ഒറ്റപ്പാലം: ഒറ്റപ്പാലം വൈദ്യുതസെക്ഷൻ വിഭജനം ഇനിയും നടപ്പായില്ല.ഒറ്റപ്പാലം നഗരസഭ, ലക്കിടി, അന്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളുടെ ഭാഗങ്ങൾ ഒറ്റപ്പാലം കെ എസ് ഇബി വൈദ്യുതി സെക്ഷൻ പരിധിയിലാണ് വരുന്നത്. വൈദ്യുതിപ്രശ്നങ്ങളും അറ്റകുറ്റപണികളുമായെന്നും പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ജീവനക്കാർ.കൃത്യസമയത്ത് സേവനം ലഭിക്കാതെ നാട്ടുകാർക്ക് കഷ്ടപ്പാട് വേറെയും. എല്ലാം പരിഹരിക്കാനുള്ള ഒറ്റപ്പാലം സെക്ഷൻ വിഭജന നടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. ഏകദേശം 27,500 ഉപഭോക്താക്കളുള്ള സെക്ഷൻ പരിധിയിൽ ആണ് ഒറ്റപ്പാലം ഉള്ളത്, ഏകദേശം പതിനയ്യായിരം ഉപഭോക്താക്കളാണ് ഒരു സെക്ഷൻ പരിധിയിൽ കീഴിലുണ്ടാകുക. ഈ സ്ഥാനത്താണ് കാൽലക്ഷത്തിലേറെ ഉപഭോക്താക്കളുമായി ഒറ്റപ്പാലം സെക്ഷൻ പ്രവർത്തിക്കുന്നത്. മഴയോ മറ്റു പ്രകൃതിദുരന്തങ്ങളോ ഉണ്ടാവുന്നപക്ഷം വൻവൈദ്യുതി പ്രശ്നങ്ങളാണ് ഈ സെക്ഷന് കീഴിൽ സംഭവിക്കാറുള്ളത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിവസങ്ങൾതന്നെ വേണ്ടിവരുന്ന സാഹചര്യവുമുണ്ട്. കാലവർഷം കടുത്താൽ പിന്നെ ലൈമാൻ മാർക്കും വൈദ്യുതി ജീവനക്കാർക്കും ഇരിക്കപ്പൊറുതിയില്ലാത്ത സാഹചര്യമാണുള്ളത്. ഇലക്ട്രിക് പോസ്റ്റുകളുടെ മറിഞ്ഞുവീഴലും ലൈനുകൾ മുറിയുന്നതും…
Read MoreCategory: Palakkad
കാറിൽ കടത്തിയ 600 കിലോ പുകയില ഉൽപന്നങ്ങളുമായി രണ്ടുയുവാക്കൾ പോലീസ് പിടിയിൽ
തൃശൂർ: കാറിൽ കടത്തിയ ഹാൻസ് അടക്കമുള്ള 600 കിലോ പുകയില ഉൽപന്നങ്ങൾ എക്സൈസ് ഇന്റലിജന്റ്സ് പിടികൂടി. ദേശീയപാതയിൽ മണ്ണുത്തിയിൽ നിന്നാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചത്. 12 ചാക്കുകളിലായാണ് കാറിൽ കടത്തിയിരുന്നത്. പെരന്പാവൂർ സ്വദേശികളായ സക്കീർ(40), ആഷിക്(23) എന്നിവരെ അറസ്റ്റു ചെയ്തു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ ഒരു ലക്ഷം രൂപവിലവരും. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെസ്ടർ ജിജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നു രാവിലെ പത്തിന് വാഹന പരിശോധനയ്ക്കിടെ പുകയിലയുമായി വന്ന സ്വിഫ്റ്റ് കാർ പിടികൂടിയത്.
Read Moreഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് മറികടന്ന് പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിക്ക് പ്രവർത്തനാനുമതി നൽകി; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു നാട്ടുകാർ
വടക്കഞ്ചേരി: വണ്ടാഴി പുല്ലംപാടത്ത് പ്ലാസ്റ്റിക് സാധനങ്ങൾ പൊടിക്കുന്ന കന്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നല്കിയ ഉത്തരവ് മറികടന്ന് സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നല്കിയെന്നാരോപിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. വണ്ടാഴി പഞ്ചായത്ത് ഓഫീസിൽ അദ്ദേഹത്തിന്റെ മുറിക്കുള്ളിലാണ് സെക്രട്ടറിയെ ഉപരോധിച്ചത്. പ്ലാസ്റ്റിക് സാധനങ്ങൾ മാറ്റാനായി ഏഴുദിവസത്തെ സമയം മാത്രമാണ് അനുവദിച്ചതെന്നും മറ്റു വഴിവിട്ട നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും നടപടിയെക്കുറിച്ച് സെക്രട്ടറി പറഞ്ഞു. എന്നാൽ ഒരുവർഷത്തോളമായി തുടരുന്ന സാധനങ്ങൾ നീക്കൽ പ്രവൃത്തി ഇപ്പോഴും തുടരുകയാണെന്നും സാധനങ്ങൾ മാറ്റാനുള്ള സമയം ചോദിച്ച് അവിടെ അനധികൃതമായി കന്പനി പ്രവർത്തിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. 24 മണിക്കൂറിനുള്ളിൽ കോന്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ സാധനങ്ങളും മാറ്റി സ്ഥലം വൃത്തിയാക്കണമെന്നും വീഴ്ചവരുത്തിയാൽ പഞ്ചായത്തിൽനിന്ന് സാധനങ്ങൾ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഇക്കഴിഞ്ഞ 22ന് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവ് നല്കിയത്. സാധനങ്ങൾ നീക്കിയില്ലെങ്കിൽ മാലിന്യനിക്ഷേപത്തിന്…
Read Moreപട്ടണത്തിന്റെ പരിവേഷമുണ്ടെങ്കിലും ഷൊർണൂരുകാർക്ക് ചികിത്സാസൗകര്യങ്ങൾ അപര്യാപ്തം
ഷൊർണൂർ: പട്ടണത്തിന്റെ പരിവേഷമുണ്ടെങ്കിലും അത്യാഹിതം ഉണ്ടായാൽ ചികിത്സ സൗകര്യങ്ങൾക്കായി പരക്കംപായേണ്ട ഗതികേടിലാണ് ഷൊർണൂരുകാർ. ഷൊർണൂരിൽ സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ സേവനം ഇവിടെ പരിമിതമാണ്. അതുകൊണ്ടുതന്നെ വാഹനാപകടം സംഭവിച്ചവരെയും പരിക്കേറ്റവരെയും ഗുരുതരാവസ്ഥയിലുള്ളവരെയുമൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാനാകില്ല. ഇതിനായി പത്തു കിലോമീറ്ററിലധികം ദൂരത്തുള്ള സ്വകാര്യ ആശുപത്രികളെയാണ് ഷൊർണൂർ നിവാസികൾ ആശ്രയിക്കുന്നത്. അതല്ലെങ്കിൽ 30 കിലോമീറ്റർ ദൂരത്തുള്ള തൃശൂർ മെഡിക്കൽ കോളേജിലേക്ക് എത്തണം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, മലബാറിന്റെ റെയിൽവേ പ്രവേശനകവാടം തുടങ്ങി വിശേഷണങ്ങൾ അനവധിയാണ് ഷൊർണൂരിനുള്ളത്. എന്നാൽ അടിയന്തരഘട്ടത്തിൽപോലും ചികിത്സാസൗകര്യങ്ങളും സംവിധാനങ്ങളും നല്കാൻപോലും ഇവിടെ സാഹചര്യമില്ലാത്തത് വലിയ കുറവായി തന്നെയാണ് പരിഗണിക്കേണ്ടത്. ഷൊർണൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നപക്ഷം അത് ഷൊർണൂർകാർക്ക് ഏറെ ഗുണപ്രദമാകും. എന്നാൽ സാമൂഹ്യാരോഗ്യ കേന്ദ്രമായി ഇതിനെ ഉയർത്തുന്നതിന് ഏഴ് ഡോക്ടർമാരും അത്യാഹിത സംവിധാനവും ഉണ്ടാകണമെന്നാണ് നിബന്ധന. ഈ മാനദണ്ഡം പാലിക്കാൻ ഷൊർണൂർ സാമൂഹ്യാരോഗ കേന്ദ്രത്തിന്…
Read Moreആദിവാസിമേഖലയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പരാതി; ബോധവത്ക്കരണം നൽകണമെന്ന ആവശ്യം ശക്തം
മണ്ണാർക്കാട്: ആദിവാസിമേഖലയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പരാതി. താലൂക്കിലെ മലയോരമേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ കഴിയുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു. മണ്ണാർക്കാട്, തിരുവിഴാംകുന്ന്, തെങ്കര, അട്ടപ്പാടി, ചെറുംകുളം മേഖലകളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത്. തിരുവിഴാംകുന്ന്, കൊന്പംകുണ്ട്, ആനമൂളി, മാസപ്പറന്പ് എന്നീ ആദിവാസി കോളനികളിലാണ് ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നത്.കൃത്യമായ പേരും മേൽവിലാസം ഇല്ലാത്തതും ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ബുദ്ധിമുട്ടും പോലീസിനെ വലയ്ക്കുന്നു. ആദിവാസികൾ തമ്മിലുള്ള വഴക്കും പ്രശ്നങ്ങളും മറ്റുള്ളവരെയും ബാധിക്കുന്നു. കഴിഞ്ഞദിവസം കുടുംബവഴക്കിനെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെട്ടിപരിക്കേല്പിച്ചിരുന്നു. തിരുവിഴാംകുന്ന്, അന്പലപ്പാറ ആദിവാസി കോളനിയിൽ കണ്ണന്റെ മകൻ അനൂപിനാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരൻ ബിജുവാണ് ഇയാളുടെ കഴുത്തിനു വെട്ടിയത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ അനൂപിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ…
Read Moreമലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി; ആകാശവാണിയിൽ ഇന്ന് സുഷമയുടെ ലാസ്റ്റ് അനൗണ്സ്മെന്റ്
തൃശൂർ: ആകാശവാണിയിൽ ഇന്ന് അവസാനത്തെ അനൗണ്സ്മെന്റ് നടത്തി മൈക്ക് ഓഫ് ചെയ്യുന്പോൾ എന്തായിരിക്കും സുഷമയുടെ മനസിൽ…നാലു പതിറ്റാണ്ട് കാലമായി അനൗണ്സറായും വാർത്തകൾ വായിക്കുന്ന ന്യൂസ് റീഡറായും മലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി മാത്രമേ ആകാശവാണിയിലൂടെ കേൾക്കാനാകൂ… അതെ..വാർത്തകൾ വായിക്കുന്നത് സുഷമ എന്ന ആ ശബ്ദം ഇന്ന് ആകാശവാണിയുടെ പടിയിറങ്ങുകയാണ്.മലയാളിക്ക് ഏറെ പരിചിതമായ റേഡിയോ അവതരാകരിൽ പ്രധാനിയാണ് സുഷമ.വടിവൊത്ത അക്ഷരങ്ങളിൽ എഴുതും പോലെയാണ് സുഷമ വാർത്ത വായിച്ചിരുന്നത്. കേൾക്കുന്നവർക്ക് ഒരു ആശയക്കുഴപ്പവും അവ്യക്തതയും ഇല്ലാത്ത വിധം സുഷമ വാർത്ത അവതരിപ്പിച്ചു. വാർത്തയുടെ മൂഡിനനുസരിച്ച് മോഡുലേഷനുകൾ കൃത്യമായി നൽകി സുഷമ വാർത്തകൾക്ക് നൽകിയ സുഷമ ടച്ച് ഏറെ മനോഹരമായിരുന്നു. മലയാളത്തിന്റെ ഏറ്റവും നല്ല ഉച്ചാരണം കേൾക്കാൻ സുഷമയുടെ വാർത്ത കേട്ടാൽ മതിയെന്ന് പലരും പറയാറുണ്ട്. പദശുദ്ധിയും വ്യക്തതയും സുഷമയുടെ അനൗണ്സ്മെന്റുകളേയും വാർത്താ അവതരണത്തേയും ഹൃദ്യമായ…
Read Moreസർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ സൂപ്പർവൈസറുടെ മോൻ; കുട്ടിക്കാലത്തെ ഓർമകളുമായി വി.എം സുധീരൻ നെല്ലിയാന്പതിയിൽ
നെല്ലിയാന്പതി: കുട്ടിക്കാലത്തെ ഓർമ്മകളുമായി കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ നെല്ലിയാന്പതിയിലെത്തി. ഗൃഹാതുരമായ ഒരുപാട് പഴയകാല സ്മരണകളാണ് സുധീരന്റെ മനസ്സിലേക്ക് ഓടിയെത്തിയതത്.നെല്ലിയാന്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ സൂപ്പർവൈസറായി സുധീരന്റെ അച്ഛൻ ജോലി ചെയ്തിരുന്നു.് നാലാം ക്ലാസ് വിദ്യാർത്ഥിയായി ചന്ദ്രമല പ്രൈമറി സ്കൂളിൽ സുധീരനുണ്ടായിരുന്നു. ആ വിദ്യാർത്ഥിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഒരുപാട് ഓർമ്മകളിലേക്ക് പോയെന്ന് സുധീരൻ പറഞ്ഞു. അന്ന് കൂടെ പഠിച്ച ആൻറണിയെ മാത്രമേ കാണാനായുള്ളൂ. മറ്റ് പലരും റിട്ടയർമെന്റ് കഴിഞ്ഞു ഇവിടം വിട്ടു. നിരവധി പേർ ഈ ലോകത്തോട് തന്നെ യാത്ര പറഞ്ഞു. നെല്ലിയാന്പതിയിൽ ഞായറാഴ്ച്ചയെത്തിയ സുധീരൻ തൊഴിലാളികൾ താമസിക്കുന്ന പാടിയിലേക്ക് പോയപ്പോൾ അന്നത്തെ സതീർഥ്യരായ പിൻമുറക്കാരെ പലരെയും കാണാനിടയായി. പഴയകാല തൊഴിലാളികളുടെ മക്കളെയും ബന്ധുക്കളിൽ ചിലരെയും കണ്ടു. തിങ്കൾ രാവിലെ ഓഫീസിന് മുൻവശം എത്തിയപ്പോൾ ഇപ്പോഴത്തെ തൊഴിലാളികളുടെ ഒരു വലിയനിര തന്നെ അവിടെ ഉണ്ടായിരുന്നു.…
Read Moreവിവാഹം കഴിഞ്ഞിട്ട് ഒൻപതുമാസം; യുവാവ് കാമുകിയായ നാൽപതുകാരിയോടൊപ്പം ഒളിച്ചോടി; ഗർഭിണിയായ ഭാര്യ തൂങ്ങി മരിച്ചു
ആലത്തൂർ: ഭർത്താവ് കാമുകിയോടൊപ്പം പോയതിൽ മനംനൊന്ത് ഭാര്യ തൂങ്ങി മരിച്ചു. എരിമയൂർ മരുതക്കോട് ബിജുവിന്റെ ഭാര്യ ഐശ്വര്യ(20) യാണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച്ച രാവിലെ ആറുമണിയ്ക്കാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. ഒൻപതു മാസം മുന്പാണ് ചിറ്റൂർ അത്തിക്കോട് പനയൂർ പല്ലത്താംപുള്ളി ചന്ദ്രന്റെ മകളായ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ആറു മാസം ഗർഭിണിയായിരുന്നു. ചൊവ്വാഴ്ച്ച വീട്ടിൽ നിന്ന് പോയ ഭർത്താവ് കാമുകിയായ 40 കാരിയോടൊപ്പം കാണാതായതെന്ന മനോവിഷമത്തിലാണ് ഐശ്വര്യ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കാമുകിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ ചന്ദ്രന്റെ പരാതിയിൽ ബിജു (29) വിനെതിരെ ആലത്തൂർ പോലീസ് ഭർത്തൃപീഢനത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read Moreഒറ്റപ്പാലത്തും പട്ടാന്പിയിലും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥാപിക്കാൻ അംഗീകാരമായിട്ടും നടപ്പായില്ല
ഒറ്റഒറ്റപ്പാലം: ഒറ്റപ്പാലത്തും പട്ടാന്പിയിലും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥാപിക്കാൻ അംഗീകാരം ലഭിച്ചിട്ടും രണ്ടിടത്തും പദ്ധതികൾ നടപ്പിലായില്ല. അപകടങ്ങൾ നിത്യസംഭവങ്ങളാകുന്ന പട്ടാന്പിയിലും ഒറ്റപ്പാലത്തും അഗ്നിശമന സേന യൂണിറ്റുകൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.രണ്ടിടത്തും ഇതിന് അംഗീകാരം ലഭിക്കുകയും ബജറ്റുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ യൂണിറ്റ് തുടങ്ങാൻ ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാകാത്തതാണ് രണ്ടിടത്തും പദ്ധതി അനിശ്ചിതത്വത്തിലാകാൻ കാരണം. മൂന്ന് സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെട്ടിട്ടും പട്ടാന്പിയിലും ഒറ്റപ്പാലത്തും അഗ്നിശമന സേനാ യൂണിറ്റുകൾ തുടങ്ങാൻ കഴിയാതിരുന്നത് രണ്ടു മണ്ഡലങ്ങളിലുമുള്ള എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഭരിക്കുന്ന ജനപ്രതിനിധികളുടെയും കെടുകാര്യസ്ഥതമൂലമാണെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്. പട്ടാന്പിയിൽ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സ്ഥലം ലഭ്യമാക്കാൻ മുന്പ് കളക്ടർ തന്നെ നേരിട്ട് ഇടപെട്ടിരുന്നു. എന്നാൽ ഇതും ഇടയ്ക്കുവച്ച് അവസാനിച്ചു. മേലെ പട്ടാന്പിയിൽ കൃഷിവകുപ്പിനു കീഴിലുള്ള സെൻട്രൽ ഓർച്ചാർഡിന്റെ ഭൂമിയിൽനിന്ന് സ്ഥലം ലഭ്യമാക്കാനും ശ്രമം നടന്നെങ്കിലും അതു നിലച്ചു.കൃഷിവകുപ്പിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണിതെന്നു പറയപ്പെടുന്നു.…
Read Moreസംസ്ഥാന സ്കൂൾ പ്രവേശനോൽസവം; പ്രചരണവുമായി കുട്ടികളുടെ ചാക്യാർകൂത്ത്
കൊടകര: ചെന്പുച്ചിറ ഗവണ്മെന്റ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ ചാക്യാർക്കൂത്ത് അവതരണം നടന്നു. ചെങ്ങാലൂർ പള്ളി നട,ആന്പല്ലൂർ,തലോർ സഹകരണ ബാങ്കിനു സമീപം, , നന്തിക്കര,പറപ്പൂക്കര സെന്റർ,നെല്ലായി സെന്റർ എന്നിങ്ങനെയായിരുന്നു കൂത്ത് അവതരണം.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടി.എസ്. ബൈജു, ബിപിഒ കെ. നന്ദകുമാർ, പ്രധാനധ്യാപിക പി.പി. ടെസി, പിടിഎ പ്രസിഡന്റ് മധു തൈശുവളപ്പിൽ, എസ്എംസി ചെയർമാൻ എൻ. എസ്. വിദ്യാധരൻ എന്നിവരും വിദ്യാലയത്തിലെ വിദ്യാർഥികളും രക്ഷിതാക്കളും ചാക്യാരെ അനുഗമിച്ചു.നാളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നാടൻ പാട്ട് അവതരണം നടക്കും.
Read More