പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി നിർബന്ധം: ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ എംവിഡി

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്‍റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്‍റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി. വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചായിരിക്കും ഇനി മുതൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുക. എന്നാൽ, ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന ഇല്ലാതിരുന്നത് അനധികൃത ഏജന്റുമാർ മുതലെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അപേക്ഷാ നടപടികളിലെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്‍റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നത്. അപൂർണമായ രേഖകൾ അപ്‌ലോഡ്…

Read More

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണം: സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം: ബ്രൂണൈയിൽ കഴിയുന്ന മലയാളി ദാമോദരമേനോനെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പായി ചിത്രീകരിച്ച് വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു. കേസ് അന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ, വിവരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട സൈബർ വിദഗ്ധൻ എന്നിവരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വല്ല ആസൂത്രിത ഗൂഡാലോചനയും നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒരു മലയാള ടെലിവിഷൻ ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. അതേസമയം, ബ്രൂണൈയിലുള്ളത് ദാമോദര മേനോനാണെന്ന് ഇതിനകം പൂർണമായും വ്യക്തമായ സാഹചര്യത്തിൽ ഇനി ഇന്‍റർപോളിന്‍റെ സഹായം തേടേണ്ടതില്ലെന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.

Read More

നഗ്നചിത്രം കാട്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കുകയും, ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെക്കൂടി പോലീസ് പിടികൂടി. വെള്ളിയാമാടിക്കുന്ന് പുളിയോടുകുന്ന് മഠത്തിൽ പ്രസാദിന്‍റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന അഖിൽ ആണ് അറസ്റ്റിലായത്. മലപ്പറമ്പ് സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. ബംഗളൂരുവിലെ സുഹൃത്തിന്‍റെ ഫ്ലാറ്റിൽ നിന്നാണ് പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ചേവായൂർ സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള ഒരു വാടകവീട്ടിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. യുവാവിന്‍റെ നഗ്ന ചിത്രങ്ങൾ എടുത്തു രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത ശേഷം എട്ടു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ അതുൽ…

Read More