പാലക്കാട്: സിപിഎം ഓഫീസിൽ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി. പാലക്കാട് ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മണ്ണൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, യുവതിയുടെ പരാതി അവിശ്വസനീയമെന്ന് സിപിഎം ഭാരവാഹികൾ പ്രതികരിച്ചു. ഓഫിസിൽ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ആരോപണമാണിതെന്നും ചെർപ്പുളശേരി ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ് പറഞ്ഞു.
Read MoreCategory: Palakkad
കഞ്ചിക്കോട്ടെ പരിസ്ഥിതിസംരക്ഷണ സമിതിയുടെ വോട്ട് ഇത്തവണ നോട്ടയ്ക്ക്
കഞ്ചിക്കോട്: കഞ്ചിക്കോട് പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനിയിലെ രണ്ട്, 17, 18 വാർഡുകളിലുള്ള റസിഡൻഷ്യൽ കോളനികളുടെ മധ്യത്തിലായി വിഷപ്പുക തള്ളി പ്രവർത്തിക്കുന്ന കന്പനികളുടെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനെതിരേയാണ് പ്രതിഷേധം. പതിനായിരത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിരന്തരം വിഷപ്പുക വമിപ്പിക്കുന്ന കന്പനികളിൽ മിക്കതും പ്രവർത്തിക്കുന്നത് പ്രാദേശിക പഞ്ചായത്തിന്റെ ലൈസൻസ് പോലുമില്ലാതെയാണ്. ചിലതിനു പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസംനിന്നും പ്രവർത്തിക്കുന്ന ഇരുന്പുരുക്ക് സ്ഥാപനങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തങ്ങൾ നോട്ടക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചതെന്ന് നോട്ടഭാരവാഹികളായ എം.രാജേഷ്. എം.വിജയകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read Moreനഗരസഭാ ബസ് സ്റ്റാന്റ് ഫീസ് വർധന; അംഗീകരിക്കാത്ത സ്വകാര്യബസുകൾ തടഞ്ഞിട്ടു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിലെ ഫീസ് വർധന അംഗീകരിക്കാൻ തയാറാകാതിരുന്ന സ്വകാര്യബസുകൾ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടു. ഇന്നലെ രാവിലെ ഒന്‍പതിനാണ് ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ സ്റ്റാൻഡിലേക്ക് എത്തിയ ബസുകൾ തടഞ്ഞിട്ടത്. അതേസമയം ഫീസ് വർധന അംഗീകരിക്കാതെ പ്രതിഷേധവുമായി എത്തിയ സ്വകാര്യ ബസുടമകളും നാട്ടുകാരും കൗണ്‍സിലർമാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി പോലീസ് ഇടപെട്ട് അഞ്ചു ബസുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസൊന്നിന് പത്തുരൂപയായിരുന്നു നഗരസഭ സ്റ്റാൻഡ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. ഈവർഷം മുതൽ ഇത് 20 രൂപയാക്കി ഉയർത്തി. ഫീസിനത്തിലുള്ള 100 ശതമാനം വർധന അംഗീകരിക്കാനാകില്ലെന്നാണ് ബസുടമകൾ തുടക്കത്തിൽ എടുത്ത നിലപാട്. എന്നാൽ പുതിയ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിച്ചതോടെനഗരസഭ കൗണ്‍സിൽ യോഗം ഫീസ് വർധനയിൽ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. സംഘർഷം അനുഭവപ്പെട്ടതിനെത്തുടർന്ന് ഒറ്റപ്പാലം സിഐ കെ.അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇരുപതു രൂപ നല്‍കാതെ ബസ്…
Read Moreസൂര്യാഘാതം; തൊഴിൽസമയ നിയന്ത്രണം കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ
പാലക്കാട്: സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ തൊഴിൽസമയ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി നിർദേശം നല്കി. ആരോഗ്യജാഗ്രത 2019 പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദേശം. വേനൽക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയാൻ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചിത്വപൂർണമായ അന്തരീക്ഷം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം. തുറസായ സ്ഥലങ്ങളിൽ ജോലിസമയ നിയന്ത്രണം കർശനമായി നടപ്പാക്കുന്നുണ്ടെന്ന തൊഴിലാളികളും തൊഴിലുടമകളും ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ശുചിത്വമിഷനും നടപടികൾ സ്വീകരിക്കണം. സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ കാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടുന്നതും മേയാൻ വിടുന്നതും പരമാവധി ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. മഞ്ഞപ്പിത്തം, വയറിളക്കം പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കിണറുകളിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യണം. പ്രളയകാലത്ത് മുങ്ങിപ്പോയ കിണറുകളിൽ മാസത്തിലൊരിക്കലെങ്കിലും ക്ലോറിനേഷൻ…
Read Moreനാളെ ലോക വനദിനം; കാടുകളിൽ അഗ്നി പൂക്കുന്നു; ആ “ശ്വാസം’ തേടി നാട്
സി. അനിൽകുമാർ പാലക്കാട്: നാളെ ലോക വനദിനം. വനസംരക്ഷണപ്രവർത്തനങ്ങൾക്കു തിരിച്ചടിയായി കാട്ടുതീ പടരുന്നു. മരങ്ങൾ വച്ചുപിടിപ്പിച്ചും നിലവിലെ വനങ്ങൾ സംരക്ഷിച്ചുമുള്ള പ്രവർത്തനങ്ങൾ നടക്കുന്പോഴാണ് സംസ്ഥാനത്ത് കാട്ടുതീ വനമേഖലകളെ ചുട്ടെരിക്കുന്നത്. പ്രത്യേകിച്ചും വന്യജീവിസങ്കേതങ്ങളുൾപ്പടെുന്ന വിസ്തൃതവും ഹരിതാഭവുമായ വനമേഖലകളാണ് വേനലിന്റെ വറുതിക്കൊപ്പം കാട്ടുതീയിൽ ചുട്ടുചാന്പലാകുന്നത്. സംസ്ഥാനത്ത് ഇതിനകം കാട്ടുതീയിൽ കോടിക്കണക്കിനു രൂപയുടെ വനസന്പത്താണ് നശിച്ചത്. നിരവധി വന്യജീവികളും ജൈവസന്പത്തും അഗ്നിക്കിരയായി. വനമേഖലയോടു ചേർന്ന കൃഷിയിടങ്ങളും കാട്ടുതീയിൽ നശിച്ചു. വേനലിന്റെ തുടക്കത്തിൽതന്നെ രൂപപ്പെട്ട കൊടുംചൂടിൽ അടിക്കാടുകൾ കരിഞ്ഞുണങ്ങിയ വനമേഖലകളിൽ കാട്ടുതീ പടർന്നുപിടിക്കുകയാണ്. കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന അധികൃതരുടെ കണ്ടുപിടിത്തം ആശങ്കയും സൃഷ്ടിക്കുന്നു. പലയിടത്തും ആഴ്ചകളോളം പടർന്നുപിടിച്ച് നാശംവിതച്ചാണ് ഓരോ കാട്ടുതീയും അണഞ്ഞിട്ടുള്ളത്. പാലക്കാടിന്റെ വടക്കുപടിഞ്ഞാറുമേഖലയായ അട്ടപ്പാടിയിൽ ഇപ്പോഴും കാട്ടുതീ അണഞ്ഞിട്ടില്ലെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് സൈലന്റ് വാലി വന്യജീവിസങ്കേതമുൾപ്പെടുന്ന അട്ടപ്പാടി വനമേഖല ഇന്നു നേരിടുന്നത്. ഹെലികോപ്ടർവഴി തീകെടുത്താനുള്ള…
Read Moreപോര് മുറുകുന്നു; കുമരംപുത്തൂരിൽ ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു
മണ്ണാർക്കാട്: കുമരംപുത്തൂരിൽ ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു. കുമരംപുത്തൂരിൽ സിപിഎം-സിപി ഐ പോര് വീണ്ടും മുറുകുന്നു. ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി ജില്ലയൊട്ടാകെ കച്ചമുറുക്കി ഇറങ്ങിയ സമയത്താണ് സിപിഐയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. വൈകുന്നേരം അഞ്ചിന് കുമരംപുത്തൂർ എയുപി സ്കൂളിൽ ഇടതുമുന്നണി കണ്വൻഷൻ നടന്നത്. എന്നാൽ സിപിഐ അംഗങ്ങളാരും തന്നെ വേദിയിൽ പ്രാതിനിത്യം അറിയിച്ചില്ല. തുടർന്ന് സിപിഎം അംഗങ്ങൾ തന്നെ സ്വാഗതം അധ്യക്ഷ സ്ഥാനങ്ങളും ഉദ്ഘാടനവും നിർവഹിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി കെ.പി.സുരേഷ് രാജിനെതോല്പിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ ശ്രമം കുമരംപുത്തൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിലും സിപിഐക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ സഫീർ വധത്തിൽ സിപിഐക്കെതിരെ എടുത്ത നിലപാടുകൾ തുടങ്ങി സിപിഐയെ മുറിവേല്പിച്ച ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്നാന്ന് പ്രാദേശിക നേതാക്കളുടെ നിലപാട്.…
Read Moreഉച്ചയ്ക്ക് ശേഷം നെല്ലിയാന്പതിയിൽ എത്താൻ ബസില്ല; മനുഷ്യാവകാശകമ്മീഷനെ സമീപിക്കാനൊരുങ്ങി നാട്ടുകാരും കേരള എൻ.ജി.ഒ ഫ്രണ്ടും
നെല്ലിയാന്പതി: തോട്ടം തൊഴിലാളികളും, ആദിവാസികളും തിങ്ങിപാർക്കുന്ന മലയോര മേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തിച്ചേരുവാൻ ഉച്ചയ്ക്ക്ശേഷം ബസ് സർവ്വീസ് ഇല്ല. മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ മൂലം പാവങ്ങളുടെ ഉൗട്ടിയായ നെല്ലിയാന്പതിയിൽ യാതൊരുവിധ വാഹനഗതാഗതവും ഇല്ലാതെ 10 ദിവസത്തോളം നെല്ലിയാന്പതി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്നു. ആഗസ്റ്റ് 15 വരെ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയി നിന്നും 4 കെ.എസ്.ആർ.ടി.സി ബസ്സുകളും, ഒരു സ്വകാര്യബസ്സുമാണ് നെല്ലിയാന്പതിയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് രണ്ടുമാസക്കാലം നെല്ലിയാന്പതിയിലേക്കുളള ബസ് ഗതാഗതം നിലച്ചുപോയി. കഴിഞ്ഞ ഒക്ടോബർ അവസാനത്തോടുകൂടിയാണ് വീണ്ടും നെല്ലിയാന്പതിയിലേക്കുളള 2 കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രം സർവ്വീസ് തുടങ്ങിയത്. അതും കെ.എസ്.ആർ.ടി.സി യുടെ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഓരോ ചാലുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കാരപ്പാറയിലേക്കുളള കെ.എസ്.ആർ.ടി.സി സർവ്വീസ് ഇതുവരെ പുനരാംഭിച്ചിട്ടില്ല. നിലവിൽ ഓടിക്കൊണ്ടിരുന്ന ഒരു സ്വകാര്യ ബസ്സും യന്ത്രതകരാർ കാരണം സർവ്വീസ് നിർത്തിയിരിക്കുകയാണ്.…
Read Moreഹയർ സെക്കൻഡറിയിൽ “തലമാറ്റം’ തകർക്കുന്നു; പരിഹാസ്യരായി അധ്യാപകർ
പാലക്കാട്: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടർമാരെ അടിക്കടി മാറ്റുന്നതുമൂലം ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായതായി പരാതി. വിവിധ വിഷയങ്ങളിലായി 429 അധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവാണ് സ്ഥിരം ഡയറക്ടറില്ലാത്തതിനാൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പ്രസിദ്ധീകരിക്കാനാവാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച് മാർച്ച് അഞ്ചിനുള്ള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടുമുണ്ട്. മറ്റു വകുപ്പുകളിൽനിന്നും വ്യത്യസ്തമായി പത്തും പതിനഞ്ചും വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മിക്ക വിഷയങ്ങളിലെയും ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകർ സീനിയറായി സ്ഥാനക്കയറ്റം നേടുന്നത്. ഉത്തരവ് വൈകിയാൽ സീനിയറായി സ്ഥാനക്കയറ്റം നേടുന്ന അധ്യാപകർക്കു ജോലി ഏറ്റെടുക്കാൻ അടുത്ത അധ്യയന വർഷം വരെ കാത്തിരിക്കേണ്ടിവരും. അധ്യാപകർക്ക് അർഹമായ സ്ഥാനക്കയറ്റം അനാവശ്യമായി വൈകിപ്പിക്കുന്ന വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി ഉത്തരവ് പുറത്തിറക്കണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എച്ച്എസ്എസ്ടിഎ) സംസ്ഥാന കമ്മറ്റി…
Read Moreമാഹിയിൽ നിന്നും അട്ടപ്പാടിയിലേക്ക് വൻതോതിൽ വിദേശമദ്യക്കടത്ത് ; യുവാക്കളടക്കം നിരവധി പേർ കണ്ണികൾ
മണ്ണാർക്കാട്: കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നും മദ്യനിരോധന മേഖലയായ അട്ടപ്പാടിയിലേക്ക് വൻതോതിൽ വിദേശമദ്യം ഒഴുകുന്നു. യുവാക്കളും പ്രവാസികളുമായ നിരവധി ആളുകൾ ഇതിന്റെ ഇടനില കണ്ണികളായി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. വർഷങ്ങളായി പൂർണ്ണ മദ്യനിരോധന മേഖലയായ പ്രദേശമാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധി. ആദിവാസി കൾ ഉൾപ്പെട്ട നൂറുകണക്കിനാളുകൾ താമസിക്കുന്ന പ്രദേശമാണ് അട്ടപ്പാടി. മദ്യ ഉപഭോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം പ്രഖ്യാപിക്കുന്നത് .ഈ മേഖലയിലേക്കാണ് മാഹിയിൽ നിന്നുള്ള വിദേശമദ്യം വ്യാപകമായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം നിരവധി കേസുകളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ മദ്യ കടത്തുമായി ഉണ്ടായിട്ടുള്ളത്.മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് ലഭിക്കുന്ന വിദേശമദ്യം അട്ടപ്പാടിയിൽ എത്തിച്ച വലിയ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി നിരവധി സംഘങ്ങൾ തന്നെ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട് ,പെരിന്തൽമണ്ണ ,നിലന്പൂർ, തിരൂർ എന്നീ മേഖലകളിലെ യുവാക്കളും പ്രവാസികളും ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത് പോലീസിന് ലഭിക്കുന്ന…
Read Moreവാഹനങ്ങളിൽ വൈക്കോൽ കടത്തുന്നതു സുരക്ഷയില്ലാതെ; അപക ടങ്ങൾ പതിവാകുന്നു
ചിറ്റൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ വൈക്കോൽ കടത്തുന്നതു മതിയായ സുരക്ഷയില്ലാതെ. വൈക്കോൽ കെട്ടുകൾ പോലും റോഡിൽ അഴിഞ്ഞുവീണു കിടക്കുന്ന അവസ്ഥയിലാണ്. ഇത്തരത്തിൽ റോഡിൽ വൈക്കോലിന്റെ പൊടിപൂരമായതോടെ മറ്റു വാഹനയാത്രക്കാരും വെട്ടിലായി. പലയിടത്തും തീപിടുത്ത ഭീഷണിയുമുണ്ട്. പൊള്ളാച്ചി ഭാഗത്തേയ്ക്കാണ് കൂടുതലായും താലൂക്കിൽ നിന്ന് വൈക്കോൽ പോകുന്നത്. കൊഴിഞ്ഞാന്പാറ, തത്തമംഗലം, നല്ലേപ്പിള്ളി, വണ്ടിത്താവളം മുതലമട വഴി ദിവസേന അന്‍പതു മുതൽ എഴുപത്തിയഞ്ചു ലോഡുകളാണ് കടന്നുപോകുന്നത്. മിക്കതും മൂടാത്ത ട്രാക്ടറുകളിൽ. കൊയ്ത്ത് സജീവമായതോടെ വൈക്കോൽ കടത്തും കൂടുതലാകും. സുരക്ഷിതമല്ലാത്ത വൈക്കോൽ കടത്ത് തുടരുന്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമില്ല. പോലീസ്, ആർടിഒ അധികൃതരൊന്നും മൗനാനുവാദം നല്‍കുകയുമാണ്. റോഡിൽ വീണുകിടക്കുന്ന വൈക്കോലുകൾക്ക് തീപിടിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കാന്പ്രത്തുചള്ളയിലും പല്ലശനയിലും ട്രാക്ടറിലെ വൈക്കോലിനു തീപിടിച്ച സംഭവങ്ങളുമുണ്ടായി. കനത്ത വേനൽച്ചൂടിനാൽ അയ്യൻവീട്ടുചള്ള, പാട്ടികുളം, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ വൈക്കോൽകൂനകൾ കത്തിനശിച്ച സംഭവവമുണ്ടായി. ഈവർഷം…
Read More