വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിന്റെ ദാഹമകറ്റുന്ന കുന്നങ്കാട് സ്വദേശി രാധാകൃഷ്ണന് വേനൽ കടുത്തതോടെ വിശ്രമമില്ലാതായി. അതിരാവിലെ മുതൽ വൈകുംവരെ ടൗണിലെ കടകളിലും മറ്റും വെള്ളം എത്തിക്കുന്ന തിരക്കുകളിലാണ് ഈ അറുപതുകാരൻ. മന്ദത്തെ മിൽമ ബൂത്തിനടുത്തെ പൊതുകിണറിൽനിന്നാണ് വെള്ളം എടുക്കുക. സൈക്കിളിനു ചുറ്റും കെട്ടിയ കുടങ്ങളിൽ ഇവിടെനിന്നും വെള്ളം നിറച്ച് ആവശ്യക്കാർക്ക് എത്തിക്കും.വെള്ളം എത്തിക്കാൻ കഷ്ടപ്പാടുണ്ടെങ്കിലും അതിനനുസരിച്ചുള്ള പ്രതിഫലമൊന്നും കിട്ടാറില്ലെന്നാണ് രാധാകൃഷ്ണന്റെ വിഷമം. മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന തൊഴിൽ അങ്ങനെ മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് രാധാകൃഷ്ണനുള്ളത്. വെള്ളത്തിന് കാര്യമായ ഗുണദോഷങ്ങളൊന്നും ഇല്ലാത്തതിനാൽ രാധാകൃഷ്ണന്റെ കിണർവെള്ളത്തിന് ഡിമാന്റും കൂടുതലാണ്. ഇടയ്ക്കിടെ കിണർവെള്ളം ബ്ലീച്ചിംഗ് പൗഡറും കല്ലുപ്പും ഇട്ട് രാധാകൃഷ്ണൻ ശുചീകരണ പ്രക്രിയയും നടത്തും. മുന്പ് കാവ് തോളിലേറ്റിയാണ് കടകളിൽ വെള്ളം എത്തിച്ചിരുന്നത്. കുറച്ചുവർഷമേ ആയിട്ടുള്ളു സൈക്കിൾ സഹായിയായി വന്നിട്ട്. ഉച്ചയാകുന്പോഴേയ്ക്കും ചൂട് സഹിക്കാനാകാതെ അവശനാകുന്ന സ്ഥിതിയുണ്ടെന്നാണ് വെള്ളം കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണനും…
Read MoreCategory: Palakkad
അസഹനീയമായ വേനൽചൂട് ; ഉച്ചസമയത്ത് വാഹന യാത്രക്കാർ കുറഞ്ഞു
വടക്കഞ്ചേരി: അസഹനീയമായ വേനൽച്ചൂടിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ നാല്പതുശതമാനം കുറവുണ്ടാകുന്നതായി ബസുടമകൾ. ഇരുന്നൂറിലേറെ ബസുകളുള്ള തൃശൂർ-പാലക്കാട് റൂട്ടിൽ ഉച്ചയ്ക്ക് 12നും മൂന്നിനുമിടയ്ക്ക് യാത്രക്കാർ നന്നേ കുറഞ്ഞു. ഉച്ചസമയത്തെ ട്രിപ്പുകൾ പലതും കാലിയായിട്ടാണ് സർവീസ് നടത്തുന്നതെന്ന് ബസുടമ നേതാവ് ജോസ് കുഴുപ്പിൽ പറഞ്ഞു. ആളില്ലാതെ ചില ബസുകൾ ഉച്ചയ്ക്ക് ട്രിപ്പ് റദ്ദാക്കുകയും ദൂരം കുറയ്ക്കുകയും ചെയ്യുകയാണ്. ഉച്ചസമയത്ത് വടക്കഞ്ചേരി-പാലക്കാട് റൂട്ടിൽ മാത്രം ഓടുന്ന ബസുകളുമുണ്ട്. മുൻവർഷങ്ങളിലൊന്നും ഇല്ലാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നത്. ചൂടിനെ പേടിച്ച് ആളുകളൊന്നും വീട്ടിൽനിന്നും പുറത്തിറങ്ങുന്നില്ല. ഇതിനിടെ സൂര്യാഘാതംമൂലമുള്ള മരണങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നതും ജനങ്ങളുടെ ആധി വർധിപ്പിക്കുകയാണ്. ദേശീയപാതയിൽ ഉച്ചസമയങ്ങളിൽ മറ്റു വാഹനങ്ങളുടെ എണ്ണത്തിലും വൻകുറവാണ് ഉണ്ടാകുന്നത്. അത്യാവശ്യം വാഹനങ്ങൾ മാത്രമാണ് ഉച്ചസമയങ്ങളിൽ റോഡിൽ കാണുന്നുള്ളൂ. ടോൾ ബൂത്തുകളിൽ ഉച്ചയ്ക്ക് വാഹനങ്ങളുടെ വലിയ കുറവുണ്ട്. പെട്രോൾ പന്പുകളിലും ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങൾ കുറവാണെന്നാണ്…
Read Moreരാഹുൽ ആദ്യം മിനിമം വേതനംപ്രഖ്യാപിച്ചതു കേരളത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ
തൃശൂർ: യുപിഎ അധികാരത്തിൽ വന്നാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാഹുൽ ഗാന്ധി ആദ്യം പ്രഖ്യാപനം നടത്തിയതു കേരളത്തിൽ.കഴിഞ്ഞ 14നു തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പാേഴാണ് എല്ലാവർക്കും മിനിമം വേതനം നല്കാനുള്ള പദ്ധതി കോണ്ഗ്രസ് പാർട്ടി ആവിഷ്കരിക്കുന്നതായി പറഞ്ഞത്. ഈ വാഗ്ദാനം പ്രകടന പത്രികയിൽ ഉൾപ്പെടുത്തി ഇന്നലെ ഡൽഹിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.അടിസ്ഥാന വേതനം ഉറപ്പാക്കുന്നതോടെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിയെപ്പോലെയല്ല, ചെയ്യാൻ കഴിയാത്തതു പറയാറില്ലെന്നു പറഞ്ഞാണ് അന്നു രാഹുൽ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പാവപ്പെട്ടവർക്കുവേണ്ടി കരുതാൻ തങ്ങളുണ്ടാകുമെന്ന ഉറപ്പാണ് കോൺഗ്രസ് അധ്യക്ഷൻ ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നതെന്നു മത്സ്യത്തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.
Read Moreനെടുങ്ങോട് റോഡിൽ അപകടഭീഷണിയായി മതിൽ; പുനർനിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിറ്റൂർ: ആശുപത്രി ജംഗ്ഷനിൽ നിന്നും നെടുങ്ങോട് ഭാഗത്തേക്കുള്ള റോഡരികിലെ മതിൽ അപകടഭീഷണിയിലായതിനാൽ ഇതുവഴിയുള്ള വാഹന,കാൽനട യാത്ര ഭീതിയിൽ.റോഡിന് കിഴക്കുഭാഗത്തുള്ള മതിലാണ് തകർന്നിരിക്കുന്നത്. നിരപ്പിൽ നിന്നും നാലടി ഉയരത്തിലാണ് മതിൽ . തകർന്ന ഭാഗത്ത് കിണറും ജലസംഭരണിയുമുണ്ട്. നിലവിൽ ഏഴുമീറ്റർ ദൂരത്തിൽ മതിൽ തകർന്നിട്ടുണ്ട്. ഈ സ്ഥലത്ത് രണ്ടു വൈദ്യുതി പോസ്റ്റുകളുമുണ്ട്. വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് മതിൽ തകർന്ന ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. നാലു വർഷം മുന്പ് നിർമിച്ച മതിൽ പൂർണമായും ദുർബലമായിരിക്കുകയാണ്. വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്രയും ഇതുവഴിയാണ്. ഇനിയും മണ്ണിടിച്ചിലുണ്ടായാൽ വൈദ്യുതി പോസ്റ്റും വീഴുമെന്ന അവസ്ഥയാണ്. ഇത് വലിയ ദുരന്തത്തിന് ഇടവരുത്തും. അപകടാവസ്ഥ കാരണം വാഹനങ്ങൾ നെടുങ്ങോട് ഭാഗത്തിലൂടെ കൊണ്ടുപോകാൻ യാത്രക്കാർ ഭയപ്പെടുകയാണ്. മതിലിന്റെ തകർച്ച എത്രയും പെട്ടെന്ന് മാറ്റി ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreപരിസ്ഥിതി മലിനീകരണം; കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് ജൂൺ 15വരെ നിയന്ത്രണം
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ മൈലന്പാടത്ത് സ്ഥിതിചെയ്യുന്ന കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് ജൂണ് മാസം പതിനഞ്ചാം തീയതിവരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കുരംപുത്തൂർ ഗ്രാമപഞ്ചായത്താണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.കുരുതിച്ചാൽ വെള്ളച്ചാട്ടത്തിൽ പരിസ്ഥിതി മലിനീകരണം വ്യാപകമായതിനെ പശ്ചാത്തലത്തിൽ പഞ്ചായത്ത് അധികൃതർ യോഗം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. ഇതുപ്രകാരമാണ് സന്ദർശകർകർക്ക് നിയന്ത്രണമേർപ്പെടുത്തുവാൻ ധാരണയായത്. കുരുത്തിച്ചാലിലെത്തുന്ന സന്ദർശകർ പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ ഉപേക്ഷിച്ച് പുഴ മലിനപ്പെടുത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.കൂടാതെ സന്ദർശകർ സമീപവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്. കുമരംപുത്തൂർ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. യോഗ തീരുമാനം സംബന്ധിച്ച് ആർ.ഡി.ഒ, സബ് കളക്ടർ എന്നിവരുമായി ചർച്ച ചെയ്ത് നിയന്ത്രണം നടപ്പിലാക്കും. കുരുത്തിച്ചാലിലേക്ക് പ്രവേശിക്കുന്ന മെലാംപാടം ഭാഗത്ത് ചെക്പോസ്റ്റ് സ്ഥാപിച്ച് സന്ദർശകരെ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി പറഞ്ഞു. വാർഡ് മെന്പർ ജോസ് കൊല്ലിയിൽ,ജനപ്രതിനിധികൾ,…
Read Moreഅയോഗ്യരായ അഭിഭാഷകർ കേരളത്തിൽ; ജുഡീഷറിയുടെ പ്രതിച്ഛായ ഇല്ലാതാക്കു മെന്ന് ഗവർണർ സദാശിവം
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ ആയിരക്കണക്കിന് അയോഗ്യരായ അഭിഭാഷകരുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിൽ താൻ ആശങ്കപ്പെടുന്നതായി ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. 2013-14 വർഷത്തിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ നയിച്ച ഒരാളെന്ന നിലയിൽ സംസ്ഥാനത്തും രാജ്യത്തുമൊക്കെ ഇത്തരം യോഗ്യതയില്ലാത്ത അഭിഭാഷകർ നീതിന്യായ വ്യവസ്ഥിതിയിൽ ഉണ്ടെന്നത് ഏറെ നിരാശപ്പെടുത്തുന്നതാണ്. തൃശൂർ ബാർ അസോസിയേഷൻ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവർണർ. കേരളത്തിൽ ആയിരക്കണക്കിന് അഭിഭാഷകർ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെന്ന് കഴിഞ്ഞവർഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതു ജുഡീഷറിയുടെ പ്രതിച്ഛായയെത്തന്നെ ഇല്ലാതാക്കും. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം തെറ്റായ പ്രവണതകൾ പരിഹരിക്കാൻ ബാർ അസോസിയേഷനുകൾ മുന്നിട്ടിറങ്ങണമെന്നു ഗവർണർ നിർദേശിച്ചു. നിയമജ്ഞരെന്ന നിലയിൽ വിശ്വാസ്യത നിലനിർത്താൻ അഭിഭാഷകർ ശ്രദ്ധിക്കണം. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കേസുകൾ തീർപ്പാക്കുന്നതിനും നടപടിയുണ്ടാകണമെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെഷൻസ് ജഡ്ജി…
Read Moreസിപിഎം ഓഫീസിലെ പീഡന ആരോപണം; പരാതിയും മൊഴികളും തമ്മിൽ അവ്യക്തതയുണ്ടെന്ന് പോലീസ്
പാലക്കാട്: ചെർപ്പുളശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയും മൊഴികളും തമ്മിൽ അവ്യക്തതകളുണ്ടെന്ന് കേസ ന്വേഷണം നടത്തുന്ന പോലീസ് സംഘം. ഇതോടെ കേസിൽ വ്യക്തത വരുത്താൻ പോലീസ് വിശദമായ അന്വേഷ ണത്തിലാണ്. ഇതിനായി യുവതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിനും വിശദമായ മൊഴി രേഖപ്പെടുത്താനുമുള്ള നീക്കം തുടങ്ങി. കേസിൽ അറസ്റ്റിലായ ചെർപ്പുളശേരി തട്ടാരുതൊടി പ്രകാശനെ(29) കഴിഞ്ഞദിവസം റിമാൻഡുചെയ്തിരുന്നു. പീഡനം നടന്നെന്ന മൊഴിയിൽ യ.ുവതി പറഞ്ഞ സ്ഥലത്തെക്കുറിച്ച് അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവരണത്തിൽ അവ്യക്തതയുള്ളതായും പറയുന്നു. തെളിവെടുപ്പിനുമുന്പ് വിശദമായ മൊഴി രേഖപ്പെടുത്താനാണ് വീണ്ടും നീക്കം നടത്തുന്നത്. പെൺകുട്ടി ഇതുവരെ ആശുപത്രി വിട്ടിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പുകാലത്തെ പീഡനആരോപണവും തുടർ സംഭവങ്ങളിലും ഗൂഢാലോചനയുണ്ടെന്ന സിപിഎം നിലപാടിൽ പാർട്ടിയും നടപടി ആരംഭിച്ചതായാണ് സൂചന. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും വേണ്ട സമയത്ത് പറയാമെന്നും പാർട്ടിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മന്ത്രി എ.കെ. ബാലനും…
Read Moreപ്രളയത്തിൽ തകർന്ന ആലന്പള്ളം പാലത്തിൽ ഗർത്തം രൂപപ്പെട്ടു; നിലവിലുള്ള സഞ്ചാരവും നിലച്ചു
കൊല്ലങ്കോട്: കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നു തകർന്ന ആലന്പള്ളം ചപ്പാത്തി പാലത്തിൽ നാമമാത്രമായി നടത്തിയിരുന്ന വാഹനഗതാഗതവും നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് പൊട്ടി വൻഗർത്തമാണ് രൂപംകൊണ്ടിരിക്കുന്നത്. നിലവിൽ ഇതുവഴി ഇരുചക്രവാഹനങ്ങൾക്കു മാത്രമേ സഞ്ചരിക്കാനാകൂ. ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ വാഹനങ്ങൾപോലും പാലത്തിൽനിന്നും താഴെ വീഴുന്ന സാഹചര്യമാണുള്ളത്. പ്രളയജലത്തിൽ പാലത്തിന്റെ പതിനഞ്ചുമീറ്റർ ഭാഗം തകർന്നിരുന്നു. പ്രളയം കഴിഞ്ഞ് ഏഴുമാസമായിട്ടും പുനർനിർമാണം വൈകുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. പാലം തകർന്നതിനാൽ ഉൗട്ടറ, വി.പി.തറ, ആലന്പള്ളം, വരട്ടയാർ, പുഴയ്ക്കൽത്തറ, മൈലാപ്പുത്തറ എന്നിവിടങ്ങളിലെ താമസക്കാരായ നൂറുക്കണക്കിനു കുടുംബങ്ങൾ ഗതാഗതസൗകര്യമില്ലാതെ ദുരിതത്തിലാണ്. പാലത്തിന്റെ ദുർബലാവസ്ഥ അവഗണിച്ച് രാത്രിസമയങ്ങളിൽ ഭാരംകയറ്റിയ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് വൻതകർച്ചയ്ക്കും നടവഴിപോലുമില്ലാത്തവിധം തടസപ്പെടുന്നതിനും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലത്തിന്റെ പുനർനിർമാണത്തിനു എംഎൽഎ ഫണ്ടിൽനിന്നും ഏഴുലക്ഷം രൂപ അനുവദിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ജോലികൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ യാത്രക്കാരുടെ ആശങ്ക തുടരുകയാണ്.
Read Moreശമ്പള ളകുടിശികയും വൈകി ; ആറുവരിപ്പാത നിർമാണ കമ്പനിയിലെ എൻജിനീയരുടെ ആത്മഹത്യാശ്രമം
വടക്കഞ്ചേരി: ശന്പളകുടിശിക ലഭിക്കാൻ വൈകുന്നതിൽ മനംനൊന്ത് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണകന്പനിയിലെ എൻജിനീയർ ശരീരത്തിൽ പെട്രോൾ ഒഴിച്ചതു പരിഭാന്തി പരത്തി.കഴിഞ്ഞ ഇരുപതുവർഷമായി കരാർ കന്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിൽനിന്നുള്ള സീനിയർ എൻജിനീയറാണ് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ പൊള്ളലേക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പന്ത്രണ്ടുമാസത്തെ ശന്പള കുടിശികയ്ക്കായി രണ്ടുമാസത്തോളമായി കരാർ കന്പനിയുടെ ചുവട്ടുപ്പാടത്തുള്ള ഓഫീസ് പടിക്കൽ സമരം നടത്തുന്ന നൂറോളം ജീവനക്കാർക്ക് കഴിഞ്ഞ വെള്ളിയാഴ്ച ശന്പളകുടിശിക നല്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലതവണ തീയതികൾ മാറ്റിപറഞ്ഞ് ഒടുവിൽ പതിനഞ്ചാംതീയതി എന്ന തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയും ശന്പളകുടിശിക കിട്ടാതായപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ജീവനക്കാർ വീണ്ടും ഒത്തുകൂടി ഓഫീസിലെ ഹ്യൂമണ് റിസോഴ്സ് മാനേജരെയും അക്കൗണ്ട് മാനേജരെയും കണ്ട് തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി.കന്പനിയുടെ ഉയർന്ന മേധാവികൾ ആരും സ്ഥലത്തില്ലാത്തതിനാൽ തങ്ങൾക്ക് ശന്പളകുടിശിക നല്കുന്ന തീയതി പറയാനാകില്ലെന്ന് ഇവർ…
Read Moreചെർപ്പുളശേരി സിപിഎം ഓഫീസിലെ പീഡന പരാതി; ഡിഎൻഎ പരിശോധന നടത്തിയേക്കും
പാലക്കാട്: ചെർപ്പുളശേരിയിലെ സിപിഎം ഓഫീസിൽ പീഡനം നടന്നുവെന്ന യുവതിയുടെ പരാതിയും തുടർ വിവാദങ്ങളും കൊടുന്പിരികൊണ്ടിരിക്കെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പോലീസിന് വസ്തുതാപരിശോധന നിർണായകമാകുന്നു. പരാതിക്കാരിയും ആരോപണവിധേയരും അവരവരുടെ മൊഴികളിൽ ഉറച്ചുനിൽക്കുന്നതോടെയാണ് പോലീസിന് ഇനിയുള്ള സമയവും അന്വേഷണവും നിർണായകമായിരിക്കുന്നത്. ഇതോടെ സംഭവത്തിൽ അറസ്റ്റും വൈകിയേക്കും. സിപിഎം ഓഫീസിൽ വച്ചുതന്നെയാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും പെണ്കുട്ടി. പോലീസിന് നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്ന പെൺകുട്ടി, ഇന്നലെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും ഇതേ നിലപാടിൽതന്നെ ഉറച്ചുനിൽക്കുന്നതായാണ് സൂചന. രഹസ്യമൊഴികളുടെ പകർപ്പുലഭിക്കാൻ പോലീസ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. പെണ്കുട്ടി അവശനിലയിൽ തുടരുന്നതിനാൽ കൂടുതൽ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഷൊർണൂർ ഡിവൈഎസ്പി ടി.എസ്. സിനോജാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം പാർട്ടി ഓഫീസിൽവച്ചു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനതന്നെയാണെന്നാണ് ഏരിയാ കമ്മിറ്റി ഓഫീസ് സമർഥിക്കുന്നത്. കേസിൽ…
Read More