കുറിച്ചി: റോഡരികിലെ മാടക്കടയും സിഐടിയു പ്രവർത്തകർ സ്ഥാപിച്ച ഷെഡും മാറ്റണമെന്ന് ആവശ്യപ്പെട്ട വനിതകളായ പഞ്ചായത്ത് മെന്പറെയും സെക്രട്ടറിയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതായും പരാതി. പഞ്ചായത്തിലെ പതിമൂന്നാം വാർഡംഗം കെ.എസ് അശ്വതി ഇതു സംബന്ധിച്ച് ചിങ്ങവനം പോലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ചാലച്ചിറയിൽ റോഡ് കോണ്ക്രീറ്റിംഗ് പണികൾക്കായി സ്ഥലം നോക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്കൊപ്പം എത്തിയപ്പോഴാണ് സംഭവമുണ്ടായത്. റോഡ് കോണ്ക്രീറ്റിംഗിന് തടസമായി നിന്ന മാടക്കടയും അനുബന്ധ ഷെഡും പൊളിച്ചു മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് അശ്വതിയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തത്. സംഭവത്തിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Read MoreCategory: Kottayam
ബീവറേജ് പൂട്ടാൻ നമിഷങ്ങൾ മാത്രം; ക്യൂവിൽ കയറാനുളള ശ്രമം അടിപിടിയിൽ;കല്ലിനിടിയേറ്റ് ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആറുപേർ അറസ്റ്റിൽ
കോട്ടയം: മദ്യം വാങ്ങാനെത്തിയവർ നടത്തിയ വാക്കുതർക്കം അടിപിടിയിൽ കലാശിച്ചു. ഒരാൾക്ക് കല്ലിനിടിയേറ്റു. ഇന്നലെ രാത്രി 8.45ഓടെ നാഗന്പടത്തെ ബിവറേജസ് ഒൗട്ട്ലെറ്റിനു മുൻപിലാണ് സംഭവം. ആറ് പ്രതികളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കിളിരൂർ സ്വദേശി ശ്യാം എസ് തന്പി (27)ക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിനിടിയേറ്റ് കഴുത്തിനാണ് പരിക്ക്. രഞ്ജിത്, അജയൻ, രഹിലാൽ, അരുണ്, തോമസ്, കിരണ് എന്നിവരാണ് പിടിയിലായത്. ഇതിൽ രഞ്ജിത്, അജയൻ, രഹിലാൽ എന്നിവർ പുതുപ്പള്ളി സ്വദേശികളാണ്. ഇന്നലെ രാത്രി പിടിയിലായവരുടെ അറസ്റ്റ് ഇന്നു പുലർച്ചെയാണ് രേഖപ്പെടുത്തിയത്. മദ്യം വാങ്ങാനെത്തിയ യുവാവ് ക്യൂവിൽ നിന്ന മറ്റൊരാളുമായി വാക്കുതർക്കം ഉണ്ടായതാണ് ആക്രമണത്തിന് കാരണം. തുടർന്ന് ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി വാക്കുതർക്കമുണ്ടായ ആളെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവർ സംഘം ചേർന്നു ബിവറേജിനു മുന്നിൽ ഏറ്റുമുട്ടി. സംഭവസ്ഥലത്ത് പോലീസ് എത്തുന്നതറിഞ്ഞ് ഇരു…
Read Moreലാൽ സലാം സഖാവേ.! ശബരിമല തീർഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി 17നു ശബരിമലയിൽ; ഒപ്പം അഞ്ചു മന്ത്രിമാരും
പത്തനംതിട്ട: ശബരിമല തീർഥാടനകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ 17നു ശബരിമല സന്നിധാനത്ത് ഉന്നതതലയോഗം ചേരും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, മാത്യു ടി.തോമസ്, കെ.കെ. ശൈലജ, കെ.ടി. ജലീൽ എന്നിവരും യോഗത്തിൽ പങ്കെടുക്കും. 16നു രാത്രി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. 17നു രാവിലെ ഒന്പതിനാണ് അവലോകനയോഗം. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുതിയ പദ്ധതികൾക്കു ശബരിമലയിൽ തുടക്കം കുറിക്കും. രണ്ടു കോടി രൂപ ചെലവിൽ പന്പയുടെ സൗന്ദര്യവത്കരണം, പുണ്യദർശനം കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം എന്നിവ മുഖ്യമന്ത്രി നിർവഹിക്കും. ടൂറിസം വകുപ്പാണ് പുണ്യദർശനം കോംപ്ലക്സിന്റെ നിർമാണം നടത്തുന്നത്. 4.99 കോടി രൂപയുടെ പദ്ധതിയാണിത്. 24 മുറികളാണ് കോംപ്ലക്സിലുണ്ടാകുക.
Read Moreഇത്രയും ദ്രോഹിക്കണോ? കുട്ടികളുടെ ആശുപത്രിയിൽ എക്സ്റേ, ഇസിജി, സിടി, എംആർഐ സ്കാനിംഗ് സംവിധാനമില്ല; ആശുപത്രിയുടെ വികസന ഫണ്ടുകൾ മെഡിക്കൽ കോളജ് തട്ടിയെടുക്കന്നതായി ആരോപണം
ഗാന്ധിനഗർ: കുട്ടികളുടെ ആശുപത്രിയിൽ രാത്രിയിൽ എക്സ്റേയുമില്ല, ഇസിജിയുമില്ല. സിടി, എംആർഐ സ്കാനിംഗ് മെഷീനുകളും ഇവിടെയില്ല. രാത്രിയിൽ എക്സ്റേയും ഇസിജിയും ആവശ്യമായി വന്നാൽ രണ്ടുകിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിലേക്ക് കുട്ടിയേയും എടുത്ത് ഓടണം. സ്കാനിംഗിന് സ്വകാര്യ സ്ഥാപനത്തിലേക്ക് എഴുതിക്കൊടുക്കും. അതല്ലെങ്കിൽ മെഡിക്കൽ കോളജിനെ ആശ്രയിക്കണം. സർക്കാർ ആശുപത്രികൾ ആധുനിക സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്പോൾ ഇവിടെ നാലു ജില്ലകളിലെ കുരുന്നുകളെ ചികിത്സിക്കുന്ന കുട്ടികളുടെ ആശുപത്രിയിൽ പല ഉപകരണങ്ങളും ഇല്ല. പോർട്ടബിൽ എക്സ്റേ, സിടി, എംആർഐ സ്കാനിംഗ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങൾ കുട്ടികളുടെ ആശുപത്രിയിൽ ഇല്ല. പോർട്ടബിൾ എക്സ്റേ സംവിധാനം വഴി കുട്ടി കിടക്കുന്ന മുറിയിലോ തീവ്രപരിചരണ വിഭാഗത്തിലോ എത്തി എക്സ്റേ എടുക്കുവാൻ കഴിയും. ഇപ്പോൾ അതിനു സാധിക്കാത്തതിനാൽ ആളുകൾ ബുദ്ധിമുട്ടുകയാണ്. നിലവിലുള്ള സാധാരണ എക്സ്റേ പകൽ മാത്രമേ പ്രവർത്തിക്കൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കുണ്ടാകുന്ന അസുഖങ്ങൾക്ക് കുട്ടികളുടെ ആശുപത്രിയിലാണ്…
Read Moreപുറമേ നോക്കിയാൽ കൂൾബാർ, അകത്തു കയറിയാൽ പൂസാവും..! കൂൾബാറിന്റെ മറവിൽ കൂളായി മദ്യക്കച്ചവടം 52കാരൻ തങ്കച്ചനെ എക്സൈസ് പൊക്കി
കോട്ടയം: കൂൾബാറിന്റെ മറവിൽ വെറും കൂളായി മദ്യക്കച്ചവടം നടത്തി വന്നയാളെ ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം പാലാ എക്സൈസ് സംഘം പിടികൂടി. കുറിഞ്ഞിയിൽ കൂൾബാർ നടത്തിവന്ന മയിയാക്കുപാറ കൊടൂർ തങ്കച്ചൻ (52) ആണ് പിടിയിലായത്. ഇയാളുടെ കടയിൽ നിന്ന് നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. പാലാ എക്സൈസ് ഇൻസ്പെക്ടർ സിറിൽ കെ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ബിവറേജസിൽനിന്ന് വാങ്ങുന്ന മദ്യം പെഗ് കണക്കിന് ഗ്ലാസിൽ ഒഴിച്ചു നല്കുകയായിരുന്നു. ഒരാഴ്ചയായി എക്സൈസ് ഷാഡോ നിരീക്ഷിച്ച ശേഷമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ.ഹരിഹരൻ പോറ്റി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ, ഉണ്ണിമോൻ മൈക്കിൾ, എം.ജി.അഭിലാഷ്, അഖിൽ പവിത്രൻ, പി. എസ്.സൂരജ്, രാഹുൽ നാരായണൻ, ഹാഷിം എ മജീദ്, ജസ്റ്റിൻ തോമസ്, ടി.എ.യേശുദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ…
Read Moreസ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത യുവാക്കൾക്കു വെട്ടേറ്റു; വഴക്കിനു ശേഷം സ്ഥലത്തുനിന്നും പോയ പ്രതി തിരികെയെത്തി ഇവരെ വെട്ടുകയായിരുന്നു
ഏറ്റുമാനൂർ: ബസ് സ്റ്റാൻഡിൽ സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യംചെയ്ത രണ്ടു യുവാക്കൾക്കു വെട്ടേറ്റു. പേരൂർ തെക്കേമാന്തോട്ടത്തിൽ സിജോ ജോണിന്റ മകൻ സ്റ്റെഫിൻ(21), പേരൂർ മുകളേൽ മാർട്ടിൻ കുര്യന്റ മകനും ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐ വിദ്യാർഥിയുമായ വിൻസന്റ് (19) എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ വെട്ടിയ ഏറ്റുമാനൂർ വെട്ടിമുകൾ കോളനി വിഷ്ണുഭവനിൽ രാജേഷി(36)നെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വിൻസന്റിന്റെ നെഞ്ചിനും സ്റ്റെഫിന്റെ കഴുത്തിനുമാണു വെട്ടേറ്റത്. ഇവരുടെ പരിക്കു സാരമുള്ളതാണ്. വെട്ടേറ്റവരുമായുള്ള മൽപിടിത്തത്തിൽ പരിക്കേറ്റ രാജേഷും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 5.30ന് ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്റ്റെഫിനും വിൻസന്റും വീട്ടിലേക്കു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രാജേഷ് സ്ത്രീകളെ ശല്യം ചെയ്യുന്നതു കണ്ട് ഇവർ ചോദ്യംചെയ്തു. ഇതോടെ സ്ഥലത്തുനിന്നു മുങ്ങിയ രാജേഷ് തിരികെയെത്തി യുവാക്കളുമായി വഴക്കുണ്ടാക്കുകയും കൈയേറ്റത്തിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് ഇരുവരെയും വെട്ടുകയുമായിരുന്നു.
Read Moreതട്ടിപ്പിന്റെ രീതി ഇങ്ങനെ..! പാൻ കാർഡ് രജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പ്; സ്വകാര്യ ഇന്റർനെറ്റ് കഫേകളാണ് സാധാരണക്കാരെ ചൂഷണത്തിന് ഇരയാക്കുന്നത്
പത്തനംതിട്ട: പാൻ അപേക്ഷയുടെ മറവിലും തട്ടിപ്പ്. അനധികൃത നെറ്റ് കഫേകളും ഇന്റർനെറ്റ് സെന്ററുകളിലുമാണ് പാനിന്റെ പേരിലുള്ള തട്ടിപ്പ് നടത്തുന്നത്. കോമണ് സർവീസ് സെന്ററുകൾ, അക്ഷയകേന്ദ്രം, ചില സ്വകാര്യ ബാങ്കുകൾ, എന്നിവിടങ്ങളിലൂടെയാണ് അപേക്ഷിക്കേണ്ടെതങ്കിലും ഇതൊന്നും മനസിലാക്കാതെ സാധാരണ ഇന്റർനെറ്റ് കേന്ദ്രങ്ങളിൽ എത്തുന്നവരാണ് വഞ്ചിക്കപ്പെടുന്നത്. പാൻ അപേക്ഷിക്കുന്ന വ്യക്തിക്ക് ഇതിന്റെ രജിസ്ട്രേഷൻ നന്പരുകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കൈമാറാറുണ്ട്. ഇതേ നന്പർ ഉപയോഗിച്ച് പാൻ ട്രാക്കിംഗ് നടത്താം. എന്നാൽ അനധികൃതമായി രജിസ്ട്രേഷൻ നടത്തുന്ന സ്ഥാപനങ്ങൾ ഇത്തരം നന്പരുകൾ കൈമാറാറില്ല. അപേക്ഷിച്ച് നാളുകൾ ശേഷം പാൻ ലഭ്യമാകാതെ വരുന്പോൾ ഇത്തരം കേന്ദ്രങ്ങളെ സമീപിച്ചാൽ തങ്ങൾക്ക് ഇതേപ്പറ്റി കൂടുതലൊന്നും അറിയയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. 200 മുതൽ 350 രൂപ വരെ പല കേന്ദ്രങ്ങളും പാനിനായി ഈടാക്കാറുണ്ട്. അനധികൃത കേന്ദ്രങ്ങളിലാണ് കൂടുതൽ തുക. അഞ്ച് അപേക്ഷകൾ ലഭിച്ചാൽ തന്നെ 1000 രൂപയോളം ഇവർക്ക് തട്ടിച്ചെടുക്കാം.…
Read Moreഅമ്മയുടെ സ്നേഹവും, നാടിന്റെ കരുതലും തുണയായി; റോസിലി ജീവിതത്തിലേക്ക്; നാടൊട്ടാകെ സന്തോഷത്തിൽ
നെടുംകുന്നം: അമ്മ സ്നേഹപൂർവ്വം വൃക്ക പകുത്തു നൽകി. നാട്ടുകാരുടെ കരുതൽ കൂടിയായപ്പോൾ റോസിലി പുതുജീവിതത്തിലേക്ക്. നെടുംകുന്നം എട്ടാം വാർഡിൽ പേഴത്താനിക്കുന്നേൽ ജോസഫിന്റെയും റോസമ്മയുടെയും മകളായ റോസിലി ജോസഫാണ് (30) ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഒന്നര മാസം മുൻപാണ് റോസ്ലിയുടെ വൃക്ക മാറ്റി വച്ചത്. വർഷങ്ങളായി വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന റോസിലിക്ക് 65 കാരിയായ അമ്മ റോസമ്മയാണ് വൃക്ക നൽകിയത്. എറണാകുളത്തെ ലേക്ക്ഷോർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ഇരുവരും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. രോഗം പിടിപെട്ട് ഇരു വൃക്കകളും തകരാറിലായ വിവരം അറിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുടുംബത്തിന് താങ്ങായത് നെടുംകുന്നത്തെ സുമനസുകളുടെ സഹായമാണ്. പഞ്ചായത്തിലെ തന്നെ 10-ാം വാർഡിൽ അംബിയിൽ രാജേഷ് (40) എന്ന വൃക്കരോഗിയുടെ അവസ്ഥയും മനസിലാക്കിയ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് ഇരുവർക്കുമായി സഹായനിധി രൂപീകരിക്കുകയായിരുന്നു. ചങ്ങനാശേരി പ്രത്യാശാ ടീം…
Read Moreകുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് കോട്ടയത്ത്; യോഗത്തിൽ കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ; നഗരം പോലീസ് വലയത്തിൽ
കോട്ടയം: ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഇന്ന് അക്ഷര നഗരിയിൽ ഉജ്വല വരവേൽപ്. ഇന്ന് രാവിലെ ജില്ലാ അതിർത്തിയായ നീർപ്പാറയിൽനിന്ന് ജില്ലാ നേതാക്കൾ യാത്രയെ വരവേറ്റു. കടുത്തുരുത്തിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് യാത്ര ഏറ്റുമാനൂരിൽ എത്തിച്ചേരും. ഏറ്റുമാനൂർ, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം, ചങ്ങനാശേരി മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കുന്ന പദയാത്ര 2.30ന് ആരംഭിക്കും. എംസി റോഡ് വഴി വരുന്ന യാത്ര വൈകുന്നേരം നാലിന് നാഗന്പടത്ത് എത്തിച്ചേരും. നെഹ്റു സ്റ്റേഡിയത്തിനു സമീപത്തു നിന്നാണ് നഗരം ചുറ്റിയുള്ള പ്രകടനം ആരംഭിക്കുന്നത്. ബേക്കർ ജംഗ്ഷൻ , ശാസ്ത്രി റോഡ് വഴി വൈകുന്നേരം ആറു മണിക്ക് സമ്മേളന നഗരിയിൽ എത്തിച്ചേരും. തുടർന്നു ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്, നളിൻ…
Read Moreകാണേണ്ട പോലെ കാണാഞ്ഞിട്ടോ..! സ്വകാര്യ ബസിലെ മദ്യപാനം ചോദ്യംചെയ്ത ഡ്രൈവർക്ക് മർദനം: കേസെടുക്കാൻ പോലീസിന് മടിയെന്ന് ആരോപണം
കോട്ടയം: സ്വകാര്യ ബസിലെ മദ്യപാനം ചോദ്യം ചെയ്ത ഡ്രൈവറെ മദ്യ ലഹരിയിലെത്തിയ 12 അംഗ സംഘം ക്രൂരമായി മർദിച്ചിട്ട് പോലീസ് ഇതുവരെ കേസെടുത്തില്ല. കുറവിലങ്ങാട് വയല സ്വദേശി ഷിജിക്കാണ് (28) മർദനമേറ്റത്. കോട്ടയം -കുമരകം സർവീസ് നടത്തുന്ന അപ്പൂസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഷിജി. തലയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ ഇല്ലിക്കൽ വച്ചാണ് മർദനമേറ്റത്. ഇന്നലെ രാവിലെ ബസുടമ കുമരകം പോലീസിൽ പരാതി നല്കി. പരിക്കറ്റ ഷിജി മെഡിക്കൽ കോളജിലാണെന്ന വിവരവും പോലീസിനെ ധരിപ്പിച്ചു. എന്നിട്ടും പോലീസ് അനങ്ങിയില്ല. കേസെടുക്കാനോ പ്രതികളെക്കുറിച്ച് അന്വേഷിക്കാനോ പോലീസ് തയാറായില്ല. ഇന്നു രാവിലെ ആശുപത്രിയിൽ നിന്ന് ഇൻഡിമേഷൻ ലഭിച്ച ശേഷവും കേസെടുത്തില്ല. പരിക്കേറ്റയാളുടെ മൊഴിയെടുത്ത ശേഷമേ കേസെടുക്കു എന്ന നിലപാടിലാണ് പോലീസ്. 12 പേർ ചേർന്ന് ഒരാളെ…
Read More