അര്‍ജുനായുള്ള തെരച്ചിൽ; ഡ്രഡ്ജര്‍ എത്തിയില്ല; ഒരു കോടി മുടക്കുന്നതില്‍ തീരുമാനമായില്ല; ഡ്രഡ്ജർ ഗോവയിൽ നിന്ന് കൊണ്ടുവരേണ്ടത് കടൽമാർഗം

കോഴിക്കോട്: കര്‍ണാടത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കമുള്ളവരെ തെരയുന്നതിനു ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്ന ഉറപ്പ് കര്‍ണാടക പാലിച്ചില്ല. ഇന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നാണ് ഗംഗാവലി പുഴയില്‍ തെരച്ചില്‍ നര്‍ത്തിവയ്ക്കുമ്പോള്‍ നല്‍കിയ ഉറപ്പ്. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു ഒരു കോടി രൂപയാണ് ചെലവു വരിക. ഈ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 50 ലക്ഷം രൂപ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ഫണ്ടില്‍നിന്നു ചെലവഴിക്കാന്‍ തീരുമാനമായതായാണ് വിവരം. ബാക്കി 50 ലക്ഷം കൂടി വേണം. ഇത്രയും തുക മുടക്കി തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വേണം. അതു നീളുകയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അര്‍ജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. പാര്‍ട്‌സുകളാക്കി ഗോവയില്‍നിന്ന് കടല്‍വഴി ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു കപ്പല്‍ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.പുഴയിലെ പാലത്തിന്‍റെ അളവെടുത്തശേഷം കപ്പലില്‍ കൊണ്ടുവരാന്‍ പറ്റുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍…

Read More

ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; മുന്‍ മാനേജര്‍ അടിച്ചുമാറ്റിയത് സ്വകാര്യബാങ്ക് പണയംവച്ച സ്വര്‍ണം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുന്‍ മാനേജര്‍ മധാജയകുമാര്‍ തട്ടിയെടുത്തത് സ്വകാര്യ പണമിടപാട് സ്ഥാപനം പണയം വച്ച സ്വര്‍ണമെന്നു ക്രൈംബ്രാഞ്ച്. ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം പണയം വച്ച 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ മുക്കുപണ്ടമാക്കി മാറ്റിയത്. 250 അക്കൗണ്ടുകളിലായാണ് സ്വകാര്യ സ്ഥാപനം ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ സ്വര്‍ണം പണയംവച്ചത്. ജൂണ്‍ പകുതിയോടെ ഇത് 78 അക്കൗണ്ടിലേക്ക് മാറ്റിവച്ചു. ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വര്‍ണം മധാ ജയകുമാര്‍ എടുത്ത് പകരം മുക്കു പണ്ടംവച്ച് കുറ്റകരമായ വിശ്വാസവഞ്ചന കാണിച്ചെന്ന് ക്രൈംബ്രാഞ്ച് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മജിസ്‌ട്രേറ്റ് എ.എം. ഷീജ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ആറുദിവസത്തേക്ക് മധാ ജയകുമാറിനെ കസ്റ്റഡിയില്‍വിട്ടു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണം എവിടെയെന്നു കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിനു…

Read More

‘അമ്പാടിമുക്ക് സഖാക്കള്‍’… കാഫിര്‍ സ്‌ക്രീന്‍  ഷോട്ട് വിവാദം; കേസ് ഡയറി  ഹൈക്കോടതിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് വടകരയില്‍ പ്രചരിച്ച വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിന്‍റെ ഡയറി അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പുറമേയാണ് കേസ് ഡയറികൂടി ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തില്‍ ഇതുവരെയുണ്ടായ പുരോഗതി പോലീസ് ഹൈക്കോടതിയെ അറിയിക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ.ടി. മുഹമ്മദ് കാസിം നല്‍കിയ ഹർജിയില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതായി വ്യക്തമാക്കിയിരുന്നു. പിന്നീട് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവാദ പോസ്റ്റ് വന്ന ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിന്‍ മനീഷ് മനോഹരന് റെഡ് ബെറ്റാലിയന്‍ വാട്‌സാപ് ഗ്രൂപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റെഡ് ബെറ്റാലിയന്‍ ഗ്രൂപ്പില്‍ ഈ പോസ്റ്റിട്ട അമല്‍റാമിന് റെഡ് എന്‍കൗണ്ടേഴ്സ് ഗ്രൂപ്പില്‍നിന്നാണ് ലഭിച്ചതെന്നും അവിടെ…

Read More

കോഴിക്കോട് ബാങ്കിലെ 17.20 കോടിയുടെ സ്വര്‍ണത്തട്ടിപ്പ്; മുന്‍ മാനേജര്‍ മധാ ജയകുമാറിനെതിരെ സിബിഐ അന്വേഷണം വന്നേക്കും

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ കോടികളുടെ സ്വര്‍ണത്തട്ടിപ്പു നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു സാധ്യത തെളിയുന്നു. കോടികളുടെ തിരിമറിയായതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ മൂന്നുകോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള്‍ സിബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. ആര്‍ബിഐയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശവും ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 17.20 കോടി രൂപയുടെ 26.24 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് മുന്‍ മാനേജര്‍ മധാ ജയകുമാര്‍ തട്ടിയെടുത്തത്. പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റിയശേഷം പകരം മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മാനേജരാണ് ഈ തട്ടിപ്പ് കണ്ടെത്തി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്ത് വടകരയില്‍ എത്തിച്ചിരുന്നു. ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. തട്ടിപ്പുസംബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ആര്‍ബിഐക്കും സിബിഎക്കും…

Read More

പുഴയില്‍ ഇറങ്ങാൻ കര്‍ണാടക പോലീസ് അനുമതി നല്‍കുന്നില്ല; തെരച്ചില്‍ നടത്തുന്നതിന് കേരളം ഇടപെടണമെന്ന് ഈശ്വര്‍ മല്‍പെ

കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കലിലെ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനു സ്വതന്ത്രമായി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നു നീന്തല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അര്‍ജുന്‍റെ വീടു സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അര്‍ജുനെ പുഴയിലിറങ്ങി തെരയാന്‍ തയാറായിട്ടും കര്‍ണാടക പോലീസ് അനുമതി നല്‍കുന്നില്ല. ഒരു ദിവസം പുഴയില്‍ ഇറങ്ങിയാല്‍ രണ്ടു ദിവസം കരയില്‍ ഇരിക്കേണ്ടിവരുന്നു. ഒളിച്ചുപോയി ഡൈവിംഗ് നടത്തേണ്ട സാഹചര്യം വരെയുണ്ടായി. ഇപ്പോള്‍ കുറച്ചുദിവസമായി തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അര്‍ജുന്‍ ഓടിച്ച ലോറിയുണ്ടെന്നു കരുതുന്ന സ്ഥലത്തു പതിനഞ്ചടിയോളം മണ്ണുണ്ട്. ഇതു മാറ്റാന്‍ ഡ്രഡ്ജിംഗ് യന്ത്രം കൊണ്ടുവരണം. അഞ്ചുദിവസത്തിനകം കൊണ്ടുവരുമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ എത്തിയിട്ടില്ല. ഡ്രഡ്ജിംഗ് മെഷിന്‍ കമ്പനി ആദ്യം അരക്കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് ഒരുകോടിയാക്കി. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം നീട്ടുകയാണ്. ഫണ്ട് അനുവദിക്കുന്നതില്‍ ആശയക്കുഴപ്പം…

Read More

ഷിബിലി വധം; രണ്ടാം പ്രതി കടല്‍ മാര്‍ഗം രക്ഷപ്പെട്ടതായി സൂചന

പൂന്തുറ: നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പട്ടതുമായ ബീമാപളളി മുട്ടത്തറ സ്വദേശി ഷിബിലിയെ ബീമാപളളി കടപ്പുറത്തിനു സമീപം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഇനാദ് കടല്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന. ഇയാളുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഇനാസിനെ സംഭവം നടന്ന് അടുത്ത ദിവസം തമിഴ്നാട്ടിലെ കൂടംകുളത്തിനു സമീപം ഉറവിയില്‍ നിന്നും പൂന്തുറ പോലീസ് പിടികൂടിയിരുന്നു. സംഭവശേഷം രാത്രി ബൈക്കില്‍ പെരുമാതുറയിലേയ്ക്ക് രക്ഷപ്പെട്ട ഇനാദും ഇയാളുടെ കൂട്ടാളി സഫീറും രണ്ട് ദിവസം പെരുമാതുറയിലുളള ഇനാദിന്‍റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം മത്സ്യബന്ധന ബോട്ടുകളില്‍ ഉള്‍ക്കടലിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 15 ന് രാത്രി 10.45 ഓടുകൂടിയാണ് ഷിബിലി മര്‍ദനമേറ്റ് മരിച്ചത്. 16 വെളളിയാഴ്ച പുലര്‍ച്ചെ 2.15 ഓടുകൂടി ഇനാദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പെരുമാതുറയിലാണെന്ന് സൈബര്‍…

Read More

“നിങ്ങളുടെ മകൻ മയക്കുമരുന്ന് കേസില്‍ അറസ്റ്റിൽ, പണം തന്നാൽ വിടാം”; വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ച് തട്ടിപ്പുസംഘം

കോഴിക്കോട്: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ച് ഓണ്‍ ലൈന്‍ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി പോലീസ്. മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റുചെയ്തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോകുന്നുവെന്നും പറഞ്ഞാണ് രക്ഷിതാക്കളില്‍നിന്ന് പണം തട്ടുന്നത്. വാട്സാപ്പ് കോളിലാണ് തട്ടിപ്പുകാര്‍ വിളിക്കുക. വിവരമറിയുന്നതോടെ പരിഭ്രാന്തരാകുന്ന അച്ഛനമ്മമാര്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ വിട്ടുകിട്ടാന്‍ യുപിഐ ആപ് മുഖേന പണം നല്‍കാന്‍ ആവശ്യപ്പെടും. 50,000 രൂപ മുതല്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂ. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സമീപകാലത്തായി ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read More

നവവധുവിനെ മര്‍ദിച്ച കേസ് ; വിദേശത്ത് നിന്നെത്തിയ രാഹുല്‍ ഡല്‍ഹിയില്‍ പിടിയിൽ; വിട്ടയയ്ക്കാൻ പന്തീരാങ്കാവ് പോലീസ്; കാരണം  ഇങ്ങനെ

കോഴിക്കോട്: നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹ തീരത്തില്‍ രാഹുല്‍ പി. ഗോപാലനെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവ് പോലീസിന്‍റെ നിര്‍ദേശപ്രകാരം പിന്നീട് ഇയാളെ വിട്ടയച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ജര്‍മനിയില്‍ എയ്റോനോട്ടിക് എന്‍ജിനീയറായ രാഹുല്‍ വിമാനത്താവളത്തില്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പന്തീരാങ്കാവ് പോലീസില്‍ വിവരമറിയിച്ചു. ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 14ന് നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരേ നടപടിയെടുക്കരുതെന്നും ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം പന്തീരാങ്കാവ് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിട്ടയച്ചത്.എറണാകുളം പറവൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് രാഹുലിനെതിരേ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മേയ് അഞ്ചിന് ഗുരുവായൂര്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്‍റെ…

Read More

ദുരന്തമേഖലയില്‍ ഇനി ജനവാസം സാധ്യമോ? വിദഗ്ധസംഘം പരിശോധിക്കുന്നു; ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ 

കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് ഉച്ചയോടെ പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഈ ഭാഗത്ത് ഇനി ജനവാസം സാധ്യമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.  ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശിപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനവും ആള്‍താമസവും മറ്റും തീരുമാനിക്കുക. ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ തുടങ്ങി നിലമ്പൂർ: ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ ആരംഭിച്ചു. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിന്‍റെ ഇരു കരകളിലും തെരച്ചിൽ നടത്താനാണ് തീരുമാനം. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ…

Read More

തമിഴ്നാട്ടിൽ നിന്നും ചിറ്റൂരിലേക്ക് കൊണ്ടുവന്ന മൂന്നു കോടിയുടെ കുഴല്‍പ്പണം പിടികൂടി; രണ്ടുപേര്‍ പിടിയില്‍

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് കാറില്‍ കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പരിയാപുരം പൂക്കോട്ടില്‍ ഉമ്മറിന്‍റെ മകന്‍ ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്‍റെ മകന്‍ അബ്ദുള്ള(42) എന്നിവരാണ് പിടിയിലായത്. ചിറ്റൂരില്‍ ഇന്ന് പുലര്‍ച്ചെ 5.50 നാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തിന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ച 500, 200, 100 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. ആകെ 2,97,50,000 കോടി രൂപയാണ് ഉണ്ടായിരുന്നത്. തിരുപ്പൂരില്‍നിന്ന് മലപ്പുറത്തേക്കാണ് പണം കൊണ്ടുവന്നത്. ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിന്‍റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജെ. മാത്യു, എസ്‌ഐ കെ. ഷാജു, എഎസ്‌ഐ കെ. ഷബീര്‍, എസ് സിപിഒ എ. ജാഫര്‍ സാദിഖ്, സിപിഒ സി. ശബരി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Read More