തൃശൂർ: പവർഗ്രിഡ് കോർപ്പറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ജനുവരി 27 മുതൽ ഫെബ്രുവരി 10 വരെയും ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെയും രണ്ട് ഘട്ടമായി പണി നടക്കുന്ന ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ചരക്ക് ലോറികൾ വൈകീട്ട് അഞ്ചിന് ശേഷമായിരിക്കും കടത്തിവിടുക. കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് സർവീസുകൾ തടസ്സപ്പെടില്ല. എല്ലാ വാഹനങ്ങളും ഒറ്റവരിയായാണ് കടത്തിവിടുക. ജില്ലാ കളക്ടർ എസ്. ഷാനവാസിനൊപ്പം സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, പാലക്കാട് ജില്ലാ കളക്ടറുടെ പ്രതിനിധി, ആർ.ടി.ഒ, ബസ് ഓണേഴ്സ് ട്രക്ക് ഓണേഴ്സ് പ്രതിനിധികൾ, എണ്ണ കന്പനി പ്രതിനിധികൾ, എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ. ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Read MoreCategory: Palakkad
ജലലഭ്യത ഉപയോഗിക്കാത്തത് കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി
പുതുക്കാട്: ജലലഭ്യതക്കനുസരിച്ച് ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചാൽ കാർഷിക മേഖലക്ക് വൻനേട്ടമുണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തോട്ടുമുഖം ജലസേചന പദ്ധതിയുടെ അവസാനഘട്ടത്തിന്റെയും, അളഗപ്പനഗർ പഞ്ചായത്തിലെ കുടിവെള്ള പൈപ്പ് ലൈൻ വിപുലീകരണം രണ്ടാംഘട്ടത്തിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ജലലഭ്യത മുന്നിൽ കണ്ട് കൃഷി ചെയ്യാൻ കർഷകർക്ക് കഴിയുന്നില്ല. രണ്ടര ഇരട്ടിയിലധികം ജലമാണ് ഓരോ വർഷവും പാഴായി പോകുന്നത്. ക്ലസ്റ്ററുകൾ രൂപീകരിച്ചും കർഷകർ അറിവ് നൽകിയും ശാസ്ത്രീയമായി കൃഷി ഒരുക്കാൻ ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ തയാറാകണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചീഫ് എൻജിനീയർ കെ.എച്ച്.ഷംസുദീൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേശ്വരി, ജയശ്രീ കൊച്ചുഗോവിന്ദൻ, ശ്രീജ അനിൽ, ഷീല മനോഹരൻ, വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെന്പർ ടി.രവീന്ദ്രൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Read Moreമാലിന്യത്തിൽ നിന്ന് ജൈവവളം: പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് പ്രതിമാസ വരുമാനം ഒരു ലക്ഷം
പാലക്കാട്: മാലിന്യസംസ്കരണത്തിലൂടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് ഓരോ മാസവും വരുമാനം ലഭിക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ. കച്ചവട സ്ഥാപനങ്ങൾ, കടകൾ, കല്യാണമണ്ഡപങ്ങൾ, പൊതു ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സംസ്കരണ പ്ലാന്റിലെത്തിച്ച് ജൈവവളമാക്കി മാറ്റുകയാണ്. ദിവസേന 500 ലധികം കിലോ ജൈവമാലിന്യം പുതുപ്പരിയാരത്തെ പ്ലാന്റ് ജീവനക്കാരുടെ നേതൃത്വത്തിലാണ് ശേഖരിച്ചു പോരുന്നത്. പ്ലാന്റിൽ എത്തിക്കുന്ന ജൈവമാലിന്യം ഇനാക്കുലവും ചകിരിച്ചോറും ചേർത്ത് വളമാക്കി കൃഷിഭവൻ മുഖേന കിലോയ്ക്ക് 15 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.മുണ്ടൂർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് പുതുപരിയാരം ഗ്രാമപഞ്ചായത്തിൽ മാലിന്യസംസ്കരണം നടപ്പാക്കുന്നത്. ഹോട്ടൽ, കടകൾ, സ്ഥാപന ഉടമകളിൽ നിന്ന് യൂസർ ഫീ വാങ്ങുന്നുണ്ട്. ഈ ഇനത്തിൽ മാത്രം 18,000 രൂപയോളം ഓരോ മാസവും ലഭിക്കുന്നുണ്ട്. 5, 10, 20, 50 കിലോഗ്രാം വീതമുള്ള ചാക്കുകളിൽ സമൃദ്ധി എന്ന പേരിലുള്ള ജൈവവളം ലഭിക്കും. ഗ്രാമപഞ്ചായത്തിലെ…
Read Moreരണ്ട് ദിവസങ്ങളിലായി നടക്കുന്ന കൊടുവായൂർ ഒന്നാം തേർ രഥോത്സവം; നാളെ തുടങ്ങും
കൊടുവായുർ: രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരളപുരം അഗ്രഹാരം ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രഥമഹോത്സവത്തിന് നാളെ തുടക്കമാവും. ജില്ലയിൽ പ്രധാന ഉത്സവങ്ങളിലെന്നായതിനാൽ സമീപ ജില്ലകളിൽ നിന്നും കൊയന്പത്തൂരിൽ് നിന്നുമായി ക്ഷേത്ര ദർനത്തിനായി ആയിരങ്ങൾ എത്തും.ഈ ക്ഷേത്ര ഐതിഹ്യത്തെപ്പറ്റി വർഷങ്ങൾക്ക് മുൻപ് എണ്പത്കാരിയായ ലക്ഷ്മി അമ്മ ദക്ഷിണകാശിയിൽ നിന്നും ശിവലിംഗ വിഗ്രഹങ്ങൾ കൊണ്ട് വന്ന് കൊടുവായൂർ,കൊല്ലങ്കോട്,കൽപ്പാത്തി അഗ്രഹാരങ്ങളിൽ ആചാരാനുഷ്ഠാനങ്ങളേടെ പ്രതിഷ്ടിച്ചു. ചിതംബര ക്ഷേത്ര വാസ്തു പ്രകാരമാണ് കൊടുവായൂർ കേരളപുരത്ത് അസ്തമയ സൂര്യനെ അഭിമുഖമായി പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലുള്ള ബോധി വൃക്ഷമാണെന്ന സങ്കൽപ്പത്തിലാണ് ജനം തൊഴുതുവരുന്നത്. ഈ വൃക്ഷത്തിന് ബ്രന്മാവ്,വിഷ്ണു,മഹേശ്വരൻ എന്നിവരുടെ സ്പർശനം ഉണ്ടെന്നതാണ് വിശ്വാസികളുടെ സങ്കൽപ്പം. അന്പലത്തിന് വടക്കു ഭാഗത്ത് നിന്നുള്ള ക്ഷേത്ര കുളത്തിലാണ് കുളത്തേരിൽ ദേവ·ാരെ എഴുന്നേള്ളിപ്പിക്കുന്നത്.ദർശനത്തിന് പുലർച്ച സമയത്ത് ഭക്തജനങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്താറുണ്ട്.നാളെ ഉച്ചയ്ക്ക് 2നാണ് ഓന്നാം ദിന തേർ ഗ്രാമ പ്രദിക്ഷണം.
Read Moreപണിമുടക്ക് ദിനം അപ്പായിയ്ക്ക് അഭയമായി നെന്മാറയിലെ കാക്കി മനസുകൾ
നെന്മാറ: വഴിയാത്രക്കാരും, വിദ്യാർഥികളും ഉൾപ്പെടെ ഭയത്തോടെ നോക്കി കണ്ടിരുന്ന അപ്പായിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നെന്മാറ പോലീസ്. നെന്മാറ ടൗണിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാൽപ്പത്തിയഞ്ചുകാരനെയാണ് നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത്. വർഷങ്ങൾക്ക് മുന്പ് നെന്മാറ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അപ്പായി മാനസിക വൈകല്യത്തെ തുടർന്ന് ഒറ്റപ്പെട്ട് പാതവക്കിൽ താമസിച്ചു വരുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും, നീണ്ടു വളർന്ന മുടികളുമായി പാതയിലൂടെ നടക്കുന്പോൾ മിക്കവരും ഭയത്തോടെയാണ് ഇദ്ദേഹത്തെ കണ്ടിരുന്നത്. പണി മുടക്ക് ദിവസമായ ബുധനാഴ്ച കാലത്ത് തന്നെ സിഐ ദീപകുമാറിന്റെ നേതൃത്വത്തിൽ അപ്പായിയെ കുളിപ്പിച്ച്, മുടിവെട്ടി പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. കുടുംബക്കാരും തന്നെ സംരക്ഷണയില്ലാതായതോടെ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അപ്പായിയെ മാറ്റി. ഇതിനു മുന്പും നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ രണ്ടുപേരെ ഈ രീതിയിൽ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.…
Read Moreസുരക്ഷക്ക് പ്രാധാന്യം നൽകി ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും കന്പിവേലി കെട്ടി സംരക്ഷിക്കും; അഭിനന്ദിച്ച് ജനങ്ങളും
വടക്കഞ്ചേരി: ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും കന്പിവേലി കെട്ടി സംരക്ഷിക്കുന്ന കെഎസ്ഇബി യുടെ പ്രവൃത്തികൾ ഏറെ ശ്ലാഘനീയമാണെന്ന് വൈദ്യുതി ഉപഭോക്താക്കൾ. പലയിടത്തും അപകടകരമായ നിലയിലാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരുന്നത്. പലപ്പോഴും ഇത് വലിയ അപകടങ്ങൾക്കും വഴിവെക്കാറുണ്ട്. ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിലേയും സ്കൂളുകൾ, ആരാധനാലയങ്ങൾ മറ്റു ജന തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകൾക്കു ചുറ്റുമാണ് ഇപ്പോൾ മുൻഗണന നൽകി തറ കെട്ടി അതിനു മുകളിൽ കനത്തിലും ഉറപ്പേറിയതുമായ ഇരുന്പ് വേലി സ്ഥാപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വൈകാതെ തന്നെ എല്ലാ ട്രാൻസ്ഫോർമറുകൾക്കു ചുറ്റും ഇത്തരം വേലി സ്ഥാപിക്കുമെന്നും കഐസ്ഇബി അധികൃതർ അറിയിച്ചു. പാലക്കാട് സർക്കിൾ ഓഫീസിലാണ് ഇതിനുള്ള ടെൻഡർ നടപടികൾ നടത്തുന്നത്. പിന്നീട് അളവ് എടുത്താണ് ചുറ്റുവേലി നിർമ്മിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും തന്നെ ഈ പ്രവൃത്തി നടന്നു വരികയാണ്. വലിയ പണ ചെലവുള്ള പ്രവൃത്തിയാണെങ്കിലും സുരക്ഷക്ക് പ്രാധാന്യം നൽകി ചെയ്യുന്ന വേലി നിർമ്മാണത്തെ ഏറെ…
Read Moreപോത്തുണ്ടി-നെല്ലിയാന്പതി റോഡ് സർവേ വനംവകുപ്പ് തടഞ്ഞു; തടയാനുണ്ടായ കാരണത്തെക്കുറിച്ച് റേഞ്ച് ഓഫീസർ പറയുന്നതിങ്ങനെ
നെല്ലിയാന്പതി: നൂറുകോടി രൂപയിലധികം മുടക്കി നവീകരിക്കാൻ പദ്ധതിയിട്ട പോത്തുണ്ടി-നെല്ലിയാന്പതി റോഡിന്റെ സർവേ നടപടികൾ വനംവകുപ്പ് തടഞ്ഞു. ഏപ്രിലിൽ ലോകബാങ്ക് പ്രതിനിധികൾ റോഡ് സന്ദർശിച്ചശേഷം അടിയന്തര പ്രാധാന്യം നല്കി ആദ്യഘട്ടമായി സർവേ നടപടി തുടങ്ങിയിരുന്നു.ജോലി ഏറ്റെടുത്തിരുന്ന ലൂയിസ് ബർഗർ എന്ന കന്പനി അധികൃതർ സർവേ ഉപകരണങ്ങളുമായി പോത്തുണ്ടിയിൽ എത്തിയപ്പോഴാണ് വനം ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. പദ്ധതി സംബന്ധിച്ച വ്യക്തമായ വിവരങ്ങളും അനുവാദവും ആവശ്യപ്പെട്ടാണ് തടഞ്ഞതെന്ന് നെല്ലിയാന്പതി റേഞ്ച് ഓഫിസർ പറഞ്ഞു. എന്നാൽ സർവേ നടത്തുന്നത് പദ്ധതിക്ക് ആവശ്യമായി വരാവുന്ന തുക നിശ്ചയിക്കാനാണെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ 26ന് ലോക ബാങ്ക് എൻജിനീയർ മൈക്കേൽ നൊഗ്യൂസും സംഘവും നേരിട്ടെത്തി പരിശോധിച്ചതോടെ റോഡിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിരുന്നു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുള്ള പരിഗണനാ പട്ടികയിൽ 55-ാം സ്ഥാനത്തായിരുന്ന നെല്ലിയാന്പതി റോഡിന്റെ സ്ഥാനം ഇതോടെ അന്പത്തെട്ടായിരുന്നു. റോഡ് നവീകരണവും അനുബന്ധ പ്രവൃത്തികൾക്കുമായി 100 കോടിയിലധികം രൂപയുടെ…
Read Moreകേരളത്തിന് കുളിരില്ല; അന്തരീക്ഷ താപനില കൂടുന്നു; ശീതകാല പച്ചക്കറി വിളവു കുറയുന്നു
കല്ലടിക്കോട്: മലയാളികളുടെ രാത്രികളും പുലരികളും കുളിരുകോരുമായിരുന്ന ദിനങ്ങൾ ഓർമയാകുന്പോൾ നാട്ടിൻപുറങ്ങളിൽ അടുത്തകാലത്തായി വ്യാപകമായി കൃഷിചെയ്യുന്ന ശീതകാല പച്ചക്കറികൾക്ക് തിരിച്ചടി. മഞ്ഞുപെയ്യുന്ന ധനുമാസം അവസാനിക്കാറായിട്ടും ഓരോദിനവും അന്തരീക്ഷ താപനില കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. ഏറ്റവും കൂടുതൽ തണുപ്പുണ്ടാകുന്ന ധനുമാസത്തിലെ തിരുവാതിര നാളിന്റെ തൊട്ടു തലേദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒറ്റ ദിവസംപോലും തണുപ്പുണ്ടായിട്ടില്ല. ഇത് ശീതകാല പച്ചക്കറികൾക്ക് വലിയ തിരിച്ചടിയായി. തച്ചന്പാറ പഞ്ചായത്തിൽ അടുക്കളത്തോട്ടം കൃഷിയിൽ ശീതകാല പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യാറുണ്ട്. കാബേജ്, കോളിഫ്ളവർ എന്നിവയാണ് കൂടുതലും കൃഷി ചെയ്യുക. കാരറ്റ്, ബീറ്റ് റൂട്ട്, കാപ്സിക്കം എന്നിവയും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ മിക്ക അടുക്കളത്തോട്ടങ്ങളിലും കൃഷിചെയ്യും. ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുക. ഒക്ടോബർ അവസാനത്തോടെ തൈകൾ നട്ട് ഡിസംബർ, ജനുവരി മാസങ്ങളിലാണ്…
Read Moreബ്രാഞ്ച് കനാലിൽ മാലിന്യം അടിഞ്ഞ് കവിഞ്ഞ് ഒഴുകി ജലം പാഴാവുന്നു; വെള്ളം കുത്തിയൊഴുകുന്നതുമൂലം റോഡ് തകരുന്നതായി യാത്രക്കാർ
കൊല്ലങ്കോട്: വടവന്നൂരിൽ ബ്രാഞ്ച് കനാലിൽ മാലിന്യം അടഞ്ഞ് വെള്ളം കവിഞ്ഞ് റോഡിലൊഴുകി പാഴാവുന്നതിന് ഉടൻപരിഹാരം ഉണ്ടാവണമെന്നതാണ് കർഷകരുടെ ആവശ്യം.കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ വെള്ളം ഒഴുകുന്നതിനാൽ പായൽ ഉണ്ടായി. ഇരുചക്രവാഹന ങ്ങൾ സഞ്ചരിക്കുന്പോൾ വഴുതലുണ്ടാവുന്നുണ്ട്. സ്ഥലപരിചയമില്ലാത്തവർ ബൈക്കിലെത്തി വെള്ളക്കെട്ടിൽ വഴുതി വീണ അപകടവും വെറെ.റോഡരികിൽ കുടിവെള്ള പൈപ്പിട്ട സ്ഥലത്ത് കുത്തിയൊഴുകിയ വെള്ളം കാരണം മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ട്്.ബ്രാഞ്ച് കനാൽ അടഞ്ഞതിനാൽ നെൽകൃഷിക്ക് വെള്ളം എത്താതെ വരണ്ടു തുടങ്ങിയിട്ടുണ്ട്്. വെള്ളം റോഡിലൊഴുകി പാഴാവുന്ന വിവരം ബന്ധപ്പെട്ട ജലസേചന വകുപ്പിന് അറിയിച്ചിട്ടും വെള്ളം ഇതുവരേയും നിർത്തിയിട്ടില്ലെന്നും ആരോപണമുയണ്ട്. അഞ്ച് സ്വകാര്യ ബസ്സുകളും കൂടാതെ നിരവധി ഇതര വാഹനങ്ങളും സഞ്ചരിക്കുന്ന പാതയാണ് അനുദിനം നശിച്ചു വരികയാണ്. ഉടൻ തകർച്ചയിലുള്ള പാത പുനർനിർമ്മിച്ചില്ലെങ്കിൽ വാഹന സഞ്ചാരം അപകട ഭീഷണിയിലാവുമെന്നതാണ് യാത്രക്കാരുടെ ആശങ്ക.വണ്ടിത്താവളത്തു നിന്നും കൊല്ലങ്കോട്ടിലേക്ക് ദൂരക്കുറവുള്ള വഴിയെന്നതിനാൽ ഇതു വഴിയാണ് വാഹനസഞ്ചാരം കൂടുതലുള്ളത്.
Read Moreപാഴ്ചെടികൾ വളർന്ന് പന്തലിച്ച് പുഴ കനാലായി മാറുന്ന കാഴ്ച; പാഴ്ചെടികൾ വെട്ടിമാറ്റാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
മുതലമട: ആനമാറി പുഴപ്പാലത്തിനു താഴെ ഇരുവശത്തും കാട് പോലെ പാഴ്ചെടികൾ വളർന്നു പന്തലിച്ചത് ജലഗതാതം കനാലിനു സമാനമായി ചുരുങ്ങി. മഴ ചാറിയാൽ പുഴ കരവിഞ്ഞൊഴുകുന്നതും പതിവാണ്. ഇതിനു സമീപത്തായി തടയണയുമുണ്ട്്. ഈ സ്ഥലത്താണ് സമിപ വാസികളായ അന്പതോളം കുടുംബങ്ങളിലുള്ളവർ കുളിക്കുന്നതും വസ്ത്ര ശുചീകരണം നടത്തുന്നതും. ഈ സ്ഥലത്തെ പാഴ്ചെടികൾക്കിടയിൽ പന്നി കൂട്ടമാണ് തന്പടിച്ചിരിക്കുന്നത്. പകൽ സമയത്തു പോലും പന്നികൾ തടയണ ഭാഗത്തേക്ക് വരുന്നത് കുളിക്കാനെത്തുന്നവർക്ക് അപകട ഭീഷണിയായിരിക്കുകയാണ്.പല തവണ ചെടികളിൽ ഒളിക്കുന്ന പന്നി കുളിക്കടവിലുള്ളവരെ അക്രമണത്തിനു തുനിഞ്ഞിട്ടുണ്ടു. പന്നിയെ പേടിച്ച് പുഴയ്ക്കരയിലുട ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വയലുകളിൽ വീണു പരിക്കേറ്റ വരുമുണ്ട്്. പന്നി തുരത്തിയതിയ പനയിൽ കയറിയും യുവാവ് രക്ഷപ്പെട്ട സംഭവം നടന്നിട്ടുണ്ട്. ഇവിടെ നിന്നും നൂറു മീറ്റർ അകലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെത്തിയ പന്നി സമീപവാസിയ ഷാഹുൽ ഹമീദ് (60) നെ കുത്തിയെറിഞ്ഞതിൽ തലയ്ക്ക് ഗുരുതരമായി…
Read More