ഷൊർണൂർ: ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന അഞ്ച് ട്രെയിനുകൾ നഷ്ടമാകുമെന്ന് സൂചന.ആലപ്പുഴ- ധൻബാദ്, ഗോരക്പൂർ- തിരുവനന്തപുരം , ബറൗണി- എറണാംകുളം, ഇൻഡോർ – തിരുവനന്തപുരം, കോർബ- തിരുവനന്തപുരം, എന്നീ വണ്ടികളാണ് ഏപ്രിൽ മുതൽ ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാതെ കടന്നുപോവുക. എന്നാൽ ഇതിനൊപ്പം ധൻബാദ് എക്സ്പ്രസിന് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും രണ്ട് മിനിറ്റ് വീതം സ്റ്റോപ്പ് അനുവദിക്കും തിരുവനന്തപുരത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വണ്ടികൾ ഷൊർണൂർ സ്റ്റേഷൻ എത്തി എൻജിൻ തിരിച്ചുപോകുന്പോൾ അരമണിക്കൂറോളം നഷ്ടപ്പെടുന്നുണ്ടെന്നാണ് റെയിൽവേയുടെ വിശദീകരണം ഇത് യാത്രക്കാർക്കും റെയിൽവേക്കും സമയ ,സാന്പത്തിക നഷ്ടം ഉണ്ടാക്കുന്നതായും റെയിൽവേ ചൂണ്ടികാണിക്കുന്നു ഇതിനുമുന്പും ദീർഘദൂര തീവണ്ടികളിൽ പലതും ലിങ്ക് വഴി തിരിച്ചുവിട്ട് ഷൊർണൂരിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷൊർണൂരിൽ എത്താതെ പോകുന്ന വണ്ടികൾക്ക് ഭാരതപ്പുഴ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ഇത്…
Read MoreCategory: Palakkad
ക്ഷീര കർഷകർക്കു മിലിട്ടറി ക്യാമ്പിലെ പശു; മന്തി പറഞ്ഞിട്ടും കേൾക്കാതെ ഉദ്യോഗസ്ഥർ
തൃശൂർ: ക്ഷീരകർഷകർക്കു നേട്ടം ഉണ്ടാകുന്ന ആവശ്യം പരിഗണിക്കാൻ വകുപ്പു മന്ത്രി ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടുമായി ഉദ്യോഗസ്ഥർ. ഇന്ത്യൻ മിലിട്ടറി കാന്പിലെ 23,600 പശുക്കളെ വിൽക്കുന്നുവെന്ന അറിയിപ്പ് 2018 ഓഗസ്റ്റിലാണ് സംസ്ഥാനങ്ങൾക്കു ലഭിച്ചത്. ഇന്ത്യൻ മിലിട്ടറിയുടെ കീഴിലുള്ള 39 ഫാമുകളിലെ പശുക്കളെയാണ് വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 1,32,000 രൂപ വരെ വിലയുള്ള പശുക്കളെയാണ് വെറും ആയിരം രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ചത്. ശരാശരി 15 മുതൽ 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഫ്രീഷ് വാൾ ഇനത്തിലുള്ള കറവ പ്പശുക്കളെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിനും ലഭ്യമാകുമായിരുന്നു. ഇതിനായി മിലിട്ടറി മുന്നോട്ടുവച്ച പ്രധാന നിർദേശം സർക്കാരിന്റെ ഒൗദ്യോഗിക കത്ത് വേണമെന്നായിരുന്നു. ആയിരം രൂപയ്ക്കു ലഭിക്കുന്ന പശുവിന് സംസ്ഥാനത്ത് എത്തിച്ചുനൽകുന്പോൾ പരമാവധി 20,000 രൂപയേ വില വരുമായിരുന്നുള്ളൂ. മിലിട്ടറി ഫാമിൽനിന്നു പശുക്കളെ വിൽക്കുന്നതറിഞ്ഞ് 2018 ഡിസംബർ 30 നു വകുപ്പു മന്ത്രി കെ.രാജുവിന്…
Read Moreപാലക്കാട് വെന്തുരുകുന്നു; തുടർച്ചയായി മൂന്നാംദിവസവും ചൂട് 41 ഡിഗ്രിയിൽ; ഇതുവരെ 23 പേർക്ക് സൂര്യാതപമേറ്റു
പാലക്കാട്: കനത്ത ചൂടില് പിന്നേയും വെന്തുരുകി പാലക്കാട് ജില്ല. തുടർച്ചയായി ഇതു മൂന്നാംദിവ സവും താപനില 41 ഡിഗ്രി സെൽഷ്യസിൽതന്നെ നിലനിൽക്കുകയാണ്. ഇതോടെ അന്തരീക്ഷത്തിലെ ബാഷ്പീകരണ തോതുംക ൂടിയിരിക്കുകയാണ്. പകൽ ചുട്ടു പൊള്ളുന്ന ചൂടും രാത്രിയിൽ അസ്വ സ്ഥത സൃഷ്ടി ക്കുന്ന ചൂടുമായതോടെ ഉറങ്ങാൻ പോലും പാടുപെടുകയാണ് പാലക്കാട്ടുകാർ. ജില്ല യിൽ ഇന്നലെ നാലുപേർക്കാണ് ജില്ലയിൽ സൂര്യാത പമേറ്റത്. ഇതോടെ ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം 23 ആയി. മുണ്ടൂർ ഐ ആർ ടി സിയിലാണ് തുടർച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ കിഴക്കൻമേഖ ലയിലും പടിഞ്ഞാറൻ മേഖലയിലുമെല്ലാം കനത്ത ചൂട് തുടരുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചും തൊഴിൽസമയം ക്രമീകരിച്ചും രംഗത്തുവന്നിട്ടുണ്ട്. എങ്കിലും അധിക ചൂടിനെ എങ്ങനെ പ്രതിരോധിക്കാനാവുമെ ന്നറിയാതെ നട്ടംതിരിയുകയാണ് പാലക്കാട്ടെ ജനങ്ങൾ.
Read Moreകുടിവെള്ള ടാപ്പിനരികേ മാലിന്യനിക്ഷേപം ; നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും
കൊടുവായൂർ: കുടിവെള്ള ടാപ്പിനരികിലെ മാലിന്യനിക്ഷേപം തടയുന്നതിനു പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് സമീപവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു. കൊടുവായൂർ-കുഴൽമന്ദം റോഡിൽ വെള്ളം സംഭരണിക്കു താഴെയാണ് പൊതുടാപ്പുകൾ ഉള്ളത്. സ്ഥലത്തെ വ്യാപാരികൾ ഈ ടാപ്പിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ചാക്കിൽ കെട്ടിയാണ് പൊതുടാപ്പിനു സമീപം മാലിന്യം നിക്ഷേപിക്കുന്നത്. ഇതുമൂലം ടാപ്പിൽനിന്നും ശേഖരിക്കുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാത്തവിധം മലിനമാണ്. ആരോഗ്യ സംരക്ഷണത്തിനായി കുടിവെള്ള ശുചിത്വത്തെക്കുറിച്ച് നിരന്തരം ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പും പൊതുജനാരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള മാലിന്യനിക്ഷേപം കണ്ടില്ലെന്നു നടിക്കുന്നതായി ആരോപണമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ഇവിടെ ദൂരെദിക്കിൽനിന്നും എത്തുന്നവർ ഈ ടാപ്പിൽനിന്നാണ് കുപ്പികളിൽ വെള്ളം ശേഖരിക്കുന്നത്.
Read Moreവടക്കഞ്ചേരി ടൗണിന്റെ ദാഹമകറ്റുന്ന രാധാകൃഷ്ണന് ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിന്റെ ദാഹമകറ്റുന്ന കുന്നങ്കാട് സ്വദേശി രാധാകൃഷ്ണന് വേനൽ കടുത്തതോടെ വിശ്രമമില്ലാതായി. അതിരാവിലെ മുതൽ വൈകുംവരെ ടൗണിലെ കടകളിലും മറ്റും വെള്ളം എത്തിക്കുന്ന തിരക്കുകളിലാണ് ഈ അറുപതുകാരൻ. മന്ദത്തെ മിൽമ ബൂത്തിനടുത്തെ പൊതുകിണറിൽനിന്നാണ് വെള്ളം എടുക്കുക. സൈക്കിളിനു ചുറ്റും കെട്ടിയ കുടങ്ങളിൽ ഇവിടെനിന്നും വെള്ളം നിറച്ച് ആവശ്യക്കാർക്ക് എത്തിക്കും.വെള്ളം എത്തിക്കാൻ കഷ്ടപ്പാടുണ്ടെങ്കിലും അതിനനുസരിച്ചുള്ള പ്രതിഫലമൊന്നും കിട്ടാറില്ലെന്നാണ് രാധാകൃഷ്ണന്റെ വിഷമം. മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന തൊഴിൽ അങ്ങനെ മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് രാധാകൃഷ്ണനുള്ളത്. വെള്ളത്തിന് കാര്യമായ ഗുണദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ രാധാകൃഷ്ണന്റെ കിണർവെള്ളത്തിന് ഡിമാന്റും കൂടുതലാണ്. ഇടയ്ക്കിടെ കിണർവെള്ളം ബ്ലീച്ചിംഗ് പൗഡറും കല്ലുപ്പും ഇട്ട് രാധാകൃഷ്ണൻ ശുചീകരണ പ്രക്രിയയും നടത്തും. മുന്പ് കാവ് തോളിലേറ്റിയാണ് കടകളിൽ വെള്ളം എത്തിച്ചിരുന്നത്. കുറച്ചുവർഷമേ ആയിട്ടുള്ളു സൈക്കിൾ സഹായിയായി വന്നിട്ട്. ഉച്ചയാകുന്പോഴേയ്ക്കും ചൂട് സഹിക്കാനാകാതെ അവശനാകുന്ന സ്ഥിതിയുണ്ടെന്നാണ് വെള്ളം കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണനും…
Read Moreഅസഹനീയമായ വേനൽചൂട് ; ഉച്ചസമയത്ത് വാഹന യാത്രക്കാർ കുറഞ്ഞു
വടക്കഞ്ചേരി: അസഹനീയമായ വേനൽച്ചൂടിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ നാല്പതുശതമാനം കുറവുണ്ടാകുന്നതായി ബസുടമകൾ. ഇരുന്നൂറിലേറെ ബസുകളുള്ള തൃശൂർ-പാലക്കാട് റൂട്ടിൽ ഉച്ചയ്ക്ക് 12നും മൂന്നിനുമിടയ്ക്ക് യാത്രക്കാർ നന്നേ കുറഞ്ഞു. ഉച്ചസമയത്തെ ട്രിപ്പുകൾ പലതും കാലിയായിട്ടാണ് സർവീസ് നടത്തുന്നതെന്ന് ബസുടമ നേതാവ് ജോസ് കുഴുപ്പിൽ പറഞ്ഞു. ആളില്ലാതെ ചില ബസുകൾ ഉച്ചയ്ക്ക് ട്രിപ്പ് റദ്ദാക്കുകയും ദൂരം കുറയ്ക്കുകയും ചെയ്യുകയാണ്. ഉച്ചസമയത്ത് വടക്കഞ്ചേരി-പാലക്കാട് റൂട്ടിൽ മാത്രം ഓടുന്ന ബസുകളുമുണ്ട്. മുൻവർഷങ്ങളിലൊന്നും ഇല്ലാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. ചൂടിനെ പേടിച്ച് ആളുകളൊന്നും വീട്ടിൽനിന്നും പുറത്തിറങ്ങുന്നില്ല. ഇതിനിടെ സൂര്യാഘാതംമൂലമുള്ള മരണങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നതും ജനങ്ങളുടെ ആധി വർധിപ്പിക്കുകയാണ്. ദേശീയപാതയിൽ ഉച്ചസമയങ്ങളിൽ മറ്റു വാഹനങ്ങളുടെ എണ്ണത്തിലും വൻകുറവാണ് ഉണ്ടാകുന്നത്. അത്യാവശ്യം വാഹനങ്ങൾ മാത്രമാണ് ഉച്ചസമയങ്ങളിൽ റോഡിൽ കാണുന്നുള്ളൂ. ടോൾ ബൂത്തുകളിൽ ഉച്ചയ്ക്ക് വാഹനങ്ങളുടെ വലിയ കുറവുണ്ട്. പെട്രോൾ പന്പുകളിലും ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങൾ കുറവാണെന്നാണ്…
Read Moreരാഹുൽ ആദ്യം മിനിമം വേതനംപ്രഖ്യാപിച്ചതു കേരളത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ
തൃശൂർ: യുപിഎ അധികാരത്തിൽ വന്നാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധി ആദ്യം പ്രഖ്യാപനം നടത്തിയതു കേരളത്തിൽ.കഴിഞ്ഞ 14നു തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പാേഴാണ് എല്ലാവർക്കും മിനിമം വേതനം നല്കാനുള്ള പദ്ധതി കോണ്ഗ്രസ് പാർട്ടി ആവിഷ്കരിക്കുന്നതായി പറഞ്ഞത്. ഈ വാഗ്ദാനം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ഇന്നലെ ഡൽഹിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.അടിസ്ഥാന വേതനം ഉറപ്പാക്കുന്നതോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിയെപ്പോലെയല്ല, ചെയ്യാൻ കഴിയാത്തതു പറയാറില്ലെന്നു പറഞ്ഞാണ് അന്നു രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പാവപ്പെട്ടവർക്കുവേണ്ടി കരുതാൻ തങ്ങളുണ്ടാകുമെന്ന ഉറപ്പാണ് കോൺഗ്രസ് അധ്യക്ഷൻ ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നതെന്നു മത്സ്യത്തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.
Read Moreനെടുങ്ങോട് റോഡിൽ അപകടഭീഷണിയായി മതിൽ; പുനർനിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിറ്റൂർ: ആശുപത്രി ജംഗ്ഷനിൽ നിന്നും നെടുങ്ങോട് ഭാഗത്തേക്കുള്ള റോഡരികിലെ മതിൽ അപകടഭീഷണിയിലായതിനാൽ ഇതുവഴിയുള്ള വാഹന,കാൽനട യാത്ര ഭീതിയിൽ.റോഡിന് കിഴക്കുഭാഗത്തുള്ള മതിലാണ് തകർന്നിരിക്കുന്നത്. നിരപ്പിൽ നിന്നും നാലടി ഉയരത്തിലാണ് മതിൽ . തകർന്ന ഭാഗത്ത് കിണറും ജലസംഭരണിയുമുണ്ട്. നിലവിൽ ഏഴുമീറ്റർ ദൂരത്തിൽ മതിൽ തകർന്നിട്ടുണ്ട്. ഈ സ്ഥലത്ത് രണ്ടു വൈദ്യുതി പോസ്റ്റുകളുമുണ്ട്. വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് മതിൽ തകർന്ന ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. നാലു വർഷം മുന്പ് നിർമിച്ച മതിൽ പൂർണമായും ദുർബലമായിരിക്കുകയാണ്. വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്രയും ഇതുവഴിയാണ്. ഇനിയും മണ്ണിടിച്ചിലുണ്ടായാൽ വൈദ്യുതി പോസ്റ്റും വീഴുമെന്ന അവസ്ഥയാണ്. ഇത് വലിയ ദുരന്തത്തിന് ഇടവരുത്തും. അപകടാവസ്ഥ കാരണം വാഹനങ്ങൾ നെടുങ്ങോട് ഭാഗത്തിലൂടെ കൊണ്ടുപോകാൻ യാത്രക്കാർ ഭയപ്പെടുകയാണ്. മതിലിന്റെ തകർച്ച എത്രയും പെട്ടെന്ന് മാറ്റി ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreപരിസ്ഥിതി മലിനീകരണം; കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് ജൂൺ 15വരെ നിയന്ത്രണം
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ മൈലന്പാടത്ത് സ്ഥിതിചെയ്യുന്ന കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് ജൂണ് മാസം പതിനഞ്ചാം തീയതിവരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കുരംപുത്തൂർ ഗ്രാമപഞ്ചായത്താണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.കുരുതിച്ചാൽ വെള്ളച്ചാട്ടത്തിൽ പരിസ്ഥിതി മലിനീകരണം വ്യാപകമായതിനെ പശ്ചാത്തലത്തിൽ പഞ്ചായത്ത് അധികൃതർ യോഗം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. ഇതുപ്രകാരമാണ് സന്ദർശകർകർക്ക് നിയന്ത്രണമേർപ്പെടുത്തുവാൻ ധാരണയായത്. കുരുത്തിച്ചാലിലെത്തുന്ന സന്ദർശകർ പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ ഉപേക്ഷിച്ച് പുഴ മലിനപ്പെടുത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.കൂടാതെ സന്ദർശകർ സമീപവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്. കുമരംപുത്തൂർ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. യോഗ തീരുമാനം സംബന്ധിച്ച് ആർ.ഡി.ഒ, സബ് കളക്ടർ എന്നിവരുമായി ചർച്ച ചെയ്ത് നിയന്ത്രണം നടപ്പിലാക്കും. കുരുത്തിച്ചാലിലേക്ക് പ്രവേശിക്കുന്ന മെലാംപാടം ഭാഗത്ത് ചെക്പോസ്റ്റ് സ്ഥാപിച്ച് സന്ദർശകരെ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി പറഞ്ഞു. വാർഡ് മെന്പർ ജോസ് കൊല്ലിയിൽ,ജനപ്രതിനിധികൾ,…
Read Moreഅയോഗ്യരായ അഭിഭാഷകർ കേരളത്തിൽ; ജുഡീഷറിയുടെ പ്രതിച്ഛായ ഇല്ലാതാക്കു മെന്ന് ഗവർണർ സദാശിവം
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകരുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിൽ താൻ ആശങ്കപ്പെടുന്നതായി ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. 2013-14 വർഷത്തിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ നയിച്ച ഒരാളെന്ന നിലയിൽ സംസ്ഥാനത്തും രാജ്യത്തുമൊക്കെ ഇത്തരം യോഗ്യതയില്ലാത്ത അഭിഭാഷകർ നീതിന്യായ വ്യവസ്ഥിതിയിൽ ഉണ്ടെന്നത് ഏറെ നിരാശപ്പെടുത്തുന്നതാണ്. തൃശൂർ ബാർ അസോസിയേഷൻ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ. കേരളത്തിൽ ആയിരക്കണക്കിന് അഭിഭാഷകർ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെന്ന് കഴിഞ്ഞവർഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതു ജുഡീഷറിയുടെ പ്രതിച്ഛായയെത്തന്നെ ഇല്ലാതാക്കും. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ പരിഹരിക്കാൻ ബാർ അസോസിയേഷനുകൾ മുന്നിട്ടിറങ്ങണമെന്നു ഗവർണർ നിർദേശിച്ചു. നിയമജ്ഞരെന്ന നിലയിൽ വിശ്വാസ്യത നിലനിർത്താൻ അഭിഭാഷകർ ശ്രദ്ധിക്കണം. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കേസുകൾ തീർപ്പാക്കുന്നതിനും നടപടിയുണ്ടാകണമെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെഷൻസ് ജഡ്ജി…
Read More