കല്ലടിക്കോട്: പാലക്കാട്-മണ്ണാർക്കാട് ദേശീയപാതയിൽ ഇടക്കുറുശിമുതൽ ഒലവക്കോട് വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അപകടഭീഷണിയാകുന്നതായി പരാതി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിത കലുങ്കുകളുടെ ഭാഗത്തും ഇതോടൊപ്പംതന്നെ കഴിഞ്ഞ മഴക്കാലത്ത് രൂപപ്പെട്ട റോഡിലെ കുഴികളും നികത്താത്തതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മറിയുന്നത് നിത്യസംഭവമാണ്. തിങ്കളാഴ്ച പുലർച്ചെ നിറയെ യാത്രക്കാരുമായി മണ്ണാർക്കാട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് മുണ്ടൂർ പെട്രോൾപന്പിന് സമീപം പുതുക്കിപ്പണിത കലുങ്കിന് തൊട്ട കുഴിയിൽ ചാടി നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡരികിലെ ചാലിൽപ്പെട്ടുനിന്നു. ഭാഗ്യത്തിനാണ് ബസ് മറിയാതിരുന്നത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഇടക്കുറുശി ബഥനി സ്കൂൾമുതൽ വൻകുഴികളാണ് റോഡിലുള്ളത്. വേലിക്കാട് പാലത്തിന് സമീപത്തെ കുഴിയിൽപ്പെട്ടു അപകടം ഉണ്ടാകുന്നതും പതിവാണ്. ദൂരെനിന്നും വരുന്ന വാഹനങ്ങൾക്ക് ഈ കുഴി കാണാനാകില്ല. ദേശീയപാത നവീകരണം പൂർത്തിയാകുന്നതുവരെ റോഡിലെ കുഴികൾ നികത്താതിരുന്നാൽ ദിവസവും അപകടങ്ങൾ ഉണ്ടാകും. കലുങ്കുനിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പൊടിപടലങ്ങൾ പറന്നതും യാത്രക്കാർക്കും സമീപവാസികൾക്കും…
Read MoreCategory: Palakkad
ഭൂഗർഭ കേബിൾ സ്ഥാപിക്കൽ; ഭാഗിക ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാനിൽ 28നും 29നും മോക്ഡ്രിൽ
തൃശൂർ: പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ 28, 29 ദിവസങ്ങളിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലക്കാടു ഭാഗത്തുനിന്നു തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഉണ്ടാവില്ല. തൃശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോകുന്നവയ്ക്കാണ് നിയന്ത്രണം. എൽപിജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെഎസ്ആർടിസി-സ്വകാര്യ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ കുതിരാൻവഴി പോകാൻ അനുവദിക്കില്ല. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്കു തടസമില്ലാത്ത സർവീസ് ഒരുക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻപാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു. എറണാകുളം, തൃശൂർ ഭാഗങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിലറുകളും…
Read Moreകേരള എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട തമിഴ്നാട്ടില്; പിടികൂടിയത് 450 കന്നാസില് കരുതി!യ 15,750 ലിറ്റര് സ്പിരിറ്റ്
പാലക്കാട്: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ചിന്നക്കാണൂരിൽ വൻ സ്പിരിറ്റ് വേട്ട. ഗണേശൻ എന്ന വ്യക്തി യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് കേരളത്തിലേക്ക് കടത്താനായി തയാറാക്കിയ സ്പിരിറ്റിന്റെ വൻ ശേഖരം കണ്ടെത്തിയത്. 450 കന്നാസുകളിലായി കരുതിവച്ചിരുന്ന 15,750 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും, സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ഇന്നലെ തൃശൂർ വരന്തരപ്പിള്ളി ഭാഗത്തു പോലീസ് പിടികൂടിയ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് പാലക്കാട് ഐബി നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. തൃശൂർ സ്പിരിറ്റ് കേസിൽ പോലീസ് പിടികൂടിയ കാറിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രി രഹസ്യമായും അതി സാഹസികമായും നടത്തിയ ഓപ്പറേഷനിലാണ് കേരള എക്സൈസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട നടന്നത്. പിടികൂടിയ സ്പിരിറ്റിനു കേരളത്തിൽ…
Read Moreകുതിരാനിലെ റെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കൽ; നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ വലച്ചു
വടക്കഞ്ചേരി: പവർ ഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കാനായി ഈ മാസം 27 മുതൽ രണ്ടാഴ്ച കാലം കുതിരാനിൽ വാഹനനിയന്ത്രണം ഉണ്ടാകുമെന്ന അറിയിപ്പിനു വ്യത്യസ്തമായി ഇന്നലെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കുതിരാൻ ക്ഷേത്രത്തിനടുത്ത് ട്രഞ്ച് കുഴിക്കാനായി രാവിലെ 11 മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒറ്റവരിയായാണ് വിട്ടത്. വൈകുന്നേരം അഞ്ചുവരെ ഇത് തുടർന്നു. വരുംദിവസങ്ങളിലും ഇത്തരം വാഹനനിയന്ത്രണം തുടരുമെന്നാണ് ഹൈവേ പോലീസ് പറയുന്നത്.ജനുവരി 27 മുതൽ ഫെബ്രുവരി പത്ത് വരെയും ഫെബ്രുവരി 27 മുതൽ മാർച്ച് പത്തിവരെയും വാഹനനിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു നാലുദിവസം മുന്പ് അറിയിച്ചിരുന്നത്. തുരങ്കപാത താത്കാലികമായി തുറക്കാതെ ഒരു മാസത്തോളം കുതിരാനിൽ വാഹനങ്ങൾക്ക് നിയന്ത്രണംകൊണ്ട് വരുന്നതിനെതിരെ ജനങ്ങളുടെ എതിർപ്പുയരുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ മുന്നറിയിപ്പില്ലാത പെട്ടെന്ന് വാഹന നിയന്ത്രണം നടപ്പാക്കിയത്. ു
Read Moreആര്യന്പള്ളം കുടിവെള്ള തടയണയ്ക്ക് മുകളിൽ മാലിന്യം തള്ളുന്നത് തടയണം
ചിറ്റൂർ: കുടിവെള്ള തടയണയ്ക്കു മുകളിലുള്ള റോഡുവക്കത്തെ മാലിന്യം തള്ളലും തീകത്തിക്കലും തടയാൻ ഫലപ്രദമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ആര്യന്പള്ളം വൻകിട കുടിവെള്ള പദ്ധതി തടയണയ്ക്കു മീതെയാണ് ഗുരുതരമായ നീതി നിഷേധം. കോഴിവേസ്റ്റ്, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും ചാക്കിൽകെട്ടി നിലന്പതിപ്പാലം വിളയോടി റോഡരികിലാണ് തള്ളുന്നത്. ഈ സ്ഥലത്ത് കൂടുതൽ വീടുകൾ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധർക്ക് ഏറെ സൗകര്യമുമായിരിക്കുകയാണ്. റോഡരികിലിരുന്ന് മദ്യപിച്ചശേഷം കുപ്പികൾ തടയണ ഭാഗത്തേക്കാണ് എറിയുന്നത്. കേടുവന്ന ടയർ, പാഴ് വസ്തുക്കൾ എന്നിവയും ഈ സ്ഥലത്തു കത്തിക്കുന്നതും പതിവായിരിക്കുകയാണ്. ഇതു മൂലമുണ്ടാകുന്ന മാലിന്യം തടയണ വെള്ളത്തിലാണ് എത്തിച്ചേരുന്നതു. മീൻ കച്ചവടക്കാർ വില്പന കഴിഞ്ഞാൽ പെട്ടി ശുചീകരണവും തടയണ വെള്ള ത്തിലാണ്. പതിനായിരത്തിൽ കൂടുതൽ കുടുംബങ്ങൾ കുടിവെള്ളത്തിനായും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നതും തടയണ വെള്ളത്തിലാണ്. ഒരുവർഷംമുന്പ് കുടിവെള്ളത്തിന് രുചിവ്യത്യാസവും കലക്കവും ഉണ്ടായിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ചിറ്റൂർപുഴ പാലം തടയണയിൽ സമാനമായ…
Read Moreനെന്മാറ-പോത്തുണ്ടി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
നെന്മാറ: നെന്മാറ-പോത്തുണ്ടി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിലുള്ള പാതയുടെ വീതിയിൽ നെന്മാറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പോത്തുണ്ടിഡാം വരെ എട്ടുകിലോമീറ്റർ റോഡാണ് വീണ്ടും ടാർ ചെയ്തു നവീകരിക്കുന്നത്. റോഡ് തുടങ്ങുന്നതുമുതൽ കുറച്ചുദൂരംവരെ ഇരുവശവും കോണ്ക്രീറ്റ് ചെയ്യും. ബജറ്റ് പ്രഖ്യാപനമനുസരിച്ച് 2.5 കോടി രൂപ മുടക്കിയാണ് നവീകരണം. നെല്ലിക്കുളങ്ങര ക്ഷേത്രത്തിനുസമീപം ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് കയറിപോകുന്ന ഭാഗത്ത് ഉൾപ്പെടെ എതിരേ വരുന്ന വാഹനം ദൃശ്യമാകത്തക്കവിധത്തിൽ ഉയരംകൂടിയ സ്ഥലം വെട്ടിനിരപ്പാക്കി റീടാറിംഗ് ചെയ്യാനാണ് പദ്ധതി. എന്നാൽ റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകളും ടെലിഫോണ് കേബിളുകളും തടസമാകുന്നതിനാൽ കൂടുതൽ വെട്ടിനിരപ്പാക്കാൻ കഴിയുന്നില്ല. 5.5 മുതൽ ആറുമീറ്റർ വീതിവരുന്ന റോഡിൽ മൂന്നു സെന്റിമീറ്റർ കനത്തിലായിരിക്കും ടാറിംഗ്. പോത്തുണ്ടിമുതൽ നെല്ലിയാന്പതി വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നെന്മാറ-പോത്തുണ്ടി റോഡുപണിയും പൂർത്തിയായാൽ നെല്ലിയാന്പതി യാത്ര സുഗമമായി തീരുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാന്പതി നിവാസികൾ.…
Read Moreപ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് ചേമ്പൻകുളം മലിനമായി കിടക്കുന്നു; കടുത്ത വേനലിന് മുൻപ് കുളം വൃത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
തത്തമംഗലം:ചേന്പൻകുളം പായലും പ്ലാസ്റ്റിക്ക് കുപ്പികളും നിറഞ്ഞ് മലിനമാമാവുന്നതിനാൽ ഉടൻ ശുചീകരണം നടത്തി ഉപയോഗപ്രഥമാക്കണമെന്നതാണ് സമീപവാസികളുടെ ആവശ്യം. ശക്തമായ വേനലിലും കുളത്തിൽ ജലസമൃദ്ധമായിരിക്കും. സമീപ വീടുകളിലുള്ളവർക്ക് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്. ഇതിനു പുറമെ ഈ സ്ഥലത്ത് പത്തോളം ബസ്സുകൾ ശുചീകരിക്കുന്നതിനായി ചേന്പൻകുളം ഉപയോഗിച്ചു വരുന്നുണ്ട്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന് രണ്ട് വർഷം കഴിഞ്ഞെങ്കിലും കുളങ്ങൾ കനാലുകൾ മറ്റു ജലസംഭരണികളിൽ ഇപ്പോഴും പ്ലാസ്റ്റിക്ക് കുപ്പികൾ വ്യാപിച്ച് കിടപ്പുണ്ട്. പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന വ്യാപാരികളെ പിടികൂടി പിഴയടപ്പിക്കാൻ ഉത്സാഹിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗം ജലാശയങ്ങളിൽ പ്ലാസ്റ്റിൽ കുപ്പികളും ഇതരമാലിന്യവും തള്ളുന്നവരെ പിടികൂടാൻ വൈമനസ്യം കാണിക്കുന്നതായും ആരോപണമുണ്ട്. പ്ലാസ്റ്റിക് നിർമാർജന വിഷയത്തിൽ അട്ടിമറി വിജയം അവകാശപ്പെടുന്ന ചിറ്റൂർ തത്തമംഗലം നഗരസഭ പ്രകൃതി വിനാശം വരുത്തുന്ന വിധം ജല ശ്രോതസ്സുകളിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെ മലിന്യം…
Read Moreഅശ്രദ്ധയുടെ അപകടപരന്പര; ദേശീയപാത വഴിപോകുന്ന ബസുകൾ തടയുമെന്ന് നാട്ടുകാർ
വടക്കഞ്ചേരി: അപകടപരന്പരകൾ അരങ്ങേറുന്ന അഞ്ചുമൂർത്തിമംഗലത്ത് ദേശീയപാത വഴി പോകുന്ന ബസുകൾ തടയുമെന്ന് നാട്ടുകാർ. ഇവിടെ സർവീസ് റോഡുവഴി ബസുകൾ പോകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.രണ്ടുവർഷംമുന്പ് ഇവിടെ ബസുകൾ കൂട്ടിയിടിച്ച് വലിയ അപകടം ഉണ്ടായപ്പോൾ വാർഡ് മെംബർ മുതൽ മന്ത്രിയും എംപിയുമൊക്കെ സ്ഥലത്തെത്തി സർവീസ് റോഡുവഴി ബസുകൾ പോകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ഏതാനുംദിവസം മാത്രം തീരുമാനം നടപ്പാകുകയും പിന്നീട് പഴയമട്ടിൽ ദേശീയപാത വഴിയായി ബസുകളുടെ പാച്ചിൽ.സർവീസ് റോഡ് വഴി പോകാത്ത ബസുകൾക്കെതിരേ നടപടിയെടുത്താൽ തീരാവുന്ന വിഷയത്തിൽ പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര താത്പര്യമെടുക്കുന്നില്ലത്രേ. സ്കൂൾ സമയങ്ങളിലും തിരക്കേറിയ ശേീയപാതയിലാണ് ബസുകൾ നിർത്തുന്നത്. ഇവിടെ ബസ് ബേ ഇല്ലാത്തതിനാൽ ദേശീയപാതയുടെ പ്രധാന ലൈനിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.സിഗ്നൽപോലും കാണിക്കാതെയാണ് പലപ്പോഴും ദേശീയപാതയുടെ നടുവിൽ ബസുകൾ പെട്ടെന്ന് നിർത്തി അപകടം ക്ഷണിച്ചുവരുത്തുന്നത്. ഇവിടെ ബസ് ബേ നിർമിക്കുകയോ അതല്ലെങ്കിൽ നിലവിലുള്ള…
Read Moreഅപകടഭീഷണിയായ കന്നിമാരി കനാൽ പാലത്തിന് കൈവരി നിർമിക്കണം; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു
ചിറ്റൂർ: അപകടഭീഷണി നേരിടുന്ന കന്നിമാരി കനാൽപാലത്തിന് കൈവരി നിർമിക്കണമെന്ന സമീപവാസികളുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായി. ഈ ആവശ്യത്തിനുനേരെ പൊതുമരാമത്തു മുഖംതിരിഞ്ഞു നിൽക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.ഇവിടെ വാഹനങ്ങൾ പാലത്തിൽനിന്നും താഴെവീണ അപകടങ്ങളുണ്ടായിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തെത്തി പരിശോധന നടത്തിയാൽ പിന്നീടെത്തുന്നതു മറ്റൊരു അപകടം നടക്കുന്പോഴാണ്. നാല്പതു യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോയ ബസ് പാലത്തിൽനിന്നും നിയന്ത്രണംവിട്ട് കനാലിൽ വീണ അപകടം നടന്നിരുന്നു. പാലത്തിൽ എതിരേവന്ന വാഹനത്തിനു വഴിമാറികൊടുക്കുന്നതിനിടെ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് ഇടിച്ച് യുവകർഷകൻ സംഭവസ്ഥലത്തു മരിച്ചിരുന്നു. മീനാക്ഷിപുരം ഭാഗത്തുംനിന്നും വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പാലം കടക്കുന്നതും ഭീതിയിലാണ്. അന്പതുവർഷം മുന്പു നിർമിച്ച പാലം പല തവണയായി റോഡ് വികസനം നടത്തുന്നതിന്റെ ഭാഗമായി വിസ്താരം വർധിപ്പിച്ചിരുന്നു. എന്നാൽ പാലത്തിനു കൈവരി നിർമാണം പല കാരണം പറഞ്ഞു പൊതുമരാമത്ത് നീട്ടികൊണ്ടു പോവുകയായിരുന്നു.…
Read Moreവടക്കഞ്ചേരിയിൽ മകന്റെ അമിത മദ്യപാനത്തിൽ സഹികെട്ട് യുവാവിനെ പിതാവ് അടിച്ചുകൊന്നു
വടക്കഞ്ചേരി: മകന്റെ അമിത മദ്യപാനത്തിൽ സഹികെട്ട പിതാവ് മകനെ അടിച്ചു കൊലപ്പെടുത്തി. തേനിടുക്ക് നെല്ലിയാംപാടം കുന്നംകാട് മന്നാപറന്പിൽ മത്തായിയുടെ മകൻ ബെയ്സിൽ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ (65) വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വീടിനുള്ളിൽ ഹാളിലെ സ്റ്റെയർകെയ്സിനടുത്താണ് ബെയ്സിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കിടന്നിരുന്നത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് കൃത്യം നടന്നിട്ടുള്ളത്. ഭാര്യ സാറാമ്മയെ മറ്റൊരു മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് മത്തായി മകനെ കൊലപ്പെടുത്തിയത്. കൊലനടത്തിയതിനു ശേഷം പുലർച്ചെ ഒന്നരയോടെ മത്തായി മകന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി വീട്ടിലേക്ക് ഉടൻ വരണമെന്ന് ആവശ്യപ്പെട്ടു. മദ്യപിച്ച് വീട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാകുന്പോൾ സുഹൃത്തുക്കൾ പറഞ്ഞാണ് ബെയ്സിൽ വഴക്ക് നിർത്തിയിരുന്നത്. ഇതിനു മുൻപും പലതവണ ഇത്തരത്തിൽ സുഹൃത്തുക്കൾ പ്രശ്നം തീർക്കാൻ വീട്ടിലെത്താറുണ്ട്. അത്തരത്തിൽ വഴക്കു തീർക്കാനായിരിക്കുമെന്ന് കരുതിയാണ് സുഹൃത്ത് വീട്ടിൽ വന്നത്. എന്നാൽ വാതിൽ…
Read More