കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എതിര് സ്ഥാനാര്‍ഥി സിപിഎം സ്വതന്ത്രന് കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മണ്ഡലത്തിലെ 340 പോസ്റ്റല്‍ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയില്‍ 300 ഓളം വോട്ടുകള്‍ തനിക്കു ലഭിക്കേണ്ടതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. നജീബ് കാന്തപുരം നല്കിയ തടസ ഹര്‍ജി കോടതി നേരത്തെ തള്ളുകയുണ്ടായി.
Read MoreCategory: Kozhikode
എടിഎം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും സിഡിഎമ്മും തകർത്തു; യുവാവ് പിടിയിൽ
തിരൂർ: എടിഎം മെഷീനെന്ന് തെറ്റിധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും സിഡിഎമ്മും തകർത്ത യുവാവ് പിടിയിൽ. തിരൂർ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്ബിഐയുടെ എടിഎം കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്. എടിഎം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം എടുക്കാൻ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് ഇവിടെ നിന്നും കടന്നു കളഞ്ഞു. ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ഉടൻതന്നെ ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് തിരൂർ ബസ് സ്റ്റാൻഡിൽവച്ച് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്.
Read Moreഅര്‍ജുനെ കാണാതായിട്ട് 29 ദിവസം; തെരച്ചിലിൽ അനിശ്ചിതത്വം; ഷിരൂരില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. അതേസമയം, തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തി തെരച്ചില്‍ പുനഃരാരംഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. തെരച്ചില്‍ നടപടികള്‍ നിര്‍ത്തിവച്ചതോടെ ഷിരൂരില്‍ ഉണ്ടായിരുന്ന അര്‍ജുന്റെ ബന്ധുക്കള്‍ തിരികെ നാട്ടിലേക്ക് വന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഉടമ മനാഫ് മാത്രമാണ് ഇപ്പോള്‍ ഷിരൂരിലുള്ളത്. തെരച്ചില്‍ പുനഃരാരംഭിക്കാനുള്ള യാതൊരു സന്നാഹവും അവിടെയില്ലെന്ന് നാട്ടില്‍ തിരികെ എത്തിയ അര്‍ജുന്റെ ബന്ധു ജിതിന് രാഷ്ട്രദീപികയോട് പ്രതികരിച്ചു. അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോറി ഉടമ മുഖേന അറിയുന്നുണ്ട്. തെരച്ചില്‍ പുനഃരാരംഭിച്ചാല്‍ ഷിരൂരിലേക്കു പോകുമെന്നും ജിതിന് പറഞ്ഞു. 29 ദിവസം മുന്‍പ്…
Read Moreമണ്ണിനടിയില്‍ ഗ്യാസ് സിലിണ്ടറുകൾ; മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നത് സൂക്ഷിച്ച്; ഏഴാംനാളും പരിശോധനയ്ക്ക് സഹായിച്ച് സൈന്യം
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടൽ മേഖലകളില്‍ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചിലിന് തടസമായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചെത്തിയ ഗ്യാസ് സിലിണ്ടറുകൾ.മണ്ണിടനടിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് ജെസിബി ഉപയോഗിച്ചുള്ള മണ്ണുമാറ്റി പരിശോധന വളരെ സൂക്ഷിച്ചാണ് നടക്കുന്നത്. പല വീടുകളിൽ നിന്നും കടകളിൽ നിന്നും ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകളാണ് മണ്ണ് നീക്കം ചെയ്തപ്പോള്‍ ലഭിച്ചത്. മണ്ണില്‍ പുതഞ്ഞ് ഇനിയും സിലിണ്ടറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ കരുതലോടെയാണ് ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തകര്‍ന്ന വീടുകളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ഇനിയും സിലിണ്ടറുകള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പലയിടത്തും മുട്ടോളം ചെളിയുണ്ട്. ഇതില്‍ പുതഞ്ഞിരിക്കാനുള്ള സാധ്യതയും ഉണ്ട്. ഇതുകൂടി മുന്നില്‍ കണ്ടുള്ള പരിശോധനയാണ് നടക്കുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി…
Read Moreദുരിതമേഖലയിലെ ഭക്ഷണവിതരണം; യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരെ ഡിഐജി അപമാനിച്ചതായി പരാതി; അന്വേഷിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണ വിതരണം നടത്തുന്ന യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരെ ഡിഐജി അപമാനിച്ചതായി പരാതി. ഡിഐജി തോംസണ്‍ ജോസിനെതിരേ പൊതുപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മനുഷ്യാവകാശ പ്രവർത്തകരായ ഷെരീഫ് മലയമ്മയും നൗഷാദ് തെക്കയിലും അറിയിച്ചു. “നിങ്ങളുടെ ഭക്ഷണം കിട്ടിയിട്ടില്ലെങ്കിൽ ഞങ്ങൾക്കൊരു പുല്ലുമില്ല’ എന്ന പദപ്രയോഗം ഉപയോഗിച്ചുവെന്നാണ് സന്നദ്ധസേന പ്രവർത്തകർ പരാതിപ്പെട്ടത്. അതിനിടെ വൈറ്റ് ഗാർഡ് ഉൾപ്പടെ പല സന്നദ്ധ സംഘടനകളും നടത്തിവന്നിരുന്ന ഭക്ഷണ വിതരണം നിർത്തണമെന്നു പറഞ്ഞതിൽ പ്രതിഷേധമല്ല വേദനയാണ് ഉള്ളതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഐജി അടക്കം വൈറ്റ് ഗാർഡിനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവന്നത്. അതുകൊണ്ടാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ…
Read Moreസഹായാഭ്യർഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരേ പ്രചാരണം; സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി സൈബർ പോലീസ്
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പ്രചാരണം നടത്തിയതിനെതിരേ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസെടുത്തത്. ഐപിസി 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0′ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി.
Read Moreസാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും; ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തി രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലയ്ക്ക് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി, ജില്ലാകളക്ടർ എന്നിവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി രാഹുൽ എക്സിൽ കുറിച്ചു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.
Read Moreനൂറോളം വീടുകളുടെ പൊടിപോലും കാണാനില്ല: മുന്നൂറോളം പേരെ കാണാതായി; ഉരുൾപൊട്ടലിനിരയായവരിൽ ഏറെയും എസ്റ്റേറ്റ് തൊഴിലാളി ജീവനക്കാർ
കൽപ്പറ്റ: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മുന്നൂറോളം പേരെ കാണാതായതായാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. ചൂരൽമല ഹയർസെക്കൻഡറി സ്കൂളിനു സമീപത്തായി ഉണ്ടായിരുന്ന എഴുപതോളം വീടുകൾ അവിടെ കാണാനില്ല. കൂറ്റൻപാറക്കഷണങ്ങളും മരങ്ങളും മണ്ണും ചെളിയും കുതിച്ചെത്തി വീടുകൾ ഇടിച്ചു നിരത്തി. വീടുകളുണ്ടായിരുന്ന സ്ഥലത്തു കൂടി മലവെള്ളം കുതിച്ചൊഴുകുകയാണ്. എഴുപതോളം വീടുകളിലെ കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇന്ന് ഉച്ചവരെ ലഭിച്ചിട്ടില്ല. ചൂരൽമലയിലെ എച്ച്എംഎലിന്റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങൾ താമസിച്ചിരുന്നത്. മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് പുഴ കടന്ന് മറുകരയിലെത്താൻ സാധിച്ചാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ പുറത്തുവരികയുള്ളു. ഉരുൾപൊട്ടലിനെ തുടർന്ന് പുഴയുടെ ഗതിമാറി ചൂരൽമല സ്കൂളിനുള്ളിലൂടെയാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്കൂൾ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളിൽ ജോലിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഉരുൾപൊട്ടലിനിരയായവരിലേറെയും. സ്കൂളിനു സമീപത്തുള്ള ഭൂമിയിൽ നിന്നാണ് ആളുകൾ നിരവധി…
Read Moreഅർജുനെ കണ്ടെത്താൻ കേരളത്തിൽ നിന്നു പോകുന്നവർക്കാകുമോ; ഷിരൂരിലേക്ക് തൃശൂരിൽനിന്ന് ടെക്നിക്കൽ വിദഗ്ധർ പുറപ്പെട്ടു
തൃശൂർ: ഷിരൂർ ഗംഗാവാലിയിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിന് തൃശൂരിലെ കാർഷിക സർവകലാശാലയിൽനിന്നുള്ള ഡ്രഡ്ജർ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനായി സർവകലാശാലയിൽനിന്നുള്ള സംഘം ഷിരൂരിലേക്ക് പുറപ്പെട്ടു. കാർഷിക സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ്് ഡയറക്ടർമാരും ഡ്രഡ്ജിംഗ് മെഷിന്റെ ഒരു ഓപ്പറേറ്ററുമാണ് ഷിരൂരിലേക്ക് തിരിച്ചിരിക്കുന്നത്. നല്ല ഒഴുക്കുള്ള ഗംഗാവാലിയിൽ ഈ മെഷിൻ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഇവർ പരിശോധിക്കുക. ഇന്നലെ രാത്രിയാണ് ഡ്രഡ്ജർ ഗംഗാവാലിയിലേക്ക് കൊണ്ടുപോകാൻ ധാരണയായത്. കേരളത്തിൽ കാർഷിമേഖലയ്ക്കു വേണ്ടി ഉപയോഗിക്കുന്നതാണ് കോഴിക്കോട് പേരാന്പ്രയിലെ മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച ഈ ഡ്രഡ്ജർ. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്. പുഴയിൽനിന്ന് ചണ്ടിയും ചളിയും നീക്കം ചെയ്യാനാണ് ഇത് സാധാരണ ഉപയോഗിക്കാറുള്ളത്. അടിയൊഴുക്കുള്ള ഗംഗാവാലിയിൽ ഈ യന്ത്രം എത്രമാത്രം ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ പരക്കെ സംശയമുണ്ട്. ഇക്കാര്യം പരിശോധിച്ച് യന്ത്രം ഉപയോഗിക്കാൻ സാധിക്കുമെന്ന് കാർഷിക സർവകലാശാലയിലെ…
Read Moreഭക്ഷണത്തില്‍ മായം; കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തത് കോഴിക്കോട്ട്; ഏറ്റവുമധികം മായം കണ്ടെത്തിയത് ശര്‍ക്കരയില്‍
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ട്. 282 കേസുകളാണു കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 137 എണ്ണത്തില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പതിമൂന്ന് ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. 5,810 പരിശോധനകളാണ് സ്ക്വാഡ് നടത്തിയത്. 4,131 സര്‍വയ്ലന്‍സ് സാമ്പിളുകളും 1,134 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. 31,18,500 രൂപയാണ് നിയമലംഘകരില്നിന്നു കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത്. കോടതികളില്‍ കേസ് ഫയല്‍ചെയ്തിട്ടുള്ളത് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമാണെന്നു കണ്ടെത്തിയ കേസുകളിലാണ്. മറ്റുജില്ലകളില്‍ 150ല്‍ താഴെ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് കഴിഞ്ഞാല്‍ എറണാകുളത്താണ്. 115 കേസുകള്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഫുഡ് സേഫ്റ്റി വകുപ്പ് കോഴിക്കോട്ട് 1,455 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 60 കേസുകള്‍…
Read More