നിക്ഷേപത്തട്ടിപ്പ് അവസാനിക്കുന്നില്ല; ‘കരിമ്പട്ടികയില്‍’ പെടാത്ത കമ്പനിയും തട്ടിപ്പു നടത്തി; സിദ്ദീഖിന്‍റെ ഭാര്യ ഷറഫുന്നീസ നാലാം പ്രതി

കോഴിക്കോട്: പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും സ്വകാര്യ നിധി കന്പനികളില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയാകുന്ന സംഭവങ്ങള്‍ വീണ്ടും വര്‍ധിക്കുന്നു. കോഴിക്കോട്ടാണ് ഒടുവിൽ റിപ്പോർട്ട് ചെയ്ത സംഭവം. ‌

സ്വകാര്യ നിധി കമ്പനികളുടെ തട്ടിപ്പിനെക്കുറിച്ചു നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ആളുകള്‍ ഇതു കണക്കിലെടുക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

14 ജില്ലകളിലായി 537 ധനകാര്യസ്ഥാപനങ്ങളെയാണ് പോലീസും സംസ്ഥാന സര്‍ക്കാരും ‘കരിമ്പട്ടികയില്‍’ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കരിമ്പട്ടികയിൽപ്പെടാത്ത നിധിയിലാണ് ഇത്തവണ തട്ടിപ്പ് നടന്നതെന്നത് വേറെ കാര്യം.

കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഭാര്യയെ ഉള്‍പ്പെടെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിഗ് നിധി തട്ടിപ്പില്‍ ബന്ധമുണ്ടെന്ന രീതിയിലാണ് അന്വേഷണം നടക്കുന്നത്.

നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെത്തുടർന്നാണ് കേസെടുത്തത്. കേസിൽ നാലാം പ്രതിയാണ് സിദ്ദിഖിന്‍റെ ഭാര്യ ഷറഫുന്നീസ. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ. ഇവരുൾപ്പെടെ അഞ്ച് പേർക്കെതിരേയാണ് വഞ്ചനാക്കുറ്റത്തിന് നടക്കാവ് പോലീസ് കേസെടുത്തത്.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം 20 കോടിയോളം രൂപയാണ് നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം പറഞ്ഞും നിക്ഷേപത്തിന്‍മേല്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു.


കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്. സിസി ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകള്‍ തുറന്നത്.

കോഴിക്കോട് മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകള്‍ വഴി മൂവായിരത്തോളം പേരില്‍ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചു. സ്ഥിര നിക്ഷേപത്തിന്‍മേല്‍ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തും ആകര്‍ഷകമായ വ്യവസ്ഥകളോടെ നിത്യനിക്ഷേപം സ്വീകരിച്ചുമായിരുന്നു ധനസമാഹരണം.

കടലുണ്ടി സ്വദേശിയായ വസീം തൊണ്ടിക്കോടന്‍, ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവരായിരുന്നു കന്പനിയുടെ പ്രധാന ചുമതലക്കാര്‍. ഒരാഴ്ചയായി സ്ഥാപനം തുറക്കാതെ വന്നതോടെയാണു ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്.

സിദ്ദീഖ് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളുമായും വസീമിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും തന്‍റെ ഉന്നത ബന്ധങ്ങളുള്‍പ്പെടെ പറഞ്ഞാണ് വസിം നിക്ഷേപം സമാഹരിച്ചിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

എന്നാല്‍ തന്‍റെ ഭാര്യ ഏതാനും മാസം മാത്രമാണു സ്ഥാപനത്തില്‍ ജോലി ചെയ്തതെന്നും മാനേജ്മെന്‍റുമായുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിന്‍റെ പ്രതികരണം.

Related posts

Leave a Comment