കോട്ടയം: നിർമാണം പൂർത്തിയായി വരുന്ന നാഗന്പടം റെയിൽവേ മേൽപ്പാലം 20ന് ഭാഗികമായി തുറന്നേക്കും. ആദ്യഘട്ടത്തിൽ പാലത്തിലുടെ ഒരു ഭാഗത്തേക്കു മാത്രം ഗതാഗതം കടത്തിവിടാനാണു തീരുമാനിച്ചിരിക്കുന്നത്. ഓണത്തിരക്ക് മുന്നിൽകണ്ടാണു പാലം ഉടനടി തുറക്കാൻ തീരുമാനിച്ചത്. നിലവിൽ നാഗന്പടത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണക്കാലമാകുന്നതോടെ തിരക്ക് വർധിക്കുന്നതിനാലാണ് പാലം തുറന്നു കൊടുക്കുന്നത്. ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് തുടക്കത്തിൽ പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തേക്കുള്ള വാഹനങ്ങൾ നിലവിലെ റോഡിലൂടെ തന്നെ കടന്നുപോകണം. പാലത്തിനു സമീപമുള്ള ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലൂടെയാണ് കോട്ടയത്തേക്കുള്ള വാഹനങ്ങളും ഏറ്റുമാനൂർ വാഹനത്തേക്കുള്ള വാഹനങ്ങളും നിലവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും ട്രാഫിക് പോലീസ് വളരെ പണിപ്പെട്ടാണു കടത്തിവിടുന്നത്. പാലത്തിന്റെ ഒരുവശം തുറന്നുകൊടുത്ത ശേഷം മറുവശത്തെ ജോലികൾ പൂർത്തിയാക്കും. ഒരുമാസം കൊണ്ട് ഇതും പൂർത്തീകരിച്ച് പാലം പൂർണമായി തുറന്നുകൊടുക്കനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നാഗന്പടം പാലം തുറക്കുന്നതോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.…
Read MoreCategory: Kottayam
രണ്ടുപേർക്കും പറയാനുള്ളത്; കെഎസ്ആർടിസി ബസിൽ ഇന്ധനം നിറയ്ക്കുമ്പോൾ യാത്രക്കാർ പുറത്തിറങ്ങി നിൽക്കണോ ? വേണമെന്ന് അധികൃതർ; പ്രതിഷേധവുമായി യാത്രക്കാർ
കോട്ടയം: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ ഡിപ്പോകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്പോൾ ബസിലുള്ള യാത്രക്കാരോട് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെടുന്നത് തർക്കത്തിന് ഇടയാക്കുന്നു. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ കനത്ത മഴയത്തും ബസിൽ നിന്ന് ഇറങ്ങി നിൽക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തിരക്കുള്ള സമയത്ത് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍പ് യാത്രക്കാർ ഇറങ്ങാനും നിറച്ചതിനു ശേഷം കയറാനും താമസം നേരിടുന്നത് പലപ്പോഴും ബസിന്റെ സമയക്രമത്തെ ബാധിക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു.ഇന്ധനം നിറയ്ക്കുന്പോൾ ബസിലുള്ള യാത്രക്കാരോട് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെടുന്നത് പലപ്പോഴും യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കത്തിലാണ് അവസാനിക്കുന്നത്. കെഎസ്ആർടിസിയിൽ ദീർഘദൂര ബസുകൾ ഒഴികെയുള്ള ബസുകൾ ട്രിപ്പ് തുടങ്ങുന്പോൾ തന്നെ ഇന്ധനം നിറയ്ക്കണമെന്നാണ് ചട്ടം. എന്നാൽ ഇത്തരത്തിൽ ട്രിപ്പ് ആരംഭിക്കുന്നതിനു മുന്‍പ് ഇന്ധനം നിറയ്ക്കാതെ വരുന്പോഴാണു യാത്രക്കിടയിൽ ഇന്ധനം നിറയ്ക്കേണ്ടി വരുന്നതെന്നും ആളുകൾക്കു ബസിൽ നിന്നും ഇറങ്ങി നില്‍ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.…
Read Moreഇനി ഒരപകടം ഉണ്ടാകരുത്; വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ പാലത്തിന്റെ നടപ്പാത തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി
വൈക്കം: വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം വെള്ളൂർ – തോന്നല്ലൂർ ഭാഗങ്ങളെ ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമിച്ച റെയിൽവേ പാലത്തിന്റെ നടപ്പാത അറ്റകുറ്റപ്പണി നടത്തി ഉടൻ തുറന്നുകൊടുക്കാൻ അധികൃതർ നടപടി ഉൗർജിതമാക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഫുട്പാത്ത് കാലപ്പഴക്കത്താൽ ജീർണിച്ചതിനെ തുടർന്ന് അപകട സാധ്യത മുൻനിർത്തിയാണ് റെയിൽവേ അധികൃതർ രണ്ടാഴ്ച മുന്‍പ് ഫുട്പാത്തിന്റെ ഗേറ്റ് അടച്ചത്. വെള്ളൂരിന്റെ സമീപ സ്ഥലങ്ങളായ തോന്നല്ലൂർ, കൈപ്പട്ടൂർ, തൊട്ടുർ, വട്ടപ്പാറ, വടകര, വരിക്കാംകുന്ന് ആയുർവേദാശുപത്രി എന്നിവടങ്ങളിലേയ്ക്ക് പോകുന്നതിന് റെയിൽവേ ഫുട്പാത്ത് കടന്നാൽ ഒന്നര കിലോമീറ്റർ യാത്ര ലാഭിക്കാനാകും. ദിനംപ്രതി വിദ്യാർഥികളടക്കം 500 പേർ ഇതുവഴി കടന്നു പോകുന്നുണ്ട്. റെയിൽവേ ഫുട്പാത്തിന്റെ ഗേറ്റ് അടച്ചതോടെ വയോധികരും വിദ്യാർഥികളുമൊക്കെ വെള്ളൂർ ജംഗ്ഷനിലെ മേൽപാലത്തിലേയ്ക്കുള്ള പടവുകൾ കയറി റെയിൽവേ ട്രാക്കുകൾ മുറിച്ചുകടന്നാണ് ഫുട്പാത്തിലൂടെ പുഴയുടെ മറുകര എത്തുന്നത്. ഇന്നലെ തോന്നല്ലൂരിൽ വൈക്കം…
Read Moreകുന്നത്തുകളത്തിൽ തട്ടിപ്പ് ; ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമെത്തുന്നു; ഗ്രൂപ്പിന്റെ ആസ്തികളുടെ കണക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും
കോട്ടയം: സാന്പത്തിക പ്രതിസന്ധിയെ തുടർന്നു പാപ്പർ ഹർജി നല്‍കിയശേഷം അടച്ചുപൂട്ടിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ ആസ്തികളുടെ കണക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. കോടതി നിയോഗിച്ച റിസീവറുടെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്തുന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണു കണക്കെടുപ്പ് നടത്തുന്നത്. ആദ്യം കോട്ടയം സെൻട്രൽ ജംഗ്ഷനിലുള്ള ജ്വല്ലറിയിലും പീന്നിട് ചങ്ങനാശേരി, ചെങ്ങന്നൂർ ജ്വല്ലറികളിലുമാണു കണക്കെടുപ്പ് നടത്തുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന സ്വർണത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനുള്ള രണ്ടു ഉദ്യോഗസ്ഥർ, റിസീവറെ സഹായിക്കുന്നതിനു ഒരു അഭിഭാഷകർ എന്നിവരാണു കണക്കെടുപ്പിൽ പങ്കെടുക്കുന്നത്. ഇവർക്ക് ആവശ്യമായ സംരക്ഷണം നല്കുന്നതിനു പോലീസിനെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജ്വല്ലറികൾ തുറന്നു പരിശോധനകൾ നടത്തുന്പോൾ നിക്ഷേപകർ എത്താനും സംഘർഷമുണ്ടാകാനുമുള്ള സാധ്യതയുള്ളതിനാലാണു പോലീസിന്റെ സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ജ്വല്ലറികളിൽ നിന്നും എടുക്കുന്ന സ്വർണം ട്രഷറിയിലാണു സൂക്ഷിക്കുക. ഇതിനുള്ള പ്രത്യേക അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. ആസ്തികൾ തിട്ടപ്പെടുത്തുന്നതിനുള്ള പരിശോധനകൾ നടത്തുന്നതിനു മുന്‍പു രണ്ടു തവണ ശ്രമം നടത്തിയിരുന്നെങ്കിലും കോടതിയുടെ അന്തിമ…
Read Moreക്രൂരമായി കൊലചെയ്യപ്പെട്ട് ഒരു കുഴയിൽ അടുക്കിയ നിലയിൽ കണ്ടപ്പെട്ട നാലംഗകുടുംബത്തിന്റെ അന്ത്യവിശ്രവും ഒരു കുഴിയിൽ തന്നെ
തൊടുപുഴ: ക്രൂരമായി കൊല ചെയ്യപ്പെട്ട നാലംഗകുടുംബത്തിന് ഒരു കുഴിയിൽ അന്ത്യവിശ്രമം ഒരുക്കി. മുണ്ടൻമുടി കന്പകക്കാനം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവർക്കാണ് ഇന്നലെ ഒരു കുഴിയിൽ നാട്ടുകാരും ബന്ധുക്കളും അന്ത്യയാത്രയൊരുക്കിയത്. കോട്ടയം മെഡിക്കൽകോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മുണ്ടൻമുടിയിലെത്തിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ നൂറുകണക്കിന് ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ കുഴിയ്ക്കു സമീപത്തു തന്നെയാണ് നാലു പേരെയും അടക്കുന്നതിനായുള്ള വലിയ കുഴി തയാറാക്കിയത്. കൃഷ്ണന്റെ ജേഷ്ഠ സഹോദരൻ യജ്ഞേശൻ അന്ത്യ കർമങ്ങൾ നിർവഹിച്ചു.
Read Moreകള്ളവാറ്റ് കണ്ടാൽ നിങ്ങൾക്കും വിളിച്ചറിയാക്കാം; ഓണത്തിന് എക്സൈസ് വക സ്പെഷൽ പരിശോധന; കൺട്രോൾ റൂം തുറന്നു
കോട്ടയം: ഓണം എത്തുന്നതോടെ എക്സൈസ് വകുപ്പ് സ്പെഷൽ ഡ്രൈവ് പരിശോധനകൾ ആരംഭിച്ചു. ഓണക്കാലത്ത് വ്യാജമദ്യത്തിന്റെ നിർമാണവും സ്പിരിറ്റ് ശേഖരിക്കലും മയക്ക്മരുന്ന് വിപണനവും മുന്നിൽ കണ്ടാണ് പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്. പോലീസ്, ഫോറസ്റ്റ്, റെയിൽവേ പോലീസ്, റവന്യൂ വിഭാഗങ്ങളും പരിശോധനയിൽ പങ്കു ചേരും. കോട്ടയം എക്സൈസ് ഡിവിഷനാഫീസ് കേന്ദ്രീകരിച്ച് ഒരു കണ്ട്രോൾ റൂം പ്രവർത്തിക്കും. പൊതുജനങ്ങളിൽ നിന്നുളളള പരാതികളും പരിശോധിക്കുവാനുളള സംവിധാനമുണ്ട്. ജില്ലയിലെ വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകൾ കേന്ദ്രീകരിച്ച് സ്ട്രൈക്കിംഗ് ഫോഴ്സുകൾ പ്രവർത്തനം തുടങ്ങി. വ്യാജമദ്യ നിർമാണം തടയുന്നതിനായി വന മേഖലയിലും പുഴയോരങ്ങളിലും കായൽ മേഖലകളിലും തുരുത്തുകളിലും അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലും ഇതര സംസ്ഥാന തൊഴിലാളി ക്യന്പുകളിലും പരിശോധന നടത്തും. കളളുഷാപ്പുകൾ, ബാറുകൾ, ബിയർ പാർലറുകൾ, ബീവറേജസ് കണ്‍സ്യൂമർ ഫെഡ് ഷോപ്പുകളും നിരന്തരം പരിശോധിക്കും. മദ്യത്തിന്റെ സാന്പിളുകൾ ദിവസവും ശേഖരിച്ച് തിരുവനന്തപുരം ഗവണ്മെന്റ് കെമിക്കൽ ലാബിൽ അയച്ച്…
Read Moreകറുകച്ചാൽ നീലിയ്ക്ക് പോലീസിനെ പേടി; നാട്ടുകാരെ ഭീതിപ്പെടുത്തിയ യക്ഷിയെ പിടിക്കാൻ പോലീസ് ഇറങ്ങി; പാലയിൽ ഒളിച്ച് യക്ഷിയും
കറുകച്ചാൽ: കറുകച്ചാലിൽ ഭീതി പരത്തിയ യക്ഷിയെ പിടിക്കാൻ നാട്ടുകാരും പോലീസും രംഗത്തിറങ്ങിയതോടെ യക്ഷി മുങ്ങി. ഏതാനും ദിവസങ്ങൾക്കു മുന്‍പാണു കറുകച്ചാൽ ഉന്പിടി കാരയ്ക്കാട്ടുകുന്ന് ഭാഗത്ത് യക്ഷിയെ കണ്ടത്. പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് വെള്ളസാരി ധരിച്ച സ്ത്രീ കൈകാട്ടി വിളിച്ചെന്നും അട്ടഹസിച്ചെന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. പുലർച്ചെ മീൻ വില്പനയ്ക്കു പോകുന്നവരും പത്രവിതരണത്തിനു പോകുന്നവരുമാണു യക്ഷിയെ നേരിട്ടു കണ്ടിട്ടുള്ളത്. സംഭവം നാട്ടിൽ കാട്ടുതീ പോലെ പടർന്നതോടെയാണു കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണു പ്രദേശത്ത് നിന്നും യക്ഷി അപ്രത്യക്ഷയായത്. പോലീസിനെ പേടിയുള്ള യക്ഷിയാണു കറുകച്ചാലിൽ ഇറങ്ങിയതെന്നാണു ഇപ്പോൾ പ്രദേശവാസികൾ പറയുന്നത്. യക്ഷി ഇറങ്ങിയ ആദ്യ ദിവസങ്ങളിൽ പ്രദേശത്തെ ചില യുവാക്കൾ സംഘടിച്ചു യക്ഷിയെ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇവർ അന്വേഷണത്തിനായി ഇറങ്ങിയ ദിവസങ്ങളിൽ യക്ഷി ഇറങ്ങാതിരിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യക്ഷിയെ കണ്ടെന്നു പറയുന്ന സ്ഥലത്ത് പുറത്തു…
Read Moreവണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; കൂടുതല്‍ തെളിവുകളില്ല; പോസ്റ്റ്മോർട്ടം തുടങ്ങി
വണ്ണപ്പുറം: നാലംഗ കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മുണ്ടന്മുടി കമ്പകക്കാനം കാനാട്ട് കൃഷ്ണന് (52) ഭാര്യ സുശീല(50), മകള്‍ ആര്‍ഷ (21), മകന് അര്ജുന്(18) എന്നിവരെയാണ് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ചുറ്റികയ്ക്ക് തലക്കടിച്ചും കത്തിയ്ക്് കുത്തിയും കൊന്നശേഷം കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ പോലീസിനു കാര്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കൃഷ്ണന്റെ സഹോദരന്മാരുള്പ്പെടെ ഏതാനും പേരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്കുന്ന തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു. കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ഇന്നലെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.മന്ത്രവാദവും പൂജകളും നടത്തിയിരുന്ന ആളായിരുന്നു കൃഷ്ണന്. ഇതിനായി എത്തുന്നവരില്‍ നിന്നും വലിയ തുക ഫീസായി വാങ്ങുകയും ചെയ്തിരുന്നു.…
Read Moreകാലാവസ്ഥ മാറുകയല്ലേ..! ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറക്കേണ്ടതില്ല; വൃഷ്ടിപ്രദേശങ്ങളിൽ മഴയും നീരൊഴുക്കും കുറഞ്ഞെന്ന് മന്ത്രി എംഎം മണി
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് നിലവിലെ സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന് മന്ത്രി എം.എം. മണി. മഴയും നീരൊഴുക്കും വൃഷ്ടിപ്രദേശങ്ങളിൽ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മഴയും നീരൊഴുക്കും കുറഞ്ഞുവെന്നും കെഎസ്ഇബിയും അറിയിച്ചു. അതിനാൽ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി.
Read Moreകാര്‍ കിണറ്റില്‍ താഴ്ന്നു; ഡ്രൈവർ ചില്ലു തകർത്തു രക്ഷപ്പെട്ടു; സംഭവം പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍
പൂഞ്ഞാർ: പെരിങ്ങുളം റോഡില്‍ കല്ലേക്കുളത്തിനു സമീപം ഒറവക്കയത്ത് നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്കു വീണു. കാര്‍ ഓടിച്ചിരുന്ന കല്ലേക്കുളം വില്ലന്താനത്ത് ബോണി പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് അപകടം. പൂഞ്ഞാറിലേക്കു വരികയായിരുന്ന മാരുതി 800 കാർ നിയന്ത്രണംവിട്ടു റോഡരികിലുള്ള കിണറ്റിലേക്കു വീഴുകയായിരുന്നു. കിണറിനു മുകളിൽ ഇട്ടിരുന്ന കമ്പിവലയില്‍ ഉടക്കി ക്കിടന്നതിനാൽ താഴ്ന്നുപോയില്ല. അതുകൊണ്ടു കൂടുതൽ അപകടം ഒഴിവായി. വാഹനത്തിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്താണു കാറിലുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടത്.
Read More