കോലഴി: എക്സൈസ് റേഞ്ച് ഒാഫീസിനു മുന്നിൽ വാഹനാപകടത്തിൽ ഗുരതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെയാണു എക്സൈസുകാർ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നഗരത്തിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി വന്ന യുവാവ് കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിനു മുന്നിൽവച്ച് പിക്കപ്പവ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓഫീസിനു തൊട്ടുമുന്നിൽ നടന്ന അപകടത്തിന്റെ ശബ്ദം കേട്ട് കോലഴി എക്സൈസ്റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എ.ബി. പ്രസാദും സഹപ്രവർത്തകരും പുറത്തേക്കു പാഞ്ഞു. ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ അതുവഴി വന്ന ഒരു വാഹനത്തിൽ കയറ്റി ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. വ്യവസായി ഹരിദാസ് മേനോന്റെ കാറിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റയാളെയെടുത്ത് വാഹനത്തിൽ കയറിയ പ്രസാദിന്റെ യൂണിഫോം രക്തത്തിൽ കുതിർന്നിരുന്നു.പിന്നീട് രക്തക്കറ നിറഞ്ഞ വസ്ത്രവുമായാണ് ഉദ്യോഗസ്ഥൻ ഓട്ടോ റിക്ഷ വിളിച്ച്…
Read MoreCategory: Palakkad
സ്വന്തം പറമ്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ല; പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ പിഴുതുമാറ്റി പ്രതിഷേധിച്ചു കിഫ അംഗങ്ങൾ
നെന്മാറ: കർഷകന് സ്വന്തം പറന്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ലാത്തതിലും അനുമതിക്ക് ഏറെ കടന്പകൾ ഉള്ളതിലും പ്രതിഷേധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) അംഗങ്ങൾ വീട്ടുവളപ്പിലെ മരങ്ങളും വൃക്ഷത്തൈകളും പിഴുതുമാറ്റി പ്രതിഷേധിച്ചു. ഒലിപ്പാറ, അടിപ്പെരണ്ട, നെന്മാറ, അയിലൂർ തുടങ്ങിയ പ്രദേശങ്ങളിലെ മലയോര കർഷകരാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്. അവരവരുടെ വീട്ടുവളപ്പിലെ ഓരോ വൃക്ഷങ്ങൾ പിഴുതുമാറ്റിയും വെട്ടിമാറ്റിയും പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധമറിയിച്ചു. 54 ശതമാനം വൃക്ഷ മേലാപ്പ് സംസ്ഥാനത്ത് നിർത്തുന്നത് കർഷകരുടെ പ്രയത്നം കൊണ്ടാണെന്നും ഇത് പരിഗണിക്കാതെ കർഷകർ വളർത്തുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളെ അവഗണിക്കുന്നതിനും വൃക്ഷങ്ങൾ വളർത്തുന്ന കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകുന്നതിനും പ്രതിഷേധിച്ചാണ് കർഷകർ സ്വന്തം വളപ്പിലെ വൃക്ഷത്തൈകൾ പ്രതിഷേധസൂചകമായി പിഴുതു മാറ്റിയത്.
Read Moreചായക്കു മധുരം കുറഞ്ഞു; സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്; സഹപ്രവർത്തകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി
പാലക്കാട്: ചായക്കു മധുരം കുറഞ്ഞതിന്റെ പേരിൽ പാലക്കാട്ടെ ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്. ലൊക്കേഷൻ അസിസ്റ്റന്റിനു കഴുത്തിൽ കുത്തേറ്റു. പുലർച്ചെ നാലിനാണു സംഭവം. വടകര സ്വദേശി സിറാജിനാണു കുത്തേറ്റത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സിറാജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പോലീസ് അറസ്റ്റു ചെയ്തു.ഇവർ തമ്മിൽ മുൻപും വാക്കു തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷം വീണ്ടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.
Read Moreവന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെങ്ങോട്ട് പോയി? ഫോറസ്റ്റ് വാച്ചർ രാജന്റെ തിരോധാന അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ച്
മണ്ണാർക്കാട് : അട്ടപ്പാടിയിൽ ഫോറസ്റ്റ് വാച്ചർ രാജനു വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് നീട്ടി. രാജനു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്നാട് ബസ് സ്റ്റാന്റുകളിലും ബസുകളിലും നോട്ടീസ് പതിച്ചതായി അഗളി ഡിവൈഎസ്പി എൻ. മുരളീധരൻ പറഞ്ഞു. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് അതിർത്തികളായ കരമട, മഞ്ചിയൂർ ഭാഗങ്ങളിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. പഴുതടച്ച അന്വേഷണമാണ് രാജനുവേണ്ടി നടത്തുത്. രാജന്റെ തിരോധാനത്തിന് കാരണം മാവോയിസ്റ്റാണെന്ന പ്രചരണത്തിൽ കഴന്പില്ല.അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ഒന്നര വർഷമായി മാവോയിസ്റ്റിന്റെ സാന്നിധ്യം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു. സൈലന്റ് വാലി സൈരന്ധ്രിയിൽ ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതിൽ വനപാലകരും ആശങ്കയിലാണ്. മേയ് മൂന്നിനു രാവിലെയാണ് സൈരന്ധ്രി ക്യാന്പ് ഷെഡിൽ നിന്ന് കാണാതായത്.രാജന്റെ മുണ്ടും ചെരിപ്പും സ്ഥലത്ത്…
Read Moreവന്യമൃഗശല്യം രൂക്ഷം; മലയോര കർഷകരുടെ കുടിയിറക്കം കൂടുന്നു; നോക്കുകുത്തിയായി വനംവകുപ്പ്
വടക്കഞ്ചേരി : ആന ഉൾപ്പെടെയുള്ള കാട്ടുമൃഗ ഭീഷണിയും വനംവകുപ്പിന്റെ ദ്രോഹ നടപടികളും മൂലം മലയോരങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറേണ്ട ഗതികേടിൽ കർഷകർ. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ സംവിധാനങ്ങൾ. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ മനുഷ്യർക്കു നേരെ കൊലവിളി നടത്തുന്ന സമീപനമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. മംഗലം ഡാമിന്റെ മലയോരങ്ങളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ. നിറയെ വീടുകളുള്ള ഓടംതോട് പള്ളി ജംഗ്ഷനിൽ വരെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി. വനപാലകർ എല്ലാം നോക്കി പോകുന്നതല്ലാതെ ആനയിറങ്ങുന്നതു തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.സോളാർ വേലി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിച്ച് ആന ഇറങ്ങുന്നത് തടയണം. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.ആന, പന്നി, മാൻ, മയിൽ, കുരങ്ങ് ഉൾപ്പെടെയുള്ള കാട്ടുമൃഗശല്യം…
Read Moreഉറക്കെ നിലവിളിച്ചാൽപോലും ആരും കേൾക്കാനില്ല; ആനപ്പേടിയിൽ ചടച്ചിക്കുന്നിലെ തോമസും കുടുംബവും
ഫ്രാൻസിസ് തയ്യൂർമംഗലംഡാം: ഭീതിയുടെ മുൾമുനയിലാണ് ഓടംതോട് ചടച്ചിക്കു ന്നിലെ ചെങ്ങനാനിക്കൽ തോമസും കുടുംബവും. ആന, പുലി, പന്നി ഉൾപ്പെടെ കാട്ടുമൃഗ ഭീഷണിയാണ് വീടിനു ചുറ്റും. പുറത്തിറങ്ങാൻ കഴിയുന്നില്ല. സമീപത്തൊന്നും വീടുകളില്ല. വലിയ തോട്ടങ്ങൾക്കരികെ ഒറ്റപ്പെട്ട വീട്. നേരത്തെ ഇവർക്ക് അയൽവാസികളുണ്ടായിരുന്നു. കാലവർഷക്കെടുതികളും കാട്ടുമൃഗശല്യവും മൂലം മറ്റു വീട്ടുകാർ താമസം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. ഇന്നലെ രാത്രി ആന കൂടി എത്തിയതോടെ തോമസിന്റെ വീട്ടുകാർക്ക് ആധിയേറി. തൊട്ടുള്ള തോട്ടങ്ങളിലാണ് ആനകൾ ഏറെ മണിക്കൂറുകളുണ്ടായിരുന്നത്. തോമസിന്റെ വീടിനടുത്ത കയ്യാലക്കെട്ട് കടന്ന് ആനകൾ എത്തിയതിന്റെ കാൽപ്പാടുകളുണ്ട്. ഉറക്കെ നിലവിളിച്ചാൽപോലും ഇവിടെ ആരും കേൾക്കാനില്ല. രാത്രി ഇടിയും മഴയുമുള്ള സമയമാണെങ്കിൽ എന്തുവന്നാലും സഹിക്കുക തന്നെ. തോമസും ഭാര്യ ഏലിക്കുട്ടിയും മകൻ അനീഷും കുടുംബവുമാണ് വീട്ടിലുള്ളത്. അനീഷും കുടുംബവും ജോലിക്കായി പോയാൽ പിന്നെ തോമസും ഭാര്യയും മാത്രമേ വീട്ടിലുണ്ടാകൂ. വാഹനം എത്തുന്ന സ്ഥലത്ത് എത്താൻതന്നെ…
Read Moreനിരങ്ങൻപാറയിലെ ഓരോ നായയേയും ഭക്ഷണമാക്കി പുലി; ഇനിയുള്ളത് കന്നുകാലികൾ; ആടുവളർത്തൽ നിർത്തിയിട്ട് രണ്ടുവർഷമെന്ന് നാട്ടുകാർ
നെന്മാറ: നിരങ്ങൻപാറയിലെ ഏഴാമത് വീട്ടിലെയും നായയെ പുലിപിടിച്ചു. കഴിഞ്ഞ നാലുമാസത്തിനകം ഇതോടെ പ്രദേശത്തെ എട്ടു നായകളെയാണ് പുലി പിടിച്ചത്. ഇതിൽ പരിശീലനം നേടിയ ആയിരങ്ങൾ വിലയുള്ള വിദേശയിനം നായകൾ വരെ ഉൾപ്പെടും. കഴിഞ്ഞ ദിവസം രാത്രി ഏഴിനുശേഷം കൂട്ടിൽ നിന്നും പുറത്തു വിട്ട ടി.സി. ബാബുവിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നായയെ രാത്രി 8.30 ആകുന്പോഴേക്കും കാണാതായി. പതിവുപോലെ 8. 30 ഓടെ നായയെ കൂട്ടിൽ കയറ്റാൻ നോക്കിയപ്പോഴാണ് നായയെ കാണാതായ വിവരം അറിയുന്നത്. മഴയുണ്ടായിരുന്നതിനാൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായില്ല. രാത്രിയും പകലും അന്വേഷിച്ചു നടന്നെങ്കിലും അയൽവീടുകളിലെ നായകൾക്ക് സംഭവിച്ച അതേ സ്ഥിതി തന്നെ തുടർന്നു. വീടിനു കാവൽ നിൽക്കുന്ന നായക്ക് കാവൽ നിൽക്കേണ്ട സ്ഥിതി ആയെന്ന് പ്രദേശത്തെ കർഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു. പുലിയെ പേടിച്ച് പ്രദേശവാസികൾ ആട് വളർത്തൽ നിർത്തിയിട്ട് രണ്ടു വർഷത്തിലേറെയായി.…
Read Moreഎവിടെ തിരിഞ്ഞു നോക്കിയാലും..! കേരളത്തിലേക്കു ലോഡുകണക്കിനു മുന്തിരിയെത്തുന്നു; ജംബുദ്രാക്ഷിയാണ് ഇപ്പോഴത്തെ താരം…
വടക്കഞ്ചേരി: പാതയോരങ്ങളിൽ മുന്തിരിവിൽപന തകൃതി. ബംഗളൂരുവിൽനിന്നും ലോഡുകണക്കിന് മുന്തിരിയാണ് ദിവസവും ഇവിടെ എത്തുന്നത്. പാതയോരങ്ങളിൽ പല ഭാഗത്തായി കുന്നുകൂട്ടിയിട്ടാണ് വില്പന. ജംബു എന്ന ഇനം മുന്തിരിയാണ് വരുന്നതെന്നു മുന്തിരി വിൽപന നടത്തുന്ന സംഘത്തിലെ തമിഴ്നാട് വേലൂർ സ്വദേശി ചന്ദ്രു പറഞ്ഞു. കുരുവുള്ള അധികം മധുരമില്ലാത്ത മുന്തിരി ഇനമാണിത്. കിലോയ്ക്ക് 80 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ഈ മാസം മുഴുവൻ ജംബുദ്രാക്ഷിയുടെ സീസണാണ്. രാവിലെ ബംഗളൂരുവിൽനിന്നും എത്തുന്ന മുന്തിരി ഇവർ ചെറുസംഘങ്ങളായി എത്തി 200, 300 കിലോ എന്നിങ്ങനെ വാങ്ങി റോഡുകളുടെ പലഭാഗത്തായി വില്പന നടത്തും. നല്ല രീതിയിൽ മുന്തിരിവില്പന നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. പലയിടത്തും വാടകയ്ക്കു താമസിച്ചാണ് മുന്തിരി വില്പന സംഘം കേരളത്തിൽ കച്ചവടം നടത്തുന്നത്. മുന്തിരി സീസണ് കഴിഞ്ഞാൽ മാതള വില്പനയുമായി ഇവർ കളത്തിലുണ്ടാകും.
Read Moreബില്ല് ഇത്രയും കൂടുന്നതിന് മുന്നേ കട്ട് ചെയ്യാമിരുന്നില്ലേ..! തളികകല്ലിലെ ആദിവാസികൾക്കു 12 വർഷത്തെ വൈദ്യുതി ബില്ല് ; ഒപ്പം ഭീഷണിയും…
മംഗലംഡാം : വനത്തിനുള്ളിൽ പ്ലാസ്റ്റിക് കൂടാരങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് 30,000വും 40,000 വും രൂപ വരുന്ന കറന്റ് ബിൽ. കടപ്പാറക്കടുത്ത തളികകല്ല് ആദിവാസി കോളനിയിലെ വീടുകൾക്കാണ് ഇത്രയും ഉയർന്ന കറന്റ് ബിൽ വന്നിട്ടുള്ളത്. 2008ൽ കോളനിയിൽ കറന്റ് കണക്ഷൻ വന്നതു മുതൽ പന്ത്രണ്ടുവർഷത്തെ ബിൽ ഒന്നിച്ചാണ് വീട്ടുകാർക്ക് നല്കിയിട്ടുള്ളത്. കുടിശിക തുക മുഴുവൻ ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന ഭീഷണിയുമുണ്ടെന്ന് ഉൗരുമൂപ്പൻ നാരായണൻ പറഞ്ഞു. എ.കെ. ബാലൻ മന്ത്രിയായിരുന്നപ്പോഴാണ് കോളനിയിൽ കറന്റ് എത്തിയത്. നിയോജക മണ്ഡലത്തിലെ സന്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കറന്റ് ബിൽ അടയ്ക്കേണ്ട അതെല്ലാം സർക്കാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ ഉറപ്പിലാണ് പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ടു മറച്ച കുടിലുകളിൽ കണക്ഷൻ നൽകിയത്. മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉറപ്പു നല്കിയതിനാൽ ഓരോ മാസം വരുന്ന കറന്റ് ബിൽ ആരും അടച്ചില്ല.ഇത്രയും വർഷത്തെ ബിൽ കുടിശിക ഉള്ളപ്പോൾ…
Read Moreആർഎസ്എസ് നേതാവിന്റെ കൊലപാതകം; വാഹനമോടിച്ചയാളും കൃത്യത്തില് നേരിട്ട് പങ്കെടുത്തയാളും പിടിയിൽ
പാലക്കാട്: ആര്എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി പിടിയില്. വാഹനമോടിച്ചയാളും കൃത്യത്തില് നേരിട്ട് പങ്കെടുത്തയാളുമാണ് പിടിയിലായത്. അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങൾ എത്തിച്ച് നൽകിയ കാറിന്റെ ദൃശ്യങ്ങൾ പുറത്തായി. കെഎൽ 55 ഡി-4700 എന്ന രജിസ്ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകൾക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പട്ടാന്പി സ്വദേശി കെ.വി. നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാർ. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ച രിച്ചാണ് അക്രമിസംഘം മേലാമുറിയിൽ എത്തിയതെന്നാണ് പോലീസ് നിഗമനം.
Read More