പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും വാളയാർ ടോൾ പ്ലാസയ്ക്കുസമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ആഡംബര ബൈക്കിൽ കടത്തിയ 16 എൽഎസ്ഡി സ്റ്റാന്പും അഞ്ചുഗ്രാം ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടി. എറണാകുളം കളമശേരി സ്വദേശി പ്രബോധിനെ (21)യാണ് അറസ്റ്റുചെയ്തത്. കാലിഫോർണിയ ഒന്പത് എന്ന അറിയപ്പെടുന്ന ഒരു സ്റ്റാന്പിൽ 360 മൈക്രോഗ്രാം ലൈസർജിക് ആസിഡ് അടങ്ങിയിരിക്കുന്നു. 36 മണിക്കൂർവരെ വീര്യം നല്കുന്ന സ്റ്റാന്പ് 100 മില്ലിഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 20 വർഷംവരെ തടവ് ലഭിക്കും.കഴിഞ്ഞദിവസം എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഒന്പത് എൽഎസ്ഡി സ്റ്റാന്പുമായി അറസ്റ്റുചെയ്ത പ്രതിയിൽനിന്നാണ് ബാംഗളൂരിൽനിന്നും ആഡംബര ബൈക്കിൽ അടിവസ്ത്രത്തിൽ എൽഎസ്ഡി പോലുള്ള ലഹരിവസ്തു കടത്തുന്ന വിവരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.രാജാസിംഗിന് നല്കിയത്. ഇതേ തുടർന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ലഹരിക്കടത്ത് തടയാൻ തുടങ്ങിയ ’ഓപ്പറേഷൻ ഹോളിഡേ’യുടെ ഭാഗമായി…
Read MoreCategory: Palakkad
തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിൽ; നേതൃത്വത്തെ ഞെട്ടിച്ച് കൊരട്ടി സിഐടിയുവിൽ കൂട്ടരാജി
കൊരട്ടി: തെരഞ്ഞടുപ്പിന്റെ പ്രചരണ ആവേശം ഉച്ചസ്ഥായിയിലെത്തി നിൽക്കെ എൽഡിഎഫ് നേതൃത്വത്തെ അന്പരപ്പിച്ച് കൊരട്ടി ടൗണിലെ ഓട്ടോ തൊഴിലാളി യൂണിയനിൽ (സിഐടിയു) നിന്നും കൂട്ടരാജി. സെക്രട്ടറി എൻ.എസ്. സൈനുദ്ദീന്റെ നേതൃത്വത്തിൽ 21 പേരാണ് രാജിവച്ച് ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ദിനം അടുത്തിരിക്കെ സിഐടിയുവിൽനിന്നുള്ള ഈ കൂട്ടരാജിയെയും കോണ്ഗ്രസിന്റെ പോഷക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെയും ഏറെ പ്രധാന്യത്തോടെയാണ് ഇരുപക്ഷവും വിലയിരുത്തുന്നത്. ഐഎൻടിയുസി കൊരട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. ജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ, വി.ബിനീഷ്കുമാർ, എൻ.എസ്. സൈനുദ്ദീൻ, കെ.കെ. സുജിത്ത്, എം. എ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയത്തിനായി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. ഭാരവാഹികൾ – എം.എ രാമകൃഷ്ണൻ (പ്രസിഡന്റ്), എൻ.എസ് സൈനുദീൻ(വർക്കിംഗ് പ്രസിഡന്റ്), ജയൻ തണ്ടാശേരി(വൈസ് പ്രസിഡന്റ്),…
Read Moreകർഷകരിൽ നിന്ന് വാങ്ങുന്ന നെല്ലിന്റെ തൂക്കം കുറച്ചാൽ കർശന നടപടിയെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ
പാലക്കാട് : സപ്ലൈകോ ഓണ്ലൈൻ മുഖേന രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് തൂക്കിവാങ്ങുന്ന നെല്ലിന്റെ തൂക്കം സംഭരണശാലയിലെത്തുന്പോൾ മില്ലുകാർ തൂക്കംകുറയ്ക്കുന്നതായുള്ള പരാതിയിൽ മില്ല് ഏജന്റുമാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. ഓണ്ലൈൻ മുഖേന രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകരുടെയും നെല്ല് അവ ശേഖരിച്ചുവെച്ച സ്ഥലങ്ങളിൽ പാഡി പ്രൊക്യുർമെന്റ് അസിസ്റ്റന്റ് സന്ദർശിക്കുകയും ചാക്കിന്റെ എണ്ണമനുസരിച്ച് ഓരോ 55 കിലോഗ്രാമിനും പാഡി ക്ലിപ്പും കൂടാതെ നെല്ല് ലോഡ് ചെയ്തതിനുശേഷം തൂക്കച്ചീട്ടും നൽകുന്നുണ്ട്. നെല്ല് സംഭരണശാലയിലെത്തുന്പോൾ നെല്ലിന് സപ്ലൈകോയുടെ പേരിൽ മില്ലുകാർ നൽകുന്ന പാഡി റെസീപ്റ്റ് ഷീറ്റും പാഡിക്ലിപ്പും തൂക്കച്ചീട്ടും കർഷകർക്ക് ഒത്തുനോക്കാവുന്നതാണ്. പതിരുമാറ്റി സപ്ലൈകോ നിർദേശിക്കുന്ന 17 ശതമാനം ഈർപ്പം ഉറപ്പാക്കിയാണ് കർഷകർ നെല്ല് വിൽപ്പനക്കൊരുക്കുന്നത്. നെല്ലിൽ അടങ്ങിയിട്ടുളള പതിര് മാറ്റുന്നതിനും ഈർപ്പം കുറയ്ക്കുന്നതിനും സ്ഥലസൗകര്യമില്ലാത്ത കർഷകർ തൂക്കത്തിൽ കിഴിവ് വരുത്തുന്നതിനുളള സമ്മതപത്രം എഴുതി നൽകാറുണ്ട്. ഇത്തരത്തിലല്ലാതെ…
Read Moreമധ്യസ്ഥതയ്ക്കെത്തിയ യുവാവിന്റെ കർണപടം ജനമൈത്രി പോലീസ് അടിച്ചു തകർത്തു
അഗളി: അട്ടപ്പാടിയിലെ ജനമൈത്രി പോലീസ് മധ്യസ്ഥതയ്ക്കെത്തിയ യുവാവിന്റെ കർണപടം അടിച്ചുതകർത്തതായി പരാതി. അഗളി ഇന്ദിരാ കോളനിയിൽ കരിങ്കല്ലിൽ വീട്ടിൽ സേവ്യറിന്റെ മകൻ ആൽബിൻ (23) ആണ് ഗുരുതരാവസ്ഥയിൽ അഗളി ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കർണപടത്തിനു ക്ഷതമേറ്റതായി വ്യക്തമായിട്ടുണ്ട്. ഭാഗികമായി കേൾവി നഷ്ടപ്പെട്ട യുവാവിന് മൂന്നുമാസത്തെ പരിചരണവും നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി ഒന്പതു മണിയോടെയാണ് സംഭവം. അയൽപക്കത്തെ വീട്ടുടമ രാജപ്പനും മകനും തമ്മിൽ വഴക്കിട്ട് അടിപിടിയിലെത്തി. ബഹളം കേട്ട് സേവ്യറും മകൻ ആൽബിനുമെത്തി ഇരുവരെയും പിരിച്ചുവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗളി പോലീസ് രണ്ട് യുവാക്കളെയും ചൂരലിന് അടിച്ചു. താൻ വഴക്കിന് വന്നതല്ലെന്നും പിടിച്ചുമാറ്റുകയാണ് ചെയ്തതെന്നും ആൽബിൻ പറഞ്ഞപ്പോൾ കുപിതനായി അഡീഷണൽ എസ്ഐ ചെവി ചേർത്ത് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു യുവാവ് പറഞ്ഞു.
Read Moreജില്ലയിലെ 159 പ്രശ്നസാധ്യതാ ബൂത്തുകൾ കാമറ നിരീക്ഷണത്തിൽ
പാലക്കാട് : ജില്ലയിലെ 159 പ്രശ്നസാധ്യത ബൂത്തുകളിൽ കാമറാ നിരീക്ഷണത്തിലാവും വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി പൂർത്തീകരിക്കാൻ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് കാമറ നിരീക്ഷണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. അക്ഷയ സംരംഭകർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവരുടെ മേൽനോട്ടത്തിലാവും കാമറ നിരീക്ഷണം. 125 പോളിംഗ് സ്റ്റേഷനുകളിലായി 159 പ്രശ്ന സാധ്യതാ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ അഞ്ച് മുതൽ വോട്ടെടുപ്പു നടപടികൾ പൂർത്തിയാകുന്നതുവരെ കാമറ നിരീക്ഷണം ഏർപ്പെടുത്തുന്നത്. ക്യാമറ നിരീക്ഷണത്തിനായി ജോലിയിൽ ഏർപ്പെടുന്ന മുഴുവൻ പേർക്കും ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതുവഴി അതാത് പോളിംഗ് സ്റ്റേഷനുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. രാവിലെ മോക്ക് പോൾ അടക്കം ബൂത്തിലെ മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും ലൈവായി വെബ്കാസ്റ്റ് ചെയ്യേണ്ടതെങ്ങനെയെന്ന് പരിശീലനപരിപാടിയിൽ വിശദമാക്കി. ഏപ്രിൽ 22നാണ് ട്രയൽ റണ് നടക്കുക.…
Read Moreഎൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ അപകീർത്തി പരാമർശം: രമ്യ ഹരിദാസ് കോടതിയിലേക്ക്
പാലക്കാട്: എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തനിക്കെതിരേ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രമ്യ ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. ഈമാസം ഒന്നിന് പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് രമ്യയെ അധിക്ഷേപിച്ച് വിജയരാഘവൻ സംസാരിച്ചത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്റെ അപകീർത്തി പരാമർശം. പരാമർശത്തിനെതിരേ മേയ് രണ്ടാം തീയതി തന്നെ ആലത്തൂർ ഡിവൈഎസ്പിക്ക് യുഡിഎഫ് പരാതി നൽകിയിരുന്നു. പരാതിയിൽ രമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
Read Moreരമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തിയ സംഭവം; കേസെടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു
പാലക്കാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ കോഴിക്കോടും പൊന്നാനിയിലും വച്ച് അപകീർത്തികരമായ പ്രസ്താവന നടത്തിയ എൽ.ഡി.എഫ് കണ്വീനർ എ. വിജയരാഘവനെതിരെ പത്ത് ദിവസം കഴിഞ്ഞിട്ടും കേസ്സ് എടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആലത്തൂർ യു.ഡി.എഫ് പാർലമെന്റ് കമ്മിറ്റി കുറ്റപ്പെടുത്തി.കോഴിക്കോട്ടേയും പൊന്നാനിയിലേയും അപകീർത്തികരമായ പ്രസംഗത്തിനു ശേഷം ഏപ്രിൽ രണ്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആലത്തൂർ ഡി.വൈ.എസ്.പി മുന്പാകെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി ഡി.വൈ.എസ്.പി ബിജു ഭാസ്കർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇന്നേ വരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊതു സമൂഹമധ്യത്തിൽ ഒരു സ്ത്രീക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടതാണ്. എന്നാൽ ഇവിടെ പ്രഥമദൃഷ്ട്യാ കേസ്സ് രജിസ്റ്റർ ചെയ്യാവുന്ന പരാതിയാണെന്നറിഞ്ഞിട്ടും എ. വിജയരാഘവനെതിരെ കേസ്സ് രജിസ്റ്റർ…
Read Moreസപ്ലൈകോയുടെ നെല്ല് സംഭരണം; തൂക്കത്തിൽ കുറവു വരുത്തുന്നതായി ആക്ഷേപം
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ തൂക്കത്തിൽ കുറവു വരുന്നതായി വ്യാപക ആക്ഷേപം. ഇതു സംബന്ധിച്ച് കർഷകനായ മലന്പുഴ കൂട്ടാല കെ. കൃഷ്ണൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർക്ക് പരാതി നല്കി. കഴിഞ്ഞ ദിവസം 7170 കിലോ നെല്ല് സപ്ലൈകോയ്ക്ക് നൽകിയെങ്കിലും അവരുടെ തൂക്കത്തിൽ 6932 കിലോ മാത്രമാണ് ബില്ല് നൽകിയത്. 238 കിലോയുടെ കുറവാണ് ഒരൊറ്റ ബില്ലിൽ ഉണ്ടായത്. ലോഡ് കയറ്റിയ ശേഷം ലോറിയടക്കം 10560 കിലോയും ലോറിയുടെ തൂക്കമായ 3390 കിലോ കുറച്ചശേഷം 7170 കിലോ നെല്ലുമാണ് ഉണ്ടായിരുന്നത്. ഇത് പുറത്ത് വേ ബ്രിഡ്ജിൽ തൂക്കിയശേഷമാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. എന്നാൽ സപ്ലൈകോ കൃഷ്ണന് നല്കിയ ബില്ലിൽ 6932 കിലോയാണ് രേഖപ്പെടുത്തിയത്. നെല്ലിന്റെ ഗുണമേ·യും ഈർപ്പവും സപ്ലൈകോ പ്രതിനിധിയും മില്ലുകാരുടെ പ്രതിനിധിയും പ്രാദേശിക മില്ല് ഏജന്റും നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു. അതിനാൽ തൂക്കം കുറക്കേണ്ട ആവശ്യം വന്നിരുന്നില്ല. ഈ…
Read Moreനാടും നഗരവും ഒരുങ്ങി; വേനൽചൂടിനു മേലെ വിഷുത്തിരക്കിന്റെ ചൂട്
തൃശൂർ: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വേനൽചൂടിൽ വെന്തുരുകുകയാണെങ്കിലും വിഷു ആഘോഷങ്ങൾക്കും ഒരുക്കുകൂട്ടങ്ങൾക്കും കുറവില്ല. തിങ്കളാഴ്ചയാണ് വിഷു. പച്ചക്കറി കടകളിലും പടക്ക വിൽപന ശാലകളിലുമെല്ലാം തിരക്കായിക്കഴിഞ്ഞു. വിഷുത്തലേന്നായ നാളെ തിരക്ക് അതിന്റെ പാരമ്യത്തിലെത്തും. പകൽ സമയങ്ങളെ അപേക്ഷിച്ച് കച്ചവടം ഉച്ചയ്ക്ക് ശേഷമാണ് നല്ല രീതിയിൽ നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പകൽ ചൂടിൽ വിഷു ഒരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പലരും പുറത്തിറങ്ങുന്നില്ല. ഇന്നുവൈകുന്നേരത്തോടെ കച്ചവടം ഉഷാറാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. കണിയൊരുക്കാനുള്ള ചക്കയും മാന്പഴവും മാങ്ങയും കണിവെള്ളരിയുമെല്ലാം വിപണിയിൽ സുലഭമാണ്. കണിക്കിറ്റ് തന്നെ ചിലയിടങ്ങളിൽ ലഭ്യമാണ്. കണിക്കൊന്ന പൂക്കളടക്കമുള്ളവയാണ് കണിക്കിറ്റ്.കൊന്നപ്പൂക്കൾ വിഷുത്തലേന്നിനും തലേദിവസം തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ നഗരത്തിലെങ്ങും കൊന്നപ്പൂ വിൽപ്പനക്കാരെത്തും. പലരും നേരത്തെ തന്നെ പൂക്കൾ വാങ്ങിവെക്കുന്നുണ്ട്. കണികാണാനുള്ള ശ്രീകൃഷ്ണവിഗ്രഹങ്ങൾക്കും നല്ല ഡിമാന്റാണ്. പ്ലാസ്റ്റർ ഓഫ് പാരീസിലും കളിമണ്ണിലും നിർമിച്ച കൃഷ്ണ വിഗ്രഹങ്ങൾ…
Read Moreഅട്ടപ്പാടി മുക്കാലിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടു തകർന്നു ; രാത്രിയിലായതിനാൽ ആളപായമില്ല
അഗളി: മുക്കാലിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. മുക്കാലി കൊള്ളിപ്പറന്പിൽ ഹംസയുടെ മകൻ അബ്ബാസിന്റെ വീട്ടിലായിരുന്നു സ്ഫോടനം.ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വീടിന്റെ അടുക്കളയിലായിരുന്നു സിലിണ്ടർ സൂക്ഷിച്ചിരുന്നത്. വീടിന്റെ അടുക്കള നിശേഷം തകർന്നു. രാത്രി സമയമായിരുന്നതിനാൽ ആളപായമുണ്ടായില്ല. സിലിണ്ടർ പൂർണമായും പൊട്ടിത്തകർന്നതിനെ തുടർന്ന് കിലോമീറ്ററുകൾ ദൂരേയ്ക്ക് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പകുതിയിലധികം ഉപയോഗിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അപൂർവമായേ ഇത്തരം സംഭവമുണ്ടാകൂവെന്ന് അഗളി മാതാ ഇന്േറൻ പ്രൊപ്രൈറ്റർ ബെന്നി മാത്യു പറഞ്ഞു.കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read More