പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷും പാർട്ടിയും വാളയാറിൽ നടത്തിയ മിന്നൽ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൾ ജലീലിനെ അറസ്റ്റു ചെയ്തു.പഴനി കേന്ദ്രമായി പ്രവർത്തിക്കുന്ന ആറുപേർ അടങ്ങുന്ന നർകോട്ടിക് സീക്രട്ട് ഏജൻസി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.പി. സുലേഷ് കുമാറിനു നല്കിയ വിവരങ്ങൾ അനുസരിച്ചായിരുന്നു പരിശോധന. പ്രതിയുടെ ചിത്രവും കാറിന്റെ വിവരങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് സ്ക്വാഡ് പാർട്ടി രണ്ടു ടീമായി തിരിഞ്ഞ് വാഹന പരിശോധന നടത്തുകയായിരുന്നു. ആദ്യ ടീം വാളയാർ മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റിനും സമീപത്തുവച്ച് നാനോ കാറിനു കൈ കാണിച്ചെങ്കിലും പ്രതി വാഹനം നിർത്താതെ ഓടിച്ചുപോയി. സ്ക്വാഡിന്റെ രണ്ടാമത്തെ ടീം വാളയാർ ടോൾ പ്ലാസയിൽ വച്ച് വാഹനം തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു മെക്കാനിക്കിന്റെ…
Read MoreCategory: Palakkad
കാടുകയറുന്നു, നിവേദനങ്ങൾക്കൊപ്പം റെയിൽവെ സ്റ്റേഷനും; ദുരവസ്ഥയിൽ പ്രതിഷേധിച്ച് പാസഞ്ചേഴ്സ്
കല്ലേറ്റുംകര: അധികൃതരുടെ അവഗണന മൂലം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ രണ്ടാം നന്പർ പ്ലാറ്റ് ഫോമിൽ കാട് കയറുന്നു. പ്ലാറ്റ് ഫോമുകൾ ഉയർത്തുന്നതിനുള്ള പ്രവർത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്. ദിനം പ്രതി 44 ട്രെയിനുകൾ സ്റ്റോപ്പുള്ള വർഷം തോറും രണ്ട് ലക്ഷത്തോളം യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനിലാണ് ഈ ദുരവസ്ഥ. തൃശൂർ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റേഷനാണിത്. വർഷം അഞ്ചു കോടിയോളം രൂപ വരുമാനമുള്ള സ്റ്റേഷൻ ഇപ്പോഴും ഡി ഗ്രേഡാണ്. ബി ഗ്രേഡിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചു. ജില്ലയിലെ മറ്റ് ചെറിയ സ്റ്റേഷനുകളുടെ വരെ നവീകരണം പൂർത്തിയായെങ്കിലും ഇരിങ്ങാലക്കുട അവഗണനയുടെ പട്ടികയിലാണ്. സ്റ്റേഷന്റെ നവീകരണവും പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ റെയിൽവെ എംഡി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അറിയിച്ചു.
Read Moreകുതിരാൻ തുരങ്ക നിർമ്മാണം;കോണ്ഗ്രസ് സമരം 22ന്; ഫോറസ്റ്റ് ഓഫീസിനുമുന്പിൽ ധർണ
പട്ടിക്കാട്: കുതിരാനിൽ തുരങ്കത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം സംസ്ഥാന വനം വകുപ്പ് ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാത്തതാണ് കാരണമെന്ന് തെളിഞ്ഞതായി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആരോപിച്ചു. തുരങ്കത്തിന്റെ നിർമാണം മുഴുവൻ പൂർത്തിയാക്കാൻ വനഭൂമി വിട്ടുകിട്ടുന്നതിനായി അപേക്ഷ കൊടുത്തിട്ട് മാസങ്ങളായിട്ടും വനം വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. നിർമാണം പൂർത്തിയാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയും ചീഫ് വിപ്പായ ഒല്ലൂർ മണ്ഡലം എംഎൽഎ കെ.രാജനടക്കം സമരം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ഇതുവരെ ചെയ്തിരുന്നതെന്ന കോണ്ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നടപടിയെടുത്തിരുന്നെങ്കിൽ ഒരു വർഷം മുന്പു തന്നെ തുരങ്കം തുറന്നു കൊടുക്കാൻ സാധിക്കുമായിരുന്നു. എംപിമാരായ ടി.എൻ.പ്രതാപനും രമ്യ ഹരിദാസും പ്രത്യേക താൽപര്യമെടുത്ത് കേന്ദ്ര നേതാക്കളെ കണ്ടും ഉദ്യോഗസ്ഥരെ കണ്ടും തുക അനുവദിപ്പിച്ചാണ് കുതിരാനിൽ ടാറിംഗ് നടത്തിയതു തന്നെ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്ന് എംഎൽഎ ആയിരുന്ന എം.പി.വിൻസന്റ് ഇടപെട്ട് 19 കോടി രൂപ…
Read Moreവാളയാർ കേസ്; വീഴ്ച വരുത്തിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം സർക്കാർ ഗൗരവമായി കാണുന്നുവെന്നും കേസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയ ഉത്തരവിൽ ഇന്നു രാവിലെയാണ് മുഖ്യമന്ത്രി ഒപ്പു വച്ചത്.
Read Moreകല്പാത്തി ദേവരഥസംഗമം ഇന്ന്; സന്ധ്യയ്ക്ക് തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം കണ്ടുമുട്ടും
പാലക്കാട്: കല്പാത്തിയിൽ ഇന്ന് ദേവരഥസംഗമം. സന്ധ്യയ്ക്ക് തേരുമുട്ടിയിൽ ദേവരഥങ്ങൾ മുഖാമുഖം കണ്ടുമുട്ടും. മൂന്നാം തേരുനാളായ ഇന്ന് രാവിലെ പഴയ കല്പാത്തി ലക്ഷ്മിനാരായണ പെരുമാളുടേയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടേയും പരിവാരദേവതകളുടേയും രഥാരോഹണം നടന്നു. ഇതോടെ ആറു ദേവരഥങ്ങൾ പ്രയാണം തുടങ്ങി. വൈകുന്നേരം നാലിന് വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയുടേയും പരിവാരദേവതകളുടേയും രഥങ്ങൾ പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിനടുത്തു നിന്ന് പ്രയാണം പുനരാരംഭിക്കും. ഇതിനു പിന്നാലെ ചാത്തപ്പുരത്തിന്േറയും പഴയ കല്പാത്തിയുടേയും രഥങ്ങളും പ്രയാണം തുടങ്ങും. മറ്റ് അഞ്ച് രഥങ്ങളും തേരുമുട്ടിയിലെത്തുന്നതോടെ രഥസംഗമവേളയാകും. കഴിഞ്ഞ രണ്ടു ദിവസമായി ആയിരങ്ങളാണ് കല്പാത്തിയിലേക്കൊഴുകുന്നത്. പാലക്കാട് താലൂക്കിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreവില്ലേജ് ഓഫീസറെ മനപൂർവം കൂടുക്കിയത്; കൈക്കൂലിക്കാരനായ യഥാർഥ പ്രതിയെ പിടികൂടണമെന്ന ആവശ്യവുമായി പൗരസമിതി
തിരുവില്വാമല: കൈക്കൂലി വാങ്ങിയക്കേസിൽ കണിയാർക്കോട് വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ട് വരണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. അറസ്റ്റിലായ വില്ലേജ് ഓഫീസറെ അക്രമിക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞദിവസം ഉണ്ടായതായി പൗരസമിതി ഭാരവാഹികൾ പറഞ്ഞു. വില്ലേജ് ഓഫീസിലെ രേഖകൾ നൽകാത്തതിനും തെറ്റായ രീതിയിൽ സർട്ടഫിക്കറ്റുകൾ നൽകാത്തതിലും ചിലർക്ക് വില്ലേജ് ഓഫീസറോട് വൈരാഗ്യം ഉണ്ടായിരുന്നു. തങ്ങളുടെ ഇങ്കിതത്തിന് വഴങ്ങാത്തതിലുള്ള വൈരാഗ്യമാണ് ഉദ്യോഗസ്ഥനെ കുടുക്കാനുള്ള കാരണമെന്നും വില്ലേജ് ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെതിരെയാണ് പരാതിക്കാരൻ വിജിലൻസിൽ പരാതി നൽകിയതെന്നും പൗരസമിതി ഭാരവാഹികളായ രാജു വെട്ടുകാടൻ, ആനപ്പാറ ചന്ദ്രൻ എന്നിവർ പറഞ്ഞു. യഥാർഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Read Moreതൊട്ടുപോകരുത്..! നീണ്ട സമരങ്ങൾക്കൊടുവിൽ കുതിരാൻ റോഡ് ടാർ ചെയ്തിന് പിന്നാലെ പവർഗ്രിഡിന്റെ വെട്ടിപ്പൊളി; വിലക്കി കോടതി
സ്വന്തം ലേഖകൻ തൃശൂർ: നിയമയുദ്ധങ്ങൾക്കും ജനകീയ സമരപോരാട്ടങ്ങൾക്കും ശേഷം രണ്ടുദിവസംമുന്പ് ടാറിട്ട കുതിരാൻ റോഡ് വെട്ടിപ്പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. ടാറിട്ടു പൂർത്തിയായതിനു പിറ്റേന്ന് പവർ ഗ്രിഡ് കോർപറേഷൻ ഭൂഗർഭലൈൻ വലിക്കാൻ റോഡ് വെട്ടിപ്പൊളിക്കാൻ ആരംഭിച്ചതായിരുന്നു. ഇതിനെതിരേ കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് റോഡ് പൊളിക്കുന്നതു വിലക്കിയത്. ഒരു വർഷത്തിലേറെയായി തകർന്നും വലിയ കുഴികൾ നിറഞ്ഞും ഗതാഗതയോഗ്യമല്ലാതായ റോഡിൽ സ്വകാര്യ ബസുടമകൾ സർവീസ് നിർത്തിവച്ച് സമരം നടത്തിയിരുന്നു. രണ്ടാഴ്ച കോണ്ഗ്രസ് പ്രവർത്തകരും സത്യഗ്രഹ സമരം നടത്തിയതാണ്. ഏറെക്കാലത്തെ മുറവിളിക്കുശേഷം ഗതാഗത യോഗ്യമാക്കിയ റോഡ് പൊളിച്ച് ഭൂഗർഭലൈൻ സ്ഥാപിച്ചാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാകും. ശബരിമല തീർഥാടന സീസണ് ആരംഭിച്ചതോടെ വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. റോഡ് ടാറിടുന്നതുവരെ അനങ്ങാതിരുന്ന പവർഗ്രിഡ് ടാറിട്ടു ഗതാഗത യോഗ്യമായതോടെയാണ് വെട്ടിപ്പൊളിക്കലുമായി രംഗത്തെത്തിയത്. കോടതിയുടെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കരുതെന്നാണ് കോടതിയുടെ…
Read Moreഇരുമ്പകച്ചോലയിൽ ഇറങ്ങിയ കടുവയെ കാടുകറ്റാനുള്ള ശ്രമവുമായി വനംവകുപ്പും നാട്ടുകാരും
കാഞ്ഞിരപ്പുഴ: ഇരുന്പകച്ചോലയിൽ കടുവയെ കാട്കയറ്റാനുള്ള ശ്രമം നടത്തി. പ്രദേശവാസികളെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇന്നലെ കാലത്ത് പത്തുമണിയോടെയാണ് നാട്ടിലിറങ്ങിയ കടുവയെ കാടിനുള്ളിലേക്ക് കടത്താനുള്ള ശ്രമം നടന്നത്. പാലക്കയം ഫോറസ്റ്റ് ഡിവിഷന്റേയുംയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് ശ്രമം നടന്നത്. ശ്രമത്തിൽ മുപ്പതോളം ആളുകൾ പങ്കെടുത്തു. കടുവയെ കണ്ടെന്ന് പറയപ്പെടുന്ന മലയോര മേഖലയിൽ ആണ് തിരച്ചിൽ നടത്തിയത്. ഇരുന്പകച്ചോല ഇഞ്ചിക്കുന്ന് മലയുടെ അടിവാരത്തിൽ ആണ് പരിശോധന നടത്തിയത് . പരിശോധനയിൽ കടുവ കൊന്നതായി കരുതുന്ന കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. വെറ്റില ചോലമലയുടെ മുക ൾവശത്ത് ആണ് കാട്ടുപന്നിയുടെ ജഡം കണ്ടത് .തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ സായുധസംഘം മലയുടെ മുകളിൽ കയറുകയും പാറയുടെ മുകളിൽ കടുവയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കടുവയെ മലയിലേക്ക് കയറ്റിവിട്ടു. തുടർന്ന് മൂന്നുമണിയോടെ സംഘം തിരിച്ചെത്തി. തുടർന്ന് ആറുമണിയോടെ വീണ്ടും ജനവാസകേന്ദ്രത്തിന് സമീപം കടുവയെ…
Read Moreപ്രസിഡന്റ് സ്ഥാനം പങ്കിട്ടില്ല, എറിയാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനംരാജിവച്ച് സിപിഐ അംഗം
എറിയാട്: പ്രസിഡന്റ് സ്ഥാനം പങ്കിടാത്തതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐ രാജിവച്ചു. സിപിഐ പ്രതിനിധിയായ വൈസ് പ്രസിഡന്റ് പി. എം. അബ്ദുള്ള ഇന്ന് രാവിലെയാണ് തൽസ്ഥാനം രാജിവച്ചത്. പാർട്ടി ജില്ലാ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് രാജി. പ്രസിഡന്റ് സ്ഥാനം പങ്കുവെയ്ക്കാമെന്ന മുന്നണി ധാരണ സിപിഎം അട്ടിമറിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് സിപിഐ കടുത്ത നിലപാട് സ്വീകരിച്ചത്. ആദ്യ നാല് വർഷം പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും ബാക്കി ഒരു വർഷം സിപിഐക്കും എന്നായിരുന്നു എൽ ഡി എഫ് തിരുമാനം. ഇത് അട്ടിമറിച്ചാണ് സിപിഎം തന്നിഷ്ട പ്രകാരം നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും അവസാന സമയം വരെ ഇതു സംബന്ധിച്ച് തിരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഇതേ സമയം തങ്ങൾക്ക് ഒറ്റയ്ക്ക്…
Read Moreകൈക്കൂലിക്ക് കൂലി കൈവിലങ്ങ്..! കൈവശ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ കൈയോടെ പൊക്കി വിജിലൻസ്
തിരുവില്വാമല: കൈവശ സർട്ടിഫിക്കറ്റിനു അപേക്ഷയുമായി ചെന്ന യാളോടു 1500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു. കണിയാർകോട് വില്ലേജ് ഓഫീസർ വിപിൻകുമാറാണ് പാലക്കാപ്പറന്പിൽ സുബ്രഹ്മണ്യനിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്. വീട്ടുവളപ്പിലെ തേക്ക് മുറിക്കുന്നതിനായി വനം ഓഫീസിൽ കൊടുക്കാൻ കൈവശ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സുബ്രഹ്മണ്യനോടു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന സുബ്രഹ്മണ്യൻ വിജിലൻസിൽ പരാതിപ്പെട്ടു. വിജിലൻസ് ഉദ്യോഗസ്ഥർ ഫിനോഫ്തിലിൻ പുരട്ടിയ രണ്ട് അഞ്ഞൂറ് രൂപ നോട്ടുകളും അഞ്ചു നൂറുരൂപ നോട്ടുകളും വില്ലേജ് ഓഫീസർക്കു നൽകാനായി കൊടുത്തുവിട്ടു. ഇതു വാങ്ങുന്നതിനിടെയാണ് തൃശൂർ വിജിലൻസ് ഡിവൈഎസ്പി മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്. വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അവർ കൊടുത്തുവിട്ട 1500 രൂപയ്ക്കു പുറമെ 500 രൂപ കൂടി കണ്ടെടുത്തു. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ കെ.കെ. മുഹമ്മദുകുട്ടിക്കെതിരേ തെളിവൊന്നും ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. തിരുവനന്തപുരം…
Read More