പാലക്കാട്: പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ പാലക്കാട് നിന്നും കണ്ടെത്തി. രണ്ടുസ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ നാലുദിവസം പ്രായമായ കുഞ്ഞിനെ പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിനെ കണ്ടെത്തിയ കൊടുവായൂരിലെ വീട്ടുകാരിൽ നിന്നും പോലീസ് വിശദമായ മൊഴി ശേഖരിച്ചുവരികയാണ്. കുഞ്ഞ് എങ്ങനെ ഇവിടെ എത്തി എന്നതും ആരാണ് കൊണ്ടുവന്നത് എന്നതും എന്തിനാണ് ഇവിടേക്ക് കുഞ്ഞിനെ എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് രണ്ടു സ്ത്രീകൾ തട്ടിക്കൊണ്ടു പോയത്. പൊള്ളാച്ചിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിയത് രണ്ടു സ്ത്രീകള്‍ ചേർന്നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും പിന്നീട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും…
Read MoreCategory: Palakkad
ട്രെയിനിൽ പെണ്‍കുട്ടിക്കുനേരേ ആക്രമണം; രണ്ടു പ്രതികൾ കസ്റ്റഡിയിലെന്നു സൂചന; അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപിക്ക് കൈമാറി
കൊച്ചി: ട്രെയിനിൽ പതിനാറുകാരിക്കുനേരെ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദിച്ച സംഭവത്തിൽ കേസിന്റെ അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് റെയിൽവേ പോലീസ്) രാധാകൃഷ്ണനു കൈമാറി. എന്നാൽ കേസ് അന്വേഷണം നടത്തുന്നത് എറണാകുളം സൗത്ത് റെയിൽവേ പോലീസ് തന്നെയായിരിക്കും. നേരത്തെ എറണാകുളം സൗത്ത് ആർപിഎഫ് ഇൻസ്പെക്ടർ ക്രിസ്പിൻ സാമിനായിരുന്നു അന്വേഷണ ചുമതല. കേസിലെ പ്രതികൾ വടക്കൻ ജില്ലയിൽ നിന്നുള്ളവരായതുകൊണ്ടാണ് അന്വേഷണ ചുമതല പാലക്കാട് ഡിഎസ്ആർപിക്ക് കൈമാറിയത്. ഇനി അറസ്റ്റിലാകാനുള്ള രണ്ടു പ്രതികളും വടക്കൻ ജില്ലയിൽ നിന്നുള്ളവരുമാണ്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടൻ ജോയി ജേക്കബ് (53), മൂന്നാം പ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡിൽ ഓടത്തുവീട്ടിൽ (മാധവം) സുരേഷ് മാധവൻ (53), നാലാം പ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനുസമീപം ഇലഞ്ഞിക്കൽ സിജോ ആന്റോ (43)…
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും…
ഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാന്പതി ചുരം റോഡിൽ പതിനാലാം മൈൽ വ്യൂ പോയിന്റിനു സമീപമായി കാട്ടാനകൾ ഇറങ്ങിയതു വിനോദ സഞ്ചാരികളായ യാത്രക്കാർക്കു കൗതുകമായി. ഇന്നലെ വൈകുന്നേരം 3.30 നു അമ്മയും കുഞ്ഞിന്റെയും വികൃതികളാണ് ശ്രദ്ധയാകർഷിച്ചത്. ചൂടു കൂടിയതോടെ പുറത്തേക്ക് ചെളി വാരിയെറിഞ്ഞു കളിക്കുകയായിരുന്നു ഇരുവരും. പിന്നീട് റോഡിലിറങ്ങിയതോടെ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി. ഏറെ നേരത്തെ വികൃതികൾക്കു ശേഷം കാട്ടിലേക്കു കയറിപ്പോയി. ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read Moreകുളിമുറിയിൽ ഒളികാമറ; യുവതിയുടെ ബഹളം കേട്ട് ഓടുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ കാമറ വച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുന്പ് അന്പലപറന്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്.വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കാമറയും പരാതിക്കൊപ്പം നൽകി.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാ ക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോണ്‍ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാടങ്ങളിൽ എങ്ങും മുഴങ്ങുന്നത് ഹിന്ദി ഗാനങ്ങൾ… പതിവ് തെറ്റിയില്ല, ഇത്തവണയും നടീൽ പണിയ്ക്കായി ബംഗാളികളെത്തി
നെന്മാറ: മഴ സഹായിച്ചതും കുളങ്ങളിൽ നിന്നും മറ്റും വെള്ളം പന്പു ചെയ്തും പാടങ്ങളിൽ വെള്ളമെത്തിച്ച് നടീൽ സജീവമായി. അയിലൂർ, നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ നടത്തനെത്തിയത് ബംഗാളിലെ പശ്ചിമ കൽകത്തയിൽ നിന്നുള്ള റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പോത്തുണ്ടി വെള്ളം ഇന്നു എത്തുമെന്നതിനാൽ നെൽ ചെടികൾക്ക് കുറച്ചു ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും നടീൽ നടത്തുമെന്ന് കർഷകർ പറയുന്നു. മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ്.മേടത്തിൽ തന്നെ ഞാറ്റടി തയ്യാറാക്കി എടവത്തിൽ നടീൽ നടത്തിയാൽ കാലവർഷം ചതിച്ചില്ലെങ്കിൽ ഓണത്തിന്…
Read Moreഇനിയും ഇങ്ങനെ കൊല്ലരുതേ..! ഭാരതപ്പുഴയിൽ വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽകൊള്ള; കണ്ണടച്ച് അധികൃതർ
ഷൊർണൂർ: ഭാരതപ്പുഴയിൽ നിയമം ലംഘിച്ച് വാഹനങ്ങളിറക്കി യന്ത്രസഹായത്തോടെ വൻ മണൽ കൊള്ള. അനധികൃത മണലെടുപ്പാരോപിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ഷൊർണൂർ മേഖലയിലാണ് നിർബാധമുള്ള മണലെടുപ്പ് നടക്കുന്നത്. നീരൊഴുക്കില്ലാതായ പുഴയിൽ പുൽക്കാടുകളും മരങ്ങളും വളർന്ന് നിൽക്കുകയാണ്. ഇവിടങ്ങളിൽ നിന്നും വലിയ തോതിൽ മണലെടുക്കുന്നുണ്ട്. പുഴയുടെ മധ്യത്തിലേക്ക് മണ്ണുമാന്തിയന്ത്രവും ലോറിയുമിറക്കിയാണ് അനിയന്ത്രിതമായ മണലെടുപ്പ് നടക്കുന്നത്. കോടതി വിധികൾക്കും നദീ സംരക്ഷണ നിർദേശങ്ങൾക്കുമൊന്നും വില കൽപ്പിക്കാതെയാണ് ഇത്. പ്രളയാനന്തരം പുഴയിലെത്തിയ മണൽ സ്വാഭാവികമായ ജലനിക്ഷേപം കൂട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മണലെടുപ്പ് തുടർന്നാൽ പുഴയുടെ ജല ആഗിരണ ശേഷി കുറയും. ജലസമാഹരണത്തിന്റ സംരക്ഷണ പാളി കൂടിയാണ് മണൽ. പ്രളയത്തിൽ അടിഞ്ഞ ചെളിയും എക്കലും നീക്കുന്നതിന്റെ മറവിലാണ് മണൽ കയറ്റിക്കൊണ്ടു പോകുന്നത്. പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ വ്യാപകമായി പരാതികളുമായി മുന്നോട്ടു പോയെങ്കിലും നിയമം പാലിക്കുകയാണെന്ന നിലപാടിലാണ് അധികൃതർ. ജലസേചന വിഭാഗത്തിനാണ് ചെളി നീക്കുന്നതിന്റെ ചുമതല.…
Read Moreഅമിത വേഗത്തിലെത്തിയ ബൈക്ക് എക്സൈസ് ഓഫീസിന് മുന്നിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ആശുപത്രിയിലെത്തിച്ചപ്പോൾ പുറത്ത് വരുന്നത്…
കോലഴി: എക്സൈസ് റേഞ്ച് ഒാഫീസിനു മുന്നിൽ വാഹനാപകടത്തിൽ ഗുരതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെയാണു എക്സൈസുകാർ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നഗരത്തിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി വന്ന യുവാവ് കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിനു മുന്നിൽവച്ച് പിക്കപ്പവ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓഫീസിനു തൊട്ടുമുന്നിൽ നടന്ന അപകടത്തിന്റെ ശബ്ദം കേട്ട് കോലഴി എക്സൈസ്റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ എ.ബി. പ്രസാദും സഹപ്രവർത്തകരും പുറത്തേക്കു പാഞ്ഞു. ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ അതുവഴി വന്ന ഒരു വാഹനത്തിൽ കയറ്റി ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. വ്യവസായി ഹരിദാസ് മേനോന്റെ കാറിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റയാളെയെടുത്ത് വാഹനത്തിൽ കയറിയ പ്രസാദിന്റെ യൂണിഫോം രക്തത്തിൽ കുതിർന്നിരുന്നു.പിന്നീട് രക്തക്കറ നിറഞ്ഞ വസ്ത്രവുമായാണ് ഉദ്യോഗസ്ഥൻ ഓട്ടോ റിക്ഷ വിളിച്ച്…
Read Moreസ്വന്തം പറമ്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ല; പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ പിഴുതുമാറ്റി പ്രതിഷേധിച്ചു കിഫ അംഗങ്ങൾ
നെന്മാറ: കർഷകന് സ്വന്തം പറന്പിലെ മരം വെട്ടി വിൽക്കാൽ അനുവാദമില്ലാത്തതിലും അനുമതിക്ക് ഏറെ കടന്പകൾ ഉള്ളതിലും പ്രതിഷേധിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) അംഗങ്ങൾ വീട്ടുവളപ്പിലെ മരങ്ങളും വൃക്ഷത്തൈകളും പിഴുതുമാറ്റി പ്രതിഷേധിച്ചു. ഒലിപ്പാറ, അടിപ്പെരണ്ട, നെന്മാറ, അയിലൂർ തുടങ്ങിയ പ്രദേശങ്ങളിലെ മലയോര കർഷകരാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയത്. അവരവരുടെ വീട്ടുവളപ്പിലെ ഓരോ വൃക്ഷങ്ങൾ പിഴുതുമാറ്റിയും വെട്ടിമാറ്റിയും പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രതിഷേധമറിയിച്ചു. 54 ശതമാനം വൃക്ഷ മേലാപ്പ് സംസ്ഥാനത്ത് നിർത്തുന്നത് കർഷകരുടെ പ്രയത്നം കൊണ്ടാണെന്നും ഇത് പരിഗണിക്കാതെ കർഷകർ വളർത്തുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളെ അവഗണിക്കുന്നതിനും വൃക്ഷങ്ങൾ വളർത്തുന്ന കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകുന്നതിനും പ്രതിഷേധിച്ചാണ് കർഷകർ സ്വന്തം വളപ്പിലെ വൃക്ഷത്തൈകൾ പ്രതിഷേധസൂചകമായി പിഴുതു മാറ്റിയത്.
Read Moreചായക്കു മധുരം കുറഞ്ഞു; സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്; സഹപ്രവർത്തകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി
പാലക്കാട്: ചായക്കു മധുരം കുറഞ്ഞതിന്റെ പേരിൽ പാലക്കാട്ടെ ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്. ലൊക്കേഷൻ അസിസ്റ്റന്റിനു കഴുത്തിൽ കുത്തേറ്റു. പുലർച്ചെ നാലിനാണു സംഭവം. വടകര സ്വദേശി സിറാജിനാണു കുത്തേറ്റത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സിറാജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പോലീസ് അറസ്റ്റു ചെയ്തു.ഇവർ തമ്മിൽ മുൻപും വാക്കു തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷം വീണ്ടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.
Read Moreവന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെങ്ങോട്ട് പോയി? ഫോറസ്റ്റ് വാച്ചർ രാജന്റെ തിരോധാന അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ച്
മണ്ണാർക്കാട് : അട്ടപ്പാടിയിൽ ഫോറസ്റ്റ് വാച്ചർ രാജനു വേണ്ടിയുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് നീട്ടി. രാജനു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്നാട് ബസ് സ്റ്റാന്റുകളിലും ബസുകളിലും നോട്ടീസ് പതിച്ചതായി അഗളി ഡിവൈഎസ്പി എൻ. മുരളീധരൻ പറഞ്ഞു. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് അതിർത്തികളായ കരമട, മഞ്ചിയൂർ ഭാഗങ്ങളിലുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. പഴുതടച്ച അന്വേഷണമാണ് രാജനുവേണ്ടി നടത്തുത്. രാജന്റെ തിരോധാനത്തിന് കാരണം മാവോയിസ്റ്റാണെന്ന പ്രചരണത്തിൽ കഴന്പില്ല.അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ ഒന്നര വർഷമായി മാവോയിസ്റ്റിന്റെ സാന്നിധ്യം ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞു. സൈലന്റ് വാലി സൈരന്ധ്രിയിൽ ഫോറസ്റ്റ് വാച്ചർ രാജനെ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയാത്തതിൽ വനപാലകരും ആശങ്കയിലാണ്. മേയ് മൂന്നിനു രാവിലെയാണ് സൈരന്ധ്രി ക്യാന്പ് ഷെഡിൽ നിന്ന് കാണാതായത്.രാജന്റെ മുണ്ടും ചെരിപ്പും സ്ഥലത്ത്…
Read More