ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിൽ ഭക്ഷണമെത്താത്തതിനെതുടർന്ന്, രോഗികളും കൂട്ടിരിപ്പുകാരും ബഹളമുണ്ടാക്കി. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും രോഗികൾക്ക് ഭക്ഷണമെത്തിയില്ല. കോവിഡ് സ്ഥിരീകരിക്കുന്ന പുരുഷന്മാരെ കിടത്തി ചികിത്സിക്കുന്നതു ഒന്പതാം വാർഡിലാണ്. ഇവിടെ കഴിയുന്ന രോഗികൾക്കും ഇവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തിലാണ്. രാത്രി ഭക്ഷണം കഞ്ഞിയാണ്. അത് ഇന്നലെ രാത്രിയിൽ ലഭിച്ചില്ല. ഇന്നു രാവിലെ ഒന്പതു വരെ പ്രഭാത ഭക്ഷണവും എത്തിയില്ല. ഇതിനിടയിൽ ബന്ധപ്പെട്ട ജീവനക്കാരനെത്തി ഭക്ഷണം കൊണ്ടുവന്ന് നൽകിയിരുന്നവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഭക്ഷണമെത്തിക്കാതിരുന്നതെന്ന് പറഞ്ഞു. ഇത് കേട്ടയുടൻ രോഗികളും കൂടെയുള്ളവരും ബഹളം വയ്ക്കുകയും, ജീവനക്കാരുമായി വാക്ക് തർക്കം ഉണ്ടാക്കുകയും ചെയ്തു. രോഗികൾക്ക് നൽകി വരുന്ന ഭക്ഷണം വളരെ മോശമാണെന്നും പലരും കളയുകയാണെന്നും പറയുന്നു. കോവിഡ് രോഗികളുടെ പരിചരണത്തിന് നിൽക്കുന്നതിനാൽ രോഗികളോടൊപ്പമുള്ള ബന്ധുക്കൾക്ക് ഭക്ഷണം വാങ്ങാൻ ആശുപത്രിക്ക് പുറത്ത്…
Read MoreCategory: Kottayam
ചേട്ടാ, കൈയിലുള്ള നോട്ടൊന്ന് നോക്കിക്കേ..! കോട്ടയത്തും സമീപ പ്രദേശങ്ങളിലും കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന
കോട്ടയം: തിരുവല്ലയിലെ കള്ളനോട്ട് സംഘം കോട്ടയത്തും സമീപ പ്രദേശങ്ങളിലും കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചനയെതുടർന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറന്പിൽ എം. സജിയെ(38)യാണ് ഇന്നലെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്. ഹോം സ്റ്റേകളിൽ താമസിച്ചു കള്ളനോട്ടുകൾ അച്ചടിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് സജി. ഇയാളെ ഇന്നലെ കോട്ടയം നഗരത്തിലുള്ള വാഹന സർവീസ് കേന്ദ്രത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സജി താമസിച്ചിരുന്ന കോട്ടയം നഗരത്തിലുള്ള ആഢംബര ഫ്ളാറ്റിൽ നിന്നും കള്ളനോട്ടുകൾ അടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റർ, പെൻഡ്രൈവ്, നോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പേപ്പറിന്റെ മുറിച്ച കഷ്ണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 2000, 500, 200 രൂപയുടെ കള്ളനോട്ടുകളാണ് സംഘം അച്ചടിച്ചിരുന്നത്. സ്ഥിരം സ്ഥലമില്ല കാഞ്ഞിരപ്പള്ളി സ്വദേശിയായ സജി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മാറി താമസിക്കുക പതിവാണ്. കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് മാറിമാറി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.…
Read Moreമോഷണം പട്ടാപ്പകൽ, മോഷണ വസ്തു വിൽക്കാൻ ഇടനിലക്കാർ! കോട്ടയത്ത് പിടിയിലായത് ‘ലോക്കൽ’ കള്ളൻമാരല്ല, മാഫിയസംഘത്തിലെ അംഗങ്ങൾ
കോട്ടയം: കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിൽ നിന്നും പാർക്ക് ചെയ്യുന്ന ലോറികളിൽ നിന്നും മോഷണം നടത്തുന്ന മാഫിയ സംഘത്തിനു വേണ്ടി കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോടിമത ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും 50,000 രൂപയുടെ സാധനങ്ങൾ മോഷ്്ടിച്ച രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വദേശി എം.ആർ. വിനു(39), തൃശൂർ സ്വദേശി കെ.പി. പ്രിൻസ്(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 22നു രാത്രിയിൽ വെള്ളാറ കണ്സ്ട്രക്ഷൻസിന്റെ രണ്ട് ലോറികളിൽ നിന്നായി സ്പീഡോ മീറ്റർ, ഡ്രൈവറുടെ സീറ്റ്, പടുത എന്നിവയാണ് ഇരുവരും ചേർന്നു മോഷ്ടിച്ചത്. മോഷണം നടന്നതായി മനസിലാക്കിയ ഡ്രൈവർ ഉടൻ തന്നെ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള നിരവധി പേരടങ്ങുന്ന മോഷണ…
Read Moreപോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ ലഭിക്കാത്തതിലുള്ള കലിപ്പ്! ‘വിരോധം’ എറിഞ്ഞ് തീര്ത്തു; യുവാക്കളെ കറുകച്ചാല് പോലീസ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യും
കോട്ടയം: അർധരാത്രിയിൽ ബൈക്കിലെത്തി പോലീസ് സ്റ്റേഷനുകൾക്കു നേരെ കല്ലെറിഞ്ഞ കേസിൽ പിടിയിലായ രണ്ടു യുവാക്കളെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നീലംപേരൂർ വാലടി സ്വദേശികളായ സൂരജി(20), ശ്യാം(21)എന്നിവരെയാണ് കൈനടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11-ന് രാത്രി 11നാണ് സംഘം ബൈക്കിലെത്തി ആദ്യം കറുകച്ചാൽ പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞത്. തുടർന്നു 11.30നു ചങ്ങനാശേരി, 12ന് കൈനടി പോലീസ് സ്റ്റേഷനുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. 2019 ഒക്ടോബറിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് രേഖകൾ ഇല്ലാത്തതിനു കൈനടി പോലീസ് പിടികൂടിയിരുന്നു. പോലീസ് പിടിച്ചെടുത്ത ബൈക്ക് തിരികെ ലഭിക്കാത്തതിലുള്ള വിരോധം തീർക്കുന്നതിനാണ് സംഘം പോലീസ് സ്റ്റേഷനുകൾക്കു നേരെ ആക്രമണം നടത്തിയത്. സ്റ്റേഷനിലേക്ക് “കല്ലുമഴ’ ബൈക്കിലെത്തിയ ഇവർ സ്റ്റേഷനുകൾക്കു മുന്പിൽ ബൈക്ക് നിർത്തിയശേഷം കൈയിൽ കരുതിയിരുന്ന കല്ലുകൾ സ്റ്റേഷനുകൾക്കു നേരേ എറിയുകയായിരുന്നു. കല്ലേറിൽ കറുകച്ചാൽ സ്റ്റേഷന്റെ ജനാല…
Read Moreനടുവേദന! ചികിത്സയ്ക്കെത്തിയ ഗർഭിണിയായ യുവതിക്ക് കോവിഡ്; ഗർഭസ്ഥശിശു മരിച്ചതായി ഡോക്ടർ
അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇവരുടെ എട്ടുമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ചതായി അടിമാലി താലൂക്കാശുപത്രിയിലെ ഡോ. സത്യ ബാബു അറിയിച്ചു. യുവതിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെ ലേബർ റൂം അണുവിമുക്തമാക്കാൻ താൽക്കാലികമായി അടച്ചു. നടുവു വേദനയെതുടർന്ന് കഴിഞ്ഞദിവസം അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ മുതുവാൻകുടി സ്വദേശിയായ യുവതിക്കാണ് പരിശോധനയ്ക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് യുവതിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയലേക്കു മാറ്റി. പരിശോധനയിൽ ഗർഭസ്ഥശിശു മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയെ പുറത്തെടുക്കുവാനുള്ള ചികിത്സ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതിക്ക് കോവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. തുടർന്നാണ് ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയലേക്കു മാറ്റിയത്. യുവതിയെ പരിശോധിച്ച അടിമാലി താലൂക്കാശുപത്രിയിലെ ഡോക്ടർ നിരീക്ഷണത്തിൽപോയി.
Read Moreമാനദണ്ഡങ്ങൾ ലംഘിച്ച ജനപ്രതിനിധിക്കു കോവിഡ് ; മന്ത്രിയും എംഎൽഎയും ഉൾപ്പെടെ നിരീക്ഷണത്തിൽ
ചെറുതോണി: ഭർത്താവ് വീട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ജനപ്രതിനിധിയായ ഭാര്യ പൊതുയോഗങ്ങളിൽ പങ്കെടുത്തതിനെതുടർന്ന് യോഗങ്ങളിൽ പങ്കെടുത്ത മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ. ചെറുതോണിയിലെ ജനപ്രതിനിധിയാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു ജനപ്രതിനിധികളെയും പൊതുജനത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജനപ്രതിനിധിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മണിയാറൻകുടിയിൽ പകൽവീട് ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും എംഎൽഎയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും വയോധികരുൾപ്പെടെയുള്ള നിരവധി നാട്ടുകാരും നിരീക്ഷണത്തിലായിരിക്കയാണ്. നിരീക്ഷണത്തിലിരിക്കുന്ന ചിലർക്ക് പനി, ജലദോഷം തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളതായി പറയുന്നു. നിരീക്ഷണത്തിലിരിക്കുന്നവരുടെ കോവിഡ് പരിശോധനകൾ അടുത്ത ദിവസങ്ങളിൽ നടത്തും. ഇതിനുശേഷം മാത്രമേ ജനപ്രതിനിധിയിൽനിന്നും ആർക്കെല്ലാം രോഗം പകർന്നുവെന്ന് വ്യക്തമാകുകയുള്ളൂ. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഞ്ചു മെന്പർമാർ എന്നിവരും വീടുകളിൽ നിരീക്ഷണത്തിലായിട്ടുണ്ട്. മന്ത്രി ഗസ്റ്റ് ഹൗസിലും എംഎൽഎ ക്വാർട്ടേഴ്സിലും പ്രമുഖരായ ചില നേതാക്കൾ മറ്റുചില സെന്ററുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. ചെറുതോണിയിലും മണിയാറൻകുടിയിലും പൊതുയോഗങ്ങളിൽ പങ്കെടുത്ത മുഴുവൻപേരും…
Read Moreഒരേ രാത്രിയിൽ മൂന്നു പോലീസ് സ്റ്റേഷനുകൾക്കു നേരേ കല്ലേറ്; ഒരാൾ അറസ്റ്റിൽ, മറ്റൊരാളെ തെരയുന്നു
ചങ്ങനാശേരി: ഒറ്റ രാത്രിയിൽ മൂന്നു പോലീസ് സ്റ്റേഷനുകൾക്കുനേരേ ബൈക്കിലെത്തി കല്ലെറിഞ്ഞ രണ്ടംഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ; മറ്റൊരാളെ പോലീസ് തെരയുന്നു. വാലടി സ്വദേശിയായ സൂരജി(20)നെയാണ് കൈനടി പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം എന്നയാളെ പോലീസ് തെരയുന്നു. കഴിഞ്ഞ 11-ന് രാത്രി 11-ന് കറുകച്ചാൽ, 11.30-ന് ചങ്ങനാശേരി, 12-ന് കൈനടി പോലീസ് സ്റ്റേഷനുകൾക്കുനേരെയാണ് അക്രമമുണ്ടായത്. ബൈക്കിലെത്തിയ ഇവർ സ്റ്റേഷനുകൾക്കുമുന്പിൽ ബൈക്ക് നിർത്തിയശേഷം കൈയിൽ കരുതിയിരുന്ന കല്ലുകൾ സ്റ്റേഷനുകൾക്കു നേരേ എറിയുകയായിരുന്നു. കല്ലേറിൽ കറുകച്ചാൽ സ്റ്റേഷന്റെ ജനൽചില്ലു തകർന്നിരുന്നു. ചങ്ങനാശേരിയിലെത്തിയ സംഘം സ്റ്റേഷനുമുന്പിൽ ഇറങ്ങിനിന്ന് കല്ലെറിയുകയായിരുന്നു. പാറാവുഡ്യൂട്ടിയിലുണ്ടായിരുന്നയാൾ ഇറങ്ങിവന്നപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ചങ്ങനാശേരി സ്റ്റേഷനിലെ പാറാവുകാരൻ കണ്ടതുപ്രകാരം പ്രതികളുടെ രേഖാചിത്രം തയാറാക്കി ഇതരപോലീസ് സ്റ്റേഷനുകളിൽ നൽകുകയും മൊബൈൽ ടവർ സംബന്ധിച്ച് പരിശോധന നടത്തുകയുംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്. കൈനടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ…
Read Moreപോലീസെ, കാണുന്നില്ലേ… അറിയുന്നില്ലേ…കോട്ടയത്ത് ഗുണ്ടാ അക്രമണം തുടർക്കഥയാവുന്നു
കോട്ടയം: ഗുണ്ടാ സംഘങ്ങൾ വീടുകയറിയുള്ള അക്രമണങ്ങൾ ജില്ലയിൽ തുടർ സംഭവങ്ങളാകുന്നു. കഴിഞ്ഞ മൂന്നു മാസക്കാലത്തിനിടയിൽ ജില്ലയിൽ വിവിധയിടങ്ങളിലാണ് വീടുകയറിയുള്ള അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാന്പത്തിക -ലഹരി ഇടപാടുകളും ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയുമാണ് പല അക്രമണങ്ങളുടെയും കാരണമായി മാറുന്നത്. കഴിഞ്ഞ ദിവസം ഗാന്ധിനഗറിലുണ്ടായ സംഭവമാണ് ഇതിൽ അവസാനത്തേത്ത്. പാന്പാടിയിയിൽ കഴിഞ്ഞ ഞായറാഴ്ചയും കുമരകത്തും അതിരന്പുഴ ഇരിപ്പേൽ ചിറയിലും പുന്നത്തറയിലും മാസങ്ങൾക്കു മുന്പും ഇത്തരത്തിലുള്ള സംഭവം നടന്നിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ഇവിടെ അക്രമണത്തിന് ഇരകളായി തീരുന്നത്. വീടുകളിൽ അതിക്രമിച്ചു കയറുന്ന സംഘങ്ങൾ വീട്ടുപകരണങ്ങളും ജനാലകളും വാതിലുകളും തകർക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. തിങ്കൾ- ഗാന്ധിനഗർഗാന്ധിനഗർ ചെമ്മനംപടിയ്ക്കു സമീപം തേക്കിൻപറന്പിൽ ഷൈൻ ഷാജിയുടെ വീടാണ് തിങ്കളാഴ്ച അർധരാത്രിയിൽ അഞ്ചംഗ സംഘം അടിച്ചു തകർത്തത്. നഗരത്തിലെ കൊറിയർ സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ കുരുമുളകു സ്പ്രേ പ്രയോഗിച്ചു പണം കവർന്ന കേസിൽ ഷൈൻ…
Read Moreഡോക്ടർക്ക് തെറ്റി, ജീവനക്കാരന്റെ സംശയം ശരിയായി; കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രി ജീവനക്കാരന് കോവിഡ്
ഗാന്ധിനഗർ: രോഗലക്ഷണങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തിയ ആൾക്ക് വൈറൽ പനിയാണെന്നു ഡോക്ടർ. സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ്. കോട്ടയം മെഡിക്കൽ കോളജിലാണ് സംഭവം. തൊണ്ടവേദനയും ജലദോഷവുമായി അത്യാഹിത വിഭാഗത്തിലെത്തിയ വൈക്കം സ്വദേശിയായ മെഡിക്കൽ കോളജ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഡ്യൂട്ടി ചെയ്യുന്പോൾ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ ഇയാൾ തുടർന്ന് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലെത്തി ഡോക്ടറെ കണ്ടു. വൈറൽ പനിയാണെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു നൽകി പറഞ്ഞു വിടുകയും ഇയാൾ ഡ്യൂട്ടിയിൽ തുടരുകയും ചെയ്തു. സംശയം സത്യമായിവീണ്ടും അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാരൻ കൊറോണ വിഭാഗത്തിലെത്തി വിവരം പറയുകയും സ്രവ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനാ ഫലം ഇന്നലെ ലഭിച്ചപ്പോൾ പോസറ്റീവായി. തുടർന്ന് കോവിഡ് നോഡൽ ആഫീസർ ഡോ. സജിത് കുമാറിനെ വിവരം അറിയിച്ചു. ആശുപത്രിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഹോം ക്വാറന്റൈനു സൗകര്യമുള്ളതിനാൽ…
Read Moreമാലത്തെ കേന്ദ്രം പൂട്ടിയപ്പോൾ മാഞ്ഞൂരിലേക്ക്; മാഞ്ഞൂരിലെ ചീട്ടുകളി നിയന്ത്രിച്ചത് ഏറ്റുമാനൂരിലെ ഗുണ്ടാ സംഘം
കടുത്തുരുത്തി: മണർകാട്ട് കോടികൾ മറിഞ്ഞിരുന്ന മാലം സുരേഷിന്റെ ചീട്ടുകളി കേന്ദ്രത്തിനു പോലീസ് പൂട്ടിട്ടതോടെ ചീട്ടുകളി കേന്ദ്രങ്ങൾ മാറ്റി സംഘം. കുറുപ്പന്തറ മാഞ്ഞൂരിൽ ഫിഷ് ഫാം കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ 20 അംഗ സംഘത്തെ കടുത്തുരുത്തി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മറ്റു സ്ഥലങ്ങളിൽ ചീട്ടുകളി കേന്ദ്രങ്ങൾ ആരംഭിച്ച കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ദിവസങ്ങൾക്കു മുന്പ് ചങ്ങനാശേരി മാർക്കറ്റ്, കുറുന്പനാടം എന്നിവിടങ്ങളിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയതോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി മാഫിയ വീണ്ടും സജീവമായതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതോടെ പോലീസിനു കർശന നിരീക്ഷണം നടത്താൻ നിർദേശം നല്കുകയും ചെയ്തിരുന്നു. മാഞ്ഞൂരിലേതുപോലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി കേന്ദ്രങ്ങൾ സജീവമാണെന്നാണ് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്്. മാഞ്ഞൂരിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷത്തിലേറെ രൂപയുമായാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലാണ് മാഞ്ഞൂരിലെ…
Read More