സി. അനിൽകുമാർ പാലക്കാട്: നാളെ ലോക വനദിനം. വനസംരക്ഷണപ്രവർത്തനങ്ങൾക്കു തിരിച്ചടിയായി കാട്ടുതീ പടരുന്നു. മരങ്ങൾ വച്ചുപിടിപ്പിച്ചും നിലവിലെ വനങ്ങൾ സംരക്ഷിച്ചുമുള്ള പ്രവർത്തനങ്ങൾ നടക്കുന്പോഴാണ് സംസ്ഥാനത്ത് കാട്ടുതീ വനമേഖലകളെ ചുട്ടെരിക്കുന്നത്. പ്രത്യേകിച്ചും വന്യജീവിസങ്കേതങ്ങളുൾപ്പടെുന്ന വിസ്തൃതവും ഹരിതാഭവുമായ വനമേഖലകളാണ് വേനലിന്റെ വറുതിക്കൊപ്പം കാട്ടുതീയിൽ ചുട്ടുചാന്പലാകുന്നത്. സംസ്ഥാനത്ത് ഇതിനകം കാട്ടുതീയിൽ കോടിക്കണക്കിനു രൂപയുടെ വനസന്പത്താണ് നശിച്ചത്. നിരവധി വന്യജീവികളും ജൈവസന്പത്തും അഗ്നിക്കിരയായി. വനമേഖലയോടു ചേർന്ന കൃഷിയിടങ്ങളും കാട്ടുതീയിൽ നശിച്ചു. വേനലിന്റെ തുടക്കത്തിൽതന്നെ രൂപപ്പെട്ട കൊടുംചൂടിൽ അടിക്കാടുകൾ കരിഞ്ഞുണങ്ങിയ വനമേഖലകളിൽ കാട്ടുതീ പടർന്നുപിടിക്കുകയാണ്. കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന അധികൃതരുടെ കണ്ടുപിടിത്തം ആശങ്കയും സൃഷ്ടിക്കുന്നു. പലയിടത്തും ആഴ്ചകളോളം പടർന്നുപിടിച്ച് നാശംവിതച്ചാണ് ഓരോ കാട്ടുതീയും അണഞ്ഞിട്ടുള്ളത്. പാലക്കാടിന്റെ വടക്കുപടിഞ്ഞാറുമേഖലയായ അട്ടപ്പാടിയിൽ ഇപ്പോഴും കാട്ടുതീ അണഞ്ഞിട്ടില്ലെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് സൈലന്റ് വാലി വന്യജീവിസങ്കേതമുൾപ്പെടുന്ന അട്ടപ്പാടി വനമേഖല ഇന്നു നേരിടുന്നത്. ഹെലികോപ്ടർവഴി തീകെടുത്താനുള്ള…
Read MoreCategory: Palakkad
പോര് മുറുകുന്നു; കുമരംപുത്തൂരിൽ ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു
മണ്ണാർക്കാട്: കുമരംപുത്തൂരിൽ ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു. കുമരംപുത്തൂരിൽ സിപിഎം-സിപി ഐ പോര് വീണ്ടും മുറുകുന്നു. ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി ജില്ലയൊട്ടാകെ കച്ചമുറുക്കി ഇറങ്ങിയ സമയത്താണ് സിപിഐയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. വൈകുന്നേരം അഞ്ചിന് കുമരംപുത്തൂർ എയുപി സ്കൂളിൽ ഇടതുമുന്നണി കണ്വൻഷൻ നടന്നത്. എന്നാൽ സിപിഐ അംഗങ്ങളാരും തന്നെ വേദിയിൽ പ്രാതിനിത്യം അറിയിച്ചില്ല. തുടർന്ന് സിപിഎം അംഗങ്ങൾ തന്നെ സ്വാഗതം അധ്യക്ഷ സ്ഥാനങ്ങളും ഉദ്ഘാടനവും നിർവഹിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി കെ.പി.സുരേഷ് രാജിനെതോല്പിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ ശ്രമം കുമരംപുത്തൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിലും സിപിഐക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ സഫീർ വധത്തിൽ സിപിഐക്കെതിരെ എടുത്ത നിലപാടുകൾ തുടങ്ങി സിപിഐയെ മുറിവേല്പിച്ച ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്നാന്ന് പ്രാദേശിക നേതാക്കളുടെ നിലപാട്.…
Read Moreഉച്ചയ്ക്ക് ശേഷം നെല്ലിയാന്പതിയിൽ എത്താൻ ബസില്ല; മനുഷ്യാവകാശകമ്മീഷനെ സമീപിക്കാനൊരുങ്ങി നാട്ടുകാരും കേരള എൻ.ജി.ഒ ഫ്രണ്ടും
നെല്ലിയാന്പതി: തോട്ടം തൊഴിലാളികളും, ആദിവാസികളും തിങ്ങിപാർക്കുന്ന മലയോര മേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തിച്ചേരുവാൻ ഉച്ചയ്ക്ക്ശേഷം ബസ് സർവ്വീസ് ഇല്ല. മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ മൂലം പാവങ്ങളുടെ ഉൗട്ടിയായ നെല്ലിയാന്പതിയിൽ യാതൊരുവിധ വാഹനഗതാഗതവും ഇല്ലാതെ 10 ദിവസത്തോളം നെല്ലിയാന്പതി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്നു. ആഗസ്റ്റ് 15 വരെ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയി നിന്നും 4 കെ.എസ്.ആർ.ടി.സി ബസ്സുകളും, ഒരു സ്വകാര്യബസ്സുമാണ് നെല്ലിയാന്പതിയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് രണ്ടുമാസക്കാലം നെല്ലിയാന്പതിയിലേക്കുളള ബസ് ഗതാഗതം നിലച്ചുപോയി. കഴിഞ്ഞ ഒക്ടോബർ അവസാനത്തോടുകൂടിയാണ് വീണ്ടും നെല്ലിയാന്പതിയിലേക്കുളള 2 കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രം സർവ്വീസ് തുടങ്ങിയത്. അതും കെ.എസ്.ആർ.ടി.സി യുടെ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഓരോ ചാലുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കാരപ്പാറയിലേക്കുളള കെ.എസ്.ആർ.ടി.സി സർവ്വീസ് ഇതുവരെ പുനരാംഭിച്ചിട്ടില്ല. നിലവിൽ ഓടിക്കൊണ്ടിരുന്ന ഒരു സ്വകാര്യ ബസ്സും യന്ത്രതകരാർ കാരണം സർവ്വീസ് നിർത്തിയിരിക്കുകയാണ്.…
Read Moreഹയർ സെക്കൻഡറിയിൽ “തലമാറ്റം’ തകർക്കുന്നു; പരിഹാസ്യരായി അധ്യാപകർ
പാലക്കാട്: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടർമാരെ അടിക്കടി മാറ്റുന്നതുമൂലം ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായതായി പരാതി. വിവിധ വിഷയങ്ങളിലായി 429 അധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവാണ് സ്ഥിരം ഡയറക്ടറില്ലാത്തതിനാൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പ്രസിദ്ധീകരിക്കാനാവാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച് മാർച്ച് അഞ്ചിനുള്ള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടുമുണ്ട്. മറ്റു വകുപ്പുകളിൽനിന്നും വ്യത്യസ്തമായി പത്തും പതിനഞ്ചും വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മിക്ക വിഷയങ്ങളിലെയും ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകർ സീനിയറായി സ്ഥാനക്കയറ്റം നേടുന്നത്. ഉത്തരവ് വൈകിയാൽ സീനിയറായി സ്ഥാനക്കയറ്റം നേടുന്ന അധ്യാപകർക്കു ജോലി ഏറ്റെടുക്കാൻ അടുത്ത അധ്യയന വർഷം വരെ കാത്തിരിക്കേണ്ടിവരും. അധ്യാപകർക്ക് അർഹമായ സ്ഥാനക്കയറ്റം അനാവശ്യമായി വൈകിപ്പിക്കുന്ന വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി ഉത്തരവ് പുറത്തിറക്കണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എച്ച്എസ്എസ്ടിഎ) സംസ്ഥാന കമ്മറ്റി…
Read Moreമാഹിയിൽ നിന്നും അട്ടപ്പാടിയിലേക്ക് വൻതോതിൽ വിദേശമദ്യക്കടത്ത് ; യുവാക്കളടക്കം നിരവധി പേർ കണ്ണികൾ
മണ്ണാർക്കാട്: കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നും മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വൻതോതിൽ വിദേശമദ്യം ഒഴുകുന്നു. യുവാക്കളും പ്രവാസികളുമായ നിരവധി ആളുകൾ ഇതിന്റെ ഇടനില കണ്ണികളായി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. വർഷങ്ങളായി പൂർണ്ണ മദ്യനിരോധന മേഖലയായ പ്രദേശമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധി. ആദിവാസി കൾ ഉൾപ്പെട്ട നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മദ്യ ഉപഭോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുന്നത് .ഈ മേഖലയിലേക്കാണ് മാഹിയിൽ നിന്നുള്ള വിദേശമദ്യം വ്യാപകമായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നിരവധി കേസുകളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ മദ്യ കടത്തുമായി ഉണ്ടായിട്ടുള്ളത്.മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് ലഭിക്കുന്ന വിദേശമദ്യം അട്ടപ്പാടിയിൽ എത്തിച്ച വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി സംഘങ്ങൾ തന്നെ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട് ,പെരിന്തൽമണ്ണ ,നിലന്പൂർ, തിരൂർ എന്നീ മേഖലകളിലെ യുവാക്കളും പ്രവാസികളും ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത് പോലീസിന് ലഭിക്കുന്ന…
Read Moreവാഹനങ്ങളിൽ വൈക്കോൽ കടത്തുന്നതു സുരക്ഷയില്ലാതെ; അപക ടങ്ങൾ പതിവാകുന്നു
ചിറ്റൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ വൈക്കോൽ കടത്തുന്നതു മതിയായ സുരക്ഷയില്ലാതെ. വൈക്കോൽ കെട്ടുകൾ പോലും റോഡിൽ അഴിഞ്ഞുവീണു കിടക്കുന്ന അവസ്ഥയിലാണ്. ഇത്തരത്തിൽ റോഡിൽ വൈക്കോലിന്റെ പൊടിപൂരമായതോടെ മറ്റു വാഹനയാത്രക്കാരും വെട്ടിലായി. പലയിടത്തും തീപിടുത്ത ഭീഷണിയുമുണ്ട്. പൊള്ളാച്ചി ഭാഗത്തേയ്ക്കാണ് കൂടുതലായും താലൂക്കിൽ നിന്ന് വൈക്കോൽ പോകുന്നത്. കൊഴിഞ്ഞാന്പാറ, തത്തമംഗലം, നല്ലേപ്പിള്ളി, വണ്ടിത്താവളം മുതലമട വഴി ദിവസേന അന്പതു മുതൽ എഴുപത്തിയഞ്ചു ലോഡുകളാണ് കടന്നുപോകുന്നത്. മിക്കതും മൂടാത്ത ട്രാക്ടറുകളിൽ. കൊയ്ത്ത് സജീവമായതോടെ വൈക്കോൽ കടത്തും കൂടുതലാകും. സുരക്ഷിതമല്ലാത്ത വൈക്കോൽ കടത്ത് തുടരുന്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമില്ല. പോലീസ്, ആർടിഒ അധികൃതരൊന്നും മൗനാനുവാദം നല്കുകയുമാണ്. റോഡിൽ വീണുകിടക്കുന്ന വൈക്കോലുകൾക്ക് തീപിടിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കാന്പ്രത്തുചള്ളയിലും പല്ലശനയിലും ട്രാക്ടറിലെ വൈക്കോലിനു തീപിടിച്ച സംഭവങ്ങളുമുണ്ടായി. കനത്ത വേനൽച്ചൂടിനാൽ അയ്യൻവീട്ടുചള്ള, പാട്ടികുളം, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ വൈക്കോൽകൂനകൾ കത്തിനശിച്ച സംഭവവമുണ്ടായി. ഈവർഷം…
Read Moreസൈക്കിൾ വാങ്ങണമെന്ന മോഹങ്ങളെല്ലാം മനസ്സിലൊതുക്കി! പത്തുവയസുകാരൻ നെവിൻ വിമ്യക്കായി നല്കിയത് തന്റെ കൊച്ചു വലിയ സമ്പാദ്യം
വടക്കഞ്ചേരി: സൈക്കിൾ വാങ്ങണമെന്ന മോഹങ്ങളെല്ലാം മനസ്സിലൊതുക്കി അഞ്ച് വയസുകാരിയുടെ ചികിത്സാ ചെലവിലേക്ക് പത്ത് വയസുകാരനായ നെവിൻ നല്കിയത് 1800 രൂപ. കിഴക്കഞ്ചേരി പുന്നപ്പാടം മണികണ്ഠൻ- വിജയകുമാരി ദന്പതികളുടെ ഏക മകൾ വിമ്യയുടെ ചികിത്സക്കായാണ് ഹുണ്ടിക (കുടുക്ക )യിൽ സ്വരൂപിച്ചിരുന്ന പണം നെവിൻ നൽകിയത്. മംഗലംഡാം സെന്റ് മേരീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നെവിൻ. വാൽകുളന്പ് കൊട്ടടി ചെന്തിട്ടയിൽ റോബിന്റെ മകനാണ് ഈ മിടുക്കൻ. വിമ്യ ആരാണെന്നോ അവൾ എവിടെ പഠിക്കുന്നു, വിമ്യയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ അതൊന്നും നെവിന് അറിയില്ല. എന്നാൽ വിമ്യയുടെ ചികിത്സാ ചെലവിനുള്ള പത്ത് ലക്ഷം രൂപ കണ്ടെത്താൻ വടക്കഞ്ചേരി -വാൽകുളന്പ് റൂട്ടിലോടുന്ന പൊന്നൂസ് എന്ന ബസ് കാരുണ്യ യാത്ര നടത്തുന്നുണ്ടെന്ന് അവൻ തലേ ദിവസം തന്നെ അറിഞ്ഞിരുന്നു. പാവം കുട്ടി പൂന്പാറ്റയെപ്പോലെ പാറി പറക്കേണ്ട ഇളംപ്രായത്തിൽ വലിയ രോഗത്തിന് അടിമപ്പെട്ട കുട്ടിയുടെ വേദന…
Read Moreവിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും നാട്ടിൽ പൂവിട്ടുതുടങ്ങി
ഇരിങ്ങാലക്കുട: നാട്ടിൽ വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും കുലച്ചു. ആസാദ്റോഡിൽ തൊഴുത്തുപറന്പിൽ പ്രിൻസിന്റെ വീടിനു മുന്പിൽ നട്ട ഈന്തപ്പനകളിലൊന്നാണു ആദ്യമായി കുലച്ചത്. 12 ഓളം കുലകളാണു പനയിലുള്ളത്. മൂന്നു വർഷം മുന്പാണ് മണ്ണുത്തിയിൽനിന്ന് പ്രിൻസ് പനകൾ വാങ്ങി വീടിനു മുന്പിൽ നട്ടത്. പലയിടത്തും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകൾ വച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവ കുലക്കാറില്ലെന്നു പറയുന്നു. ഗൾഫ് രാജ്യങ്ങളടക്കമുള്ളിടത്ത് കടുത്ത ചൂടിലാണു ഈന്തപ്പനകൾ കുലയ്ക്കുക. കേരളത്തിലും ചൂടിന്റെ കാഠിന്യം അതികഠിനമാകുന്നതിന്റെ സൂചനയായിട്ടാണ് ഈന്തപ്പനകൾ കുലക്കുന്നതെന്നാണു കരുതുന്നത്. ഈന്തപ്പനകൾ കൂടാതെ കണികൊന്നകളും നഗരത്തിലും പരിസരത്തും വ്യാപകമായി പൂത്തിട്ടുണ്ട്. വിഷുവിനു ഇനി ഒരു മാസത്തോളം അവശേഷിക്കെ മിക്കയിടങ്ങളിലെ തൊടിയിലും കൊടുംവേനലിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്നകൾ നാട്ടിലെയും നഗരങ്ങളിലെയും പുരയിടങ്ങളിലെ വർണക്കാഴ്ചയാണ്. മീന മാസത്തിലെ അവസാന ആഴ്ചകളിൽ തളിർത്ത് പൂവിടാറുള്ള കണിക്കൊന്നകളാണ് മീനമാസം ആരംഭിക്കുന്നതിനു മുന്പേ തന്നെ പൂവിട്ടിരിക്കുന്നത്. മേടം…
Read Moreപാലക്കാട് ജില്ല ഉരുകുന്നു; താപനില 41 ഡിഗ്രിയിൽ; സൂര്യാഘാതമേറ്റ് നിരവധിയാളുകൾ
പാലക്കാട്: കടുത്ത വേനലിൽ നെഞ്ചകത്തു തീയുമായി പാലക്കാട്ടുകാർ. തീപാറിയ്ക്കുന്ന കാറ്റും കാഴ്ച്ചയെ തളർത്തുന്ന വെളിച്ചവും മാത്രമല്ല പാലക്കാടിന് ഈ വേനൽ. കുടിവെള്ളം, തീപിടുത്തങ്ങൾ തുടങ്ങി നിരവധി പൊള്ളുന്ന സംഭവ വികാസങ്ങളുമായി തകർത്താടുകയാണ് വേനൽ. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധിപേർക്ക് ഇതിനകം സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. കഴിഞ്ഞദിവസം ഒന്നരവയസിനുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ യുവതി തളർന്നുവീണ് മരിച്ചത് താപാഘാതത്തെ തുടർന്നാണെന്ന് പ്രാഥിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് അപൂർവമായ ഈ സംഭവത്തെ ഇത്തരത്തമൊരു നിഗമനത്തിൽ കാണുന്നത്. ടെറസിൽ കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണ് മരിച്ചത്. സംഭവദിവസം പ്രദേശത്ത കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കുമെന്നും അധികൃതർവ്യക്തമാക്കിയിട്ടുണ്ട്, ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25)ആണ് മരിച്ചത്.കനത്ത ചൂടിൽ വെന്തുരുകയാണ് പാലക്കാട്. പകൽസമയത്തെ ശരാശരി താപനില 40-41 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്നത് കടുത്ത വരൾച്ച തന്നെയെന്നു ഉറപ്പിക്കാം. മാർച്ച് മാസം തുടങ്ങുന്പോൾത്തന്നെ പാലക്കാട്ടെ…
Read Moreഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം ; സഹായകേന്ദ്രം തുറന്നു
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമഷൻ ഓഫീസിൽ സഹായകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡി.ബാലമുരളി നിർവഹിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായാണ് സഹായകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് വരെ നേരിട്ടെത്തി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് എന്നിവയുടെ പ്രവർത്തന രീതിയും വോട്ട് ചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാം. സ്വീപിന്റെ ജില്ലാ യൂത്ത് ഐക്കണും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ് എം.ബി. പ്രണവ് എന്നിവർ മുഖ്യാതിഥികളായി. എ.ഡി.എം എൻ.എം മെഹറലി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, ആർ.ഡി.ഒ ആർ. രേണു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.…
Read More