കോട്ടയം: കള്ളനോട്ട് സംഘത്തിന്റെ കോട്ടയം ജില്ലയിലെ വേരുകൾ തേടി സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിൽ തിരുവല്ല പോലീസ് ആദ്യം പിടികൂടിയ കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറന്പിൽ എം. സജിയുടെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്യാൻ ശ്രമം നടത്തിയിരുന്നതായി പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ സജി വർഷങ്ങൾക്കു മുന്പു പട്ടിമറ്റത്തു നിന്നും പോയതാണ്. ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയ കാഞ്ഞിരപ്പള്ളി പോലീസിനു യാതൊരു വിവരവും ലഭിച്ചില്ല. ഇവർ വ്യാജമായി തയാറാക്കുന്ന കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതിനായി കോട്ടയം ജില്ലയിൽ ഉണ്ടായിരുന്ന സഹായികളുടെ സംഘത്തെയാണ് പോലീസ് തെരയുന്നത്. നിലവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം ജില്ലയിൽ ഇവർ കള്ളനോട്ടുകൾ വിതരണം ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറിച്ചു സൂചനകൾ മാത്രമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ഇടനിലക്കാരെയും ഏജന്റുമാരെയും സംഘടിപ്പിച്ചു ലക്ഷക്കണക്കിനു രൂപയുടെ കള്ളനോട്ടുകൾ ജില്ലയിൽ വിതരണം ചെയ്യാൻ സംഘം…
Read MoreCategory: Kottayam
ഗോതമ്പ് ചാക്കുകൾ പോയ വഴി തേടി പോലീസ്; പാവപ്പെട്ടവന്റെ വിശപ്പകറ്റേണ്ട റേഷൻ ഗോതമ്പ് ചങ്ങനാശേരിയിലെ സ്വകാര്യ വ്യക്തിയുടെ ഫാം ഹൗസിൽ
ചങ്ങനാശേരി: വാകത്താനം പാതിരപ്പള്ളിക്കടവ് ഭാഗത്ത് ഫാമിൽ നിന്നും 11 ചാക്ക് ഗോതന്പ് പിടിച്ചെടുത്ത സംഭവത്തിൽ വാകത്താനം പോലീസ് അന്വേഷണം ഉൗർജിതമാക്കി. എഫ്സിഐ ഗോഡൗണിൽ നിന്നും റേഷൻ കടകളിലൂടെ വിതരണത്തിനായി നൽകിയ ഗോതന്പ് ഏതു റേഷൻ കടയിൽ നിന്നാണ് ഫാമിൽ എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു ഫാം ഉടമ ചേന്നങ്ങാട്ട് ജിഫിനെ (21) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫാമിലെത്തി പോലീസ് ഗോതന്പ് ചാക്കുകൾ പിടിച്ചെടുത്തത്. രണ്ട് ചാക്ക് ഗോതന്പ് സീൽ പൊട്ടിച്ച നിലയിലും ഒന്പതു ചാക്ക് പായ്ക്ക് ചെയ്ത നിലയിലുമായിരുന്നു. വാകത്താനം എസ്എച്ച്ഒ കെ.പി. ടോംസണിന്റെ നേതൃത്വത്തിലള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
Read More‘മെട്ടേന്ന് വിരിഞ്ഞില്ല, കയ്യിലിരിപ്പ് മോശം’ ;കുട്ടി മോഷ്ടാവിനായി വലവിരിച്ച് ഏറ്റുമാനൂർ പോലീസ്
ഏറ്റുമാനൂർ: കുട്ടി മോഷ്ടാവിനെ തേടി പോലീസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റുമാനൂരിലെ വ്യാപാര സ്ഥാപനങ്ങളിലായി നിരവധി മോഷണങ്ങൾ നടത്തിയ പ്രായപൂർത്തിയാകാത്ത ആളെ തേടിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലുള്ള ഒരു കടയിൽ നിന്നും പ്രായപൂർത്തിയാകാത്തയാൾ പണം മോഷ്ടിച്ചിരുന്നു. ഉടമ പുറത്തേക്കിറങ്ങിയ സമയത്ത് മേശവലിപ്പിനുള്ളിൽ നിന്നും പണം മോഷ്്ടിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഉടമ തിരികെ വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണം നടത്തിയതായി മനസിലായത്. പീന്നിട് പോലീസിൽ പരാതി നല്കുകയായിരുന്നു. ‘ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി മോഷ്ടാവ് ഏറ്റുമാനൂരിലെ വിവിധ കടകളിൽ മോഷണം നടത്തിയതായി വ്യക്തമായത്.
Read Moreകോട്ടയത്തെ ചീട്ടുകളിക്കാർക്ക് കോവിഡൊന്നും പ്രശ്നമല്ല; ചീട്ടുകളി തകൃതിയായി നടക്കുന്നു; ഇന്നലെ അറസ്റ്റിലായത് ആറോളം പേരും മുപ്പത്തയയ്യായിരം രൂപയും
, ഏറ്റുമാനൂർ: ജില്ലയിൽ കൂടുതൽ ചീട്ടുകളി സംഘങ്ങളെ തേടി പോലീസ്. ഇന്നലെ ഏറ്റുമാനൂരിൽനിന്ന് 35,190രൂപയുമായി ആറംഗ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. മണർകാട് കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രം പോലീസ് പൂട്ടിയതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ചീട്ടുകളി ആരംഭിച്ചതായി സ്പെഷൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ദിവസങ്ങൾക്കു മുന്പ് കുറുന്പനാടം, ചങ്ങനാശേരി മാർക്കറ്റ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും ചീട്ടുകളി സംഘങ്ങൾ പോലീസിന്റെ പിടിയിലായിരുന്നു. ഏറ്റുമാനൂർ നിന്നും പിടിയിലായ ചീട്ടുകളിക്കാരെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുറുമുള്ളൂർ മാടവന സനീഷ് (39), ഓണംതുരുത്ത് ചാമക്കാലയിൽ പ്രസാദ് തോമസ് (48) , സഹോദരൻ പ്രേംസണ് തോമസ് (49), അതിരന്പുഴ പാറേമാക്കൽ ഷിജിമോൻ (44), ഓണംതുരുത്ത് വലിയനിലത്ത് സിമിൽ (34), ഓണംതുരുത്ത് നെടുംതൊട്ടിയിൽ സാബു ജോസഫ് (49) എന്നിവരെയാണു ഏറ്റുമാനൂർ പോലീസ് അറസറ്റ് ചെയ്തത്. കല്ലന്പാറ…
Read Moreഞരമ്പു മുറിക്കൽ തുടരുന്നു; കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കയ്യിലെ ഞരമ്പ് മുറിച്ചു
ഗാന്ധിനഗർ: കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന തൃശൂർ സ്വദേശിയായ 20കാരനാണ് കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു പേ വാർഡിലെ കോവിഡ് നിരീക്ഷണ വിഭാഗത്തിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കൾ ആരും കൂടെയുണ്ടായിരുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയതാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി നഴ്സ് എത്തിയപ്പോൾ വാതിൽ തുറന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സുരക്ഷാ വിഭാഗത്തെ അറിയിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെത്തി വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു. അപ്പോഴാണ് ഇടതു കയ്യിലെ ഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ സർജറി വിഭാഗത്തിലെത്തിച്ചു…
Read Moreഒന്നിച്ചിരുന്ന് മദ്യപിച്ചു, പിന്നെ പണത്തെച്ചൊല്ലി തർക്കം, അടിപിടി; വീട്ടിൽ പോയി കറിക്കത്തിയുമായി എത്തി സുഹൃത്തിനെ കുത്തികൊന്നു; മാന്നാനത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ…
കോട്ടയം: മാന്നാനത്ത് ഷാപ്പിനു മുന്നിൽ പെയിന്റിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയതു വീട്ടിൽ നിന്നും കറിക്കത്തിയുമായി എത്തി. ശനിയാഴ്ച രാത്രി 7.30ന് മാന്നാനം നെടുംന്പറന്പിൽ സന്തോഷാണ്(47)കുത്തേറ്റു മരിച്ചത്. മാന്നാനം വേലംകുളം വേലംകുളത്തിൽ രതീഷ്(കുട്ടി -40)ആണ് കുത്തിയത്. സന്തോഷും രതീഷും പെയിന്റിംഗ് തൊഴിലാളികളാണ്. ശനിയാഴ്ച രാവിലെ മുതൽ പല സ്ഥലങ്ങളിലിരുന്ന് മദ്യപിക്കുകയായിരുന്നു ഇരുവരും. ഒടുവിൽ പണത്തെച്ചൊല്ലിയുണ്ടായ തർക്കവും വാക്കേറ്റവും അടിപിടിയുമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രാവിലെ മുതൽ മാന്നാനം വാര്യമുട്ടത്തെ ഷാപ്പിലിരുന്ന് മദ്യപിച്ച ഇരുവരും തമ്മിൽ പണത്തെച്ചൊല്ലി തർക്കമായി. ഇതോടെ സംഭവത്തിൽ ഷാപ്പ് ജീവനക്കാർ ഇടപെട്ടു. ഈ സംഘർഷത്തിൽ ഷാപ്പിലെ കുപ്പികൾ ഇരുവരും ചേർന്നു തല്ലിതകർക്കുകയും ചെയ്തു. ഇതിനുശേഷം ഇവിടെ നിന്നും മടങ്ങിയ ഇവർ വൈകുന്നേരത്തോടെ വീണ്ടും മാന്നാനത്തെ ഷാപ്പിലെത്തി. വീണ്ടും മദ്യപിക്കുന്നതിനിടയിൽ പണത്തെച്ചൊല്ലി തർക്കമായി. ഇതിനിടയിൽ രതീഷും മറ്റൊരു സുഹൃത്തും ചേർന്നു സന്തോഷിനെ മർദിച്ചു. തുടർന്നു വീട്ടിലേക്കു…
Read Moreകള്ളന്റെ വിചിത്ര സ്വഭാവം പോലീസിനു തുണയായി! ഒരു മണിക്കൂറിനകം പോലീസ് മോഷ്ടാവിന്റെ വീട്ടിലെത്തി ടാബ് കണ്ടെടുത്തു
ചങ്ങനാശേരി: ടാബ് മോഷണം പോയെന്ന പരാതി ലഭിച്ചു. ഒരു മണിക്കൂറിനകം പോലീസ് മോഷ്ടാവിന്റെ വീട്ടിലെത്തി ടാബ് കണ്ടെടുത്തു. ഇന്നു രാവിലെ ചങ്ങനാശേരി പോലീസാണ് ടാബ് മോഷ്ടിച്ച പ്രതിയുടെ വീട്ടിലെത്തി ടാബ് കണ്ടെടുത്തത്. ഇന്നലെ രാത്രി ഏഴിന് ചങ്ങനാശേരി അരമനപ്പടി ഭാഗത്തുള്ള വീട്ടിൽനിന്നാണ് ടാബ് മോഷണംപോയത്. ഇന്നു രാവിലെ ഏഴിന് ടാബ് മോഷണം പോയതായി വീട്ടമ്മ ചങ്ങനാശേരി പോലീസിൽ പരാതി നൽകി. സൂചനകളുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എസ്ഐ ഷമീർ ഖാൻ, പോലീസുകാരായ തോമസ് സ്റ്റാൻലി, ബർണബാസ്, സുപ്രഭ എന്നിവർ ചേർന്ന് കുറിച്ചി സ്വദേശിയും മൊബൈൽ മോഷ്ടാവുമായ കുറിച്ചി സ്വദേശി ബിനൂബി(25)ന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ മോഷണം പോയ ടാബ് കണ്ടെത്തുകയായിരുന്നു. ഈ ടാബ് പോലീസ് കസ്റ്റഡിയിലെടുത്ത് വീട്ടമ്മയ്ക്കു തിരികെ നൽകി. കേസ് വേണ്ടെന്ന വീട്ടമ്മയുടെ നിലപാടിനത്തുടർന്ന് ടാബ് അവർക്കു തിരികെ നൽകി. വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും ടാബുകളും മാത്രം മോഷ്ടിക്കുന്ന…
Read Moreവിമതരായി മത്സരിച്ചവർക്ക് സീറ്റില്ല! ഭരണം “കൈ’യിലൊതുക്കാൻ കെപിസിസിയുടെ മാർഗനിർദേശം
ജിബിൻ കുര്യൻ കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥി നിർണയത്തിന് കെപിസിസി മാർഗനിർദേശം പുറപ്പെടുവിച്ചു. സ്ഥാനാർഥികൾ വാർഡിൽ നിന്നും മാത്രമായിരിക്കണമെന്നും ജനറൽ സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കരുതെന്നുമാണ് പ്രധാന നിർദേശങ്ങൾ. നിർദേശങ്ങൾ കൂടുതൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമായി മണ്ഡലം കമ്മിറ്റികൾക്ക് അയച്ചുകൊടുത്തിരിക്കുകയാണ്. കോണ്ഗ്രസ് സ്ഥാനാർഥികൾ അതാതു വാർഡുകളിലുള്ളവരായിരിക്കണമെന്നതിനു പുറമേ വിജയസാധ്യതയും സ്വീകാര്യതയും മുഖ്യഘടകമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. പാർട്ടിയോടുള്ള കൂറിനും സ്വഭാവശുദ്ധിക്കും പ്രാമുഖ്യം കൊടുക്കണമെന്നുമാണ് മറ്റൊരു നിർദേശം. 50 ശതമാനം സംവരണമുള്ളതിൽ ജനറൽ സീറ്റുകളിൽ വനിതകളെ ഒഴിവാക്കണമെന്ന കർശന നിർദേശവും കെപിസിസി നൽകുന്നു. വനിതാ സ്ഥാനാർഥി മഹിള കോണ്ഗ്രസിൽ നിന്ന് വനിതാ സ്ഥാനാർഥികളെ തീരുമാനിക്കുന്പോൾ മഹിളാ കോണ്ഗ്രസിലെ പ്രവർത്തനമായിരിക്കണം പ്രധാന അളവുകോൽ. കോണ്ഗ്രസുമായോ പോഷക സംഘടനയായ മഹിളാ കോണ്ഗ്രസുമായോ യാതൊരു ബന്ധവുമില്ലാത്തവരെ സ്ഥാനാർഥികളാക്കരുതെന്നും നിർദേശത്തിൽ പറയുന്നു. സ്ഥാനാർഥി നിർണയത്തിലെ അപാകത കൊണ്ടു പരാജയം ഉണ്ടായാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന സുപ്രധാന…
Read Moreവിളിക്കാൻ ഫോൺ ചോദിച്ചു, കൊടുത്തു; പിന്നെ കണ്ടത് അമിത വേഗത്തിൽ പോകുന്ന ബൈക്ക്; മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് നഷ്ടപ്പെട്ടത് 18000 രൂപയുടെ മൊബൈൽ ഫോൺ
ഗാന്ധിനഗർ: ബൈക്കിലെത്തിയ രണ്ടംഗ സംഘം കാൽനടയാത്ര ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണ് തട്ടിയെടുത്തതായി പരാതി. കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ പാലക്കാട് കൊല്ലങ്കോട് സ്വദേശി രാംകുമാറിന്റെ ഫോണ് ആണ് തട്ടിയെടുത്തത്, ഇന്നലെരാത്രി എട്ടിനു മെഡിക്കൽ കോളജ് കുരിശുപളളി ജംഗ്ഷനിലായിരുന്നു സംഭവം. ദന്തൽ കോളജിന് സമീപമുള്ള ഹോസ്റ്റലിലാണ് രാംകുമാറും സഹപ്രവർത്തകരും താമസിക്കുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുവാൻ മെഡിക്കൽ കോളജ് ഭാഗത്തേക്കയ്ക്ക് ഒരു സഹപ്രവത്തകനുമായി നടന്നു വരികയായിരുന്നു. കുരിശുപള്ളി ജംഗ്ഷനിലെത്തിയപ്പോൾ രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന ഒരു ബൈക്ക് നിർത്തി, ഞങ്ങളുടെ ഒരു ബന്ധു മെഡിക്കൽ കോളജ് ആറാം വാർഡിൽ കിടക്കുകയാണ്. ഞങ്ങളുടെ ഫോണിൽ പൈസയില്ല, ആ ഫോണ് തരാമോയെന്ന് ചോദിച്ചു. രാംകുമാർ ഫോണ് കൊടുക്കുകയും, ഇവർ ബൈക്ക് റൈസ് ചെയ്ത് വിട്ടു പോകുകയും ചെയ്തു. ഉടൻ തന്നെ ഗാന്ധിനഗർ സ്റ്റേഷനിലെത്തി രാംകുമാർ പരാതി നൽകി. 18000…
Read Moreകിത്തനാ, നഹി മാലൂം! മടങ്ങിപ്പോയവർ തിരികെ വന്നു തുടങ്ങി; തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടും അതിഥി തൊഴിലാളികളുടെ കണക്കെടുപ്പുകാര്യം ഗോവിന്ദ…
കോട്ടയം: കോവിഡ് ലോക് ഡൗണിൽ കാലത്ത് ശ്രമിക് ട്രെയിനുകളിൽ മടങ്ങിയവരിൽ എത്ര പേർ തിരികെ വന്നെന്നും മടങ്ങാതെ ഇവിടെ തങ്ങുന്നവർ എത്രയെന്നും പോലീസിന് കണക്കുകളില്ല. അടുത്തയിടെ ബംഗ്ലാദേശി തീവ്രവാദികളെ കൊച്ചിയിൽ അറസ്റ്റു ചെയ്തതിനുശേഷവും പോലീസ് ലേബർ ക്യാന്പുകളിൽ കൃത്യമായ പരിശോധന നടത്തുന്നില്ല. നിരവധി അതിഥി തൊഴിലാളികൾ കോവിഡ് ക്വാറന്ൈറനിലായതിനാൽ ക്യാന്പുകളിൽ നേരിട്ടുള്ള പരിശോധനയും പോലീസ് സ്റ്റേഷനുകളിൽ വിളിച്ചുവരുത്തി രേഖകൾ തയാറാക്കലും മുടങ്ങി. മുൻപ് അതിഥി തൊഴിലാളികളുടെ ഫോട്ടോ, വിലാസം, വിരലടയാളം എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ അതാത് പോലീസ് സ്റ്റേഷനുകളിലുണ്ടായിരുന്നു. കോവിഡ് ലോക്ക് ഡൗണ്കാലത്ത് ജില്ലയിൽനിന്ന് ഇരുപതിനായിരം തൊഴിലാളികൾ ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതിൽ എത്ര പേർ മടങ്ങിവന്നുവെന്നു വ്യക്തമായ രേഖകളില്ല. തിരികെ വരുന്നവർ പുതുതായി രേഖകൾ നൽകുന്നുമില്ല. ബംഗാളികൾ എന്ന പേരിൽ ബംഗ്ളാദേശികൾ പലക്യാന്പുകളിലും വ്യാജരേഖകൾ നൽകി കഴിയുന്നതായി പറയപ്പെടുന്നു. കോവിഡ് വ്യാപനത്തിനുശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ…
Read More