പാലക്കാട്: ചെർപ്പുളശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയും മൊഴികളും തമ്മിൽ അവ്യക്തതകളുണ്ടെന്ന് കേസ ന്വേഷണം നടത്തുന്ന പോലീസ് സംഘം. ഇതോടെ കേസിൽ വ്യക്തത വരുത്താൻ പോലീസ് വിശദമായ അന്വേഷ ണത്തിലാണ്. ഇതിനായി യുവതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിനും വിശദമായ മൊഴി രേഖപ്പെടുത്താനുമുള്ള നീക്കം തുടങ്ങി. കേസിൽ അറസ്റ്റിലായ ചെർപ്പുളശേരി തട്ടാരുതൊടി പ്രകാശനെ(29) കഴിഞ്ഞദിവസം റിമാൻഡുചെയ്തിരുന്നു. പീഡനം നടന്നെന്ന മൊഴിയിൽ യ.ുവതി പറഞ്ഞ സ്ഥലത്തെക്കുറിച്ച് അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവരണത്തിൽ അവ്യക്തതയുള്ളതായും പറയുന്നു. തെളിവെടുപ്പിനുമുന്പ് വിശദമായ മൊഴി രേഖപ്പെടുത്താനാണ് വീണ്ടും നീക്കം നടത്തുന്നത്. പെൺകുട്ടി ഇതുവരെ ആശുപത്രി വിട്ടിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പുകാലത്തെ പീഡനആരോപണവും തുടർ സംഭവങ്ങളിലും ഗൂഢാലോചനയുണ്ടെന്ന സിപിഎം നിലപാടിൽ പാർട്ടിയും നടപടി ആരംഭിച്ചതായാണ് സൂചന. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും വേണ്ട സമയത്ത് പറയാമെന്നും പാർട്ടിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മന്ത്രി എ.കെ. ബാലനും…
Read MoreCategory: Palakkad
പ്രളയത്തിൽ തകർന്ന ആലന്പള്ളം പാലത്തിൽ ഗർത്തം രൂപപ്പെട്ടു; നിലവിലുള്ള സഞ്ചാരവും നിലച്ചു
കൊല്ലങ്കോട്: കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നു തകർന്ന ആലന്പള്ളം ചപ്പാത്തി പാലത്തിൽ നാമമാത്രമായി നടത്തിയിരുന്ന വാഹനഗതാഗതവും നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് പൊട്ടി വൻഗർത്തമാണ് രൂപംകൊണ്ടിരിക്കുന്നത്. നിലവിൽ ഇതുവഴി ഇരുചക്രവാഹനങ്ങൾക്കു മാത്രമേ സഞ്ചരിക്കാനാകൂ. ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ വാഹനങ്ങൾപോലും പാലത്തിൽനിന്നും താഴെ വീഴുന്ന സാഹചര്യമാണുള്ളത്. പ്രളയജലത്തിൽ പാലത്തിന്റെ പതിനഞ്ചുമീറ്റർ ഭാഗം തകർന്നിരുന്നു. പ്രളയം കഴിഞ്ഞ് ഏഴുമാസമായിട്ടും പുനർനിർമാണം വൈകുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. പാലം തകർന്നതിനാൽ ഉൗട്ടറ, വി.പി.തറ, ആലന്പള്ളം, വരട്ടയാർ, പുഴയ്ക്കൽത്തറ, മൈലാപ്പുത്തറ എന്നിവിടങ്ങളിലെ താമസക്കാരായ നൂറുക്കണക്കിനു കുടുംബങ്ങൾ ഗതാഗതസൗകര്യമില്ലാതെ ദുരിതത്തിലാണ്. പാലത്തിന്റെ ദുർബലാവസ്ഥ അവഗണിച്ച് രാത്രിസമയങ്ങളിൽ ഭാരംകയറ്റിയ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് വൻതകർച്ചയ്ക്കും നടവഴിപോലുമില്ലാത്തവിധം തടസപ്പെടുന്നതിനും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലത്തിന്റെ പുനർനിർമാണത്തിനു എംഎൽഎ ഫണ്ടിൽനിന്നും ഏഴുലക്ഷം രൂപ അനുവദിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ജോലികൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ യാത്രക്കാരുടെ ആശങ്ക തുടരുകയാണ്.
Read Moreശമ്പള ളകുടിശികയും വൈകി ; ആറുവരിപ്പാത നിർമാണ കമ്പനിയിലെ എൻജിനീയരുടെ ആത്മഹത്യാശ്രമം
വടക്കഞ്ചേരി: ശന്പളകുടിശിക ലഭിക്കാൻ വൈകുന്നതിൽ മനംനൊന്ത് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണകന്പനിയിലെ എൻജിനീയർ ശരീരത്തിൽ പെട്രോൾ ഒഴിച്ചതു പരിഭാന്തി പരത്തി.കഴിഞ്ഞ ഇരുപതുവർഷമായി കരാർ കന്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിൽനിന്നുള്ള സീനിയർ എൻജിനീയറാണ് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ പൊള്ളലേക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പന്ത്രണ്ടുമാസത്തെ ശന്പള കുടിശികയ്ക്കായി രണ്ടുമാസത്തോളമായി കരാർ കന്പനിയുടെ ചുവട്ടുപ്പാടത്തുള്ള ഓഫീസ് പടിക്കൽ സമരം നടത്തുന്ന നൂറോളം ജീവനക്കാർക്ക് കഴിഞ്ഞ വെള്ളിയാഴ്ച ശന്പളകുടിശിക നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലതവണ തീയതികൾ മാറ്റിപറഞ്ഞ് ഒടുവിൽ പതിനഞ്ചാംതീയതി എന്ന തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയും ശന്പളകുടിശിക കിട്ടാതായപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ജീവനക്കാർ വീണ്ടും ഒത്തുകൂടി ഓഫീസിലെ ഹ്യൂമണ്‍ റിസോഴ്സ് മാനേജരെയും അക്കൗണ്ട് മാനേജരെയും കണ്ട് തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി.കന്പനിയുടെ ഉയർന്ന മേധാവികൾ ആരും സ്ഥലത്തില്ലാത്തതിനാൽ തങ്ങൾക്ക് ശന്പളകുടിശിക നല്കുന്ന തീയതി പറയാനാകില്ലെന്ന് ഇവർ…
Read Moreചെർപ്പുളശേരി സിപിഎം ഓഫീസിലെ പീഡന പരാതി; ഡിഎൻഎ പരിശോധന നടത്തിയേക്കും
പാലക്കാട്: ചെർപ്പുളശേരിയിലെ സിപിഎം ഓഫീസിൽ പീഡനം നടന്നുവെന്ന യുവതിയുടെ പരാതിയും തുടർ വിവാദങ്ങളും കൊടുന്പിരികൊണ്ടിരിക്കെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസിന് വസ്തുതാപരിശോധന നിർണായകമാകുന്നു. പരാതിക്കാരിയും ആരോപണവിധേയരും അവരവരുടെ മൊഴികളിൽ ഉറച്ചുനിൽക്കുന്നതോടെയാണ് പോലീസിന് ഇനിയുള്ള സമയവും അന്വേഷണവും നിർണായകമായിരിക്കുന്നത്. ഇതോടെ സംഭവത്തിൽ അറസ്റ്റും വൈകിയേക്കും. സിപിഎം ഓഫീസിൽ വച്ചുതന്നെയാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും പെണ്‍കുട്ടി. പോലീസിന് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്ന പെൺകുട്ടി, ഇന്നലെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും ഇതേ നിലപാടിൽതന്നെ ഉറച്ചുനിൽക്കുന്നതായാണ് സൂചന. രഹസ്യമൊഴികളുടെ പകർപ്പുലഭിക്കാൻ പോലീസ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. പെണ്‍കുട്ടി അവശനിലയിൽ തുടരുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഷൊർണൂർ ഡിവൈഎസ്പി ടി.എസ്. സിനോജാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം പാർട്ടി ഓഫീസിൽവച്ചു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനതന്നെയാണെന്നാണ് ഏരിയാ കമ്മിറ്റി ഓഫീസ് സമർഥിക്കുന്നത്. കേസിൽ…
Read Moreപാലക്കാട് ജില്ലയിൽ ചൂട് നാല്പതിൽ താഴാതെ; പശു തൊഴുത്തിൽ ചത്തനിലയിൽ; സൂര്യാതപമാകാമെന്ന് സംശയം
കൊല്ലങ്കോട്: കനത്ത ചൂടുതുടരുന്ന പാലക്കാട് ജില്ലയിൽ പയ്യലുരിൽ കറവപശുവിനെ തൊഴുത്തിൽ ചത്തനിലയിൽ കണ്ടെത്തി. പരിശോധന നടത്തിയ വെറ്ററിനറി ഡോക്ടർ സൂര്യാതപമാകാം മരണകാരണമെന്നു പറഞ്ഞു. മാതക്കോട് രതീഷിന്റെ പശുവിനെയാണ് ഇന്നുപുലർച്ചെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്നു ഡോക്ടറെ വിളിച്ചുവരുത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ ഇന്നലെ ചൂട് നാല്പത് ഡിഗ്രിയായിരുന്നു. ഇന്നലെ പകൽസമയം വയലിൽ മേച്ചിലിനുശേഷം വൈകുന്നേരം വീട്ടിൽകൊണ്ടുവന്നു തൊഴുത്തിൽ കെട്ടിയ പശു പുലർച്ചെവരെ അസ്വാഭാവികതയൊന്നും കാണിച്ചിരുന്നില്ലെന്നും രതീഷ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർ പറഞ്ഞു. പശുവിൽനിന്നും പതിനഞ്ചു ലിറ്ററിൽ കൂടുതൽ പാൽ ലഭിച്ചിരുന്നതായി ഉടമ പറഞ്ഞു
Read Moreവരട്ടയാർ തടയണയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു; മേനോൻപാറ പാലത്തിൽ സോളാർ ലാമ്പ്, കാമറകൾ സ്ഥാപിക്കണം
കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്തിനു താഴെയുള്ള വരട്ടയാർ തടയണ വെള്ളത്തിൽ രാത്രിസമയങ്ങളിൽ മാംസാവശിഷ്ടം ഉൾപ്പെടെ മാലിന്യം നിക്ഷേചിക്കുന്നതായി പരാതി. തടയണയിൽ കെട്ടിനില്‍ക്കുന്ന വെള്ളം സമീപപ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നത്. തടയണ വെള്ളം മലിനമായാൽ അടുത്ത മൂന്നുമാസങ്ങൾ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ മേനോൻപാറ പാലത്തിനിരുവശത്തും മാലിന്യം കുമിഞ്ഞു കിടപ്പാണ്. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ കാൽനടയാത്ര, ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയാകുകയാണ്.പാലത്തിനുസമീപം മുന്പുനടന്ന വാഹനാപകടങ്ങളിൽ ബൈക്ക് സഞ്ചാരികളായ നാലുപേർ മരണമടഞ്ഞിട്ടുണ്ട്. പാലത്തിലും തടയ ണയിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ സോളാർ ലാന്പും കാമറയും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreബൈക്ക് യാത്രയ്ക്കിടെ പന്നിയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വനം വകുപ്പ്
ചിറ്റൂർ: ബൈക്ക് യാത്രയ്ക്കിടെ യുവാവിനു രണ്ടു പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇക്കഴിഞ്ഞദിവസം രാത്രി എട്ടിന് ആലാംകടവ്-കന്നിമാരി പ്രധാനപാത നർണിയിലാണ് തിമ്മിചെട്ടി വിനോദിനെ (20) ബൈക്ക് യാത്രയ്ക്കിടെ പന്നി ആക്രമിച്ചത്.താഴെ വീണ യുവാവിനെ പന്നികൾ വീണ്ടും ആക്രമിക്കാൻ തുനിഞ്ഞെങ്കിലും ബൈക്കിന്റെ ഹോണ്‍ നിർത്താതെ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് ഇവ തിരിച്ചുപോകുകയായിരുന്നു. ബൈക്കിനടിയിൽനിന്നും ഇതുവഴി എത്തിയ യാത്രക്കാരാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ചിറ്റൂർപുഴയുടെ കരപ്രദേശങ്ങളായ നർണി, ആലാംകടവ്, കല്യാണപേട്ട, പുത്തൻപാത എന്നിവിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്. രാത്രികാലത്ത് റോഡിലൂടെ തനിച്ചുപോകാൻപോലും ജനങ്ങൾ ഭയപ്പെടുകയാണ്. നെൽകൃഷിക്കു പുറമേ ചേന്പ്, ചേന, പൂള ഉൾപ്പെടെയുള്ള കാർഷികവിളകൾ പന്നികൾ കൂട്ടത്തോടെ ഉഴുതുമറിച്ചു നശിപ്പിക്കുകയാണ്. ജനവാസകേന്ദ്രത്തിൽ പന്നിശല്യം വർധിക്കുന്നത് വനംവകുപ്പിനെ അറിയിച്ചാലും നടപടിയുണ്ടാകാത്തത് പ്രതിഷേധം ശക്തമാണ്. പന്നി ആക്രമണം പ്രതിരോധിക്കാൻ ഇവയെ വെടിവയ്ക്കുന്നതിനു വനംവകുപ്പിന് അനുമതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
Read Moreതെരഞ്ഞെടുപ്പെത്തി; കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നു; പഴമെഷിനുകൾക്ക് കള്ളനോട്ട് കണ്ടെത്താനാവാത്ത രിതിയിലാണ് നിർമാണമെന്ന് പോലീസ്
തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നു. 50ന്റെയും 200ന്റെയും കള്ളനോട്ടുകൾ മുതൽ വലിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ വരെ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ പ്രചരിക്കുന്നുണ്ട്.ഒരു തരത്തിലും സാധാരണരീതിയിൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് കള്ളനോട്ടുകൾ എത്തിയിരിക്കുന്നത്. കള്ളനോട്ട് കണ്ടെത്താനുള്ള മെഷിനുകളിൽ പരിശോധിക്കുന്പോൾ മാത്രമേ ഇവ തിരിച്ചറിയുന്നുള്ളു. പഴയ രീതിയിലുള്ള മെഷിനുകളിൽ പരിശോധിച്ചാൽ പിടിതരാത്ത കള്ളനോട്ടുകളാണ് ഇപ്പോൾ വിപണിയിൽ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക സംവിധാനമുള്ള മെഷിനുകളിൽ മാത്രമാണ് ഇവ പിടിക്കപ്പെടുന്നതെന്നത് ഗുരുതരമായ പ്രശ്നമായിട്ടുണ്ട്. ബാങ്കുകളിൽ ആധുനിക മെഷിൻ ഉള്ളതിനാൽ പലരും ബാങ്കിലെത്തുന്പോഴാണ് കയ്യിൽ പെട്ടിരിക്കുന്നത് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. പഴയ രീതിയിലുള്ള മെഷിനുകളിലുള്ളവരോട് അവ മാറ്റി പുതിയ സംവിധാനങ്ങളുള്ള മെഷിൻ സ്ഥാപിക്കണമെന്ന് പല ബാങ്കുകളും നിർദ്ദേശിക്കുന്നുണ്ട്. ചെറിയ തുകകളുടെ കള്ളനോട്ടാണെങ്കിലും അവ വ്യാപകമായി പ്രചരിക്കുന്പോൾ അത് ദോഷകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുവെ ചെറിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ അച്ചടിക്കുന്നത് കള്ളനോട്ടു ബിസിനസുകാർക്ക് ലാഭകരമല്ലെന്നാണ്…
Read Moreചെർപ്പുളശേരി പീഡനക്കേസ്; കേന്ദ്രനേതൃത്വം റിപ്പോർട്ട് തേടി; പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും
സ്വന്തം ലേഖകൻ പാലക്കാട്: സിപിഎം ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടന്ന പരാതിയും വിവാദവും ആളിക്കത്തുന്നതിനിടെ കേന്ദ്രനേതൃത്വം സംഭവം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് കൈയെത്തുംദൂരത്ത് നിൽക്കുന്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ചെർപ്പുളശേരി സംഭവം ഉണ്ടായതിന്റെ കാര്യ കാരണങ്ങളാണ് കേന്ദ്ര നേതൃത്വം ചോദിച്ചിരിക്കുന്നത്.തുടർച്ചായി പാലക്കാട് ജില്ലയിൽ സിപിഎം പീഡനക്കേസിൽ പ്രതിക്കൂട്ടിലാകുന്നതിനെക്കുറിച്ചും നേതൃത്വം ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന നേതൃത്വം ജില്ല ഘടകത്തിന്റെയും ഏരിയ കമ്മിറ്റിയുടേയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് നൽകും.സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് പ്രാദേശികജില്ലസംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടിലും ഇതുതന്നെയാണ് പരാമർശിക്കുക. പെണ്‍കുട്ടി നേരത്തെ എസ്എഫ്ഐയുടെ പ്രവർത്തകയായിരുന്നുവെന്ന് പാർട്ടി സമ്മതിച്ചിട്ടുണ്ട്.അതിനിടെ പീഡനത്തിനിരയായെന്ന് പറയുന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി 164 പ്രകാരം മജിസ്ട്രേറ്റ് ഉടൻ രേഖപ്പെടുത്തും. അതിനു ശേഷമായിരിക്കും അന്വേഷണം ഏതു രീതിയിൽ മുന്നോട്ടുപോകണമെന്ന പോലീസ്…
Read More“ബാലനേയും കൂട്ടി ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശേരിയിലേക്ക് എത്തേണ്ടതാണ്’; സിപിഎമ്മിനെ പരിഹസിച്ച് ബൽറാം
പാലക്കാട്: ചെർപ്പുളശേരിയിൽ ഏരിയ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായെന്ന ആരോപണത്തിൽ സിപിഎം നേതൃത്വത്തെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. “കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ.കെ. ബാലനേയും കൂട്ടാം, വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്’- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തേ, ഷൊർണൂർ എംഎൽഎ പി.കെ. ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ആരോപണത്തിൽ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെയാണ് പാർട്ടി നിയോഗിച്ചിരുന്നത്. തുടര്‍ന്ന് പരാതി അന്വേഷിച്ച കമ്മീഷന് ശശിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ അന്വേഷണ രീതിയെ മുൻ നിർത്തിയാണ് ബൽറാമിന്റെ പരിഹാസം.
Read More