കോട്ടയം: ഇടുക്കി ഡാം തുറന്നാൽ കോട്ടയം ജില്ലയിൽ വെള്ളം എത്തുമോ എന്ന ആശങ്കയിലാണ് താഴ്ന്ന പ്രദേശത്തു താമസിക്കുന്നവർ. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് അധികൃതർ നല്കുന്ന വിശദീകരണമെങ്കിലും കുമരകത്തും വൈക്കത്തും ജലനിരപ്പ് നിരീക്ഷിക്കാൻ റവന്യു വകുപ്പ് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നല്കിയിട്ടുണ്ട്. ഡാം തുറക്കുന്നതിനു പിന്നാലെ ജലനരപ്പ് ഉയരുകയാണെങ്കിൽ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാമിലെ വെള്ളം മൂവാറ്റുപുഴയാറ്റിൽ എത്തിയാൽ് വൈക്കത്ത് അൽപം ജലനിരപ്പ് ഉയർന്നേക്കുമെന്നാണ് നിഗമനം. കുമരകം, വൈക്കം എന്നിവിടങ്ങളിലെ വെള്ളം കായലിലേക്ക് ഒഴുകി പോകാൻ വൈകുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ഉയർന്നേക്കാമെന്നു കരുതുന്നത്. എന്നാൽ സാധ്യത മാത്രമാണെന്നും വെള്ളം ഉയരുമെന്ന ആശങ്ക വേണ്ടെന്നും ജില്ലാ അധികൃതർ പറയുന്നു. അതേ സമയം മഴ തുടരുന്നത് താഴ്ന്ന പ്രദേശത്ത് വീണ്ടും വെള്ളം കയറാനിടാക്കിയിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്.…
Read MoreCategory: Kottayam
നാലടിയും കൂടി ഉയർന്നാൽ റെഡ് അലർട്ട്; സുരക്ഷ ശക്തമാക്കി സർക്കാർ; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു
ഇടുക്കി/തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനിടെ സുരക്ഷയും മുൻകരുതലും ശക്തമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശഖരൻ അധികൃതർക്ക് നിർദേശം നൽകി.നേരത്തെ, ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് നൽകുമെന്നാണ് വിവരം.2399 അടിയായി ജലനിരപ്പ് ഉയരുമ്പോഴാണ് റെഡ് അലർട്ട് നൽകുക. ഇതിനു ശേഷം 15 മിനിറ്റിനു കഴിഞ്ഞായിരിക്കും ഷട്ടറുകൾ തുറക്കുന്നത്. അതിനുമുമ്പേ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
Read Moreജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ; റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ റൂട്ട് മാർച്ചിനു തുടക്കമായി
കോട്ടയം: രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ റൂട്ട് മാർച്ച്. ഇന്നു മുതൽ അഞ്ചു ദിവസത്തേക്കാണ് ആർപിഎഫിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട്മാർച്ച് നടത്തുന്നത്. ഇന്നു രാവിലെ കഞ്ഞിക്കുഴിയിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ഇവർ റൂട്ട്മാർച്ച് നടത്തി. രണ്ട് ഡിവൈഎസ്പിമാർ, നാല് സിഐമാർ എന്നിവരടങ്ങുന്ന 52 അംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഇന്നുച്ചകഴിഞ്ഞ് കുമരകത്തും ഇവർ റൂട്ട്മാർച്ച് നടത്തും. നാളെ പാലാ, ഈരാറ്റുപേട്ട. ആഗസ്റ്റ് ഒന്നിന് പൊൻകുന്നം, കാഞ്ഞിരപ്പള്ളി, രണ്ടിന് ചങ്ങനാശേരി, കറുകച്ചാൽ, മൂന്നിന് ഏറ്റുമാനൂർ , ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് റൂട്ട്മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. അടുത്തയിടെ രാഷ്ട്രീയ സംഘർഷങ്ങൾ നടന്ന ചിറക്കടവ് , ഈരാറ്റുപേട്ട എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ആർപിഎഫിന്റെ സഹായം വേണ്ടി വന്നാൽ എത്തിച്ചേരാനുള്ള വഴി, ഭൂമിശാസ്ത്ര പരമായ…
Read Moreതട്ടിപ്പിന്റെ പുത്തൻ രീതികൾ; കുഞ്ഞിന് പാലുകൊടുക്കാൻ അനുവാദം ചോദിച്ച് വീട്ടിൽ കയറി യുവതികൾ; തിരികെപോയപ്പോൾ വീട്ടുകാർക്ക് നഷ്ടമായത് 35000 രൂപ; കടുത്തുരുത്തിയിൽ നടന്ന സംഭവമിങ്ങനെ…
കടുത്തുരുത്തി: കുഞ്ഞിന് മുല കൊടുക്കാനെന്ന പേരിൽ അനുവാദം വാങ്ങി വീടിനുള്ളിൽ പ്രവേശിച്ച സ്ത്രീകൾ 35,000 രൂപ മോഷ്ടിച്ചു കടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചു മോഷ്ടാക്കളെത്തിയ കാറിന്റെ നന്പർ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് കടുത്തുരുത്തി എസ്എച്ച്ഒ കെ.എസ്. ജയനും എസ്ഐ ശ്യാംകുമാറും പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ മാഞ്ഞൂർ സൗത്തിലാണ് സംഭവം ഉണ്ടായത്. ഏറ്റുമാനൂർ-വൈക്കം റോഡിന്റെ സമീപത്തായി താമസിക്കുന്ന കിഴവള്ളിൽ സജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ ഞായറാഴ്ച്ചയായതിനാൽ കടകൾ അടച്ചിട്ടിരുന്നതിനാൽ സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെതന്നെ ഇക്കാര്യങ്ങൾ പരിശോധിക്കാൻ ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചു വീട്ടുകാർ പറയുന്നത് – കുടുംബാംഗങ്ങൾ വീടിന്റെ മുറ്റത്ത് നിൽക്കുന്പോൾ വീടിന് മുന്നിലായി റോഡരികിൽ പ്രവർത്തിക്കുന്ന കടയുടെ സമീപത്ത് വാവിട്ടു കരയുന്ന ഏതാണ്ട്…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ പുതിയ അത്യാഹിത വിഭാഗം ബുധനാഴ്ച മുതൽ തുറക്കും; പച്ച, മഞ്ഞ, ചുവപ്പ് റിബണുകൾകെട്ടി രോഗികളെ തരംതിരിക്കും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് ബുധനാഴ്ച അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മാറ്റും. എന്നാൽ ഒപി നിലവിലുള്ള സ്ഥലത്തു തന്നെ തുടരും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മെയ് 27ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. മറ്റു സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനാണ് അത്യാഹിത വിഭാഗം മാറ്റുന്നതിന് കാലതാമസം നേരിട്ടത്. പുതിയ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ മൂന്നായി തരം തിരിക്കും. ഡൽഹിയിലെ എയിംസ് മാതൃകയിലാണ് ചികിത്സ. പച്ച, മഞ്ഞ, ചുവപ്പ് എന്നീ റിബണ് കെട്ടിയാണ് രോഗികളെ തരം തിരിക്കുന്നത്. ഗുരുതരമായ രോഗികളെ കയ്യിൽ ചുവന്ന റിബണ് കെട്ടും. ഇവർക്ക് തുടർന്നുള്ള പരിശോധനകൾക്ക് പ്രത്യേക പരിഗണന ലഭിക്കും. ഇത്തരം രോഗിയുടെ കൂടെ നിൽക്കുന്നവർക്ക് മരുന്നിനോ ലാബ് പരിശോധനയ്ക്കോ ക്യൂ നിൽക്കേണ്ടതില്ല. ബുധനാഴ്ച രാവിലെ എട്ടിന് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കും.
Read Moreവീട്ടുവരാന്തയിൽ തെരുനായയ്ക്ക് സുഖപ്രസവം; പുറത്തിറങ്ങാൻ ഭയന്ന് വൃദ്ധദന്പതികൾ
കറുകച്ചാൽ: വീടിന്റെ തിണ്ണയിൽ പ്രസവിച്ച തെരുവുനായയെ പേടിച്ച് വൃദ്ധദന്പതികൾ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞത് മൂന്നു ദിവസം. നെത്തല്ലൂർ ജംഗ്ഷന് സമീപത്തെ വീട്ടിലാണ് സംഭവം. വയോധികരായ ദന്പതികൾ ഒറ്റയ്ക്കു കഴിയുന്ന വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം നായ പ്രസവിച്ചത്. പിറ്റേന്ന് പുലർച്ചെ ഇവർ വാതിൽ തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. നാലു കുഞ്ഞുങ്ങളുമായി തിണ്ണയിൽ കിടക്കുകയായിരുന്നു നായ. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതോടെ നായ ഇവർക്കുനേരെ കുരച്ചു കൊണ്ടുചെന്നു. ഭീതിയിലായ ദന്പതികൾ ഉടൻതന്നെ വാതിലടച്ചു. ജനാലയിലൂടെ നായയെ ഓടിക്കുവാൻ ഇവർ ശ്രമിച്ചെങ്കിലും നായ പിന്തിരിഞ്ഞില്ല. എന്നാൽ മൂന്നാം ദിവസമാണ് അയൽവാസികൾ വിവരം അറിഞ്ഞത്. പ്രസവിച്ചു കിടക്കുന്ന നായയെ ഭയന്ന് പലരും അടുത്തില്ല. ഇതോടെ പ്രദേശവാസികൾ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. പോലീസ് സംഘമെത്തി നായയെ തിണ്ണയിൽ നിന്ന് ഓടിച്ച ശേഷമാണ് വയോധികരെ പുറത്തിറക്കിയത്.
Read Moreകൈകൊട്ടി വിളിക്കുക, അട്ടഹസിക്കുക! കാരയ്ക്കാട്ടുകുന്നിലെ ”യക്ഷി” പോലീസിനെ പേടിച്ചു മുങ്ങി
കറുകച്ചാൽ: യക്ഷിവേഷം കെട്ടിയ സാമൂഹ്യവിരുദ്ധരെ പിടികൂടാൻ ഉന്പിടി കാരയ്ക്കാട്ടുകുന്നിലെ നാട്ടുകാരും പോലീസും ഇപ്പോൾ ഉറക്കമിളച്ചു കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി യക്ഷിയുടെ പേരിൽ പ്രദേശത്തെ ജനങ്ങളെ ആരോ പേടിപ്പിക്കുകയാണ്. വെള്ളവസ്ത്രം ധരിച്ച് എത്തിയ ചിലർ രാത്രിയിൽ സഞ്ചരിക്കുന്നവരെ ഭയപ്പെടുത്തുകയാണ്. വിജനമായ പ്രദേശങ്ങളിൽ ആളുകൾ നടന്നു പോകുന്പോൾ കൈകൊട്ടി വിളിക്കുകയും അട്ടഹസിക്കുകയും ചെയ്യും. പുലർച്ചെ മീൻകച്ചവടത്തിനായി എത്തുന്നവരെയും പത്രവിതരണം നടത്തുന്നവരെയും നടക്കാനിറങ്ങിയവരെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ യക്ഷിയുടെ പേരിൽ ഭയപ്പെടുത്തിയത്. പ്രദേശത്തെ വീടുകൾക്ക് സമീപം എത്തി രാത്രികാലങ്ങളിൽ ശബ്ദം ഉണ്ടാക്കുന്നതായും വീടുകൾക്കു നേരെ കല്ലെറിയുന്നതായും നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശത്തെ ചില യുവാക്കൾ ചേർന്ന് യക്ഷിയെ പിടികൂടുവാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. യക്ഷിശല്യം പതിവായതോടെ നാട്ടുകാർ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു. പോലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും യക്ഷിയെ കുടുക്കുവാൻ കഴിഞ്ഞില്ല. സംഭവത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു.…
Read Moreഅണ തുളുമ്പി ആശങ്ക! ഇടുക്കിയിൽ ശക്തമായ മഴ, ഡാമിലെ ജലനിരപ്പ് 2393.78 അടി
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഞായറാഴ്ച രാവിലെ 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിൽ പദ്ധതി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം ഡാം തുറക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരം വരെ 2,393.32 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാൻ കാക്കാതെ 2,397 അടിയിലെത്തുന്പോൾ നിയന്ത്രിത അളവിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കാനുള്ള സാധ്യതകളാണ് സർക്കാർ പരിഗണിക്കുന്നത്. ഡാം തുറക്കേണ്ടി വന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.
Read Moreപുരയിടത്തിൽനിന്നു വെള്ളമിറങ്ങിയില്ല; ഗുഹനാഥന്റെ മൃതദേഹം സംസ്കരിച്ചത് തൊഴുത്തിൽ
വൈക്കം: വീട്ടിലും പരിസരത്തും വെള്ളം കയറിയതിനെത്തുടർന്ന് മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം വീട്ടിലെ തൊഴുത്തിൽ സംസ്കരിച്ചു. വൈക്കം ഉദയനാപുരം പഞ്ചായത്ത് ഒന്പതാം വാർഡ് കൊടിയാട് കണിയാംതറ പ്രഭാകരനാ ( 75) ണ് മരിച്ചത്. വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് പ്രഭാകരനും ഭാര്യ ചെല്ലമ്മയും കൊടിയാട് കമ്മ്യൂണിറ്റി സെന്ററിൽ കഴിഞ്ഞു വരികയായിരുന്നു. ക്യാന്പിൽ കഴിയുന്നതിനിടയിൽ പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് പ്രഭാകരനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മരിച്ചു. കർഷക തൊഴിലാളിയായിരുന്ന പ്രഭാകരന്റെ നിർധന കുടുംബം പണികൾ കുറഞ്ഞതോടെ ഏതാനും വർഷങ്ങളായി പശുവളർത്തിയാണ് ഉപജീവനം നടത്തിവന്നിരുന്നത്. വെള്ളം പൊങ്ങിയതോടെ വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നതോടെ പ്രഭാകരനും ഭാര്യയും ക്യാന്പിലേക്ക്ക്ക് മാറി.പ്രഭാകരന്റെ മകൻ കെ.പി ഹരിയും ഭാര്യയും പശുക്കൾ ഉള്ളതിനാൽ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു. വെള്ളം നിറഞ്ഞപാടശേഖരത്തിനു നടുവിൽ വെള്ളത്തിലമർന്ന വീട്ടിൽ മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ കഴിയാതിരുന്നതിനാൽ ബന്ധുവീട്ടിൽ പൂജാധികർമങ്ങളും…
Read Moreപേടിച്ചുവിറച്ച് യുവാവ്! കാട്ടാനക്കൂട്ടത്തിന്റെ ഇടയില്പ്പെടാതെ ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം മറയൂരില്
മറയൂർ: ബൈക്ക് യാത്രികൻ കാട്ടാനക്കൂട്ടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാന്തല്ലൂർ കോവിൽക്കടവ് റോഡിൽ വെട്ടുക്കാട് ഭാഗത്ത് കീഴാന്തൂർ ഗ്രാമം സ്വദേശി പ്രശാന്ത് റോഡ് കുറുകെ ആനക്കൂട്ടം കടന്നുപോകുന്നതറിയാതെ ബൈക്കിൽ വരികയായിരുന്നു. അടുത്തെത്തിയതും തൊട്ടുമുന്പിൽ നല്ല വേഗതയിൽ കാട്ടാനക്കൂട്ടം റോഡ് കുറുകെ കടന്നുപോയതും ഒരുമിച്ചായിരുന്നു. ബൈക്ക് സഡൻ ബ്രേക്കിട്ട് നിർത്തിയതുമൂലം രക്ഷപ്പെട്ടു. ആനക്കൂട്ടം പരിസരത്തെ കൃഷിയിടത്തിലെ പ്ലാവിൽനിന്നും ചക്കയിട്ടു തിന്നശേഷമാണ് റോഡിലേക്ക് കടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ കുട്ടികൾ യാത്രചെയ്ത ഓട്ടോറിക്ഷയും നിരവധി ബൈക്കുകളും കാട്ടാനക്കൂട്ടം തടഞ്ഞിരുന്നു. ഏതുസമയത്തും ഏതുസ്ഥലത്തും കാട്ടാനകൾ എത്തുന്നതിനാൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.
Read More