മണലെടുപ്പ് മോഷണക്കുറ്റം; പ്രകൃതിചൂഷണം തടയാൻ മിന്നൽ റെയ്ഡുകളുമായി ഒറ്റപ്പാലം സബ് കളക്ടർ

ഷൊർണൂർ: പ്രകൃതിചൂഷണങ്ങൾ തടയാൻ ഒറ്റപ്പാലം സബ് കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ റെയ്ഡുകൾ തുടങ്ങി. ചെങ്കൽചൂളകൾ, കരിങ്കൽ ക്വാറികൾ, കളിമണ്ണ്. മണൽകടത്ത് മറ്റു പ്രകൃതിചൂഷണങ്ങൾ എന്നിവയ്ക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് ഒറ്റപ്പാലം സബ് കളക്ടറുടെ തീരുമാനം. ഒറ്റപ്പാലം സബ് ഡിവിഷൻ പരിധിയിൽ ശക്തമായ പരിശോധനകൾ വരുംദിവസങ്ങളിൽ നടക്കും. അനധികൃതമായി മണ്ണുകടത്തിയ നാലുവാഹനങ്ങൾ സബ് കളക്ടറുടെ സ്ക്വാഡ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. മണ്ണാർക്കാട് കുലുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നാണ് സബ്കളക്ടർ അർജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടികൂടിയത്. തിരുവേഗപ്പുറ അന്പലക്കടവിൽ നിന്നാണ് മണൽകടത്താൻ ശ്രമിച്ചതിന് ടിപ്പർലോറി കസ്റ്റഡിയിലെടുത്തത്. കരിന്പുഴ ആറ്റാശേരിയിൽനിന്ന് അനധികൃതമായി ശേഖരിച്ചു വച്ച രണ്ട് യൂണിറ്റ് മണൽപിടികൂടി. കുന്നിടിച്ചുള്ള മണ്ണുക്കടത്തിന് കുലുക്കല്ലൂർ പ്രഭാപുരത്തുനിന്ന് ഒരു ടിപ്പർ ലോറിയും മണ്ണാർക്കാട് തെങ്കരയിൽ നിന്ന് മണ്ണുമാന്തിയന്ത്രവും. ടിപ്പർലോറിയും പിടികൂടിയിരുന്നു. കടന്പഴിപ്പുറം ആലങ്ങാട് അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിൽനിന്ന് രണ്ട് കട്ടിംഗ് യന്ത്രങ്ങളും പിടികൂടി. ഇവിടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന…

Read More

വിവരാവകാശ നിയം ഉപകരിച്ചു; കുതിരാൻ തുരങ്ക നിർമാണ പണി പൂർത്തിയാക്കാൻ വനഭൂമി വിട്ടുകൊടുക്കാൻ ശിപാർശ

സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്‍റെ പണി പൂർത്തിയാക്കാൻ 1.4318 ഹെക്ടർ വനഭൂമി നിബന്ധകളോടെ വിട്ടുകൊടുക്കാൻ സംസ്ഥാന വനംവകുപ്പ് ശിപാർശ ചെയ്തു. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കേന്ദ്ര സർക്കാരിന്‍റെ ബംഗളൂരുവിലെ മിനിസ്ട്രി ഓഫ് എൻവയൺമെന്‍റൽ ഫോറസ്റ്റ് ക്ലൈമറ്റ് ചേയ്ഞ്ച് റീജണൽ ഓഫീസർക്കാണു ശിപാർശ നൽകിയത്. കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. വിട്ടുകൊടുക്കുന്ന വനഭൂമിയിൽ 0.9984 ഹെക്ടർ പീച്ചി വൈൽഡ് ലൈഫിലും 0.433 ഹെക്ടർ തൃശൂർ ഫോറസ്റ്റ് റേഞ്ചിലുമാണുളളത്. 306 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടത്. വനഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തരുത്, ഏറ്റെടുക്കുന്ന ഭൂമിക്ക് അതിരിടണം. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരസംഖ്യ ദേശീയപാത അഥോറിറ്റി കെട്ടിവയ്ക്കണം എന്നിവയടക്കമുളള 16 നിബന്ധനകൾ പ്രകാരമാണ് ഭൂമി വിട്ടുകൊടുക്കുാൻ ശിപാർശ ചെയ്തത്.…

Read More

വടക്കഞ്ചേരി മേഖലയിൽ കള്ളനോട്ടുകൾ വ്യാപകം; എടിഎമ്മിൽ നിന്ന് ലഭിക്കുന്ന നോട്ടിലും കള്ളൻ; വ്യാപക പരാതിയുമായി നാട്ടുകാർ

വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ 500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായിട്ടുണ്ടെന്ന് പരാതി. എ ടിഎമ്മുകളിൽ നിന്നും ബാങ്കുകളിൽ നിന്നുപോലും കള്ളനോട്ട് ലഭിക്കുന്നുണ്ടെന്നാണ് പരാതിയുയരുന്നത്. കഴിഞ്ഞദിവസം മംഗലംഡാമിലെ ഒരു സ്ത്രീ വടക്കഞ്ചേരിയിലെ ഒരു ബാങ്കിൽ നിന്നും 15,000 രൂപ പിൻവലിച്ചപ്പോൾ അതിൽ അഞ്ഞൂറിന്‍റെ ഒരു നോട്ട് കള്ളനോട്ടായിരുന്നു. ഇതു സംബന്ധിച്ച് ഇവർ വടക്കഞ്ചേരി പോലീസിൽ നോട്ട് സഹിതം പരാതി നല്കിയിട്ടുണ്ട്. രൂപയുടെ സർക്കുലേഷനിൽ കള്ളനോട്ടുകൾ പെരുകുന്നത് ഇടപാടുകൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കള്ളനോട്ടിന്‍റെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ പിടികൂടണമെന്നാണ് ആവശ്യം. കൈവശമുള്ള നോട്ട് കള്ളനോട്ടയതിന്‍റെ പേരിൽ നോട്ടുടമയെ പേടിപ്പിച്ച് ചൂഷണം ചെയ്യുന്ന തന്ത്രങ്ങളും നടക്കുന്നുണ്ട്.

Read More

കണ്ണമ്പ്രയിലെ കളിസ്ഥലങ്ങൾ ലോകോത്തര നിലവാരത്തിലേക്ക്; ലക്ഷ്യങ്ങൾ തുറന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ്

വടക്കഞ്ചേരി: കായികമികവുകൾ അഭ്യസിച്ച നൂറുക്കണക്കിനു ഉദ്യോഗാർഥികൾ സർക്കാർ ജോലി സന്പാദിച്ച കണ്ണന്പ്രയിലെ കളിസ്ഥലം ഇനി അത്യാധുനിക സൗകര്യങ്ങളോടെ ഉയർന്ന നിലവാരത്തിലാക്കും. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ തുടങ്ങിയവയുടെ പരിശീലനം ലോകോത്തര നിലവാരത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ നിലവാരത്തിലുള്ള ഗ്രൗണ്ട് സജ്ജമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഡി.രെജിമോൻ പറഞ്ഞു. പരിശീലനത്തിനായി സംസ്ഥാന, ദേശീയ നിലവാരമുള്ള പരിശീലകരുടെ മേൽനോട്ടത്തിലാകും കുട്ടികളെ പരിശീലിപ്പിക്കുക. ആധുനിക സൗകര്യങ്ങളോടെയുള്ള കളിസ്ഥലം ഏറ്റവും അടുത്തു ലഭ്യമാക്കി ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം വിഷരഹിത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി ജൈവ നെൽകൃഷി, പച്ചക്കറി കൃഷി, കോഴി, പശു തുടങ്ങിയ കൃഷികളും തുടങ്ങുന്നതിനു പരിമിതികൾക്കുള്ളിൽനിന്നു പദ്ധതികൾ കൊണ്ടുവരുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ഈ ഗ്രൗണ്ടിൽ കായിക പരിശീലനം നേടി മേഖലയിലെ ആയിരത്തിൽപരം ഉദ്യോഗാർഥികൾ പോലീസ്, വനം, എക്സൈസ്, റെയിൽവേ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നൂറിൽപരം കുട്ടികൾ ഇപ്പോൾ സംസ്ഥാന പരിശീലകരുടെ മേൽനോട്ടത്തിൽ ഇവിടെ പരിശീലനത്തിന്…

Read More

ചെർപ്പുളശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുവർഷത്തിനിടെ പൂട്ടിയിട്ട വീടുകളിൽനിന്ന് മോഷണംപോയത് 103 പവൻ സ്വർണം

ഷൊർണൂർ: ചെർപ്പുളശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ പൂട്ടിയിട്ട വീടുകളിൽനിന്ന് മോഷണംപോയത് നൂറ്റിമൂന്നു പവൻ സ്വർണാഭരണങ്ങൾ. കഴിഞ്ഞദിവസം ചെർപ്പുളശേരി ആലിയകുളത്ത് വീടിന്‍റെ വാതിൽതകർത്ത് അന്പതുപവൻ സ്വർണാഭരണങ്ങൾ മോഷണം പോയത് ഉൾപ്പെടെയാണിത്. പെരിന്തൽമണ്ണ സംസ്ഥാന പാതയോരത്തെ കച്ചേരിക്കുന്ന് ആലിയകുളത്ത് ഗായത്രിയിൽ ചന്ദ്രശേഖരന്‍റെ വീടിന്‍റെ വാതിൽ തകർത്താണ് അന്പതുപവൻ മോഷ്ടിക്കപ്പെട്ടത്. 12,000 രൂപയും മോഷണംപോയി. ചന്ദ്രശേഖരനും കുടുംബവും ബാംഗളൂരിലേക്ക് പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം മനസിലാക്കിയത്. അലമാരകൾ കുത്തിപൊളിച്ചാണ് മാലകൾ, വളകൾ, കമ്മലുകൾ, മോതിരങ്ങൾ തുടങ്ങിയവയാണ് കവർന്നത്. സാധനസാമഗ്രികൾ വലിച്ചുവാരിയിട്ട നിലയിലുമായിരുന്നു. മോഷ്ടാക്കൾ ഫ്യൂസൂരി വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. അതേസമയം വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ഒരുവർഷത്തിനിടെ ചെർപ്പുളശേരി മേഖലയിൽ പൂട്ടിയിട്ട…

Read More

സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓട്ടോസ്റ്റാൻഡ്; നടപടി എടുക്കണമെന്ന് ഹൈക്കോടതി

മണ്ണാർക്കാട്: മണ്ണാർക്കാട് സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡ് സംബന്ധിച്ച വിഷയത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നല്കി. മണ്ണാർക്കാട് നഗരസഭാ സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് ഉത്തരവ് വന്നിരിക്കുന്നത്. മണ്ണാർക്കാട് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നല്കിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം പുറപ്പെടുവിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റാൻഡിലെ പ്രശ്നങ്ങൾ വിലയിരുത്തി ഓട്ടോറിക്ഷ സ്റ്റാൻഡിന്‍റെ പ്രശ്നം തീർക്കണമെന്നും പറയുന്നു. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറി അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. പാലക്കാട് ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി എന്നിവരെ കക്ഷി യായാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ കോടതിയെ സമീപിച്ചത്. കേരളത്തിൽ മറ്റെവിടെയും ബസ് സ്റ്റാൻഡിനകത്ത് ഓട്ടോസ്റ്റാൻഡുകൾ ഇല്ല. ഓട്ടോസ്റ്റാൻഡിൽനിന്നും ഓട്ടോറിക്ഷകൾ ബസുകൾക്ക് അപകടഭീഷണിയുണ്ടാക്കുന്നതായും ഹർജിയിൽ പറയുന്നു.മണ്ണാർക്കാട് സ്റ്റാൻഡിൽ ബസുകൾ ഓട്ടോറിക്ഷയിൽ ഇടിച്ചുള്ള അപകടമുണ്ടാക്കിയ സംഭവങ്ങൾ പതിവായിരുന്നു. അമിതവേഗത്തിലുള്ള ബസുകളുടെയും ഓട്ടോറിക്ഷയും ഓട്ടമാണ് അപകടകാരണമാകുന്നത്. മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽനിന്നും നിന്നും ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഏതാനും…

Read More

മെഹ്റാജിനും മക്കൾക്കും പുതുജീവിതം സമ്മാനിച്ച് ലൈഫ് മിഷൻ പദ്ധതി

നെന്മാറ: വിണ്ടുകീറിയ ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞ മേൽക്കൂരയുമായി ജീവിതം തള്ളിനീക്കിയ പല്ലശന പാറക്കളം മെഹ്റാജിന് ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെയും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്‍റെയും കരുതലിൽ സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷനിലൂടെ ലഭിച്ചത് മറ്റൊരു ജീവിതം തന്നെയാണ്.മെഹ്റാജിനും ഭർത്താവ് ലോറി ഡ്രൈവറായ കമറുദ്ദീനും നെന്മാറ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നല്കിയതിനെത്തുടർന്ന് 2010-11 സാന്പത്തികവർഷത്തിലെ ഇന്ദിരാഗാന്ധി ആവാസ് യോജനപദ്ധതിയിലുൾപ്പെടുത്തി ആകെ തുകയുടെ പകുതിയോളം രൂപ ആദ്യ ഗഡുവായി അനുവദിച്ചു. തറപണി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളെയും മെഹ്റാജിനെയും തനിച്ചാക്കി കമറുദ്ദീൻ ആത്മഹത്യ ചെയ്തത്.തുടർന്ന് വിവാഹത്തിനുമുന്പ് വീട്ടുപണി ചെയ്തിരുന്ന തൃശൂർ വാടാനപ്പള്ളിയിൽ വീണ്ടും ജോലിതേടി മെഹ്റാജിൻ എത്തി. അഞ്ചുവയസുള്ള മൂത്തമകൾ മർജാനയെ വാടാനപ്പിള്ളിയിലുള്ള യത്തീംഖാനയിലാക്കി.ഇതിനിടെ ഐഎവൈ പദ്ധതി പ്രകാരം തുക നല്കി വർഷങ്ങൾ കഴിഞ്ഞിട്ടും ചുമരുപണിപോലും പൂർത്തിയാക്കാൻ സാധിക്കാത്ത മെഹ്റാജിന്‍റെ സ്ഥിതി മനസിലാക്കിയ ബ്ലോക്ക് അധികൃതർ ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ…

Read More

രണ്ടാംവിള നെൽകൃഷി; മംഗലംഡാമിൽനിന്നും ഫെബ്രുവരി 15  വരെ ജലസേചനത്തിന് വെള്ളം കിട്ടും

മംഗലംഡാം: മംഗലംഡാമിൽനിന്നും ഫെബ്രുവരി 15 വരെ രണ്ടാംവിള നെൽകൃഷിക്കായി വെള്ളം വിടാനുണ്ടാകുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. 15നുശേഷവും രണ്ടോ മൂന്നോ ദിവസത്തേക്കുള്ള വെള്ളം സ്റ്റോറേജ് ഉണ്ടാകും. ആവശ്യമെന്നു കണ്ടാൽ ഈ വെള്ളവും തുറന്നുവിടും. രണ്ടാംവിള കൃഷിക്കായി 76 ദിവസത്തേക്കുള്ള വെള്ളം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതു പാലിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. മഴക്കാലത്തുതന്നെ പരമാവധി സംഭരണശേഷിയിലായിരുന്നു മംഗലംഡാം. മണ്ണും ചെളിയും നിറഞ്ഞ് ഡാമിന്‍റെ സംഭരണശേഷി കുറഞ്ഞിട്ടുണ്ട്. ഇതിനാൽ അളവിൽ കാണുന്ന വെള്ളം ഒരുപക്ഷേ റിസർവോയറിൽ ഉണ്ടാകണമെന്നില്ല. ഇടതു-വലതുകനാലുകളുടെ വാലറ്റങ്ങളിലേക്ക് കൃത്യമായ വെള്ളം എത്താത്തതിന്‍റെ പരാതികൾ ഇക്കുറിയും നിലനില്ക്കുന്നു. ഡാമിൽനിന്നും 22, 23 കിലോമീറ്റർ വരുന്നതാണ് കനാലുകളുടെ വാലറ്റ പാടശേഖരങ്ങൾ.കനാലുകൾ വേണ്ടവിധം വൃത്തിയാക്കാത്തതും ഇതുമൂലം വെളളത്തിന്‍റെ ശക്തി കുറയുന്നതും കനാലുകളുടെ തുടക്കത്തിൽതന്നെ ജലചൂഷണം നടക്കുന്നതും വാലറ്റ പാടങ്ങൾക്ക് ദോഷകരമാകുന്നുണ്ട്. ഡാമിലെ മണ്ണും മണലും നീക്കം ചെയ്യുന്ന പ്രവൃത്തികൾ…

Read More

 പാലക്കാട്-മണ്ണാർക്കാട് ദേശീയപാതയിൽ ചതിക്കുഴികൾ വ്യാപകം;  അപകടങ്ങൾ പതിവാകുന്നു

കല്ലടിക്കോട്: പാലക്കാട്-മണ്ണാർക്കാട് ദേശീയപാതയിൽ ഇടക്കുറുശിമുതൽ ഒലവക്കോട് വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അപകടഭീഷണിയാകുന്നതായി പരാതി. ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി പുതുക്കിപ്പണിത കലുങ്കുകളുടെ ഭാഗത്തും ഇതോടൊപ്പംതന്നെ കഴിഞ്ഞ മഴക്കാലത്ത് രൂപപ്പെട്ട റോഡിലെ കുഴികളും നികത്താത്തതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മറിയുന്നത് നിത്യസംഭവമാണ്. തിങ്കളാഴ്ച പുലർച്ചെ നിറയെ യാത്രക്കാരുമായി മണ്ണാർക്കാട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസ് മുണ്ടൂർ പെട്രോൾപന്പിന് സമീപം പുതുക്കിപ്പണിത കലുങ്കിന് തൊട്ട കുഴിയിൽ ചാടി നിയന്ത്രണംവിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡരികിലെ ചാലിൽപ്പെട്ടുനിന്നു. ഭാഗ്യത്തിനാണ് ബസ് മറിയാതിരുന്നത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഇടക്കുറുശി ബഥനി സ്കൂൾമുതൽ വൻകുഴികളാണ് റോഡിലുള്ളത്. വേലിക്കാട് പാലത്തിന് സമീപത്തെ കുഴിയിൽപ്പെട്ടു അപകടം ഉണ്ടാകുന്നതും പതിവാണ്. ദൂരെനിന്നും വരുന്ന വാഹനങ്ങൾക്ക് ഈ കുഴി കാണാനാകില്ല. ദേശീയപാത നവീകരണം പൂർത്തിയാകുന്നതുവരെ റോഡിലെ കുഴികൾ നികത്താതിരുന്നാൽ ദിവസവും അപകടങ്ങൾ ഉണ്ടാകും. കലുങ്കുനിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പൊടിപടലങ്ങൾ പറന്നതും യാത്രക്കാർക്കും സമീപവാസികൾക്കും…

Read More

 ഭൂഗർഭ കേബിൾ സ്ഥാപിക്കൽ; ഭാഗിക ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കുതിരാനിൽ 28നും 29നും മോക്ഡ്രിൽ

തൃശൂർ: പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള മോക് ഡ്രിൽ 28, 29 ദിവസങ്ങളിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലക്കാടു ഭാഗത്തുനിന്നു തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഉണ്ടാവില്ല. തൃശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോകുന്നവയ്ക്കാണ് നിയന്ത്രണം. എൽപിജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെഎസ്ആർടിസി-സ്വകാര്യ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ കുതിരാൻവഴി പോകാൻ അനുവദിക്കില്ല. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്കു തടസമില്ലാത്ത സർവീസ് ഒരുക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻപാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു. എറണാകുളം, തൃശൂർ ഭാഗങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിലറുകളും…

Read More