മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം : തൊഴിലിടങ്ങൾ സൃഷ്ടിച്ച് സ്വന്തം കാലിൽ നിലയുറപ്പിക്കാൻ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തുമായി സൗഭാഗ്യയിലെ അംഗനമാർ. ഗ്രാമീണ മേഖലകളിൽ കുടുംബശ്രീ സംരംഭത്തിലൂടെ തൊഴിലിടങ്ങൾ കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാനുള്ള പെണ്പോരാട്ടത്തിലാണ് അന്പലപ്പാറ കടന്പൂർ കൂനൻമല വാർഡിലെ സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ്. അഞ്ച് സ്ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച മില്ലാണ് മറ്റ് വനിതകൾക്ക് കൂടി പ്രചോദനമായി ഇവിടെ വിജയിച്ചു നിൽക്കുന്നത്. നെല്ല് കുത്തുന്നതിനും ധാന്യങ്ങൾ പൊടിക്കുന്നതിനും എണ്ണയാട്ടുന്നതിനുമുള്ള വിപുലമായ യന്ത്ര സംവിധാനത്തോടെയുള്ള മില്ലാണ് ഗ്രാമീണ മേഖലയിലെ പ്രദേശവാസികൾക്ക് കൂടി പ്രയോജനപ്രദമായി വളയിട്ട കൈകൾ ഭദ്രമാക്കുന്നത്. അരിമാവ് തയാറാക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാരംഭത്തിൽ വനിതാ സംഘം ഇറങ്ങിത്തിരിച്ചത്. എന്നാൽ സ്വന്തമായി സ്ഥലം ലഭ്യമായതോടെ അന്പലപ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടി സഹകരണത്തോടെ ഷീറ്റിട്ട കെട്ടിടം ഇവർ യാഥാർഥ്യമാക്കി. രണ്ട് ലക്ഷം രൂപയാണ് ഇതിന് മുതൽ മുടക്കിയത്. തുടർന്നാണ് പദ്ധതി…
Read MoreCategory: Palakkad
നെല്ലിയാമ്പതി ചുരം റോഡിൽ ഒറ്റയാൻ: കൗതുകക്കാഴ്ച പകർത്തി സഞ്ചാരികൾ; റോഡിൽ കൊമ്പുകുലുക്കി നിന്നപ്പോൾ ചുരം ഇറങ്ങാൻ കാത്തുകിടക്കേണ്ടി വന്നത് മണിക്കൂറുകൾ
ജോജി തോമസ്നെല്ലിയാന്പതി : വനമേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തുവാനുള്ള ഏക മാർഗമായ നെല്ലിയാന്പതി-നെന്മാറ ചുരം റോഡിൽ ഒറ്റയാൻ ഇറങ്ങിയതു സഞ്ചാരികൾക്കു കാഴ്ചയായി. നെന്മാറ-നെല്ലിയാന്പതി സംസ്ഥാന പാതയിൽ ചെറുനെല്ലിക്കും മരപാലത്തിനും ഇടക്കാണ് കെഎസ്ആർടിസി ബസിനു മുന്നിൽ നില ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നെല്ലിയാന്പതിയിൽ നിന്ന് മടങ്ങുന്ന ബസിന് മുന്നിലേക്കായാണ് ഒറ്റയാൻ നടന്നടുത്തത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ കാട്ടാനക്കൂട്ടം നില ഉറപ്പിക്കുന്നതിനാൽ നെന്മാറ നഗരത്തിലേക്കുള്ള യാത്ര ഭീതി നിറഞ്ഞതായി നെല്ലിയാന്പതി നിവാസികൾ പറഞ്ഞു. ഇതോടെ നെല്ലിയാന്പതി കാണാനെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറിലധികം പേർ ചുരം പാത ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ഒറ്റയാൻ കാട്ടിലേക്ക് കയറിയതോടെയാണ് യാത്രക്കാർ ചുരം ഇറങ്ങിയത്.നെല്ലിയാന്പതിയിലേക്ക് യാത്ര നിയന്ത്രണമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ചെറുനെല്ലി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാന പാതയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഞായറാഴ്ച…
Read Moreഅട്ടപ്പാടിയിലേതു 2400 വർഷം പഴക്കമുള്ള നാഗരിക സംസ്കാരം?
എം.വി. വസന്ത്പാലക്കാട്: അട്ടപ്പാടിയിൽ കണ്ടെത്തിയതു 2400 വർഷമെങ്കിലും പഴക്കമുള്ള നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളെന്നു പ്രാഥമിക നിഗമനം. പുരാതന സംസ്കാരം എന്നതിനപ്പുറം അക്കാലത്തെ നാഗരിക സംസ്കാരമാണ് ഇതെന്നതു കൂടുതൽ പഠനങ്ങളുടെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. ഇത്രയും പഴക്കമേറിയ സംസ്കാരം കേരളത്തിലെവിടെയും ഇതുവരെയും റിപ്പോർട്ടു ചെയ്തിട്ടില്ല.അട്ടപ്പാടി പോലെ ആദിമ നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളാൽ സന്പന്നമായ മറ്റൊരു പ്രദേശവും കേരളത്തിൽ ആർക്കിയോളജി വകുപ്പിന്റെ പഠനങ്ങളിലും കണ്ടെത്താനായിട്ടുമില്ല. അതുകൊണ്ടുതന്നെ അട്ടപ്പാടി സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്കു വരുംദിവസങ്ങളിൽ കൂടുതൽ വ്യാപ്തിയുമുണ്ടാകും. തമിഴ്നാട്ടിലെ ഈറോഡ് കൊടുമണൽ, മധുര ശിവഗംഗയിലെ കീഴാടി സംസ്കാരത്തിന്റെ അതേകാലത്തു അട്ടപ്പാടിയിൽ നാഗരിക സംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ചരിത്രഗവേഷകനായ ഡോ.എ.ഡി. മണികണ്ഠന്റെ പത്തുവർഷത്തിന്റെ ഗവേഷണത്തിന്റെ ഫലമായാണ് അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടന്ന ആദിമ സംസ്കാര ശേഷിപ്പുകൾ കണ്ടെത്തിയത്. ആർക്കിയോളജിക്കൽ മലബാർ റീജിയണൽ ഘടകം ഇതേ തുടർന്നു കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെത്തിയിരുന്നു. ഇതിനു…
Read Moreമേടമെത്തിയാൽ പൂക്കാതിരിക്കാനാവില്ല; വിഷുവിനെ വരവേല്ക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു
ഒറ്റപ്പാലം: വിഷുവെത്തി… മഞ്ഞ കിങ്ങിണി തൂക്കി കണിക്കൊന്നകൾ പൂത്തുലഞ്ഞു. കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയായ വിഷുവിന് വിപണികൾ ഉണർന്നിട്ടില്ലെങ്കിലും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിറകാഴ്ചയൊരുക്കിക്കഴിഞ്ഞു. ഒർജിനിലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണികളിൽ ഇത്തവണ സജീവമാണ്. കണിവെള്ളരിയും കണിക്കൊന്നയും പടക്കങ്ങളുമാണ് വിഷുവിന്റെ പ്രധാന പ്രത്യേകതകൾ. ഇത്തവണ വിഷു വിപണി ഇനിയും ഉണരാത്തത് കച്ചവടക്കാർക്ക് ആശങ്കയുയർത്തുന്നുണ്ട്. വീണ്ടും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം വ്യാപകമാവുന്നതിന്റെ ഉദാഹരണമാണ് കൊന്ന പൂ പോലും പ്ലാസ്റ്റിക് നിർമിതമായി വില്പനയ്ക്കെത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യഥാർഥ കൊന്നപൂ കിട്ടാത്തവർ ഇത്തവണ ഇത് വച്ചാവും കണികാണുക. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന ഉത്സവമാണ് വിഷു. മീനം രാശിയിൽ നിന്ന് മേടരാശിയിലേക്ക് സൂര്യൻ കടക്കുന്ന ദിവസമാണ് വിഷു. വസന്ത ഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്ത വിഷുവെന്നും പേരുണ്ട്. കൊന്നയും കാർഷികോല്പന്നങ്ങളും അലങ്കരിച്ച കൃഷ്ണ വിഗ്രഹങ്ങളുമൊരുക്കി കൈനീട്ടം നല്കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളിൽ സൂര്യാരാധനയ്ക്കുള്ള പ്രാധാന്യവും വലുതാണ്.…
Read Moreപാലക്കാടൻ ചൂടിനുമീതെ പരുന്തും പറക്കില്ല..! അവശനിലയിൽ റോഡിൽ കുഴഞ്ഞുവീണ് പരുന്ത്; അമിത ചൂടുകൊണ്ടാകാമെന്ന് ഡോക്ടർമാർ
വണ്ടിത്താവളം : അവശനിലയിൽ റോഡിൽ കുഴഞ്ഞുവീണ് അപകടാവസ്ഥയിലായ പരുന്തിന് രക്ഷകനായി തട്ടുകടക്കാരൻ. ഇന്നലെ ഉച്ചയ്ക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലുള്ള പ്രധാന പാതയിലാണ് പരുന്തു കുഴഞ്ഞു വീണത്. മീനാക്ഷിപുരം-പാലക്കാട് പ്രധാന പാതയെന്നതിനാൽ വാഹനങ്ങൾ ഇടതടവില്ലതെ സഞ്ചരിക്കുന്ന പാതയിലാണ് പരുന്ത് ചലനമറ്റ നിലയിൽ കിടന്നത്. സഹതാപം തോന്നിയ തട്ടുകട നടത്തിപ്പുകാരൻ ഷണ്മുഖൻ പരുന്തിനെ റോഡരികിലെ തണലിലേക്ക് മാറ്റി വെള്ളം കൊടുത്തു. അൽപ്പനേരത്തിനു ശേഷം പരുന്ത് കണ്ണുതുറന്നെങ്കിലും പറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.വിവരം അറിയിച്ചതിനെ തുടർന്നു കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസിൽ നിന്നും പി.എസ്. മണിയൻ, ആർ. സൂര്യ പ്രകാശ് എന്നിവർ സ്ഥലത്തെത്തി പരുന്തിനെ കൊണ്ടുപോയി. വെറ്റിനറി ഡോക്ടറെ കാണിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം തൃപ്തികരമെങ്കിൽ തെന്മല വനമേഖലയിൽ വിടുമെന്നും വനപാലകർ അറിയിച്ചു. മറ്റു പറവകളിൽ നിന്നും പരുന്തിന് പ്രതിരോധ ശക്തി കൂടുതലുണ്ടായിട്ടും കുഴഞ്ഞു വീണത് അമിത ചൂടുതന്നെയാവുമെന്നാണ് കരുതുന്നത്. ദേഹത്ത് പരിക്കുകളൊന്നും…
Read Moreനിത്യോപയോഗ സാധന വിലക്കയറ്റം രൂക്ഷം; സാധാരണക്കാരുടെ ജീവിതം ദുസഹമായി; വില കൂട്ടിയാൽ ഉപഭോക്താക്കൾ വരില്ലെന്ന ഭയത്തിൽ ഹോട്ടലുടമകൾ
ഷൊർണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷം. സാധാരണക്കാരുടെ ജീവിതം ദുസഹം. വിലക്കയറ്റം മൂലം ഹോട്ടൽ നടത്തിപ്പുകാർ വരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. പല ഹോട്ടലുകളും അടച്ചു പൂട്ടി. പുറത്ത് നിന്ന് ആഹാരം കഴിക്കുന്ന ശീലം കോവിഡിന്റെ വരവോടെ നിർത്തിയിരുന്നവർ വീണ്ടും ഹോട്ടൽ ശാപ്പാടിന്റെ രുചികളിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് രൂക്ഷമായ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങൾക്ക് നേരിട്ടത്. ഇതോടു കൂടി വീണ്ടും ഹോട്ടൽ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം കൂടി വിവിധ മേഖലകളിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്. പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനുമെല്ലാം ഇപ്പോൾ തീവിലയായതാണ് ജനങ്ങളെ കുഴക്കുന്നത്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് ഹോട്ടൽ വ്യവസായത്തെയും മറ്റു മേഖലകളെയുമെല്ലാം ഒരു പോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലരുടെയും ഉപജീവനം പോലും വഴി മുട്ടിയ അവസ്ഥയിലാണ്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില ഉയരുന്നതിന്നതിനനുസരിച്ച് മറ്റ് മേഖലകളിലും വിലകയറ്റം ഉണ്ടാവുന്നുണ്ട്. ബസ്-…
Read Moreവിപണിയിൽ വില കയറി; നേന്ത്രവാഴ കർഷകർ പ്രതീക്ഷയിൽ; ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം ഇങ്ങനെ….
കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം. മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു. മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി,…
Read Moreസിൽവർ ലൈനിനായി വാദിക്കുന്നവർ അറിയാൻ… ദേശീയപാത വികസനത്തിനു ഭൂമി വിട്ടുകൊടുത്തവരുടെ ദുരനുഭവങ്ങൾ
വടക്കഞ്ചേരി: സിൽവർ ലൈനിനു വേണ്ടി വാദിക്കുന്നവർ 12 വർഷം മുന്പ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിനു വേണ്ടി ഭൂമി വിട്ടു കൊടുത്തവരുടെ സങ്കടം ഒരിക്കൽ കൂടി കേൾക്കുന്നത് നന്നാകും. വിപണി വിലയുടെ പല ഇരട്ടി വില നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭൂമി ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയത് സെന്റിന് വെറും 26,000 രൂപ മാത്രം. വിപണി വില നാല് ലക്ഷം രൂപ വരെയുള്ളപ്പോഴായിരുന്നു ഇതെന്ന് പാത വികസനത്തിനായി 46 സെന്റ് സ്ഥലം വിട്ടുകൊടുത്ത ചുവട്ടുപാടത്തെ അയപ്പിള്ളിൽ ബാബു പറഞ്ഞു. ദേശീയപാതയോരത്തെ ഭൂമിക്കാണ് ഈ നക്കാപ്പിച്ച പണം നല്കി ഭൂവുടമകളെ പറ്റിച്ചത്. 46 സെന്റ് ഭൂമി വിട്ടുകൊടുത്ത് കിട്ടിയ പണം കൊണ്ട് സമാന സ്വഭാവമുള്ള നാല് സെന്റ് ഭൂമി പോലും വാങ്ങാൻ കഴിഞ്ഞില്ല. ഉള്ള ഭൂമിയും നഷ്ടപ്പെട്ടു മതിയായ പണവും കിട്ടിയില്ല എന്ന സ്ഥിതിയിൽ ജീവിതം തന്നെ…
Read Moreനെല്ലിയാമ്പതി ചുരംറോഡിൽ കാട്ടാനയിറങ്ങി; സെൽഫിയെടുത്തും ആർപ്പുവിളിച്ചും സഞ്ചാരികൾ; ആശങ്കയുടെ നടുവിൽ നാട്ടുകാർ
നെല്ലിയാന്പതി : കുണ്ടറചോല പതിനാലാം വ്യൂ പോയിന്റ് റോഡിൽ അമ്മയും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി. കഴിഞ്ഞ ദിവസം റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. അല്പസമയത്തിനുശേഷം ചുരം റോഡിലിറങ്ങിയ ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി. ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ വശങ്ങളിലൂടെ പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. കഴിഞ്ഞ ദിനങ്ങളിൽ നെല്ലിയാന്പതിയിൽ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നുണ്ടേല്ലും ആനയോടുള്ള ഭയം മാറിയതായും സഞ്ചാരികളിൽ പലരും പറഞ്ഞു. ഫോട്ടോ എടുക്കുന്നതിനായി തിടുക്കം കൂട്ടുന്ന ചെറുപ്പക്കാരും അപകടം വരുത്തുമോയെന്ന ആശങ്കയും നെല്ലിയാന്പതി നിവാസികൾ പറഞ്ഞു.
Read Moreപൂരാവേശത്തിൽ ജനക്കൂട്ടം; ബൈക്കുമായി കള്ളൻപാഞ്ഞു; കള്ളനെ തിരിച്ചറിയാൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്
മണ്ണാർക്കാട് : മണ്ണാർക്കാട് പൂരത്തിനിടെ ബൈക്ക് മോഷണം നടത്തിയ പ്രതിക്കായി അന്വോഷണം തുടങ്ങി. മണ്ണാർക്കാട് പൂരം നടക്കുന്ന മാർച്ച് 16ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഹോട്ടൽ റിട്സി മലബാറിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. മോഷണ ദൃശ്യം സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിലാണ് പോലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടത്. പ്രതിയെ തിരിച്ചറിയുന്നവർ മണ്ണാർക്കാട് പോലീസിൽ വിവരമറിയിക്കണമെന്ന് സിഐ പി.അജിത്കുമാർ അറിയിച്ചു. കെഎൽ 50 എഫ് 7884 ഹീറോ ഗ്ലാമർ ബൈക്കാണ് മോഷണം പോയത്.
Read More