പാലക്കാട്: തത്തമംഗലത്ത് മാരുതി കാറിൽ ഒളിപ്പിച്ചു കടത്തിയ 430 ലിറ്റർ സ്പിരിറ്റ് ചിറ്റൂർ എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. പട്ടഞ്ചേരി വഴുവക്കോട് പാപ്പന്റെ മകൻ മണികണ്ഠൻ (54) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 11.45നായിരുന്നു സംഭവം. 32 ലിറ്ററിന്റെ 15 കന്നാസുകളിലാണ് സ്പിരിറ്റ് കൊണ്ടുവന്നത്. കാറിന്റെ ഡിക്കിയിൽ 11ഉം സീറ്റിനു സമീപത്ത് നാലും കന്നാസുകളാണ് നിരത്തിവച്ചിരുന്നത്. കാറിൽ സ്പിരിറ്റ് എത്തുന്നുവെന്ന വിവരം എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ചിരുന്നു. തുടർന്ന് ജീവനക്കാർ രാവിലെ മുതൽ തത്തമംഗലത്ത് കാത്തിരുന്നു നടത്തിയ റെയ്ഡിലാണ് സ്പിരിറ്റും കാറും കുടുങ്ങിയത്. അത്തിമണി സ്വദേശി അനിൽ കുമാറാണ് കാറിലുണ്ടായിരുന്ന മറ്റൊരാളെന്നു എക്സൈസ് അധികൃതർ അറിയിച്ചു. ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എം.റിയാസ്, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ, സജീവ്, യൂസഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ…
Read MoreCategory: Palakkad
കുടുംബവഴക്കിനെ തുടർന്ന് 11 കാരിയെ വെട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ
തിരുവില്വാമല: കുടുംബ വഴക്കിനെ തുടർന്ന് പതിനൊന്നുകാരിയെ വെട്ടി പരിക്കേൽപിച്ച പ്രതിയെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളം ചേലക്കോട്ട് വിജയൻ(50)നെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാട്ടുകുളം ചേലക്കോട് സുരേഷിന്റെ മകൾ അർച്ചനക്കാണ്(11) വെട്ടേറ്റത്. തലക്ക് പരിക്കേറ്റ കുട്ടി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയെ വെട്ടി പരിക്കേൽപിച്ച പ്രതി വിജയൻ കുട്ടിയുടെ അമ്മവനാണ്. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാൾ പോലീസ് നിരീക്ഷണത്തിൽ ഒറ്റപ്പാലം ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഇയാൾക്കെതിരെ അർച്ചനയുടെ അമ്മയും വിജയന്റെ ഭാര്യയും പഴയന്നൂർ പോലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടുകയായിരുന്നു. സിഐയോടൊപ്പം എസ്ഐമാരായ ബാബു, ഷെയിക്ക് ഹമീദ്, സിപിഒ രതീഷ് എന്നിവരും ഉണ്ടായിരുന്നു.
Read Moreഅവധിക്കാല യാത്രകൾ കൂടി; പകലും രാത്രിയും വ്യത്യാസമില്ലാതെ കുതിരാനിൽ “കുരുക്ക്’ മുറുകുന്നു
വടക്കഞ്ചേരി: വാഹനത്തിരക്ക് കൂടിയതോടെ കുതിരാനിലെ ഗതാഗതക്കുരുക്കും മുറുകി. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയവും വാഹനക്കുരുക്കിൽ കുടുങ്ങുകയാണു കുതിരാൻ. ചില സമയങ്ങളിൽ മണിക്കൂറോളം നീളുന്ന കുരുക്കും ഉണ്ടാകും. കണ്ടെയ്നറോ മറ്റു ചരക്കു ലോറികളോ കുതിരാൻ വളവുകളും കയറ്റവും കയറിയിറങ്ങാൻ വൈകിയാൽ അതിനു പിന്നാലെ വാഹനവ്യൂഹം തന്നെയുണ്ടാകും. എവിടെയെങ്കിലും ഒരു വാഹനം കേടുവന്ന് കിടന്നാൽ പിന്നെ കുരുക്ക് എത്ര സമയം നീളുമെന്നു പറയാനാകില്ല. വാഹനങ്ങൾ നിയന്ത്രിച്ചു വിടാൻ പോലീസിന്റെ സാന്നിധ്യമില്ലെങ്കിൽ ലൈനുകൾക്കുള്ളിലൂടെ ചില വാഹനങ്ങൾ കുത്തിക്കയറി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ പോക്ക് പൂർണമായും തടസപ്പെടുത്തും. പിന്നെ ചീത്തവിളിയും വാഗ്വാദങ്ങളുമാകും. അവധിക്കാല യാത്രകൾ കൂടിയതോടെയാണു ദേശീയപാതയിൽ വാഹനപ്പെരുപ്പം ഇരട്ടിച്ചിട്ടുള്ളത്. അതേസമയം, കാലവർഷത്തിൽ മഹാദുരന്തമാണ് കുതിരാനിൽ കാത്തിരിക്കുന്നത്. തുരങ്കപ്പാതകളുടെ വഴുക്കുംപ്പാറ ഭാഗത്ത് നിലവിലുള്ള റോഡ് തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ മുപ്പതടി ഉയരത്തിൽ മണൽചാക്കുകൾ അട്ടിയിട്ടാണു റോഡിന്റെ ഒരു വശം…
Read Moreഹാഷിമിന്റെ ആശയപ്രചാരകനാണ് അറസ്റ്റിലായ പാലക്കാട് സ്വദേശിയെന്ന് എൻഐഎ
പാലക്കാട്:ശ്രീലങ്കയിലെ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മുതലമട, ചെമ്മണാംന്പതി ചുള്ളിയാർമേട് അക്ഷയ നഗറിലെ റിയാസ് അബൂബക്കർ (28) സഹ്രാൻ ഹാഷിമിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി അധികൃതർ. എന്നാൽ ഇയാൾക്ക് ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധമില്ലെന്നാണ് വിലയിരുത്തൽ. എൻഐഎ സംഘം ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഇയാളെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഐസിസ് അനുകൂല പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അത്തർ വില്പനക്കാരനായ ഇയാൾക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്നത് വ്യക്തമല്ല. മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ കൊല്ലങ്കോട് എത്തിയ എൻഐഎ സംഘം മൂന്നു മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേർ സഹ്രാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം.കൊല്ലപ്പെട്ട…
Read Moreചോറോട്ടൂർ കരിങ്കൽ ക്വാറിക്കെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് അധികൃതർ
ഷൊർണൂർ: ഒരു നാടിനെയാകെ ദുരിതത്തിലാക്കിയ ചോറോട്ടൂർ കരിങ്കൽ ക്വാറിക്കെതിരെ വ്യാപകമായി ഉയർന്ന പരാതികൾക്ക് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ ജനങ്ങളുടെ പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ക്വാറി എന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉറപ്പായി. അതേസമയം കൈയേറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടെത്താൻ റവന്യൂവകുപ്പിനോട് ആവശ്യപ്പെടുമെന്നും ക്വാറിയിലെ സ്ഫോടനത്തിന്റെ ഭാഗമായി വീടുകൾ വിണ്ടുകീറുകയും നശിക്കുകയും ചെയ്തത് പരിശോധിക്കാൻ തീരുമാനിച്ചതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തെ ജനങ്ങളുടെ ശക്തമായ പരാതികളെ തുടർന്ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ക്വാറിക്ക് ലൈസൻസ് നല്‍കിയിരുന്നത് റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് ഉടമ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം ആദ്യം നിലനില്‍ക്കുന്പോഴാണ് സർക്കാർ വകുപ്പ് അധികൃതർ വീണ്ടും ക്വാറിയിൽ പരിശോധനയ്ക്ക് എത്തിയത്. അതേസമയം ക്വാറിക്കെതിരെ വാണിയംകുളം പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രദേശത്തെ മുപ്പതോളം വീടുകൾക്കാണ് കേടുപാട് സംഭവിച്ചിട്ടുള്ളത്. കരിങ്കൽ…
Read Moreന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള്‍ നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read Moreനൈറ്റ് റൈഡേഴ്സ് പരിശോധന : 119 ബസുകൾക്കെതിരെ നടപടി; കല്ലടയുടെ ഓഫീസ് അടപ്പിച്ച് യൂത്ത് കോൺഗ്രസ്
പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 119 ബസ്സുകൾക്കെതിരെ നടപടിയെടുത്തു . 26 വാഹനങ്ങളിൽനിന്നായി 1,30000 രൂപ പിഴയാടാക്കി. ബാക്കിയുള്ള വാഹനങ്ങളുടെ കുറ്റപത്രം നടപടികൾക്കായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയിലേക്ക് കൈമാറി. അന്തർ-സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളിലെ യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് വാഹനങ്ങളിൽ പരിശോധന കർശനമാക്കിയത്. തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മീഷണർ അജിത്കുമാർ, എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.ശിവകുമാർ,ആർ.ടി.ഒ ടി .സി.വിനേഷ് നേതൃത്വം നൽകി. കല്ലടയുടെ ഓഫീസ് അടപ്പിച്ചു പാലക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുന്ന പാലക്കാട് ചന്ദ്രനഗറിലുള്ള കല്ലടയുടെ ബുക്കിംഗ് ഓഫീസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ അടപ്പിച്ചു.സംസ്ഥാന തലത്തിൽ പരിശോധന കർശനമാക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രഹസനമാണെന്ന് വ്യക്തമാക്കുന്നതാണ്…
Read Moreമലിനജലം വീട്ടിലേക്ക് കയറാതിരിക്കാൻ കർമ്മനിരതയായി എൺപതിലും മൈമൂൺ ഉമ്മ
വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിലെ പുഴുവരിക്കുന്ന മലിനജലം വീടിനുള്ളിലേക്ക് കയറാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് എണ്പതു വയസുള്ള മൈമൂണ്‍ ഉമ്മ. കഴിഞ്ഞദിവസങ്ങളിൽ വേനൽമഴയുണ്ടായപ്പോൾ ടൗണിൽ നിറഞ്ഞ മലിനജലവും കാനകളിൽനിന്നുള്ള വെള്ളവും മൈമൂണ്‍ ഉമ്മയുടെ വീടിനുള്ളിൽ കയറി. ഉടുതുണിയല്ലാതെ എല്ലാം നനഞ്ഞു നശിച്ചു. വെള്ളം കയറിയപ്പോൾ രാത്രിമുഴുവൻ കട്ടിലിൽ ഇരുന്ന് ഉമ്മയും മക്കളും പേരക്കുട്ടികളും ദുരിതം അനുഭവിച്ചു. വീടിനുള്ളിലെ എല്ലാ മുറികളിലും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം കയറിയതിനാൽ മുറികൾ വൃത്തിയാക്കാനും കുടുംബം ഏറെ പണിപ്പെട്ടു. ഇപ്പോഴും മലിനജലം കയറിയതിന്റെ ദുർഗന്ധം വീടിനുള്ളിലുണ്ട്. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്പോൾ ഇവരുടെ ആധിയേറും. ടൗണിലെ മൂന്നു റോഡുകളിൽനിന്നുള്ള വെള്ളംമുഴുവൻ സൗത്ത് ഇന്ത്യൻ ബാങ്കിന് എതിർവശത്തുള്ള മൈമൂണ്‍ ഉമ്മയുടെ വീടിനുമുന്നിൽ കെട്ടിനില്ക്കും. വാഹനങ്ങൾ പോകുന്പോൾ വെള്ളം അലയടിച്ച് റോഡിനേക്കാൾ താഴെയുള്ള ഇവരുടെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറും. നൂറ്റാണ്ടോളം പഴക്കമുള്ള മണ്ചുമർ വീടായതിനാൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നാൽ ചുമർനനഞ്ഞ്…
Read Moreമദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വിദേശമദ്യം ഒഴുകുന്നു; പരിശോധനകൾ പ്രഹസനം
മണ്ണാർക്കാട് : പൂർണ മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വ്യാപകമായി വിദേശമദ്യം കടത്തുന്നതായി പരാതി.മണ്ണാർക്കാട് പരിസരപ്രദേശങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നുമാണ് വൻതോതിൽ മദ്യമെത്തുന്നത്. അധികൃതർ നടപടിയെടുത്തിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് നാമമാത്രം.യുവാക്കളും പ്രവാസികളുമായ നിരവധി ആളുകൾ ഇതിന്റെ ഇടനില കണ്ണികളായി പ്രവർത്തിക്കുന്നതായും അറിയുന്നത്. വർഷങ്ങളായി പൂർണ്ണ മദ്യനിരോധന മേഖലയായ പ്രദേശമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധി. ആദിവാസികൾ ഉൾപ്പെട്ട നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മദ്യ ഉപഭോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുന്നത് .ഈ മേഖലയിലേക്കാണ് മാഹിയിൽ നിന്നുള്ള വിദേശമദ്യം വ്യാപകമായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നിരവധി കേസുകളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ മദ്യക്കടത്തുമായി ഉണ്ടായിട്ടുള്ളത്. മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിദേശമദ്യം അട്ടപ്പാടിയിൽ എത്തിച്ച് വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട് ,പെരിന്തൽമണ്ണ ,നിലന്പൂർ, തിരൂർ എന്നീ…
Read Moreനമുക്ക് ഹോണടിച്ചടിച്ചു പോകാം… ! ഹോണ്‍രഹിത ദിനത്തിലും ഹോണടിക്ക് കുറവില്ല; ബോധവത്കരണത്തിന് ജനത്തിന്റെ സല്യൂട്ട്…
സ്വന്തം ലേഖകൻ തൃശൂർ: നിർത്താതെ ഹോണ്‍ മുഴക്കിയ സ്വകാര്യബസ് ഡ്രൈവറോട് പറഞ്ഞുനോക്കി – ചേട്ടാ ഇന്ന് ഹോണ്‍രഹിത ദിനമാണ്. പരമാവധി ഹോണടിക്കാതെ നമുക്ക് മുന്നോട്ടു പൊയ്ക്കൂടെ…എന്റെ അനിയാ ഹോണടിച്ചില്ലേൽ ദാ ഈ മുന്നിൽ കാണുന്നവൻമാരൊന്നും ഒരിഞ്ച് മുന്പോട്ട് പോവില്ല. ചെവിതുളച്ച് രണ്ടെണ്ണം അടിച്ചുകൊടുത്താൽ വഴി ക്ലിയറാകും – എയർഹോണിൽ ഞെക്കിപ്പിടിച്ച് ബസ് ഡ്രൈവറുടെ സിംപിൾ മറുപടി. ഇത് ഒരു ബസ് ഡ്രൈവറുടെ മാത്രം മറുപടിയായിരുന്നില്ല…കുറേ പേരുടെ മറുപടി ഇതു തന്നെയായിരുന്നു..നമുക്ക് ചോയിച്ചുചോയിച്ചു പോകാം എന്ന് മോഹൻലാൽ പറയും പോലെ നമുക്ക് ഹോണടിച്ച് ഹോണടിച്ച്പോകാം എന്നായിരുന്നു മിക്ക ഡ്രൈവർമാരുടേയും മറുപടി…ശക്തൻസ്റ്റാൻഡിലെത്തിയപ്പോൾ അവിടെ ഹോണ്രഹിതദിനാചരണത്തിന്റെ ബോധവത്കരണം നടക്കുന്നു. അതിന് ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലെ പലതരം ഹോണുകൾ മുഴങ്ങുന്നു. ചെവിതുളച്ചുകയറുന്ന ഹോണുകൾ പലരിലും കേൾവിത്തകരാറുകൾ ഉണ്ടാക്കുമെന്നും ചിലർക്ക് തൊട്ടുപിന്നിൽ വന്നുളള ഈ ഹോണടി കേട്ടാൽ ബ്ലഡ് പ്രഷർ കുതിച്ചുയരുമെന്നും വല്ലാത്ത ടെൻഷനാണ്…
Read More