ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന  സംഭവം; യുവാവ് അറസ്റ്റിൽ

കോയന്പത്തൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. തൊണ്ടാമുത്തൂർ മലിയംപ്പാളയം സന്തോഷ്കുമാറാണ് (36)അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സംശയത്തിന്‍റെ പേരിൽ അറസ്റ്റുചെയ്തവരിൽ ഒരാളായിരുന്നു സന്തോഷ്കുമാർ. കൃത്യം നടന്ന ദിവസം കുട്ടിയുടെ വീടിനു സമീപത്തെ അമ്മ വീട്ടിൽ സന്തോഷ്കുമാർ വന്നിരുന്നു. കുട്ടിയുടെ ദേഹം പുതപ്പിച്ചിരുന്ന ടീ ഷർട്ട് തന്‍റേതാണെന്ന് സമ്മതിച്ചു. സന്തോഷ്കുമാർ താനൊറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസിന് മൊഴി നൽകി. ഡി എൻ എ ടെസ്റ്റ് റിസൾട്ടുവന്ന ശേഷമാണ് ഇയാളാണ് കുറ്റവാളിയെന്ന് സ്ഥിരീകരിച്ചത്. ഭാര്യയുമായി അകന്നു കഴിയുകയാണ് സന്തോഷ് കുമാർ.വേറെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിച്ചുവരികയാണ്.

Read More

റോഡരികിൽ അന്തിയുറങ്ങുന്നവർക്ക്  അഭയകേന്ദ്രം ഒരുക്കാൻ ഷൊർണൂർ നഗരസഭ

ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ നടപടി തുടങ്ങി. റോഡരികിൽ അന്തിയുറങ്ങുന്നവർക്കും തലചായ്ക്കാൻ ഇടമില്ലാത്തവർക്കുമാണ് അഭയകേന്ദ്രം ഒരുക്കുന്നത്. ഇതിനായി നെടുങ്ങോട്ടൂരിൽ ഷൊർണൂർ നഗരസഭ സ്ഥലം കണ്ടെത്തി.ദേശീയ നഗര ഉപജീവന മിഷന്‍റെ സഹായത്തോടെയാണ് അഭയകേന്ദ്രം നിർമിക്കുന്നത്. ഈവർഷം കേന്ദ്രത്തിന്‍റെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നിരവധിപേരാണ് രാത്രിയിൽ അന്തിയുറങ്ങാൻ ഇടമില്ലാതെ വിഷമിക്കുന്നത്. ഇങ്ങനെ അലയുന്നവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നഗരസഭ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ രാത്രിയിൽ ഇവിടെ വിശ്രമിക്കാൻ അവസരമൊരുക്കും. മാത്രമല്ല അപ്രതീക്ഷിതമായി യാത്രയിൽ എത്തിപ്പെടുന്നവർക്കർക്കും ഈ കേന്ദ്രത്തിൽ അഭയം നല്കും. 50 പേർക്ക് താമസിക്കാൻ ആകുന്ന സൗകര്യമാണ് ഒരുക്കുന്നത്. ഇതോടൊപ്പം പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സർവേ നടത്തി കണ്ടെത്തി സ്ഥിരമായി അഭയം നല്കാനും ലക്ഷ്യമിടുന്നു. ഇവർക്ക് ചികിത്സാ നല്കാനായി ഡോക്ടറും നഴ്സുമാരുമുണ്ടാകും. ഇവർക്കുള്ള സൗകര്യം കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽനിന്നും…

Read More

 പുഴയിൽ മുങ്ങിതാണ യുവതിയെ രക്ഷിച്ച  എഴുപത്തിനാലുകാരിയുടെ സാഹസികത നാടിന് അഭിമാനമായി

കൊടകര:  പുഴയിൽ മുങ്ങിത്താണ രണ്ട ുയുവതികളെ സാഹസികമായി രക്ഷപ്പെടുത്തിയ 74കാരിക്ക് നാട്ടുകാരുടെ ആദരം. വാസുപുരം കോന്നങ്കണ്ടത്ത് ബാലൻ നായരുടെ ഭാര്യ രാധമ്മയെയാണ് ഡിവൈഎഫ്ഐ വാസുപുരം യൂണിറ്റ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചത്. മേഖല സെക്രട്ടറി ശ്രീകാന്ത് പൊന്നാട അണിയിച്ചു. യൂണിറ്റ് സെക്രട്ടറി വികാസ്, പ്രസിഡന്‍റ് അനീഷ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. കഴിഞ്ഞ മാസം 21 നാണ് കുറുമാലിപുഴയിലെ വാസുപുരം അന്പലക്കടവിൽ മുങ്ങിതാഴാൻ തുടങ്ങിയ രണ്ട ുയുവതികളെ രാധമ്മ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. വാസുപുരം മഹാവിഷ്ണു ക്ഷേത്ര കടവിൽ തെക്കേടത്ത് ശ്രീജിത്തിന്‍റെ ഭാര്യ ജീന (31) കാൽ വഴുതി വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. കുഴിയേലി പമേശ്വരൻ നന്പൂതിരിയുടെ ഭാര്യ വിദ്യ ഇതു കണ്ട ് ജീനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. വെളളത്തിൽ മുങ്ങിതാണ് പിടഞ്ഞ ജീന വിദ്യയെ ഇറുകെ പിടിച്ചതിനെ തുടർന്ന് ഇരുവരും മുങ്ങിതാഴുകയായിരുന്നു. ഈ സമയം അവിടെ വന്ന…

Read More

മറ്റത്തൂർ ഇറിഗേഷൻ കനാലിന്‍റെ സ്പൗട്ടുകൾ തകരാറിൽ; അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകുന്നില്ലെന്ന് ആക്ഷേപം

കൊടകര: മറ്റത്തൂർ ഇറിഗേഷൻ കനാലിലൂടെ തുറന്നുവിടുന്ന വെള്ളം തകർന്നുകിടക്കുന്ന സ്പൗട്ടുകൾ വഴി പാഴായിപ്പോകുന്നു. കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചുകൊണ്ട ുപോകാനുള്ള സ്പൗട്ടുകൾ തകരാറിലായിട്ട് വർഷങ്ങളായെങ്കിലും ഇവയുടെ അറ്റകുറ്റപണി നടത്താൻ ഇറിഗേഷൻ അധികൃതർ തയ്യാറാകാത്തതാണ് കനാലിന്‍റെ വാലറ്റത്തേക്ക് വെള്ളമെത്താത്തതിന് കാരണമാകുന്നത്. മറ്റത്തൂർ പടിഞ്ഞാറ്റുമുറിപ്രദേശത്തേക്ക് കനാൽവെള്ളമെത്താത്തിനാൽ കിണറുകൾ വറ്റിതുടങ്ങിയിരുന്നു. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. സുബ്രനുൾപ്പടെയുള്ള ജനപ്രതിനിധികൾ രംഗത്തിറങ്ങി കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്കു സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വാലറ്റത്തുള്ള ചോങ്കുളത്തിലേക്ക് വെള്ളമെത്തിയില്ല. കനാലിലൂടെ തുടർച്ചയായി നാലുദിവസത്തോളം വെള്ളം തുറന്നുവിട്ടിട്ടും വാലറ്റപ്രദേശങ്ങളായ മറ്റത്തൂർകുന്ന്, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലേക്ക് ആവശ്യമായ തോതിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന കനാലിന്‍റെ തുടക്കം മുതൽ വാലറ്റം വരെ നിരവധി സ്പൗട്ടുകളാണുള്ളത്. സ്പൗട്ടുകളിലെ ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം വെള്ളം തുറന്നുവിട്ടാലേ വാലറ്റം വരെ വെള്ളമെത്താറുള്ളു.എന്നാൽ…

Read More

പ്രഖ്യാപനങ്ങൾ ജലരേഖ; ബജറ്റിൽ ഫണ്ട് അനുവദിച്ചെങ്കിലും ഇനിയുമായില്ല മുനയം ബണ്ട് 

കാട്ടൂർ: കരുവന്നൂർ പുഴയുടെ കൈചാലിൽ വർഷത്തിൽ ഒരിക്കൽ പണിയുന്ന മുനയം താത്കാലിക ബണ്ടിനു പകരം സ്ഥിരം സംവിധാനമായ റഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനു ഇനിയും പരിഹാരമായില്ല. സ്ഥിരം സംവിധാനം ഇല്ലാത്തതിനാൽ കൃത്യസമയത്ത് ചാലിലെ വെള്ളം തടഞ്ഞുനിർത്താൻ കഴിയാതെ ഉപ്പുവെള്ളം കയറുന്നതു വർഷങ്ങളായുള്ള പതിവാണ്. ഡിസംബർ മാസത്തിൽ മുനയത്ത് താത്്കാലിക ബണ്ട  കെട്ടി വേലിയേറ്റ സമയത്ത് കടലിൽനിന്നും ഉപ്പുവെള്ളം കയറുന്നത് തടയുകയും മഴക്കാലത്ത് ബണ്ട് പൊട്ടിക്കുകയുമാണ് വർഷങ്ങളായുള്ള ഇവിടത്തെ രീതി. ബണ്ട് കെട്ടി തീരുന്പോഴേക്കും പതിവുപോലെ ഉപ്പുവെള്ളം കയറുന്നത് പലപ്പോഴും നാട്ടുകാരെ ദുരിതത്തിലാക്കാറുണ്ട്. ബണ്ട ് നിർമാണം വൈകിയാൽ ഓര് വെള്ളം കയറി കാട്ടൂർ, കാറളം, അന്തിക്കാട്, പഴുവിൽ, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലെ നെൽകൃഷിയെ ബാധിക്കും. താന്ന്യം, ചാഴൂർ, അന്തിക്കാട് എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം കരുവന്നൂർ ഇല്ലിക്കൽ പ്ലാന്‍റിൽ നിന്നാണ്. ഓരോ വർഷവും മുനയത്ത് ഏതാനും…

Read More

സ്വർണ കവർച്ചയ്ക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും ; ട്രിപ്പിൾ ജീവപര്യന്തം അപൂർവം

തൃശൂർ: സ്വർണം കവരാൻ ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും. ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ഡാരത്ത് സ്വർണാഭരണ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവും ബംഗാൾ ഹൗറ ജില്ലയിൽ ശ്യാംപൂർകാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത(38)യെ ശിക്ഷിച്ചത്. തൃശൂർ അഡീഷണൽ ജില്ല ജഡ്ജ് നിസാർ അഹമ്മദാണ് ട്രിപ്പിൾ ജീവപര്യന്തമെന്ന അപൂർവ ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, സ്വർണക്കവർച്ച എന്നീ മൂന്നു കുറ്റകൃത്യങ്ങൾക്കാണ് മൂന്ന് ജീവപര്യന്തം വിധിച്ചത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 27 വെട്ടുംകുത്തുമാണ് കൊല്ലപ്പെട്ടയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ദൃക്സാക്ഷികളാരും ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലും അന്വേഷണത്തിലുമാണ് പ്രോസിക്യൂഷൻ വാദം നടത്തി വിജയിച്ചത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നിട്ടുപോലും പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന്‍റെ മികവായി. 2012ലാണ് കേസിനാസ്പദമായ…

Read More

ഒറ്റപ്പാലം നഗരത്തിൽ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വഴിയോര കച്ചവടക്കാർക്ക് വ്യാപാരത്തിന് അനുമതിയില്ല

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിനുള്ളിൽ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വഴിയോര കച്ചവടക്കാർക്ക് ഇനിമുതൽ വ്യാപാരം നടത്താൻ അനുമതി ഉണ്ടാകില്ല. ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി നഗരപരിധിയിലെ വഴിയോര കച്ചവടക്കാരുടെ കണക്കെടുപ്പ് നഗരസഭ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇവർക്ക് തിരിച്ചറിയൽ കാർഡ് നല്കുകയും കച്ചവടത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവർക്കു മാത്രമേ ഇനിമുതൽ നഗരത്തിൽ വഴിയോര കച്ചവടത്തിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. നഗരസഭാ സെക്രട്ടറി അധ്യക്ഷയായ ടൗണ്‍ വെൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടികൾ. കണക്കെടുപ്പും അപേക്ഷ സ്വീകരിക്കലും പൂർത്തിയാക്കി സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നല്കിയിട്ടുള്ളത്.നേരത്തെ ആറുമാസംമുന്പ് നഗരസഭ വഴിയോര കച്ചവടക്കാരുടെ കണക്കെടുപ്പ് നടത്തുകയും കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു ഇതിനുശേഷവും ഒട്ടേറെ കച്ചവടക്കാർ പലയിടത്തും സ്ഥാനം പിടിച്ച സാഹചര്യത്തിലാണ് വീണ്ടും കണക്കെടുപ്പ് നടത്താൻ തീരുമാനം കൈക്കൊണ്ടത്. നേരത്തെ…

Read More

ശക്തമായ വേനലിൽ പുഴയിൽ നിന്നും വെള്ളം എടുക്കാൻ പാടില്ലെന്ന് നിയമം; വരൾച്ചയിലും കുന്തിപ്പുഴയിൽ നിന്ന് വെള്ളമൂറ്റൽ തകൃതി

മണ്ണാർക്കാട് : ശക്തമായ വേനലിനെ തുടർന്ന് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്പോൾ മണ്ണാർക്കാട്ടെ പ്രധാന പുഴയായ കുന്തിപ്പുഴയിൽ നിന്നും വ്യാപകമായ തോതിൽ വെള്ളം ഉൗറ്റി കൊണ്ടുപോകുന്നതായി പരാതി. മണർകാട് മേഖലയിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുന്ന സമയത്തും കുന്തിപ്പുഴയിൽ എന്നുമാണ് സ്വകാര്യവ്യക്തികൾ ജലമൂറ്റ് വ്യാപകമാക്കുന്നത്. കുമരംപുത്തൂർ പഞ്ചായത്തിലെ പുതുക്കുടി ,ഏനാനിമംഗലം ശിവക്ഷേത്രത്തിന് സമീപപ്രദേശങ്ങളിലായി നിരവധിപേരാണ് മോട്ടോർ ഉപയോഗിച്ച് കൃഷിയാവശ്യങ്ങൾക്കായി വെള്ളമെടുക്കുന്നത്. ആവശ്യത്തിലപ്പുറം നിയന്ത്രണമില്ലാതെയാണ് 24 മണിക്കൂറും ജലമൂറ്റ് നടക്കുന്നത്. കാർഷികാവശ്യ ങ്ങൾക്കായി സബ്സിഡി നിരക്കിലാണ് വൈദ്യുതി ലഭ്യമാകുന്നത് . എന്നതിനാൽ രാത്രികാലങ്ങളിലടക്കംവെള്ളമടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. വേനൽ കനത്തതോടെ പുഴയിൽ ജലനിരപ്പ് താഴ്ന്ന് സമീപത്തെ കിണറുകളിലും വെള്ളം കുറഞ്ഞു. കുടിവെള്ളവും കുളിക്കാനുമായി വെള്ളം ലഭ്യമല്ലാതാകുന്പോഴാണ് കുന്തിപ്പുഴയോരങ്ങളിൽ മുഴുവനും ഉയർന്ന ശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് ജലമൂറ്റുന്നത്. കുടിവെള്ള പ്രശ്നം മുഖവിലക്കെടുത്ത് ഉടനടി പരിഹാരം കാണണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെടുന്നു. വേനൽ ശക്തമാകുന്പോൾ പുഴകളിൽ നിന്നും…

Read More

ഉദ്ഘാടനം നാലു കഴിഞ്ഞു; എന്നിട്ടും  ശാപമോക്ഷമില്ലാതെ കല്ലട ഹരിപുരം റോഡ്

കാറളം: നാലു നിർമാണോദ്ഘാടനം നടന്നിട്ടും ശാപമോക്ഷമില്ലാതെ കല്ലട ഹരിപുരം റോഡ്. കാറളം പഞ്ചായത്തിലെ പത്ത്, 11 വാർഡുകളിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൂരംവരുന്ന കല്ലട ഹരിപുരം റോഡിനാണു ഈ ദുർഗതി. മണ്‍പാതയായിരുന്ന റോഡ് 1992 ലാണ് ടാർ ചെയ്തത്. അതിനുശേഷം 26 വർഷമായിട്ടും ഇതുവരെ ഒരുവിധ അറ്റകുറ്റപ്പണികളും റോഡിൽ നടന്നിട്ടില്ല. കഴിഞ്ഞ വർഷക്കാലത്ത് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായതോടെ നാട്ടുകാർ പിരിവെടുത്ത് റോഡിൽ മണ്ണടിച്ചിരുന്നു. റോഡിൽ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മുൻ എംഎൽഎയുടെ കാലത്ത് റോഡിന്‍റെ നവീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ച് രണ്ടുതവണ ഉദ്ഘാടനം നടത്തുകയും നിലവിലെ എംഎൽഎ 36 ലക്ഷം രൂപ അനുവദിച്ച് രണ്ടുതവണ ഉദ്ഘാടനം നടത്തുകയും ചെയ്തിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ മറ്റു റോഡുകളുടെ നവീകരണം പൂർത്തിയായപ്പോഴും ഈ റോഡിനോടു അവഗണന തുടരുകയാണെന്നു നാട്ടുകാർ ആരോപിച്ചു.റോഡിന്‍റെ പുനർനിർമാണ…

Read More

  എഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ അനധികൃത എക്സ്റേ യൂണിറ്റുകൾ കേരളത്തിൽ നാലായിരത്തിലേറെ

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ എഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ നാലായിരം മെഡിക്കൽ എക്സ്റേ യൂണിറ്റുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നു ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എക്സ്റേ യൂണിറ്റുകളും കാത്ത് ലാബ് അടക്കമുളള റേഡിയേഷൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങളും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവിനെത്തുടർന്നാണ് പരിശോധനാ റിപ്പോർട്ട് ഫയൽ ചെയ്തത്. എക്സ്റേ, റേഡിയേഷൻ സ്ഥാപനങ്ങളിലെ റേഡിയേഷൻ പരിശോധിക്കാത്തതുമൂലം ജോലി ചെയ്യുന്നവർക്കും രോഗികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്. ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റിക്കുവേണ്ടി ഡയറക്ടർ കെ.എ. ഡേവിഡ് ഹാജരാക്കിയ മറുപടിയിലാണ് കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന എക്സ്റേ യൂണിറ്റുകൾ, സി.ടി, കാത്ത്‌ലാബ് എന്നിവയെ ക്കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തിയത്. വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചു പുറന്തള്ളിയ എക്സ്റേ യൂണിറ്റുകളും മറ്റും നമ്മുടെ നാട്ടിൽ ഇറക്കുമതി ചെയ്ത്…

Read More