ആലത്തൂർ: ദീർലനാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ റേഷൻ കാർഡിൽ അമ്മയ്ക്കും മകൾക്കും ഒരു വയസിന്റെ പ്രായവ്യത്യാസം. ആലത്തൂർ താലൂക്കിലെ മുതുകുന്നി റേഷൻ കടയിൽ വെള്ളിയാഴ്ച വിതരണം ചെയ്ത കാർഡിലാണ് വയസ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മുതുകുന്നി തണ്ടാത്തറയിൽ കോമളം കുടുംബനാഥയായ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡിലാണ് വയസ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ വയസ് 52 ഉം മകൾ സുനിതയുടെ വയസ്സ് 51 ഉം ആയി രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ സുനിതയുടെ വയസ് 33 ആണ്.
Read MoreCategory: Palakkad
സിഗ്നലുകൾ കണ്ണടച്ചു..! പുതുക്കാട് ദേശീയപാത ജംഗ്ഷനിലെ സിഗ്നലുകൾ പ്രവർത്തിക്കാ ത്തതു മൂലം അപകടങ്ങൾ തുടർക്കഥയാകുന്ന; സിഗ്നലുകൾ തകരാറിലായിട്ട് മാസങ്ങൾ
പുതുക്കാട് : ദേശീയപാത ജംഗ്ഷനിലെ സിഗ്നൽ പ്രവർത്തിക്കാത്തതുമൂലം അപകടങ്ങൾ തുടർക്കഥയാകുന്നു. ഞായറാഴ്ച വൈകീട്ടാണ് ഇന്നോവ കാറിൽ സൈലോ കാർ ഇടിച്ചത്. ആർക്കും പരിക്കില്ല. ദേശിയപാത മുറിഞ്ഞ് കടക്കുകയായിരുന്ന ഇന്നോവ കാറിൽ തൃശൂർ ഭാഗത്തേയ്ക്ക് പോയിരുന്ന സൈലോ ഇടിക്കുകയായിരുന്നു. മാസങ്ങളായി പുതുക്കാട് ജംഗ്ഷനിലെ സിഗ്നലുകൾ തകരാറിലായിട്ട്. വ്യാഴാഴ്ച യൂത്ത് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ സിഗ്നലിൽ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച സിഗ്നലിലെ തകരാർ പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ പൂർണ്ണമായും സിഗ്നൽ സംവിധാനം തകരാറിലായി. സിഗ്നലുകൾ പ്രവർത്തിക്കാത്തതുമൂലം വാഹനങ്ങൾക്കും കാൽനടകാർക്കും ദേശീയപാത മുറിച്ചു കടക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. മാസങ്ങളേറെയായി സിഗ്നൽ സംവിധാനം ശരിയായി പ്രവർത്തിക്കാത്തത് കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്ന് നാട്ടുകാർ ആരോപിച്ചു.
Read Moreഇതല്ലേ പകൽകൊള്ള..! പിരിവ് ആവശ്യപ്പെട്ട് കടകളിലേക്ക് ബിജെപിയുടെ കത്ത്; വൻതുക എഴുതിയ കത്തുകളാണ് അയച്ചിരിക്കുന്നത്; പ്രതിഷേധമായി വ്യാപാര സംഘടനകൾ
കുന്നംകുളം: കുന്നംകുളത്തെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളിലേക്കും നിർബന്ധിത പാർട്ടി പിരിവ് നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നൽകിയ കത്ത് വിവാദങ്ങളിലേക്ക്. മറ്റെവിടെയും ഇല്ലാത്ത വിധമാണ് നിയോജകമണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് ഓരോ കടക്കാരനും നിർബന്ധമായി നൽകേണ്ട തുകയും ചേർത്തുകൊണ്ട് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുന്നംകുളത്തെ ഭൂരിഭാഗം കടകളിലും ഈ കത്ത് ലഭിച്ചുകഴിഞ്ഞു. ഒരു ദേശീയപാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിർബന്ധിത പരിവ് കത്തിനെതിരെ കുന്നംകുളത്തെ വ്യാപര സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽതന്നെ ആദ്യമായി ചെയ്തിട്ടുള്ള ഈ പിരിവു പരിപാടിയിൽ ഇടപെടണമെന്നും ഇത്തരത്തിൽ കച്ചവടക്കാരെ ഉപദ്രവിക്കരുതെന്നും കാണിച്ച് ചേംബർ ഓഫ് കോമേഴ്സ് ജില്ലാ ബിജെപി നേതൃത്വത്തിന് പരാതി നൽകി. ബിജെപി കുന്നംകുളത്ത് ഭീഷണിയുടെ സ്വരം കത്തിലൂടെ കാണിച്ച് കച്ചവടക്കാരെ പകൽകൊള്ള ചെയ്യുകയാണെന്നും ആരും തന്നെ ഇത്തരം പിരിവുമാഫിയയെ സഹായിക്കരുതെന്നും ഇടതു അനുഭാവ സംഘടനയായ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കത്തിലൂടെ ഭീഷണിപ്പെടുത്തി…
Read Moreഇപ്പം ശരിയാക്കാം..! ആദിവാസികൾക്ക് ഭൂമി നൽകുന്നത് സൗജന്യമല്ല; വനാവകാശ നിയമമനുസരിച്ച് ഭൂമി ലഭിക്കാൻ അവകാശമുള്ളവരാണ് ആദിവാസികളെന്നും തിരുവഞ്ചൂർ
വരന്തരപ്പിള്ളി : ആദിവാസികൾക്ക് സർക്കാർ ഭൂമി നൽകാത്തത് കോടതിയലക്ഷ്യമാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കള്ളിചിത്ര ആദിവാസി കോളനി നിവാസികൾ പാലപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് മുൻപിൽ നടത്തുന്ന കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയതായായിരുന്നു തിരുവഞ്ചൂർ. ആറ് മാസത്തിനകം ആദിവാസികൾക്ക് ഭൂമി നൽകാനുള്ള ഹൈക്കോടതി വിധി നടപ്പിലാക്കാത്ത സർക്കാർ നടപടി ആദിവാസികൾക്ക് നേരെയുള്ള വാഗ്ദാന ലംഘനമാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ആദിവാസികൾക്ക് ഭൂമി നൽകുന്നത് സൗജന്യമല്ല, വനാവകാശ നിയമമനുസരിച്ച് ഭൂമി ലഭിക്കാൻ അവകാശമുള്ളവരാണ് ആദിവാസികളെന്നും തിരുവഞ്ചൂർ പറഞ്ഞു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാതെ ഭൂമിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് സമരം ചെയ്യേണ്ട ദുസ്ഥിതിയിലേക്ക് ആദിവാസി സമൂഹത്തെ സർക്കാർ എത്തിച്ചുവെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ആദിവാസികൾക്ക് ഭൂമി നൽകാത്ത വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറപ്പു നൽകി. മുൻ എംഎൽഎ പി.എ. മാധവൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലൂർ ബാബു,…
Read Moreപൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന താത്പര്യം സർക്കാർ സ്കൂളുക ളിലേക്ക് വിദ്യാർഥികൾ ആകർഷിക്ക പ്പെടുന്നുവെന്ന് എം.ബി.രാജേഷ് എംപി
പാലക്കാട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന താത്പര്യം ഈ മേഖലയിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയയ്ക്കാനുള്ള രക്ഷിതാക്കളുടെ പ്രവണത ഇത്തവണ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നതായും എം.ബി.രാജേഷ് എംപി പറഞ്ഞു. ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഷൊർണൂർ ഉപജില്ലയിലെ കയിലിയാട് എ.എൽ.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായി സ്കൂൾ പ്രവേശനോത്സവങ്ങൾ മാറണമെന്നും ജാതി,മത,വർണ ഭേദമില്ലാതെ ലക്ഷക്കണക്കിന്– കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതിനേക്കാൾ വലിയ ആഘോഷം ഇല്ല.അറിവിന്റെ ഉത്സവമാണ് ഓരോ പ്രവേശനോത്സവവും ഇതാണ് ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കപ്പെടേണ്ടത്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ സാമൂഹിക പരിഷ്കർത്താക്കൾക്കൊപ്പം പൊതുവിദ്യാലയങ്ങൾക്കും പങ്കുണ്ട്. സ്കൂളുകളിൽ നേരത്തെതന്നെ പുസ്തകം എത്തിക്കാൻ കഴിഞ്ഞതും നാലാം തരാം വരെ മുഴുവൻ കുട്ടികൾക്കും സർക്കാർ കൈത്തറി യൂണിഫോം വിതരണം ചെയ്തതും വിശദീകരിച്ച എം.പി. അടുത്തവർഷം മുതൽ ഹൈസ്കൂളിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസ…
Read Moreഇരുന്നത് മതി..! വടക്കഞ്ചേരി സ്റ്റേഷനിൽ എസ്ഐ, എഎസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് സ്ഥലം മാറ്റം; സ്റ്റേഷനിൽ മൂന്നുവർഷമായവരെയാണ് സ്ഥലം മാറ്റുന്നത്
വടക്കഞ്ചേരി: വടക്കഞ്ചേരി സ്റ്റേഷനിൽ എസ്ഐ, എഎസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് കൂട്ടസ്ഥലം മാറ്റം. സ്റ്റേഷനിൽ മൂന്നുവർഷമായവരെയാണ് സ്ഥലം മാറ്റുന്നതെന്നാണ് വിശദീകരണം. കഴിഞ്ഞവർഷം സ്ഥലംമാറ്റം നടന്നിരുന്നില്ല. ഇതാണ് സ്ഥലംമാറ്റം കൂട്ടത്തോടെയായതെന്നു പറയുന്നു. ഒരാഴ്ചക്കുള്ളിൽ സ്ഥലമാറ്റ നടപടി ഉണ്ടാകും. അതേസമയം പുതിയ എസ്ഐ വിപിൻ കെ. വേണുഗോപാൽ ചാർജെടു ത്ത് അധികകാലമായിട്ടില്ല. അതിനിടെയാണ് സ്ഥലം മാറ്റുന്നത്. സ്റ്റേഷനിലെ പഴയ മുഖങ്ങൾ മാറി പുതുമുഖങ്ങൾ ഒന്നിച്ചെ ത്തുമ്പോൾ സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളുടെ സ്വഭാവം മനസിലാക്കാൻ സമയമെടുക്കും. സിഐ സുനിൽകുമാറും വടക്കഞ്ചേരിക്ക് പുതിയ ആളാണ്. ജില്ലയിലെ മിക്കവാറും സ്റ്റേഷനുകളിലും ഇത്തരം സ്ഥലമാറ്റ മുണ്ട്. 500 പോലീസുകാർക്കെങ്കിലും സ്ഥലം മാറ്റമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
Read Moreചതിച്ചത് കരാറുകാരൻ..! പട്ടിക്കാട് അടിപ്പാതയ്ക്ക് 18.5 കോടി അനുവദിച്ചിട്ടും പണി തുടങ്ങിയില്ല;കരാറുകാരന്റെ കള്ളക്കളിയെന്ന് നാട്ടുകാർ ; വിവരാവകാശ രേഖ ലഭിച്ചു
പട്ടിക്കാട്: ആറുവരി പാതയിൽ നിരന്തരം അപകടമുണ്ടാകുന്ന പട്ടിക്കാട് സെന്ററിൽ അടിപ്പാതയ്ക്ക് കോടികൾ അനുവദിച്ചിട്ടും കരാർ കന്പനി പണികൾ നടത്താത്തതിൽ പ്രതിഷേധം ഉയരുന്നു. നേരത്തെ പീച്ചി റോഡ് ജംഗ്ഷനിൽ മാത്രമാണ് അടിപ്പാത അനുവദിച്ചിരുന്നത്. എന്നാൽ മുൻ എംപി പി.സി.ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് കൂടുതൽ വാഹനങ്ങളും ആളുകളും ഇടമുറിയാതെ സഞ്ചരിക്കുന്ന പട്ടിക്കാട് ജംഗ്ഷനിലും അടിപ്പാത നിർമിക്കാനുള്ള അനുമതി നൽകിയതായി അന്നത്തെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇതിനായി 18.5 കോടി രൂപ പാസാക്കിയതായും വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം ദേശീയ പാത അഥോറിറ്റി പട്ടിക്കാട് സ്വദേശി വട്ടംകാട്ടിൽ വർഗീസിന് നൽകിയ മറുപടിയിലും പട്ടിക്കാട് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരാർ കന്പനി ഇതുവരെ ഇവിടെ അടിപ്പാത നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. ആറുവരി പാതയുടെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. പീച്ചി റോഡ് ജംഗ്ഷനിൽ അടിപ്പാത നിർമിക്കാനുള്ള പ്രാരംഭ…
Read Moreകഷ്ടപ്പാടിന്റെ കാലം..! കൊടും വരൾച്ചയിൽ പതിനായിരത്തിലേറെ തെങ്ങുകൾ നശിച്ചു; മുറിച്ചുനീക്കുന്നതിനുള്ള കൂലിനൽകാൻ പോലും കഴിയാതെ കർഷകർ
ചിറ്റൂർ: താലൂക്കിൽ ഇത്തവണയുണ്ടായ കൊടുംവരൾച്ചയിൽ പതിനായിരത്തിലേറെ കായ്ഫലമുള്ള തെങ്ങുകൾ ഉണങ്ങി നശിച്ചു. കുറേ വർഷങ്ങളായി നെൽകൃഷിയിൽ വരുമാനം കുറഞ്ഞതോടെ കർഷകർ വ്യാപകതോതിൽ തെങ്ങുകൾ വച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി തെങ്ങിൽനിന്നു വരുമാനവും ലഭിച്ചിരുന്നുവെങ്കിലും ഇത്തവണ വേനൽമഴ ലഭിക്കാത്തതി നാൽ കുളം, കൊക്കര്ണി, ജലസംഭരണികൾ വറ്റിവരണ്ടു. ഇതോടെ തെങ്ങളുകൾ പൂർണമായി ഉണങ്ങുകയായിരുന്നു. കുഴൽക്കിണറുകളിൽനിന്നും വൻതോതിൽ വെള്ളം ഉപയോഗിച്ചതും ഉണക്കത്തിനു കാരണമായി. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട, കിഴക്കൻ മഴനിഴൽ പ്രദേശങ്ങളിലാണ് തെങ്ങുകൾ വ്യാപകതോതിൽ ഉണങ്ങിനശിച്ചത്. നിലവിൽ നാളികേരത്തിനു കിലോയ്ക്കു 28 രൂപവരെ കർഷകർക്കു ലഭിക്കുന്നുണ്ടെങ്കിലും നാളികേരത്തിന്റെ വലിപ്പക്കുറവും തൂക്കവും കുറയുകയാണ്.കാറ്റടിച്ചാൽ നിലംപതിക്കാവുന്ന തരത്തിലുള്ള തെങ്ങുകൾ മുറിച്ചുനീക്കുന്നതിനുള്ള കൂലിനല്കാൻപോലും കഴിയാതെ മിക്ക കർഷകർ ദുരിതത്തിലാണ്. തെങ്ങുകൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരാണ് താലൂക്കിലുള്ളത്.സംസ്ഥാന സർക്കാരിന്റെ വരൾച്ചാദുരിതാശ്വാസ ധനസഹായപദ്ധതിയിൽ തെങ്ങുകൾ നശിച്ചവരുടെ കണക്കുകൾ ശേഖരിച്ച് നഷ്ടപരിഹാരത്തിനു വഴിയൊരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Read Moreബീഫ് കഴിക്കുന്നവരെയും വിൽക്കുന്നവരെയും സംരക്ഷിക്കും; മോദി ഭരണകൂടത്തിന്റെ ഭീകരത ജനാധിപത്യസമൂഹം അനുവദിക്കില്ലെന്ന് ടി.എൻ. പ്രതാപൻ
കരുവന്നൂർ: ബീഫ് കഴിക്കുന്നവർക്കും വിൽക്കുന്നവർക്കും കോണ്ഗ്രസ് പ്രവർത്തകർ സംരക്ഷണം നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ പറഞ്ഞു. കോണ്ഗ്രസ് കുടുംബസംഗമം കരുവന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണകൂടത്തിന്റെ ഭീകരത ജനാധിപത്യസമൂഹം അനുവദിക്കില്ല. നിയമലംഘനം ഉൾപ്പെടെയുള്ള ത്യാഗോജ്ജ്വാല സമരങ്ങളിലൂടെ കോണ്ഗ്രസ് നേടിയെടുത്ത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കൾ, മുതിർന്ന കോണ്ഗ്രസ് നേതാക്കൾ, കലാ-കായിക പ്രതിഭകൾ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റുമാർ എന്നിവരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അധ്യക്ഷനായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എസ്. അനിൽകുമാർ, ആന്റോ പെരുന്പുള്ളി, സോണിയ ഗിരി, കെപിസിസി നിർവാഹക സമിതിയംഗം ടി.വി. ജോണ്സണ്, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, നഗരസഭാ അധ്യക്ഷ നിമ്യ ഷിജു,…
Read Moreപുകവലി സർവനാശത്തിന്റെ ആരംഭം..! മദ്യപാനത്തിൽ കേരളം ഒന്നാം സ്ഥാനത്തും ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ സംസ്ഥാനം മൂന്നാം സ്ഥാനത്തുമെന്ന് ജോ. എക്സൈസ് കമ്മീഷണർ
ഏങ്ങണ്ടിയൂർ: ആളോഹരി മദ്യപാനത്തിൽ കേരളം ഒന്നാം സ്ഥാനത്തും ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ സംസ്ഥാനം മൂന്നാം സ്ഥാനത്തുമാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ ഡി. സന്തോഷ് അഭിപ്രായപ്പെട്ടു. മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം പുകവലിയിൽ നിന്ന് ആരംഭിക്കുന്നുവെന്നും രാജ്യത്തിന്റെ മൊത്തം വികസനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുകവലി വിരുദ്ധദിനത്തോടനുബന്ധിച്ച് ഏങ്ങണ്ടിയൂർ എം. ഐ. മിഷൻ ആശുപത്രിയിൽ സംഘടിപ്പിച്ച പുകവലി വികസനത്തിന് ഭീഷണി’ എന്ന വിഷയത്തെകുറിച്ച് പ്രസംഗിക്കുകയായിരുന്നു ജോയിന്റ് കമ്മീഷണർ. ഡയറക്ടർ ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. നേഴ്സിംങ്ങ് ഇൻസിറ്റ്യൂട്ട് പ്രിൻസിപ്പൽ സിസ്റ്റർ ചെറുപുഷ്പം, സിസ്റ്റർ ഗ്രേസ് മരിയ, സിസ്റ്റർ മീറ ജയിംസ് എന്നിവർ പ്രസംഗിച്ചു.
Read More