കഠിന വേനലാണ് തീ പിടിത്തമുണ്ടാകാൻ പ്രധാന കാരണമാകുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും പകൽതാപനില 36 ഡിഗ്രിവരെയാണ്. ഫെബ്രുവരിയുടെ തുടക്കം മുതൽ 34 ഡിഗ്രിക്കു മുകളിലാണ് പകൽചൂട്. ഒരാഴ്ചയായി 35…
Read Moreഅങ്ങനെയങ്ങ് വിളമ്പേണ്ട!; വേതനത്തെ ചൊല്ലി തർക്കം; സൊമാറ്റോ ജീവനക്കാർ പണിമുടക്കിലേക്ക്
കോട്ടയം: ഓണ്ലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം സൊമാറ്റോയിലെ തൊഴിലാളികൾ സമരത്തിൽ. വേതനവുമായി ബന്ധപ്പെട്ടു തൊഴിലാളികളും കന്പനിയും തമ്മിലുണ്ടായ തർക്കമാണ് സമരത്തിലേക്ക് എത്തിച്ചത്. ഓൾ കേരള സൊമാറ്റ റൈഡേഴ്സ് അസോസിയേഷൻ കോട്ടയം യൂണിറ്റ് മാത്രമാണ് ഇപ്പോൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്നു വ്യക്തമായ തീരുമാനം കന്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കന്പനി അധികൃതരുടെ ഭീഷണിയെന്നും തൊഴിലാളികൾ ആരോപിച്ചു. ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലും പെട്രോൾ ചെലവ് കഴിഞ്ഞു 400 മുതൽ 450 രൂപ വരെയാണ് ഒരാൾക്ക് ലഭിക്കുന്നത്. ഒരേ റൂട്ടിൽ ഒന്നിലധികം ഡെലിവറികൾ ലഭിച്ചാലും മുന്പുണ്ടായിരുന്ന വേതനം ഇപ്പോൾ ലഭിക്കുന്നില്ല. ദിനം പ്രതി കൂടുന്ന ഇന്ധനച്ചെലവു പരിഗണിക്കുന്പോൾ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ല. ശന്പളം കൂട്ടണമെന്ന് ആവശ്യപ്പെടുന്പോൾ കന്പനി മെച്ചപ്പെട്ടിട്ടു…
Read Moreനാലുമണിക്കാറ്റിൽ ബൈക്ക് മറിഞ്ഞ് സംഭവം; യുവാവിന്റെ മരണത്തിൽ ദുരൂഹത
തിരുവഞ്ചൂർ: മണർകാട് നാലുമണിക്കാറ്റിൽ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. തുരുത്തിപ്പറന്പിൽ (കിഴക്കേടത്ത്) കെ.സി. ഏബ്രഹാമിന്റെ മകൻ ജിബിൻ ഏബ്രഹാം (31) ആണ് മരിച്ചത്. നാലുമണിക്കാറ്റിനു സമീപം കല്ലുപാലം ഭാഗത്ത് ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം നടന്നത്. വീട്ടിലേക്കു പച്ചക്കറിയുമായി വരുന്ന വഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.രാത്രിയായതിനാൽ സംഭവം ഏറെ വൈകിയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ മോട്ടോർ തറയിൽ രാത്രിയിൽ മോട്ടോർ ഓഫ് ചെയ്യാൻ വന്നവരാണ് വെള്ളത്തിൽ ബൈക്കും യുവാവും കിടക്കുന്നത് കണ്ടത്. ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മണർകാട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.അപകടത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമോ ഗൂഢാലോചനയോ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ…
Read More