വടക്കഞ്ചേരി: പാലക്കുഴി വിലങ്ങൻപാറയിൽ പുലിയുടെ ആക്രമണത്തിൽ മൂരി കൂറ്റൻ ചത്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. കടുവയാണ് മൃഗത്തെ കൊന്നതെന്ന് നാട്ടുക്കാർ സംശയിക്കുന്പോൾ കടുവയല്ല, പുലി തന്നെയാണ് മൂരി കൂറ്റനെ കൊന്നതെന്ന് വനപാലകർ പറയുന്നു. കഴിഞ്ഞദിവസം വിലങ്ങൻപ്പാറ പുതുവൽപുത്തൻവീട്ടിൽ രാജുവിന്റെ മൂരിയെയാണ് കൊന്നത്. വീടിനോട് ചേർന്ന് തെങ്ങിൽ കെട്ടിയിരുന്ന രണ്ട് വയസ്സുള്ള 150 കിലോ തൂക്കം വരുന്ന മൂരി കൂറ്റനെയാണ് മൽപിടുത്തത്തിൽ കഴുത്തിൽ മാരകമായ മുറിവേൽപ്പിച്ച് കൊന്നത്. മൂരിയെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർപൊട്ടിച്ച് കുറച്ച് ദൂരം വലിച്ചുകൊണ്ട് പോയി ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ആടുകളേയും വളർത്തുനായ്ക്കളേയും പുലി ആക്രമിക്കാറുണ്ടെങ്കിലും ഇത്ര വലിയ മൃഗത്തെ ആക്രമിക്കുന്നത് ഇത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനാലാണ് മൂരി കൂറ്റനെ ആക്രമിച്ചത് പുലിയല്ല, കടുവയാണെന്ന് നാട്ടുകാർ സംശയിക്കുന്നത്. വലിയ കാൽപ്പാടുകളും സ്ഥലത്തുണ്ട്. പുലിയാണെങ്കിൽ 150 കിലോ തൂക്കമുള്ള മൂരികൂറ്റനെ വലിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പറയുന്നത്. ഉടമക്ക്…
Read MoreCategory: Palakkad
വനങ്ങൾ സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക; ശാന്തിവനസംരക്ഷണം ഓർമിപ്പിച്ച് കോഴിക്കോട്ട് നിന്ന് അരുൺ തഥാഗത്തിന്റെ സൈക്കിൾ പര്യടനം പാലക്കാട്ട്
കല്ലടിക്കോട്: ജൂണ്മാസത്തിൽ പരിസ്ഥിതി ദിനാചരണവും വാരാചരണവും നടക്കുന്പോൾ പരിസ്ഥിതി സംരക്ഷണത്തിനായി അർത്ഥപൂർണമായ ആശയങ്ങളുമായി അരുണ് തഥാഗത്ത് സ്വന്തംചെലവിൽ കോഴിക്കോട്ടുനിന്നും കൊച്ചിയിലേക്ക് സൈക്കിളിൽ പരിസ്ഥിതി പര്യടനം നടത്തുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ പരിസ്ഥിതി ആഭിമുഖ്യ ഗൃഹങ്ങളുടെയും പ്രകൃതിജീവനത്തിന്റെയും പ്രചാരകനാണ് എറണാകുളം അന്പലമേട് സ്വദേശിയായ ഈ യുവാവ്. ടീ ഷർട്ടിൽ പ്രിന്റ് ചെയ്ത മുദ്രാവാക്യത്തിൽ നിന്നുതന്നെ ആർക്കും വായിച്ചെടുക്കാനാകും. ശാന്തിവനം സംരക്ഷിക്കുകയെന്ന പ്രമേയത്തെയാണ് യാത്ര കേന്ദ്രീകരിക്കുന്നതെങ്കിലും മുഴുവൻ വനങ്ങളും സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന ആശയത്തെയാണ് പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹംമുളകൊണ്ട് നിർമിച്ച വീട്ടിൽ പ്രകൃതിയോട് ഇണങ്ങിയാണ് താമസം. വീട്ടിൽ ഏതു കൊടുംവേനലിലും ഫാനോ എസിയോ ആവശ്യമില്ല. സർലീ ഡിസ്ക് ട്രക്കർ എന്ന അമേരിക്കൻ നിർമിത സൈക്കിളിലാണ് സഞ്ചാരം. ഇതിൽ തന്നെ അടുത്തായി തായ്ലൻഡ് പര്യടനവും നടത്തും. പിന്നിടുന്ന വഴികളിൽ അരുണിനെ സ്വീകരിക്കാൻ സംഘടനകളെ കണ്ടില്ല. വഴിയിൽ…
Read Moreവേനലിൽ നനച്ച് സംരക്ഷിച്ചുവന്ന വാഴത്തോപ്പിൽ കാട്ടാനക്കൂട്ടത്തിന്റെ സംഹാരതാണ്ഡവം; വടക്കാഞ്ചേരി പാലക്കുഴിയിൽ രജനീഷിന്റെ സ്വപ്നങ്ങൾക്കുമേൽ വീണത് ലക്ഷങ്ങളുടെ കടബാധ്യത
വടക്കഞ്ചേരി: കണിച്ചിപ്പരുതയ്ക്കടുത്ത് പാലക്കുഴി റോഡിനോടു ചേർന്ന കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സംഹാരതാണ്ഡവം. താന്നിച്ചുവട് കന്നിമേരി എസ്റ്റേറ്റിൽ കയറിയ ആനകൾ എഴുന്നിൽപരം വാഴകൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ പാലക്കുഴി ടാർ റോഡിൽ നിലയുറപ്പിച്ച ആനകൾ ഏറെനേരം യാത്രക്കാരെ വലച്ചു. റോഡിൽ ആനയെ കണ്ട് പേടിച്ച് പലരും യാത്രക്കാരെ ഒഴിവാക്കി വീടുകളിലേക്ക് മടങ്ങി. ആനകൾ വഴിമുടക്കുന്നതുമൂലം പത്രവിതരണവും പാൽവിതരണവും തടസപ്പെടുകയാണ്. ചെറിയ കുട്ടികളും പിടിയാനയും കൊമ്പൻമാരുമായി പത്തും പതിനഞ്ചും എണ്ണംവരുന്ന കൂട്ടങ്ങളാണ് കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക വിളനാശം വരുത്തുന്നത്. കന്നിമേരി എസ്റ്റേറ്റിൽ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയാണ് കഴിഞ്ഞ രാത്രിയിൽ ആനകൾ നശിപ്പിച്ചത്. രജനീഷ് എന്നയാളാണ് ഇവിടെ പൂവൻ, ഏത്തവാഴ എന്നിങ്ങനെ ഇരുപതിനായിരം വാഴ കൃഷിചെയ്തിരുന്നത്. കുലവന്നതും കുലയ്ക്കാറായതുമായ വാഴകളായിരുന്നു ഇവയിൽ ഏറെയും. വേനലിൽ നനച്ച് സംരക്ഷിച്ചുവന്ന വാഴകൾ വിളവെടുപ്പ് ആകുന്പോൾ എല്ലാം നശിക്കുന്നത് കർഷകർക്ക് വലിയ ആഘാതം ഏല്പിക്കും. ബാങ്കുകളിൽനിന്നും…
Read Moreഫുൾ ജാർ ചലഞ്ചിനുപോലും വെള്ളമില്ല; അഗളിൽ കുടിവെള്ളമായി കിട്ടുന്നത് മഞ്ഞവെള്ളം; ബാത്ത് റൂമിലേക്കുപോലും ഉപയോഗിക്കാൻ കൊള്ളില്ലെന്ന് നാട്ടുകാർ
അഗളി: പാക്കുളത്ത് ജലനിധി പദ്ധതിയിലൂടെയുള്ള ജലവിതരണം ഉപഭോക്താക്കളെ ദുരിതത്തിലാക്കി. ബാത്ത് റൂമിലേക്കുപോലും ഉപയോഗിക്കാനാകാത്ത വിധമുള്ള അഴുക്കുവെള്ളമാണ് പൈപ്പിലൂടെ എത്തുന്നത്. ഭവാനിപ്പുഴയോരത്ത് കിണർ കുഴിച്ച് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളം പന്പുചെയ്താണ് ഇവിടെ കുടിവെള്ളവിതരണം നടത്തുന്നത്. രണ്ടു പതിറ്റാണ്ടിനുമുന്പ് ആസോ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. പിന്നീട് ജലനിധി പദ്ധതിയിലൂടെ ഗുണഭോക്താക്കൾ തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് കുടിവെള്ളവിതരണം. മുൻവർഷത്തെ കാലവർഷക്കെടുതിയിൽ ഭവാനിപുഴ കവിഞ്ഞൊഴുകി കുടിവെള്ള കിണർ വെള്ളത്തിലായി. മലിനവസ്തുക്കൾ വന്ന് കിണറിൽ നിറഞ്ഞതോടെ വെള്ളം ദുർഗന്ധപൂരിതമായി. സംഭവം പഞ്ചായത്തിന്റെ ശ്രദ്ധതിയിൽപെടുത്തിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.കുടിവെള്ളവിതരണ കമ്മിറ്റിക്കാർ രണ്ടുതവണ കിണർ വൃത്തിയാക്കിയെങ്കിലും ഫലമുണ്ടായില്ല. പുതിയ കിണർ നിർമിക്കുകയാണ് ഇതിനു പരിഹാരമെന്നാണ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയേറെയുള്ള അട്ടപ്പാടിയിൽ ശുദ്ധജലവിതരണത്തിനുവേണ്ട നടപടിയെടുക്കാൻ പഞ്ചായത്ത് ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം.
Read Moreചെമ്മാപ്പിള്ളി പ്രദിൻ കൊലക്കേസ്; കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല
ചെമ്മാപ്പിള്ളി:പ്രദിന്റെ കൊലപാ തകത്തിലെ പ്രതികളെ എത്ര യും വേഗം പിടികൂടണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ചെമ്മാപ്പിള്ളി കണാറ പ്രദിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞെട്ടിപ്പിക്കുന്ന ഒന്നാണ് പ്രദിനു നേരെ നടന്ന ആക്രമണം. ഐജി യുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നതായും അദ്ദേഹം അറിയിച്ചതായും ചെന്നിത്തല പറഞ്ഞു. പ്രദിന്റെ ദാരുണമായ കൊലപാതകത്തെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രദേശത്തെ മയക്കുമരുന്നു മാഫിയകളെ നേരിടാൻ സർക്കാർ മുന്നോട്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ വിഷു തലേന്നുണ്ടായ ആക്രമണത്തിലാണ് പ്രദിൻ കൊല്ലപ്പെട്ടത്. പ്രദിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് അമ്മ കല്യാണിയെ ആശ്വസിപ്പിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ഭാര്യ സുഷിതയെ ഫോണിൽ വിളിച്ച് ചെന്നിത്തല സംസാരിച്ചു. അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം മണ്ഡലം കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് വി.കെ.സുശീലൻ,പൗരസമിതി നേതാവ് മാപ്രാണത്ത് ഷണ്മുഖൻ…
Read Moreപാലക്കാട് നല്ലേപ്പിള്ളിയിൽ ബസ് മരത്തിലിടിച്ച് മറിഞ്ഞു; 28 പേർക്ക് പരിക്ക്; പാടത്തേക്ക് മറിഞ്ഞതിനാൽ ഒഴിവായത് വൻദുരന്തം
ചിറ്റൂർ: പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി മാട്ടുമന്തയിൽ സ്ലീപ്പർ കോച്ച് ബസ് മരത്തിലിടിച്ചു മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. ഇന്നുപുലർച്ച 3.10ന് മാട്ടുമന്ത വളവുറോഡിലായിരുന്നു അപകടം. റോഡിനു കിഴക്കുഭാഗത്തെ ചെളിക്കണ്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. ഇതിനാൽ വൻദുരന്തമാണ് ഒഴിവായത്. മാട്ടുമന്ത എസ് വളവിലുണ്ടായിരുന്ന മരത്തിലിടിച്ചു നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞത്. ബംഗളുരുവിൽനിന്നും കൊട്ടാരക്കരയിലേക്കു പോയിരുന്ന ലക്ഷ്വറി ബസാണ് അപകടത്തിലായത്. സംഭവസമയത്ത് യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അപകടത്തിൽപ്പെട്ട ബസിന്റെ ഗ്ലാസ്സുകൾ പൊട്ടിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ ആർപ്പൂക്കര ജുബിൻ ജോർജ് (20), കൊട്ടാരക്കര മഹേഷ് (26), വേലുപ്പറന്പ് സന്തോഷ് രാജ് (39) തിരുവല്ല പ്രിയങ്ക(32), ഗുരുവായൂർ മനത്തോടത്ത് വിനോദ് (23), പാലക്കാട് കൊടുവായൂർ ടിന്റു, മലപ്പുറം മുഹമ്മദ് (21), ചങ്ങനാശേരി ബിജു ആന്റണി (46), ചെങ്ങന്നൂർ റിജു, ആലപ്പുഴ പൊന്നമ്മ (59) എന്നിവരെ ചിറ്റൂർ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ…
Read Moreഒറ്റപ്പാലം വൈദ്യുത സെക് ഷൻ വിഭജനം ഇനിയും നടപ്പായില്ല; ജീവനക്കാരും നാട്ടുകാരും ദുരിതത്തിൽ
ഒറ്റപ്പാലം: ഒറ്റപ്പാലം വൈദ്യുതസെക്ഷൻ വിഭജനം ഇനിയും നടപ്പായില്ല.ഒറ്റപ്പാലം നഗരസഭ, ലക്കിടി, അന്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഒറ്റപ്പാലം കെ എസ് ഇബി വൈദ്യുതി സെക്ഷൻ പരിധിയിലാണ് വരുന്നത്. വൈദ്യുതിപ്രശ്നങ്ങളും അറ്റകുറ്റപണികളുമായെന്നും പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ജീവനക്കാർ.കൃത്യസമയത്ത് സേവനം ലഭിക്കാതെ നാട്ടുകാർക്ക് കഷ്ടപ്പാട് വേറെയും. എല്ലാം പരിഹരിക്കാനുള്ള ഒറ്റപ്പാലം സെക്ഷൻ വിഭജന നടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. ഏകദേശം 27,500 ഉപഭോക്താക്കളുള്ള സെക്ഷൻ പരിധിയിൽ ആണ് ഒറ്റപ്പാലം ഉള്ളത്, ഏകദേശം പതിനയ്യായിരം ഉപഭോക്താക്കളാണ് ഒരു സെക്ഷൻ പരിധിയിൽ കീഴിലുണ്ടാകുക. ഈ സ്ഥാനത്താണ് കാൽലക്ഷത്തിലേറെ ഉപഭോക്താക്കളുമായി ഒറ്റപ്പാലം സെക്ഷൻ പ്രവർത്തിക്കുന്നത്. മഴയോ മറ്റു പ്രകൃതിദുരന്തങ്ങളോ ഉണ്ടാവുന്നപക്ഷം വൻവൈദ്യുതി പ്രശ്നങ്ങളാണ് ഈ സെക്ഷന് കീഴിൽ സംഭവിക്കാറുള്ളത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിവസങ്ങൾതന്നെ വേണ്ടിവരുന്ന സാഹചര്യവുമുണ്ട്. കാലവർഷം കടുത്താൽ പിന്നെ ലൈമാൻ മാർക്കും വൈദ്യുതി ജീവനക്കാർക്കും ഇരിക്കപ്പൊറുതിയില്ലാത്ത സാഹചര്യമാണുള്ളത്. ഇലക്ട്രിക് പോസ്റ്റുകളുടെ മറിഞ്ഞുവീഴലും ലൈനുകൾ മുറിയുന്നതും…
Read Moreകാറിൽ കടത്തിയ 600 കിലോ പുകയില ഉൽപന്നങ്ങളുമായി രണ്ടുയുവാക്കൾ പോലീസ് പിടിയിൽ
തൃശൂർ: കാറിൽ കടത്തിയ ഹാൻസ് അടക്കമുള്ള 600 കിലോ പുകയില ഉൽപന്നങ്ങൾ എക്സൈസ് ഇന്റലിജന്റ്സ് പിടികൂടി. ദേശീയപാതയിൽ മണ്ണുത്തിയിൽ നിന്നാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചത്. 12 ചാക്കുകളിലായാണ് കാറിൽ കടത്തിയിരുന്നത്. പെരന്പാവൂർ സ്വദേശികളായ സക്കീർ(40), ആഷിക്(23) എന്നിവരെ അറസ്റ്റു ചെയ്തു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ ഒരു ലക്ഷം രൂപവിലവരും. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെസ്ടർ ജിജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു രാവിലെ പത്തിന് വാഹന പരിശോധനയ്ക്കിടെ പുകയിലയുമായി വന്ന സ്വിഫ്റ്റ് കാർ പിടികൂടിയത്.
Read Moreഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് മറികടന്ന് പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിക്ക് പ്രവർത്തനാനുമതി നൽകി; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു നാട്ടുകാർ
വടക്കഞ്ചേരി: വണ്ടാഴി പുല്ലംപാടത്ത് പ്ലാസ്റ്റിക് സാധനങ്ങൾ പൊടിക്കുന്ന കന്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നല്കിയ ഉത്തരവ് മറികടന്ന് സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നല്കിയെന്നാരോപിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വണ്ടാഴി പഞ്ചായത്ത് ഓഫീസിൽ അദ്ദേഹത്തിന്റെ മുറിക്കുള്ളിലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. പ്ലാസ്റ്റിക് സാധനങ്ങൾ മാറ്റാനായി ഏഴുദിവസത്തെ സമയം മാത്രമാണ് അനുവദിച്ചതെന്നും മറ്റു വഴിവിട്ട നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും നടപടിയെക്കുറിച്ച് സെക്രട്ടറി പറഞ്ഞു. എന്നാൽ ഒരുവർഷത്തോളമായി തുടരുന്ന സാധനങ്ങൾ നീക്കൽ പ്രവൃത്തി ഇപ്പോഴും തുടരുകയാണെന്നും സാധനങ്ങൾ മാറ്റാനുള്ള സമയം ചോദിച്ച് അവിടെ അനധികൃതമായി കന്പനി പ്രവർത്തിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. 24 മണിക്കൂറിനുള്ളിൽ കോന്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ സാധനങ്ങളും മാറ്റി സ്ഥലം വൃത്തിയാക്കണമെന്നും വീഴ്ചവരുത്തിയാൽ പഞ്ചായത്തിൽനിന്ന് സാധനങ്ങൾ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഇക്കഴിഞ്ഞ 22ന് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവ് നല്കിയത്. സാധനങ്ങൾ നീക്കിയില്ലെങ്കിൽ മാലിന്യനിക്ഷേപത്തിന്…
Read Moreപട്ടണത്തിന്റെ പരിവേഷമുണ്ടെങ്കിലും ഷൊർണൂരുകാർക്ക് ചികിത്സാസൗകര്യങ്ങൾ അപര്യാപ്തം
ഷൊർണൂർ: പട്ടണത്തിന്റെ പരിവേഷമുണ്ടെങ്കിലും അത്യാഹിതം ഉണ്ടായാൽ ചികിത്സ സൗകര്യങ്ങൾക്കായി പരക്കംപായേണ്ട ഗതികേടിലാണ് ഷൊർണൂരുകാർ. ഷൊർണൂരിൽ സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ സേവനം ഇവിടെ പരിമിതമാണ്. അതുകൊണ്ടുതന്നെ വാഹനാപകടം സംഭവിച്ചവരെയും പരിക്കേറ്റവരെയും ഗുരുതരാവസ്ഥയിലുള്ളവരെയുമൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാനാകില്ല. ഇതിനായി പത്തു കിലോമീറ്ററിലധികം ദൂരത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് ഷൊർണൂർ നിവാസികൾ ആശ്രയിക്കുന്നത്. അതല്ലെങ്കിൽ 30 കിലോമീറ്റർ ദൂരത്തുള്ള തൃശൂർ മെഡിക്കൽ കോളേജിലേക്ക് എത്തണം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, മലബാറിന്റെ റെയിൽവേ പ്രവേശനകവാടം തുടങ്ങി വിശേഷണങ്ങൾ അനവധിയാണ് ഷൊർണൂരിനുള്ളത്. എന്നാൽ അടിയന്തരഘട്ടത്തിൽപോലും ചികിത്സാസൗകര്യങ്ങളും സംവിധാനങ്ങളും നല്കാൻപോലും ഇവിടെ സാഹചര്യമില്ലാത്തത് വലിയ കുറവായി തന്നെയാണ് പരിഗണിക്കേണ്ടത്. ഷൊർണൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നപക്ഷം അത് ഷൊർണൂർകാർക്ക് ഏറെ ഗുണപ്രദമാകും. എന്നാൽ സാമൂഹ്യാരോഗ്യ കേന്ദ്രമായി ഇതിനെ ഉയർത്തുന്നതിന് ഏഴ് ഡോക്ടർമാരും അത്യാഹിത സംവിധാനവും ഉണ്ടാകണമെന്നാണ് നിബന്ധന. ഈ മാനദണ്ഡം പാലിക്കാൻ ഷൊർണൂർ സാമൂഹ്യാരോഗ കേന്ദ്രത്തിന്…
Read More