കോട്ടയം: കറുകച്ചാലിൽ പെട്രോൾ പന്പ് ജീവനക്കാരനെ ഹെൽമറ്റുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ കോട്ടയം സ്വദേശികളാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് കറുകച്ചാൽ പോലീസ് പറയുന്നത്. ആറു പേരാണ് പെട്രോൾ പന്പ് ജീവനക്കാരനെ മർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിൽ മുഖവും നെറ്റിയും പൊട്ടി പരിക്കേറ്റ കറുകച്ചാൽ കവലയിലെ ഇന്ദ്രനീലം ഫ്യൂവൽസിലെ ജീവനക്കാരൻ വെള്ളാവൂർ സ്വദേശി അനിൽകുമാർ (28) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് ആക്രമണം നടത്തിയത്. സമീപത്തെ ബാറിൽ നിന്ന് സ്കൂട്ടറിൽ എത്തിയ യുവാവ് പെട്രോൾ അടിച്ച ശേഷം സ്കൂട്ടർ മറ്റു വാഹനങ്ങൾ വരുന്ന വഴിയിൽ വച്ചു. ഇത് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. യുവാവും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്നാണ് പെട്രോൾ പന്പ് ജീവനക്കാരനെ ആക്രമിച്ചത്. അതേ സമയം പെട്രോൾ…
Read MoreCategory: Kottayam
മകളാണ് മറക്കരുത്..! നാലുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്; മാതാവ് ജോലിക്കുപോകുമ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചിട്ട് പോകുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുപോയായിരുന്നു പീഡനം
പത്തനംതിട്ട: പിതാവ് ഉപേക്ഷിച്ചതിനേ തുടർന്ന് അനാഥയും നാലുവയസുള്ളതുമായ പെൺകുഞ്ഞ് ബന്ധുവീട്ടിൽ താമസിച്ചുവരവേ പീഡിപ്പിച്ച കേസിൽ 50 കാരന് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. 25,000 രൂപയാണ് പിഴ. പിഴ അടയ്ക്കാത്തപക്ഷം ആറുമാസത്തെ കഠിന തടവു കൂടി അനുഭവിക്കണം. അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തിപ്പാറ ഗിരിജൻ കോളനിയിൽ കുമാരനെ (50)യാണ് പത്തനംതിട്ട പോക്സോ സ്പെഷൽ കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് ജോലിക്കുപോയതിനേ തുടർന്ന് പെൺകുട്ടിയെയും സഹോദരനെയും ഒരു ബന്ധുവാണ് സംരക്ഷിച്ചുപോന്നിരുന്നത്. കുമാരന്റെ സ്വന്തം വീട്ടിലെത്തിച്ചാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. സംഭവം സംബന്ധിച്ച് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് കുട്ടിയുടെ മൊഴി തിരുവല്ല മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയായിരുന്നു. കോന്നി എസ്ഐ ആയിരുന്ന രാജഗോപാൽ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യപരിശോധനയിലും കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർ കോടതിയിൽ മൊഴി നൽകി. പിഴയായി അടയ്ക്കുന്ന തുക…
Read Moreവാനിഷിംഗ് ദി ചെക്ക് കഥയിങ്ങനെ.! അഭിഭാഷകൻ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസ് കോടതിയിലെത്തിയപ്പോൾ തൊണ്ടിമുതൽ അപ്രത്യക്ഷമായി; സംഭവത്തിൽ ക്രൈംബ്രാഞ്ച് എസ്ഐക്ക് സസ്പെൻഷൻ
പത്തനംതിട്ട: അഭിഭാഷകൻ പ്രതിയായ സാന്പത്തിക തട്ടിപ്പു കേസിലെ തൊണ്ടിയായ ചെക്കുകൾ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എസ്ഐക്ക് സസ്പെൻഷൻ. തിരുവല്ല ക്രൈംബ്രാഞ്ച് ഇക്കണോമിക്ഒഫൻസ് വിംഗിലെ എസ്ഐ കൃഷ്ണകുമാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ കോഴഞ്ചേരി മേലുകര സ്വദേശി സോണി പി. ഭാസ്കർ27.50 ലക്ഷം തട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട് ക്രൈംബാഞ്ചിന് കൈമാറിയ ചെക്കുകളാണ്കോടതിയിൽ എത്തിയപ്പോൾ കാണാതെ പോയത്.സോണിയുടെ അമ്മാവന്റെ മകൾ കാരക്കാട് മഞ്ജുഷയിൽ ജ്യോൽസനയായിരുന്നു പരാതിക്കാരി.ബന്ധുകൂടിയായ അഭിഭാഷകൻ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. 2014 ലാണ്പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പത്തനംതിട്ട ആസ്ഥാനമാക്കി അഭിഭാഷകൻ നടത്തിയഎസ്എൻ മോട്ടോഴ്സിൽ ബിസിനസ് പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്താണ് ഗൾഫിൽഎൻജിനീയറായിരുന്ന ജ്യോൽസ്നയെയും ഭർത്താവിനെയും സ്വാധീനിച്ച് പണം വാങ്ങിയത്. പത്തുവർഷം മുന്‍പാണ് ഇയാൾ 27.50 ലക്ഷം രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.2014 ൽ സോണി പി. ഭാസ്കറിനെ ഒന്നാം പ്രതിയാക്കി പത്തനംതിട്ട…
Read Moreസിനിമാസ്റ്റൈലില്‍ തട്ടിയെടുത്തത് 24 ലക്ഷം! തട്ടിപ്പ് നടത്തിയത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ റോളില്‍; സ്റ്റാമ്പ് പേപ്പറിന്റെ പേരില്‍ 20 ലക്ഷം; ഇടുക്കി സ്വദേശി റിമാന്‍ഡില്‍
തൃശൂർ: വൃദ്ധദന്പതികളിൽനിന്നു സിനിമാസ്റ്റൈലിൽ 24 ലക്ഷം തട്ടിയ കേസിൽ മധ്യവയസ്കനെ പിടികൂടി റിമാൻഡ് ചെയ്തു.എറണാകുളം വെണ്ണലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി തെക്കേടത്ത് വീട്ടിൽ സൈമണ്‍ ദേവസ്യയെ (56) ആണ് ഷാഡോ പൊലീസും വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്. നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് ഇയാൾ. തട്ടിപ്പ് നടത്തിയത് റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ റോളിൽ എറണാകുളം പിറവം സ്വദേശിയായ പ്രവാസിയാണ് തട്ടിപ്പിനിരയായത്. സ്ഥലം ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്ത് ലോണ്‍ ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസിൽ സന്പാദ്യം മുടക്കിയ പരാതിക്കാരൻ പല ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് വീട് പണിയുകയും ചെയ്തിരുന്നു. എന്നാൽ ബിസിനസിൽ നഷ്ടംവന്ന് ബാങ്കുകളിൽനിന്നെടുത്ത ബാധ്യത തീർക്കാൻ കഴിയാതായപ്പോൾ സ്ഥലവും വീടും വിൽക്കുന്നതിനായി പത്രങ്ങളിലും, ടിവിയിലും പരസ്യം നൽകി. പരസ്യംകണ്ട് നിരവധിപേർ സ്ഥലം വാങ്ങുന്നതിനായി സമീപിച്ചിരുന്നുവെങ്കിലും കച്ചവടം നടന്നില്ല. തുടർന്നാണ് ഇവരുടെ പരിചയക്കാരനായ റിയൽ…
Read Moreരഹസ്യവിവരം തുണയായി! മറയൂരില്‍ പതിനഞ്ചുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു; ഒടുവില്‍…
മറയൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ബന്ധുക്കളുടെ നീക്കം ചൈല്‍ഡ് ലൈന്‍ പ്രവർത്തകർ തടഞ്ഞു. പതിനഞ്ചുവയസ് ബൈസണ്‍വാലി മുട്ടുകാട് ചൊക്രമുടി ആദിവാസി കുടിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമമാണ് തടഞ്ഞത്. ആദിവാസി കോളനി സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ യുവാവുമായി വിവാഹം നടത്താൻ ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞദിവസം യുവാവ് പെണ്‍കുട്ടിയുമായി വട്ടവടയിലെത്തിയിരുന്നു. മൂന്നാർ ചൈൽഡ് ലൈണ്‍ പ്രവർത്തകർക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ്ലൈണ് പ്രവർത്തകർ വട്ടവടയിലെത്തി വിവാഹ ചടങ്ങ് തടഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായശേഷമേ വിവാഹം നടത്തുകയുള്ളൂവെന്ന് ഇരുകുടുംബങ്ങളിൽനിന്നും എഴുതിവാങ്ങിയതായും ചൈൽഡ് ലൈണ്‍ പ്രവർത്തകരായ ജോണ്‍ എസ്. എഡ്വിൻ, ആർ. ജാൻസി എന്നിവർ പറഞ്ഞു.
Read Moreമെഡിക്കൽ കോളജിലെ വീൽചെയർ കഥ..! അത്യാഹിത വിഭാഗത്തിൽ വീൽ ചെയറുണ്ട് പക്ഷേ കിട്ടാനില്ല; വിൽ ചെയർതേടി നടന്നപ്പോൾ കണ്ടതിങ്ങനെ; പരാതി പറഞ്ഞപ്പോൾ ജീവനക്കാർ പറഞ്ഞത് കേട്ട് ഞെട്ടി രോഗിയുടെ ബന്ധുക്കൾ
കോട്ടയം: വീൽ ചെയറുണ്ട്. പക്ഷേ കിട്ടാനില്ല. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ പരാതിയാണിത്. അത്യാഹിത വിഭാഗത്തിൽ എട്ടോ പത്തോ വീൽചെയറുണ്ട്. പക്ഷേ ഇതെല്ലാം ഇവിടെയെത്തുന്ന ഒരു വിഭാഗം രോഗികൾ കൈയ്യടക്കുന്നു എന്നാണ് പരാതി. നടക്കാൻ വയ്യാത്ത രോഗികളെത്തിയാൽ അവരെ വീൽ ചെയറിൽ ഇരുത്തിയാൽ പിന്നെ അവർ ആശുപത്രി വിടുന്പോഴാണ് ചിലർ വീൽ ചെയർ വിട്ടു നല്‍കുക. അതായത് രോഗിയെ വീൽ ചെയറിൽ ഇരുത്തി ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയാൽ അവിടെ നിന്ന് ഏതെല്ലാം ഡിപ്പാർട്ടുമെന്റിലേക്ക് പോകാനും ഇതേ വീൽചെയർ തന്നെയാവും ഉപയോഗിക്കുക. ഡോക്ടറെ കാണാനും മറ്റു ചികിത്സ തേടാനും മണിക്കൂറുകൾ വേണ്ടിവരും. ഇത്രയും സമയം വീൽ ചെയർ ചില രോഗികൾ കൈവശം വയ്ക്കുന്നതാണ് വീൽ ചെയർ അത്യാവശ്യത്തിന് കിട്ടാതെ വരുന്നത്. ഉപയോഗം കഴിഞ്ഞ് തിരികെ അത്യാഹിത വിഭാഗത്തിൽ വീൽ ചെയർ എത്തിക്കുന്ന കാര്യത്തിൽ ആർക്കും താൽപര്യമില്ല. രോഗിയെ…
Read Moreവല്യച്ഛന്റെ സംസ്കാര ചടങ്ങിൽ പോയി വരവേ ട്രെയിലറിനു പിന്നിൽ ബൈക്കിടിച്ച് നവവരൻ മരിച്ചു; രണ്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
തൊടുപുഴ: നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് നവവരൻ മരിച്ചു. വഴിത്തല കൂവപ്ലാക്കൽ കലാമിന്റെ മകൻ ഹമി. കെ.മനീഷ് (31) ആണ് മരിച്ചത്. ഭാര്യ ഹൈബയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ പുലർച്ചെ അഞ്ചോടെ വഴിത്തല മൂഴിക്കൽ പന്പിനു സമീപമായിരുന്നു അപകടം. ഹൈബയുടെ വല്യച്ഛന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനു ആലുവയിലേക്ക് വഴിത്തല പാറയിലുള്ള വീട്ടിൽ നിന്നും പോകുകയായിരുന്നു ഇരുവരും. വീട്ടിൽ നിന്നും ഒന്നര കിലോമീറ്ററോളം പിന്നിട്ടപ്പോഴായിരുന്നു അപകടം. ഹിറ്റാച്ചിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറിക്കു പിന്നിലാണ് ബൈക്ക് ഇടിച്ചു കയറിയത്. ലോറി റോഡിലേക്കു കയറ്റി പാർക്കു ചെയ്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഹമിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിങ്കുന്നം എസ്ഐ പി.എസ്.നാസറിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. അപകടകരമായ…
Read Moreഇതൊന്നും കണ്ട് പേടിക്കുന്നവരല്ല സിപിഐ..! കേരളത്തില്‍ തമ്പുരാന് വാഴ്ചയില്ല; കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ സിപിഎമ്മിന് കൂലിക്ക് ആളെ നിർത്തേണ്ടി വരുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശിവരാമൻ
നെടുങ്കണ്ടം(ഇടുക്കി): മന്ത്രി എം.എം.മണിക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും ശിവരാമൻ തുറന്നടിച്ചു. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമുയർന്നത്. 64ൽ സിപിഎം ഉൗരിപ്പിടിച്ച വടിവാളുകൾക്കും ഉയർത്തിയകത്തികൾക്കും ഇടയിലൂടെ നടന്ന പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന്റെ ശത്രു സിപിഐ അല്ല. മന്ത്രി മണി തുടർച്ചയായി മുന്നണി മര്യാദകൾ ലംഘിക്കുകയാണ്. പരസ്യമായി മന്ത്രി പുലയാട്ട് പറയുന്നു. പുറകേ നടന്ന് പുലയാട്ട് പറഞ്ഞാൽ തിരിഞ്ഞുനിന്നു തിരിച്ചുപറയും- കെ.കെ.ശിവരാമൻ തുറന്നടിച്ചു. കേരളത്തില്‍ തമ്പുരാന് വാഴ്ചയില്ലെന്നും കണ്ണുരുട്ടി കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും ശിവരാമൻ പരിഹസിച്ചു. ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും സിപിഐയും സ്വീകരിച്ചിരുന്ന നിലപാടുകളെ ചൊല്ലിയാണ് മന്ത്രി മണി സിപിഐ വിരുദ്ധ നിലപാട് സ്വീകരിച്ചത്. വിഷയത്തിൽ…
Read Moreവിധിയുടെ വിളയാട്ടം! ഡിസംബര്‍ ഏഴിന്റെ നടുക്കുന്ന ഓര്‍മയുമായി 30 വര്‍ഷത്തെ കാത്തുകിടപ്പ്; നാടിനെത്തന്നെ നടുക്കിയ ആ ദുരന്തം…
അടിമാലി: 1988 ഡിസംബർ ഏഴ്, രാജന് നടുക്കുന്ന ഓർമയാണ്. വിധിയുടെ വിളയാട്ടത്തിൽ തന്റെ ശരീരത്തിനൊപ്പം മുറിവേറ്റതും തകർന്നതും തന്റെ ജീവിതം കൂടിയാണെന്ന യാഥാർഥ്യം അംഗീകരിക്കുന്പോഴും നാലു ചുമരുകൾക്കുള്ളിലെ കട്ടിലിൽ നീണ്ട 30 വർഷത്തെ കിടപ്പു തുടരുകയാണ് കീരിത്തോട് പുളിമൂട്ടിൽ രാജൻ. മുരിക്കാശേരി പാവനാത്മ കോളജിൽ പിഡിസിക്കു പഠിക്കുന്പോൾ ഒരു വൈകുന്നേര യാത്രയിലാണ് നാടിനെത്തന്നെ നടുക്കിയ ആ ദുരന്തം. മുരിക്കാശേരി – തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന വിപിഎംഎസ് ബസ് നിറയെ യാത്രക്കാർ, ഭൂരിഭാഗവും വിദ്യാർഥികൾ. ഉപ്പുതോട് ചാലിസിറ്റിക്ക് സമീപമുള്ള കുത്തിറക്കത്തിലെ വളവിൽ വൈകുന്നേരം 4.30-ഓടെ നിയന്ത്രണംവിട്ട ബസ് 300 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ നടത്തി. സംഭവസ്ഥലത്ത് മരിച്ചവരുൾപ്പെടെ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു കൊണ്ടുപോയി. സംഭവത്തിൽ എട്ടു പെണ്‍കുട്ടികളടക്കം 10 വിദ്യാർഥികൾ മരിച്ചു. നിരവധിപേർക്ക് അംഗവൈകല്യങ്ങൾ സംഭവിച്ചു. തന്നോടൊപ്പം പഠിച്ചിരുന്ന തടിയന്പാടു സ്വദേശിനി…
Read Moreപ്ലാവ് ചതിച്ചു! ചക്കയിടാന്‍ കയറിയ ഗൃഹനാഥന് ബോധം നഷ്ടപ്പെട്ട് പ്ലാവില്‍ കുടുങ്ങി; ഒടുവില്‍… കടുത്തുരുത്തിയില്‍ നടന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ ബോധം നഷ്ടപെട്ടു മണിക്കൂറുകളോളം പ്ലാവിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി വടമുപയോഗിച്ച് കെട്ടിയിറക്കി ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. മുട്ടുചിറ തുരുത്തേൽ പോൾ (50) ആണ് പ്ലാവിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടുചിറ കുരിശുപള്ളി ജംഗ്ഷനിലാണ് സംഭവം. കല്ലേക്കടന്പിൽ വക്കച്ചന്റെ പുരയിടത്തിൽ നിൽക്കുന്ന പ്ലാവിൽ നിന്നു ചക്കയിടുന്നതിനായി അയൽവാസിയായ പോളിനെ വിളിക്കുകയായിരുന്നു. ചക്കയിടുന്നതിനായി ഇരുപത്തിയഞ്ച് അടിയോളം ഉയരമുള്ള പ്ലാവിന്റെ ഏറ്റവും മുകളിലെത്തിയപ്പോൾ പോളിന് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പോൾ പ്ലാവിന്റെ ശിഖരത്തിൽ ഇരിക്കുകയും താഴെ വീഴാതിരിക്കുന്നതിനായി കൈവശമുണ്ടായിരുന്ന കയറുപയോഗിച്ചു മരത്തോട് ചേർത്ത് കെട്ടുകയായിരുന്നു. ഇതിനിടെ കൈവിട്ട് ഒരു തവണ താഴേക്കു വീഴാൻ തുടങ്ങിയെങ്കിലും ശരീരവുമായി ചേർത്ത് പ്ലാവിന്റെ കന്പിൽ കയർ കെട്ടിയിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. താഴെ നിൽക്കുകയായിരുന്ന വീട്ടുകാർ സംഭവം കണ്ട് ഒച്ച വച്ചു സമീപവാസികളെ വിളിച്ചു കൂട്ടി. ഈ സമയം സമീപത്തു കെട്ടിട…
Read More