തൊടുകാപ്പിലും പരിസരപ്രദേശത്തും പന്നിശല്യം രൂക്ഷം; വാഹനങ്ങൾക്കും കാൽനടജാഥയ്ക്കും ഒരുപോലെ ഭീഷണിയാകുന്നു

മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയ്ക്കരികേ തൊടുകാപ്പിലും പരിസരപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമായെന്ന് പരാതി. ഇത് കാൽനട, വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയായി. ഏതാനും ആഴ്ചമുന്പ് ഓട്ടോയ്ക്കുനേരെ പന്നിക്കൂട്ടം വന്നിടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. തൊടുകാപ്പിൽ റോഡിന് ഇരുഭാഗത്തും വനമാണ്. റോഡ് മുറിച്ചുകടക്കുന്ന പന്നിക്കൂട്ടങ്ങളാണ് യാത്രക്കാർക്കും മറ്റും ഭീഷണിയാകുന്നത്. ആറുമാസത്തിനിടെ വാഹനങ്ങളിൽ പന്നികൾ വന്നിടിച്ച് പത്തിലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ പന്നികളിൽനിന്നും രക്ഷനേടുന്നതിനു വനമുള്ള ഭാഗത്ത് മുള്ളുവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കരിങ്കല്ലത്താണി ജംഗ്ഷൻ കഴിഞ്ഞ് വലിയ ഇറക്കമായതിനാൽ ഈ ഭാഗത്തെത്തുന്പോൾ വാഹനങ്ങൾക്ക് വേണ്ടത്ര വേഗതയുണ്ടാകും. വനംവകുപ്പാകട്ടെ ഈ മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. ദേശീയപാത നിർമാണം പൂർത്തിയായതോടെ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഇതുവഴി വേഗതയും വർധിച്ചു.

Read More

മോട്ടോർ വാഹന വകുപ്പ് പരിശോധന; രണ്ടുമാസത്തിനിടെ 4772 കേസുകൾ

പാലക്കാട്: രണ്ടു മാസത്തിനിടെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 4772 കേസുകൾ. ഇത്രയും കേസുകളിൽനിന്നായി പിഴയിനത്തിൽ ഈടാക്കിയത് 34,38550 രൂപ. ഏപ്രിൽ മാസത്തിൽ 2736 കേസുകളും മാർച്ച് മാസത്തിൽ 2036 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ലൈസൻസ്, ഇൻഷുറൻസ്, പെർമിറ്റ് ഇല്ലാത്തവർ, അമിതമായ ചരക്ക്, വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തൽ, മദ്യപിച്ചുള്ള വാഹനമോടിക്കൽ തുടങ്ങി മുപ്പതോളം ഇനം ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മാർച്ച് മാസത്തിൽ 1054 കേസുകളും ഏപ്രിലിൽ 848 കേസുകളും രജിസ്റ്റർ ചെയ്തു. ഹെൽമറ്റ് ധരിക്കാത്തവർക്ക് 100 രൂപയോ 600 രൂപയോ ആണ് പിഴ അടയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച 53 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .…

Read More

 ബാറിലെ കൊലപാതകം: ജീവനക്കാരുടെ അനാസ്ഥ കുറ്റകരമെന്ന് സർവ‌കക്ഷിയോഗം

കല്ലടിക്കോട്: ഗായത്രി ബാറിൽ അടിപിടിക്കിടെ യുവാവ് മരിക്കാനിടയായ സംഭവം അങ്ങേയറ്റം ഖേദകരമായിപ്പോയെന്നും, സംഘർഷ വിവരം യഥാസമയം ജീവനക്കാർ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ ദാരുണമായ മരണം സംഭവിക്കാനിടയില്ലെന്നും സർവകക്ഷി അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കല്ലടിക്കോട് വാക്കോട് കൈപ്പള്ളിമാലിൽ മാത്യു ജോസഫിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ മൊറാർജി കൾച്ചറൽ ഫൗണ്ടേഷനാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്. സർക്കാരിന്‍റെ മദ്യനയം എന്തായിരുന്നാലും, മദ്യശാലകൾ നിയമവിധേയമായി പ്രവർത്തിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും പ്രസംഗകർ പറഞ്ഞു. സർവകക്ഷി അനുസ്മരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി പ്രസിഡന്‍റ് മാത്യു കല്ലടിക്കോട് അധ്യക്ഷനായി. മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോണ്‍ മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി.വിവിധ സംഘടന നേതാക്കളായ എ.എം.ജോസ്,കെ.കെ.ചന്ദ്രൻ,വീരാൻ സാഹിബ്,കൃഷ്ണദാസ്,കെ.എസ്.ഷാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ബൈക്ക് അപകടത്തിൽ മരിക്കുന്നവരുടെയും പരിക്കു പറ്റുന്നവരുടെയും എണ്ണം പെരുകി

വടക്കഞ്ചേരി: ബൈക്ക് അപകടത്തിൽ മരിക്കുന്നവരുടെയും പരിക്കു പറ്റുന്നവരുടെയും എണ്ണം മേഖലയിൽ പെരുകി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ദേശീയപാതയിലും ഉൾപ്രദേശങ്ങളിലുമുണ്ടായ ബൈക്ക് അപകടങ്ങളിൽ ആറുപേർ മരിച്ചു. അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 15ന് മംഗലംഡാം റോഡിൽ ചിറ്റടിയിലും മണപ്പാടത്തുമുണ്ടായ രണ്ടു വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ടു യുവാക്കളാണ് മരിച്ചത്. ചിറ്റടിയിലുണ്ടായ അപകടത്തിൽ ഒടുകൂർ ശിവൻകോവിലിനുസമീപം കുട്ടപ്പന്‍റെ മകൻ ലിജു (28)വും മണപ്പാടത്തുണ്ടായ അപകടത്തിൽ തച്ചനടി മാണിക്യന്‍റെ മകൻ കർണൻ എന്ന കൃഷ്ണദാസുമാണ് (34) മരിച്ചത്. ഈ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേല്ക്കുകയുമുണ്ടായി. 17ന് ദേശീയപാത മേരിഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വാൽക്കുളന്പ് പുന്നൂരാൻ തങ്കപ്പൻ (71) മരിച്ചു.20ന് ദേശീയപാത പന്നിയങ്കരയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന തരൂർ മരുതക്കോട് മോഹനന്‍റെ ഭാര്യ സീന (36) മരിച്ചു. 24ന് ദേശീയപാത കല്ലിങ്കൽപാടം റോഡ് ജംഗ്ഷനിൽ കഐസ്ആർടിസി…

Read More

ഐഎസ് ബന്ധം ദക്ഷിണേന്ത്യയിൽ ശക്തം; രാമലിംഗം കൊലപാതകത്തിന്‍റെ ചുരുൾ അഴിക്കാൻ എൻഐഎ

ചെന്നൈ/ കൊച്ചി: ഐഎസ് കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയതെങ്കിലും പികെകെ നേതാവ് രാമലംഗത്തിന്‍റെ കൊലപാതകത്തിന്‍റെകൂടി ചുരുൾ അഴിക്കാനാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേരളത്തിൽ സ്ഫോടന പരന്പരകളെ കുറിച്ചു ചിന്തിക്കുന്നതിനു മുന്പു തന്നെ തീവ്രവാദഗ്രൂപ്പുകൾ തമിഴ്നാട്ടിൽ പച്ചപിടിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയതിന്‍റെ വെളിച്ചത്തിലാണ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയിൽ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ രാമലിംഗത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെങ്കിലും തീവ്രവാദ ബന്ധത്തിന്‍റെ അടിവേരുകൾ പിഴുതെടുക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചതായി അറിയുന്നു. തൗഹീദ് ജമായത്തിന്‍റെ ഓഫീസുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാൽ, ഈ കൂട്ടത്തിൽ രാമലംഗത്തിന്‍റെ കൊലപാതകം തെളിയിക്കാൻ പോപ്പുലർഫ്രണ്ടിന്‍റെ ഓഫീസും റെയ്ഡ് ചെയ്യുകയായിരുന്നു. തൗഹീദ് ജമായത്ത് ശ്രീലങ്കൻസ്ഫോടനവുമായി ബന്ധപ്പെട്ട സംഘമാണ്. ഇവർക്കു പാലക്കാട് സ്വദേശി റിയാസിനുമായി ബന്ധമുണ്ട്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ മൊഴിയുടെ…

Read More

സർക്കാരിന്‍റെ പുതിയ മദ്യനയം മൂലം ബാറുകൾ സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറുന്നു; കല്ലടിക്കോട്ടെ കൊലപാതകത്തിൽ നടപടി ശക്തമാക്കണമെന്ന് മദ്യവിരുദ്ധസമിതി

പാലക്കാട്: കല്ലടിക്കോട്ടെ ബാറിലെ സംഘർത്തിനിടെയുണ്ടായകൊലപാതകം പോലീസ് നടപടി ശക്തമാക്കണമെന്ന് പാലക്കാട് രൂപത മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സർക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായി രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറുകയും തുടർന്നു കൈയാങ്കളിയിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നീങ്ങുകയാണ്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞദിവസം തലയ്ക്ക് അടിയേറ്റ് കൈപ്പള്ളിമാലിൽ ജോസഫിന്‍റെ മകൻ മാത്യു ജോസഫ്(അജി 43) കൊലപാതകം. രാത്രി വൈകി പ്രവർത്തിക്കുന്ന ബാറുകളെ നിരീക്ഷിക്കാൻ സർക്കാരും പോലീസും ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സമിതിയോഗം ആവശ്യപ്പെട്ടു.

Read More

കാറിൽ ഒളിപ്പിച്ചു കടത്തിയ  430 ലിറ്റർ സ്പിരിറ്റുമാ‍യി മധ്യവയസ്കൻ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു; പ്രതിയെ രക്ഷപ്പെടുത്താൻ ചില ഭരണകക്ഷി നേതാക്കൾ ശ്രമിക്കുന്നതായി ആക്ഷേപം

പാലക്കാട്: തത്തമംഗലത്ത് മാരുതി കാറിൽ ഒളിപ്പിച്ചു കടത്തിയ 430 ലിറ്റർ സ്പിരിറ്റ് ചിറ്റൂർ എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. പട്ടഞ്ചേരി വഴുവക്കോട് പാപ്പന്‍റെ മകൻ മണികണ്ഠൻ (54) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 11.45നായിരുന്നു സംഭവം. 32 ലിറ്ററിന്‍റെ 15 കന്നാസുകളിലാണ് സ്പിരിറ്റ് കൊണ്ടുവന്നത്. കാറിന്‍റെ ഡിക്കിയിൽ 11ഉം സീറ്റിനു സമീപത്ത് നാലും കന്നാസുകളാണ് നിരത്തിവച്ചിരുന്നത്. കാറിൽ സ്പിരിറ്റ് എത്തുന്നുവെന്ന വിവരം എക്സൈസ് ഇന്‍റലിജന്‍സിനു ലഭിച്ചിരുന്നു. തുടർന്ന് ജീവനക്കാർ രാവിലെ മുതൽ തത്തമംഗലത്ത് കാത്തിരുന്നു നടത്തിയ റെയ്ഡിലാണ് സ്പിരിറ്റും കാറും കുടുങ്ങിയത്. അത്തിമണി സ്വദേശി അനിൽ കുമാറാണ് കാറിലുണ്ടായിരുന്ന മറ്റൊരാളെന്നു എക്സൈസ് അധികൃതർ അറിയിച്ചു. ഇന്‍റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എം.റിയാസ്, പ്രിവന്‍റീവ് ഓഫീസർമാരായ രാജേഷ് കുമാർ, സജീവ്, യൂസഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ…

Read More

കുടുംബവഴക്കിനെ തുടർന്ന് 11 കാരിയെ വെട്ടിയ  മധ്യവയസ്കൻ അറസ്റ്റിൽ

തിരുവില്വാമല: കുടുംബ വഴക്കിനെ തുടർന്ന് പതിനൊന്നുകാരിയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം ചേലക്കോട്ട് വിജയൻ(50)നെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാട്ടുകുളം ചേലക്കോട് സുരേഷിന്‍റെ മകൾ അർച്ചനക്കാണ്(11) വെട്ടേറ്റത്. തലക്ക് പരിക്കേറ്റ കുട്ടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയെ വെട്ടി പരിക്കേൽപിച്ച പ്രതി വിജയൻ കുട്ടിയുടെ അമ്മവനാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ ഒറ്റപ്പാലം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാൾക്കെതിരെ അർച്ചനയുടെ അമ്മയും വിജയന്‍റെ ഭാര്യയും പഴയന്നൂർ പോലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടുകയായിരുന്നു. സിഐയോടൊപ്പം എസ്ഐമാരായ ബാബു, ഷെയിക്ക് ഹമീദ്, സിപിഒ രതീഷ് എന്നിവരും ഉണ്ടായിരുന്നു.

Read More

 അവധിക്കാല യാത്രകൾ കൂടി; പകലും രാത്രിയും വ്യത്യാസമില്ലാതെ കുതിരാനിൽ “കുരുക്ക്’ മുറുകുന്നു

വടക്കഞ്ചേരി: വാഹനത്തിരക്ക് കൂടിയതോടെ കുതിരാനിലെ ഗതാഗതക്കുരുക്കും മുറുകി. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയവും വാഹനക്കുരുക്കിൽ കുടുങ്ങുകയാണു കുതിരാൻ. ചില സമയങ്ങളിൽ മണിക്കൂറോളം നീളുന്ന കുരുക്കും ഉണ്ടാകും. കണ്ടെയ്നറോ മറ്റു ചരക്കു ലോറികളോ കുതിരാൻ വളവുകളും കയറ്റവും കയറിയിറങ്ങാൻ വൈകിയാൽ അതിനു പിന്നാലെ വാഹനവ്യൂഹം തന്നെയുണ്ടാകും. എവിടെയെങ്കിലും ഒരു വാഹനം കേടുവന്ന് കിടന്നാൽ പിന്നെ കുരുക്ക് എത്ര സമയം നീളുമെന്നു പറയാനാകില്ല. വാഹനങ്ങൾ നിയന്ത്രിച്ചു വിടാൻ പോലീസിന്‍റെ സാന്നിധ്യമില്ലെങ്കിൽ ലൈനുകൾക്കുള്ളിലൂടെ ചില വാഹനങ്ങൾ കുത്തിക്കയറി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ പോക്ക് പൂർണമായും തടസപ്പെടുത്തും. പിന്നെ ചീത്തവിളിയും വാഗ്വാദങ്ങളുമാകും. അവധിക്കാല യാത്രകൾ കൂടിയതോടെയാണു ദേശീയപാതയിൽ വാഹനപ്പെരുപ്പം ഇരട്ടിച്ചിട്ടുള്ളത്. അതേസമയം, കാലവർഷത്തിൽ മഹാദുരന്തമാണ് കുതിരാനിൽ കാത്തിരിക്കുന്നത്. തുരങ്കപ്പാതകളുടെ വഴുക്കുംപ്പാറ ഭാഗത്ത് നിലവിലുള്ള റോഡ് തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ മുപ്പതടി ഉയരത്തിൽ മണൽചാക്കുകൾ അട്ടിയിട്ടാണു റോഡിന്‍റെ ഒരു വശം…

Read More

ഹാഷിമിന്‍റെ ആശയപ്രചാരകനാണ് അറസ്റ്റിലായ പാലക്കാട് സ്വദേശിയെന്ന് എൻഐഎ

പാലക്കാട്:ശ്രീലങ്കയിലെ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മുതലമട, ചെമ്മണാംന്പതി ചുള്ളിയാർമേട് അക്ഷയ നഗറിലെ റിയാസ് അബൂബക്കർ (28) സഹ്രാൻ ഹാഷിമിന്‍റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി അധികൃതർ. എന്നാൽ ഇയാൾക്ക് ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധമില്ലെന്നാണ് വിലയിരുത്തൽ. എൻഐഎ സംഘം ഇന്നലെ രാവിലെ ഒന്പതോടെയാണ് ഇയാളെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഐസിസ് അനുകൂല പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. അത്തർ വില്പനക്കാരനായ ഇയാൾക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്നത് വ്യക്തമല്ല. മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ കൊല്ലങ്കോട് എത്തിയ എൻഐഎ സംഘം മൂന്നു മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേർ സഹ്രാൻ ഹാഷിമിന്‍റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം.കൊല്ലപ്പെട്ട…

Read More