മുതലമട പഞ്ചായത്തിലെ ഫാക്ടറികളിലൊന്നിലും അയിത്തം മൂലം അംബേദ്കർ കോളനിയിലെ നിവാസികൾക്ക് തൊഴിലില്ല; ഇവിടെയുള്ള ചായക്കടയിലും ഇവർക്ക് പ്രവേശനമില്ലെന്ന് ഗീതാനന്ദൻ

അംബേദ്കർ കോളനിയിൽ അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നല്കണമെന്നും മുതലമട പഞ്ചായത്തിലുള്ള നാലു ഫാക്ടറികളിൽ ഒരു തൊഴിൽപോലും കോളനിനിവാസികൾക്കു നല്കിയിട്ടില്ലെന്നു ഭൂഅധികാര സംരക്ഷണസമിതി അധ്യക്ഷൻ ഗീതാനന്ദൻ അഭിപ്രായപ്പെട്ടു. ഇന്നലെ അംബേദ്കർ കോളനിയിലെ ചക്കിലിയ സമുദായ വീടുകൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങൾക്കും കൃഷിഭൂമി നല്കി പുനരധിവസിപ്പിക്കണം. പട്ടികജാതിക്കാർക്കെതിരേയുള്ള അക്രമം തടയാൻ പൗരാവകാശ നിയമപ്രകാരമുള്ള കേസെടുക്കണം. അംബേദ്കർ കോളനിയിൽ ചക്കിലിയ സമുദായങ്ങൾക്കുനേരെയുള്ള അക്രമം സംബന്ധിച്ച് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരും. കോളനിയിലുള്ള മൂന്നു ചായക്കടകളിൽ പിന്നോക്ക സമുദായക്കാരെ പ്രവേശിക്കാറില്ലെന്നും 2004 മുതൽ അയിത്താചാരണം ഇവിടെ കാണപ്പെടുന്നുണ്ടെന്നും ഗീതാനന്ദൻ വ്യക്‌തമാക്കി.

Read More

മൂന്നുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാ കുന്നു..! ചിറ്റൂരിൽ കാരക്കൽ ജയന്‍റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞ് മൂന്ന് കാലുമായി പിറന്നത്

അഗളി: മുന്നുകാലുകളോടെ വിരിഞ്ഞിറങ്ങിയ കോഴി കൗതുകമായി. ചിറ്റൂരിൽ കാരക്കൽ ജയന്‍റെ വീട്ടിലാണ് പോരുകോഴി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞു വിരിഞ്ഞത്. മൂന്നു കോഴികളിലായി അടയിരുത്തിയ മുപ്പത്തിനാലു മുട്ടകളും ഇരുപത്തിയൊന്നാം ദിവസം വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. ഇതിൽ ഒന്നിലാണ് മൂന്നു കാലോടുകൂടി പിറവിയെടുത്തത്

Read More

അനധികൃത മദ്യവില്പന നടത്തി‍യ സ്ത്രീ അറസ്റ്റിൽ; കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പ്രത്യേകം തീർത്ത അറയിലാണ് മദ്യം സൂക്ഷിച്ചി രുന്നത്; ഇരുന്ന് കഴിക്കാനും സൗകര്യമൊരുക്കിയിരുന്നു

ചാലക്കുടി: കുറ്റിച്ചിറയിൽ വീടുകേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ. കുറ്റിച്ചിറ തച്ചംപിള്ളി മോഹനന്‍റെ ഭാര്യ ഉഷ (47)യെയാണ് ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവും പാർട്ടിയും ചേർന്നു അറസ്റ്റുചെയ്തത്.500 മില്ലി വീതമുള്ള കുപ്പികളിലാണ് മദ്യവില്പന നടത്തിക്കൊണ്ടിരുന്നത്. ഗ്ലാസിൽ പകർന്നും മദ്യവില്പന നടത്തിയിരുന്നു. വീട്ടിൽ കട്ടിലിനടിയോട് ചേർന്ന് അറയ്ക്കുള്ളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. രണ്ടു ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രിവന്‍റീവ് ഓഫീസർ ടി.കെ. കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോഷി ചക്കാലയ്ക്കൽ, എം.എസ്. ഷിബു, പി.പി. ഷാജു, ജെയ്സണ്‍ ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Read More

എല്ലാത്തിനും കാരണം സർക്കാർ..! പ്ലാഴി ഗായത്രിപുഴയോരത്ത് പോലീസ് കാവലിൽ ബീവറേജ്സ് ഔ്ട്ട് ലെറ്റ് തുടങ്ങി; 500 മീറ്റർ ദൂരം പാലിക്കാൻ പാടം നികത്തി വഴിവെട്ടി

വടക്കഞ്ചേരി: ജില്ലാ അതിർത്തിപ്രദേശമായ പ്ലാഴിയിൽ ഗായത്രി പുഴയോരത്ത് പോലീസ് കാവലിൽ വീണ്ടും ബീവറേജ്സ് ഔട്ട്ലെറ്റ് തുടങ്ങി. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ വൻപോലീസ് സംഘമെത്തി അറസ്റ്റുചെയ്തു നീക്കിയതോടെ സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനില്ക്കുകയാണ്. മദ്യശാലയ്ക്കെതിരേ ജനകീയസമരം തുടരുന്നതിനൊപ്പം നിയമപരമായും ഇതിനെ നേരിടുമെന്ന് പുതുക്കോട് പഞ്ചായത്ത് ഭരണസമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് പറഞ്ഞു. സമാധാനാന്തരീക്ഷം നിലനില്ക്കുന്ന ഗ്രാമപ്രദേശത്ത് നിയമങ്ങൾ കാറ്റിൽപറത്തി ഔട്ട്ലെറ്റ് തുടങ്ങുന്നതിനെതിരേ പഞ്ചായത്ത് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന പുതിയ മദ്യനയത്തിന്‍റെ ചുവടുപിടിച്ചാണ് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ ഇന്നലെ രാവിലെ മുതൽ മദ്യശാല തുറന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ വൈസ് പ്രസിഡന്റ് സജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ്, പഞ്ചായത്ത് മെംബർ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപരം ആളുകൾ സ്‌ഥലത്തെത്തി. എന്നാൽ സമീപ സ്റ്റേഷനുകളിൽ നിന്നെല്ലാം കൂടുതൽ പോലീസിനെ വരുത്തി വടക്കഞ്ചേരി സിഐയുടെ ചാർജുള്ള നെന്മാറ…

Read More

പണി പാലുംവെള്ളത്തിൽ..! സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ ഇനി ലാബോറട്ടറികൾ; മീനാക്ഷിപുരത്ത് ആദ്യ ലബോറട്ടറിയുടെ ഉദ്ഘടാനം മന്ത്രി കെ രാജു നിർവഹിക്കും.

പാലക്കാട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ ആദ്യമായി സ്ഥാപിക്കുന്ന പാൽ പരിശോധനാ ലബോറട്ടറിയുടെ ഉദ്ഘാടനംനാളെ മീനാക്ഷിപുരത്തു നടക്കും. വൈകുന്നേരം നാലിനു ക്ഷീരവികസന   മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. കെ.കൃഷ്ണൻകുട്ടി എംഎൽഎ അധ്യക്ഷനാകും. പി.കെ.ബിജു എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, ജില്ലാ കളക്ടർ പി.മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളിലൂടെ ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന പാലിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്ഥിരം പാൽ പരിശോധന ലബോറട്ടറികൾ ഘട്ടംഘട്ടമായി ഒരുക്കുന്നതിന്‍റെ ആദ്യ പടിയായാണ് മീനാക്ഷിപുരത്ത് ആദ്യ ലബോറട്ടറി സജ്ജമാക്കിയത്. ടാങ്കർ ലോറികളിലെത്തുന്ന പാലിന്‍റേയും പാക്കറ്റ് പാലിന്‍റേയും പരിശോധനയ്ക്ക് 24 മണിക്കൂറും ലബോറട്ടറി പ്രവർത്തിക്കും. പാലിന്‍റെ ഗുണമേന്മ കൂടാതെ പാലിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ലബോറട്ടറിയിലുണ്ടാവും.

Read More

ഭാവനകളാണ് ഭാവനയുടെ ലോകം..! ഭാവനകൾക്കു ചിറകുമുളച്ചാൽ പിന്നെ വരക്കാതിരിക്കാനാവില്ല; വരയുടെ വർണ ലോകത്തിൽ പുതിയ മാനങ്ങൾ തേടി ഭാവന

സി. അനിൽകുമാർ പാലക്കാട്: ഇവൾ ഭാവന. ചുമരും ഛായങ്ങളുമില്ലാതെ എഴുതാനാവാത്ത വർണലോകം. അത്രമേൽ അവളിഷ്‌ടപ്പെടുന്നു വരയുടെയും ഛായക്കൂട്ടുകളുടെയും ലോകം. അതിനുലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് പഠിക്കുന്ന കോളജ് ക്യാമ്പസിൽതന്നെയുള്ള ചുമരിൽ ചിത്രംവരയ്ക്കാൻ ലഭിച്ച അവസരം. ശിശുക്കളോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അപൂർവമായൊരു ചിത്രമാണ് അവൾ തീർത്തത്. പാലക്കാട് മേഴ്സി കോളജിലെ എംഎസ് ഡബ്ല്യു വിദ്യാർഥിനിയായ ഭാവനയാണ് വരയുടെ വർണലോകത്തിലൂടെ ചിത്രകലയിൽ പുതിയ മാനങ്ങൾ തേടുന്നത്. ഭാവനകൾക്കു ചിറകുമുളച്ചാൽ ഭാവനയ്ക്കു പിന്നെ വരക്കാതിരിക്കാനാവില്ല. അതിന് ക്യാൻവാസായാലും ചുമരായാലും മതി. കോളജിലും അധ്യാപകർക്കിടയിലും ഭാവന സുപരിചിതയാണ്. വർഷങ്ങളായി കോളജ് കലോത്സവങ്ങളിൽ ചിത്രരചനാമത്സര രംഗത്തെ സ്‌ഥിരം സാനിധ്യം. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ എസോൺ മത്സരങ്ങളിൽ കൊളാഷ്, കാർട്ടൂൺ, പോർട്രെയ്റ്റ് , ക്ലേമോഡലിംഗ് എന്നിവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് ഇവൾക്ക്. പിജിയ്ക്കു ചേർന്നതോടെ പഠനത്തിന്റെ തിരക്കുകളുംകൂടി. അതിനാൽ മത്സരരംഗത്തും വരയുടെ ലോകത്തുനിന്നും ഇടയ്ക്കിടെ അവധിയെടുക്കേണ്ടിവരുന്നു. തേങ്കുറിൾി പുത്തൻപുരയിൽ കർഷകനായ…

Read More

നിജസ്ഥിതിയറിയാൻ സമഗ്രാന്വേഷണം വേണം..! അംബേദ്കർ കോളനിയിലെ ജാതിവിവേചന സ്ഥിതിയറിയാൻ രമേശ് ചെന്നിത്തല കോളനിയിലെത്തി

കൊല്ലങ്കോട്: ചക്ലിയ സമൂദായത്തിനു നേരെയുള്ള അയിത്തത്തിന്‍റെ നിജസ്ഥിതിയറിയാൻ  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെത്തി. രാവിലെ എട്ടോടെ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം കോളനിയിലെത്തിയ രമേശ് ചെന്നിത്തല കോളനിക്കാരുടെ ദുരിതങ്ങൾകേട്ടു. ജാതിവിവേചനം നിർഭാഗ്യകരമാണെന്നും സംഭവത്തെപ്പറ്റി സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനുപുറമെ പട്ടികജാതി-വർഗ്ഗവകുപ്പും സംഭവം അന്വേഷിക്കണം. ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. അയിത്തത്തെ സിപിഎംപോലെയുള്ള പാർട്ടി ന്യായീകരിക്കുന്നത് ശരിയല്ല. ആ നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ ഉൾപ്പടെയുള്ള നേതാക്കൾ അനുഗമിച്ചു.  കോളനിയിലെ അയിത്തത്തിനെതിരേ കോണ്‍ഗ്രസ് പ്രത്യക്ഷ സമരരംഗത്തുണ്ട്. വർഷങ്ങളായി തുടർന്നു വരുന്ന അയിത്തത്തിനെതിരേ ഇത്തവണ സമരത്തിനു തുടക്കമിട്ടതു കോണ്‍ഗ്രസാണ്. അയിത്താചരണത്തിനെതിരേ കഴിഞ്ഞ ദിവസം ബിജെപിയും വെൽഫെയർ പാർട്ടിയും തമിഴ്നാട്ടിലെ ദളിത് വിടുതലെ കക്ഷിയും രംഗത്തുവന്നിരുന്നു. മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെയും…

Read More

എന്‍റെ പാലക്കാട്, എന്‍റെ പന..! അന്യം നിന്നു പോകുന്ന കരിമ്പന സംസ്കാരം തിരിച്ചു പിടിക്കാൻ പനമരം നടുന്നു; അഞ്ചുവർഷം കൊണ്ട് 20000 പനകൾ പരിപാലിക്കും

മലമ്പുഴ: പാലക്കാടൻ തനിമയുടെ പതിപ്പുകളായ കരിമ്പന അന്യംനിന്നു പോകുന്ന സാഹചര്യത്തിൽ ഇവ നിലനിർത്തുന്നതിനു വന്യജീവി വകുപ്പിന്‍റെ 2016 വർഷത്തെ പ്രകൃതിമിത്ര അവാർഡ് ജേതാക്കളായ സഹ്യാദ്രി നേച്വർ ഓർഗനൈസേഷൻ പദ്ധതിയൊരുക്കുന്നു. എന്റെ പാലക്കാട്, എന്റെ പന എന്നപേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ദിലീപ് കുമാർ ഇതിഹാസഭൂമിയായ തസ്രാക്കിൽ ഉദ്ഘാടനം ചെയ്തു. അഞ്ചുവർഷംകൊണ്ട് ഇരുപതിനായിരം പനകൾ നട്ടുപരിപാലിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കു തുടക്കമായി 2017–ൽ 2017 പനമരങ്ങൾ സഹ്യാദ്രി അംഗങ്ങൾ നടും. തുടർന്ന് ഇതിഹാസ കഥാകാരന്റെ ഖസാക്കിലൂടെ സഹ്യാദ്രി അംഗങ്ങൾ നടത്തിയ പൈതൃകനടത്തം വിക്ടോറിയ കോളജ് ചരിത്രവിഭാഗം പ്രഫ. സി.സരാജൻ ഉദ്ഘാടനം ചെയ്തു. സഹ്യാദ്രി പ്രസിഡന്റ് ടി.ആർ.സുരേഷ് കുമാർ, സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പരിസ്‌ഥിതിദിനമായ ജൂൺ അഞ്ചിന് വ്യക്‌തികളും സംഘടനകളും മരംവയ്ക്കാൻ തിരക്കുകൂട്ടുകയും പിന്നീടു ംരക്ഷണത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജൂൺ…

Read More

കാലവർഷം ചതിച്ചു..! മഴക്കാലം തുടങ്ങി യിട്ടും മഴ ശക്തിപ്രാപിക്കാത്തതുമൂലം മധ്യപ്ര ദേശുകാരുടെ കമ്പിളി വില്പന മന്ദഗതിയിൽ; മഴപെയ്യുമെന്ന പ്രതീക്ഷ‍യിൽ കച്ചവടക്കാർ

ചിറ്റൂർ: മഴക്കാലം തുടങ്ങി ഒരാഴ്ചയായിട്ടും താലൂക്കിൽ വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കമ്പിളി വസ്ത്ര വില്പനയ്ക് കെത്തിയവർ കച്ചവടമില്ലാതെ വലയുന്നു. മധ്യപ്രദേശിൽനിന്നും എല്ലാവർഷവും മഴ തുടങ്ങിയാൽ കമ്പിളിവസ്ത്ര വില്പനയ്ക്ക് എത്തി രണ്ടുമാസം താമസിച്ച് കച്ചവടം നടത്തി തിരിച്ചുപോകാറുള്ളവർക്കാണ് ഈ ഗതികേട്. ഇത്തവണ അമ്പതുപേരാണ് താലൂക്കിലേക്ക് ഇതിനായി എത്തിയിരിക്കുന്നത്. പൊള്ളാച്ചിയിൽ ഒരു ഗോഡൗൺ വാടകയ്ക്കെടുത്താണ് ഇവർ താമസിക്കുന്നത്. രാവിലെ ഇരുചക്രവാഹനങ്ങളിലും ബസുകളിലുമായി കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം, മുതലമട, പട്ടഞ്ചേരി, പെരുമാട്ടി പ്രദേശങ്ങളിൽ കച്ചവടം നടത്തി തിരിച്ചുപോകും. കടകളിൽനിന്നുള്ളതിനേക്കാൾ വിലക്കുറവാണെന്നതിനാൽ ആവശ്യക്കാരും ഏറെയാണ്. മഴ തുടങ്ങി തണുപ്പാകുന്നതോടെയാണ് കമ്പിളി വിപണി ചൂടുപിടിക്കുന്നത്. നിലവിൽ ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താൻ കഴിയാതെ വിലകുറച്ചാണ് പലരും വില്പന നടത്തുന്നത്. കാലവർഷം ശക്‌തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ പൊള്ളാച്ചിയിൽ

Read More

കർഷകർക്കു തൊഴിൽ- സാന്പത്തിക ഭദ്രതഉറപ്പാക്കും; 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പ്രവർ ത്തനം കേന്ദ്രം തുടങ്ങിയെന്ന് കേന്ദ്രമന്ത്രി

പാലക്കാട്: രാജ്യത്തെ ഭക്ഷ്യവ്യവസായ രംഗം ഉൗർജ്ജിതമാക്കി കർഷകരുടെ സാന്പത്തിക ഭദ്രത ഉറപ്പാക്കുകയാണു കേന്ദസർക്കാരിന്‍റെ ലക്ഷ്യമെന്നു കേന്ദ്ര ഭക്ഷ്യസംസ്കരണ-വ്യവസായ മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ പറഞ്ഞു. കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ്പാർക്കിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 2022-ഓടെ കർഷകരുടെ വരുമാനം നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കുന്നതിനുള്ള പ്രവർത്തനമാണു കേന്ദ്ര സർക്കാർ നടത്തി വരുന്നത്. ഭാരതത്തിൽ കാർഷികോത്പാദനം 10 ശതമാനം മാത്രമേ നടക്കുന്നുള്ളൂ. ഇത്തരം ഫുഡ്പാർക്കുകൾ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ കാർഷികരംഗത്തെ നിരവധി പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. കേരളത്തിലെ രണ്ടു മെഗാ ഫുഡ്പാർക്കുകളും സജീവമാകുന്നതോടെ 500 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. അതുവഴി 5000 യുവാക്കൾക്കു തൊഴിൽ ലഭ്യമാകുന്നതിനു പുറമെ 25,000 ത്തോളം കർഷകർക്കു പാർക്കുകൾ തൊഴിൽ-സാന്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജന ഉത്പാദകർക്കുകൂടി ഗുണം ചെയ്യുന്ന 6,000 കോടിയുടെ ഒരു കാർഷിക പദ്ധതി ഉടൻ യാഥാർഥ്യമാകും. സ്വകാര്യ യൂണിറ്റുകളുടെ പങ്കാളിത്തം…

Read More