പോയി അച്ചടക്കം പടിക്ക്..! തോട്ടാപ്പുര നിവാസികളെ മുൾമുനയിൽ നിർത്തി വിറപ്പിച്ച കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കോടനാട്ടേക്ക് കൊണ്ടുപോയി

അഗളി: നെല്ലിപ്പതി തോട്ടാപ്പുര നിവാസികളെ മുൾമുനയിൽ നിർത്തിവിറപ്പിച്ചിരുന്ന കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കോടനാട്ട് എത്തിച്ചു. കാട്ടാനയെ പിടികൂടാൻ ഞായറാഴ്ച സന്ധ്യയോടെ വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളായ കുഞ്ചുവും മോഴയാന പ്രമുഖയും നെല്ലിപ്പതി ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപത്തെത്തി. രാത്രിയോടെ തമിഴ്നാട്ടിൽനിന്നുള്ള രണ്ടു കുങ്കിയാനകൾകൂടി എത്തിച്ചേർന്നു. മയക്കുവെടി വിദഗ്ധരായ ഡോ. അരുണ്‍ സഖറിയ, സീനിയർ വെറ്ററിനറി ഡോക്ടർ ജയകുമാർ, തമിഴ്നാട്ടിൽനിന്നുള്ള വെറ്ററിനറി വിദഗ്ധൻ ഡോ. മനോഹരൻ എന്നിവരും സ്ഥലത്തെത്തി. മണ്ണാർക്കാട് ഡിഎഫ്ഒ ജയപ്രകാശ്, റേഞ്ച് ഓഫീസർമാരായ ഗണേശൻ, ഷരീഫ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകസംഘവും വയനാട്, മണ്ണാർക്കാട്, അഗളി പ്രദേശങ്ങളിലെ കാട്ടാനദ്രുതകർമസേനയും ആനപിടിത്തത്തിനു ജാഗരൂകരായി. രാത്രിമുതൽ പുലർച്ചെവരെ ദ്രുതകർമസേന വിഭാഗവും കാട്ടാനയെ പിന്തുടർന്നു. പുലർച്ചെ അഞ്ചോടെ സാമ്പാർകോടുള്ള ജനതാപാർട്ടി ഭാരതയാത്രാ സെന്‍ററിന്‍റെ സമീപത്തെത്തിയ ആനയെ ദ്രുതകർമസേന വളഞ്ഞുനിർത്തിയശേഷം മയക്കുവെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ആന ശിരുവാണിപ്പുഴ കടന്ന് സാമ്പാർകോട് ഉൗരിനുസമീപം നിലയുറപ്പിച്ചു. തുടർന്നു…

Read More

കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സിസ്റ്റം! സ്വകാര്യ ബസുകളിൽ ഉച്ചത്തിൽ പാട്ടുവച്ചാൽ ഇനി കർശന നടപടി

മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. ഗതാഗത കമ്മീഷണർക്കും ആർടിഒമാർക്കും പരാതി നൽകിയിട്ടും ഫലമില്ലെന്നും കാതടപ്പിക്കുന്ന ഓഡിയോ സിസ്റ്റം ഓഫാക്കാൻ ആവശ്യപ്പെട്ടാൽ ബസ് ജീവനക്കാർ അനുസരിക്കില്ലെന്നും ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മക്കുവേണ്ടി എം. സെയ്തലവിയും കെ.ടി. ഹൈദരലിയുമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷൻ കർശന നടപടിക്കു നിർദേശം നൽകുകയായിരുന്നു. ഗതാഗത കമ്മീഷണർക്കും പാലക്കാട്, മലപ്പുറം റോഡ് ട്രാൻസ്പോർട്ട് ഓഫീസർമാർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാർക്കും അയച്ചു.

Read More

വേനൽമഴയിൽ മംഗലംഡാമിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി; വേനൽ മഴയിൽ കുതിർന്ന മലമേഖല കാലവർഷത്തിൽ ഉരുൾപൊട്ടുമോ യെന്ന ഭീതിയിൽ മലയോരവാസികൾ

മംഗലംഡാം: ഡാമിന്‍റെ വൃഷ്‌ടിപ്രദേശങ്ങളായ മലയോരങ്ങളിലും വനമേഖലയിലും കനത്തമഴ ലഭിച്ചതിനെത്തുടർന്ന് മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. 67. 720 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. 77. 88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി ജലസംഭരണശേഷി. അതേസമയം കഴിഞ്ഞ വർഷം ഇതേദിവസം 70. 36 മീറ്ററായിരുന്നു ജലനിരപ്പ്. ജനുവരി ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 217 മില്ലീമീറ്റർ മഴയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞവർഷം ഇത് 236 എംഎം ആയിരുന്നു. ഈ വർഷം മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 149 മില്ലിമീറ്റർ. പതിവിൽ നിന്നും വ്യത്യസ്‌ഥമായി ഈ വർഷം വൃഷ്‌ടി പ്രദേശത്ത് നല്ല മഴയാണ് ലഭിക്കുന്നത്. എന്നാൽ റിസർവോയർ ഭാഗങ്ങളിൽ മഴ കുറവാണ്. മംഗലംഡാമിലേയ്ക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് വഴി ഡാമിലേയ്ക്ക് നീരൊഴുക്ക് തുടങ്ങിയിട്ടുണ്ട്. ഡാമിന്‍റെ വൃഷ്‌ടിപ്രദേശമായ മലമേഖലയിൽ വേനലിൽ തന്നെ മഴ ലഭിച്ച് നനവ് ഇറങ്ങുകയാണ്. ഇതിനാൽ…

Read More

കിടക്കുന്ന കിടപ്പുകണ്ടോ..! രണ്ടു കോടിയുടെ ആറര കിലോമീറ്റർ ടാറിംഗ് കണ്ട് നാട്ടുകാർ ഞെട്ടി; കരാറുകാരനെതിരെ പരാതി നൽകാനൊരുങ്ങി പ്രദേശവാസികൾ

ചിറ്റൂർ: കേന്ദ്ര സർക്കാരിന്‍റെ  സാമ്പത്തിക സഹായത്തിൽ കന്നിമാരി പേട്ടമൊക്കു മുതൽ പാപ്പൻചള്ളവരെയുളള റോഡുനിർമാണത്തിൽ വ്യാപക അഴിമതി യെന്നു പരാതി. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനപദ്ധതിയിയുടെ രണ്ടുകോടി ഉപയോഗിച്ചാണ് തമിഴ്നാട്ടിലുള്ള കരാറുകാരൻ ആറരകിലോമീറ്റർ നീളമുള്ള റോഡ് നിർമിക്കുന്നത്. പാപ്പാൻചള്ള, പാറയ്ക്കൽചള്ള, ചെമ്മണംതോട്, പുള്ളിമാൻചള്ള, കുറ്റിക്കൽചള്ള വഴി കന്നിമാരി പേട്ടമൊക്കിലാണ് പുതിയ റോഡ് എത്തിച്ചേരുന്നത്. മൂന്നുവർഷംമുമ്പാണ് കരാറുകാരൻ നിർമാണം തുടങ്ങിയത്.പിന്നീട് രണ്ടരവർഷത്തോളം നിർമാണജോലികൾ നിർത്തിവച്ചു. നിർമാണം നടക്കുന്ന റോഡിനുസമീപത്ത് വീടുകളുള്ള സ്‌ഥലത്തു മാത്രമാണ് ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കുന്നത്. മറ്റു സ്‌ഥലങ്ങളിൽ ഭാഗിക തോതിലാണ് നിർമാണജോലികൾ നടത്തുന്നത്. നിർമാണസ്‌ഥലത്ത് ബന്ധപ്പെട്ട ലൈസൻസി ഉണ്ടാകണമെന്ന് വ്യവസ്‌ഥയുണ്ടെങ്കിലും ഇതുവരെയും ഇയാളെ പണിസ്‌ഥലത്തു കണ്ടിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. റോഡ് നിർമാണത്തിൽ വൻ അഴിമതി നടക്കുന്നതായി ആരോപിച്ച് ജില്ലാ കളക്ടർക്കും എംപിക്കും പരാതി നല്കാൻ ജനങ്ങൾ തയാറെടുക്കുകയാണ്. രണ്ടുമാസംമുമ്പ് പാപ്പാൻചള്ളയിൽനിന്നും തുടങ്ങിയ പാതനിർമാണം ഇപ്പോൾ പുളളിമാൻചള്ള…

Read More

സർക്കാരിന്‍റെ ഒരുവർഷത്തെക്കുറിച്ച്..! സ്വാശ്രയ കോളജ് പ്രശ്നത്തിൽ ഇരകൾക്ക് ഒപ്പമല്ല വേട്ടക്കാർക്ക് ഒപ്പമാണ് പിണറായി സർക്കാർ നിലകൊണ്ടതെന്ന് വി.ഡി.സതീശൻ

പാലക്കാട്: സ്വാശ്രയ മാനേജ്മെന്‍റിന് അഴിമതി നടത്താൻ കൂട്ടുനിൽക്കുകയാണ് ഇടതുമുന്നണി സർക്കാരെന്നു കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി.സതീശൻ എംഎൽഎ. സ്വാശ്രയ കോളജുകളിൽ പ്രശ്നം ഉണ്ടായപ്പോൾ ഇരകൾക്ക് ഒപ്പമല്ല വേട്ടക്കാർക്ക് ഒപ്പമാണ് പിണറായി സർക്കാർ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിൽ ഇടതുസർക്കാരിന്‍റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ സം ബന്ധിച്ചു വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് സ്വാശ്രയ കോളജുകൾക്കെതിരെ സമരം നടത്തിയവരാണ് സിപിഎം. നാലുവർഷക്കാലത്തിനിടയിൽ 48,000 രൂപ മാത്രം ഫീസ് വർധന നടത്തിയ ഉമ്മൻചാണ്ടി സർക്കാരിനെതിരേ ഇവർ സമരം നടത്തി. ഇപ്പോൾ ഒരു വർഷത്തിനിടയിൽ 65,000 രൂപയാണ് ഫീസ് വർധിപ്പിച്ചത്. എംബിബിഎസ് കോഴ്സിന് ഇനിയും ഫീസ് വർധിപ്പിക്കും. പിജി കോഴ്സിനാവട്ടെ ലക്ഷങ്ങൾ വേണ്ടിവരും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇപ്പോൾ കെഎസ്ടിഎ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സമസ്ത മേഖലയിലും പിണറായി സർക്കാർ പൂർണപരാജയമാണെന്നും വി.ഡി.സതീശൻ പറഞ്ഞു. അഴിമതിയിൽനിന്ന്…

Read More

വാളയാർ ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർക്ക് മെല്ലെപ്പോക്ക്; വാഹനങ്ങൾ കെട്ടികിടക്കാൻ തുടങ്ങിയിട്ട് 12 മണിക്കൂർ ; തിരക്ക് നിയന്ത്രി ച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്ന് പോലീസ്

എം.വി. വസന്ത് പാലക്കാട്: വാളയാർ വാണിജ്യനികുതി ചെക്പോസ്റ്റ് വീണ്ടും നിശ്ചലം. രാജ്യത്തെ പ്രമുഖ ചെക്പോസ്റ്റുകളിലൊന്നായ വാളയാറിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നതു പന്ത്രണ്ടു മണിക്കൂറിലധികം. വാളയാറടക്കം ജില്ലയിലെ മിക്ക ചെക്പോസ്റ്റുകളിലും വാഹനങ്ങളുടെ നീണ്ട നിര പ്രകടമാണ്. അഴിമതിക്കാരെ പിരിച്ചുവിടുമെന്ന ധനമന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരം തുടങ്ങുന്നത്. ഉദ്യോഗസ്ഥരുടെ നിസഹകരണം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാവാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. പരിശോധന കർശനമാക്കിയെന്ന പ്രതികരണമാണ് ഉദ്യോഗസ്ഥർ നല്കുന്നതെങ്കിലും ഇവരുടെ മെല്ലെപ്പോക്കിനു പിന്നിൽ  അടുത്തിടെ വിജിലൻസ് അടക്കമുള്ളവർ നടത്തിയ റെയ്ഡുകളുടെ പശ്ചാത്തലവുമുണ്ട്. വാളയാറടക്കം ജില്ലയിലെ പ്രധാന ചെക്പോസ്റ്റുകളിൽ നിരന്തരം റെയ്ഡുകൾ നടത്തി വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അധികൃതരുടെ നിരന്തര റെയ്ഡിനുള്ള മറുമരുന്നു പ്രയോഗം കൂടിയായാണ് ഉദ്യോഗസ്ഥരുടെ ഈ മനഃപൂർവ മെല്ലെപ്പോക്കു നീക്കം. അഞ്ചുകിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെ നിര പ്രകടമാണ്. ഇന്നലെ രാവിലെ മുതൽ പരിശോധന മന്ദഗതിയിലായതോടെ ചെക്പോസ്റ്രിലുണ്ടായ ചരക്കുവാഹനങ്ങലുടെ…

Read More

മുതലമടയിലെ കൊലയ്ക്ക് പിന്നിലെ കഥയി ങ്ങനെ..! തന്നെ ഒഴിവാക്കി മൂന്നാമത്തെ കാമുകനെ സ്വന്തമാക്കാനുള്ള തർക്കം കൊലപാതകത്തിൽ എത്തുകയായിരുന്നു

കൊല്ലങ്കോട്: മുതലമടയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിൽ പൊള്ളാച്ചി അങ്കലകുറിശി സ്വദേശി ശെൽവരാജ്, ചെമ്മണാംപതി സന്പത്ത് എന്നിവർ പോലീസ് നിരീക്ഷണത്തിലാണ്.ആട്ടയാംപതി പരേതനായ ദൊരൈസ്വാമി- മാരിയാൾ ദന്പതികളുടെ മകൾ റാണി (40)യാണ് ബുധനാഴ്ച രാത്രി ഒന്പതിന് കൊല്ലപ്പെട്ടത്. പഴനിയിൽ താമസിക്കുന്ന മുരുകേശനാണ് മരിച്ച റാണിയുടെ ഭർത്താവ്. ഭർത്താവ് ഉപേക്ഷിച്ച റാണി പൊള്ളാച്ചി അങ്കലക്കുറിശി ശെൽവരാജുമായി (45) ദീർഘകാലം അടുപ്പത്തിലായിരുന്നു. മീങ്കര മീൻകോളനിയിൽ താമസിക്കുന്ന ഇവർ ആറുമാസംമുന്പ് ഇരുവരും പിണങ്ങി. റാണി ചെമ്മണാംപതി സ്വദേശി സന്പത്തുമായി അടുപ്പത്തിലായതാണ് തർക്കങ്ങൾക്കു കാരണം. കഴിഞ്ഞ ആറുമാസമായി സന്പത്ത് മീങ്കരയിലെ റാണിയുടെ വീട്ടിൽ പതിവായി വന്നുപോകാറുണ്ട്.  ബുധനാഴ്ച വൈകുന്നേരവും ഇയാളെ ഇവിടെ കണ്ടിരുന്നതായി അയൽക്കാർ പറഞ്ഞു. ശെൽവരാജിനെ ഗോവിന്ദാപുരത്ത് ബസ് സ്റ്റാൻഡിലും യാത്രക്കാർ കണ്ടിരുന്നു. ഇന്നലെ രാത്രിയോടെ മീൻകോളനിയിലെത്തിയ ശെൽവരാജ് റാണിയോട് ബൈക്കിന്‍റെ ആർ.സി.ബുക്കും മറ്റു രേഖകളും ആവശ്യപ്പെട്ടിരുന്നതായും ഇതിനു…

Read More

യുവതി വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ചനിലയിൽ; കഴുത്തിലും കൈകാലുകൾക്കും മാരകമായി മുറിവേറ്റ നിലയിൽ; രണ്ടാം ഭർത്താവ് കസ്റ്റഡിയിലായതായി സൂചന

കൊല്ലങ്കോട്: യുവതിയെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി.  മുതലമട സീങ്കര മീൻകോളനി ശെൽവരാജിന്‍റെ ഭാര്യ റാണി (41) യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും കൈകാലുകൾക്കും മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി പത്തിനു മുന്പു കൊലപാതകം നടന്നതായാണ് പ്രാഥമിക വിവരം. രാത്രി പത്തോടെ വീട്ടിൽ ടിവി മാത്രം പ്രവർത്തിക്കുകയും മറ്റു ലൈറ്റുകൾ തെളിഞ്ഞിട്ടില്ലെന്നും കണ്ടതോടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഇവിടെയെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റാണി ഈ വീട്ടിൽ രണ്ടാം ഭർത്താവിനൊപ്പമായിരുന്നു താമസം.ആദ്യ ഭർത്താവിൽ രണ്ടു കുട്ടികളുണ്ട്. ഇവർ പഴനിയിലാണ് താമസം. റാണി രണ്ടാം ഭർത്താവ് ശെൽവരാജുമൊത്ത് ആറുമാസം മുന്പാണ് സീങ്കരയിലെത്തുന്നത്. ആട്ടയാംപതി ദുരൈസസ്വാമി- മാരിയമ്മ ദന്പതികളുടെ മകളാണ്. ഉന്നത പോലീസ് അധികാരികളും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ശെൽവരാജിനെ പൊള്ളാച്ചിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Read More

ഇടുക്കിയെ പിന്നിലാക്കി ആന്ധ്രാ ഗോൾഡ്..! 35 കിലോ കഞ്ചാവുമായി രണ്ടു പേർപിടിയിൽ; കഞ്ചാവ് എത്തിയത് ആന്ധ്രായയിൽ നിന്ന്; ഏജന്‍റിനെ തേടി പോലീസ്

പാലക്കാട്: ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 35 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ റിമാൻഡ് ചെയ്തു‍. മലപ്പുറം  പൊന്നാനി സ്വദേശി ഷബാസ്, ചാവക്കാട് കടപ്പുറം സ്വദേശി ഷാഹിദ് എന്നിവരെയാണ് രഹസ്യവിവരത്തെത്തുടര്‍ന്നു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ  അറസ്റ്റുചെയ്തത്. ഇവരുടെ  ബാഗിനുള്ളില്‍നിന്നു കഞ്ചാവ് കണ്ടെടുത്തു. ആന്ധ്ര രാജമുന്ദ്രിയില്‍നിന്നാണു കഞ്ചാവ് കൊണ്ടുവന്നത്. വിജയവാഡവഴി തിരിപ്പൂരെത്തി അവിടെനിന്നു ചെന്നൈ-മംഗലാപുരം എക്‌സ്പ്രസിലാണു കേരളത്തിലേക്കു കടത്തിയത്. പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ട്രെയിനുകള്‍ മാറിയായിരുന്നു യാത്ര. പൊന്നാനിയിലെത്തിച്ചശേഷം അവിടെവച്ചു മറ്റൊരാള്‍ക്കു കൈമാറാനായിരുന്നു നിര്‍ദേശം. ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായും ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം അടിമാലിയില്‍നിന്നു പിടിച്ച അഞ്ചുകോടിയുടെ ഹാഷിഷും ആന്ധ്രയില്‍നിന്നുതന്നെയാണു കൊണ്ടുവന്നതെന്നു തെളിഞ്ഞിരുന്നു. ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണമാണു കഞ്ചാവുവേട്ടയിലേക്കു നയിച്ചത്. അറസ്റ്റിലായ ഷബാസ് നേരത്തെയും മയക്കുമരുന്നുകേസില്‍ അറസ്റ്റിലായിട്ടുണ്ട്. പിടികൂടിയ പ്രതികളെ എറണാകുളം കുന്നുംപുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Read More

ആ കാമുകൻ നിങ്ങളല്ലേ..! മാളയിൽ സിനിമാ സ്റ്റൈലിൽ ഗുണ്ടാആക്രമണം; രണ്ട് മക്കളുള്ള സ്ത്രീയുമായി ഒളിച്ചോടിയ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് യുവാവിന് മർദനം

മാള : മാളയിൽ സിനിമാ സ്റ്റൈലിൽ ഗുണ്ടാ ആക്രമണം. അങ്കമാലിയിൽ നിന്ന് മാളയിൽ വിവാഹാവശ്യത്തിന് വന്ന യുവാവിന് നേരെയാണ് ആക്രമണുണ്ടായത്. 26 വയസ്സുള്ള രഞ്ജിത് എന്ന യുവാവാണ് ആക്രമണത്തിനിരയായത്. അന്നമനട പെട്രോൾ പന്പിന്‍റെ പരിസരത്തുവച്ച് വെർട്ടികയിലും കെഎൽ ബിഎപി 4767 നന്പറിലുള്ള ഇന്നോവയിലുമായി വന്ന പതിനഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമണം നടത്തുകയായിരുന്നു. യുവാവ് സഞ്ചരിച്ചിരുന്ന കാറിന്‍റെ മുന്നിലും പിന്നിലുമായി വണ്ടി ബ്ലോക്ക് ചെയ്ത് യുവാവിനെ പിടിച്ച് ഇറക്കിയാണ് ആക്രമണം നടത്തിയത്. യുവാവിനെ കരണത്ത് അടിയ്ക്കുകയും ചവിട്ടി താഴെ ഇടുകയും ചെയ്തു. ആക്രമണത്തിനിടെ യുവാവിന്‍റെ കഴുത്തിൽ ഉണ്ട ായിരുന്ന 14 ഗ്രാം തൂക്കമുള്ള മാലയും നാലുഗ്രാം തൂക്കമുള്ള ലോക്കറ്റും നഷ്ടപ്പെട്ടു. പരിക്കേറ്റ യുവാവിനെ മാള ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആളുമാറി ആക്രമിച്ചതാണെന്നും രണ്ട് മക്കളുള്ള ഒരു സ്ത്രീ സ്ഥലം വിറ്റ 40 ലക്ഷത്തോളം…

Read More