വടക്കഞ്ചേരി: മംഗലംപാലത്തിനടുത്ത് യത്തീംഖാനയ്ക്ക് മുന്നിലെ ബൈപ്പാസ് ജംഗ്ഷനിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വഴിയൊരുക്കാതെ വീണ്ടും ലക്ഷങ്ങൾ പാഴാക്കുന്ന പണികൾ തുടങ്ങി. 20 മീറ്റർ മാത്രം വരുന്ന സ്ഥലത്തെ റോഡ് കോൺക്രീറ്റ് ചെയ്യാൻ ചെലവഴിക്കുന്നത് കാൽ കോടിയോളം രൂപ. 20 സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റിംഗ് നടത്തുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ കരാർ നടത്തിപ്പുകാരൻ പറയുന്നത്. രണ്ടു ഘട്ടങ്ങളായാണ് പണികൾ നടത്തുക. റോഡിന്റെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്ത് അതിന്റെ ബലപ്പെടൽ സമയപരിധി കഴിഞ്ഞാകും ബാക്കി പാതി കോൺക്രീറ്റ് ചെയ്യുക. ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാനാണ് ഈ ക്രമീകരണം. ഇതുമൂലം രണ്ടു മാസക്കാലം ഇവിടെ ഗതാഗത നിയന്ത്രണമുണ്ടാകും. വാഹന യാത്രികരെ ഇത്രയേറെ ബുദ്ധിമുട്ടിച്ച് നടത്തുന്ന കോൺക്രീറ്റിംഗ് പണികൾ നിലനിൽക്കുമോ എന്നതിലാണ് ജനത്തിന് ആശങ്ക. ഇതിനു മുമ്പും ഇത്തരത്തിൽ ഒരു മാസത്തിലേറെകാലം വാഹനഗതാഗതം നിരോധിച്ച് നടത്തിയ കോൺക്രീറ്റിംഗ് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു.…
Read MoreCategory: Palakkad
കൃഷിയിടത്തിലേക്ക് പ്ലാസിറ്റ് മാലിന്യം തള്ളുന്നു; മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അടിയന്തിര നടപടി വേണമെന്ന് കർഷകർ
വണ്ടിത്താവളം: തണ്ണീർപ്പന്തൽ റോഡരികിൽ മണ്ണിൽ ജീർണിക്കാത്ത പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നു കർഷകരുടെ ആവശ്യം ശക്തമായി. കാറ്റടിക്കുമ്പോഴും മഴസമയത്തും പ്ലാസ്റ്റിക് മാലിന്യം വയലിലാണ് എത്തുന്നത്. മണ്ണിൽ പുതഞ്ഞ വേസ്റ്റ് തൊഴിലാളികളെ ഉപയോഗിച്ച് പുറത്തെടുക്കുന്നതും ശ്രമകരമാവുകയാണ്. ഇതു നെൽച്ചെടികൾക്കും ദോഷകരമാവുമെന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്. ഈ സ്ഥലത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളൊ ഇല്ലാത്തതാണ് മാലിന്യം തള്ളാൻ സൗകര്യമാവുന്നത്. ഭക്ഷണമാലിന്യമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ തെരുവുനായകൾ വലിച്ച് റോഡിലിടുന്നതും പതിവായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം നിരത്തിലിടുന്നതിനെതിരേ ശക്തമായ നടപടികളുമായി രംഗത്തുവന്ന പഞ്ചായത്തധികൃതർ യാത്രക്കാർ പരാതി നൽകിയാലും മൗനം പാലിക്കുന്നതായും ആരോപണമുണ്ട്.
Read Moreഞങ്ങളെ കൊല്ലരുതേയെന്ന് നാട്ടുകാർ; പാതയോരത്ത് 60 വർഷം പഴക്കമുള്ള ഉണങ്ങിയ മരം ഭീഷണിയാവുന്നു
വണ്ടിത്താവളം: പള്ളിമൊക്ക് കനാൽപ്പാലത്തിനു സമീപം ഉണങ്ങി അപകടവസ്ഥയിലുള്ള വ്യക്ഷം മുറിച്ച് നീക്കണമെന്നു യാത്രക്കാർ. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയെന്നതിനാൽ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്. ഇടക്കിടെ മരശിഖരങ്ങൾ റോഡിൽ പൊട്ടി വീഴാറുണ്ട്. ഏകദേശം 60 വർഷത്തിൽ കൂടുതൽ പഴക്കം മരത്തിനുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.മരത്തിനു താഴെയായി വൈദ്യുതി ലൈനുകളുള്ളതിനാൽ മരം നിലംപതിച്ചാൽ അപകട സാധ്യതയുണ്ടാവുന്ന സാഹചര്യവുമുണ്ട്.
Read Moreഎന്തിനെയോ വളഞ്ഞിട്ട് ആക്രമിക്കുന്ന കാക്കകൾ; എല്ലാവരേയും ഓടിച്ചുവിട്ട് അവശയായ വെള്ളിമൂങ്ങയ്ക്ക് സുരക്ഷയൊരുക്കി വ്യാപാരി
തത്തമംഗലം: വഴിതെറ്റി തത്തമംഗലം ബസ്സ്റ്റാൻഡിലെത്തിയ വെള്ളിമൂങ്ങയ്ക്ക് പച്ചക്കറി വ്യാപാരി ഷാജഹാൻ രക്ഷകനായി. കഴിഞ്ഞദിവസം രാവിലെയാണ് ബസ് സ്റ്റാൻഡിനു പിറകുവശത്തെ മരത്തിൽ കാക്കകൾ ബഹളമുണ്ടാക്കുന്നത് ഷാജഹാന്റെ ശ്രദ്ധയിൽപ്പെട്ടത്. മരത്തിൽ വെള്ളിമൂങ്ങയേയും കണ്ടു. മൂങ്ങയെ അക്രമിക്കാൻ തുനിഞ്ഞ കാക്കകളെ ഓടിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആർആർടി സംഘവും എത്തി മൂങ്ങയെ പിടികൂടി.
Read Moreശനീശ്വരൻ ക്ഷേത്രത്തിലെ വിളക്ക് മോഷണം; വിളക്ക് ഷിബു അറസ്റ്റിൽ; കടത്തിക്കൊണ്ടുപോയത് അമ്പതിനായിരം രൂപയുടെ വിളക്ക്
പാലക്കാട്: നൂറണി വിത്തുണി ശനീശ്വരൻ ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന് അമ്പതിനായിരം രൂപ വിലവരുന്ന നിലവിളക്ക് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊടുവായൂർ സ്വദേശി കൃഷ്ണപ്രസാദ് എന്ന വിളക്ക് ഷിബുവിനെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.അറസ്റ്റിലായ പ്രതി പച്ചക്കറി കച്ചവടത്തിനായി പാലക്കാട്ട് പല സ്ഥലങ്ങളിൽ പോവുകയും അമ്പലങ്ങൾ നോക്കിവച്ച് കളവു നടത്തുകയുമാണ് രീതി. മോഷ്ടിച്ചുലഭിക്കുന്ന പണം മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും വേണ്ടിയാണ് പ്രതി ഉപയോഗിക്കുന്നത്. അറസ്റ്റിലായ പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷണം നടത്തിവരികയാണ്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐ എം. സുനിൽ, വി. ഹേമലത, വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, വിനോദ്, രാജീദ്, അജിത്ത്, ഷാലു എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
Read Moreചെന്തണ്ടിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു
കല്ലടിക്കോട്: ചെന്തണ്ടിൽ പുലി ഇറങ്ങി മൂരിക്കുട്ടിയെ കടിച്ചു കൊന്ന ഈറ്റത്തോട് റെജി സെബാസ്റ്റ്യന്റെ റബ്ബർതോട്ടത്തിൽ വനംവകുപ്പ് അധികാരികൾ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെ റേഞ്ച് ഓഫീസർ ഇ.ഇം. റോസ് ഏലിയാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വനത്തിനോടുചേർന്ന് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ പുലിക്കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയെ നിരീക്ഷിക്കാൻ കാമറയും സ്ഥാപിച്ചിട്ടുണ്ട്. കെ. ശാന്തകുമാരി എംഎൽഎ, കെഎഫ്ഡിസി ചെയർമാൻ റസാഖ് മൗലവി, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വാർഡ് അംഗം പ്രകാശ് തോമസ് എന്നിവർ സ്ഥലത്തെത്തി.
Read Moreപാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നുപതിറ്റാണ്ട് പിന്നിട്ടു; 1994 ബസ് അനുവദിച്ചത് മന്ത്രി ആർ. ബാലകൃഷ്ണപിള്ള
കല്ലടിക്കോട്: കോട്ടയത്തെയും പാലക്കയത്തെ മലയോരകുടിയേറ്റജനതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലക്കയം-കോട്ടയം കെഎസ്ആർടിസി ബസ് സർവീസ് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. 1994 ജനുവരി 20 ന് അന്നത്തെ ഗതാഗതമന്ത്രി ആർ. ബാലകൃഷ്ണപിള്ളയാണ് പാലക്കയം-കോട്ടയം സൂപ്പർഫാസ്റ്റ് ബസ് അനുവദിച്ചത്. മലയോരജനതയുടെ നിരന്തര ആവശ്യത്തെത്തുടർന്നായിരുന്നു ഇത്. മണ്ണാർക്കാട് താലൂക്കിലെ പ്രധാന കുടിയേറ്റമേഖലകൂടിയാണ് പാലക്കയം. കൂടാതെ കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല ഭാഗങ്ങളിലും മണ്ണാർക്കാടിന്റെ വിവിധഭാഗങ്ങളിലും പാലാ, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ നിരവധിയുണ്ട്. വിശേഷാവസരങ്ങളിൽ നൂറുകണക്കിനു കുടുംബങ്ങൾ നാട്ടിലേക്കുപോകാനായി ആദ്യകാലങ്ങളിൽ ഏറെ യാത്രാക്ലേശമനുഭവിച്ചിരുന്നു. ബസ് അനുവദിച്ചുകിട്ടിയതോടെ ഇതിനു പരിഹാരമായി. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന സർവീസിൽനിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. കോട്ടയം ഡിപ്പോയുടേതാണ് ബസ്. മറ്റുജില്ലകളിൽ പഠിക്കുന്ന വിദ്യാർഥികളുൾ ഉൾപ്പെടെയുള്ളവർക്കും സർവീസ് ഏറെ ഗുണകരമാണ്. കോവിഡ് സമയത്തും ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണസമയത്തും ബസ് സർവീസ് തടസപ്പെട്ടിരുന്നു. ജനകീയ ആവശ്യത്തെത്തുടർന്ന് വീണ്ടും പുനരാരംഭിച്ചു. രാവിലെ 4.15-ന് പാലക്കയത്തുനിന്ന്…
Read Moreതൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ 105 വയസുകാരൻ അബ്ധുൾ അസീസ് ഇനി ഓർമ
വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്. ഇന്നലെ രാവിലെയായിരുന്നു മരണം. വൈകുന്നേരം കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു. തൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു. കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക. ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും…
Read Moreപാലക്കാട് ആദിവാസി ഉന്നതിയിൽ; ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു; കൃത്യം നടത്തി മുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയിൽ
മംഗലംഡാം (പാലക്കാട്): കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കൃത്യം നടത്തി ഓടിപ്പോയ യുവാവിനെ ഉന്നതിയിലെ ആളുകളുടെ സഹായത്തോടെ മംഗലംഡാം പോലീസ് പിടികൂടി. രണ്ടുവർഷമായി തളികക്കല്ല് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന തൃശൂർ വെള്ളിക്കുളങ്ങര ആനപ്പാന്തം ആദിവാസി ഉന്നതിയിലെ രാജാമണിയാണ്(47) മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആനപ്പാന്തം ഉന്നതിയിലുള്ള രാഹുലിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒന്പതിനാണ് സംഭവം നടന്നത്. പ്ലസ്ടു കഴിഞ്ഞ രാജാമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മംഗലംഡാം പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മകര വിളക്കുമായി ബന്ധപ്പെട്ട് ഉന്നതിയിലെ ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുൽ രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് ഉന്നതിയിലെ ആളുകൾ പറയുന്നത്. കൃത്യം നടത്തി ഇരുട്ടിലേക്ക് ഓടിമറഞ്ഞ യുവാവ് കുറച്ചു സമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഉന്നതിയിലെ തന്നെ…
Read Moreഒറ്റപ്പാലത്ത് വാഹനാപകടം; ടിപ്പർ സ്കൂട്ടറിലിടിച്ച് അമ്മയും മകളും മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക്
ഒറ്റപ്പാലം: തിരുവില്വാമല – ഒറ്റപ്പാലം റൂട്ടിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു.തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ചുവയസുകാരി ആദിശ്രി എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടിന് ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക വായനശാലയ്ക്ക് സമീപമാണ് അപകടം നടന്നത്. ഒരേ ദിശയിൽ പോകുകയായിരുന്നു ഇരുവാഹനങ്ങളും. അമിത വേഗത്തിൽ പാഞ്ഞു വന്ന ടിപ്പർ ലോറി ശരണ്യയും കുഞ്ഞും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്കു വീണ ശരണ്യയുടേയും, മകൾ ആർദ്രയുടേയും ദേഹത്തുകൂടി ലോറി കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
Read More