പാലക്കാട്: വീട്ടമ്മയെ ആക്രമിച്ചുപരിക്കേൽപ്പിക്കുകയും ജനവാസമേഖലയിൽ ഭീതിപടർത്തി വിലസുകയും ചെയ്യുന്ന കാട്ടാനയെ തുരത്താനുള്ള ശ്രമം ഇന്നലെ വിജയിച്ചില്ല. രണ്ടാംദിവസമായ ഇന്നും വനം-പോലീസ് , ദ്രുതകർമസേനയുടെ ശ്രമം തുടരുകയാണ്. മുണ്ടൂർ ഭാഗത്തുനിന്നും കാടിറങ്ങിയ കാട്ടാനകളിലൊന്നാണ് കിലോമീറ്ററുകൾ സഞ്ചരിച്ച് കുഴൽമന്ദംപഞ്ചായത്തിലെ കുത്തന്നൂർ ഭാഗത്തെത്തിയത്. ഇവിടെ മലഞ്ചിറ്റി ഭാഗത്തെ കുന്നിലെ ചെറുവനങ്ങളുടെ ഇടയിലാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. ഇന്നലെ രാവിലെയാണ് ജനവാസമേഖലയിൽ കാട്ടാനയെ കണ്ടത്. ഇതിനിടെ ആനയുടെ മുന്നിൽപ്പെട്ട മായാണ്ടിയുടെ ഭാര്യ ലക്ഷ്മി (65)യെ ആന ആക്രമിച്ചു. തലയ്ക്കും തുടയെല്ലിനും തോളെല്ലിനും പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുണ്ടൂർവഴി ഇതേ ആന മാസങ്ങൾക്കുമുന്പ് ഇവിടെ എത്തിയിരുന്നു. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര കോളനിയിൽ നിന്നാണ് നാടിനെ വിറപ്പിച്ച് ആനയുടെ യാത്ര തുടങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ഉണ്ടായിരുന്ന രണ്ടു കാട്ടാനകളെ വനംവകുപ്പ് നേരത്തെ കാട്ടിലേക്ക് തുരത്തിയിരുന്നു. എന്നാൽ ഈ ആന ദേശീയപാത കടന്ന് കന്പ…
Read MoreCategory: Palakkad
ഒറ്റപ്പാലം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്ന പാലങ്ങൾ നവീകരിക്കാനും നിർമിക്കാനും പൊതുമരാമത്ത് നടപടികൾ തുടങ്ങി
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം ഉൾപ്പെടെയുള്ള പാലങ്ങൾ നവീകരിക്കാനും പുതിയ പാലങ്ങൾ നിർമിക്കാനും പൊതുമരാമത്ത് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഡിസൈൻ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.അനിതാകുമാരിയും സംഘവും സന്ദർശനം നടത്തി. വീതികുറവുമൂലം ഈസ്റ്റ് ഒറ്റപ്പാലത്തെയും കണ്ണിയന്പുറത്തെയും പാലങ്ങൾ നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്. രണ്ടുപാലങ്ങളിലും ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടേറെയാണ്. പാലങ്ങൾ കുലുങ്ങുന്ന സ്ഥിതിയുമുണ്ട്. വലിയ വാഹനങ്ങൾ കയറിയാൽ പാലത്തിന്റെ ഇരുവശത്തും വൻഗതാഗതക്കുരുക്കും ഉണ്ടാകും. കാലപ്പഴക്കംമൂലമുള്ള തകർച്ച ഇരുപാലങ്ങളെയും ശരിക്കും ബാധിച്ചിട്ടുണ്ട്. കണ്ണിയന്പുറം പാലത്തിന്റെ വശങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു. ഇരുപാലങ്ങളും എത്രയുംവേഗം വീതികൂട്ടുന്നതിന്റെ ഭാഗമായി രണ്ടിടത്തും ഓരോ പുതിയ പാലങ്ങൾകൂടി നിർമിക്കുന്നതിനും പി.ഉണ്ണി എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് ഇതിന്റെ രൂപരേഖ തയാറാക്കിയത്. അതേസമയം ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയപാലം നിർമിക്കുന്നതിനു രണ്ട് സ്മാരക കെട്ടിടങ്ങൾ ഉള്ളതിനാൽ ബുദ്ധിമുട്ടുണ്ടാക്കും.…
Read Moreപി.കെ.ശശി എംഎൽഎയ്ക്കെതിരേ നടന്ന സമരങ്ങൾക്കെതിരേ കേസെടുത്ത് പോലീസ്
ഷൊർണൂർ: പി.കെ.ശശി എംഎൽഎയ്ക്കെതിരേ നടന്ന മുഴുവൻ സമരങ്ങൾക്കെതിരേയും പോലീസ് കേസെടുത്തു. കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, അഡ്വ. പ്രകാശ് ബാബു, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എന്നിവരെല്ലാം വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാൽ പ്രതികളാണ്. ഇതിൽ യൂത്ത് കോണ്ഗ്രസ് നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു, വി.കെ.ശ്രീകൃഷ്ണൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കേസിൽ ഇരുന്നുറൂ പ്രതികളുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തൽ, ഗതാഗതം തടയൽ, അന്യായമായി സംഘം ചേരൽ, അനുമതി കൂടാതെ പ്രകടനം നടത്തൽ തുടങ്ങിയ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.മഹിളാ കോണ്ഗ്രസ് നടത്തിയ ചെർപ്പുളശേരി പോലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ഐ.കുമാരി, എഐസിസി…
Read Moreപ്രളയജലം വീടുകളിൽകയറി നാശം നേരിട്ടവർക്ക് രണ്ടാഴ്ചയായിട്ടുംസഹായം കിട്ടാത്തതിൽ പ്രതിഷേധം ശക്തം
മുതലമട: പറന്പിക്കുളം കുരിയാർകുറ്റിയിൽ പ്രളയജലം വീടുകളിൽ കയറി നാശം നേരിട്ടവർക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും സഹായം കിട്ടാത്തതിൽ പ്രതിഷേധം ശക്തം. കുരിയാർകുറ്റിയിൽ സുരക്ഷിതമല്ലാത്ത 21 വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഉണ്ണികൃഷ്ണൻ, രാജൻ എന്നിവരുടെ വീടിന്റെ ഭിത്തിയും ഇടിഞ്ഞുവീണു. വെള്ളം കയറിയതുമൂലം ചെളിമണ്ണ് ഇനിയും നീക്കം ചെയ്യാനായില്ല. കോളനിയിൽ ദുരിതബാധിതർക്ക് സഹായധനമായി പതിനായിരം രൂപയ്ക്കായി 21 പേരുടെ അപേക്ഷകൾ വാങ്ങിയിരുന്നുവെങ്കിലും ഇതുവരെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. വെള്ളം ഇറങ്ങിയതിനുശേഷം വീടുകളിൽ തിരിച്ചെത്തിയവർ ഗൃഹോപകരണങ്ങളില്ലാതെ വലയുകയാണ്. മുതലമട പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഉൾപ്പെട്ടതാണ് കുരിയാർകുറ്റി കോളനി. കോളനി വീടുകളിലെ രേഖകളും പാത്രങ്ങളുമെല്ലാം കുത്തിയൊഴുകി വെള്ളത്തിൽ നഷ്ടമായി. വൈദ്യുതിയെത്താത്ത ഈ കോളനിയിൽ നല്കിയിരുന്ന സോളാർലാന്പുകൾ തകരാറിലായതിനാൽ കോളനിവാസികൾ ഇരുട്ടിലാണ്.റേഷൻകടയിൽനിന്നുള്ള നാലുലിറ്റർ മണ്ണെണ്ണ മാത്രമാണ് വിളക്കുകത്തിക്കാൻ ആശ്രയം. ഇതുമൂലം കോളനിവീടുകളിലെ വിദ്യാർഥികളുടെ പഠനവും അവതാളത്തിലാണ്. സംസ്ഥാന സർക്കാരുകൾ ആദിവാസി കുടുംബങ്ങൾക്ക് സഹായപദ്ധതികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും…
Read Moreനവകേരളം സൃഷ്ടിക്ക്; ഒറ്റപ്പാലം താലൂക്കിൽനിന്നും സമാഹരിച്ചത് 42,11,781 രൂപയും ഒരേക്കർ 10 സെന്റ് ഭൂമിയും
പാലക്കാട്: നവകേരളം സൃഷ്ടിക്കും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ നടന്ന ധനസമാഹരണ പരിപാടിയിൽ ലഭിച്ചത് 42,11,781 രൂപ. ഇതിൽ കഴിഞ്ഞ ദിവസങ്ങളിലായി താലൂക്കിന് കീഴിലെ വില്ലേജ് ഓഫീസുകൾ വഴി ലഭിച്ച തുക 13,27,078 രൂപയാണ്. തൃക്കടീരിയിലെ അബ്ദുഹാജി ഒരേക്കർ 10 സെന്റ് ഭൂമിയാണ് സംഭാവന നല്കിയത്. കാപിറ്റൽ ഗ്രാനൈറ്റ്സ് 30,000, ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എം.എം.നാരായണൻ നന്പൂതിരിയുടെ ഭാര്യ സാവിത്രി 30,000 രൂപ, മുബാറക്ക് മെറ്റൽസ് 10,000, ഗ്രാന്റ് ടെക്സ് 10,000, സർക്കാർ ജീവനക്കാരി രത്നമ്മ 10,000 തുടങ്ങിയവരടക്കം ഒട്ടെറെപേർ തുക കൈമാറി . ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഹോണറേറിയവും ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച പത്തുലക്ഷം രൂപയും മന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമൻ കൈമാറി. ലക്ഷ്മി നാരായണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ…
Read Moreപി.കെ.ശശിയും എ.കെ.ബാലനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്
പാലക്കാട് : സ്ത്രീ പീഡനക്കേസിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശി. എം.എൽ.എയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി എ.കെ.ബാലനും രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്സ് പ്രക്ഷോഭം. നാളെരാവിലെ 10 മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റ് പരിസരത്ത് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധ സമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ ഉൽഘാടനം ചെയ്യുമെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അറിയിച്ചു.
Read Moreമുതലമൂർക്കൻ കടവ് തൂക്കുപാലത്തിലടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തു ; പ്രളയത്തിൽ പാലം പൂർണമായും തകർന്നു
ശ്രീകൃഷ്ണപുരം:വെള്ളിനേഴി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ തകർന്ന കുറ്റാനശ്ശേരി മുതലമൂർഖൻ കടവിലുള്ള തൂക്കുപാലത്തിലടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തു.ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ മെറ്റീരിയൽ കലക്ഷൻ സെന്ററിലേക്ക് മാറ്റി.പ്രളയക്കെടുതിയിൽ തൂക്കുപാലം പാടെ തകർന്നിരുന്നു. കരിന്പുഴ,വെള്ളിനേഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം അഞ്ചു വർഷം മുന്പാണ് ജനങ്ങൾക്ക് തുറന്ന് കൊടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.രാമൻകുട്ടി ,എം.സി. രുഗ്മിണി, ഗ്രാമ പഞ്ചായത്തംഗങ്ങൾ,മെഡിക്കൽ ഓഫീസർ ഡോ.ദീപു ശശിധരൻ,ജെ.എച്ച്.ഐമാരായ യു. വിശ്വനാഥൻ, രാമദാസ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണ് ബീന, അതിജീവന സേന വളണ്ടിയർമാർ, വായനശാല പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സാക്ഷരതാ പ്രേരക്മാർ,സന്നദ്ധ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Read Moreഎന്നു വരും, തളികക്കല്ലിൽ തോടിനു കുറുകെ പാലം..? പ്രളയത്തിൽ വനത്തിൽ ഒറ്റപ്പെട്ടുപോയത് ദിവസങ്ങളോളം;തളികക്കല്ലിലെ ആദിവാസികൾക്ക് പറയാനുള്ളത്
മംഗലംഡാം: അതിവർഷത്തിൽ ഏറേ ദിവസങ്ങൾ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു കഴിഞ്ഞ തളികകല്ലിലെ ആദിവാസികൾ പോത്തംതോടിനു കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. 2016 ജനുവരി 20 നാണ് കടപ്പാറയിൽ നിന്നും മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന വനത്തിനകത്തെ തളികകല്ലിലേക്ക് റോഡും റോഡിനിടക്ക് വരുന്ന തോടായ കാട്ടുചോലക്ക് കുറുകെ പാലവും നിർമ്മിക്കാൻ നിർമ്മാണോദ്ഘാടനം നടന്നത്. ടൈൽസ് പതിച്ചും കോണ്ക്രീറ്റ് ചെയ്തുമുള്ള റോഡ് പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ടെങ്കിലും തോടിനു കുറുകെയുള്ള പാലം പണിയുടെ പ്രാഥമിക നടപടികൾ പോലും ആയിട്ടില്ല.ഇവിടെ പാലം നിർമ്മിക്കാതെയുള്ള റോഡ് പണി വ്യർത്ഥമായിരിക്കുകയാണ്. പാലം നിർമ്മാണം വൈകുന്ന സ്ഥിതിയുണ്ടായപ്പോൾ ഇക്കഴിഞ്ഞ ജൂണിൽ ആദിവാസികൾ തന്നെ സംഘടിച്ച് ഇവിടെ മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് താൽക്കാലിക മരപ്പാലം ഉണ്ടാക്കിയിരുന്നെങ്കിലും മലവെള്ളപാച്ചിലിൽ പാലം ഒഴുകി പോയി. ഇപ്പോൾ തോട്ടിലെ വെള്ളം കുറഞ്ഞപ്പോൾ നടന്ന് പോകാൻ പ്രശ്നമല്ല.എന്നാൽ അത്യാവശ്യങ്ങൾക്ക് കോളനിയിലേക്ക് ഒരു വാഹനം…
Read Moreകടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി ഭൂസമരം 919 നാളുകൾ പിന്നിട്ടു ; ഭൂമി വിതരണം സംബന്ധിച്ച അനിശ്ചിതത്വം നീളുന്നു
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസി കളുടെ ഭൂസമരം ഇന്നേക്ക് 920 ദിവസം എത്തുന്പോഴും ഭൂമി വിതരണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയില്ല.സമരം നടത്തി വരുന്ന ഭൂമി തന്നെ ആദിവാസികൾക്ക് നൽകാൻ 2017 ജൂലൈയിൽ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾക്ക് ഇക്കാലമത്രയും വേഗതയായില്ല. കപ്പിനും ചുണ്ടിനും ഇടക്ക് എത്തിയ ഭൂമി വിതരണത്തിൽ നിന്നും അധികാരികൾ പുറകോട്ട് പോകാനുണ്ടായ കാരണങ്ങളും വ്യക്തമല്ല.കഴിഞ്ഞ ദിവസവും സ്ഥലം എം എൽ എ പ്രസേനൻ സ്ഥലത്തെത്തി അനുകൂല നടപടികൾക്ക് വേഗത കൂട്ടാമെന്ന് ഉറപ്പ് നൽകിയതായി സമര പന്തലിലെ സ്ത്രീകൾ പറഞ്ഞു. 2016 ജനുവരി 15 മുതലാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കയ്യേറി കുടിലുകൾ കെട്ടി രാപകൽ സമരം ആരംഭിച്ചത്. ചുട്ടുപൊള്ളുന്ന 40 സെന്റ് പാറപ്പുറങ്ങളിലാണ് 22 കുടുംബങ്ങൾ കഴിയുന്നത്. ഇവിടെ…
Read Moreഞാൻ നൽകി, നിങ്ങളും നൽകൂ… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥനയുമായി ജയപ്രകാശ്
വണ്ടിത്താവളം: മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന അഭ്യർഥനയുമായി അത്തിമണി സ്വദേശിയായ അച്ഛനും മകനും ഇരു ചക്രവാഹനത്തിൽ ചുറ്റി കറങ്ങിയത് ശ്രദ്ധേയമായി. അത്തിമണി കാരികുളം ജയപ്രകാ ശും അഞ്ചു വയസ്സുകാരനുമാണ് ഇന്നലെ നാടുചുറ്റിക്കറങ്ങി അഭ്യർത്ഥന നടത്തിയത്. ജയപ്രകാശ് സംഭാവന നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തക്ക തെളിവും കരുതിയിട്ടുണ്ട്. 5000 രൂപ ജയപ്രകാശ് ദുരിതാശ്വാസ നിധിയിലേക്ക് അയച്ച രശീതും കയ്യിൽ കരുതിയിട്ടുണ്ട്. ചിറ്റൂർ താലൂക്ക് സ്വദേശിയാണെങ്കിലും എറണാകുളത്ത് ഗൃഹോപകരണ വിതരണജോലിക്കാരനാണ് ജയപ്രകാശ്. എറണാകുളത്തുണ്ടായ ജലപ്രളയക്കെടുതി നേരിൽ അനുഭവിച്ച വ്യക്തിയുമാണ്. ഇന്നലെ പട്ടഞ്ചേരി ,മേട്ടുപ്പാളയം, അന്പാട്ടു പാളയംന്ധ അലാംകടവു് എന്നിവിടങ്ങളിൽ പ്രചരണം നടത്തി. എന്നാൽ ഭുരിതാശ്വാസത്തിനായി ആരുടെ പക്കൽ നിന്നും സഹായം സ്വീകരിച്ചിരു ന്നില്ല. അടുത്ത ഒഴിവുദിവസത്തിൽ കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, നെ·ാറ എന്നിവിടങ്ങളിൽ പ്രചരണം നടത്തുമെന്നും ജയ പ്രകാശ് അറിയിച്ചു.
Read More