പാലക്കാട്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ എച്ച് 1 എൻ 1 രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 2019 ജനുവരി ഒന്നുമുതൽ മെയ് 26 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് ജില്ലയിൽ 19 പേർക്കാണ് എച്ച് 1 എൻ 1 പനി സ്ഥിരീകരിച്ചത്. ഷൊർണ്ണൂർ നഗരസഭാ പരിധിയിലും കുന്പിടി പഞ്ചായത്ത് പരിധിയിലുമായി രണ്ടുമരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ വർഷം 43 പേർക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചിരുന്നത്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഒന്നാണ് എച്ച് 1 എൻ 1 പനി. പ്രത്യേക ലാബ് പരിശോധനകൾ ഇതിന് ആവശ്യമില്ല. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച് 1 എൻ 1 പനിയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. തുടക്കത്തിലെ ചികിത്സിച്ചാൽ പൂർണമായി ഭേദമാക്കാൻ കഴിയുന്ന…
Read MoreCategory: Palakkad
തമിഴ്നാട്ടിൽ നിന്നുള്ള കഞ്ചാവുകടത്തു തടയുന്നതിന് സമഗ്ര പ്രതിരോധ നടപടി വേണമെന്ന ആവശ്യം ശക്തം
ചിറ്റൂർ: തമിഴ്നാടിനോട് ചേർന്നുള്ള കിഴക്കൻ താലൂക്കുകളിലൂടെ വർധിക്കുന്ന കഞ്ചാവ് കടത്തുതടയാൻ സമഗ്ര പ്രതിരോധനടപടി വേണമെന്ന ജനകീയാവശ്യം ശക്തമായി. കള്ളക്കടത്തുകാർക്ക് കഞ്ചാവ് എത്തിച്ചു നല്കാൻ പൊള്ളാച്ചി കേന്ദ്രീകരിച്ച് മാഫിയാസംഘം തന്നെ രൂപപ്പെട്ടിരിക്കുകയാണ്.തമിഴ്നാട്ടിൽ കഞ്ചാവ് നിരോധനം നിലവിലുണ്ടെങ്കിലും ഇതു ഫലപ്രദമായി തടയാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുനിയാത്തതാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ സഹായകമായിരിക്കുന്നത്. കഞ്ചാവ് വില്പന പതിവാക്കിയ നൂറുക്കണക്കിനു യുവാക്കൾ പടിഞ്ഞാറൻ ജില്ലകളിൽനിന്നും പൊള്ളാച്ചിയിൽ എത്താറുണ്ട്. ഇവരെക്കുറിച്ച് തമിഴ്നാട് എക്സൈസിന് വിവരങ്ങൾ ലഭിക്കാറുണ്ടെങ്കിൽ പിടികൂടാൻ തുനിയുന്നുമില്ല. ചിറ്റൂർ, കൊല്ലങ്കോട് റേഞ്ച് ഓഫീസുകൾക്ക് സർക്കിൾ ഓഫീസ് അധികൃതർ കഞ്ചാവു കടത്തു പരിശോധന നടത്താറുണ്ടെങ്കിലും ഉദ്ദേശലക്ഷ്യം കാണുന്നില്ല. ഒരാഴ്ചയിൽ ഒന്നോ രണ്ടോ തവണകൾ മാത്രമാണ് കഞ്ചാവ് കടത്തു പിടിക്കുന്നത്.തൃശൂർ, പൊള്ളാച്ചി ദീർഘദൂര ബസുകളും ചെറിയ വാഹനങ്ങളും മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാൽ പഴനിയിൽ നിന്നും പൊള്ളാച്ചിവഴി പാലക്കാട് ദീർഘദൂര ട്രെയിനുകളിലും കഞ്ചാവ്…
Read Moreമരക്കട്ടകൾ പാകി അതിനുമുകളിൽ പാളങ്ങൾ പിടിപ്പിച്ചിരുന്ന പഴഞ്ചൻരീതി മാറുന്നു; തീവണ്ടിപ്പാതകളും ഇനിമുതൽ സ്മാർട്ടാകും
ഷൊർണൂർ: തീവണ്ടി പാതകളും ഇനിമുതൽ സ്മാർട്ടാകും. മരക്കട്ടകൾ പാകി അതിനുമുകളിൽ പാളങ്ങൾ പിടിപ്പിച്ച് ട്രെയിനുകൾ ഓടിയിരുന്ന കാലം ഇനി വിസ്മൃതിയിലേക്ക്. കാലത്തിനൊത്ത് കോലംമാറുകയാണ് റെയിൽവേയും.ഇതിന്റെ ഭാഗമായി തീവണ്ടിപാതകളിൽ മരംകൊണ്ടുള്ള സ്ലിപ്പറുകൾ പൂർണമായും ഒഴിവാക്കാനാണ് റെയിൽവേ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം റെയിൽവേ ഡിവിഷനുകൾക്ക് കീഴിലുമുള്ള റെയിൽപാതകളിൽ മരക്കട്ടകൾക്കു പകരം കോണ്ക്രീറ്റ് സ്ലീപ്പറുകൾ സ്ഥാനം പിടിച്ചു തുടങ്ങി. അത്യാധുനികവത്കരണത്തിന്റെ ഭാഗമായി റെയിൽവേ നവീകരണനടപടികൾ വ്യാപകമായി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് തീവണ്ടിപാതകളിൽ മരംകൊണ്ടുള്ള സ്ലിപ്പറുകൾ മാറ്റാനുള്ള തീരുമാനമുണ്ടായത്. ഇതോടൊപ്പം പുതിയ ഇലക്ട്രോണിക് ഇൻറർലോക്ക് സിഗ്നൽ സംവിധാനവും ഉടനേ പ്രാബല്യത്തിൽ വരും. മധുക്കരമുതൽ മംഗലാപുരം ജംഗ്ഷൻവരെയും പോത്തന്നൂർ മുതൽ മംഗലാപുരം വരെയുമായി 580 റൂട്ട് കിലോമീറ്ററാണ് പാലക്കാട് റെയിൽവേ ഡിവിഷനിൽ വരുന്നത്. ഇത്രയും കിലോമീറ്ററിലായി 1,200-ലധികം ട്രാക്ക് കിലോമീറ്ററുകൾ ഉണ്ട്. ഇവയിൽ ഉപയോഗിച്ചിരുന്ന മരസ്ലിപ്പറുകൾ ഇപ്പോഴില്ല. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ…
Read Moreഇനി ആറുമാസം മാത്രം; കരാർ കമ്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു; എങ്ങുമെത്താതെ ആറുവരിപ്പാത നിർമാണം
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിന്റെ പണികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന കരാർ കന്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയത്. മാസം എട്ടു കഴിഞ്ഞിട്ടും അന്നത്തേതിനേക്കാൾ പണിയൊന്നും പുരോഗമിച്ചില്ല. കാലാവധി തീരാൻ ഇനി ആറു മാസം മാത്രം. കുതിരാൻ തുരങ്കത്തിന്റെ വശങ്ങളും മുകൾഭാഗവും ബലപ്പെടുത്താൻ കേന്ദ്ര വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. അനുമതി യഥാസമയം ലഭിക്കുകയും പണി വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ മഴക്കാലത്തിനു മുന്പേ പണി പൂർത്തിയാകുമായിരുന്നു. അടുത്തയാഴ്ച മഴ തുടങ്ങുന്നതോടെ ഈ വഴിക്കുള്ള ഗതാഗതം അവതാളത്തിലാകും. മണിക്കൂറുകളോളം ട്രാഫിക് കുരുക്കുമുണ്ടാകും. മഴക്കാലത്ത് പണികൾ വേണ്ടത്ര പുരോഗമിക്കുകയുമില്ല. ആറുവരിപ്പാതയുടെ പണി കഴിഞ്ഞ വർഷം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാനിച്ചിരിക്കേയാണ്…
Read Moreകുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല; യാത്രക്കാർ വലയുന്നു
ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ല: യാത്രക്കാർ വലയുന്നു. ഒറ്റപ്പാലം- തൃശൂർ റൂട്ടിലോടുന്ന ഒരു ബസും നിലവിൽ കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറാത്ത സ്ഥിതിയാണ്. രാവിലെ പണിക്കു പോകണ്ട തൊഴിലാളികൾക്കാണ് ബസുകളില്ലാത്തത് പ്രശ്നനമാകുന്നത്.പാലക്കാട്- ഗുരുവായൂർ റൂട്ടിലോടുന്ന ബസുകളും സ്റ്റാൻഡിക്കുന്നില്ല. അതേസമയം കഐസ്ആർടിസി ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിനെ മറന്ന മട്ടാണ്. പ്രശ്നങ്ങൾ പരിഹരിക്കാനും ഇടപെടാനും ഇപ്പോൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥ·ാരും തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ബസ് സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധിച്ചപ്പോൾ ബസുകൾ സ്റ്റോപ്പുകൾ ഒഴിവാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെയാണ് വീണ്ടും പഴയ സ്ഥിതിയായത്. കുളപ്പുള്ളി ബസ്റ്റാൻഡിൽ കയറുകയാണെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പുകളിൽ മാത്രമേ നിർത്തൂവെന്നാണ് ബസ് ജീവനക്കാരുടെ നിലപാട്. ഒറ്റപ്പാലം സബ് കളക്ടറും ജോയിന്റ് ആർഡിഒയും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. പത്തുവർഷത്തിലധികമായി നഗരസഭ ഈ ബസ് സ്റ്റാൻഡ് നിർമ്മാണം നടത്തിയിട്ട്. എന്നാൽ അന്നുമുതൽ ഇന്നുവരെ ഈ സ്റ്റാൻഡുകൊണ്ട് യാത്രക്കാർക്ക് ഒരു…
Read Moreമാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന ആവശ്യം ശക്തമാകുന്നു
പാലക്കാട്: മാവേലി സ്റ്റോർ ഡിസ്പ്ലേ ജീവനക്കാരുടെ ദിവസവേതനം അറുന്നൂറുരൂപയാക്കണമെന്ന് ഓൾ കേരള സപ്ലൈകോ ഫ്രണ്ട്- ജേക്കബ് ജില്ലാകമ്മിറ്റി വകുപ്പുമന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ദിവസവേതനക്കാരെ സർക്കാർ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്താത്ത നടപടിയേയും യോഗം അപലപിച്ചു. നിലവിലുള്ള ദിവസവേതനക്കാരെ ഒഴിവാക്കി ശന്പളത്തിൽ കുറവുവരുത്തി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിൽനിന്നും ഡിപ്പോ മാനേജർമാരും മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾ ബസാർ മാനേജർമാരും നടത്തുന്ന ഗൂഢാലോചന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈ നീക്കത്തിൽനിന്നും മാനേജർമാർ പിന്തിരിയണമെന്നും യോഗം മുന്നറിയിപ്പുനല്കി. ഓവർടൈം ജോലിക്ക് അധികവേതനം നല്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ ജനങ്ങൾ സപ്ലൈകോയെ കൈവിട്ട് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും യോഗം ആരോപിച്ചു.കളക്്ഷനു ആനുപാതികമായ രീതിയിൽ ജീവനക്കാർക്കു ശന്പളം നല്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോലിസമയത്ത് ഒരു ചായപോലും…
Read Moreയാത്രക്കാരുടെ യാത്രാ ദുരതത്തിന് പരിഹാരമായി നെല്ലിയാമ്പ തി ചുരം പാതയിൽ കുണ്ടറച്ചോല പാലം ഒന്നാം ഘട്ടം പൂർത്തിയായി
നെല്ലിയാന്പതി: നെല്ലിയാന്പതിക്കാരുടെ യാത്രദുരിതത്തിന് പരിഹാരമായി നിർമ്മിക്കുന്ന കുണ്ടറച്ചോല പാലത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല കലുങ്കിന് പകരം നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്. 2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലാണ് കുണ്ടറച്ചോല കലുങ്ക് പൂർണ്ണമായും ഒലിച്ചുപോയി ഒരാഴ്ച്ച നെല്ലിയാന്പതി പൂർണ്ണമായും ഒറ്റപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചിലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. മാർച്ച് മാസത്തിൽ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച പാലത്തിന് രണ്ടു തൂണുകളിലായി പത്ത് മീറ്റർ നീളത്തിലും, വീതിയിലുമാണ് നിർമ്മിക്കുന്നത്. പാലത്തിന്റെ കോണ്ക്രീറ്റ് പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. ശക്തമായ വെള്ളപ്പാച്ചിലിനെയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ 1.30 മീറ്റർ കനത്തിലാണ് പാലത്തിന്റെ കോണ്ക്രീറ്റ് ചെയ്യുന്നത്. കലുങ്ക് തകർന്നതോടെ നെല്ലിയാന്പതിയിലേക്ക് വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തമാകുന്പോഴേക്കും പാലം പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Read Moreമംഗലാംകുന്ന് ഗണപതിയുടെ ഓർമകളിൽ ആനപ്രേമികൾ
‘ശ്രീകൃഷ്ണപുരം: ഗജലക്ഷണങ്ങൾ എല്ലാം തികഞ്ഞ കേരളക്കരയിലെ മഹാരാജാവ്, വാർധക്യത്തിലും തളരാത്ത ആകാരവടിവിനും ഉടമ. ആനപ്രേമികളുടെ ആരാധനപാത്രം. കഴിഞ്ഞദിവസം ചരിഞ്ഞ മംഗലാംകുന്ന് ഗണപതിയെന്ന ഗജ മുത്തച്ഛനെ കുറിച്ചു പറഞ്ഞാൽ മംഗലാംകുന്നുകാർക്ക് മാത്രമല്ല കേരളത്തിലെ ആനപ്രേമികൾക്കെല്ലാം നൂറുനാവാണ്. ഉത്സവത്തിന് ഗണപതി വരുന്നുണ്ടെന്നറിഞ്ഞാൽ ആ വശ്യസൗന്ദര്യം ആസ്വദിക്കാൻ ആനപ്രേമികളെല്ലാം ഓടിയെത്തുന്നത് പതിവു കാഴ്ചയായിരുന്നു.ഉത്സവത്തിന് ഗണപതി വരുന്നുവെന്നറിഞ്ഞാൽ വഴിക്കണ്ണുമായി കാത്തിരുന്ന് ആ തലയെടുപ്പ് അസ്വദിക്കാത്തവർ ചുരുക്കം. ഉത്സവപ്രേമികൾക്കും ആനക്കന്പക്കാർക്കും ഗണപതി സ്വന്തമാകുന്നത് സൗമ്യമായ സൗന്ദര്യത്തികവിനോടുള്ള ആരാധനകൊണ്ടാണ്. ഒരിക്കൽ പിരായിരിയിൽ ഗണപതി ചെറിയതോതിൽ അനുസരണക്കേട് കാട്ടി. മണിക്കൂറുകൾക്കകം ആനയെ തളച്ചു. തളച്ച പറന്പിന്റെ അയൽപക്കക്കാരാണ് ആനയുടെ സംരക്ഷണത്തിന് പിന്നീട് നേതൃത്വം നല്കിയത്. ദിവസങ്ങൾക്കുശേഷം ഗണപതിയെ മംഗലാംകുന്നിലേക്ക് തിരികെക്കൊണ്ടു പോകുന്പോൾ മാലയും കുറിയുമണിയിച്ച് ശിങ്കാരിമേളവും ഒരുക്കിയാണ് പിരായിരി ദേശക്കാരും ഉത്സവകമ്മിറ്റിയും വിട നല്കിയത്. അന്ന് ഗണപതി ഇടഞ്ഞവാർത്ത പത്രങ്ങളിൽ നല്കരുതെന്ന അപേക്ഷയുമായി എത്തിയത് ആന ഉടമകളായിരുന്നില്ല,…
Read Moreമോദിവിരുദ്ധ താൽക്കാലിക പ്രതിഭാസമാത്രം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി ജലീൽ
പാലക്കാട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്ത് സംഭവിച്ചത്. താൽക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തും. നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ജലീൽ കൂട്ടിച്ചേർത്തു.
Read Moreരഞ്ജിത്ത് കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ; തെരഞ്ഞടുപ്പ് ഫലം ടിവിയിൽ കാണുമ്പോഴുണ്ടായ തർക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി
പുന്നയൂർക്കുളം: വ്യാഴാഴ്ച പരൂർ വാക്കെത്തി റോഡിൽ മുരിയൻതടം പാടത്തിനടുത്തുള്ള സ്വകാര്യ ക്വാർട്ടേഴ്സിൽ വാക്കുതർക്കത്തെതുടർന്നു യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ സുഹൃത്തും ആറ്റുപുറം ബിഎംഎസ് യൂണിയനിലെ പ്രവർത്തകനുമായ അഞ്ഞൂര് പേരോത്ത് വീട്ടിൽ സിജു (32)നെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. വടക്കേക്കാട് കപ്ലേങ്ങാട് ക്ഷേത്രത്തിനു സമീപം തണ്ടേങ്ങാട്ടിൽ രാജന്റെ മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്. സംഭവത്തിനുശേഷം സിജു അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കേക്കാട് സിഐ വി.രാജേഷ്കുമാർ, എസ്ഐ കെ.പ്രദീപ്കുമാർ, എഎസ്ഐ അനിൽ മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിജുവിനോടൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പോലീസ് വിട്ടയച്ചു.സിജുവിനെ പ്രതിയാക്കി മറ്റുള്ളവരെ വിട്ടയച്ച പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നു രഞ്ജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. രഞ്ജിത്ത് കായംകുളത്തു പപ്പടക്കന്പനി തൊഴിലാളിയാണ്. കുറച്ചുദിവസമായി നാട്ടിൽ വന്നിട്ട്. പ്രതി സിജു രഞ്ജിത്തിന്റെ അടുത്ത കൂട്ടുകാരനാണ്. തെരഞ്ഞെടുപ്പുഫലം അറിയുന്നതിനായി സിജു താമസിക്കുന്ന ക്വാർട്ടേഴ്സിൽ കൂട്ടുകാരായ ആറംഗ സംഘം…
Read More