വടക്കഞ്ചേരി: സൈക്കിൾ വാങ്ങണമെന്ന മോഹങ്ങളെല്ലാം മനസ്സിലൊതുക്കി അഞ്ച് വയസുകാരിയുടെ ചികിത്സാ ചെലവിലേക്ക് പത്ത് വയസുകാരനായ നെവിൻ നല്‍കിയത് 1800 രൂപ. കിഴക്കഞ്ചേരി പുന്നപ്പാടം മണികണ്ഠൻ- വിജയകുമാരി ദന്പതികളുടെ ഏക മകൾ വിമ്യയുടെ ചികിത്സക്കായാണ് ഹുണ്ടിക (കുടുക്ക )യിൽ സ്വരൂപിച്ചിരുന്ന പണം നെവിൻ നൽകിയത്. മംഗലംഡാം സെന്റ് മേരീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നെവിൻ. വാൽകുളന്പ് കൊട്ടടി ചെന്തിട്ടയിൽ റോബിന്റെ മകനാണ് ഈ മിടുക്കൻ. വിമ്യ ആരാണെന്നോ അവൾ എവിടെ പഠിക്കുന്നു, വിമ്യയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ അതൊന്നും നെവിന് അറിയില്ല. എന്നാൽ വിമ്യയുടെ ചികിത്സാ ചെലവിനുള്ള പത്ത് ലക്ഷം രൂപ കണ്ടെത്താൻ വടക്കഞ്ചേരി -വാൽകുളന്പ് റൂട്ടിലോടുന്ന പൊന്നൂസ് എന്ന ബസ് കാരുണ്യ യാത്ര നടത്തുന്നുണ്ടെന്ന് അവൻ തലേ ദിവസം തന്നെ അറിഞ്ഞിരുന്നു. പാവം കുട്ടി പൂന്പാറ്റയെപ്പോലെ പാറി പറക്കേണ്ട ഇളംപ്രായത്തിൽ വലിയ രോഗത്തിന് അടിമപ്പെട്ട കുട്ടിയുടെ വേദന…
Read MoreCategory: Palakkad
വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും നാട്ടിൽ പൂവിട്ടുതുടങ്ങി
ഇരിങ്ങാലക്കുട: നാട്ടിൽ വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും കുലച്ചു. ആസാദ്റോഡിൽ തൊഴുത്തുപറന്പിൽ പ്രിൻസിന്റെ വീടിനു മുന്പിൽ നട്ട ഈന്തപ്പനകളിലൊന്നാണു ആദ്യമായി കുലച്ചത്. 12 ഓളം കുലകളാണു പനയിലുള്ളത്. മൂന്നു വർഷം മുന്‍പാണ് മണ്ണുത്തിയിൽനിന്ന് പ്രിൻസ് പനകൾ വാങ്ങി വീടിനു മുന്പിൽ നട്ടത്. പലയിടത്തും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകൾ വച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവ കുലക്കാറില്ലെന്നു പറയുന്നു. ഗൾഫ് രാജ്യങ്ങളടക്കമുള്ളിടത്ത് കടുത്ത ചൂടിലാണു ഈന്തപ്പനകൾ കുലയ്ക്കുക. കേരളത്തിലും ചൂടിന്റെ കാഠിന്യം അതികഠിനമാകുന്നതിന്റെ സൂചനയായിട്ടാണ് ഈന്തപ്പനകൾ കുലക്കുന്നതെന്നാണു കരുതുന്നത്. ഈന്തപ്പനകൾ കൂടാതെ കണികൊന്നകളും നഗരത്തിലും പരിസരത്തും വ്യാപകമായി പൂത്തിട്ടുണ്ട്. വിഷുവിനു ഇനി ഒരു മാസത്തോളം അവശേഷിക്കെ മിക്കയിടങ്ങളിലെ തൊടിയിലും കൊടുംവേനലിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്നകൾ നാട്ടിലെയും നഗരങ്ങളിലെയും പുരയിടങ്ങളിലെ വർണക്കാഴ്ചയാണ്. മീന മാസത്തിലെ അവസാന ആഴ്ചകളിൽ തളിർത്ത് പൂവിടാറുള്ള കണിക്കൊന്നകളാണ് മീനമാസം ആരംഭിക്കുന്നതിനു മുന്‍പേ തന്നെ പൂവിട്ടിരിക്കുന്നത്. മേടം…
Read Moreപാലക്കാട് ജില്ല ഉരുകുന്നു; താപനില 41 ഡിഗ്രിയിൽ; സൂര്യാഘാതമേറ്റ് നിരവധിയാളുകൾ
പാലക്കാട്: കടുത്ത വേനലിൽ നെഞ്ചകത്തു തീയുമായി പാലക്കാട്ടുകാർ. തീപാറിയ്ക്കുന്ന കാറ്റും കാഴ്ച്ചയെ തളർത്തുന്ന വെളിച്ചവും മാത്രമല്ല പാലക്കാടിന് ഈ വേനൽ. കുടിവെള്ളം, തീപിടുത്തങ്ങൾ തുടങ്ങി നിരവധി പൊള്ളുന്ന സംഭവ വികാസങ്ങളുമായി തകർത്താടുകയാണ് വേനൽ. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിരവധിപേർക്ക് ഇതിനകം സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. കഴിഞ്ഞദിവസം ഒന്നരവയസിനുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെ യുവതി തളർന്നുവീണ് മരിച്ചത് താപാഘാതത്തെ തുടർന്നാണെന്ന് പ്രാഥിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് അപൂർവമായ ഈ സംഭവത്തെ ഇത്തരത്തമൊരു നിഗമനത്തിൽ കാണുന്നത്. ടെറസിൽ കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണ് മരിച്ചത്. സംഭവദിവസം പ്രദേശത്ത കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കുമെന്നും അധികൃതർവ്യക്തമാക്കിയിട്ടുണ്ട്, ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25)ആണ് മരിച്ചത്.കനത്ത ചൂടിൽ വെന്തുരുകയാണ് പാലക്കാട്. പകൽസമയത്തെ ശരാശരി താപനില 40-41 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്നത് കടുത്ത വരൾച്ച തന്നെയെന്നു ഉറപ്പിക്കാം. മാർച്ച് മാസം തുടങ്ങുന്പോൾത്തന്നെ പാലക്കാട്ടെ…
Read Moreഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം ; സഹായകേന്ദ്രം തുറന്നു
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമഷൻ ഓഫീസിൽ സഹായകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡി.ബാലമുരളി നിർവഹിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായാണ് സഹായകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് വരെ നേരിട്ടെത്തി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് എന്നിവയുടെ പ്രവർത്തന രീതിയും വോട്ട് ചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാം. സ്വീപിന്റെ ജില്ലാ യൂത്ത് ഐക്കണും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി. പ്രണവ് എന്നിവർ മുഖ്യാതിഥികളായി. എ.ഡി.എം എൻ.എം മെഹറലി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, ആർ.ഡി.ഒ ആർ. രേണു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.…
Read Moreഹൈക്കോടതി ഉത്തരവിൽ ഫ്ളക്സ് വഴിമാറുന്നു; ഇനി ബോഹർ ചുമരെഴുത്ത്
ആലത്തൂർ: ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്താൽ പ്രചാരണരംഗത്തുനിന്ന് ഫ്ളൈക്സ് ബോർഡുകൾ വഴിമാറും. പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം വരുന്നതോടെ പായൽപിടിച്ചുകിടക്കുന്ന ചുമരുകളും മതിലുകളും വെള്ളയടിച്ച് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമായി തെളിയും.ചുമരെഴുതിയും തുണിബാനർ എഴുത്തുമായി ജീവിതം കരുപ്പിടിപ്പിച്ചിരുന്നകലാകാരന്മാർ പ്ലാസ്റ്റിക്,പി.വി.സി.ഫൽക്സ് ബോർഡുകളുടെ വരവോടെ പെയിന്റർമാരായി മാറിയിരുന്നു. കലാമികവ് ആവശ്യമായ ചുവരെഴുത്ത്,ബാനർ എഴുത്ത് രംഗത്ത് തങ്ങളുടെ ജീവിതം വീണ്ടു പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണിവർ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പാർട്ടികൾ ചുമരെഴുത്തുകാരെ കണ്ടെത്തി മതിലുകളിലും ചുമരുകളിലും എഴുത്ത് നടത്തിക്കഴിഞ്ഞു.സ്ഥാനാർത്ഥിപ്രഖ്യാപനം നീണ്ടുപോകുന്ന കക്ഷികളാകട്ടെ ചുമരുകളിൽ ’ബുക്ക്ഡ്’ എന്നെഴുതിയും ചിഹ്നം വരച്ചും സ്ഥാനാർത്ഥിയുടെ പേരെഴുതാതെ വോട്ടഭ്യർത്ഥിച്ചും തങ്ങളും പിന്നിൽ അല്ലെന്ന് പ്രഖ്യാപിക്കുകയാണ്. പുഞ്ചിപൊഴിച്ച് കൈഉയർത്തി അഭിവാദ്യം ചെയ്യുകയും കൈകൂപ്പി വിനയാന്വിതരാകുകയും ചെയ്യുന്ന സ്ഥാനാർത്ഥികളുടെ ജീവസുറ്റ ഫ്ളക്സ് ബോർഡുകൾക്ക് ഇതൊന്നും പകരമാകില്ലെന്നത് പ്രവർത്തകരെ നിരാശപ്പെടുത്തുന്നുണ്ട്. ഫ്ളക്സിനു പകരം പരിസ്ഥിതി സൗഹൃദക്കാരനായ ’ബോഹർ’ വരും. ഫൽക്സിന്റെ മിഴിവും തെളിവും…
Read Moreജനാധിപത്യത്തിനായി കലാകാരന്മാർ ചോദ്യങ്ങൾ ചോദിക്കണമെന്ന് ഗിരീഷ് കാസറവള്ളി
തൃശൂർ: ജനാധിപത്യം നിലനില്ക്കണമെങ്കിൽ അധികാരികൾക്കു മുന്നിൽ ചോദ്യങ്ങൾ ഉയരണമെന്നു സംവിധായകൻ ഗിരീഷ് കാസറവള്ളി. 14-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സർക്കാരിനോടു വിധേയത്വം പുലർത്തുന്ന കലാകാരന്മാർ നിശബ്ദരായിക്കൂടാ. തങ്ങളുടെ സൃഷ്ടിയിലൂടെ കലാകാരന്മാർ ചോദ്യങ്ങൾ ചാദിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ കൃഷ്ണനുണ്ണി അധ്യക്ഷനായി. ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ കെ. ഗോപിനാഥ്, കൗണ്‍സിലർ സന്പൂർണയ്ക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ, ദ ലവർ ഓഫ് കളർ സംവിധാനം ചെയ്ത ശരീഫ് ഈസ, മികച്ച ശബ്ദമിശ്രണത്തിന് അവാർഡ് ലഭിച്ച ജയദേവൻ ചക്കാടത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ബെന്നി ബെനഡിക്ട്, എ. രാധാകൃഷ്ണൻ, ചലച്ചിത്രോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഡേവിസ് ചുങ്കത്ത്, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.സിനിമാസ്വാദകർക്കുള്ള മികച്ച വിരുന്നാകും ഇന്നു മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.…
Read Moreസിപി ഐയെ ഇടതുമുന്നണിയിൽ നിന്ന് തുരത്തണമെന്ന് ആഗ്രഹിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിൽ
മണ്ണാർക്കാട്: സിപിഐയെ പുറത്തുചാടിക്കാൻ നോക്കണ്ടെന്ന് കെ.പി.സുരേഷ് രാജ്.സിപിഐയെ എൽഡിഎഫ് നിന്നുമകറ്റി പുറത്തുചാടിക്കാനുള്ള ഒരു വിഭാഗത്തിന്റെ കരുനീക്കം നടക്കില്ലെന്നുംസിപിഐ ജില്ലാ സെക്രട്ടറി സുരേഷ് പറഞ്ഞു. ഇടതുമുന്നണിയിൽനിന്ന് സിപിഐയെ അടർത്തിയെടുക്കാൻ ആരും മനപായസമുണ്ണേണ്ട. സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഇടതുമുന്നണിയിൽനിന്ന് സിപി ഐയെ മാറ്റിനിർത്താൻ കഴിയില്ല. അത്തരത്തിലുള്ള ബന്ധമാണ് ഇടതുമുന്നണിക്കുള്ളതെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മര്യാദകൾ പാലിച്ചാണ് സിപിഐ ഇടതുമുന്നണിയിൽ നിലകൊള്ളുന്നത്. സിപിഐയെ പ്രകോപിപ്പിക്കും വിധമുള്ള സിപിഎമ്മിന്റെ നീക്കങ്ങളൊന്നും വിലപ്പോകില്ല. ഇരുപാർട്ടികളിലും കൊലപാതകങ്ങൾ നടന്നിട്ടും മുന്നണിക്ക് കോട്ടമില്ല. സിപിഐ മുന്നണി മര്യാദ വിടുന്ന പാർട്ടിയല്ല:. സിപി ഐയെ ഇടതുമുന്നണിയിൽ നിന്ന് തുരത്തണമെന്ന് ആഗ്രഹിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഇപ്പോൾ ലോക്സഭയിലേക്ക് മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ വിജയവും മോദി സർക്കാരിന്റെ പതനവുമാണ്…
Read Moreതെരഞ്ഞെടുപ്പിൽ സ്വത്ത് വിവരം കാട്ടിയില്ല; ഹൈക്കോടതി വിധി കാത്ത് പട്ടാന്പി നഗരസഭാ അംഗങ്ങൾ
ഷൊർണൂർ: അയോഗ്യരായ പട്ടാന്പി നഗരസഭ അംഗങ്ങൾക്ക് ഇനി രക്ഷ ഹൈക്കോടതി മാത്രം. സ്വത്തുവിവരം സമർപ്പിക്കാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയ പട്ടാന്പി നഗരസഭയിലെ 24 കൗണ്‍സിലർമാരും ഹൈക്കോടതിയെ സമീപിച്ച് അയോഗ്യതയിൽനിന്നും രക്ഷപ്പെടാനാണ് നീക്കം നടത്തുന്നത്. അതേസമയം സ്വത്തുവിവരം സമർപ്പിക്കാത്തതിനാൽ കൗണ്‍സിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ കൗണ്‍സിലറും അയോഗ്യനായത് കൗതുകകരമായി. നിശ്ചിത സമയത്തിനുള്ളിൽ സ്വത്തുവിവരം സമർപ്പിക്കാത്തതിനാൽ പട്ടാന്പി നഗരസഭയിൽ ഭരണപ്രതിപക്ഷ നിരയിലെ 24 കൗണ്‍സിലർമാർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കല്പിച്ചത്. ഇവരെല്ലാം ഹൈക്കോടതിയെ സമീപിച്ച് അയോഗ്യത ഭീഷണിയിൽ നിന്നും രക്ഷപ്പെടാനാണ് ഇപ്പോൾ നീക്കം തുടങ്ങിയിട്ടുള്ളത്. കേരള മുനിസിപ്പൽ ആക്ട് പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്തി ബാധ്യതാ വിവരം സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇക്കാര്യത്തിൽ നഗരസഭയിലെ 24 കൗണ്‍സിലർമാരും വീഴ്ചവരുത്തി. തുടർന്നാണ് കഴിഞ്ഞദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ കൗണ്‍സിലർമാരെ അയോഗ്യരാക്കി ഉത്തരവിട്ടത്. 2015 നവംബർ 12ന്…
Read Moreവിമ്യയുടെ ചികിത്സാചെലവിനായി പൊന്നൂസ് ബസിന്റെ കാരുണ്യയാത്ര നാളെ
വടക്കഞ്ചേരി: അഞ്ചുവയസുകാരി വിമ്യയുടെ ചികിത്സാചെലവിനുള്ള പണം കണ്ടെത്താൻ അനുഗ്രഹ ബസിനു പിന്നാലെ വടക്കഞ്ചേരി-കണിച്ചിപ്പരുത-പനംങ്കുറ്റി റൂട്ടിലോടുന്ന പൊന്നൂസ് ബസ് നാളെ കാരുണ്യയാത്ര നടത്തും.വള്ളിയോട് മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് ബസുടമ അവറാച്ചൻ ഈ സൽപ്രവൃത്തി നടത്തുന്നത്. യാത്രക്കാരുടെ കാരുണ്യ സംഭാവനയ്ക്കൊപ്പം റൂട്ടിലെ പ്രധാന സെന്ററുകളിൽനിന്നും ധനസമാഹരണം നടത്തുമെന്ന് സൗഹൃദ ജനറൽ കണ്‍വീനർ ശ്രീനാഥ് പറഞ്ഞു.കൂലിപ്പണിക്കാരായ കിഴക്കഞ്ചേരി തച്ചക്കോട് മണികണ്ഠൻ-വിജയകുമാരി ദന്പതികളുടെ ഏകമകളായ വിമ്യയുടെ ഒരു വൃക്കയ്ക്ക് പഴുപ്പ് ബാധിച്ചിരിക്കുകയാണ്. അടുത്തതിലേക്ക് രോഗം ബാധിക്കാതിരിക്കാൻ പഴുപ്പുബാധിച്ച വൃക്ക നീക്കം ചെയ്യണം. ഇതിനുള്ള ഓപ്പറേഷനും തുടർചികിത്സയ്ക്കുമായി പത്തുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിട്ടുള്ളത്.വിമ്യയുടെ ചികിത്സാനിധിയിലേക്ക് കഴിഞ്ഞദിവസം വടക്കഞ്ചേരി-പുതുക്കോട് റൂട്ടിലോടുന്ന അനുഗ്രഹ ബസ് കാരുണ്യയാത്ര സംഘടിപ്പിച്ച് 53,000 രൂപ സമാഹരിച്ചിരുന്നു.
Read Moreറോഡിലെ ഗർത്തം; അലയാർ-വണ്ടിത്താവളം വഴിയുള്ള വാഹനസഞ്ചാരം അപകടഭീഷണിയിൽ
ചിറ്റൂർ: അലയാർ-വണ്ടിത്താവളം പാതിയിൽകുളത്തിനുസമീപം ബണ്ടിൽ രൂപംകൊണ്ട ഗർത്തം ഇതുവഴിയുള്ള വാഹനസഞ്ചാരം ദുർഘടമാക്കി. നിലവിൽ ഇവിടെ ഒരു ബസിനു മാത്രം സഞ്ചരിക്കാനുള്ള വീതിയേയുള്ളൂ. യു ആകൃതിയിൽ കുളത്തിനു ബണ്ട് വളവുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു ഇരുചക്രവാഹനങ്ങൾ ഗത്തത്തിലേക്കു വീണ് യാത്രക്കാർക്കു പരിക്കേറ്റിരുന്നു. രാത്രിസമയത്ത് എതിർദിശയിൽനിന്നും വരുന്ന വാഹനങ്ങൾക്കു വഴിമാറി കൊടുക്കുന്നതിനിടെ ഗർത്തത്തിൽ ഇടിച്ചിറങ്ങിയാണ് മിക്കപ്പോഴും അപകടമുണ്ടാകുന്നത്.പതിനഞ്ചു സ്വകാര്യ ബസുകൾക്കു പുറമേ 25ൽ കൂടുതൽ വിദ്യാർഥികളുടെ ബസുകളും ഇതുവഴി സഞ്ചരിക്കുന്നു. നന്ദിയോട്, ഏന്തൽപ്പാലം, അയ്യപ്പൻകാവ്, പന്തൽമൂച്ചി, പട്ടഞ്ചേരി, തണ്ണീർപന്തൽ എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലേക്ക് ദൂരക്കുറവുള്ളതിനാൽ അലയാർ വഴിയാണ് പതിവായി സഞ്ചരിക്കുന്നത്.മീനാക്ഷിപുരം-വണ്ടിത്താവളം പ്രധാനപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും അലയാർ പ്രധാനപാതയിലൂടെയാണ്. സ്ഥലത്തെ അപകടാവസ്ഥ തിരിച്ചറിയാൻ നാട്ടുകാർ ഗർത്തത്തിന് ഇരുവശവും ബാരൽ സ്ഥാപിച്ച് അപകട മുന്നറിയിപ്പിനായി ചുവന്നകൊടിയും സ്ഥാപിച്ചിരിക്കുകയാണ്. എത്രയുംവേഗം ഗർത്തം നികത്തി പുനർനിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read More