മഞ്ചേരി: വ്യാജ രശീതി ഉപയോഗിച്ച് ക്ഷേത്രത്തില്‍ നിന്നു പണം അപഹരിച്ച ജീവനക്കാരനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. മഞ്ചേരി നഗരസഭാ കരുവമ്പ്രം വാര്‍ഡ് കൗണ്‍സിലറും മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായിരുന്ന പുത്തന്മഠത്തില് വിശ്വനാഥനെയാണ് അന്വേഷണം നടത്തി പിരിച്ചുവിട്ടത്. അഡ്വ.കെ.ഇ. ശിവപ്രകാശിന്റെ അന്വേഷണ റിപ്പോര്‍ട്ട്, ട്രസ്റ്റി ബോര്‍ഡ് തീരുമാനം എന്നിവ പരിഗണിച്ചാണ് നടപടിയെന്ന് നോട്ടീസില്‍ പറയുന്നു.മഞ്ചേരി കരുവമ്പ്രം വിഷ്ണു കരിങ്കാളി ക്ഷേത്രത്തില്‍ വഴിപാട് അസിസ്റ്റന്റായാണ് വിശ്വനാഥന് ജോലി ചെയ്തിരുന്നത്. ക്ഷേത്രത്തിലെ കൗണ്ടറില്‍ വരുന്ന വഴിപാടുകള്‍ ചീട്ടാക്കി തിരിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ജോലി. കൗണ്ടറില്‍ ഭക്തര്‍ നല്കുന്ന തുക വ്യാജ രശീതി നല്കി സ്വീകരിച്ച് തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ വിശ്വനാഥനെ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പിരിച്ചുവിടുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ആറു വര്‍ഷമായി ക്ഷേത്രത്തില്‍ വഴിപാട് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. നടപടിക്കെതിരേ…
Read MoreCategory: Kozhikode
എഐ തട്ടിപ്പ്: മുഖ്യപ്രതിയെക്കുറിച്ച് വ്യക്തമായ സൂചന
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതിയെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു.പോലീസ് പിടിയിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശല്‍ ഷായില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. കൗശല്‍ഷായെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. കാണാമറയത്തുള്ള ആള് കേസിലെ മുഖ്യ ആസൂത്രകനും വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതിയുമായ ആളാണെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരു സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇയാളുടെ പേര് പര്വീന് എന്നാണ് കേസില്‍ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കര്‍വേ, അമ്രിഷ് അശോക് പട്ടീല്‍ എന്നിവര്‍ പോലീസിനു നല്കിയ മൊഴി. എന്നാല്‍ കൗശല്‍ ഷാ നല്കിയ മൊഴി ഇയാളുടെ പേര് പ്രശാന്ത് എന്നാണ്. ഇതാണ് അവ്യക്തതയ്ക്കു കാരണം. മൂന്നു പ്രതികളും പറയുന്ന ആള് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.പ്രതിയെ തിരിച്ചറിയാനായി സൈബര്‍…
Read Moreഏക സിവില്‍ കോഡ്: സുരേഷ് ഗോപിക്ക് എതിരേ മുസ്ലിംലീഗ്
കോഴിക്കോട്: സുരേഷ് ഗോപിയുടെ ഏക സിവില്‍കോഡ് പരാമര്‍ശത്തിനെതിരേ മുസ് ലിംലീഗ്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ബിജെപി നീക്കമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യം. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണു നീക്കം. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരുമെന്നാണ് ഇന്നലെ സുരേഷ് ഗോപി പറഞ്ഞത്. കെ-റെയില്‍ വരും കെട്ടോ എന്നു പറയുന്നതു പോലെയാകില്ല. ഏക സിവില്‍ കോഡ് വന്നിരിക്കും. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല. അടുത്ത തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുര്രേന്ദന് നയിക്കുന്ന ബിജെപി പദയാത്രയ്ക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം വന്നത്. കരിപ്പൂരില്‍ ഹാജിമാര്‍ നേരിടുന്നതു കടുത്ത വിവേചനമാണെന്ന് പി.എം.എ. സലാം പറഞ്ഞു. ഉംറ…
Read Moreഹജ്ജ് യാത്രാനിരക്ക് വർധന; കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണം; മുസ്ലിംലീഗ് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ് ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്കു കൂടിയതിൽ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ, സൗദി എയർലൈൻസിന്റെ തുകയിലേക്കു നിരക്കു കുറയ്ക്കണമെന്നും റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയതു വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇത്തവണ പതിനാലായിരത്തോളം തീർഥാടകർ കരിപ്പൂർ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാനിരക്കു കൂടിയ സാഹചര്യത്തിൽ അപേക്ഷ മാറ്റി നൽകുക എളുപ്പമല്ല, വലിയ ബാധ്യതയാണ് കേന്ദ്ര സർക്കാരിന്റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാർക്കുണ്ടാക്കുക. കരിപ്പൂർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇതു കാരണമുള്ള അധികച്ചെലവു…
Read Moreമരിച്ചാല്‍ അതിന് ഉത്തരവാദി പോലീസും യുവതിയുടെ മാതാവും ആയിരിക്കും; പ്രണയ ബന്ധത്തിന്റെ പേരിൽ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചു: പോലീസിനെതിരേ വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരേ ആരോപണം. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ജാസിതാണ് ആത്മഹത്യ ചെയ്തത്. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ജാസിതിനെ നിരന്തരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമായിരുന്നു, പക്ഷേ തനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ പോലീസുകാർ തയാറായില്ലെന്ന് പറഞ്ഞ് യുവാവ് ഒരു വിഡിയോ ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ജാസിതിനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും മരിച്ചാല്‍ അതിന് ഉത്തരവാദി നിലമ്പൂര്‍ പോലീസും യുവതിയുടെ മാതാവും ആയിരിക്കും എന്ന് വിഡിയോയില്‍ ആരോപിക്കുന്നു. തന്റെ ഫോണിലെ ചില രേഖകള്‍ പോലീസ് നശിപ്പിച്ചെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസിനെതിരേ യുവാവിന്റെ കുടുംബം രംഗത്തെത്തി.
Read Moreസംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ്; കേരള പോലീസ് ഡല്‍ഹിയിലേക്ക്; മുഖ്യപ്രതിയെ ചോദ്യം ചെയ്യും
കോഴിക്കോട്: കേരളത്തിലെ ആദ്യ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ഡീപ് ഫേക്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗഷൽ ഷായുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഡല്‍ഹിയിലേക്ക്. പ്രതിയെ തിഹാര്‍ ജയിലിലെത്തി പോലീസ് ചോദ്യം ചെയ്യും. സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഡൽഹിയിലേക്കു പുറപ്പെട്ടു. കോഴിക്കോട് കോടതിയാണ് 25 മുതൽ 28 വരെ പ്രതിയുള്ള ജയിലിൽ പോയി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. കൗശൽ ഷായുടെ കൂട്ടാളികൾ നേരത്തെ അറസ്റ്റിലായപ്പോൾ ലഭ്യമായ വിവരങ്ങൾ അടക്കം ഉൾക്കൊള്ളിച്ചുള്ള ചോദ്യാവലിയാണ് അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളത്. പ്രതിയെ നേരത്തെ കോഴിക്കോട് കോടതിയിൽ ഹാജരാക്കിയപ്പോൾ ചോദ്യം ചെയ്യലിനോടു സഹകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കേസിൽ ഉൾപ്പെട്ട ജറാത്ത് സ്വദേശി ഷെയ്ക്ക് മുർതുസാമിയ ഹയാത്ത് ഭായ് (43), മഹാരാഷ്ട്ര നവി മുംബൈ…
Read Moreതാമരശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അമ്പത് പവൻ മോഷ്ടിച്ചു; കള്ളനെ പിടികൂടാൻ സിസിടിവി ദൃശ്യം തേടി പോലീസ്
കോഴിക്കോട്: താമരശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 50 പവനോളം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക സൂചന. താമരശേരി ഡിവൈഎസ്പി ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന റാണ ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. കൊടുവള്ളി സ്വദേശി അബ്ദുള്‍ സലാമിന്റ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇന്നലെ രാത്രി 7.30-ന് ജീവനക്കാര്‍ ജ്വല്ലറി അടച്ചുപോയിരുന്നു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. പിറക് വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപകാലത്ത് നടന്ന ജ്വല്ലറി കവര്‍ച്ചകളുടെ സമാനരീതിയാണ് ഇവിടെയും ഉണ്ടായതെന്നാണ് പ്രാഥമിക നഗമനം. സമീപത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. പുലര്‍ച്ചെയായിരിക്കാം മോഷണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും.
Read Moreനിക്ഷേപത്തട്ടിപ്പ് അവസാനിക്കുന്നില്ല; ‘കരിമ്പട്ടികയില്‍’ പെടാത്ത കമ്പനിയും തട്ടിപ്പു നടത്തി; സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ നാലാം പ്രതി
കോഴിക്കോട്: പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും സ്വകാര്യ നിധി കന്പനികളില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയാകുന്ന സംഭവങ്ങള്‍ വീണ്ടും വര്‍ധിക്കുന്നു. കോഴിക്കോട്ടാണ് ഒടുവിൽ റിപ്പോർട്ട് ചെയ്ത സംഭവം. സ്വകാര്യ നിധി കമ്പനികളുടെ തട്ടിപ്പിനെക്കുറിച്ചു നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ആളുകള്‍ ഇതു കണക്കിലെടുക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. 14 ജില്ലകളിലായി 537 ധനകാര്യസ്ഥാപനങ്ങളെയാണ് പോലീസും സംസ്ഥാന സര്‍ക്കാരും ‘കരിമ്പട്ടികയില്‍’ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കരിമ്പട്ടികയിൽപ്പെടാത്ത നിധിയിലാണ് ഇത്തവണ തട്ടിപ്പ് നടന്നതെന്നത് വേറെ കാര്യം. കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയെ ഉള്‍പ്പെടെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിഗ് നിധി തട്ടിപ്പില്‍ ബന്ധമുണ്ടെന്ന രീതിയിലാണ് അന്വേഷണം നടക്കുന്നത്. നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെത്തുടർന്നാണ് കേസെടുത്തത്. കേസിൽ നാലാം പ്രതിയാണ് സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ. ഇവരുൾപ്പെടെ അഞ്ച്…
Read Moreഎം.ടിയുടെ വിമർശനത്തിൽ ബാഹ്യ ഇടപെടലില്ല; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുത്ത് എം.ടി. വാസുദേവൻ നായർ നടത്തിയ വിവാദ വിമർശനത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉ ണ്ടായില്ലെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കിയത്. ബാഹ്യ ഇടപെടൽ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് എഡിജിപി തലത്തിൽ പരിശോധിക്കുകയാണ്. രഹസ്യാന്വേഷണ സംഘം ഇത്, സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചതായാണ് അറിയുന്നത്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എംടി പ്രസംഗിച്ചത്. ഇതിനുപിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് സാഹിത്യകാരന്മാര് ചേരിതിരിഞ്ഞ് എംടിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി.
Read Moreമാക്കൂട്ടം ചുരത്തിലെ മൃതദേഹം; കൊല്ലപ്പെട്ടതും കൊന്നതും ആര്?
ഇരിട്ടി: സെപ്റ്റംബർ 18ന് മാക്കൂട്ടം ചുരത്തിൽ ഓട്ടക്കൊല്ലിയിൽ ട്രോളി ബാഗിൽ കണ്ടെത്തിയ സ്ത്രീയുടെ അഴുകിയ മൃതദേഹം സംബന്ധിച്ച അന്വഷണം എങ്ങും എത്താതെ നീളുന്നു. ഏകദേശം രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം ചുരത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ നീക്കം ചെയ്യാനെത്തിയ വനം വകുപ്പ് ജീവനക്കാരായിരുന്നു കണ്ടെത്തിയത്. വീരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണമാണ് നടത്തിയിരുന്നത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം.പോസ്റ്റുമോർട്ടം റിപ്പോർട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20 നും 30 നും ഇടയിൽ പ്രായം വരുന്ന സ്ത്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ കേരളത്തിലെ കണ്ണവത്തു നിന്നും കാണാതായ സ്ത്രീയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. വീട്ടുകാരെത്തി തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ രക്ത സാമ്പിൾ ഡിഎൻഎ ടെസ്റ്റിന് എടുക്കാൻ കോടതി ഉത്തരവ് ലഭിച്ചപ്പോഴാണ് കാണാതായ സ്ത്രീയെ പേരാവൂരിൽ നിന്നും കണ്ടെത്തുന്നത്. കണ്ണപുരത്തും അന്വേഷണം…
Read More