കുമരകം: മൊബൈൽഫോണിൽ സെൽഫിയെടുക്കാൻ ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കേറ്റു. ചേർത്തല അർത്തുങ്കൽ പള്ളിക്കത്താഴെ ഋതികി(18)നാണു പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുമരകം ചീപ്പുങ്കലാണ് സംഭവം. കഴുത്തിനും നെഞ്ചിനും പൊള്ളലേറ്റ് തെറിച്ചു വീണ ഋതികിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തലയിൽനിന്ന് സുഹൃത്തിനൊപ്പം കുമരകം സന്ദർശിക്കാൻ എത്തിയപ്പോഴാണ് സെൽഫി ഭ്രമംമൂത്ത് ഋതിക് ട്രാൻസ്ഫോർമറിൽ കയറിയത്. ഷോക്കേറ്റ് കിടന്ന ഋതിക്കിനെ കായൽ കാണാനെത്തിയ സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്.
Read MoreCategory: Kottayam
പാലായിലെ ട്രാക്കുകളിൽ തീ പാറിത്തുടങ്ങി..! ആദ്യ സ്വർണം പാലക്കാട് പറളി സ്കുളിലെ പി.എൻ. അജിത്തിന്
പാലാ: സംസ്ഥാന കായികോത്സവത്തിനു പാലായിൽ തുടക്കമായി. ഇന്നു രാവിലെ കൃത്യംഏഴിന് സീനിയർ ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് മത്സരങ്ങൾ തുടങ്ങിയത്. പാലക്കാട് പറളി സ്കുളിലെ പി.എൻ. അജിത്ത് റിക്കാർഡോടെ സ്വർണം നേടി. ഇതോടെ കായികമേളയിൽ തുടക്കത്തിൽ തന്നെ പാലക്കാട് കുതിക്കുവാൻ തുടങ്ങി. പറളി പടിഞ്ഞാക്കര നാരായണൻ കുട്ടിയുടെ മകനായ അജിത്ത് 14.48 സമയം കൊണ്ടാണ് 40 പേരെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. പാലായിലെ സിന്തറ്റിക് ട്രാക്കിലെ ആദ്യ വിജയി കൂടിയാണ് അജിത്ത്. 1500 മീറ്ററിലും ക്രോസ് കണ്ട്രി മത്സരത്തിലും പങ്കെടുക്കുന്ന അജിത്ത് തന്റെ വിജയം അധ്യാപകർക്കും സഹപാഠികൾക്കും മാതാപിതാക്കൾക്കുമാണ് സമർപ്പിക്കുന്നത്. പ്ലസ്ടു വിദ്യാർഥിയായ അജിത്തിന്റെ അവസാനത്തെ സ്കൂൾ മീറ്റാണിത്.പാലായിലെ പുതിയ സിന്തറ്റിക്ക് ട്രാക്ക് മികച്ച നിലവാരം പുലർത്തുന്നതാണെന്നും നല്ല രീതിയിൽ ഓടാൻ കഴിഞ്ഞെന്നും ഇവിടെ നിരവധി റിക്കാർഡുകൾ പിറക്കുമെന്നും അജിത്ത് പറഞ്ഞു. ജൂണിയർ ആണ്‍കൂട്ടികളുടെ 3000മീറ്ററിൽ തിരുവനന്തപുരം…
Read Moreസിസ്റ്റർ ഡോ. മേരി മാർസെലസിനു വാഹനാപകടത്തിൽ പരിക്ക്; ബസിൽ കയറുന്നതിനിടയിൽ വീണു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു
കോട്ടയം: ബസിൽ കയറുന്നതിനിടയിൽ വീണു ഗുരുതരമായി പരിക്കേറ്റ പ്രശ്സത ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഡോ. മേരി മാർസെലസ്് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കിങ്ങൂർ ലിറ്റിൽ ലൂർദ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ സിസ്റ്റർ ഡോ. മേരി ഇന്നലെ രാവിലെ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി മൂവാറ്റുപുഴയിലേക്കു പോയതായിരുന്നു. തിരികെ പോരാൻ ബസിൽ കയറുന്നതിനിടയിലാണു വീണത്. തുടർന്നാണു കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേമാക്കിയ സിസ്റ്റർ ഡോ. മേരി മാർസെലസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreജീവൻ നിലനിർത്താൻ 2 മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിക്കണം..! പ്രസാദ് ജീവനുംകൊണ്ട് ഓടി ലക്ഷ്യസ്ഥാ നത്തെത്തിയത് ഒന്നര മണിക്കൂറിൽ 145 കിലോമീറ്റർ പിന്നീട്ട്
നെടുങ്കണ്ടം: ഒന്നര വയസുകാരന്റെ ജീവനുമായി ആംബുലൻസ് ഡ്രൈവർ പാഞ്ഞത് ഒന്നര മണിക്കൂർകൊണ്ട് 145 കിലോമീറ്റർ. പ്രസാദ് എന്ന ഡ്രൈവർ നടത്തിയ ജീവൻദൗത്യം ഹൈറേഞ്ചിലെ ആദ്യ സംഭവമായി. ഫിക്സ് (കോട്ടം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രാമക്കൽമേട് ചെറുകോപ്പതാലിൽ അഷറഫിന്റെയും അജനയുടെയും മകൻ ഫർഹാനെയാണ് ജീവൻ പണയംവച്ച് പ്രസാദ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമായതിനെതുടർന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസകോശത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനം ദുർബലമായതോടെ രണ്ടുമണിക്കൂറിനുള്ളിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഐസിയു ആംബുലൻസാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഐസിയു ആംബുലൻസ് എത്തിക്കുവാനുള്ള താമസം കുട്ടിയുടെ ജീവൻ അപകടത്തിലാക്കും എന്നതിനാൽ കോട്ടയത്ത് എത്തിക്കുവാനുള്ള ദൗത്യവും പ്രസാദ് ഏറ്റെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.10-ന് കട്ടപ്പനയിൽനിന്നും പുറപ്പെട്ട ആംബുലൻസ് 2.40-ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. സാധാരണയായി മൂന്നുമണിക്കൂറിൽ…
Read Moreസനീഷ് ഓടിക്കളിക്കുകയാണ്അമ്മയുടെ ദാരുണമരണം അറിയാതെ; നെഞ്ചുപൊട്ടി പിതാവ് സുരേഷും ബന്ധുക്കളും
വാ കത്താനം: മൂന്നര വയസുകാരൻ സനീഷ് താഴത്തെ വീടിന്റെ പരിസരങ്ങളിൽ തുള്ളിക്കളിച്ചോടുന്പോൾ അമ്മ സീമയുടെ ദാരുണമായ മരണം അവൻ അറിയുന്നില്ല. ഇടയ്ക്ക് അമ്മയെ അന്വേഷിക്കുന്നുണ്ടെങ്കിലും ബന്ധുക്കളുടെ ലാളനയിൽ അമ്മയുടെ അഭാവം സനീഷ് അറിയുന്നില്ല. കുസൃതികാട്ടി സനീഷ് ഓടിക്കളിക്കുന്പോൾ പിതാവ് സുരേഷിന്റെയും ബന്ധുക്കളുടേയും കണ്ണുകൾ ഈറനണിയുന്നു. വീടിന്റെ പൊട്ടിയ ജനാലച്ചില്ല് നെഞ്ചിൽ തുളച്ചുകയറി രക്തം വാർന്നൊഴുകിയാണ് വാകത്താനം താഴത്തെവീട്ടിൽ സീമ മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം വീടു നിർമിച്ച കരാറുകാരൻ മാത്യു വീട്ടിലെത്തി വീടു നിർമിച്ച ഇനത്തിൽ ലഭിക്കുവാനുള്ള തുക സംബന്ധിച്ചു ചോദിച്ചു ബഹളം സൃഷ്ടിച്ചു. തുടർന്ന് മാത്യു വീടിന്റെ ജനാലച്ചില്ലുകൾ കൈകൊണ്ട് ഇടിച്ചുതകർത്തു. കുസൃതിക്കാരനായ മൂന്നരവയസുകാരൻ സനീഷിന് ചില്ലുകൊണ്ട് പരിക്കേറ്റ് അപകടമുണ്ടാകാതിരിക്കാൻ അമ്മ സീമ ചില്ലുകൾ വാരി മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ജനാലയിൽ അവശേഷിച്ച ഒരു പാളി ചില്ല് സീമയുടെ നെഞ്ചിലേക്ക് വീണ് തുളച്ചുകയറിയത്.…
Read Moreഉള്ളിൽ ശരണ മന്ത്രം മുഴങ്ങിയോ..! മാളികപ്പുറത്തെ പ്രസാദം സ്വീകരിച്ച് മുഖ്യമന്ത്രി സന്നിധാനത്തു തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ശബരിമല: സന്നിധാനത്തു തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സോപാനം, മാളികപ്പുറം, കൊച്ചുകടുത്തസ്വാമി ക്ഷേത്രം, മണിമണ്ഡപം, വാവരുനട എന്നിവിടങ്ങളിലെത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, മാത്യു ടി. തോമസ്, ജോയിസ് ജോര്‍ജ് എംപി, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പതിനെട്ടാംപടിക്കു സമീപത്തെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തെത്തിയ മുഖ്യമന്ത്രി ആദ്യം ഭണ്ഡാരത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കൊടിമരച്ചുവട്ടിലൂടെ ശ്രീകോവിലിനു മുന്നിലെത്തി. മണിമണ്ഡപത്തിനു മുന്നിലെത്തിയ മുഖ്യമന്ത്രി അവിടെനിന്ന് ദേവസ്വം ബോര്‍ഡ് പുതിയതായി പണിയുന്ന അന്നദാന മണ്ഡപത്തിന്റെ പുരോഗതി വീക്ഷിച്ചു. കൊച്ചുകടുത്ത സ്വാമി ക്ഷേത്രം, മണിമണ്ഡപം, വാവരുനട എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെത്തി. മാളികപ്പുറത്തും വാവരുനടയിലും പ്രസാദവും സ്വീകരിച്ചു.
Read Moreപൊട്ടിയ ജനാലച്ചില്ല് നെഞ്ചിൽ തുളച്ചുകയറി വീട്ടമ്മ മരിച്ചു; സംഭവം വാകത്താനത്ത്; സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
വാകത്താനം: വീടിന്റെ ജനാലച്ചില്ല് നെഞ്ചിലേക്കു തുളച്ചുകയറി വീട്ടമ്മ മരിച്ചു. വാകത്താനം താഴത്തെവീട്ടിൽ സുരേഷിന്റെ ഭാര്യ ഷീമ (34) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ പൊട്ടിക്കിടന്ന ജനാലച്ചില്ല് നിലത്തുനിന്നും തൂത്തുവാരാൻ ശ്രമിക്കുന്പോൾ ജനാലയിൽ ബാക്കിനിന്ന ചില്ല് വീട്ടമ്മയുടെ നെഞ്ചിലേക്കു പതിക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30-നാണ് അപകടം. നെഞ്ചിലേറ്റ മുറിവിൽനിന്നും രക്തം വാർന്നൊഴുകി ഗുരുതരമായി പരിക്കേറ്റ ഷീമയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാകത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണു മേൽനടപടികൾ സ്വീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.ഒരുവർഷം മുന്‍പാണ് ഇവർ പുതിയ വീടുവച്ചു കയറിത്താമസിച്ചത്. വീടു പണിത മേസ്തിരി ഇന്നലെ വീട്ടിലെത്തി തർക്കമുണ്ടാക്കുകയും ജനാലച്ചില്ല ഇടിച്ചുതകർക്കുകയും…
Read Moreപാഴ്സൽ ബിരിയാണിയിൽ കോഴിയുടെ അവശിഷ്ടം; ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്ന കേസാണെന്ന് ഉദ്യോഗസ്ഥർ
കോട്ടയം: പാഴ്സൽ ബിരിയാണിയിൽ കോഴിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ വിൽപ്പനക്കാരനെതിരേ കേസെടുക്കില്ല. പകരം പിഴ ഈടാക്കും.പിഴയടപ്പിച്ച് വാഹനം വിട്ടുകൊടുക്കാനാണ് തീരുമാനമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ഒരു ലക്ഷം രൂപ വരെ പിഴ അടപ്പിക്കാവുന്ന കേസാണിത്. ബിരിയാണി വിൽപ്പന നടത്തിയ ആളെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ പിഴ എത്രയെന്ന് തീരുമാനിക്കൂ. കേസിന്റെ ഗൗരവം എത്ര, ഈ സംഭവം പൊതുജനങ്ങളെ എങ്ങനെ ബാധിക്കും, എത്ര ബിരിയാണി വിൽപ്പന നടത്തി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും പിഴ എത്രയെന്ന് തീരുമാനിക്കുക. മനുഷ്യ ജീവന് ഹാനികരമായ ഭക്ഷണമാണെങ്കിൽ ക്രിമിനൽ കേസ് രജിസറ്റർ ചെയ്യാവുന്നതാണ്. ഇവിടെ അതുസംബന്ധിച്ച കാര്യങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ഫുഡ് സേഫ്റ്റി അധികൃതർ. കോട്ടയം കളക്ടറേറ്റിനുസമീപം കാറിൽ വിൽപ്പന നടത്തിയ ബിരിയാണി പായ്ക്കറ്റിൽ കോഴിയുടെ അവശിഷ്ടം കണ്ടെത്തിയെന്നാണു പരാതി. 80രൂപയുടെ ചിക്കൻ ബിരിയാണി…
Read Moreശബരിമല നട തുറന്നു..! ശബരിമല മേൽശാന്തിയായി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു
ശബരിമല: വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പുകളിലൂടെയാണ് ഇരുവരെയും മേൽശാന്തിമാരായി തെരഞ്ഞെടുത്തത്. ശബരിമല ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നടന്ന നറുക്കെടുപ്പിൽ, ശബരിമല മേൽശാന്തി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനായി തെരഞ്ഞെടുക്കപ്പെട്ട 14 പേരുകളിൽനിന്നാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് നറുക്കു വീണത്. തൃശൂർ കൊടകര സ്വദേശിയാണ് എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി. തെരഞ്ഞെടുക്കപ്പെട്ട 12 പേരിൽ നിന്നാണ് കൊല്ലം മൈനാകപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയ്ക്ക് മാളികപ്പുറം മേൽശാന്തിയാകാനുള്ള നറുക്ക് വീണത്. ചൊവ്വാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് പുതിയ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ സൂര്യവർമയും ഹൃദ്യ വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്.
Read Moreഹോസ്റ്റലിലെത്തിയ ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടിയെ വിട്ടില്ല ; രാത്രിയിൽ ഹോസ്റ്റലിൽനിന്ന് പെൺകുട്ടിയെ കാണാതായി ; ഒടുവിൽ കുട്ടിയെ പോലീസ് കണ്ടെത്തി
കോട്ടയം: ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ ഹോസ്റ്റൽ അധികൃതർ അനുവാദം നല്‍കിയില്ല. പതിനാലുകാരിയെ രാത്രിയിൽ ഹോസ്റ്റലിൽനിന്ന് കാണാതായി. ഹോസ്റ്റൽ അധികൃതർ നല്കിയ പരാതിയിൽ മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. കാണാതാകുന്നതിനു മുൻപ് ഒരു ബന്ധു പെണ്‍കുട്ടിയെ കാണാൻ ഹോസ്റ്റലിൽ എത്തിയിരുന്നു. വീട്ടിൽ എന്തോ ചടങ്ങുണ്ടെന്നും അതിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനാണ് വന്നതെന്നും പറഞ്ഞു. എന്നാൽ ഹോസ്റ്റൽ അധികൃതർ പെണ്‍കുട്ടിയെ പോകാൻ അനുവദിച്ചില്ല. പിന്നീട് രാത്രിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പോലീസിൽ പരാതി ലഭിച്ചയുടനെ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ബന്ധുവിനെ രാത്രിയിൽ ഫോണ്‍ ചെയ്ത് ചോദിച്ചെങ്കിലും പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയില്ല എന്നാണ് അയാൾ പോലീസിനെ അറിയിച്ചത്. പോലീസ് ഇന്നു രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കുട്ടി അവിടെയുണ്ടായിരുന്നു. പിന്നീട് കൂട്ടിക്കൊണ്ടു വന്നു. വൈദ്യപരിശോധന നടത്തിയ…
Read More