കൊല്ലങ്കോട്: കനത്ത ചൂടുതുടരുന്ന പാലക്കാട് ജില്ലയിൽ പയ്യലുരിൽ കറവപശുവിനെ തൊഴുത്തിൽ ചത്തനിലയിൽ കണ്ടെത്തി. പരിശോധന നടത്തിയ വെറ്ററിനറി ഡോക്ടർ സൂര്യാതപമാകാം മരണകാരണമെന്നു പറഞ്ഞു. മാതക്കോട് രതീഷിന്റെ പശുവിനെയാണ് ഇന്നുപുലർച്ചെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്നു ഡോക്ടറെ വിളിച്ചുവരുത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ ഇന്നലെ ചൂട് നാല്പത് ഡിഗ്രിയായിരുന്നു. ഇന്നലെ പകൽസമയം വയലിൽ മേച്ചിലിനുശേഷം വൈകുന്നേരം വീട്ടിൽകൊണ്ടുവന്നു തൊഴുത്തിൽ കെട്ടിയ പശു പുലർച്ചെവരെ അസ്വാഭാവികതയൊന്നും കാണിച്ചിരുന്നില്ലെന്നും രതീഷ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർ പറഞ്ഞു. പശുവിൽനിന്നും പതിനഞ്ചു ലിറ്ററിൽ കൂടുതൽ പാൽ ലഭിച്ചിരുന്നതായി ഉടമ പറഞ്ഞു
Read MoreCategory: Palakkad
വരട്ടയാർ തടയണയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു; മേനോൻപാറ പാലത്തിൽ സോളാർ ലാമ്പ്, കാമറകൾ സ്ഥാപിക്കണം
കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്തിനു താഴെയുള്ള വരട്ടയാർ തടയണ വെള്ളത്തിൽ രാത്രിസമയങ്ങളിൽ മാംസാവശിഷ്ടം ഉൾപ്പെടെ മാലിന്യം നിക്ഷേചിക്കുന്നതായി പരാതി. തടയണയിൽ കെട്ടിനില്‍ക്കുന്ന വെള്ളം സമീപപ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നത്. തടയണ വെള്ളം മലിനമായാൽ അടുത്ത മൂന്നുമാസങ്ങൾ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ മേനോൻപാറ പാലത്തിനിരുവശത്തും മാലിന്യം കുമിഞ്ഞു കിടപ്പാണ്. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ കാൽനടയാത്ര, ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയാകുകയാണ്.പാലത്തിനുസമീപം മുന്പുനടന്ന വാഹനാപകടങ്ങളിൽ ബൈക്ക് സഞ്ചാരികളായ നാലുപേർ മരണമടഞ്ഞിട്ടുണ്ട്. പാലത്തിലും തടയ ണയിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ സോളാർ ലാന്പും കാമറയും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreബൈക്ക് യാത്രയ്ക്കിടെ പന്നിയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വനം വകുപ്പ്
ചിറ്റൂർ: ബൈക്ക് യാത്രയ്ക്കിടെ യുവാവിനു രണ്ടു പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇക്കഴിഞ്ഞദിവസം രാത്രി എട്ടിന് ആലാംകടവ്-കന്നിമാരി പ്രധാനപാത നർണിയിലാണ് തിമ്മിചെട്ടി വിനോദിനെ (20) ബൈക്ക് യാത്രയ്ക്കിടെ പന്നി ആക്രമിച്ചത്.താഴെ വീണ യുവാവിനെ പന്നികൾ വീണ്ടും ആക്രമിക്കാൻ തുനിഞ്ഞെങ്കിലും ബൈക്കിന്റെ ഹോണ്‍ നിർത്താതെ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് ഇവ തിരിച്ചുപോകുകയായിരുന്നു. ബൈക്കിനടിയിൽനിന്നും ഇതുവഴി എത്തിയ യാത്രക്കാരാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ചിറ്റൂർപുഴയുടെ കരപ്രദേശങ്ങളായ നർണി, ആലാംകടവ്, കല്യാണപേട്ട, പുത്തൻപാത എന്നിവിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്. രാത്രികാലത്ത് റോഡിലൂടെ തനിച്ചുപോകാൻപോലും ജനങ്ങൾ ഭയപ്പെടുകയാണ്. നെൽകൃഷിക്കു പുറമേ ചേന്പ്, ചേന, പൂള ഉൾപ്പെടെയുള്ള കാർഷികവിളകൾ പന്നികൾ കൂട്ടത്തോടെ ഉഴുതുമറിച്ചു നശിപ്പിക്കുകയാണ്. ജനവാസകേന്ദ്രത്തിൽ പന്നിശല്യം വർധിക്കുന്നത് വനംവകുപ്പിനെ അറിയിച്ചാലും നടപടിയുണ്ടാകാത്തത് പ്രതിഷേധം ശക്തമാണ്. പന്നി ആക്രമണം പ്രതിരോധിക്കാൻ ഇവയെ വെടിവയ്ക്കുന്നതിനു വനംവകുപ്പിന് അനുമതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
Read Moreതെരഞ്ഞെടുപ്പെത്തി; കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നു; പഴമെഷിനുകൾക്ക് കള്ളനോട്ട് കണ്ടെത്താനാവാത്ത രിതിയിലാണ് നിർമാണമെന്ന് പോലീസ്
തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നു. 50ന്റെയും 200ന്റെയും കള്ളനോട്ടുകൾ മുതൽ വലിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ വരെ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ പ്രചരിക്കുന്നുണ്ട്.ഒരു തരത്തിലും സാധാരണരീതിയിൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് കള്ളനോട്ടുകൾ എത്തിയിരിക്കുന്നത്. കള്ളനോട്ട് കണ്ടെത്താനുള്ള മെഷിനുകളിൽ പരിശോധിക്കുന്പോൾ മാത്രമേ ഇവ തിരിച്ചറിയുന്നുള്ളു. പഴയ രീതിയിലുള്ള മെഷിനുകളിൽ പരിശോധിച്ചാൽ പിടിതരാത്ത കള്ളനോട്ടുകളാണ് ഇപ്പോൾ വിപണിയിൽ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക സംവിധാനമുള്ള മെഷിനുകളിൽ മാത്രമാണ് ഇവ പിടിക്കപ്പെടുന്നതെന്നത് ഗുരുതരമായ പ്രശ്നമായിട്ടുണ്ട്. ബാങ്കുകളിൽ ആധുനിക മെഷിൻ ഉള്ളതിനാൽ പലരും ബാങ്കിലെത്തുന്പോഴാണ് കയ്യിൽ പെട്ടിരിക്കുന്നത് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. പഴയ രീതിയിലുള്ള മെഷിനുകളിലുള്ളവരോട് അവ മാറ്റി പുതിയ സംവിധാനങ്ങളുള്ള മെഷിൻ സ്ഥാപിക്കണമെന്ന് പല ബാങ്കുകളും നിർദ്ദേശിക്കുന്നുണ്ട്. ചെറിയ തുകകളുടെ കള്ളനോട്ടാണെങ്കിലും അവ വ്യാപകമായി പ്രചരിക്കുന്പോൾ അത് ദോഷകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുവെ ചെറിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ അച്ചടിക്കുന്നത് കള്ളനോട്ടു ബിസിനസുകാർക്ക് ലാഭകരമല്ലെന്നാണ്…
Read Moreചെർപ്പുളശേരി പീഡനക്കേസ്; കേന്ദ്രനേതൃത്വം റിപ്പോർട്ട് തേടി; പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും
സ്വന്തം ലേഖകൻ പാലക്കാട്: സിപിഎം ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടന്ന പരാതിയും വിവാദവും ആളിക്കത്തുന്നതിനിടെ കേന്ദ്രനേതൃത്വം സംഭവം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് കൈയെത്തുംദൂരത്ത് നിൽക്കുന്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ചെർപ്പുളശേരി സംഭവം ഉണ്ടായതിന്റെ കാര്യ കാരണങ്ങളാണ് കേന്ദ്ര നേതൃത്വം ചോദിച്ചിരിക്കുന്നത്.തുടർച്ചായി പാലക്കാട് ജില്ലയിൽ സിപിഎം പീഡനക്കേസിൽ പ്രതിക്കൂട്ടിലാകുന്നതിനെക്കുറിച്ചും നേതൃത്വം ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന നേതൃത്വം ജില്ല ഘടകത്തിന്റെയും ഏരിയ കമ്മിറ്റിയുടേയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് നൽകും.സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് പ്രാദേശികജില്ലസംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടിലും ഇതുതന്നെയാണ് പരാമർശിക്കുക. പെണ്‍കുട്ടി നേരത്തെ എസ്എഫ്ഐയുടെ പ്രവർത്തകയായിരുന്നുവെന്ന് പാർട്ടി സമ്മതിച്ചിട്ടുണ്ട്.അതിനിടെ പീഡനത്തിനിരയായെന്ന് പറയുന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി 164 പ്രകാരം മജിസ്ട്രേറ്റ് ഉടൻ രേഖപ്പെടുത്തും. അതിനു ശേഷമായിരിക്കും അന്വേഷണം ഏതു രീതിയിൽ മുന്നോട്ടുപോകണമെന്ന പോലീസ്…
Read More“ബാലനേയും കൂട്ടി ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശേരിയിലേക്ക് എത്തേണ്ടതാണ്’; സിപിഎമ്മിനെ പരിഹസിച്ച് ബൽറാം
പാലക്കാട്: ചെർപ്പുളശേരിയിൽ ഏരിയ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായെന്ന ആരോപണത്തിൽ സിപിഎം നേതൃത്വത്തെ പരിഹസിച്ച് വി.ടി. ബൽറാം എംഎൽഎ. “കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ.കെ. ബാലനേയും കൂട്ടാം, വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്’- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തേ, ഷൊർണൂർ എംഎൽഎ പി.കെ. ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ആരോപണത്തിൽ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെയാണ് പാർട്ടി നിയോഗിച്ചിരുന്നത്. തുടര്‍ന്ന് പരാതി അന്വേഷിച്ച കമ്മീഷന് ശശിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ അന്വേഷണ രീതിയെ മുൻ നിർത്തിയാണ് ബൽറാമിന്റെ പരിഹാസം.
Read Moreതെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ആരോപണം; പാർട്ടി ഓഫീസിൽ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി; ബന്ധമില്ലെന്ന് സിപിഎം
പാലക്കാട്: സിപിഎം ഓഫീസിൽ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി. പാലക്കാട് ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മണ്ണൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, യുവതിയുടെ പരാതി അവിശ്വസനീയമെന്ന് സിപിഎം ഭാരവാഹികൾ പ്രതികരിച്ചു. ഓഫിസിൽ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ആരോപണമാണിതെന്നും ചെർപ്പുളശേരി ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു.
Read Moreകഞ്ചിക്കോട്ടെ പരിസ്ഥിതിസംരക്ഷണ സമിതിയുടെ വോട്ട് ഇത്തവണ നോട്ടയ്ക്ക്
കഞ്ചിക്കോട്: കഞ്ചിക്കോട് പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനിയിലെ രണ്ട്, 17, 18 വാർഡുകളിലുള്ള റസിഡൻഷ്യൽ കോളനികളുടെ മധ്യത്തിലായി വിഷപ്പുക തള്ളി പ്രവർത്തിക്കുന്ന കന്പനികളുടെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനെതിരേയാണ് പ്രതിഷേധം. പതിനായിരത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിരന്തരം വിഷപ്പുക വമിപ്പിക്കുന്ന കന്പനികളിൽ മിക്കതും പ്രവർത്തിക്കുന്നത് പ്രാദേശിക പഞ്ചായത്തിന്റെ ലൈസൻസ് പോലുമില്ലാതെയാണ്. ചിലതിനു പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസംനിന്നും പ്രവർത്തിക്കുന്ന ഇരുന്പുരുക്ക് സ്ഥാപനങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തങ്ങൾ നോട്ടക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചതെന്ന് നോട്ടഭാരവാഹികളായ എം.രാജേഷ്. എം.വിജയകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read Moreനഗരസഭാ ബസ് സ്റ്റാന്റ് ഫീസ് വർധന; അംഗീകരിക്കാത്ത സ്വകാര്യബസുകൾ തടഞ്ഞിട്ടു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിലെ ഫീസ് വർധന അംഗീകരിക്കാൻ തയാറാകാതിരുന്ന സ്വകാര്യബസുകൾ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടു. ഇന്നലെ രാവിലെ ഒന്‍പതിനാണ് ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ സ്റ്റാൻഡിലേക്ക് എത്തിയ ബസുകൾ തടഞ്ഞിട്ടത്. അതേസമയം ഫീസ് വർധന അംഗീകരിക്കാതെ പ്രതിഷേധവുമായി എത്തിയ സ്വകാര്യ ബസുടമകളും നാട്ടുകാരും കൗണ്‍സിലർമാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി പോലീസ് ഇടപെട്ട് അഞ്ചു ബസുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസൊന്നിന് പത്തുരൂപയായിരുന്നു നഗരസഭ സ്റ്റാൻഡ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. ഈവർഷം മുതൽ ഇത് 20 രൂപയാക്കി ഉയർത്തി. ഫീസിനത്തിലുള്ള 100 ശതമാനം വർധന അംഗീകരിക്കാനാകില്ലെന്നാണ് ബസുടമകൾ തുടക്കത്തിൽ എടുത്ത നിലപാട്. എന്നാൽ പുതിയ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിച്ചതോടെനഗരസഭ കൗണ്‍സിൽ യോഗം ഫീസ് വർധനയിൽ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. സംഘർഷം അനുഭവപ്പെട്ടതിനെത്തുടർന്ന് ഒറ്റപ്പാലം സിഐ കെ.അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇരുപതു രൂപ നല്‍കാതെ ബസ്…
Read Moreസൂര്യാഘാതം; തൊഴിൽസമയ നിയന്ത്രണം കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ
പാലക്കാട്: സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ തൊഴിൽസമയ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി നിർദേശം നല്കി. ആരോഗ്യജാഗ്രത 2019 പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദേശം. വേനൽക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയാൻ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചിത്വപൂർണമായ അന്തരീക്ഷം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. തുറസായ സ്ഥലങ്ങളിൽ ജോലിസമയ നിയന്ത്രണം കർശനമായി നടപ്പാക്കുന്നുണ്ടെന്ന തൊഴിലാളികളും തൊഴിലുടമകളും ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ശുചിത്വമിഷനും നടപടികൾ സ്വീകരിക്കണം. സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ കാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടുന്നതും മേയാൻ വിടുന്നതും പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. മഞ്ഞപ്പിത്തം, വയറിളക്കം പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കിണറുകളിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യണം. പ്രളയകാലത്ത് മുങ്ങിപ്പോയ കിണറുകളിൽ മാസത്തിലൊരിക്കലെങ്കിലും ക്ലോറിനേഷൻ…
Read More