ചിറ്റൂർ: രണ്ടുവർഷത്തിലൊരിക്കൽ ആഘോഷിയ്ക്കുന്ന തത്തമംഗലം ശ്രീ വേട്ടക്കറുപ്പൻ ക്ഷേത്രം അങ്ങാടിവേലയ്ക്കു തുടക്കം. 24 മന തെലുങ്കുചെട്ടിയാർ, പിള്ള, കുരുക്കൾ, കോണാർ, രാജാക്കൾ നൂറ്റാണ്ടുകളായി അങ്ങാടിവേല ആഘോഷിച്ചുവരുന്നത്. മേയ് നാലുവരെ ദിവസേന വൈകുന്നേരം എഴുന്നള്ളത്തുണ്ടാകും. 27ന് ഉച്ചയ്ക്ക് രണ്ടിനാണ് അന്‍പതിൽപ്പരം കുതിരകളെ ഉൾപ്പെടുത്തി കുതിരയോട്ടം ആചാരച്ചടങ്ങ് നടത്തുക. ഇതിനു മുന്നോടിയായി തത്തമംഗലം- പാലത്തുള്ളി റോഡിൽ പാടത്ത് കുതിരയോട്ടം പരിശീലനം നടക്കുന്നുണ്ട്. വൻ ജനാവലിയാണ് പരിശീലനം കാണാനെത്തുന്നത്. 28ന് രാത്രി ഏഴരയ്ക്ക് ഗാനമേള, 29ന് രാത്രി ഏഴരയ്ക്ക് കലാപരിപാടികൾ, 30 മുതൽ മേയ് മൂന്നുവരെ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. നാലിന് വൈകുന്നേരം അഞ്ചിന് മുപ്പതോളം ആനകളെ അണിനിരത്തി മേട്ടുപ്പാളയത്തു നിന്നും വേട്ടക്കറുപ്പൻ ക്ഷേത്രം വരെ എഴുന്നള്ളത്തുണ്ടാകും. തുടർന്ന് വെടിക്കെട്ട്. രാത്രി പത്തിന് തായന്പക. അഞ്ചിന് രാവിലെ എഴുന്നള്ളത്ത് ക്ഷേത്രാങ്കണത്തിൽ എത്തുന്നതോടെ ഉത്സവത്തിനു സമാപനമാകും.
Read MoreCategory: Palakkad
ഭൂഗർഭ വൈദ്യുതിലൈൻ നിർമാണം; തേനിടുക്കിൽ റോഡ് ചെളിക്കുളം; കാൽനടയാത്രക്കാർ വലയുന്നു
വടക്കഞ്ചേരി: ഭൂഗർഭ വൈദ്യുതിലൈൻ നിർമാണത്തെ തുടർന്ന് തേനിടുക്കിൽ റോഡ് ചെളിക്കുളമായി മാറി. ദേശീയപാത തേനിടുക്കിൽനിന്നും പരുവാശേരി പോകുന്ന റോഡാണ് ചെളിയും മണ്ണുംനിറഞ്ഞ് കാൽനടയാത്രപോലും ദുസഹമായിട്ടുള്ളത്. ഭൂഗർഭ വൈദ്യുതിലൈനിനായി കാന നിർമിക്കുന്പോൾ മണ്ണു മുഴുവൻ പാതയോരത്താണ് കൂട്ടുന്നത്. കനത്ത വേനൽമഴയിൽ ഈ മണ്ണെല്ലാം കുത്തിയൊഴുകി റോഡിലും സമീപത്തെ വീടുകളിലുമെത്തി വാഹനങ്ങൾ പോകുന്പോൾ ചെളിതെറിച്ച് വീടുകൾക്കുള്ളിലും മാലിന്യം നിറയുകയാണെന്നാണ് പരാതി. നിർമാണത്തിലെ അപാകതമൂലം വൈദ്യുതിലൈൻ പ്രവൃത്തികൾക്കെതിരേ വ്യാപക പരാതി നേരത്തെയും ഉയർന്നിരുന്നു. നിർമാണത്തിലെ മെല്ലപ്പോക്കുമൂലം പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട സ്ഥിതിയുമുണ്ടായി. അനധികൃത പാറപൊട്ടിക്കലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2020-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് മണ്ണുത്തി മാടക്കത്തറയിൽനിന്നും വടക്കഞ്ചേരിയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണം നടക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ ഭൂഗർഭ വൈദ്യുതിലൈൻ കൂടിയാണിത്.തമിഴ്നാട്ടിൽനിന്നും ടവർവഴി വടക്കഞ്ചേരിവരെ എത്തിനില്‍ക്കുന്ന വൈദ്യുതി പിന്നീട് വടക്കഞ്ചേരിയിൽനിന്നും മാടക്കത്തറയിലെത്തിക്കുന്നത് ഭൂമിക്കടിയിലൂടെയാണ്.
Read Moreഅലയാറിൽ റോഡ് ഇടിഞ്ഞ്താണ് വൻഗർത്തം രൂപപ്പെട്ടു; വാഹനസഞ്ചാരം ഭീതിജനകം
ചിറ്റൂർ: വിളയോടി-വണ്ടിത്താവളം പാതയിൽ റോഡിടിഞ്ഞ് തകർന്ന് വാഹനസഞ്ചാരം ഭീതിജനകമായി. അലയാർകുളം ബണ്ടിനോടു ചേർന്ന പാതയിലാണ് വൻഗർത്തം രൂപപ്പെട്ടത്. ഒരുമാസംമുന്‍പ് നാട്ടുകാർ ഗർത്തത്തിൽ മണ്ണിട്ടുനികത്തി വാഹനയാത്രക്കാർക്ക് അപകടം തിരിച്ചറിയുന്നതിനു രണ്ടു വീപ്പകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണൊഴുകിപോയി വീണ്ടും വലിയ ഗർത്തം രൂപപ്പെട്ടു. നിലവിൽ റോഡിന്റെ അടിഭാഗത്തേക്കും ഗർത്തം വ്യാപിച്ചിരിക്കുകയാണ്. പതിനഞ്ചോളം ബസുകളും ഇരുപതിൽപരം കോളജ്, സ്കൂൾ ബസുകളും സഞ്ചരിക്കുന്നത് ഈ പാതയിലൂടെയാണ്. യു ആകൃതിയിലുള്ള വളവുറോഡിൽ വാഹനം ഓടിക്കുന്നവർക്ക് ദൂരെനിന്നും മറ്റു വാഹനങ്ങൾ വരുന്നത് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ ഗർത്തത്തിനടുത്ത് എത്തുന്നതോടെ വലതുവശത്തേക്ക് വെട്ടിതിരിക്കുന്നതു പതിവാണ്.ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാനുള്ള വീതിയേ റോഡിനുള്ളൂ. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് പത്തടി താഴ്ചയിലുള്ള രണ്ടേക്കർ വിസ്തൃതിയുള്ള കുളമാണ്. രാത്രിസമയങ്ങളിൽ എതിരേനിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിൽ ഇരുചക്രവാഹനം മറിഞ്ഞ് അപകടങ്ങളും പതിവാണ്. മീനാക്ഷിപുരം, നെല്ലിമേട്, കന്നിമാരി, പാട്ടികുളം,…
Read Moreതൃശൂർ ജില്ലയിൽ എച്ച് 1 എൻ 1 ഭീഷണി; ഈ വർഷം ജില്ലയിൽ 39 കേസുകളും ഒരു മരണവും; സംശയ ലക്ഷണങ്ങളുമായി കൂടുതൽ പേർ
സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിൽ എച്ച് വണ്‍ എൻ വണ്‍ ഭീഷണി. അപ്രതീക്ഷിതമായി എത്തിയ വേനൽമഴയാണ് ജില്ലയിൽ ഇപ്പോൾ എച്ച് വണ്‍ എൻ വണ്‍ പടരാൻ കാരണമായി ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഇതുവരെ 39 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 58 വയസുള്ള ഒരു സ്ത്രീക്ക് മരണവും സംഭവിച്ചു. എച്ച് വണ്‍ എൻ വണ്‍ സംശയ ലക്ഷണങ്ങളുമായി നിരവധിപേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. പലരുടേയും സ്രവങ്ങൾ വിദഗ്ധപരിശോധനക്ക് അയക്കുന്നുമുണ്ട്.പ്രളയാനന്തരം ഓഗസ്റ്റ് മുതൽ ഇതുവരെയും എല്ലാ മാസവും എച്ച് വണ്‍ എൻ വണ്‍ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത് അപൂർവ സംഭവമാണെന്ന് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 333 എച്ച് വണ്‍ എൻ വണ്‍ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 12 പേർക്ക് മരണവും…
Read Moreജലക്ഷാമം രൂക്ഷമാകുന്ന വേനലെത്തിയിട്ടും ശാപമോക്ഷം തേടി കണ്ണിക്കരയിലെ പൊതുകുളം
ആളൂർ: പഞ്ചായത്തിലെ താഴേക്കാട് കണ്ണിക്കരയിലുള്ള വെളക്കത്തലയൻ കുളം നാശത്തിന്റെ വക്കിൽ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കുളം പുനരുദ്ധരിക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ജലക്ഷാമം രൂക്ഷമാകുന്ന വേനൽമാസങ്ങളിൽ കണ്ണിക്കര പ്രദേശത്തുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസ്രോതസാണ് ഈ പൊതുകുളം. സമീപപ്രദേശങ്ങളിലെ വീട്ടുകിണറുകളിൽ ജലവിതാനം നിലനിൽക്കുന്നതും വെളക്കത്തലയൻ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ്. എന്നാൽ വശങ്ങൾ കരിങ്കൽ കെട്ടി സംരക്ഷിക്കാത്തതു മൂലം കുളം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഓരോ വർഷം കഴിയുന്തോറും അടിത്തട്ടിൽ ചെളി അടിഞ്ഞു കൂടി കുളത്തിന്റെ ആഴം കുറഞ്ഞുവരികയാണ്. ഏതാനും മാസം മുന്‍പ് തൊഴിലുറപ്പു പദ്ധതി പ്രകാരം കുളം വൃത്തിയാക്കുന്ന പണി നടന്നെങ്കിലും വേണ്ടത്ര കാര്യക്ഷമമായില്ലെന്നാണ് പരാതി. ചാലക്കുടി ഇറിഗേഷൻ പദ്ധതിയുടെ വലതുകര കനാലിൽ നിന്ന് വേനൽക്കാലത്ത് കുളത്തിലേക്ക് വെള്ളമെത്താറുണ്ടെങ്കിലും ഈ വർഷം ഇതേ വരെ കനാൽവെള്ളമെത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
Read Moreആനവണ്ടിയോളം നന്മയുമായി സത്യത്തിനു ഡബിൾ ബെല്ലടിച്ച് പ്രഭാകരൻ
ചാലക്കുടി: കളഞ്ഞുകിട്ടിയ 70,000 രൂപ ഉടമസ്ഥനെ കണ്ട ുപിടിച്ച് തിരികെ നൽകി കെഎസ്ആർടിസി ജീവനക്കാരൻ മാതൃകയായി. കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ നെടുന്പാൾ സ്വദേശി തട്ടാപറന്പിൽ കൊച്ചുമോന്റെയും കൂറാലിയുടെയും മകൻ പ്രഭാകരനാണ് സമൂഹത്തിനു മാതൃകയായത്. കഴിഞ്ഞ 12 ന് ഡ്രൈവർ മുരളീധരനുമായി സർവീസ് പോകവെ ബസിൽ അലസമായി കിടന്നിരുന്ന പഴകിയ ബാഗ് കാണുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോൾ പഴകിയ വസ്ത്രങ്ങൾക്കിടയിൽ 70,000 ത്തോളം രൂപ കണ്ടെത്തുകയായിരുന്നു. ഉടനെ ചാലക്കുടി ഡിപ്പോയിൽ ഏൽപ്പിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് ബാഗിൽനിന്നു ലഭിച്ച ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ആളെ കണ്ടെത്തി തുക തിരികെ ഏൽപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ കോലഞ്ചേരിയിൽ താമസിക്കുന്ന കുര്യൻ ഉതുപ്പിന്റേതായിരുന്നു ബാഗ്. അദ്ദേഹം കോഴിക്കോട് അനുജന്റെ വീട്ടിലേക്കു യാത്ര പോകുന്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. ചാലക്കുടി ആര്യങ്കാലയിൽ താമസിക്കുന്ന പ്രഭാകരൻ 20 കൊല്ലത്തോളമായി കെഎസ് ആർടിസിയിൽ സേവനമനുഷ്ഠിക്കുന്നു. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണു…
Read Moreകെപിസിസി വിവേചനം കാണിച്ചിട്ടില്ല; വാർത്തകൾ തള്ളി വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠൻ. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയത്. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ലെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. കെപിസിസി ഫണ്ട് നല്‍കിയില്ലെന്നും അതാണ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണമെന്നും വി.കെ. ശ്രീകണ്ഠന് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പാലക്കാട് ഡിസിസി ഫണ്ട് പിരിച്ചിട്ടില്ല. അതാണ് കെപിസിസി വിഹിതം കിട്ടാതിരുന്നത്. കെപിസിസി വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വി.കെ.ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. തനിക്കെതിരെ ചില കേന്ദ്രങ്ങൾ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവേനൽമഴയിൽ മനംനിറഞ്ഞ് കുന്തിപ്പുഴ; ജലസ്രോതസുകൾക്ക് പുനർജനി; തടയണകളിൽ ജലസമൃദ്ധി
മണ്ണാർക്കാട്: ഉരുകുന്ന വേനൽചൂടിൽ ആശ്വാസമായി ലഭിച്ച വേനൽമഴയിൽ ജലസ്രോതസുകൾക്ക് പുനർജനി. വറ്റിവരളുന്ന കുന്തിപ്പുഴയിൽ നീരൊഴുക്കു കൂടിയത് കുടിവെള്ള പദ്ധതികൾക്കും പ്രദേശത്തെ കുടുംബങ്ങൾക്കും അനുഗ്രഹമായി . തടയണകളിൽ ജലസമൃദ്ധിയാണിപ്പോൾ. നിരവധി പഞ്ചായത്തുകളെയും താലൂക്കുകളേയും അതിരിട്ടൊഴുകി ഭാരതപ്പുഴയിലെത്തുന്ന കുന്തിപ്പുഴ വേനലിന്റെ തുടക്കത്തിലേ വരൾച്ചയുടെ പിടിയിലമർന്നിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി താലൂക്കിൽ ലഭിച്ച ശക്തമായ മഴയിലാണ് ഇപ്പോൾ നീരൊഴുക്കു വർധിച്ചിട്ടുള്ളത്. മണ്ണാർക്കാട് പോത്തോഴിക്കാവ് ഭാഗത്തെ തടയണ നിറഞ്ഞൊഴുകി. ശനിയാഴ്ച വൈകുന്നേരവും രാത്രിയും കനത്തമഴയാണ് ലഭിച്ചത്. വറ്റിവരണ്ട തോടുകളിൽപോലും നീരൊഴുക്കും ഉറവകളും രൂപപ്പെട്ടു. സൈലന്റ് വാലി മലനിരകളിൽനിന്നാണ് കുന്തിപ്പുഴയുടെ ഉത്ഭവം.കുന്തിപ്പുഴയിലെ പാത്രക്കടവ് മുതൽ തൂതപ്പുഴവരെയുള്ള കടവുകളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി കുളിക്കാനും വസ്ത്രശുചീകരണത്തിനുമായി എത്തുന്നത്. മണ്ണാർക്കാട്, കുമരംപുത്തൂർ മുതലായ പ്രധാന കുടിവെള്ള പദ്ധതികളും കുന്തിപ്പുഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രളയം പ്രധാന കുടിവെള്ളപദ്ധതികൾ തകർത്തെറിഞ്ഞത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.മാസങ്ങൾക്കുശേഷമാണ് അടുത്തിടെ കുടിവെള്ള പദ്ധതികൾ പുനസ്ഥാപിച്ചതുതന്നെ. അതുവരേയും…
Read Moreമണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞിട്ടും ബ്ലഡ് ബാങ്ക് പ്രവർത്തിക്കാത്തതിൽ പ്രതിഷേധം
മണ്ണാർക്കാട്: ഉദ്ഘാടനം നടത്തി നാളുകളേറെയായിട്ടും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തം. അത്യാവശ്യം വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ഒരുക്കാതെ തിരിക്കിട്ടു ഉദ്ഘാടനം നടത്തിയതിനെതിരേയാണ് പ്രതിഷേധം. നിലവിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് നോക്കുകുത്തിയായി നിലകൊള്ളുകയാണെന്ന് നഗരസഭ ചെയർപേഴ്സണ്‍ എം.കെ.സുബൈദ പറഞ്ഞു. ഫെബ്രുവരി 28-ന് ഉദ്ഘാടനം നടത്തിയെങ്കിലും നിലവിൽ പൂട്ടികിടക്കുകയാണ്. ബ്ലഡ് ബാങ്കിനുള്ള കേന്ദ്രാനുമതിയോ സാധനസാമഗ്രികളുടെ ലഭ്യതയോ ഇതുവരെയും ഉറപ്പാക്കിയിട്ടില്ല. അടിയന്തിരമായി ബ്ലഡ് ബാങ്ക് പ്രവർത്തിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 88.82 ലക്ഷം രൂപയാണ് ബ്ലഡ് ബാങ്ക് നിർമാണത്തിനായി ചെലവിട്ടത്. എംപിഫണ്ടിൽനിന്ന് 18.82 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ബാക്കിയുള്ള തുക കൊച്ചിൻ ഷിപ്പിയാർഡ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഏറെക്കാലത്തെ നാട്ടുകാരുടെ ആവശ്യത്തെത്തുടർന്നാണ് മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കുന്നത്. മണ്ണാർക്കാട് മേഖലയിലെ നിരവധിയാളുകൾക്ക് ഇതു ഗുണം ചെയ്യുമെന്നാണ്…
Read Moreപുൽപ്പുരമന്ദത്ത് ആനയിടഞ്ഞ സംഭവം; ഉടമയ്ക്കും പാപ്പാന്മാർക്കുമെതിരേ കേസ്
കുഴൽമന്ദം: കുളവൻമുക്ക് പുൽപ്പുരമന്ദത്ത് വിഷുവേല ഉത്സവത്തിനു കൊണ്ടുവന്ന ആനയിടഞ്ഞ സംഭവത്തിൽ ഉടമയ്ക്കും പാപ്പാന്മാർക്കെതിരേയും ഉത്സവകമ്മിറ്റി ഭാരവാഹികളായ അഞ്ചുപേർക്കെതിരേയും കേസെടുത്തു. ആനയുടമ തൃശൂർ സ്വദേശി ഭരതൻ, പാപ്പാന്മാരായ രാജു, ഭാസ്കരൻ, സജി, ക്ഷേത്രകമ്മിറ്റിയിലെ വാസു കളപ്പെട്ടി, ചെന്താമരാക്ഷൻ, സുന്ദരൻ കരിഞ്ഞാംതൊടി, രാധാകൃഷ്ണൻ കരിഞ്ഞാംതൊടി, കണ്ണൻ കുഴൽമന്ദം എന്നിവരുടെ പേരിലാണ് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വടക്കുംനാഥൻ ഗണപതിയെന്ന ആന ഇടഞ്ഞത്. പാപ്പാനെ കുത്തിപരിക്കേല്പിച്ചശേഷം കലിയടങ്ങാതെ വീടുകളുടെ മതിലുകളും എലിഫന്റ് സ്ക്വാഡിന്റെ ഉൾപ്പെടെ നാലുവാഹനങ്ങളും ആന തകർത്തിരുന്നു. മൂന്നുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ തൊട്ടടുത്ത പറന്പിലാണ് പിന്നീട് തളച്ചത്.ആനയെ വീണ്ടും എഴുന്നള്ളത്തുകളിൽ പങ്കെടുപ്പിക്കുന്നതിനുമുന്പ് മൃഗചികിത്സാ വിദഗ്ധരുടെ പ്രത്യേകസംഘം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് വനംവകുപ്പ് നിർദേശിച്ചു.
Read More