ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിനുള്ളിൽ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വഴിയോര കച്ചവടക്കാർക്ക് ഇനിമുതൽ വ്യാപാരം നടത്താൻ അനുമതി ഉണ്ടാകില്ല. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരപരിധിയിലെ വഴിയോര കച്ചവടക്കാരുടെ കണക്കെടുപ്പ് നഗരസഭ പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇവർക്ക് തിരിച്ചറിയൽ കാർഡ് നല്കുകയും കച്ചവടത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവർക്കു മാത്രമേ ഇനിമുതൽ നഗരത്തിൽ വഴിയോര കച്ചവടത്തിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. തിരിച്ചറിയൽ കാർഡില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. നഗരസഭാ സെക്രട്ടറി അധ്യക്ഷയായ ടൗണ് വെൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടികൾ. കണക്കെടുപ്പും അപേക്ഷ സ്വീകരിക്കലും പൂർത്തിയാക്കി സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നല്കിയിട്ടുള്ളത്.നേരത്തെ ആറുമാസംമുന്പ് നഗരസഭ വഴിയോര കച്ചവടക്കാരുടെ കണക്കെടുപ്പ് നടത്തുകയും കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു ഇതിനുശേഷവും ഒട്ടേറെ കച്ചവടക്കാർ പലയിടത്തും സ്ഥാനം പിടിച്ച സാഹചര്യത്തിലാണ് വീണ്ടും കണക്കെടുപ്പ് നടത്താൻ തീരുമാനം കൈക്കൊണ്ടത്. നേരത്തെ…
Read MoreCategory: Palakkad
ശക്തമായ വേനലിൽ പുഴയിൽ നിന്നും വെള്ളം എടുക്കാൻ പാടില്ലെന്ന് നിയമം; വരൾച്ചയിലും കുന്തിപ്പുഴയിൽ നിന്ന് വെള്ളമൂറ്റൽ തകൃതി
മണ്ണാർക്കാട് : ശക്തമായ വേനലിനെ തുടർന്ന് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്പോൾ മണ്ണാർക്കാട്ടെ പ്രധാന പുഴയായ കുന്തിപ്പുഴയിൽ നിന്നും വ്യാപകമായ തോതിൽ വെള്ളം ഉൗറ്റി കൊണ്ടുപോകുന്നതായി പരാതി. മണർകാട് മേഖലയിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുന്ന സമയത്തും കുന്തിപ്പുഴയിൽ എന്നുമാണ് സ്വകാര്യവ്യക്തികൾ ജലമൂറ്റ് വ്യാപകമാക്കുന്നത്. കുമരംപുത്തൂർ പഞ്ചായത്തിലെ പുതുക്കുടി ,ഏനാനിമംഗലം ശിവക്ഷേത്രത്തിന് സമീപപ്രദേശങ്ങളിലായി നിരവധിപേരാണ് മോട്ടോർ ഉപയോഗിച്ച് കൃഷിയാവശ്യങ്ങൾക്കായി വെള്ളമെടുക്കുന്നത്. ആവശ്യത്തിലപ്പുറം നിയന്ത്രണമില്ലാതെയാണ് 24 മണിക്കൂറും ജലമൂറ്റ് നടക്കുന്നത്. കാർഷികാവശ്യ ങ്ങൾക്കായി സബ്സിഡി നിരക്കിലാണ് വൈദ്യുതി ലഭ്യമാകുന്നത് . എന്നതിനാൽ രാത്രികാലങ്ങളിലടക്കംവെള്ളമടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. വേനൽ കനത്തതോടെ പുഴയിൽ ജലനിരപ്പ് താഴ്ന്ന് സമീപത്തെ കിണറുകളിലും വെള്ളം കുറഞ്ഞു. കുടിവെള്ളവും കുളിക്കാനുമായി വെള്ളം ലഭ്യമല്ലാതാകുന്പോഴാണ് കുന്തിപ്പുഴയോരങ്ങളിൽ മുഴുവനും ഉയർന്ന ശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് ജലമൂറ്റുന്നത്. കുടിവെള്ള പ്രശ്നം മുഖവിലക്കെടുത്ത് ഉടനടി പരിഹാരം കാണണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെടുന്നു. വേനൽ ശക്തമാകുന്പോൾ പുഴകളിൽ നിന്നും…
Read Moreഉദ്ഘാടനം നാലു കഴിഞ്ഞു; എന്നിട്ടും ശാപമോക്ഷമില്ലാതെ കല്ലട ഹരിപുരം റോഡ്
കാറളം: നാലു നിർമാണോദ്ഘാടനം നടന്നിട്ടും ശാപമോക്ഷമില്ലാതെ കല്ലട ഹരിപുരം റോഡ്. കാറളം പഞ്ചായത്തിലെ പത്ത്, 11 വാർഡുകളിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൂരംവരുന്ന കല്ലട ഹരിപുരം റോഡിനാണു ഈ ദുർഗതി. മണ്പാതയായിരുന്ന റോഡ് 1992 ലാണ് ടാർ ചെയ്തത്. അതിനുശേഷം 26 വർഷമായിട്ടും ഇതുവരെ ഒരുവിധ അറ്റകുറ്റപ്പണികളും റോഡിൽ നടന്നിട്ടില്ല. കഴിഞ്ഞ വർഷക്കാലത്ത് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായതോടെ നാട്ടുകാർ പിരിവെടുത്ത് റോഡിൽ മണ്ണടിച്ചിരുന്നു. റോഡിൽ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മുൻ എംഎൽഎയുടെ കാലത്ത് റോഡിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ച് രണ്ടുതവണ ഉദ്ഘാടനം നടത്തുകയും നിലവിലെ എംഎൽഎ 36 ലക്ഷം രൂപ അനുവദിച്ച് രണ്ടുതവണ ഉദ്ഘാടനം നടത്തുകയും ചെയ്തിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ മറ്റു റോഡുകളുടെ നവീകരണം പൂർത്തിയായപ്പോഴും ഈ റോഡിനോടു അവഗണന തുടരുകയാണെന്നു നാട്ടുകാർ ആരോപിച്ചു.റോഡിന്റെ പുനർനിർമാണ…
Read Moreഎഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ അനധികൃത എക്സ്റേ യൂണിറ്റുകൾ കേരളത്തിൽ നാലായിരത്തിലേറെ
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ എഇആർബിയുടെ രജിസ്ട്രേഷൻ ഇല്ലാതെ നാലായിരം മെഡിക്കൽ എക്സ്റേ യൂണിറ്റുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നു ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എക്സ്റേ യൂണിറ്റുകളും കാത്ത് ലാബ് അടക്കമുളള റേഡിയേഷൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങളും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന ഉത്തരവിനെത്തുടർന്നാണ് പരിശോധനാ റിപ്പോർട്ട് ഫയൽ ചെയ്തത്. എക്സ്റേ, റേഡിയേഷൻ സ്ഥാപനങ്ങളിലെ റേഡിയേഷൻ പരിശോധിക്കാത്തതുമൂലം ജോലി ചെയ്യുന്നവർക്കും രോഗികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്. ഡയറക്ടർ ഓഫ് റേഡിയേഷൻ സേഫ്റ്റിക്കുവേണ്ടി ഡയറക്ടർ കെ.എ. ഡേവിഡ് ഹാജരാക്കിയ മറുപടിയിലാണ് കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന എക്സ്റേ യൂണിറ്റുകൾ, സി.ടി, കാത്ത്ലാബ് എന്നിവയെ ക്കുറിച്ചുളള വിവരങ്ങൾ വെളിപ്പെടുത്തിയത്. വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചു പുറന്തള്ളിയ എക്സ്റേ യൂണിറ്റുകളും മറ്റും നമ്മുടെ നാട്ടിൽ ഇറക്കുമതി ചെയ്ത്…
Read Moreവരൂ..സൈലന്റ് വാലിയുടെ കുളിരിലേക്ക്; ജില്ല ചുട്ടുപൊള്ളുമ്പോൾ സൈലന്റ് വാലിയിൽ തണുത്ത കാലാവസ്ഥ; ടൂറിസ്റ്റുകളെ ക്ഷണിച്ച് വനംവകുപ്പ്
മണ്ണാർക്കാട്: വേനൽ ശക്തമായതിനെ തുടർന്നു സൈലന്റ് വാലിയിൽ വിനോദസഞ്ചാരത്തിനു എത്തുന്നവർക്ക് പ്രത്യേക ടൂറിസം പാക്കേജ്. നാല്പത് ഡിഗ്രി ചൂടിൽ ജില്ല ചുട്ടുപൊള്ളുന്പോൾ സൈലന്റ് വാലിയിൽ തണുത്ത കാലാസ്ഥയാണ്.മുൻകാലങ്ങളിൽ വേനൽ ശക്തമായാൽ സൈലന്റ് വാലി ദേശീയോദ്യാനം അടച്ചിടുകയായിരുന്നു പതിവ്. എന്നാൽ ഇതിനു വിപരീതമായി അന്പതു വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നല്കിയാണ് ഇതിനു മാറ്റമുണ്ടാക്കുന്നത്. കടുത്ത വേനലിൽ കുളിർമതേടി സൈലന്റ് വാലിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷകരമായ അനുഭവം നല്കുകയാണ് വനംവകുപ്പും ദേശീയോദ്യാന അധികൃതരും. പ്രളയത്തെ തുടർന്ന് സൈലന്റ് വാലിക്കുണ്ടായ നഷ്ടം നികത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശക്തമായ വേനലിലും സഞ്ചാരികളെ ഇവിടേയ്ക്ക് എത്തിക്കുന്നത്.ദിനംപ്രതി അഞ്ചുവാഹനങ്ങളിലായി അന്പതുപേർക്ക് സന്ദർശനാനുമതി നല്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാഹനം മുക്കാലിയിൽനിന്നും രാവിലെ എട്ടിന് സന്ദർശകരുമായി പുറപ്പെടും. കാട്ടുതീ തടയുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ജനുവരി മുതൽ ഏപ്രിൽ വരെ മുൻകാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സൈലന്റ്…
Read Moreഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടം അപകടാവസ്ഥയിൽ; അധികൃതർ കനിവുകാണിക്കണം
ഒറ്റപ്പാലം: ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാലുമാസംമുന്പ് കത്തു നല്കിയിരുന്നു.എന്നാൽ ഈ കത്ത് നിരാകരിക്കപ്പെട്ട സ്ഥിതിയാണുള്ളതെന്ന് ദിവസങ്ങൾക്കുമുന്പ് കോടതിയിലെ ഓഫീസ് മുറിയിൽ മേൽക്കൂര തകർന്നുവീണ സാഹചര്യവുമുണ്ടായി. മേൽക്കൂര പൊട്ടിവീണത് ജീവനക്കാരിയുടെ ഇരിപ്പിടത്തിലേക്ക് ആയിരുന്നു. ഭാഗ്യംകൊണ്ടാണ് ഇവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കെട്ടിടത്തിലെ സീലിംഗ് ആണ് തകർന്നുവീണത് ജീവനക്കാരി എഴുന്നേറ്റ് മാറിയതിനാൽ പരുക്കേല്ക്കാതെ രക്ഷപ്പെട്ടു. കാലപ്പഴക്കം ബാധിച്ച് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഫൈബർ നിർമിത സീലിംഗ് ആണ് നിലംപതിച്ചത്. കെട്ടിടത്തിന് കാര്യമായ തകരാർ ഉള്ളത് പിഡബ്ല്യുഡി വിഭാഗത്തെ രേഖാമൂലം അറിയിച്ചിരുന്നതാണ്. എന്നാൽ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഉണ്ടായില്ല. തുടർന്ന് രണ്ടാമതും പിഡബ്ല്യുഡി അധികൃതരെ കോടതി ഓർമപ്പെടുത്തൽ നോട്ടീസ് നല്കി ശ്രദ്ധക്ഷണിച്ചു എന്നാൽ ഇതിനും നടപടിയുണ്ടായില്ല. വർഷകാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയാണ് കോടതിക്കുള്ളത്.…
Read Moreമീനച്ചൂടിന്റെ ആധിക്യം; തോടുകളിലെ തെളിനീരിൽ മുങ്ങിക്കുളിക്കാൻ തിരക്ക്
കോടാലി: മീനച്ചൂടിന്റെ ആധിക്യത്തിൽ ഗ്രാമങ്ങലും നഗരങ്ങളും ഒരു പോലെ ചുട്ടുപൊള്ളുകയാണ്. പകൽ സമയങ്ങളിൽ ഫാനിനു കീഴിലും വൃക്ഷച്ചുവട്ടിലും തണുപ്പു തേടുന്നവർ വെയിൽ ചായുന്പോൾ മുങ്ങികുളിക്കാൻ കുളങ്ങളിലേയും തോടുകളിലേയും തെളിനീരുതേടുകയാണ് . കടുത്ത വേനലിലും ജലസമൃദ്ധമായ മറ്റത്തൂരിലെ വെള്ളിക്കുളം വലിയതോട്ടിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണ്് മുങ്ങികുളിക്കാനെത്തുന്നത്. തോട്ടിലെ വിവിധ ഭാഗങ്ങളിൽ നിർമിച്ചിട്ടുള്ള തടയണകളിൽ നിറഞ്ഞു കടക്കുന്ന വെള്ളത്തിൽ നീന്തിക്കുളിച്ചും മുങ്ങാംകുഴിയിട്ടും മണിക്കൂറുകൾ ചെലവഴിച്ചാണ് ഇവർ മടങ്ങുന്നത്. തെളിനീരിലെ മുങ്ങികുളി കൊതിച്ച് ദൂരെ നിന്ന് കുട്ടികളോടൊപ്പം കാറിലും ബൈക്കിലുമെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട ്.വിദേശരാജ്യങ്ങളിൽ നിന്ന് അവധിക്ക് നാട്ടിലെത്തുന്നവരും നാട്ടിൻപുറത്തെ നൊസ്റ്റാൾജിയ ഉണർത്തുന്ന മുങ്ങികുളിയിൽ പങ്കുചേരുന്നു. വെള്ളിക്കുളം തോട്ടിലെ കൊടുങ്ങ, വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, മാങ്കുറ്റിപ്പാടം, ചേലക്കാട്ടുകര, ചെട്ടിച്ചാൽ, നരയൻകുറ്റി എന്നിവിടങ്ങളിലെ തടയണകളിലെല്ലാം വൈകുന്നേരമായാൽ മുങ്ങിക്കുളിക്കുന്നവരുടെ തിരക്കാണ്. കൊടകര-വെള്ളിക്കുളങ്ങര റോഡരുകിലെ ചേലക്കാട്ടുകര കടവിലും കോടാലി -മോനൊടി റോഡരുകിലെ മാങ്കുറ്റിപ്പാടം കടവിലുമാണ് കുളിക്കാനെത്തുന്നവരുടെ ഏറെ തിരക്കനുഭവപ്പെടുന്നത്.
Read Moreകനത്ത ചൂട് തുടരുന്നു; പാലക്കാട്ട് 12 പേർക്കു സൂര്യാതപമേറ്റു
പാലക്കാട്: കനത്ത ചൂട് തുടരുന്നതിനിടെ ജില്ലയിൽ ഇന്നലെ മാത്രം പന്ത്രണ്ട് പേർക്കു സൂര്യാതപമേറ്റു. പട്ടാന്പി സ്വദേശി സിദ്ധിക്ക് (55), തൃത്താല സ്വദേശി അഫിയ (ഏഴ്), ഷൊർണൂർ സ്വദേശികളായ സുരേഷ് ബാബു (42), കൃപ (25), കുമരംപുത്തൂരിലെ ജസ്റ്റിൻ (35), ഓങ്ങല്ലൂരിലെ മുഹമ്മദ് നൗഫൽ (29), പുതുനഗരം സ്വദേശി നിയാസ് (30), മുതുതല സ്വദേശി ഗോപാലൻ (58), വടവന്നൂർ കൗണ്ടൻകൊളുന്പ് ചന്ദ്രന്റെ മകൻ മണി(40), തൃത്താല പരുതൂരിൽ അബ്ദുൽ മനാഫ്, മംഗലംഡാം വീട്ടിൽക്കൽ കടവ് ഏലാന്തറ എം.കെ ഉണ്ണികൃഷ്ണന്റെ ഭാര്യ ലളിത (57) സ്വകാര്യ കുറി കന്പനി ജീവനക്കാരനായ കിഴക്കഞ്ചേരി ചെറുകുന്നം പൊന്മല മകൻ നിതിൻ (23) എന്നിവർക്കാണ് പൊള്ളലേറ്റത്. ലോഡിംഗ് തൊഴിലാളിയായ മണിക്ക് ഇന്നലെ ഉച്ചയ്ക്കു തൊഴിലിനിടയിലാണ് സൂര്യാതപമേറ്റത്. വലതുകൈമുട്ടിനു വശത്തും കഴുത്തിനും ശരീരത്തിന്റെ പിറകിലും പൊള്ളലേറ്റ പാടുകളുണ്ട്. വടവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.…
Read Moreലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തയാളെ കത്തികൊണ്ട് മുഖത്തുകുത്തിയ പ്രതിക്ക് കഠിനതടവും പിഴയും
ചാവക്കാട്: മയക്കുമരുന്ന ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച തമിഴ്നാട സ്വദേശിക്കു കഠിന തടവും പിഴയും.അങ്ങാടിത്താഴത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി നാഗരാജനെയാണ് മൂന്നുവർഷം തടവിനും 10000 രൂപ പിഴയടയ്ക്കാനും ചാവക്കാട് സബ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. അങ്ങാടിത്താഴത്തെ ക്വർട്ടേഴ്സിൽ താമസിക്കുന്ന കോട്ടപ്പടി തേക്കാൾ ഉണ്ണികൃഷ്ണനെയാണ് നാഗരാജൻ കുത്തിയത്. കഴിഞ്ഞവർഷം ഫെബ്രുവരി രണ്ട ിനാണ് അക്രമം നടന്നത്. ചാവക്കാട് താലൂക്കാശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ഉണ്ണികൃഷ്ണനു പിഴസംഖ്യയിൽ നിന്നു 6000 രൂപ കൊടുക്കണം. ലഹരിക്കായി നാഗരാജൻ ചെരിപ്പൊട്ടിക്കുന്ന പശ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് പശ ടിൻ തുറക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട ് ഉണ്ണികൃഷ്ണന്റെ മുഖത്ത് കുത്തുകയായിരുന്നു. സംഭവശേഷം നാഗരാജനെ ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇയ്യാൽ കോയന്പത്തൂരിൽ കൊലപാതകം നടത്തി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
Read Moreആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ കോണ്ഗ്രസിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചു
വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ അന്പലപ്പാട് പ്രദേശത്ത് കോണ്ഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. തെക്കുംകര പഞ്ചായത്തിലെ കുണ്ട ുകാട് – അന്പലപ്പാട് പ്രദേശത്ത് രമ്യ ഹരിദാസിനു വേണ്ട ി സ്ഥാപിച്ച കൊടികളും, പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Read More