മണ്ണാർക്കാട്: വേനൽ ശക്തമായതിനെ തുടർന്നു സൈലന്റ് വാലിയിൽ വിനോദസഞ്ചാരത്തിനു എത്തുന്നവർക്ക് പ്രത്യേക ടൂറിസം പാക്കേജ്. നാല്പത് ഡിഗ്രി ചൂടിൽ ജില്ല ചുട്ടുപൊള്ളുന്പോൾ സൈലന്റ് വാലിയിൽ തണുത്ത കാലാസ്ഥയാണ്.മുൻകാലങ്ങളിൽ വേനൽ ശക്തമായാൽ സൈലന്റ് വാലി ദേശീയോദ്യാനം അടച്ചിടുകയായിരുന്നു പതിവ്. എന്നാൽ ഇതിനു വിപരീതമായി അന്പതു വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നല്കിയാണ് ഇതിനു മാറ്റമുണ്ടാക്കുന്നത്. കടുത്ത വേനലിൽ കുളിർമതേടി സൈലന്റ് വാലിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷകരമായ അനുഭവം നല്കുകയാണ് വനംവകുപ്പും ദേശീയോദ്യാന അധികൃതരും. പ്രളയത്തെ തുടർന്ന് സൈലന്റ് വാലിക്കുണ്ടായ നഷ്ടം നികത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശക്തമായ വേനലിലും സഞ്ചാരികളെ ഇവിടേയ്ക്ക് എത്തിക്കുന്നത്.ദിനംപ്രതി അഞ്ചുവാഹനങ്ങളിലായി അന്പതുപേർക്ക് സന്ദർശനാനുമതി നല്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാഹനം മുക്കാലിയിൽനിന്നും രാവിലെ എട്ടിന് സന്ദർശകരുമായി പുറപ്പെടും. കാട്ടുതീ തടയുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ജനുവരി മുതൽ ഏപ്രിൽ വരെ മുൻകാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സൈലന്റ്…
Read MoreCategory: Palakkad
ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടം അപകടാവസ്ഥയിൽ; അധികൃതർ കനിവുകാണിക്കണം
ഒറ്റപ്പാലം: ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാലുമാസംമുന്പ് കത്തു നല്കിയിരുന്നു.എന്നാൽ ഈ കത്ത് നിരാകരിക്കപ്പെട്ട സ്ഥിതിയാണുള്ളതെന്ന് ദിവസങ്ങൾക്കുമുന്പ് കോടതിയിലെ ഓഫീസ് മുറിയിൽ മേൽക്കൂര തകർന്നുവീണ സാഹചര്യവുമുണ്ടായി. മേൽക്കൂര പൊട്ടിവീണത് ജീവനക്കാരിയുടെ ഇരിപ്പിടത്തിലേക്ക് ആയിരുന്നു. ഭാഗ്യംകൊണ്ടാണ് ഇവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കെട്ടിടത്തിലെ സീലിംഗ് ആണ് തകർന്നുവീണത് ജീവനക്കാരി എഴുന്നേറ്റ് മാറിയതിനാൽ പരുക്കേല്ക്കാതെ രക്ഷപ്പെട്ടു. കാലപ്പഴക്കം ബാധിച്ച് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഫൈബർ നിർമിത സീലിംഗ് ആണ് നിലംപതിച്ചത്. കെട്ടിടത്തിന് കാര്യമായ തകരാർ ഉള്ളത് പിഡബ്ല്യുഡി വിഭാഗത്തെ രേഖാമൂലം അറിയിച്ചിരുന്നതാണ്. എന്നാൽ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഉണ്ടായില്ല. തുടർന്ന് രണ്ടാമതും പിഡബ്ല്യുഡി അധികൃതരെ കോടതി ഓർമപ്പെടുത്തൽ നോട്ടീസ് നല്കി ശ്രദ്ധക്ഷണിച്ചു എന്നാൽ ഇതിനും നടപടിയുണ്ടായില്ല. വർഷകാലത്ത് ചോർന്നൊലിക്കുന്ന മേൽക്കൂരയാണ് കോടതിക്കുള്ളത്.…
Read Moreമീനച്ചൂടിന്റെ ആധിക്യം; തോടുകളിലെ തെളിനീരിൽ മുങ്ങിക്കുളിക്കാൻ തിരക്ക്
കോടാലി: മീനച്ചൂടിന്റെ ആധിക്യത്തിൽ ഗ്രാമങ്ങലും നഗരങ്ങളും ഒരു പോലെ ചുട്ടുപൊള്ളുകയാണ്. പകൽ സമയങ്ങളിൽ ഫാനിനു കീഴിലും വൃക്ഷച്ചുവട്ടിലും തണുപ്പു തേടുന്നവർ വെയിൽ ചായുന്പോൾ മുങ്ങികുളിക്കാൻ കുളങ്ങളിലേയും തോടുകളിലേയും തെളിനീരുതേടുകയാണ് . കടുത്ത വേനലിലും ജലസമൃദ്ധമായ മറ്റത്തൂരിലെ വെള്ളിക്കുളം വലിയതോട്ടിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണ്് മുങ്ങികുളിക്കാനെത്തുന്നത്. തോട്ടിലെ വിവിധ ഭാഗങ്ങളിൽ നിർമിച്ചിട്ടുള്ള തടയണകളിൽ നിറഞ്ഞു കടക്കുന്ന വെള്ളത്തിൽ നീന്തിക്കുളിച്ചും മുങ്ങാംകുഴിയിട്ടും മണിക്കൂറുകൾ ചെലവഴിച്ചാണ് ഇവർ മടങ്ങുന്നത്. തെളിനീരിലെ മുങ്ങികുളി കൊതിച്ച് ദൂരെ നിന്ന് കുട്ടികളോടൊപ്പം കാറിലും ബൈക്കിലുമെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട ്.വിദേശരാജ്യങ്ങളിൽ നിന്ന് അവധിക്ക് നാട്ടിലെത്തുന്നവരും നാട്ടിൻപുറത്തെ നൊസ്റ്റാൾജിയ ഉണർത്തുന്ന മുങ്ങികുളിയിൽ പങ്കുചേരുന്നു. വെള്ളിക്കുളം തോട്ടിലെ കൊടുങ്ങ, വെള്ളിക്കുളങ്ങര, കോപ്ലിപ്പാടം, മാങ്കുറ്റിപ്പാടം, ചേലക്കാട്ടുകര, ചെട്ടിച്ചാൽ, നരയൻകുറ്റി എന്നിവിടങ്ങളിലെ തടയണകളിലെല്ലാം വൈകുന്നേരമായാൽ മുങ്ങിക്കുളിക്കുന്നവരുടെ തിരക്കാണ്. കൊടകര-വെള്ളിക്കുളങ്ങര റോഡരുകിലെ ചേലക്കാട്ടുകര കടവിലും കോടാലി -മോനൊടി റോഡരുകിലെ മാങ്കുറ്റിപ്പാടം കടവിലുമാണ് കുളിക്കാനെത്തുന്നവരുടെ ഏറെ തിരക്കനുഭവപ്പെടുന്നത്.
Read Moreകനത്ത ചൂട് തുടരുന്നു; പാലക്കാട്ട് 12 പേർക്കു സൂര്യാതപമേറ്റു
പാലക്കാട്: കനത്ത ചൂട് തുടരുന്നതിനിടെ ജില്ലയിൽ ഇന്നലെ മാത്രം പന്ത്രണ്ട് പേർക്കു സൂര്യാതപമേറ്റു. പട്ടാന്പി സ്വദേശി സിദ്ധിക്ക് (55), തൃത്താല സ്വദേശി അഫിയ (ഏഴ്), ഷൊർണൂർ സ്വദേശികളായ സുരേഷ് ബാബു (42), കൃപ (25), കുമരംപുത്തൂരിലെ ജസ്റ്റിൻ (35), ഓങ്ങല്ലൂരിലെ മുഹമ്മദ് നൗഫൽ (29), പുതുനഗരം സ്വദേശി നിയാസ് (30), മുതുതല സ്വദേശി ഗോപാലൻ (58), വടവന്നൂർ കൗണ്ടൻകൊളുന്പ് ചന്ദ്രന്റെ മകൻ മണി(40), തൃത്താല പരുതൂരിൽ അബ്ദുൽ മനാഫ്, മംഗലംഡാം വീട്ടിൽക്കൽ കടവ് ഏലാന്തറ എം.കെ ഉണ്ണികൃഷ്ണന്റെ ഭാര്യ ലളിത (57) സ്വകാര്യ കുറി കന്പനി ജീവനക്കാരനായ കിഴക്കഞ്ചേരി ചെറുകുന്നം പൊന്മല മകൻ നിതിൻ (23) എന്നിവർക്കാണ് പൊള്ളലേറ്റത്. ലോഡിംഗ് തൊഴിലാളിയായ മണിക്ക് ഇന്നലെ ഉച്ചയ്ക്കു തൊഴിലിനിടയിലാണ് സൂര്യാതപമേറ്റത്. വലതുകൈമുട്ടിനു വശത്തും കഴുത്തിനും ശരീരത്തിന്റെ പിറകിലും പൊള്ളലേറ്റ പാടുകളുണ്ട്. വടവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.…
Read Moreലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തയാളെ കത്തികൊണ്ട് മുഖത്തുകുത്തിയ പ്രതിക്ക് കഠിനതടവും പിഴയും
ചാവക്കാട്: മയക്കുമരുന്ന ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച തമിഴ്നാട സ്വദേശിക്കു കഠിന തടവും പിഴയും.അങ്ങാടിത്താഴത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി നാഗരാജനെയാണ് മൂന്നുവർഷം തടവിനും 10000 രൂപ പിഴയടയ്ക്കാനും ചാവക്കാട് സബ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. അങ്ങാടിത്താഴത്തെ ക്വർട്ടേഴ്സിൽ താമസിക്കുന്ന കോട്ടപ്പടി തേക്കാൾ ഉണ്ണികൃഷ്ണനെയാണ് നാഗരാജൻ കുത്തിയത്. കഴിഞ്ഞവർഷം ഫെബ്രുവരി രണ്ട ിനാണ് അക്രമം നടന്നത്. ചാവക്കാട് താലൂക്കാശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ഉണ്ണികൃഷ്ണനു പിഴസംഖ്യയിൽ നിന്നു 6000 രൂപ കൊടുക്കണം. ലഹരിക്കായി നാഗരാജൻ ചെരിപ്പൊട്ടിക്കുന്ന പശ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് പശ ടിൻ തുറക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട ് ഉണ്ണികൃഷ്ണന്റെ മുഖത്ത് കുത്തുകയായിരുന്നു. സംഭവശേഷം നാഗരാജനെ ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇയ്യാൽ കോയന്പത്തൂരിൽ കൊലപാതകം നടത്തി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
Read Moreആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ കോണ്ഗ്രസിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചു
വടക്കാഞ്ചേരി: ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിലെ അന്പലപ്പാട് പ്രദേശത്ത് കോണ്ഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. തെക്കുംകര പഞ്ചായത്തിലെ കുണ്ട ുകാട് – അന്പലപ്പാട് പ്രദേശത്ത് രമ്യ ഹരിദാസിനു വേണ്ട ി സ്ഥാപിച്ച കൊടികളും, പോസ്റ്ററുകളുമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Read Moreഷൊർണൂർ ജംഗ്ഷൻ വഴിയുള്ള അഞ്ച് ട്രെയിനുകൾ ഏപ്രിൽ മുതൽ വഴിതിരിച്ചു വിടുന്നു
ഷൊർണൂർ: ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന അഞ്ച് ട്രെയിനുകൾ നഷ്ടമാകുമെന്ന് സൂചന.ആലപ്പുഴ- ധൻബാദ്, ഗോരക്പൂർ- തിരുവനന്തപുരം , ബറൗണി- എറണാംകുളം, ഇൻഡോർ – തിരുവനന്തപുരം, കോർബ- തിരുവനന്തപുരം, എന്നീ വണ്ടികളാണ് ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോവുക. എന്നാൽ ഇതിനൊപ്പം ധൻബാദ് എക്സ്പ്രസിന് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും രണ്ട് മിനിറ്റ് വീതം സ്റ്റോപ്പ് അനുവദിക്കും തിരുവനന്തപുരത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വണ്ടികൾ ഷൊർണൂർ സ്റ്റേഷൻ എത്തി എൻജിൻ തിരിച്ചുപോകുന്പോൾ അരമണിക്കൂറോളം നഷ്ടപ്പെടുന്നുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം ഇത് യാത്രക്കാർക്കും റെയിൽവേക്കും സമയ ,സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും റെയിൽവേ ചൂണ്ടികാണിക്കുന്നു ഇതിനുമുന്പും ദീർഘദൂര തീവണ്ടികളിൽ പലതും ലിങ്ക് വഴി തിരിച്ചുവിട്ട് ഷൊർണൂരിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷൊർണൂരിൽ എത്താതെ പോകുന്ന വണ്ടികൾക്ക് ഭാരതപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ഇത്…
Read Moreക്ഷീര കർഷകർക്കു മിലിട്ടറി ക്യാമ്പിലെ പശു; മന്തി പറഞ്ഞിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ
തൃശൂർ: ക്ഷീരകർഷകർക്കു നേട്ടം ഉണ്ടാകുന്ന ആവശ്യം പരിഗണിക്കാൻ വകുപ്പു മന്ത്രി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടുമായി ഉദ്യോഗസ്ഥർ. ഇന്ത്യൻ മിലിട്ടറി കാന്പിലെ 23,600 പശുക്കളെ വിൽക്കുന്നുവെന്ന അറിയിപ്പ് 2018 ഓഗസ്റ്റിലാണ് സംസ്ഥാനങ്ങൾക്കു ലഭിച്ചത്. ഇന്ത്യൻ മിലിട്ടറിയുടെ കീഴിലുള്ള 39 ഫാമുകളിലെ പശുക്കളെയാണ് വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 1,32,000 രൂപ വരെ വിലയുള്ള പശുക്കളെയാണ് വെറും ആയിരം രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 15 മുതൽ 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഫ്രീഷ് വാൾ ഇനത്തിലുള്ള കറവ പ്പശുക്കളെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനും ലഭ്യമാകുമായിരുന്നു. ഇതിനായി മിലിട്ടറി മുന്നോട്ടുവച്ച പ്രധാന നിർദേശം സർക്കാരിന്റെ ഒൗദ്യോഗിക കത്ത് വേണമെന്നായിരുന്നു. ആയിരം രൂപയ്ക്കു ലഭിക്കുന്ന പശുവിന് സംസ്ഥാനത്ത് എത്തിച്ചുനൽകുന്പോൾ പരമാവധി 20,000 രൂപയേ വില വരുമായിരുന്നുള്ളൂ. മിലിട്ടറി ഫാമിൽനിന്നു പശുക്കളെ വിൽക്കുന്നതറിഞ്ഞ് 2018 ഡിസംബർ 30 നു വകുപ്പു മന്ത്രി കെ.രാജുവിന്…
Read Moreപാലക്കാട് വെന്തുരുകുന്നു; തുടർച്ചയായി മൂന്നാംദിവസവും ചൂട് 41 ഡിഗ്രിയിൽ; ഇതുവരെ 23 പേർക്ക് സൂര്യാതപമേറ്റു
പാലക്കാട്: കനത്ത ചൂടില് പിന്നേയും വെന്തുരുകി പാലക്കാട് ജില്ല. തുടർച്ചയായി ഇതു മൂന്നാംദിവ സവും താപനില 41 ഡിഗ്രി സെൽഷ്യസിൽതന്നെ നിലനിൽക്കുകയാണ്. ഇതോടെ അന്തരീക്ഷത്തിലെ ബാഷ്പീകരണ തോതുംക ൂടിയിരിക്കുകയാണ്. പകൽ ചുട്ടു പൊള്ളുന്ന ചൂടും രാത്രിയിൽ അസ്വ സ്ഥത സൃഷ്ടി ക്കുന്ന ചൂടുമായതോടെ ഉറങ്ങാൻ പോലും പാടുപെടുകയാണ് പാലക്കാട്ടുകാർ. ജില്ല യിൽ ഇന്നലെ നാലുപേർക്കാണ് ജില്ലയിൽ സൂര്യാത പമേറ്റത്. ഇതോടെ ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം 23 ആയി. മുണ്ടൂർ ഐ ആർ ടി സിയിലാണ് തുടർച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ കിഴക്കൻമേഖ ലയിലും പടിഞ്ഞാറൻ മേഖലയിലുമെല്ലാം കനത്ത ചൂട് തുടരുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചും തൊഴിൽസമയം ക്രമീകരിച്ചും രംഗത്തുവന്നിട്ടുണ്ട്. എങ്കിലും അധിക ചൂടിനെ എങ്ങനെ പ്രതിരോധിക്കാനാവുമെ ന്നറിയാതെ നട്ടംതിരിയുകയാണ് പാലക്കാട്ടെ ജനങ്ങൾ.
Read Moreകുടിവെള്ള ടാപ്പിനരികേ മാലിന്യനിക്ഷേപം ; നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും
കൊടുവായൂർ: കുടിവെള്ള ടാപ്പിനരികിലെ മാലിന്യനിക്ഷേപം തടയുന്നതിനു പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് സമീപവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു. കൊടുവായൂർ-കുഴൽമന്ദം റോഡിൽ വെള്ളം സംഭരണിക്കു താഴെയാണ് പൊതുടാപ്പുകൾ ഉള്ളത്. സ്ഥലത്തെ വ്യാപാരികൾ ഈ ടാപ്പിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ചാക്കിൽ കെട്ടിയാണ് പൊതുടാപ്പിനു സമീപം മാലിന്യം നിക്ഷേപിക്കുന്നത്. ഇതുമൂലം ടാപ്പിൽനിന്നും ശേഖരിക്കുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാത്തവിധം മലിനമാണ്. ആരോഗ്യ സംരക്ഷണത്തിനായി കുടിവെള്ള ശുചിത്വത്തെക്കുറിച്ച് നിരന്തരം ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പും പൊതുജനാരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള മാലിന്യനിക്ഷേപം കണ്ടില്ലെന്നു നടിക്കുന്നതായി ആരോപണമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ഇവിടെ ദൂരെദിക്കിൽനിന്നും എത്തുന്നവർ ഈ ടാപ്പിൽനിന്നാണ് കുപ്പികളിൽ വെള്ളം ശേഖരിക്കുന്നത്.
Read More