ചിറ്റൂരിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞ് അന്പതോളം പേർക്ക് പരിക്ക്; ചിലരുടെ നില ഗുരുതരം

ചിറ്റൂർ: സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാർഥികളടക്കം അന്പതോളം യാത്രക്കാർക്ക് പരിക്ക്. ഏതാനും പേരുടെ പരിക്ക് ഗുരുതരമെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ചിറ്റൂർ കല്യാണപ്പേട്ട കോരിയാർച്ചള്ളയിൽ തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസുടമ ശശിധരൻ (50), വിദ്യാർഥികളായ നിമ, ഉണ്ണിമായ, മറ്റു യാത്രക്കാരായ പ്രീത (45), കൃഷ്ണൻ (55), ശശികുമാർ (60), ദേവു (45) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശശീധരന്‍റെ കാലൊടിഞ്ഞതിനെ തുടർന്ന് കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സ്കൂൾ സമയമായതിനാൽ ബസിൽ കൂടുതലും വിദ്യാർഥികളാണുണ്ടായിരുന്നത്. ചിറ്റൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും പോലീസും സമീപവാസികളും ചേർന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോസിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്.

Read More

മഞ്ചിക്കണ്ടിയിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായതായി സൂചന

പാലക്കാട്: മഞ്ചിക്കണ്ടിയിലുണ്ടായ പോലീസ് വെടിവയ്പ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിലായതായി സൂചന. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെ തമിഴ്നാട് ടാസ്ക് ഫോഴ്സ് പിടികൂടിയെന്നാണ് വിവരം. ആനക്കട്ടിക്ക് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. ദീപക്കിനൊപ്പം മറ്റൊരാളുകൂടെ ഉണ്ടായിരുന്നുവെന്നും ഇയാളെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Read More

മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലാണ് നന്മയും സ്നേഹവും കൈകോർത്തു; കാരുണ്യത്തിലേക്ക് ചക്രമുരുട്ടി അമൽജിത്ത്, കൂടെ ജീസും

കോടാലി: കാരുണ്യവുമായി ജീസ് കൂടെ നിന്നതോടെ സ്വയം പ്രവർത്തിക്കാവുന്ന ചക്രകസേരയുരുട്ടിയ അമൽജിത്തിന്‍റെ മുഖത്ത് പ്രതീക്ഷയുടെ അന്പരപ്പ്. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലാണ് നന്മയും സ്നേഹവും കൈകോർത്തുപിടിച്ചത്. എട്ടാം ക്ലാസുകാരനായ അമൽജിത്ത് ഇതുവരെ സഹപാഠികളുടെ സഹായത്തോടെ പഴയൊരു വീൽചെയറിലാണ് സ്കൂളിലെത്തിയിരുന്നത്. എന്നാൽ ഇനിമുതൽ സ്വയം പ്രവർത്തിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള വീൽചെയറിലാണ് അമൽജിത്ത് സ്കൂളിലേക്കെത്തുക. ഇരിങ്ങാലക്കുട സ്വദേശി ജീസ് ലാസറാണ് അടുത്തമാസം നടക്കാനിരിക്കുന്ന തന്‍റെ മകളുടെ ആദ്യകുർബ്ബാന സ്വീകരണ ആഘോഷത്തിനായി കരുതിവച്ച് തുകയിൽ നിന്ന് 80,000 രൂപയോളം ചെലവഴിച്ച് ഇലക്ട്രിക് വീൽചെയർ വാങ്ങി അമൽജിത്തിന് സമ്മാനിച്ചത്. മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ അധ്യാപകനായ പ്രവീണ്‍ എം.കുമാറിന്‍റെ സുഹൃത്താണ് ബിസിനസ്കാരനായ ജീസ് ലാസർ. കോടാലി അന്നാംപാടത്ത് നിന്ന് കൂട്ടുകാരുടെ സഹായത്തടെ പഴയ വീൽചെയറിൽ സ്കൂളിലെത്തുന്ന അമലിനെ കുറിച്ച് ഒരു മാസം മുന്പാണ് പ്രവീൺ സുഹൃത്തായ ജീസിനോട് സൂചിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ ഇന്നലെ വലിയൊരു പെട്ടിയുമായി മറ്റത്തൂർ…

Read More

നാണമില്ലേ… അധികാരികളേ…  മൂന്നുമാസം മുമ്പ് കുഴിയടച്ച റോഡ് ഇപ്പോൾ തോടു പോലെ; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

വെള്ളാങ്കല്ലൂർ: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരന്പ് സെന്‍ററിൽ റോഡ് നിറയെ കുഴികൾ. നടവരന്പ് സ്കൂളിന് സമീപവും അണ്ടാണികുളത്തിന് സമീപവും കഴിഞ്ഞ വർഷം ടാർ ചെയ്തു. ബാക്കി കുഴികൾ മെറ്റലും ടാർ മിശ്രിതവും ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തിരുന്നു. മെറ്റൽ ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ മൂന്ന് മാസം മുന്പ് വീണ്ടും ടാർ മിശ്രിതം ഉപയോഗിച്ച് അടച്ചു. എന്നാൽ മഴ ശക്തിപ്പെട്ടതോടെ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അവയെല്ലാം ഇളകിപ്പോയി. നടവരന്പ് സ്കൂളിനു സമീപം മുതൽ കോന്പാറ വരെ പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അമിത വേഗത്തിൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന ഈ റൂട്ടിൽ ഇരുചക്രവാഹനങ്ങളും മറ്റു ചെറിയ വാഹനങ്ങളും ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. റോഡിന്‍റെ അറ്റകുറ്റപണി എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

മാവോയിസ്റ്റ് വധം: പോലീസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പോലീസിനെ പിന്തുണയ്ക്കാൻ സിപിഐക്ക് ബാധ്യതയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാർട്ടിയല്ല സിപിഐയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകൾ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിൽ സിപിഐ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കലിനുകൂടി കാരണമാകുകയാണ്.

Read More

കുതിരാൻ: കാലാവസ്ഥ അനുകൂലമാണെങഅകിൽ  അറ്റകുറ്റപ്പണി 19നകം പൂർത്തിയാകും

തൃശൂർ: കാലാവസ്ഥ അനുകൂലമാണെങ്കിൽ 19നു മുന്പ് കുതിരാനിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ കളക്ടർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. 19നുളളിൽ പ്രവൃത്തി പൂർത്തിയാക്കുന്നതിനുളള സമയപട്ടിക തയാറാക്കിയാണ് മുന്നോട്ടു പോകുന്നത്. തകർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ടാറിംഗും ആരംഭിച്ചിട്ടുണ്ട്. കുഴിയടയ്ക്കുന്നതിനു പുറമേയാണിത്. ഇത്തരത്തിലുള്ള ടാറിംഗ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു.

Read More

ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലങ്കോട്: ടൗണിൽ വാഹനപരിശോധനയ്ക്കിടെ മൂന്നുകിലോ കഞ്ചാവ് ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ രണ്ടുപേരെ കൊല്ലങ്കോട് എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. തൃശൂർ സ്വദേശികളായ മുണ്ടൂർ വേലൂർ കോട്ടൂരാൻ വീട്ടിൽ ആന്‍റോവിന്‍റെ മകൻ ഷാന്‍റോ (21), ചേരാമംഗലം മൈലാംകുളം തടത്തിൽ വീട്ടിൽ ശശിധരൻ മകൻ പ്രസാദ് (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 10.25 ന് കൊല്ലങ്കോട് ടൗണിലാണ് വാഹന പരിശോധന നടന്നത്. പ്രതികൾ കഞ്ചാവ് കടത്താൻ കെ.എൽ.08 ബി. ജെ. 4448 നന്പർ റോയൽ എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. പഴനിയിൽനിന്നും മുപ്പതിനായിരം നല്കി വാങ്ങിയ കഞ്ചാവ് തൃശൂരിലെത്തിച്ച് ചില്ലറ വില്പന നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ ഒന്നാം പ്രതി പ്രസാദ് തൃശ്ശൂരിൽ ഇരട്ട കൊലപാതക കേസിൽ പ്രതികൂടിയാണ്. ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിർത്താതെ വന്ന ബൈക്കാണ് കൊല്ലങ്കോട് പിടിയിലായത്. ഇൻസ്പെക്ടർ എസ്.ബാലഗോപാലൻ, അസിസ്റ്റന്‍റ് ഇൻസ്പെപെക്ടർ പി.സുരേഷ്, പ്രിവന്‍റീവ് ഓഫീസർമാരായ…

Read More

ആരോഗ്യവകുപ്പിന്‍റെ കുഷ്ഠരോഗ നിർണയ യജ്ഞം; ജില്ലയിൽ 55 പേർക്ക്  രോഗം സ്ഥിരീകരിച്ചു

പാലക്കാട്: ആരോഗ്യവകുപ്പിന്‍റെ കുഷ്ഠരോഗ നിർണയ യജ്ഞം അശ്വമേധത്തിന്‍റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 55 പേർക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. സെപ്തംബർ 23 മുതൽ ഒക്ടോബർ ആറുവരെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും വീടുകൾകയറി സന്നദ്ധപ്രവർത്തകർ നടത്തിയ സർവേയിലാണ് രോഗബാധിതരെ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കുശേഷം ഇവരുടെ ചികിത്സ ആരംഭിച്ചു. തുടർന്നു 25 ഓളംപേരെ വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കും. അശ്വമേധം പ്രചാരണ പരിപാടിയോടെ ഈ സാന്പത്തികവർഷം ജില്ലയിൽ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 110 ആയി. ഇതിൽ 20 പേർക്ക് അംഗവൈകല്യം തുടങ്ങിയിട്ടുണ്ട്. കണ്ടെത്തിയ കേസുകളിൽ 11 പേർ കുട്ടികളും ആറുപേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിൽ ജില്ലയിൽ 494 പേരാണ് കുഷ്ഠരോഗത്തിന് ചികിത്സ തേടിയത്. നിലവിൽ 201 പേർ ചികിത്സ തുടരുന്നു. ജില്ലയിൽ ഒരു ലക്ഷം ആളുകളിൽ…

Read More

മഞ്ചിക്കണ്ടിയിൽനിന്നും വിദ്യാർഥികളിൽനിന്നും കണ്ടെത്തിയ ലഘുലേഖകൾ ഒന്നെന്ന് പോലീസ്

പാലക്കാട്: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു പോലീസ്‌ അറസ്റ്റ് ചെയ്‌ത വിദ്യാർഥികളിൽനിന്നും മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തിൽനിന്നും കണ്ടെത്തി ലഘുലേഖകൾ ഒന്നെന്ന് പോലീസ്. മഞ്ചിക്കണ്ടിയിൽനിന്ന് കിട്ടിയ പെൻഡ്രൈവിലായിരുന്നു ലഘുലേഖ. തെലുങ്ക്, ഹിന്ദി പരിഭാഷകളിലുള്ള ലഘുലേഖയും പെൻഡ്രൈവിൽ ഉണ്ടായിരുന്നു. ഇവയുടെ മലയാളത്തിലുള്ള ലേഘുലേഖകളാണ് വിദ്യാർഥികളിൽനിന്ന് കണ്ടെത്തിയത്.വിദ്യാർഥികൾ വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. കണ്ണൂർ പാലയാട്ടെ സർവകലാശാലാ കാമ്പസ്‌ നിയമവിദ്യാർഥി കോഴിക്കോട്‌ തിരുവണ്ണൂർ പാലാട്ട്‌നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ്‌ (20) , കണ്ണൂർ സ്‌കൂൾ ഓഫ്‌ ജേർണലിസം വിദ്യാർഥി ഒളവണ്ണ മൂർക്കനാട്‌ പാനങ്ങാട്ടുപറമ്പ്‌ കോട്ടുമ്മൽ വീട്ടിൽ താഹ ഫൈസൽ (24) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. രേഖാചിത്രങ്ങൾ, മാപ്പുകൾ, ഡയറിക്കുറിപ്പുകൾ എന്നിവയാണ് മഞ്ചിക്കണ്ടിയിൽനിന്ന് പോലീസ് കണ്ടെടുത്തത്. ഇതിൽ മാവോയിസ്റ്റുകൾ അക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു. ഏതൊക്കെ പ്രദേശങ്ങളിൽ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കിൽ തുരങ്കങ്ങൾ…

Read More

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട് ; പാലക്കാട് രണ്ടാംസ്ഥാനത്ത്

കുന്നംകുളം: അവസാന ദിവസംവരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ജേതാക്കളായി കോഴിക്കോട് ജില്ല. 1374 പോയിന്‍റുകളും 20 ഇനങ്ങളിൽ ഒന്നാം റാങ്കുകളും നേടിയാണ് കോഴിക്കോടിന്‍റെ കിരീട നേട്ടം. നിലവിലെ ചാന്പ്യൻമാരായ പാലക്കാടിനും 1374 പോയിന്‍റ് ലഭിച്ചെങ്കിലും ഒന്നാം റാങ്കുകളുടെ എണ്ണം കണക്കിലെടുത്ത കോഴിക്കോടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 19 ഒന്നാം റാങ്കാണ് പാലക്കാടിനു ലഭിച്ചത്. 1366 പോയിന്‍റു നേടി മൂന്നാം സ്ഥാനക്കാരായെങ്കിലും അവസാന ദിനം വരെ കണ്ണൂർ ജില്ലയും കിരീടപ്പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്നു. 16 ഒന്നാംറാങ്കുകളാണ് കണ്ണൂരുകാർ നേടിയത്. ളുകളിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലംമികച്ച സ്കൂളിനുള്ള ഓവറോൾ ചാന്പ്യൻഷിപ്പ് 141 പോയിന്‍റുമായി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് സ്വന്തമാക്കി. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് ആണ് രണ്ടാംസ്ഥാനക്കാർ. ശാസ്ത്രമേള വിഭാഗത്തിൽ മികച്ച ജില്ലയായി 128 പോയിന്‍റോടെ കണ്ണൂരും രണ്ടാംസ്ഥാനക്കാരായി 121 പോയിന്‍റോടെ കോഴിക്കോടും തെരഞ്ഞെടുക്കപ്പെട്ടു. വിവിഎച്ച്എസ്എസ് താമരക്കുളമാണ്…

Read More