ഭൂഗർഭ കേബിൾ സ്ഥാപിക്കൽ; ഭാഗിക ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി കുതിരാനിൽ 28നും 29നും മോക്ഡ്രിൽ

തൃശൂർ: പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള മോക് ഡ്രിൽ 28, 29 ദിവസങ്ങളിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്.

പാലക്കാടു ഭാഗത്തുനിന്നു തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഉണ്ടാവില്ല. തൃശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോകുന്നവയ്ക്കാണ് നിയന്ത്രണം. എൽപിജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെഎസ്ആർടിസി-സ്വകാര്യ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ കുതിരാൻവഴി പോകാൻ അനുവദിക്കില്ല.

ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്കു തടസമില്ലാത്ത സർവീസ് ഒരുക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻപാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു. എറണാകുളം, തൃശൂർ ഭാഗങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിലറുകളും മറ്റു ഭാരവാഹനങ്ങളും ഈ സമയക്രമമനുസരിച്ച് യാത്ര ക്രമീകരിക്കണം.

ഗതാഗതക്രമീകരണം സംബന്ധിച്ച് ആലോചിക്കുന്നതിനായി സംസ്ഥാന ഉൗർജ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാളെ ഉന്നതലയോഗവും സ്ഥലപരിശോധനയും നടക്കും. തൃശൂർ രാമനിലയത്തിൽ രാവിലെ 11.30നു നടക്കുന്ന യോഗത്തിൽ ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പാചകവാതക കന്പനി പ്രതിനിധികൾ, പവർ ഗ്രിഡ് കോർപറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Related posts