വടക്കഞ്ചേരി: കുതിരാനിലെ വാഹനക്കുരുക്കിനു താത്കാലിക ആശ്വാസം. കുതിരാൻ ഭാഗത്തെ ടാറിംഗ് ജോലികൾ പൂർത്തിയായി. ഇനി ഏതാനും മീറ്റർ ദൂരംകൂടി മാത്രമേ ടാറിംഗ് ശേഷിക്കുന്നുള്ളൂ. പവർഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്നതിനാൽ കൊന്പഴ മമ്മദ്പടിയിൽ ടാറിംഗ് നടക്കാനുണ്ട്. വഴുക്കുംപാറയിൽ ആറുവരിപ്പാതയുമായി യോജിക്കുന്ന ഭാഗത്തും ടാറിംഗിന്റെ അന്തിമജോലികൾ പൂർത്തീകരിക്കാനുണ്ട്. റോഡ് പൂർണമായും തകർന്നുകിടന്നിരുന്ന വഴുക്കുംപാറ, ഇരുന്പുപാലം, കുതിരാൻ ക്ഷേത്രം എന്നിവിടങ്ങളിൽ ഫുൾടാറിംഗ് നടത്തിയും, റോഡിനു കേടുപാടുകളില്ലാത്ത ഭാഗത്തുള്ള കുഴികൾ അടച്ചുമാണ് റോഡ് ടാറിംഗ് നടത്തിയിട്ടുള്ളത്. എന്തായാലും, ജൂണ്മാസം മുതൽ രൂക്ഷമായി തുടരുന്ന കുതിരാനിലെ വാഹനക്കുരുക്കിനു തത്കാലത്തേങ്കിലും പരിഹാരമായി. ടാറിംഗ് ഒരുവർഷംവരെ കേടുകൂടാതെ നില്ക്കുമെന്നാണ് ടാറിംഗ് നടത്തിയ നോച്ച് ഇന്ത്യ പ്രോജക്ട് കന്പനി അധികൃതരും നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരും പറയുന്നത്. അപ്പോഴേക്കും തുരങ്കപ്പാതകൾ സഞ്ചാരയോഗ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
Read MoreCategory: Palakkad
കുരുക്കഴിക്കാൻ കുതിരാൻ തുരങ്കം തുറക്കുമോ ? പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ
തൃശൂർ: കുതിരാനിൽ റോഡിന്റെ ടാറിംഗ് പണി പൂർത്തിയായാലും കുരുക്ക് പുർണമായും ഇല്ലാതാകണമെങ്കിൽ തുരങ്കം തുറക്കാതെ കഴിയില്ലെന്നതാണ് യഥാർഥ വസ്തുത. ഒരു തുരങ്കത്തിന്റെ നിർമാണം പൂർത്തായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അതിനുള്ള അനുമതി നൽകാൻ മുഖ്യമന്ത്രിയും വനം വകുപ്പും തയ്യാറായിട്ടില്ലെന്നതാണ് ഏറെ പ്രതിഷേധം ഉയർത്തുന്നത്. ആരുവരി പാതയുടെ നിർമാണത്തിന്റെ ചുമതല മുഴുവൻ കേന്ദ്ര സർക്കാരിനാണെന്നു പറഞ്ഞ് രക്ഷപെടാനുള്ള സർക്കാരിന്റെയും ജനപ്രതിനിധിയുടെയും വാദത്തിന് തിരിച്ചടിയായിരിക്കയാണിപ്പോൾ. കുതിരാൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പരസ്യമാക്കി ടി.എൻ.പ്രതാപൻ എംപി രംഗത്തെത്തിയതോടെ ജനരോഷം സംസ്ഥാന സർക്കാരിനെതിരെയും തിരിഞ്ഞിരിക്കയാണിപ്പോൾ. ഇപ്പോഴും മണിക്കൂറുകളോളം് കുരുക്കിൽ കിടന്നാണ് ആളുകൾ പാലക്കാട് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. കുതിരാനിൽ ഒരു തുരങ്കം തുറന്നുകൊടുക്കുന്നതിന് ആവശ്യമായ വനഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ടി.എൻ പ്രതാപൻ എംപി കുറ്റപ്പെടുത്തി. കുതിരാനിലെ ഒരു തുരങ്കം തുറക്കാതെ ദേശീയപാതയിലെ ഗതാഗതപ്രശ്നം പരിഹരിക്കാനാവില്ല. ഈ…
Read Moreചിറ്റൂരിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞ് അന്പതോളം പേർക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം
ചിറ്റൂർ: സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാർഥികളടക്കം അന്പതോളം യാത്രക്കാർക്ക് പരിക്ക്. ഏതാനും പേരുടെ പരിക്ക് ഗുരുതരമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ചിറ്റൂർ കല്യാണപ്പേട്ട കോരിയാർച്ചള്ളയിൽ തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസുടമ ശശിധരൻ (50), വിദ്യാർഥികളായ നിമ, ഉണ്ണിമായ, മറ്റു യാത്രക്കാരായ പ്രീത (45), കൃഷ്ണൻ (55), ശശികുമാർ (60), ദേവു (45) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശശീധരന്റെ കാലൊടിഞ്ഞതിനെ തുടർന്ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സ്കൂൾ സമയമായതിനാൽ ബസിൽ കൂടുതലും വിദ്യാർഥികളാണുണ്ടായിരുന്നത്. ചിറ്റൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും പോലീസും സമീപവാസികളും ചേർന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോസിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്.
Read Moreമഞ്ചിക്കണ്ടിയിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായതായി സൂചന
പാലക്കാട്: മഞ്ചിക്കണ്ടിയിലുണ്ടായ പോലീസ് വെടിവയ്പ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായതായി സൂചന. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെ തമിഴ്നാട് ടാസ്ക് ഫോഴ്സ് പിടികൂടിയെന്നാണ് വിവരം. ആനക്കട്ടിക്ക് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. ദീപക്കിനൊപ്പം മറ്റൊരാളുകൂടെ ഉണ്ടായിരുന്നുവെന്നും ഇയാളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Read Moreമറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലാണ് നന്മയും സ്നേഹവും കൈകോർത്തു; കാരുണ്യത്തിലേക്ക് ചക്രമുരുട്ടി അമൽജിത്ത്, കൂടെ ജീസും
കോടാലി: കാരുണ്യവുമായി ജീസ് കൂടെ നിന്നതോടെ സ്വയം പ്രവർത്തിക്കാവുന്ന ചക്രകസേരയുരുട്ടിയ അമൽജിത്തിന്റെ മുഖത്ത് പ്രതീക്ഷയുടെ അന്പരപ്പ്. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലാണ് നന്മയും സ്നേഹവും കൈകോർത്തുപിടിച്ചത്. എട്ടാം ക്ലാസുകാരനായ അമൽജിത്ത് ഇതുവരെ സഹപാഠികളുടെ സഹായത്തോടെ പഴയൊരു വീൽചെയറിലാണ് സ്കൂളിലെത്തിയിരുന്നത്. എന്നാൽ ഇനിമുതൽ സ്വയം പ്രവർത്തിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള വീൽചെയറിലാണ് അമൽജിത്ത് സ്കൂളിലേക്കെത്തുക. ഇരിങ്ങാലക്കുട സ്വദേശി ജീസ് ലാസറാണ് അടുത്തമാസം നടക്കാനിരിക്കുന്ന തന്റെ മകളുടെ ആദ്യകുർബ്ബാന സ്വീകരണ ആഘോഷത്തിനായി കരുതിവച്ച് തുകയിൽ നിന്ന് 80,000 രൂപയോളം ചെലവഴിച്ച് ഇലക്ട്രിക് വീൽചെയർ വാങ്ങി അമൽജിത്തിന് സമ്മാനിച്ചത്. മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപകനായ പ്രവീണ് എം.കുമാറിന്റെ സുഹൃത്താണ് ബിസിനസ്കാരനായ ജീസ് ലാസർ. കോടാലി അന്നാംപാടത്ത് നിന്ന് കൂട്ടുകാരുടെ സഹായത്തടെ പഴയ വീൽചെയറിൽ സ്കൂളിലെത്തുന്ന അമലിനെ കുറിച്ച് ഒരു മാസം മുന്പാണ് പ്രവീൺ സുഹൃത്തായ ജീസിനോട് സൂചിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ ഇന്നലെ വലിയൊരു പെട്ടിയുമായി മറ്റത്തൂർ…
Read Moreനാണമില്ലേ… അധികാരികളേ… മൂന്നുമാസം മുമ്പ് കുഴിയടച്ച റോഡ് ഇപ്പോൾ തോടു പോലെ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
വെള്ളാങ്കല്ലൂർ: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരന്പ് സെന്ററിൽ റോഡ് നിറയെ കുഴികൾ. നടവരന്പ് സ്കൂളിന് സമീപവും അണ്ടാണികുളത്തിന് സമീപവും കഴിഞ്ഞ വർഷം ടാർ ചെയ്തു. ബാക്കി കുഴികൾ മെറ്റലും ടാർ മിശ്രിതവും ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തിരുന്നു. മെറ്റൽ ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ മൂന്ന് മാസം മുന്പ് വീണ്ടും ടാർ മിശ്രിതം ഉപയോഗിച്ച് അടച്ചു. എന്നാൽ മഴ ശക്തിപ്പെട്ടതോടെ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അവയെല്ലാം ഇളകിപ്പോയി. നടവരന്പ് സ്കൂളിനു സമീപം മുതൽ കോന്പാറ വരെ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അമിത വേഗത്തിൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന ഈ റൂട്ടിൽ ഇരുചക്രവാഹനങ്ങളും മറ്റു ചെറിയ വാഹനങ്ങളും ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ അറ്റകുറ്റപണി എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreമാവോയിസ്റ്റ് വധം: പോലീസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പോലീസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാർട്ടിയല്ല സിപിഐയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകൾ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിൽ സിപിഐ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കലിനുകൂടി കാരണമാകുകയാണ്.
Read Moreകുതിരാൻ: കാലാവസ്ഥ അനുകൂലമാണെങഅകിൽ അറ്റകുറ്റപ്പണി 19നകം പൂർത്തിയാകും
തൃശൂർ: കാലാവസ്ഥ അനുകൂലമാണെങ്കിൽ 19നു മുന്പ് കുതിരാനിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ കളക്ടർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. 19നുളളിൽ പ്രവൃത്തി പൂർത്തിയാക്കുന്നതിനുളള സമയപട്ടിക തയാറാക്കിയാണ് മുന്നോട്ടു പോകുന്നത്. തകർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ടാറിംഗും ആരംഭിച്ചിട്ടുണ്ട്. കുഴിയടയ്ക്കുന്നതിനു പുറമേയാണിത്. ഇത്തരത്തിലുള്ള ടാറിംഗ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു.
Read Moreബൈക്കിൽ ഒളിപ്പിച്ചു കടത്തിയ മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലങ്കോട്: ടൗണിൽ വാഹനപരിശോധനയ്ക്കിടെ മൂന്നുകിലോ കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുപേരെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. തൃശൂർ സ്വദേശികളായ മുണ്ടൂർ വേലൂർ കോട്ടൂരാൻ വീട്ടിൽ ആന്റോവിന്റെ മകൻ ഷാന്റോ (21), ചേരാമംഗലം മൈലാംകുളം തടത്തിൽ വീട്ടിൽ ശശിധരൻ മകൻ പ്രസാദ് (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 10.25 ന് കൊല്ലങ്കോട് ടൗണിലാണ് വാഹന പരിശോധന നടന്നത്. പ്രതികൾ കഞ്ചാവ് കടത്താൻ കെ.എൽ.08 ബി. ജെ. 4448 നന്പർ റോയൽ എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. പഴനിയിൽനിന്നും മുപ്പതിനായിരം നല്കി വാങ്ങിയ കഞ്ചാവ് തൃശൂരിലെത്തിച്ച് ചില്ലറ വില്പന നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ഒന്നാം പ്രതി പ്രസാദ് തൃശ്ശൂരിൽ ഇരട്ട കൊലപാതക കേസിൽ പ്രതികൂടിയാണ്. ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിർത്താതെ വന്ന ബൈക്കാണ് കൊല്ലങ്കോട് പിടിയിലായത്. ഇൻസ്പെക്ടർ എസ്.ബാലഗോപാലൻ, അസിസ്റ്റന്റ് ഇൻസ്പെപെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ…
Read Moreആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗ നിർണയ യജ്ഞം; ജില്ലയിൽ 55 പേർക്ക് രോഗം സ്ഥിരീകരിച്ചു
പാലക്കാട്: ആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗ നിർണയ യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേർക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. സെപ്തംബർ 23 മുതൽ ഒക്ടോബർ ആറുവരെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും വീടുകൾകയറി സന്നദ്ധപ്രവർത്തകർ നടത്തിയ സർവേയിലാണ് രോഗബാധിതരെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കുശേഷം ഇവരുടെ ചികിത്സ ആരംഭിച്ചു. തുടർന്നു 25 ഓളംപേരെ വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കും. അശ്വമേധം പ്രചാരണ പരിപാടിയോടെ ഈ സാന്പത്തികവർഷം ജില്ലയിൽ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 110 ആയി. ഇതിൽ 20 പേർക്ക് അംഗവൈകല്യം തുടങ്ങിയിട്ടുണ്ട്. കണ്ടെത്തിയ കേസുകളിൽ 11 പേർ കുട്ടികളും ആറുപേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ജില്ലയിൽ 494 പേരാണ് കുഷ്ഠരോഗത്തിന് ചികിത്സ തേടിയത്. നിലവിൽ 201 പേർ ചികിത്സ തുടരുന്നു. ജില്ലയിൽ ഒരു ലക്ഷം ആളുകളിൽ…
Read More