നെല്ലിയാമ്പതിയിൽ കാട്ടാനയിറങ്ങി; നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രി

നെല്ലിയാമ്പതി (പാലക്കാട്): ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി എട്ടോടെ ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്. കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നു പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലച്ചു. പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനംസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി കൈക്കൊണ്ടില്ല. ഏറെനേരം പാടികൾക്ക് സമീപത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തുകൂടെയും കറങ്ങിനടന്നെങ്കിലും വാഹനങ്ങൾ ആക്രമിച്ചില്ല. താമസക്കാർ ബഹളംവച്ചതോടെ ആന പ്രകോപനത്തോടെ ആളുകൾക്കുനേരേ പാഞ്ഞുവന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടി തുറക്കാൻ ശ്രമിച്ചശേഷം പാടികൾക്ക് സമീപമുള്ള പ്ലാവിലെ ചക്ക പറിച്ചുതിന്നാണ് കാട്ടാന മടങ്ങിയത്. ആന കൂടുതൽ ശല്യമായാൽ പടക്കം പൊട്ടിക്കാൻ നിർദേശിച്ച്…

Read More

പടിഞ്ഞാറൻ അട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനകൾ; പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണെന്ന് അട്ടപ്പാടിക്കാർ

അഗളി (പാലക്കാട്): പടിഞ്ഞാറൻ അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷമായി. മഞ്ഞച്ചോല പ്രദേശത്ത് ആഴ്ചകളായി ചുറ്റിക്കറങ്ങിയിരുന്ന കാട്ടാനകളാണ് ഇന്നലെ മുക്കാലിയിലും പരിസരപ്രദേശങ്ങളിലും വിലസിയത്. ഇന്നലെ പുലർച്ചെ ജനവാസ കേന്ദ്രത്തിൽ എത്തിയ മൂന്ന് ആനകളെ തുരത്താൻ മുക്കാലി ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ആർആർടി സംഘവും നാട്ടുകാരും നടത്തിയ ശ്രമം വിജയം കണ്ടില്ല. പടക്കംപൊട്ടിച്ചും കൂകിവിളിച്ചും ആനകളെ മന്ദംപൊട്ടിവരെ എത്തിച്ചെങ്കിലും കാടുകയറാൻ കൂട്ടാതെ വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് എത്തി. മുക്കാലി ഊരിലും പറയൻകുന്ന് പ്രദേശത്തും ചോലക്കാട് ജനവാസകേന്ദ്രത്തിലും എംആർഎസ് സ്കൂളിനു പരിസരത്തും കാട്ടാനകൾ ഓടി നടന്നു.സന്ധ്യയോടെ പ്രദേശവാസികൾ അധികം പേരും ആനയോടിക്കൽ മതിയാക്കി വീടുകളിലേക്ക് മടങ്ങി. ആർആർടി, ഫോറസ്റ്റ് സംഘങ്ങൾ ശ്രമം തുടരുകയാണ്. വനത്തിൽനിന്ന് ജനവാസകേന്ദ്രങ്ങളിലേക്കു വന്യമൃഗങ്ങൾ കടക്കാത്തവിധം ശക്തമായ സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും പുറത്തിറങ്ങാൻ ആകാത്ത സ്ഥിതിയിലാണ് അട്ടപ്പാടിക്കാർ.

Read More

അട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനയും പുലിയും

അഗളി (പാലക്കാട്) : ശക്തമായ മഴതുടരുന്ന അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനയും പുലിയും. ജെല്ലിപ്പാറയിൽ കുരിശുപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുലിയെകണ്ടു എന്ന വാർത്തയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ബൈക്ക് യാത്രികനാണു റോഡിൽ പുലിയെ കണ്ടത്. സംഭവമറിഞ്ഞ ഉടൻ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുൻപ് ധോണിഗുണ്ട് മരപ്പാലത്ത് രണ്ടാളുകളെ പുലി പിടിച്ചിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനപാലകർ സ്ഥിരീകരിക്കുകയുണ്ടായി. കൂടാതെ പുലിയെ കണ്ട ദൃക്സാക്ഷികളും ദോണിഗുണ്ടിലുണ്ട്. ഇതിനുപുറമേയാണ് ജെല്ലിപ്പാറ മഞ്ഞച്ചോല പ്രദേശങ്ങളിലും കുറവൻപാടി പുലിയറ, കട്ടേക്കാട്, പോത്തുപാടി, മൂച്ചിക്കടവ് പ്രദേശങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം. മഞ്ഞച്ചോല വനമേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വൻനാശം വിതയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണിവിടെ. കാട്ടാന ഏതുസമയം വീട്ടിലെത്തുമെന്ന ഭയപ്പാടിലാണു മലയോര കർഷകർ. ഇന്നലെ മഞ്ഞചോലയിൽ വനംവകുപ്പും ആർആർടി സംഘവും നാട്ടുകാരുമടക്കം നൂറോളംപേർ ചേർന്ന്…

Read More

ഇരുകരയും മുട്ടി ഭാരതപ്പുഴ: പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ഒറ്റപ്പാലം (പാലക്കാട്): മഴക്കാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടില്ല, ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കാലവർഷം കനക്കുകയും, മലമ്പുഴഡാം തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകുവാൻ തുടങ്ങി. നാലുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളുംമുട്ടി വെള്ളംഒഴുകാൻ തുടങ്ങിയത്. ഡാംകൂടി തുറന്നതോടെ വെള്ളത്തിന്‍റെ ഒഴുക്ക് പതിമടങ്ങ് ശക്തിയായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ മൈക്ക് പ്രചരണം നടത്തി. ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. വർഷകാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടിരുന്നുവെങ്കിൽ വെള്ളത്തിന്‍റെ പ്രവാഹം കുറയ്ക്കാൻ കഴിയുമായിരുന്നു. ഇതിനൊപ്പം തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടാനും കഴിയുമായിരുന്നു. പാലപ്പുറം മീറ്റ്ന ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമത്തെ തടയണയുടെ വൃഷ്ടിപ്രദേശം ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ലക്കിടി തടയണ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഷൊർണൂർ പഴയ കൊച്ചിൻപാലം പുഴയിലേക്കു കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് . ഏതുനിമിഷവും ഇതുപൂർണമായി പുഴയിലേക്കു വീഴും. കൊച്ചിൻ പാലത്തിൽ…

Read More

വാളയാർ ചെക്ക്പോസ്റ്റിലെ വിജിലൻസ് പരിശോധന; തുടർച്ചയായി പിടിക്കപ്പെട്ട നാല് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തു

പാലക്കാട്: ദിവസങ്ങളുടെ വ്യത്യാസത്തിൽ വാളയാർ ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ തുടർച്ചയായി പിടിക്കപ്പെട്ട നാലു മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ജനുവരി 30ന് രാത്രി വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിയിലും, ദിവസങ്ങൾക്കുമുമ്പ് ജനുവരി 12ന് നടത്തിയ പരിശോധനയിലും കൈക്കൂലിപ്പണം പിടിച്ചെടുത്ത കേസിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസഫ് ചെറിയാൻ, അസിസ്റ്റന്‍റ് മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോസ് രാജു, എ.എസ്. സുരേഷ്, സിബി ഡിക്രൂസ് എന്നിവർക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ജനുവരി 30 ലെ പരിശോധനയിൽ ഓഫീസ് അറ്റൻഡന്‍റ് ടി.എസ്. ഗൗതമിനെതിരേയും കേസുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും അമിതഭാരം കയറ്റി വന്ന ചരക്കുവാഹനങ്ങളും കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റിവന്ന വാഹനങ്ങളും പരിശോധനകൂടാതെ കടത്തി‌വിടുന്നതിനു ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ 71,560 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു.…

Read More

പാലക്കാട് കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു ; പാലക്കാട് ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ (65) ആണ് മരിച്ചത്.പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. സംഭവമറിഞ്ഞ് വനപാലകർ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊല്ലപ്പെട്ട കുമാരന്‍ വനംവകുപ്പിന്‍റെ മുന്‍ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചത് മൂന്നുപേരാണ്. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്‍, മേയ് മാസം 19ന് എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍, മേയ് 31ന് അട്ടപ്പാടി സ്വദേശി മല്ലന്‍ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രണ്ട്മാസം മുമ്പ് കുമാരന്‍റെ വീടിനു സമീപമുള്ള കയറാങ്കോട് അലന്‍ എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് റെയില്‍ ഫെന്‍സിംഗ്…

Read More

പാലക്കാട് അട്ടപ്പാടിചുരം ഒന്പതാംവളവിൽ പാറക്കല്ല് വീണ് ഗതാഗതം മുടങ്ങി; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

മണ്ണാർക്കാട് (പാലക്കാട്): അട്ടപ്പാടി ചുരത്തിലെ ഒന്പതാംവളവിൽ കൂറ്റൻ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി.20 അടി ഉയരത്തിൽനിന്നുമാണ് കൂറ്റൻ പാറക്കല്ല് റോഡിലേക്കു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ചുരത്തിലെ ഗതാഗതം പൂർണമായും നിലച്ചു. ഇരുഭാഗത്തുനിന്നും എത്തിയ ജനങ്ങൾ ആറുമണിക്കൂറോളം ചുരത്തിൽ കുടുങ്ങി. അപകടമുണ്ടായ സ്ഥലത്തുനിന്ന് ചുരത്തിന്‍റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.മണ്ണാർക്കാട്ടുനിന്നും ആംബുലൻസിലാണ് വെള്ളം ഉൾപ്പെടെ ചുരത്തിൽ കുടുങ്ങിയവർക്ക് എത്തിച്ചുനൽകിയത്. വൈകുന്നേരം നാലുമണിയോടെ മണ്ണാർക്കാട് തഹസിൽദാറിന്‍റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസും അഗ്നിരക്ഷാസേനയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥാലത്തെത്തി റോഡിലെ പാറയുംമണ്ണും ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. രാത്രി ഏഴിനാണ് പാറപൊട്ടിക്കുന്നതിനുള്ള മെഷീൻ അടങ്ങിയ വാഹനമെത്തിയത്. കനത്ത മഴ പ്രവർത്തനങ്ങൾക്കു തടസമായി. മണ്ണാർക്കാട് ആനമൂളിയിലും അട്ടപ്പാടി മുക്കാലിയിലും വാഹനങ്ങളെ പോലീസ് തിരിച്ചുവിട്ടു. ചുരത്തിൽ കുടുങ്ങിയ ചെറിയ വാഹനങ്ങളെയും തിരിച്ചുവിട്ടു. രാത്രി എട്ടോടെയാണ്…

Read More

ആദ്യമായി ജോലിയിൽ പ്രവേശിച്ചിട്ട് ദിവസങ്ങൾ മാത്രം: പോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻതട്ടി മരിച്ചനിലയിൽ

പാലക്കാട്: ദിവസങ്ങൾക്കുമുന്പ് ജോലിക്കുകയറിയ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ചു മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും തൃശൂർ വിയ്യൂർ സ്വദേശിയുമായ കെ.ആർ. അഭിജിത്തിനെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ വന്നുപോയശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

കടുവാഭീഷണി: കടപ്പാറ, കടമപ്പുഴ ഭാഗത്തെ തോട്ടങ്ങളിലെ കാമറട്രാപ്പുകൾ മാറ്റിസ്ഥാപിക്കും

മംഗലംഡാം (പാലക്കാട്): കടുവയെ കാണപ്പെട്ടിരുന്ന കടപ്പാറക്കടുത്ത് കടമപ്പുഴ, രണ്ടാംപുഴ ഭാഗത്തെ തോട്ടങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറട്രാപ്പുകൾ മാറ്റി സ്ഥാപിക്കും. വച്ചിരിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സഞ്ചാരമൊന്നും കാമറകളിൽ പതിഞ്ഞിട്ടില്ല. ഇക്കാരണത്തലാണു സമീ പപ്ര ദേശങ്ങളിലേക്കു കാമറ മാറ്റി സ്ഥാപിക്കുന്നതെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു. കാമറ സ്ഥാപിച്ചശേഷം കടുവയെ കണ്ടതായി ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടിടങ്ങളിലായി കാമറകൾ സ്ഥാപിച്ചത്. പ്രദേശത്ത് പലതവണ കടുവയെ കണ്ടതിനെത്തുടർന്നാണ് മരങ്ങളിൽ കാമറട്രാപ്പുകൾ സ്ഥാപിച്ചത്.

Read More

തൊഴിലാളികളുടെ ക്ഷാമം; നെന്മാറയിലെ പാടശേഖരങ്ങളിൽ വീണ്ടും ബംഗാളി ഈണം

നെന്മാറ (പാലക്കാട്): മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളംകെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയ ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിലെ മൊബൈലിൽ ബംഗാളിപാട്ട് ഉച്ചത്തിൽവച്ച് അതിനു ചുവടുവച്ചാണ് അതിവേഗം നടീൽ നടത്തുന്നത്. ഞാറ്റടി പറിച്ചുനടീല്‍ നടത്തുന്നതിന് ഏക്കറിന് 4500 രൂപയും ഒരുനേരത്തെ ഭക്ഷണവുമാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ട് പാടത്തെ കൃഷിയിറക്കിയ എ. മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് രാവിലെ ഏഴിനുതന്നെ ഇവർ ജോലിക്കിറങ്ങും. ഇക്കുറി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ…

Read More