പാലക്കാട്: പോളിടെക്നിക്കിൽ 20 മുതൽ 25 വരെ നടന്ന സംസ്ഥാന കലോത്സവത്തിനെത്തിയവർക്കു നല്കിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കോളജ് പരിസരത്ത് കുന്നുകൂടി ദുർഗന്ധം വമിക്കുന്നതായി പരാതി.സംസ്ഥാനത്തെ എഴുപതു പോളിടെക്നിക്കുകളിൽനിന്നായി എണ്ണായിരം വിദ്യാർഥികളാണ് കലോത്സവത്തിന് എത്തിയത്. ഇവർക്ക് ആവശ്യമായ താമസം, പ്രാഥമികാവശ്യത്തിനുള്ള സൗകര്യം എന്നിവയുണ്ടായിരുന്നില്ലെന്ന് അന്നേ പരാതി ഉയർന്നിരുന്നു. ഇതേചൊല്ലി സംഘാടകരും മത്സരാർഥികളും തമ്മിൽ സംഘർഷവും ഉടലെടുത്തിരുന്നു. സംഘാടകർ മാലിന്യം നീക്കം ചെയ്യാത്ത സാഹചര്യത്തിൽ ഇവ കെട്ടിക്കിടന്ന് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മൂന്നു സ്ഥലങ്ങളിലായാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
Read MoreCategory: Palakkad
വനഭൂമിയാണെന്ന് കാരണം പറഞ്ഞ് മംഗലംഡാം റിസർവോയറിന്റെ മറുകരയിലെ കൈവശഭൂമി വനംവകുപ്പ് പിടിച്ചെടുക്കുന്നു;പരാതിയുമായി ആദിവാസികൾ
മംഗലംഡാം: വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിച്ച് മംഗലംഡാം റിസർവോയറിന്റെ മറുകരയിലുള്ള രണ്ടാംപുഴ, അട്ടവാടി, ചൂരുപ്പാറ പ്രദേശങ്ങളിലെ കൈവശഭൂമിയെല്ലാം വനംവകുപ്പ് പിടിച്ചെടുക്കുന്നതായി പരാതി. റിസർവോയറിന്റെ കാച്ച്മെന്റ് അതിർത്തി കഴിഞ്ഞുള്ള ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ പുതിയ കണ്ടെത്തൽ. ഈ മാനദണ്ഡവുമായാണ് വനംവകുപ്പ് വീടുകൾക്കിടയിലും തോട്ടങ്ങളിലും ജെണ്ട സ്ഥാപിക്കുന്നത്. കർഷകരെ ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയുമാണ് മെല്ലപ്പോക്കിൽ ജെണ്ടകെട്ടലും അതിർത്തി നിശ്ചയിക്കലും നടത്തുന്നത്. ഒറ്റയടിക്ക് ജെണ്ട നിർമിക്കാതെ അഞ്ചോ പത്തോ ഭൂവുടമകളുടെ സ്ഥലങ്ങൾ കൈയേറിയാണ് കുറ്റിയടിക്കലും റിബണ് കെട്ടലും പിന്നാലെ ജെണ്ടനിർമാണവും തുടരുന്നത്. ജെണ്ട കെട്ടിയതുകൊണ്ട് അതെല്ലാം വനഭൂമിയാകില്ലെന്നും അതിർത്തി നിശ്ചയിച്ചിടുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സ്വന്തം ഭൂമിപോലെ കണ്ട് വിളവെടുക്കാമെന്നു പറയുന്ന വനംവകുപ്പ് അധികൃതർ ജെണ്ട കെട്ടി ആറുമാസമോ ഒരു വർഷമോ കഴിഞ്ഞാൽ പിന്നെ അതിർത്തി നിശ്ചയിച്ച് ജെണ്ട നിർമിച്ച ഭൂമിയിൽ കടന്നാൽ കർഷകർക്കെതിരേ കേസെടുത്ത് ദ്രോഹിക്കുന്ന നടപടികളും പിന്നാലെയുണ്ടാകും. ജെണ്ട നിർമിച്ചാൽ…
Read More“മതിലിനു പകരം വല്ല പൂത്തിരിയും കത്തിച്ചാൽ പോരാരുന്നോ’: സിപിഎമ്മിനെ പരിഹസിച്ച് ഷാഫി പറമ്പിൽ
പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറന്പിൽ എംഎൽഎ.നിങ്ങൾ എത്ര മതിൽ കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കുമോ? ദീപചേച്ചിയും മീരചേച്ചിയും ഇതൊക്കെ കാണുന്നുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മതിൽ കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നുവെന്നും ഷാഫി പരിഹസിച്ചു.
Read Moreവിജയരാഘവന്റെ അധിക്ഷേപം: പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്
പാലക്കാട്: മോശം പരാമർശം നടത്തിയ എൽഡിഎഫ് കണ്വീനർ എ. വിജയരാഘവനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വിജയരാഘവന്റെ പരാമർശം വേദനിപ്പിച്ചെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യം ഇതാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും രമ്യ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷനിലായിരുന്നു കണ്വീനർ വിവാദ പരാമർശം നടത്തിയത്. ആലത്തൂരിലെ സ്ഥാനാർഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.
Read Moreഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; യുവാവ് അറസ്റ്റിൽ
കോയന്പത്തൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. തൊണ്ടാമുത്തൂർ മലിയംപ്പാളയം സന്തോഷ്കുമാറാണ് (36)അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സംശയത്തിന്റെ പേരിൽ അറസ്റ്റുചെയ്തവരിൽ ഒരാളായിരുന്നു സന്തോഷ്കുമാർ. കൃത്യം നടന്ന ദിവസം കുട്ടിയുടെ വീടിനു സമീപത്തെ അമ്മ വീട്ടിൽ സന്തോഷ്കുമാർ വന്നിരുന്നു. കുട്ടിയുടെ ദേഹം പുതപ്പിച്ചിരുന്ന ടീ ഷർട്ട് തന്റേതാണെന്ന് സമ്മതിച്ചു. സന്തോഷ്കുമാർ താനൊറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പോലീസിന് മൊഴി നൽകി. ഡി എൻ എ ടെസ്റ്റ് റിസൾട്ടുവന്ന ശേഷമാണ് ഇയാളാണ് കുറ്റവാളിയെന്ന് സ്ഥിരീകരിച്ചത്. ഭാര്യയുമായി അകന്നു കഴിയുകയാണ് സന്തോഷ് കുമാർ.വേറെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിച്ചുവരികയാണ്.
Read Moreറോഡരികിൽ അന്തിയുറങ്ങുന്നവർക്ക് അഭയകേന്ദ്രം ഒരുക്കാൻ ഷൊർണൂർ നഗരസഭ
ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്ക് അഭയകേന്ദ്രം സ്ഥാപിക്കാൻ നടപടി തുടങ്ങി. റോഡരികിൽ അന്തിയുറങ്ങുന്നവർക്കും തലചായ്ക്കാൻ ഇടമില്ലാത്തവർക്കുമാണ് അഭയകേന്ദ്രം ഒരുക്കുന്നത്. ഇതിനായി നെടുങ്ങോട്ടൂരിൽ ഷൊർണൂർ നഗരസഭ സ്ഥലം കണ്ടെത്തി.ദേശീയ നഗര ഉപജീവന മിഷന്റെ സഹായത്തോടെയാണ് അഭയകേന്ദ്രം നിർമിക്കുന്നത്. ഈവർഷം കേന്ദ്രത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ നിരവധിപേരാണ് രാത്രിയിൽ അന്തിയുറങ്ങാൻ ഇടമില്ലാതെ വിഷമിക്കുന്നത്. ഇങ്ങനെ അലയുന്നവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നഗരസഭ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ രാത്രിയിൽ ഇവിടെ വിശ്രമിക്കാൻ അവസരമൊരുക്കും. മാത്രമല്ല അപ്രതീക്ഷിതമായി യാത്രയിൽ എത്തിപ്പെടുന്നവർക്കർക്കും ഈ കേന്ദ്രത്തിൽ അഭയം നല്കും. 50 പേർക്ക് താമസിക്കാൻ ആകുന്ന സൗകര്യമാണ് ഒരുക്കുന്നത്. ഇതോടൊപ്പം പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സർവേ നടത്തി കണ്ടെത്തി സ്ഥിരമായി അഭയം നല്കാനും ലക്ഷ്യമിടുന്നു. ഇവർക്ക് ചികിത്സാ നല്കാനായി ഡോക്ടറും നഴ്സുമാരുമുണ്ടാകും. ഇവർക്കുള്ള സൗകര്യം കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽനിന്നും…
Read Moreപുഴയിൽ മുങ്ങിതാണ യുവതിയെ രക്ഷിച്ച എഴുപത്തിനാലുകാരിയുടെ സാഹസികത നാടിന് അഭിമാനമായി
കൊടകര: പുഴയിൽ മുങ്ങിത്താണ രണ്ട ുയുവതികളെ സാഹസികമായി രക്ഷപ്പെടുത്തിയ 74കാരിക്ക് നാട്ടുകാരുടെ ആദരം. വാസുപുരം കോന്നങ്കണ്ടത്ത് ബാലൻ നായരുടെ ഭാര്യ രാധമ്മയെയാണ് ഡിവൈഎഫ്ഐ വാസുപുരം യൂണിറ്റ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചത്. മേഖല സെക്രട്ടറി ശ്രീകാന്ത് പൊന്നാട അണിയിച്ചു. യൂണിറ്റ് സെക്രട്ടറി വികാസ്, പ്രസിഡന്റ് അനീഷ് എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. കഴിഞ്ഞ മാസം 21 നാണ് കുറുമാലിപുഴയിലെ വാസുപുരം അന്പലക്കടവിൽ മുങ്ങിതാഴാൻ തുടങ്ങിയ രണ്ട ുയുവതികളെ രാധമ്മ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. വാസുപുരം മഹാവിഷ്ണു ക്ഷേത്ര കടവിൽ തെക്കേടത്ത് ശ്രീജിത്തിന്റെ ഭാര്യ ജീന (31) കാൽ വഴുതി വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. കുഴിയേലി പമേശ്വരൻ നന്പൂതിരിയുടെ ഭാര്യ വിദ്യ ഇതു കണ്ട ് ജീനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. വെളളത്തിൽ മുങ്ങിതാണ് പിടഞ്ഞ ജീന വിദ്യയെ ഇറുകെ പിടിച്ചതിനെ തുടർന്ന് ഇരുവരും മുങ്ങിതാഴുകയായിരുന്നു. ഈ സമയം അവിടെ വന്ന…
Read Moreമറ്റത്തൂർ ഇറിഗേഷൻ കനാലിന്റെ സ്പൗട്ടുകൾ തകരാറിൽ; അറ്റകുറ്റപ്പണികൾ നടത്താൻ തയാറാകുന്നില്ലെന്ന് ആക്ഷേപം
കൊടകര: മറ്റത്തൂർ ഇറിഗേഷൻ കനാലിലൂടെ തുറന്നുവിടുന്ന വെള്ളം തകർന്നുകിടക്കുന്ന സ്പൗട്ടുകൾ വഴി പാഴായിപ്പോകുന്നു. കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചുകൊണ്ട ുപോകാനുള്ള സ്പൗട്ടുകൾ തകരാറിലായിട്ട് വർഷങ്ങളായെങ്കിലും ഇവയുടെ അറ്റകുറ്റപണി നടത്താൻ ഇറിഗേഷൻ അധികൃതർ തയ്യാറാകാത്തതാണ് കനാലിന്റെ വാലറ്റത്തേക്ക് വെള്ളമെത്താത്തതിന് കാരണമാകുന്നത്. മറ്റത്തൂർ പടിഞ്ഞാറ്റുമുറിപ്രദേശത്തേക്ക് കനാൽവെള്ളമെത്താത്തിനാൽ കിണറുകൾ വറ്റിതുടങ്ങിയിരുന്നു. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രനുൾപ്പടെയുള്ള ജനപ്രതിനിധികൾ രംഗത്തിറങ്ങി കനാലിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്കു സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും വാലറ്റത്തുള്ള ചോങ്കുളത്തിലേക്ക് വെള്ളമെത്തിയില്ല. കനാലിലൂടെ തുടർച്ചയായി നാലുദിവസത്തോളം വെള്ളം തുറന്നുവിട്ടിട്ടും വാലറ്റപ്രദേശങ്ങളായ മറ്റത്തൂർകുന്ന്, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലേക്ക് ആവശ്യമായ തോതിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന കനാലിന്റെ തുടക്കം മുതൽ വാലറ്റം വരെ നിരവധി സ്പൗട്ടുകളാണുള്ളത്. സ്പൗട്ടുകളിലെ ഷട്ടറുകൾ താഴ്ത്തിയിട്ട ശേഷം വെള്ളം തുറന്നുവിട്ടാലേ വാലറ്റം വരെ വെള്ളമെത്താറുള്ളു.എന്നാൽ…
Read Moreപ്രഖ്യാപനങ്ങൾ ജലരേഖ; ബജറ്റിൽ ഫണ്ട് അനുവദിച്ചെങ്കിലും ഇനിയുമായില്ല മുനയം ബണ്ട്
കാട്ടൂർ: കരുവന്നൂർ പുഴയുടെ കൈചാലിൽ വർഷത്തിൽ ഒരിക്കൽ പണിയുന്ന മുനയം താത്കാലിക ബണ്ടിനു പകരം സ്ഥിരം സംവിധാനമായ റഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനു ഇനിയും പരിഹാരമായില്ല. സ്ഥിരം സംവിധാനം ഇല്ലാത്തതിനാൽ കൃത്യസമയത്ത് ചാലിലെ വെള്ളം തടഞ്ഞുനിർത്താൻ കഴിയാതെ ഉപ്പുവെള്ളം കയറുന്നതു വർഷങ്ങളായുള്ള പതിവാണ്. ഡിസംബർ മാസത്തിൽ മുനയത്ത് താത്്കാലിക ബണ്ട കെട്ടി വേലിയേറ്റ സമയത്ത് കടലിൽനിന്നും ഉപ്പുവെള്ളം കയറുന്നത് തടയുകയും മഴക്കാലത്ത് ബണ്ട് പൊട്ടിക്കുകയുമാണ് വർഷങ്ങളായുള്ള ഇവിടത്തെ രീതി. ബണ്ട് കെട്ടി തീരുന്പോഴേക്കും പതിവുപോലെ ഉപ്പുവെള്ളം കയറുന്നത് പലപ്പോഴും നാട്ടുകാരെ ദുരിതത്തിലാക്കാറുണ്ട്. ബണ്ട ് നിർമാണം വൈകിയാൽ ഓര് വെള്ളം കയറി കാട്ടൂർ, കാറളം, അന്തിക്കാട്, പഴുവിൽ, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലെ നെൽകൃഷിയെ ബാധിക്കും. താന്ന്യം, ചാഴൂർ, അന്തിക്കാട് എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം കരുവന്നൂർ ഇല്ലിക്കൽ പ്ലാന്റിൽ നിന്നാണ്. ഓരോ വർഷവും മുനയത്ത് ഏതാനും…
Read Moreസ്വർണ കവർച്ചയ്ക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും ; ട്രിപ്പിൾ ജീവപര്യന്തം അപൂർവം
തൃശൂർ: സ്വർണം കവരാൻ ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്നുജീവപര്യന്തം തടവും പിഴയും. ഇരിങ്ങാലക്കുട കണ്ഠേശ്വരം പണ്ഡാരത്ത് സ്വർണാഭരണ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവും ബംഗാൾ ഹൗറ ജില്ലയിൽ ശ്യാംപൂർകാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത(38)യെ ശിക്ഷിച്ചത്. തൃശൂർ അഡീഷണൽ ജില്ല ജഡ്ജ് നിസാർ അഹമ്മദാണ് ട്രിപ്പിൾ ജീവപര്യന്തമെന്ന അപൂർവ ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, സ്വർണക്കവർച്ച എന്നീ മൂന്നു കുറ്റകൃത്യങ്ങൾക്കാണ് മൂന്ന് ജീവപര്യന്തം വിധിച്ചത്. അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 27 വെട്ടുംകുത്തുമാണ് കൊല്ലപ്പെട്ടയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ദൃക്സാക്ഷികളാരും ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലും അന്വേഷണത്തിലുമാണ് പ്രോസിക്യൂഷൻ വാദം നടത്തി വിജയിച്ചത്. ഏറെ ശ്രമകരമായ ദൗത്യമായിരുന്നിട്ടുപോലും പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന്റെ മികവായി. 2012ലാണ് കേസിനാസ്പദമായ…
Read More