വടക്കഞ്ചേരി : ആന ഉൾപ്പെടെയുള്ള കാട്ടുമൃഗ ഭീഷണിയും വനംവകുപ്പിന്റെ ദ്രോഹ നടപടികളും മൂലം മലയോരങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറേണ്ട ഗതികേടിൽ കർഷകർ. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ സംവിധാനങ്ങൾ. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ മനുഷ്യർക്കു നേരെ കൊലവിളി നടത്തുന്ന സമീപനമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. മംഗലം ഡാമിന്റെ മലയോരങ്ങളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ. നിറയെ വീടുകളുള്ള ഓടംതോട് പള്ളി ജംഗ്ഷനിൽ വരെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി. വനപാലകർ എല്ലാം നോക്കി പോകുന്നതല്ലാതെ ആനയിറങ്ങുന്നതു തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.സോളാർ വേലി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിച്ച് ആന ഇറങ്ങുന്നത് തടയണം. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.ആന, പന്നി, മാൻ, മയിൽ, കുരങ്ങ് ഉൾപ്പെടെയുള്ള കാട്ടുമൃഗശല്യം…
Read MoreCategory: Palakkad
ഉറക്കെ നിലവിളിച്ചാൽപോലും ആരും കേൾക്കാനില്ല; ആനപ്പേടിയിൽ ചടച്ചിക്കുന്നിലെ തോമസും കുടുംബവും
ഫ്രാൻസിസ് തയ്യൂർമംഗലംഡാം: ഭീതിയുടെ മുൾമുനയിലാണ് ഓടംതോട് ചടച്ചിക്കു ന്നിലെ ചെങ്ങനാനിക്കൽ തോമസും കുടുംബവും. ആന, പുലി, പന്നി ഉൾപ്പെടെ കാട്ടുമൃഗ ഭീഷണിയാണ് വീടിനു ചുറ്റും. പുറത്തിറങ്ങാൻ കഴിയുന്നില്ല. സമീപത്തൊന്നും വീടുകളില്ല. വലിയ തോട്ടങ്ങൾക്കരികെ ഒറ്റപ്പെട്ട വീട്. നേരത്തെ ഇവർക്ക് അയൽവാസികളുണ്ടായിരുന്നു. കാലവർഷക്കെടുതികളും കാട്ടുമൃഗശല്യവും മൂലം മറ്റു വീട്ടുകാർ താമസം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഇന്നലെ രാത്രി ആന കൂടി എത്തിയതോടെ തോമസിന്റെ വീട്ടുകാർക്ക് ആധിയേറി. തൊട്ടുള്ള തോട്ടങ്ങളിലാണ് ആനകൾ ഏറെ മണിക്കൂറുകളുണ്ടായിരുന്നത്. തോമസിന്റെ വീടിനടുത്ത കയ്യാലക്കെട്ട് കടന്ന് ആനകൾ എത്തിയതിന്റെ കാൽപ്പാടുകളുണ്ട്. ഉറക്കെ നിലവിളിച്ചാൽപോലും ഇവിടെ ആരും കേൾക്കാനില്ല. രാത്രി ഇടിയും മഴയുമുള്ള സമയമാണെങ്കിൽ എന്തുവന്നാലും സഹിക്കുക തന്നെ. തോമസും ഭാര്യ ഏലിക്കുട്ടിയും മകൻ അനീഷും കുടുംബവുമാണ് വീട്ടിലുള്ളത്. അനീഷും കുടുംബവും ജോലിക്കായി പോയാൽ പിന്നെ തോമസും ഭാര്യയും മാത്രമേ വീട്ടിലുണ്ടാകൂ. വാഹനം എത്തുന്ന സ്ഥലത്ത് എത്താൻതന്നെ…
Read Moreനിരങ്ങൻപാറയിലെ ഓരോ നായയേയും ഭക്ഷണമാക്കി പുലി; ഇനിയുള്ളത് കന്നുകാലികൾ; ആടുവളർത്തൽ നിർത്തിയിട്ട് രണ്ടുവർഷമെന്ന് നാട്ടുകാർ
നെന്മാറ: നിരങ്ങൻപാറയിലെ ഏഴാമത് വീട്ടിലെയും നായയെ പുലിപിടിച്ചു. കഴിഞ്ഞ നാലുമാസത്തിനകം ഇതോടെ പ്രദേശത്തെ എട്ടു നായകളെയാണ് പുലി പിടിച്ചത്. ഇതിൽ പരിശീലനം നേടിയ ആയിരങ്ങൾ വിലയുള്ള വിദേശയിനം നായകൾ വരെ ഉൾപ്പെടും. കഴിഞ്ഞ ദിവസം രാത്രി ഏഴിനുശേഷം കൂട്ടിൽ നിന്നും പുറത്തു വിട്ട ടി.സി. ബാബുവിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നായയെ രാത്രി 8.30 ആകുന്പോഴേക്കും കാണാതായി. പതിവുപോലെ 8. 30 ഓടെ നായയെ കൂട്ടിൽ കയറ്റാൻ നോക്കിയപ്പോഴാണ് നായയെ കാണാതായ വിവരം അറിയുന്നത്. മഴയുണ്ടായിരുന്നതിനാൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായില്ല. രാത്രിയും പകലും അന്വേഷിച്ചു നടന്നെങ്കിലും അയൽവീടുകളിലെ നായകൾക്ക് സംഭവിച്ച അതേ സ്ഥിതി തന്നെ തുടർന്നു. വീടിനു കാവൽ നിൽക്കുന്ന നായക്ക് കാവൽ നിൽക്കേണ്ട സ്ഥിതി ആയെന്ന് പ്രദേശത്തെ കർഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു. പുലിയെ പേടിച്ച് പ്രദേശവാസികൾ ആട് വളർത്തൽ നിർത്തിയിട്ട് രണ്ടു വർഷത്തിലേറെയായി.…
Read Moreഎവിടെ തിരിഞ്ഞു നോക്കിയാലും..! കേരളത്തിലേക്കു ലോഡുകണക്കിനു മുന്തിരിയെത്തുന്നു; ജംബുദ്രാക്ഷിയാണ് ഇപ്പോഴത്തെ താരം…
വടക്കഞ്ചേരി: പാതയോരങ്ങളിൽ മുന്തിരിവിൽപന തകൃതി. ബംഗളൂരുവിൽനിന്നും ലോഡുകണക്കിന് മുന്തിരിയാണ് ദിവസവും ഇവിടെ എത്തുന്നത്. പാതയോരങ്ങളിൽ പല ഭാഗത്തായി കുന്നുകൂട്ടിയിട്ടാണ് വില്പന. ജംബു എന്ന ഇനം മുന്തിരിയാണ് വരുന്നതെന്നു മുന്തിരി വിൽപന നടത്തുന്ന സംഘത്തിലെ തമിഴ്നാട് വേലൂർ സ്വദേശി ചന്ദ്രു പറഞ്ഞു. കുരുവുള്ള അധികം മധുരമില്ലാത്ത മുന്തിരി ഇനമാണിത്. കിലോയ്ക്ക് 80 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ഈ മാസം മുഴുവൻ ജംബുദ്രാക്ഷിയുടെ സീസണാണ്. രാവിലെ ബംഗളൂരുവിൽനിന്നും എത്തുന്ന മുന്തിരി ഇവർ ചെറുസംഘങ്ങളായി എത്തി 200, 300 കിലോ എന്നിങ്ങനെ വാങ്ങി റോഡുകളുടെ പലഭാഗത്തായി വില്പന നടത്തും. നല്ല രീതിയിൽ മുന്തിരിവില്പന നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. പലയിടത്തും വാടകയ്ക്കു താമസിച്ചാണ് മുന്തിരി വില്പന സംഘം കേരളത്തിൽ കച്ചവടം നടത്തുന്നത്. മുന്തിരി സീസണ് കഴിഞ്ഞാൽ മാതള വില്പനയുമായി ഇവർ കളത്തിലുണ്ടാകും.
Read Moreബില്ല് ഇത്രയും കൂടുന്നതിന് മുന്നേ കട്ട് ചെയ്യാമിരുന്നില്ലേ..! തളികകല്ലിലെ ആദിവാസികൾക്കു 12 വർഷത്തെ വൈദ്യുതി ബില്ല് ; ഒപ്പം ഭീഷണിയും…
മംഗലംഡാം : വനത്തിനുള്ളിൽ പ്ലാസ്റ്റിക് കൂടാരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് 30,000വും 40,000 വും രൂപ വരുന്ന കറന്റ് ബിൽ. കടപ്പാറക്കടുത്ത തളികകല്ല് ആദിവാസി കോളനിയിലെ വീടുകൾക്കാണ് ഇത്രയും ഉയർന്ന കറന്റ് ബിൽ വന്നിട്ടുള്ളത്. 2008ൽ കോളനിയിൽ കറന്റ് കണക്ഷൻ വന്നതു മുതൽ പന്ത്രണ്ടുവർഷത്തെ ബിൽ ഒന്നിച്ചാണ് വീട്ടുകാർക്ക് നല്കിയിട്ടുള്ളത്. കുടിശിക തുക മുഴുവൻ ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ഉൗരുമൂപ്പൻ നാരായണൻ പറഞ്ഞു. എ.കെ. ബാലൻ മന്ത്രിയായിരുന്നപ്പോഴാണ് കോളനിയിൽ കറന്റ് എത്തിയത്. നിയോജക മണ്ഡലത്തിലെ സന്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കറന്റ് ബിൽ അടയ്ക്കേണ്ട അതെല്ലാം സർക്കാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ ഉറപ്പിലാണ് പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ടു മറച്ച കുടിലുകളിൽ കണക്ഷൻ നൽകിയത്. മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉറപ്പു നല്കിയതിനാൽ ഓരോ മാസം വരുന്ന കറന്റ് ബിൽ ആരും അടച്ചില്ല.ഇത്രയും വർഷത്തെ ബിൽ കുടിശിക ഉള്ളപ്പോൾ…
Read Moreആർഎസ്എസ് നേതാവിന്റെ കൊലപാതകം; വാഹനമോടിച്ചയാളും കൃത്യത്തില് നേരിട്ട് പങ്കെടുത്തയാളും പിടിയിൽ
പാലക്കാട്: ആര്എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി പിടിയില്. വാഹനമോടിച്ചയാളും കൃത്യത്തില് നേരിട്ട് പങ്കെടുത്തയാളുമാണ് പിടിയിലായത്. അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങൾ എത്തിച്ച് നൽകിയ കാറിന്റെ ദൃശ്യങ്ങൾ പുറത്തായി. കെഎൽ 55 ഡി-4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകൾക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പട്ടാന്പി സ്വദേശി കെ.വി. നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാർ. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ച രിച്ചാണ് അക്രമിസംഘം മേലാമുറിയിൽ എത്തിയതെന്നാണ് പോലീസ് നിഗമനം.
Read Moreകണ്ടക്ടറില്ല! കാടൻകാവിൽ ബസിന്റെ സർവീസ് തുടങ്ങി; ദിവസേന ഏഴ് ട്രിപ്പ്; ബസിന്റെ സഞ്ചാരം മുഴുവൻ ഗ്രാമങ്ങളിലൂടെ…
വടക്കഞ്ചേരി : യാത്രക്കാർ തിങ്ങി നിറഞ്ഞ് കണ്ടക്ടർ ഇല്ലാത്ത കാടൻകാവിൽ ബസിന്റെ കന്നിയോട്ടം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് ബസ് സർവീസ് ആരംഭിച്ചത്. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ പി.പി. സുമോദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഗംഗാധരൻ, ഉടമ തോമസ് മാത്യു, ജോളി തോമസ്, മകൻ ലിജു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കണ്ടക്ടർ ഇല്ലാത്ത ബസ് എന്ന നിലയിൽ രാജ്യത്തെ ആദ്യ പരീക്ഷണമായതിനാൽ ചാനലുകൾ ഉൾപ്പെടെ വലിയ മാധ്യമ പടയുടെ അകന്പടിയോടെയായിരുന്നു സർവീസിനു തുടക്കം കുറിച്ചത്. യാത്രക്കാരുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് ഉടമ കാടൻകാവിൽ തോമസ് മാത്യു പറഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന ബസ് തേനിടുക്ക്, നെല്ലിയാംന്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം, ഇരട്ടക്കുളം…
Read Moreശ്രീനിവാസൻ കൊലക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ; പിടിയിലായവർ ഗൂഢാലോചനയിൽ പങ്കാളികൾ
സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നു രാവിലെ രണ്ടു പ്രതികളെയും കൊണ്ട് പോലീസ് ശംഖുവാരത്തോട് പള്ളിപരിസരത്ത് തെളിവെടുപ്പ് നടത്തി. കനത്ത പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. കേസിൽ പിടികിട്ടാനുള്ള മുഖ്യപ്രതികളെ കൃത്യം നടത്താനും മറ്റും സഹായിച്ച മുഹമ്മദ്ബിലാൽ, റിയാസുദ്ദീൻ എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഇവർക്കു പുറമെ സഹദ്, പ്രതികളുടെ ഫോണുകൾ വീടുകളിലെത്തിച്ച റിസ്വാൻ എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട്…
Read Moreഒറ്റപ്പാലത്ത് തീവണ്ടികൾക്ക് മുന്നറിയിപ്പില്ലാതെ സ്റ്റോപ്പുകൾ നിർത്തലാക്കി; അവഗണനയുടെ ചുവപ്പു വെളിച്ചം തട്ടിത്തെറിപ്പിക്കാൻ സിപിഎം
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ തീവണ്ടികൾക്ക് മുന്നറിയിപ്പുകളില്ലാതെ സ്റ്റോപ്പുകൾ നിർത്തലാക്കി റെയിൽവേ. റെയിൽവേയുടെ നടപടികൾക്കെതിരെ സിപിഎം പ്രക്ഷോഭത്തിന്. കാലങ്ങളായി അവഗണനയുടെ ചുവപ്പു വെളിച്ചം മാത്രം നൽകി ഈ റെയിൽവേ സ്റ്റേഷനെ അധികൃതർ ഒഴിവാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യാപകമായി പ്രതിഷേധമുയർന്നു. മുംബൈയിൽ നിന്നും കേരളത്തിലേക്ക് 1973 മുതൽ ആരംഭിച്ച ജയന്തി ജനത എക്സ്പ്രസിന്റെയും, 1944 മുതൽ ആരംഭിച്ച കാരക്കൽ എറണാകുളം(ടീ ഗാർഡൻ) എക്സ്പ്രസിന്റെയും സ്റ്റോപ്പുകൾ യാതൊരു കാരണവും പറയാതെയാണ് റെയിൽവേ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. നിരവധി യാത്രക്കാർക്കാണ് നിത്യേന ഈ ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഇല്ലാതായതോടെ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും, തിരിച്ചും ഉള്ള യാത്രകൾ ദുരിതപൂർണ്ണമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുന്പ് കൊച്ചുവേളി -ബാംഗ്ലൂർ ട്രെയിനിന്റെ ഒറ്റപ്പാലത്തെ സ്റ്റോപ്പും ഇത്തരത്തിൽ എടുത്തുകളഞ്ഞിരുന്നു. അമൃത, കേരള എക്സ്പ്രസ് ട്രെയിനുകളുടെ ഒറ്റപ്പാലത്തെ സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. ഒറ്റപ്പാലത്തോടുള്ള റെയിൽവേയുടെ അവഗണക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ 28ന് രാവിലെ…
Read Moreപാലക്കാട് ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്ക്; ബുധനാഴ്ച വരെ നിയന്ത്രണം
സ്വന്തം ലേഖകൻപാലക്കാട്: ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ട് പാലക്കാട് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണം. ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയത് ബൈക്കുകളിലായിരുന്നുവെന്നും അതിനാലാണ് ബുധനാഴ്ച വരെ ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്കുന്നതെന്നുമാണ് ജില്ല ഭരണകൂടം നൽകുന്ന വിശദീകരണം. സ്ത്രീകൾക്കും കുട്ടികൾക്കും പിറകിലിരുന്ന് യാത്ര ചെയ്യുന്നതിന് വിലക്കുമില്ല. ഡിസ്ട്രിക്റ്റ് അഡീഷണൽ മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More