ആനക്കര : ഭഗവത സപ്താഹയജ്ഞാചാര്യൻ കലിയത്തു മന പരമേശ്വരൻ നന്പൂതിരിയ്ക്ക് ഒടുവിൽ ഗുരുവായുരപ്പന്റെ കടാക്ഷം. ഗുരുവായുരപ്പനെ മതിവരുവോളം കാണാമെന്ന ആഗ്രഹം മാത്രമല്ല ഭഗവാനെ പൂജിക്കാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചിരിക്കുകയാണ്. ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.18 വർഷത്തെ നീണ്ട കാത്തിരിപ്പിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു അത്.വേദഭൂമിയായ തൃത്താലയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ വടക്കേ വാവനൂരിലാണ് കലിയത്തുമന സ്ഥിതി ചെയ്യുന്നത്. ശുകപുരം നന്പൂതിരിഗ്രാമത്തിന്റെ ഭാഗമായ ഇവിടെ കലിയാത്തു ബ്രഹ്മദത്തൻ നന്പൂതിരിയുടെയും,പാർവതി അന്തർജ്ജനത്തിന്റെയും മകനായി 1965 ൽ ജനനം.നാഗലശ്ശേരി സ്കൂളിലും,വട്ടേനാട് ഹൈസ്കൂളിലും,പട്ടാന്പി നീലകണ്ഠ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പേരൂർ ദാമോദരൻ നന്പൂതിരി, തീയ്യന്നൂർ കൃഷ്ണൻ നന്പൂതിരി എന്നിവരിൽ നിന്നും ഗുരുകുല സന്പ്രദായത്തിൽ പൂജാദി കർമങ്ങൾ അഭ്യസിച്ചു.പെരുന്പള്ളി കേശവൻ നന്പൂതിരിയിൽ നിന്നുമാണ് ഭാഗവതം അഭ്യസിക്കുന്നത്. കാൽ നൂറ്റാണ്ടു കാലമായി സപ്താഹ രംഗത്ത് നിറസാന്നിധ്യമാണ് ഇദ്ദേഹം. കേരളത്തിനകത്തും…
Read MoreCategory: Palakkad
പറന്പിക്കുളം അണക്കെട്ട് ഷട്ടറിനരികേ ജലചോർച്ച; താഴ് വാരത്തു താമസിക്കുന്നവർ ഭീതിയിൽ
മുതലമട: പറന്പിക്കുളം അണക്കെട്ട് ഷട്ടറിനു വടക്കുഭാഗത്ത് സംരക്ഷണഭിത്തിയിൽ ജലച്ചോർച്ച രൂപംകൊണ്ടതോടെ കുരിയാർകുറ്റി ഉൾപ്പെടെയുള്ള താഴ് വാരപ്രദേശങ്ങളിൽ കഴിയുന്നവർ ഭീതിയിൽ. ആറുമാസംമുന്പ് നേരിയ തോതിലായിരുന്നു വെള്ളം ഇറങ്ങിയിരുന്നത്. എന്നാൽ ചോർച്ചയുടെ അളവ് കൂടിവരുന്നത് ആശങ്കാജനകമായതിനാൽ സംരക്ഷണഭിത്തിയുടെ നിലവിലെ സ്ഥിതി വകുപ്പ് അധികൃതർ പഠനം നടത്തി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്.പറന്പിക്കുളം ഷട്ടർതുറന്ന് ജലവിതരണം നടത്തുന്പോൾ ചാലക്കുടിവരെയുള്ള സ്ഥലങ്ങളിൽ പലഭാഗത്തും പുഴയുടെ ഇരുകരകളിലും താമസക്കാരുണ്ട്. ഇക്കഴിഞ്ഞ 15നാണ് പറന്പിക്കുളത്ത് അതിവർഷംമൂലം ഷട്ടർതുറന്ന് പുഴയിലേക്ക് വെള്ളംവിട്ടത്. ഇതേസമയത്തു തന്നെ തൂണക്കടവ് അണക്കെട്ടിൽനിന്നും പുഴയിലേക്ക് വെള്ളം വിട്ടിരുന്നു. ഇതുമൂലമാണ് കുരിയാർകുറ്റി കോളനി പൂർണമായി വെള്ളത്തിൽ മുങ്ങിയത്. കോളനിനിവാസിയായ ഉണ്ണികൃഷ്ണൻ രാത്രി രണ്ടിന് ഉണർന്ന് അവസരോചിതമായി എഴുപതോളംപേരെ ഉയർന്ന കുന്നിനുമുകളിൽ കയറ്റിയതാണ് വൻദുരന്തം വഴിമാറ്റിയത്. വെള്ളം കയറിയതിനെ തുടർന്നു 21 വീടുകളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾ ഒലിച്ചുപോയി. കൂടാതെ രണ്ടു വീടുകളുടെ ചുമരിടിഞ്ഞും നാശമുണ്ടായി.…
Read Moreപ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് സുസ്ഥിരമായ വാസസ്ഥലം എന്നത് വെല്ലുവിളിയായി കേരള സർക്കാർ ഏറ്റെടുത്തെന്ന് കാനം രാജേന്ദ്രൻ
പഴയന്നൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് സുസ്ഥിരമായ വാസസ്ഥലം എന്നത് വെല്ലുവിളിയായി കേരള സർക്കാർ ഏറ്റെടുത്തെന്നും, ഇതിൽ മതവും, രാഷ്ട്രീയവും നോക്കാതെ ഒറ്റ മനസോടെ മുന്നോട്ടുപോകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയന്നൂർ പുഞ്ചപ്പാടത്ത് പണികഴിപ്പിച്ചുകൊടുത്ത വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനു ഗുണം ചെയ്താൽ മാത്രമേ പാർട്ടിക്കു മുൻതൂക്കം ലഭിക്കുകയുള്ളൂ. സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ പ്രകാരം ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും എന്ന പദ്ധതിക്ക് രൂപം നൽകിക്കഴിഞ്ഞു. കേന്ദ്രസർക്കാർ നമുക്ക് പരിമിതമായ സഹായമേ നൽകുന്നുള്ളൂ. ഒറ്റ മനസുമായി നീങ്ങിയതിനാൽ പ്രളയത്തിൽ കൂടുതൽ മരണം സംഭവിക്കാതിരുന്നത്. ഈ നില തുടർന്നാൽ നവ കേരളം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. തൃശൂർ എംപി ജയദേവൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ നേതാക്കളായ ബാലചന്ദ്രൻ, സോമൻ എന്നിവരും ഏരിയാ…
Read Moreമാലിന്യം തടയണയിലേക്ക് ഒഴുകുന്നു; കുടിവെള്ളം മലിനമാകുന്നു; കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന് നാട്ടുകാർ
കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്തിൽ നിക്ഷേപിക്കുന്ന മാലിന്യം തടയണയിൽ ഒഴുകിയെത്തുന്നതിനാൽ കുടിവെള്ളത്തിനായി ശേഖരിച്ച വെള്ളം മലിനമാകുന്നതായി പരാതി. ഇറച്ചിമാലിന്യം, പ്ലാസ്റ്റിക് കവറുകൾ, വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ എന്നിവ രാത്രികാലത്ത് പുഴപ്പാലത്തിലാണ് നിക്ഷേപിക്കുന്നത്. പാലത്തിന്റെ പടിഞ്ഞാറുവശത്തെ റോഡിന്റെ സംരക്ഷണഭിത്തിയുടെ ഭാഗത്താണ് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നത്. തൃശൂർ-കോയന്പത്തൂർ പ്രധാനപാതയിലുള്ള പുഴപ്പാലത്തിലാണ് മാലിന്യംമൂലം ദുർഗന്ധം ശക്തമാകുന്നത്. വാഹനയാത്രക്കാർക്കുപോലും മൂക്കുപൊത്തിവേണം ഇതുവഴി കടന്നുപോകാൻ. മാലിന്യം നിക്ഷേിക്കുന്നത് ശിക്ഷാർഹമാണെന്നു പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പുബോർഡ് ഇപ്പോൾ കാണാനില്ല. അറവുമാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിനു കുറുകേ ഓടുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്കു തെന്നിമറിഞ്ഞ് പരിക്കേല്ക്കുന്നതും പതിവു കാഴ്ചയാണ്. വർഷങ്ങൾക്കുശേഷമാണ് പുഴപാലം തടയണയിൽ വെള്ളം നിറഞ്ഞിരിക്കുന്നത്. വേനൽ ശക്തമായാൽ തടയണ വെള്ളമാണ് കുടിവെള്ളത്തിനു ഉപയോഗിക്കുന്നത്. എത്രയുംവേഗം പുഴപ്പാലത്തിൽ സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഅനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ നടപടിയെടുത്തില്ല; മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവച്ചു
കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്.കൃഷ്ണകുമാർ രാജിവച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. പരിസ്ഥിതി ലോലപ്രദേശങ്ങളിൽവരെ വൻകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ ഇടതുപക്ഷ ഭരണസമിതി സഹായം നല്കുന്നതായി കൃഷ്ണകുമാർ ആരോപിച്ചു.2015-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുതലമട പത്താംവാർഡിൽനിന്നും സ്വതന്ത്രനായി മത്സരിച്ചാണ് കൃഷ്ണകുമാർ വിജയിച്ചത്. മുൻഭരണസമിതിയുടെ കാലത്ത് മൂച്ചൻകുണ്ട് ക്വാറിയുടെ പ്രവർത്തനത്തിനെതിരേ കൃഷ്ണകുമാർ ശക്തമായി പ്രതികരിച്ചിരുന്നു. സിപിഎം ഭരണസമിതിയിൽ പ്രസിഡന്റ് ബേബി സുധയ്ക്കുള്ള പിന്തുണയും കൃഷ്ണകുമാർ പിൻവലിച്ചു. നിലവിൽ സിപിഎമ്മിന് ഒന്പത്, സിപിഐ-ഒന്ന്, കോണ്ഗ്രസ്-അഞ്ച്, ബിജെപി-നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇതോടെ ഭരണപക്ഷത്തിന്റെ കക്ഷിനില പത്തായി ചുരുങ്ങി. കൃഷ്ണകുമാറിനെ ഇടതുമുന്നണിയിൽ തന്നെ നിലനിർത്താൻ അണിയറയിൽ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. എന്നാൽ കോടതിവിധിയിലൂടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് ഭരണകക്ഷിനേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ഇടതുമുന്നണി ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരുന്ന കാര്യവും…
Read Moreഇരുകൈകളും ഇല്ലാത്ത പ്രണവ് കാലുകൾ കൊണ്ട് വരച്ച് ചിത്രങ്ങളുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നൽകി
പാലക്കാട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് എന്ന ബികോം വിദ്യാർത്ഥി കാലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി മന്ത്രി എ.കെ.ബാലന് കൈമാറി. ഗവണ്മെന്റ് ചിറ്റൂർ കോളജിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ് പ്രണവ്. ഇതിനു പുറമെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂർ ഗ്രാമപഞ്ചായത്ത്, കാവശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് 10 ലക്ഷം രൂപയും മേലാർക്കോട് ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയും സംഭാവനയായി നല്കി. കെ.പി.കേശവമേനോൻ സ്്മാരകട്രസ്റ്റ് ഒരുലക്ഷവും അത്തിപ്പൊറ്റയിൽ നിന്നുളള കാളന്പത്ത് വിജയൻ എന്ന വ്യക്തി 1,25000 രൂപയും സേവ്യർ കിഴക്കഞ്ചേരി ഒരുലക്ഷം രൂപയും സംഭാവനയായി നല്കി.
Read Moreപ്രളയത്തെ അതിജീവിച്ച റബർ തോട്ടത്തിലെ നെൽകൃഷി കൊയ്ത്തിന് പാകമായി
വടക്കഞ്ചേരി: പ്രളയത്തെ അതിജീവിച്ച കണ്ണാടൻ വിൽസന്റെ റബർ തോട്ടത്തിലെ നെൽകൃഷി കൊയ്ത്തിന് പാകമായി.ഏറ്റവും മികച്ച വിളവാണ് പരീഷണകൃഷിയിൽ കൃഷി വകുപ്പും വിൽസനും കുടുംബവും പ്രതീക്ഷിക്കുന്നത്. കിഴക്കഞ്ചേരി പട്ടേം പാടത്താണ് സംസ്ഥാനത്ത് തന്നെ ആദ്യമായി റബർ റീ പ്ലാന്റ് ചെയ്ത തോട്ടത്തിൽ നെൽകൃഷി ചെയ്ത് വലിയ വിജയമാകുന്നത്. ഇതിനാൽ തന്നെ കൃഷി വകുപ്പും കൊയ്ത്ത് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.കൃഷി ഓഫീസർ റോഷ്ണിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പുക്കാർ ഏത് സമയവും ഇവിടെയുണ്ട്.ഐശ്വര്യ എന്ന 110 ദിവസം മൂപ്പുള്ള നെൽ ഇനമാണ് കൃഷി ചെയ്തിട്ടുള്ളത്. വിൽസന്റെ വീടിനു പുറകിലെ കുന്നിൻ ചെരിവായ ഒന്നര ഏക്കർ റബർ തോട്ടത്തിലാണ് നെൽകൃഷി. സാധാരണ റബർ റീ പ്ലാന്റ് ചെയ്താൽ തൈകൾ വളർന്നു വരുന്നതുവരെ വാഴ, പൈനാപ്പിൾ എന്നീ വിളകളാണ് കൃഷി ചെയ്യുക. അതും റബർ തൈകൾക്കിടക്കാകും കൃഷി. റബറിന്റെ ഫ്ളാറ്റ്ഫോമിൽ ഇതിന് മുന്പു് മറ്റെവിടെയെങ്കിലും നെൽകൃഷി…
Read Moreവരൾച്ചയുടെ സൂചന: പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു
വടക്കഞ്ചേരി: പ്രളയത്തിൽനിന്നും രക്ഷപ്പെടാനുള്ള രോദനങ്ങൾക്ക് അപ്പുറമാകുകയാണ് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനകൾ. കഴിഞ്ഞദിവസങ്ങളിലായി തുടരുന്ന കനത്തചൂടിൽ ജലസ്രോതസുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുവരികയാണ്. പച്ചക്കറി, നെല്ല് തുടങ്ങിയ ഹ്രസ്വകാല വിളകളെയെല്ലാം ചൂട് ദോഷകരമായി ബാധിച്ചുതുടങ്ങി. ജലാംശം നഷ്ടപ്പെട്ട് കൃഷിയിടങ്ങൾ ഉണക്കത്തിലായി. ഉച്ചസമയം പുറത്തിറങ്ങാനാകാത്ത വിധമാണ് ചൂട് അനുഭവപ്പെടുന്നത്. രാത്രിയിൽ ചെറിയ തണുപ്പും പകൽസമയത്തെ കഠിനമായ ചൂടും പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നു.
Read Moreയാത്രയയപ്പ് ദിനത്തിലും കഞ്ചാവുവേട്ട ; സല്യൂട്ട്…എഎസ്പി സുജിത് ദാസ്
അഗളി: നാലരമാസത്തെ അട്ടപ്പാടിയിലെ ഒൗദ്യോഗികജീവിതത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന അഗളി എഎസ്പി സുജിത്ദാസ് യാത്രയയപ്പ് ദിനത്തിലും കഞ്ചാവുതോട്ടം വെട്ടിനിരത്തി ജനഹൃദയത്തിലിടം നേടി. ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് അഗളി പോലീസ് സ്റ്റേഷൻ പരിസരത്ത് സഹപ്രവർത്തകർ യാത്രയയപ്പിന് വേദിയൊരുക്കിയിരുന്നു. അട്ടപ്പാടിയിലെ ഉൾവനത്തിൽ കഞ്ചാവുവേട്ടയിൽ മുഴുകിയിരുന്ന എഎസ്പി യ്ക്ക് കൃത്യസമയത്ത് എത്താനായില്ല. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ശേഷമാണ് യാത്രയയപ്പ് സമ്മേളനം തുടങ്ങിയത്. ഇന്നലെ പുലർച്ചെ പുതൂർ പൂന്പരി കോട്ടി മലയിലും ഒടന്പുകണ്ടി മലമേഖലയിലും നടത്തിയ റെയ്ഡിൽ 820 കഞ്ചാവ് ചെടികളാണ് വെട്ടി തീയിട്ട് നശിപ്പിച്ചത്.
Read Moreനെല്ലിയാമ്പതിയിൽ 90 ഏക്കറോളം കാടും കാപ്പിത്തോട്ടവും ഉരുൽപൊട്ടലിൽ ഒലിച്ചുപോയി ; പുറംലോകം അറിയുന്നത് 23 ദിവസത്തിനുശേഷം
നെല്ലിയാന്പതി: ഓഗസ്റ്റ് 16 ന് രാത്രി എട്ടുമണിയോടെയുണ്ടായ ഉരുൾപൊട്ടലിനെതുടർന്ന് 90 ഏക്കറോളം വനവും കാപ്പിത്തോട്ടവും അഞ്ചു കിലോമീറ്റർ ദൂരേക്ക് ഒലിച്ചുപോയി. കട്ട്ളപ്പാറയിൽ ഉണ്ടായിരുന്ന അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മിന്നാംപാറയ്ക്കു സമീപമുളള കരിമലയിൽ ഉദ്ഭവിച്ച ഉരുൾപൊട്ടലിലാണ് വാഴക്കുണ്ട്, കട്ട്ളപ്പാറ എന്നീ പ്രദേശങ്ങളിലെ ഏക്കർകണക്കിനു സ്ഥലത്തെ മരങ്ങളും മണ്ണും ഒലിച്ചുപോയത്. കട്ട്ളപ്പാറയിലെ കാപ്പിത്തോട്ടത്തിലെ ഒരു കിലോമീറ്റർ ദൂരമുള്ള വഴിയും കാപ്പിച്ചെടികളും കവുങ്ങും ഉരുൾപൊട്ടലിനെതുടർന്ന് അപ്രത്യക്ഷമായി. കട്ട്ളപ്പാറ എസ്റ്റേറ്റിലെ പ്രധാന ഭാഗം ഇപ്പോൾ മണൽതീരമായിട്ടാണ് കാണപ്പെടുന്നത്. അരകിലോമീറ്ററോളം അകലത്തിൽ മണ്ണും മരങ്ങളും ഒലിച്ചുപോയ പ്രദേശത്ത് വലിയ പാറക്കല്ലുകളും മരങ്ങളുടെ അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുന്നു. പ്രദേശത്ത് പുതിയ ഒരു പുഴ തന്നെ രൂപപ്പെട്ട് ഭീകരാന്തരീക്ഷമാണ് പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. പ്രദേശത്തു മുന്പുണ്ടായിരുന്ന ചെറിയ പുഴയുടെ അകലവും ആഴവും ക്രമാതീതമായി വർധിക്കുകയും ഇരുകരകളിലുമുളള മരങ്ങൾ ഉരുൾപൊട്ടലിനെതുടർന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.രാത്രി എട്ടരയോടെ ഉണ്ടായ ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് കട്ട്ളപ്പാറ…
Read More