ഒറ്റപ്പാലം: വിവാദങ്ങൾക്കൊടുവിൽ നഗരസഭ ഭരണസമിതി കുപ്പിവെള്ള കന്പനിക്ക് നല്കിയ സാങ്കേതികാനുമതി റദ്ദാക്കാൻ നിർബന്ധിതരായി. ഭരണപക്ഷത്തുനിന്നും പാർട്ടിക്കുള്ളിൽനിന്നും തന്നെ പ്രശ്നത്തിൽ ശക്തമായ ചേരിതിരിവ് ഉണ്ടായ സാഹചര്യത്തിലാണ് സാങ്കേതികാനുമതി റദ്ദാക്കാൻ കഴിഞ്ഞദിവസം ചേർന്ന കൗണ്സിൽ യോഗത്തിൽ ചെയർമാൻ തീരുമാനമെടുത്തത്. കൗണ്സിൽ യോഗത്തിൽ ചർച്ചചെയ്യാതെ സെക്രട്ടറി അനുമതി നല്കിയത് തെറ്റായിപ്പോയെന്നും കന്പനി പ്രവർത്തനം ആരംഭിച്ചാൽ ഭാവിയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഒറ്റപ്പാലത്ത് അനുഭവപ്പെടുമെന്നും സിപിഎം കൗണ്സിലർമാർ തന്നെ നിലപാടെടുത്തു. അതേസമയം നഗരസഭാധ്യക്ഷൻ അറിയാതെ സെക്രട്ടറി കന്പനിക്ക് അനുമതി നല്കുകയില്ലെന്നും വിഷയം വിവാദമായതോടെ കുറ്റം സെക്രട്ടറിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ ആക്ഷേപം അനുമതി നല്കിയത് തെറ്റാണെന്നും കോടതി നിർദ്ദേശപ്രകാരമാണ് നല്കിയതെങ്കിൽ നഗരസഭയും കോടതിയെ സമീപിക്കണമെന്നും ആവശ്യമുയർന്നു. അതേസമയം കോടതി നിർദേശം അറിഞ്ഞിരുന്നെങ്കിലും അനുമതി നല്കാൻ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സെക്രട്ടറി അനുമതി നല്കിയതെന്നും നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി വ്യക്തമാക്കി.
Read MoreCategory: Palakkad
വേനൽ കാട്ടുതീ വ്യാപകമായപ്പോൾ ഉദ്യോഗസ്ഥർ പരിശീലനത്തിൽ..!
മണ്ണാർക്കാട്: കനത്ത വേനലിനെ തുടർന്ന് കാടുകത്തുന്പോഴും ഉദ്യോഗസ്ഥർ ഇപ്പോൾ പരിശീലനത്തിൽ. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വിവിധ റേഞ്ചുകളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് ശക്തമായ വേനൽക്കാലത്ത് വനംവകുപ്പ് പരിശീലനത്തിന് അയച്ചിരിക്കുന്നത്. ഫോറസ്റ്റ് ഗാർഡ്, വാച്ചർമാർ, ഓഫീസർമാർ എന്നിങ്ങനെ നൂറോളം ജീവനക്കാരാണ് വേനൽക്കാല പരിശീലനത്തിനു പോയിരിക്കുന്നത്. അട്ടപ്പാടി ഉൾപ്പെടെ ഏഴു ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള ബീറ്റ് ഓഫീസർമാർ, ട്രൈബൽ വാച്ചർമാർ, ഫോറസ്റ്റ് ഗാർഡുമാർ എന്നിവരാണിവർ.ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ട്രൈബൽ വാച്ചർമാരും ഇക്കൂട്ടത്തിൽപെടുന്നു. ഐഎച്ച്ആർഡി, എപിസിസിഎഫ് വിംഗിന്റെ കർശനനിർദേശത്തെ തുടർന്നാണ് കൊടുംവേനലിൽ ഇവരെ പരിശീലനത്തിന് അയയ്ക്കാൻ കാരണം. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴിൽ വരുന്ന മിക്കയിടത്തും ശക്തമായ കാട്ടുതീയാണ് ഉണ്ടാകുന്നത്. അഗളി റേഞ്ചിൽപെട്ട മുക്കാലി, പുതൂർ, ഷോളയൂർ, ഒമ്മല, മണ്ണാർക്കാട് റേഞ്ചിൽ ഉൾപ്പെട്ട തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം എന്നീ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് പരിശീലനത്തിനു പോയിരിക്കുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ വനം കൈയേറ്റവും മറ്റും…
Read Moreഒറ്റപ്പാലത്തെ കുപ്പിവെള്ള പ്ലാന്റ് ; മന്ത്രി റിപ്പോർട്ട് തേടി; കുപ്പിവെള്ള കമ്പനിക്കെതിരെ പാർട്ടികൾക്കു മൗനം
ഒറ്റപ്പാലം: നഗരത്തിനുള്ളിൽ വൻസ്വകാര്യ വാട്ടർബോട്ടിൽ പ്ലാന്റിന് തീരുമാനം. ലക്ഷ്യം വൻജലചൂഷണം രാഷ്ട്രീയ പാർട്ടികൾക്ക് മിണ്ടാട്ടമില്ല. ഇക്കാര്യത്തിൽ മന്ത്രി റിപ്പോർട്ട് തേടി. നഗരത്തിനുള്ളിൽ നിർമാണം നടന്നുവരുന്ന സ്വകാര്യ വാട്ടർബോട്ടിൽ പ്ലാന്റിന് അനുമതി നല്കിയതുമായി ബന്ധപ്പെട്ടാണ് വ്യാപക പരാതി. എന്നാൽ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ വകുപ്പുമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടറോട് വിശദീകരണം തേടിയത് മേൽപറഞ്ഞ പ്ലാൻറ് നിലവിൽ വരുന്നപക്ഷം വൻജലചൂഷണവും ഭൂഗർഭജലം വ്യാപകമായി ഉൗറ്റിയെടുക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ റസിഡൻഷ്യൽ അസോസിയേഷനുകൾ നല്കിയ പരാതിയിലാണ് നടപടിയുണ്ടായിട്ടുള്ളത്. അനുമതി സ്റ്റേ ചെയ്യുന്നതിനായി നിയമനടപടി സ്വീകരിക്കാനാണ് റസിഡൻഷ്യൽ അസോസിയേഷനുകൾ തീരുമാനിച്ചത്. വേണ്ടത്ര പഠനം നടത്താതെയും പരിസരവാസികളുടെ സമ്മതപത്രം വാങ്ങാതെയുമാണ് പ്ലാന്റിന് നഗരസഭ അനുമതി നല്കിയിട്ടുള്ളതെന്ന് ആരോപിച്ച് സിറ്റിസണ് ഫോറം പ്രസിഡന്റ് ആർ.പി.ശ്രീനിവാസൻ മന്ത്രിക്ക് പരാതി നല്കിയിരുന്നു. നിയമവിരുദ്ധമായാണ് സാങ്കേതികാനുമതി നേടിയതെന്നും ഇതിന്റെ മറവിൽ വൻതിരിമറി നടക്കുമെന്നും പരാതിയിൽ പറയുന്നു ഇത് പരിഗണിച്ചാണ്…
Read Moreകോഴിക്കോട്-പാലക്കാട്ദേശീയപാതയിലെ മണ്ണാർക്കാട് ട്രാഫിക് പരിഷ്കരണം വേണമെന്ന ആവശ്യം ശക്തം
മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട്ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന മണ്ണാർക്കാട് നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. നിലവിലുള്ളതു പൂർണമായി പിന്തള്ളി ആധുനികരീതിയിലും നാടിന് ആവശ്യമുള്ളതുമായ വിധത്തിൽ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് മണ്ണാർക്കാട് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ആരും തയാറാകുന്നില്ലത്രേ. മിക്കപ്പോഴും പോലീസ് ട്രാഫിക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്. മണ്ണാർക്കാട് നഗരത്തിൽ സുരക്ഷിത ഗതാഗതപരിഷ്കരണം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. പുതിയ പരിഷ്കരണത്തിനായി ആദ്യം ചെയ്യേണ്ടത് ഓട്ടോറിക്ഷാ സ്റ്റാൻഡുകളുടെ പുനഃക്രമീകരണമാണ്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പൂർണമായും ദേശീയപാതയിൽനിന്നും ഒഴിവാക്കി ഇവർക്കായി പുതിയ സ്ഥലം കണ്ടെത്തുകയും ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുകയും വേണം. ഇതിനു പുറമേ ദേശീയപാതയിലെ അനധികൃത പാർക്കിംഗും ഒഴിവാക്കണം. സ്റ്റോപ്പിലല്ലാതെ നിർത്തി ബസുകളിൽ ആളെ കയറ്റുന്നവർക്കെതിരേ കർശനനടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരം നിർദേശങ്ങളും നടപടികളും അംഗീകരിച്ചാൽ മാത്രമേ ദേശീയപാത…
Read Moreവടക്കഞ്ചേരി ടൗണിൽ തുണിക്കടയിലെ തീപ്പിടിത്തം; ചട്ടങ്ങൾ പാലിക്കാതെയുള്ള കെട്ടിട നിർമാണം അപകട കാരണമായി
വടക്കഞ്ചേരി: കെട്ടിടനിർമാണ ചടങ്ങളും സുരക്ഷാസംവിധാനങ്ങളും പൂർണമായും ലംഘിച്ചുള്ള കെട്ടിടനിർമാണമാണ് ഇന്നലെ തീപിടിത്തമുണ്ടായ കനിഹ തുണിക്കട പ്രവർത്തിക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള വടക്കഞ്ചേരി ടൗണിലെ കെട്ടിടങ്ങളെന്ന് അഗ്്നിശമനസേന ജില്ലാ മേധാവി അരുണ് ഭാസ്കർ പറഞ്ഞു. സുരക്ഷാസംവിധാനമില്ലാത്ത കെട്ടിടം മൂലമാണ് അരമണിക്കൂർകൊണ്ട് നിയന്ത്രിക്കാവുന്ന തീ നിയന്ത്രിക്കാൻ മൂന്നുമണിക്കൂർ അശ്രാന്തപരിശ്രമം വേണ്ടിവന്നത്. നാലുനിലകളുള്ള കെട്ടിടത്തിൽ ഉള്ളിൽനിന്നു മാത്രമാണ് ചെറിയ കോണി മുകളിലേക്കുള്ളത്. പുറമേ കോണികളോ കെട്ടിടത്തിനു ചുറ്റും മതിയായ സ്ഥലമോ ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. ഗ്രൗണ്ട് ഫ്ളോറിന്റെ അടിയിലും മുകളിലുമെല്ലാം അനധികൃത നിർമാണമുണ്ട്. ആളുകൾ കടയിലുള്ള സമയത്തായിരുന്നു തീപിടിത്തമെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നുവെന്നും അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടൽ മൂലമാണ് ഇത്രയെങ്കിലും ചെയ്യാനായതെന്നും അദ്ദേഹം വിശദീകരിച്ചു. വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തിനു കീഴിൽ വരുന്ന ഭൂരിഭാഗം കെട്ടിടങ്ങളുടെയും സ്ഥിതി ഏറെ ഗൗരവതരമാണ്. ഓഡിറ്റോറിയങ്ങൾ, മറ്റു ബഹുനില കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയിലൊന്നും…
Read Moreവേനൽമഴ തുടങ്ങി: കാലവർഷം വിളിപ്പാടകലെ; തലചായ്ക്കാനിടമില്ലാതെ ആദിവാസികൾ
അഗളി: വേനൽമഴ തുടങ്ങി. കാലവർഷം വിളിപ്പാടകലെയുമെത്തി. അട്ടപ്പാടിയിൽ നൂറുക്കണക്കിന് ആദിവാസി കുടുംബങ്ങൾ പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊല്ലങ്ങൾക്ക് മുന്പ് താമസിച്ചിരുന്ന വീട് പൊളിച്ചുനീക്കി. ഇഴഞ്ഞുനീങ്ങുന്ന വീട് പണി പലതും പാതിവഴിയിൽ മുടങ്ങി. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയുള്ള സർക്കാരിന്റെ ഭവന നിർമാണമാണ് പൂർത്തീകരിക്കാതെ കിടക്കുന്നത് .നിർമാണം പാതിവഴിയിൽ മുടങ്ങിയ വീടുകളാണ് അധികവും. മേൽക്കൂരയുടെ പണി പൂർത്തിയായ വീടുകളിൽ ആദിവാസികൾ കയറികൂടി കഴിഞ്ഞു. ഇതിൽ മണ്തറയിലാണ് അധികം പേരും അന്തിയുറങ്ങുന്നത്. ചുമരുകളിൽ തേപ്പ്, വയറിംഗ്, ജനൽ, കതക് തുടങ്ങിയ പണികളൊന്നും പൂർത്തീകരിച്ചിട്ടില്ല. മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചാണ് പഠനംവരെ . മേൽക്കൂര പണിതീരാത്ത വീട്ടുകാർ മറ്റു വീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വേനൽമഴയിൽ വസ്ത്രങ്ങളും വീട്ടുസാധനങ്ങളും മുഴുവൻ നനഞ്ഞുവെന്ന് ആദിവാസികൾ പറഞ്ഞു. അടുത്ത കാലവർഷത്തെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണിവർ. കാട്ടാനശല്യംകൂടി ആയതോടെ ഇവരുടെ ജീവിതം അതീവ ദയനീയമായി. മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായതായി…
Read Moreകാർ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത സംഭവം; ഹൈവേ കൊള്ളസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: കാർ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ വർഷം ഒലവക്കോട് പുതിയ പാലത്ത് കാർ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശൂർ, വരന്തിരിപ്പളളി , വേലുപ്പാടം , മംഗാട്ടുശ്ശേരി വീട്ടിൽ സജീവ് എന്ന അടപ്പക്കണ്ണൻ (39) നെയാണ് പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമാണ് കാർ തട്ടിക്കൊട്ടുപോയി പണം തട്ടിയെടുത്ത സംഭവം ഉണ്ടായത്. പെരിന്തൽമണ്ണ, സ്വദേശി ഉമ്മറുൽ ഫാറൂഖിനെയാണ് കൊള്ളസംഘം കാർ തടഞ്ഞു നിർത്തി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത ശേഷം റോഡിലിറക്കി വിടുകയായിരുന്നു. പിന്നീട് കാർ കുഴൽമന്ദത്തിനടുത്ത് ഉപേക്ഷിച്ചു. പാലക്കാട് ഡിവൈഎസ്പി . ജി.ഡി . വിജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടന്നു വരുന്നത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ എറണാകുളം, പറവൂർ സ്വദേശി…
Read Moreഎൽ ഡി എഫ് സ്ഥാനാർഥികൾ വോട്ടഭ്യർഥന തുടങ്ങി; മൂലങ്കോട്ടിലെ രക്തസാക്ഷി എം. കെ അപ്പുക്കുട്ടന്റെ മാതാവ് ജാനകിയുടെ അനുഗ്രഹം വാങ്ങി പി.കെ ബിജുവിന്റെ പ്രചരണത്തിന് തുടക്കം
വടക്കഞ്ചേരി:ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമു ന്നണിസ്ഥാനാർഥികളായ പി.കെ. ബിജുവും എം.ബി. രാജേഷും വോട്ടഭ്യർഥന ആരം ഭിച്ചു. രക്തസാക്ഷി കുടുംബങ്ങളിലെ സന്ദർശനത്തോടെ ആലത്തൂർ ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി. കെ. ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.കിഴക്കഞ്ചേരി മൂലങ്കോട്ടിലെ രക്തസാക്ഷി എം. കെ അപ്പുക്കുട്ടന്റെ മാതാവ് ജാനകിയുടെ അനുഗ്രഹം വാങ്ങിയാണ് പി. കെ ബിജു പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് കണ്ണന്പ്ര കാരപ്പൊറ്റയിലെ രക്തസാക്ഷി കെ. ആർ വിജയന്റെ വീട്ടിലും പി. കെ .ബിജു സന്ദർശനം നടത്തി.വിജയന്റെ സ്മൃതികുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം അമ്മയെയും ഭാര്യയെയും മക്കളെയും കണ്ട് അനുഗ്രഹം തേടി. കണ്ണന്പ്രയിലെ തന്നെ രക്തസാക്ഷികളായ കെ. വി രവിയുടെയും, വി. മണിയന്റെയും കുടുംബാംഗങ്ങളെയും പി. കെ ബിജു സന്ദർശിച്ചു. വടക്കഞ്ചേരിയിലെ വിവിധ പരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുത്തു. കിഴക്കഞ്ചേരി യിലും, കണ്ണന്പ്രയിലും ഡിവൈഎഫ്ഐ യുടെ സമര തെരുവ് പരിപാടികളിലുംപുളിങ്കൂട്ടത്ത്…
Read Moreപാലരുവിക്ക് ചാലക്കുടിയിലൊരു സ്റ്റോപ്പ് അനുവദിച്ചെങ്കിൽ… ആവശ്യവുമായി പാസഞ്ചേഴ്സ് അസോസിയേഷൻ റയിൽവേ മന്ത്രിക്ക് നിവേദനം നൽകി
തൃശൂർ: പാലക്കാട് നിന്ന് തിരുനൽവേലി വരെ പോകുന്ന പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ ശബരിമല സീസണിൽ പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെങ്കിലും ജനുവരി 20നു ശേഷം പാലരുവിക്ക് ചാലക്കുടിയിൽ സ്റ്റോപ്പില്ല. 2018 ഡിസംബർ 22 മുതലാണ് സ്റ്റോപ്പുണ്ടായിരുന്നത്. ചാലക്കുടിയിൽ നിന്ന് ആലുവ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കുമെല്ലാം നേരം ഇരുട്ടും മുന്പ് ആലുവയിലും എറണാകുളത്തുമെത്താൻ ഈ ട്രെയിൻ ഏറെ സഹായകമായിരുന്നു. പാലക്കാട് നിന്ന് വൈകീട്ട് നാലിന് യാത്ര പുറപ്പെടുന്ന പാലരുവി തൃശൂരിൽ വൈകീട്ട് 5.22നാണ് എത്തുന്നത്. തൃശൂർ വിട്ടാൽ പിന്നെ ഇപ്പോൾ ഈ ട്രെയിനിന് സ്റ്റോപ്പ് ആലുവയിലാണുള്ളത്.തൃശൂർ ഭാഗത്ത് നിന്ന് മൂന്നുമണി കഴിഞ്ഞാൽ വൈകീട്ട് ആറിന് ശേഷമാണ് ചാലക്കുടിയിൽ സ്റ്റോപ്പുള്ള ട്രെയിനുള്ളതെന്ന് ചാലക്കുടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മാത്യു തോട്ടത്തിൽ പറഞ്ഞു. ചാലക്കുടിയിൽ വൈകീട്ട് 6.40ന് എത്തേണ്ട പാസഞ്ചർ…
Read Moreശബരിമല വിഷയത്തിന്റെ പേര് പറഞ്ഞു കേരളത്തെ മലിനമാക്കാൻ സംഘപരിവാറിന് സാധിക്കില്ലെന്ന് കാനം
കയ്പമംഗലം : ശബരിമല വിഷയത്തിന്റെ പേര് പറഞ്ഞു കേരളത്തെ മലിനമാക്കാൻ സംഘപരിവാർ ശക്തികൾക്ക് കഴിയില്ലെന്നും മതനിരപേക്ഷത നിലനിർത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ എറിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . രാജ്യത്തെ മുഴുവൻ ജനങ്ങളും മോഡി സർക്കാരിന്റെ ഭരണം തുടരാൻ ആഗ്രഹിക്കുന്നില്ല. തൊഴിലില്ലായ്മയും കർഷകദ്രോഹ നടപടികളും ജനദ്രോഹ തീരുമാനങ്ങളും കൊണ്ട് മോഡി സർക്കാർ ജനങ്ങളെ കുത്തുപാളയെടുപ്പിച്ചു. കുത്തകൾക്കു ബാങ്ക് കൊള്ളയടിക്കാൻ അവസരം ഒരുക്കി കൊടുത്ത് മോഡി സർക്കാരാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ പി.പി.സദാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാർ കലാ…
Read More