കോട്ടയം: കേരള കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പ് നേതാക്കൾ പി.ടി. ചാക്കോയുടെ ചരമവാർഷിക അനുസ്മരണത്തിൽ പാർട്ടി രൂപീകൃതമായ കോട്ടയത്ത് ഒന്നു ചേർന്നു. പലതട്ടിലും മുന്നണിയിലും നിൽക്കുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകൾ ഒന്നാകണമെന്ന കാര്യത്തിൽ നേതാക്കൾക്കു യോജിപ്പാണെങ്കിലും അതിനുള്ള ചുമതല ആര് ഏറ്റെടുക്കുമെന്നതിൽ വ്യക്തതയുണ്ടായില്ല. കാരണവരായ കെ.എം. മാണി യോജിപ്പിക്കലിനു കാർമികനാകണമെന്നു പി.ടി. ചാക്കോയുടെ മകനായ പി.സി. തോമസ് പറഞ്ഞപ്പോൾ തനിക്കു പ്രായമെത്തിയതിനാൽ ചെറുപ്പക്കാരനാ യ പി.സി. തോമസ് ആ ചുമതല വഹിക്കട്ടെയെന്നു മാണി. മുന്നോടിയായി സൗഹൃദം വളരണമെന്നും ഏച്ചുകെട്ടിയാൽ യോജിപ്പാകില്ലെന്നും മാണിയുടെ ഉപദേശം. സഹകരണവും സൗഹാർദതയും ഉറപ്പാക്കാൻ രണ്ടു വർഷത്തെ പ്രൊബേഷൻ വേണ്ടതുണ്ടെന്നും മാണിയുടെ ഉപദേശം. കെ.എം. മാണി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവരുടെ കൈകൾ കെപിഎസ് മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ അധ്യക്ഷനായിരുന്ന പി.സി. തോമസ് കോർത്തു പിടിച്ചു യോജിപ്പിന്റെ ഒന്നാം ഭാഗം ഇതാവട്ടെയെന്നു പ്രഖ്യാപിച്ചു.…
Read MoreCategory: Kottayam
താര സഹോദരിമാർ ഇനി പരിശീലകർ; ശ്രീവിദ്യ ഫുട്ബോളിലും, ശ്രീദേവി ഹോക്കിയിലുമാണ് പരീശീലകരായി മാറുന്നത്
കടുത്തുരുത്തി: ഫുട്ബോളിലും ഹോക്കിയിലും താരങ്ങളായ സഹോദരിമാർ പരിശീലകരായി മാറുന്നു. മേവെള്ളൂർ കൊട്ടാരത്തിൽ വാര്യത്ത് മുരളീധര വാര്യരുടെയും ബാലാമണിയുടെയും മക്കളായ കെ.എം. ശ്രീവിദ്യ ഫുട്ബോളിലും, കെ.എം. ശ്രീദേവി ഹോക്കിയിലുമാണ് പരീശീലകരായി മാറുന്നത്. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് കുലശേഖരമംഗലം എച്ച്എസ്എസിലെയും വൈക്കം ആശ്രമം ഹൈസ്കൂളിലെയും കുട്ടികൾക്കാണ് ഇവർ പരിശീലനം നൽകുന്നത്. പലയിടത്തായി നിരവധി കുട്ടികളെ ഇരുവരും സൗജന്യമായി പരിശീലിപ്പിക്കുന്നുണ്ട്. ഇവരിൽ മൂത്തസഹോദരിയായ ശ്രീദേവി ഹോക്കിയിലും ഫുട്ബോളിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹോക്കിയിൽ സംസ്ഥാന ചാന്പ്യൻഷിപ്പിലും ഫുട്ബോളിൽ അണ്ടർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിലും ശ്രീദേവി കളിച്ചിട്ടുണ്ട്. അനുജത്തി ശ്രീവിദ്യ ഫുട്ബോളിൽ മൂന്നു തവണ ഒറീസ, ഗോവ, തമിഴ്നാട്ടിലെ സേലം എന്നീ സ്ഥലങ്ങളിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു. ശ്രീവിദ്യ ഇപ്പോൾ കോട്ടയം ബസേലിയേസ് കോളജിൽ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ്. ശ്രീദേവിയും ഇതേ കോളജിൽ നിന്നാണ് ഡിഗ്രി…
Read Moreഭാര്യയുടെ സ്വഭാവശുദ്ധിയിലെ സംശയം; കുമ്മണ്ണൂരിൽ ഗൃഹനാഥൻ കഴുത്തറുത്തു മരിച്ചു; ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയശേഷം മരിക്കാനായിരുന്നു ഉദ്ദേശമെന്ന് പോലീസ്
കോട്ടയം: കുമ്മണ്ണൂരിൽ ഗൃഹനാഥൻ സ്വയം കഴുത്തറുത്തു മരിച്ച സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മരിക്കുകയായിരുന്നു ഉദേശ്യമെന്നു കരുതുന്നു. ഭാര്യയെ കൊല്ലാനായി പെട്രോൾ നേരത്തേ കരുതി വച്ചതായും സംശയിക്കുന്നു. ഇന്ന് ഫോറൻസിക്, വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തിയാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു. കിടങ്ങൂർ കുമ്മണ്ണൂർകടവ് പുന്നവേലിപാതയിൽ മോഹനനാണ് (56) സ്വയം കഴുത്തറുത്തു മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45നു കുമ്മണ്ണൂർകടവിലെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യ രാധയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമി്ച്ച ശേഷമാണ് മോഹനൻ മരിച്ചത്. സംഭവത്തിനു ശേഷം ഇവരുടെ വീട് പോലീസ് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് സയന്റിഫിക് വിദഗ്ധരെത്തി പരിശോധന നടത്തും. പാലായിലെ സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ കാന്റീൻ ജീവനക്കാരിയാണ് രാധ. ഇന്നലെ വൈകുന്നേരം നാലേമുക്കാലിന് രാധ ജോലികഴിഞ്ഞ് വീട്ടിലെത്തി. അപ്പോൾ മോഹനൻ വീട്ടിലുണ്ടായിരുന്നു. 10 മിനിട്ട് കഴിഞ്ഞപ്പോൾ ഒരു കുപ്പി നിറയെ…
Read Moreതണ്ണീർമുക്കം ബണ്ടിലെ മണലിനെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ മണൽ കടത്ത് വ്യാപകം; രാത്രികാലങ്ങളിലാണ് മണൽ കടത്തെന്ന് നാട്ടുകാർ
ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ മണൽചിറയിലെ മണൽനിക്ഷേപത്തിന്റെ അവകാശത്തെചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടയിൽ രാത്രിയുടെ മറവിൽ മണൽ കടത്തിക്കൊണ്ടുപോയതായി പരാതി. ബണ്ടിനുസമീപം മണൽചിറയിൽ നിന്നും ജെസിബി ഉപയോഗിച്ച് നിക്ഷേപിച്ച മണൽകൂനകളിൽ പലതും ഇരുളിന്റെ മറവിൽ അപ്രത്യക്ഷമായെന്ന് നാട്ടുകാർ പറയുന്നു. ലോറികളിലും വള്ളങ്ങളിലുമായെത്തിയ സംഘങ്ങളാണ് മണൽകടത്തിയത്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ജില്ലാകളക്ടർക്കും പരാതി നല്കി. ബണ്ടിന്റെ നിർമാണസാമഗ്രികളുമായി എത്തുന്ന വലിയ ലോറികളിൽ രാത്രികാലങ്ങളിൽ മണൽ കടത്തുന്നതായും അതോടൊപ്പം ബണ്ടിന്റെ നിർമാണത്തിന് കോടികൾ മുടക്കി സർക്കാർ തയാറാക്കി സൂക്ഷിച്ചിരുന്ന പൈലുകളും ഇവിടെനിന്നു കടത്തിയതായും നാട്ടുകാർ പരാതിപ്പെടുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. നാൽപതുവർഷങ്ങൾക്കുമുന്പ് ഈ പ്രദേശത്തിലെ വിവിധയിടങ്ങളിൽ നിന്നായി കുഴിച്ചെടുത്ത മണ്ണും, കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്ത മണ്ണും ഉപയോഗിച്ച് അന്നത്തെ കരാറുകാരനോടൊപ്പം നാട്ടുകാർ കൂടി ശ്രമദാനമായി പണിയെടുത്താണ് മണ്‍ചിറകൾ നിർമിച്ചത്. അതുകൊണ്ട് പ്രദേശവാസികൾക്ക് മഴക്കെടുതികളിൽ…
Read Moreശക്തമായ മഴ പെയ്യുമ്പോഴും ജില്ലയിലെ കിണറുകളിലെ വെള്ളം വറ്റുന്നു; അത്ഭുത പ്രതിഭാസം നാട്ടുകാരിൽ ആശങ്ക പരത്തുന്നു
കോട്ടയം: ശക്തമായ മഴ പെയ്യുന്പോൾ കിണറുകളിൽ വെള്ളം താഴുന്നു, കിണർ താഴുന്നു. അത്ഭുത പ്രതിഭാസം നാട്ടുകാരിൽ ആശങ്ക പരത്തി. കളത്തൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വെള്ളം താഴ്ന്നു പോകുന്ന പ്രതിഭാസം കണ്ടെത്തിയത്. കളത്തൂർ പള്ളി്ക്കു സമീപ പ്രദേശങ്ങളായ ഇണ്ടംകുഴി- ഏളുകുന്ന് ഭാഗത്തുള്ള നിരവധി വീടുകളിലെ കിണറുകളിലെ വെള്ളമാണു താഴ്ന്നു പോയത്. ഇന്നലെ രാവിലെ വരെ നിറഞ്ഞു കിടന്നിരുന്ന കിണറ്റിലെ വെള്ളം വൈകുന്നേരത്തോടെയാണു താഴ്ന്നു പോയത്. പല വീട്ടുകാരും മോട്ടോർ ഓണ്‍ ചെയ്തിട്ടും ടാങ്കിൽ വെള്ളം എത്തിയില്ല. തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് വെള്ളം താഴ്ന്ന നിലയിൽ കണ്ടത്. തുടർന്നു മറ്റു വീടുകളിലെ കിണറുകളിലെത്തി നോക്കിയപ്പോഴാണു അവിടെയും വെള്ളം താഴ്ന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ചു ഇന്നു പഞ്ചായത്ത് അധികൃതർ പരിശോധന നടത്തും. അതേ സമയം കോട്ടയം എആർ ക്യാന്പിനു സമീപത്തെ ഒരു കിണർ ഇന്നലെ ക്ഷണ നേരം കൊണ്ട്…
Read Moreനീ എവിടെ പെയ്താലും ഞങ്ങളുടെ ഗതി ഇങ്ങനെ; നാട്ടിൽ എവിടെ മഴ പെയ്താലും ചാലുകുന്ന് സിഎൻഐ-കൊച്ചാന റോഡിൽ വെള്ളപ്പൊക്കം; ദുരിതക്കയത്തിൽ നിന്ന് നാട്ടുകാർ പറയുന്നതിങ്ങനെ….
കോട്ടയം: “ഹലോ…ഈരാറ്റുപേട്ടയിൽ മഴയുണ്ടോ ചേട്ടാ..പാലായിലോ….?” ചാലുകുന്നിന് സമീപം സിഎൻഐ-കൊച്ചാന റോഡരികിൽ താമസിക്കുന്നവർ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അന്വേഷിക്കുകയാണ് മഴയുണ്ടോ എന്നറിയാൻ. അവിടെ മഴ പെയ്താൽ ഇവിടെ വെള്ളം പൊങ്ങും അതാണ് അവസ്ഥ. മഴക്കാറ് കാണുന്പോഴേ പാലായിലും ഈരാറ്റുപേട്ടയിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് അവിടത്തെ കാലാവസ്ഥ ചോദിക്കും. ചരിത്രം തിരുത്തിയ വെള്ളപ്പൊക്കമാണല്ലോ കടന്നു പോയത്. വെള്ളപ്പൊക്കം സൃഷ്ടിച്ച നഷ്ടക്കണക്ക് ചില്ലറയൊന്നുമല്ല കൊച്ചാനക്കാർക്കുണ്ടായത്. കാറും ഫ്രിഡ്ജും വാഷിംഗ് മെഷീനും മാത്രമല്ല തുണിയും പാഠപുസ്തകങ്ങളും ബാങ്ക് പാസ് ബുക്കും വരെ നഷ്ടപ്പെട്ടു. രണ്ടു കാര്യങ്ങളാണ് ഇവിടത്തെ നാട്ടുകാർ അധികൃതർക്ക് മുന്നിൽ ആവശ്യപ്പെടുന്നത്. ഒന്ന് അറുത്തൂട്ടി തോടിന്റെ ആഴം വർധിപ്പിക്കുക. മറ്റൊന്ന് സിഎൻഐ-കൊച്ചാന റോഡ് മണ്ണിട്ട് ഉയർത്തുക. ഈ രണ്ട് കാര്യങ്ങളും പൂർത്തിയായാൽ മാത്രമേ ഇവിടത്തെ വെള്ളപ്പൊക്കത്തിന് അറുതി വരു. മീനച്ചിലാറിന്റെ കൈവഴിയാണ് അറുത്തൂട്ടി തോട്. തോട് ആരംഭിക്കുന്ന ഭാഗത്ത് വീതിയുണ്ട്. പക്ഷേ…
Read Moreതൊടുപുഴയിൽ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായതായി പരാതി; മുറിക്കുള്ളിൽ രക്തക്കറ; വീടിന് പുറകിലായി വലിയ കുഴി മൂടിയ നിലയിൽ
തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മുണ്ടൻമുടി കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ, രണ്ട് മക്കൾ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലെന്ന് അയൽവാസികൾ പറഞ്ഞു. അയൽവാസികളുടെ പരാതിയെ തുടർന്നു കാളിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് പിന്നീൽ വലിയ കുഴികൾ മുടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പരിശോധനകൾ നടത്തിയാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.
Read Moreകാലർഷ വാർത്താ ശേഖരണത്തിനിടെ കരിയാറിൽ വള്ളം മുങ്ങിമരിച്ച സജി മെഗാസിന്റെ മകളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ്
കടുത്തുരുത്തി: കരിയാറിൽ വള്ളം മുങ്ങി മരിച്ച മാധ്യമ പ്രവർത്തകൻ സജി മെഗാസിന്റെ ഇളയ മകൾ അനയ സജിയുടെ പഠനത്തിനാവശ്യമായ എല്ലാ സഹായവും സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ് ചെയ്യുമെന്ന് സ്കൂൾ മാനേജർ ഫാ.ടോമി തേർവാലകട്ടയിൽ അറിയിച്ചു. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് അനയ. പ്ലസ്ടു വരെ സ്കൂളിൽ പഠിക്കുന്നതിനുള്ള മുഴുവൻ ചെലവും സൗജന്യമായിരിക്കുമെന്നും അദേഹം അറിയിച്ചു. കടുത്തുരുത്തി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സജിയുടെ അനുസ്മരണ സമ്മേളനത്തിലാണ് ഫാ.ടോമി തേർവാലകട്ടയിൽ ഇക്കാര്യം അറിയിച്ചത്. കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.ആർ. മധു അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലിൽ, മേരി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. സുനിൽ, ജോണ്സണ് കൊട്ടുകാപ്പള്ളിൽ, സുനു ജോർജ്, ജോസ് പുത്തൻകാലാ, സിപിഎം കടുത്തുരുത്തി…
Read Moreഎല്ലാം ശരിയാക്കിയെങ്കിലും ശരിയായില്ല; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിലെ ശസ്ത്രക്രിയ വൈകും; കാരണം ഇതാണ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കുമെങ്കിലും അടിയന്തര ശസ്ത്രക്രിയ വൈകും. അത്യാഹിത വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തന സജ്ജമാകുവാൻ കാലതാമസം നേരിടും. നിലവിലെ അത്യാഹിത വിഭാഗം കെട്ടിടത്തിനു എതിർവശത്തായാണ് പുതിയ അത്യാഹിത വിഭാഗം. വാർഡുകളിലേക്ക് പ്രവേശിപ്പിക്കുന്ന രോഗികൾക്ക് അഡ്മിഷൻ ബുക്ക് (കേസ് ഷീറ്റ്) എടുക്കുവാനായി മെഡിസിൻ ഒപിയുടെ എതിർവശത്തായി (ഒന്നാം നില) അഡ്മിഷൻ കൗണ്ടർ മാറ്റിയിട്ടുണ്ട്. മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗം, ദന്തൽ, നേത്രരോഗം, ഇഎൻടി റേഡിയോളജി എന്നിവയുടെ അത്യാഹിത വിഭാഗങ്ങളാണ് പ്രവർത്തിക്കുക. പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടേയും മെഡിക്കൽ ഓഫീസർ (എംഒ) മാരുടെ സാന്നിധ്യം അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടായിരിക്കും. ഇസിജി, എക്സ് റേ എന്നിവക്കായി റേഡിയോളി വിഭാഗവും ഉണ്ടാകും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ഓൾ ഇന്ത്യാ മെഡിക്കൽ സയൻസ് പോലെ…
Read Moreവെറുതേ കളയാതെ പരമാവധി ഉത്പാദനം; വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശ്രമം തുടരുമ്പോഴും നീരൊഴുക്ക് കൂടുന്നു
തൊടുപുഴ: നിറഞ്ഞു തുളുമ്പാറായ ഇടുക്കി അണക്കെട്ടിലേക്ക് ദിവസേന ഒഴുകിയെത്തുന്നത് പ്രതിദിന വൈദ്യുതി ഉത്പാദനത്തിന്റെ ഇരട്ടിയിലധികം ജലം. ഇതോടെ പരമാവധി വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശ്രമങ്ങള്‍ വൃഥാവിലായി. ഇതാണ് 26 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം തുറക്കല്‍ എന്ന അസുലഭ സന്ദര്ഭത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ശരാശരി 15.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനമാണ് മൂലമറ്റം പവര്‍ ഹൗസില്‍ ദിനംപ്രതി പരമാവധി നടക്കുന്നത്. ഇന്നലെ 15.015 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ചത്. 1.82 സെന്റീമീറ്റര്‍ മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. റിക്കാര്‍ഡ് വൈദ്യുതി ഉത്പാദനമാണ് മൂലമറ്റം പവര്‍ ഹൗസില്‍ നടന്നുവരുന്നത്.ഇപ്പോള്‍ ഓരോ ദിവസവും 35.19 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 130 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള അഞ്ച് ജനറേറ്ററുകള്‍ 24 മണിക്കൂര്‍ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി…
Read More