സാമൂഹ്യവിരുദ്ധർ പള്ളി ഭണ്ഡാരത്തിൽ മെഴുകുതിരി കത്തിച്ചിട്ടു;  നോട്ടുകൾ കത്തിയതുമൂലം ഉപയോഗശൂന്യമായത് പതിനായിരത്തോളം രൂപ

  വടക്കഞ്ചേരി: തേനിടുക്ക് സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ പള്ളിയുടെ വടക്കഞ്ചേരി തങ്കം ജംഗ്ഷനിലുള്ള കുരിശുപള്ളി ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിച്ചനിലയിൽ കണ്ടെത്തി. പള്ളി അധികൃതർ ഭണ്ഡാരം തുറന്നപ്പോഴാണ് കുറെ നോട്ടുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്. മെഴുകുതിരി കത്തിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഭണ്ഡാരത്തിൽനിന്നും മെഴുകുതിരിയും കണ്ടെടുത്തിട്ടുണ്ട്. പതിനായിരത്തിൽപരം രൂപ കത്തിനശിച്ചതായി പള്ളി അധികൃതർ പറഞ്ഞു. സാമൂഹ്യവിരുദ്ധരോ മദ്യപൻമാരോ ആകണം ഇതിനു പിന്നിലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് പള്ളി അധികാരികൾ വടക്കഞ്ചേരി സിഐക്കു പരാതി നൽകിയിട്ടുണ്ട്.

Read More

മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്ച; ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

പാലക്കാട്: ചെറാട് മലയില്‍നിന്ന് ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ഫയര്‍ഫോഴ്‌സില്‍ നടപടി. പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ സ്ഥലംമാറ്റി. വിയ്യൂരിലേക്കാണ് സ്ഥലംമാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനം ഇല്ലാത്തതില്‍ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറായി ചുമതലയേല്‍ക്കും. പാലക്കാട് സ്റ്റേഷന്‍ ഓഫീസറെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്‌റ്റേഷന്‍ ഓഫീസറെ പാലക്കാട്ടേക്കും മാറ്റിയിട്ടുണ്ട്. ബാബുവിന്‍റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം.

Read More

തലയ്ക്ക് മുകളിൽ മൂളിയാടുന്ന വൻ  അപകടം;  നാട്ടുകാർക്ക് ഭീഷണിയായി റോഡരികിലെ ഉണക്കമരച്ചില്ലകളും തേനീച്ചക്കൂടും

കൊഴിഞ്ഞാന്പാറ: വണ്ണാമട മൂങ്കിൽമടയ്ക്കു സമീപം റോഡു വക്കത്തു ഉണങ്ങിയ മരത്തിൽ തേനീച്ച കൂടുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. ഉണങ്ങിയ വൃക്ഷത്തിൽ നിന്നും ഇടയ്ക്കിടെ കാറ്റു വീശുന്പോൾ ചില്ലകൾ റോഡിൽ വീഴുന്നുണ്ട്. പൊള്ളാച്ചി പാലക്കാട് അന്തർ സംസ്ഥാന പ്രധാന പാതയെന്നതിനാൽ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നുമുണ്ട്. മരത്തിൽ അഞ്ചു കൊന്പുകളിലായി തേനീച്ച കൂടുകൾ കാണപ്പെടുന്നുണ്ട്. ഇതു വഴി കാറുകളിലും ചെറിയ വാഹനങ്ങളിൽ ദീർഘദൂര യാത്രക്കാർ മരത്തിനു താഴെ വിശ്രമത്തിനു നിർത്താറുണ്ട്. തേനീച്ച കൂടിൽ പറവകൾ കൊത്തിയാലോ ഉണങ്ങിയ മരകൊന്പ് പൊട്ടിവീണാലോ തേനീച്ച കൂടിളകി വൻതോതിൽ അക്രമണം നടത്തുമെന്നതാണ് നിലവിലുള്ള സാഹചര്യം. ഇടയ്ക്കിടെ തേനീച്ചകൾ റോഡിൽ താഴ്ന്നു പറക്കുന്നതായും സമീപവാസികൾ അറിയിക്കുന്നുമുണ്ട്.തേനീച്ചകളെ ഫലപ്രദമായി നീക്കി പതനാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചു നീക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

Read More

ഗാനമേളയ്ക്ക് ലഭിച്ച  പ്രതിഫലം മുഴുവനും ചികിത്സാ സഹായ സമിതിക്കു നൽകി മാതൃകയായി വിഷ്ണു അലനല്ലൂർ

മണ്ണാർക്കാട് : അലനല്ലൂർ അയ്യപ്പൻകാവിൽ നടത്തിയ ഭക്തിഗാനമേളയിൽനിന്നും ലഭിച്ച മുഴുവൻ പ്രതിഫലവും ബാബു ചികിത്സാ സഹായ സമിതിക്കു നൽകി വിഷ്ണു അലനല്ലൂർ. തന്‍റെ മാതൃകാ സ്ഥാപനമായ ഡീലിന്‍റെ പ്രഥമഘട്ട കൈത്താങ്ങും സമിതിക്കു നൽകി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ് ബാബു. വൃക്ക മാറ്റിവയ്ക്കുന്നതിന് പണം സ്വരൂപിക്കുകയാണ് ബാബു ചികിത്സാ സഹായ സമിതി. ഈ സമിതിക്കാണ് വിഷ്ണു തുക കൈമാറിയത്. സഹജീവിയോടു സഹാനുഭൂതി കാണിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വിഷ്ണു നാടിനു മാതൃകയാവുകയാണ്. അയ്യപ്പൻകാവിൽവച്ച് എൻ.ഷംസുദ്ദീൻ എംഎൽഎ സമിതിക്കുവേണ്ടി വിഷ്ണുവിൽനിന്നും തുക ഏറ്റുവാങ്ങി. കോഓർഡിനേഷൻ കമ്മിറ്റിയിലേയും ഉപസമിതിയിലേയും പ്രവർത്തകരും സംബന്ധിച്ചു. കോവിഡ് സാഹചര്യത്തിലും അയ്യപ്പൻകാവ് താലപ്പൊലി ആഘോഷക്കമ്മിറ്റിയുടെ സഹകരണവും പ്രശംസനീയമായിരുന്നു. ബാബുവിനെ സഹായിക്കാനായി അയ്യപ്പൻകാവിൽ ഗാനവിരുന്നൊരുക്കിയ വോൾക്കാനോ യുവകൂട്ടായ്മ, ഇശൽ നിലാവ്, നാടിന്‍റെ അനുഗൃഹീത ഗായകർ, സംഘാടനത്തിന് സഹായിച്ചവർ, കഴിയുന്നത്ര തുക തന്നു സഹായിച്ച സുമനസുകൾ, നാട്ടുകാർ…

Read More

ഇടവേളയ്ക്കുശേഷം സ്കൂൾ തുറന്നു ; പന്നിയങ്കര എൽപി സ്കൂളിൽ ആകെ ആറു കുട്ടികൾ

ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: അണുകുടുംബം എന്നൊക്കെ പറയുന്നതുപോലെയാണു പന്നിയങ്കര ഗവണ്‍മെന്‍റ് എൽ‌പി സ്കൂൾ.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി ഇവിടെ ആറു കുട്ടികളേ ഉള്ളൂ. കോവിഡ് നിയന്ത്രണങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്നലെ വീണ്ടും സ്കൂൾ തുറന്നപ്പോൾ കൂട്ടുകാ രെയെല്ലാം വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലായിരുന്നു കുട്ടികളെല്ലാം. സ്വന്തം വീട്ടിൽ നിന്നും ബന്ധുവീട്ടിൽ എത്തിയ ആഹ്ലാദത്തിലായിരുന്നു ഇവർ. അമ്മയെപ്പോലെ സ്നേഹിക്കാനും ചേച്ചിയെപ്പോലെ ഒപ്പമിരുന്ന് പഠിപ്പിക്കാനും അധ്യാപകർ, രാവിലേയും ഉച്ചയ്ക്കും ഭക്ഷണം. കളിയുപകരണങ്ങൾ സ് കൂൾ അന്തരീക്ഷമൊന്നും കുട്ടികൾക്ക് ഇവിടെ ഫീൽ ചെയുന്നില്ല.ഇതിനാൽതന്നെ സ്കൂളിലേക്കു വരാനും കുട്ടികൾക്ക് ഏറെ താല്പര്യമാണെന്ന് രക്ഷിതാക്കളും പറയുന്നു. സ്വാസ്തികയും അനുശ്രീയും റെയ്ച്ചലുമാണ് ഇതിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നവർ. റെയ്ഹാനത്ത് രണ്ടാം ക്ലാസുകാരിയാണ്. ഹഷ്മയാണ് മൂന്നിൽ. അനഘയാണു നാലാംക്ലാസുകാരി. അതായത് സ്കൂളിലെ ഏക സീനിയർ സ്റ്റുഡന്‍റ്.ഇവർ എല്ലാവരും കൂട്ടുകാരികളാണ്. സ്കൂളിലേക്കുള്ള വരവും സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതും ഒരുമിച്ച്.സ്കൂളിൽ എത്തിയാലും…

Read More

സീതാർകുണ്ടിലെ കലമാൻ ‘സൂപ്പർ ഷോ മാൻ’..! ടൂറിസ്റ്റുകൾക്ക് മുന്നിൽ  ഫോട്ടോയ്ക്ക് ഫോസ് ചെയ്യുന്ന നാട്ടുകാരുടെ സൂര്യയുടെ വിശേഷങ്ങളിങ്ങനെ…

നെന്മാറ : നെല്ലിയാന്പതി സീതാർകുണ്ട് സന്ദർശിക്കാനെത്തുന്നവർക്കു കൗതുകമായി വ്യു പോയന്‍റിനടുത്ത് വിനോദസഞ്ചാരികൾക്കിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു കലമാനും. വാഹനങ്ങൾക്കു മുന്നിൽ വന്നു നില്ക്കുകയും യാത്രക്കാർ നല്കുന്ന പുല്ലും ചെടികളും ഭക്ഷിക്കുകയും ചെയ്യും. സെൽഫി എടുക്കുന്നവർക്കിടയിലും ഗ്രൂപ്പ് ഫോട്ടോക്കാർക്കു മുന്നിലും ഇവൻ കയറി നില്ക്കും. ഏകദേശം നാലു വയസ് പ്രായമുള്ള ആണ്‍ മ്ലാവാണ്. വളരെ ചെറുപ്പത്തിൽ പരിക്കുപറ്റി സീതാർകുണ്ട് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാർട്ടികൾക്കു സമീപം അവർ കൊടുത്ത ഭക്ഷണം കഴിച്ച് മനുഷ്യരെ പേടിയില്ലാതെ വളർന്നതിനാൽ ആണ് മനുഷ്യരോട് അടുപ്പം കാണിക്കുന്നത്. പ്രദേശവാസികൾ സ്നേഹത്തോടെ സൂര്യ എന്ന പേരും നല്കി. സീതാർകുണ്ട് പാർക്കിംഗ് സ്ഥലത്ത് പുൽമൈതാനം താഴെയുള്ള ചെക്ക് ഡാമിലെ വെള്ളവും കാപ്പിത്തോട്ടങ്ങളിൽ കാപ്പി തോട്ടത്തിലെ പുല്ലും കളകളും ആണ് ഭക്ഷണം. വിശ്രമം പാർക്കിംഗ് സ്ഥലത്തെ തണൽ മരച്ചുവട്ടിലും. വാഹനങ്ങൾക്ക് മുന്നിലും മണിക്കൂറുകളോളം കിടക്കും. വിനോദ സഞ്ചാരികൾക്കു മുന്നിൽ…

Read More

വിപണി ഉണരുന്നു… ചക്ക തേടി വ്യാപാരികൾ വീടുകൾ കയറിയിറങ്ങുന്നു; കിലോയ്ക്ക് ഇപ്പോൾ വിലയിങ്ങനെ…

  ജോജി തോമസ്നെന്മാറ : പച്ചച്ചക്ക ശേഖരിക്കാൻ വ്യാപാരികൾ എത്തിത്തുടങ്ങി. പ്ലാവുകൾ ഉള്ള വീടുകളിൽ പെട്ടി ഓട്ടോയുമായി എത്തി കറിക്ക് ഉപയോഗിക്കാനും ഇടിച്ചക്കയായും ഉപയോഗിക്കാൻ പറ്റുന്ന കൂടുതൽ വലുപ്പം വെക്കാത്ത ആറു കിലോ വരെ തൂക്കമുള്ള ചക്കയാണു ശേഖരിക്കുന്നത്. പ്ലാവുകളിൽ അമിതമായി തിങ്ങിനിറഞ്ഞ് അധികം വലിപ്പം വയ്ക്കാതെ നിൽക്കുന്ന പച്ച ചക്കയാണു വ്യാപാരികൾ വാങ്ങി ക്കൊണ്ടു പോകുന്നത്. ഇടത്തരം ചക്കകൾ പറിച്ചു മാറ്റുന്നതു ശേഷിക്കുന്ന ചക്കകൾ വലുപ്പം വയ്ക്കുന്നതിനും പെട്ടെന്ന് മൂപ്പ് ആവുന്നതിനു സൗകര്യമാവുമെന്ന് കർഷകരും പറയുന്നു. വ്യാപാരികൾ തന്നെ പ്ലാവിൽ കയറി ചക്ക പറിച്ചു മാറ്റുന്നതിനാൽ പ്ലാവ് ഉടമയ്ക്ക് എണ്ണം പിടിക്കേണ്ട ജോലി മാത്രമേയുള്ളൂ. വലിപ്പവും നീളവും ആറുകിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 20 മുതൽ 30 രൂപ വരെ ഒരു ചക്കയ്ക്ക് വില നൽകുന്നുണ്ട്. വടക്കഞ്ചേരിയിലുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ചക്കകൾ കൊണ്ടുപോകുന്നത് അവിടെനിന്ന് ദിവസവും…

Read More

സർക്കാർ വാക്കുപാലിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കിയ നിധീഷിനു നീതി ലഭിച്ചു; ഇനി വാഹനം എത്തുംവിധം റോഡിനായുള്ള കാത്തിരിപ്പ്‌

അഗളി : അർഹതപ്പെട്ട സ്ഥലത്ത് വഴിവിളക്ക് സ്ഥാപിക്കാത്തതിൽ മനംനൊന്ത് മരത്തുന്പത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു നീതി. യുവാവ് അവശ്യപ്പെട്ട സ്ഥലത്തുതന്നെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു പഞ്ചായത്ത് അധികൃതർ വാക്കുപാലിച്ചു. അട്ടപ്പാടി ചിറ്റൂർ മേട്ടുവഴിക്ക് സമീപം നിധീഷാണ് പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചു അന്പതടി ഉയരത്തിൽ തേക്കുമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയത്. അവികസിതവും വന്യമൃഗശല്യമുള്ളതുമായ പ്രദേശത്തു സ്ഥാപിക്കേണ്ട സ്ട്രീറ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ചതിൽ പ്രതിഷേധിച്ചു ഫെബ്രുവരി നാലിന് ഉച്ചയോടെയാണ് യുവാവ് ഭീകരന്തരീക്ഷം തീർത്തു മരത്തിൽ കയറിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ബ്ലോക്ക് പഞ്ചായത്തഗവും പോലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അഗളി പഞ്ചായത്ത് പ്രസിസന്‍റ് അംബിക ലക്ഷ്മണൻ ഇടപെട്ടു ജനോപകാരപ്രദമായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചുനല്കാമെന്ന് മൊബൈൽ മാർഗം നൽകിയ ഉറപ്പിന്മേലാണ് യുവാവ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തഗം സിനി മനോജ് നടത്തിയ…

Read More

പിടികൊടുക്കാതെ പുലി, പൊട്ടക്കിണറ്റിൽ കാട്ടുപന്നി, വര്‍ക്ക്‌ഷോപ്പില്‍ മരപ്പട്ടിയും കുഞ്ഞും..! കാട്ടുമൃഗ വിശേഷങ്ങളിൽ നിറഞ്ഞ് വടക്കഞ്ചേരി

വടക്കഞ്ചേരി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്യമൃഗ വിശേഷങ്ങളാണ് വടക്കഞ്ചേരി മേഖലയിൽനിന്നുള്ള പ്രധാന വാർത്തകളാകുന്നത്. ഒരാഴ്ചയിലേറെയായി പുലിപ്പേടിയിൽ കഴിയുന്ന കാളാംകുളത്ത് ഇന്നലെയും പുലിയെത്തി. കുറുവായിയിൽ പൊട്ടക്കിണറ്റിൽ വീണു കാട്ടുപന്നി ചത്തു. കിഴക്കഞ്ചേരി കുണ്ടുകാട് സെന്‍ററിലെ വർക്ക്ഷോപ്പിൽ നിന്നും മരപ്പട്ടിയേയും കുഞ്ഞിനേയും പിടികൂടി. കുഞ്ഞിനെ പാലൂട്ടുന്നതിനിടെയാണ് മരപ്പട്ടി കുടുംബം പിടിയിലായത്. പുതുക്കോട് അപ്പക്കാട് ഹുസൈന്‍റെ വീട്ടിൽനിന്നും വെള്ളിമൂങ്ങയെ പിടികൂടി. വന്യമൃഗ സാന്നിധ്യങ്ങളിൽ ഇന്നലെ വനപാലകർക്കു വിശ്രമമുണ്ടായിട്ടില്ല. സെക‌്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സലിമിന്‍റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് എല്ലായിടത്തും ഓടിയെത്തിയത്. കാളാംകുളത്തു മുണ്ടോട്ടുകുളന്പ് പാലാപറന്പിൽ ജോയിയുടെ വീട്ടുപറന്പിലാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്. അഞ്ചു ദിവസം മുന്പ് കാളാംകുളം പനക്കപ്പറന്പിൽ ഓമന തങ്കപ്പന്‍റെ ആടിനെ പുലി കൊന്നിരുന്നു. അന്നുമുതൽ രാപ്പകൽ പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതുസമയവും യുവാക്കളുടെ സംഘങ്ങൾ പലയിടത്തായി കാവലിരിപ്പുണ്ട്. പഞ്ചായത്ത് മെന്പർ എ.ടി. വർഗീസ്കുട്ടിയുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ വനപാലകരുടെ…

Read More

വിധിയേ ശപിച്ച് ഒളിച്ചിരുന്നില്ല..! തളർന്ന ശരീരവും തളരാത്ത മനസുമായി കൗശല കരവിരുതിനൊപ്പം രാമചന്ദ്രൻ

മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: വിധിയേ ശപിച്ച് ഒളിച്ചിരിക്കാനല്ല, ഭാവിഭാഗധേയം തിരുത്തിക്കുറിക്കാനായിരുന്നു രാമചന്ദ്രന്‍റെ തീരുമാനം. രംഗബോധമില്ലാതെ കടന്നുവന്നൊരു കോമാളിയേ പോലെ വിധി പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി രാമചന്ദ്രന്‍റെ (34 ) ചലനശേഷിയെ തളർത്തുകയായിരുന്നു. അരയ്ക്കുതാഴെ തളർന്ന് കാലുകൾക്കു ശേഷി നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിനു ഭാവി വലിയോരു ചോദ്യചിഹ്നമായി. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയേ ഇഛാശക്തികൊണ്ട് പൊരുതി തോൽപ്പിക്കാനായിരുന്നു രാമചന്ദ്രന്‍റെ തീരുമാനം.തളർന്നുകിടക്കുന്ന കാലുകളെ തളരാത്ത മനസുമായി രാമചന്ദ്രൻ എതിരിട്ടു. ഉൗന്നുവടികളുടെ സഹായത്തോടെ നടക്കാൻ തന്നെയായിരുന്നു തീരുമാനം. ആദ്യമാദ്യം ശരീരം ഇതിനു വഴങ്ങി കൊടുത്തില്ലെങ്കിലും അവസാനം രാമചന്ദ്രൻ തന്നെ വിജയിച്ചു. മനസു ചെല്ലുന്നിടത്ത് ശരീരമെത്തിക്കാനുള്ള തീരുമാനത്തിൽ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. നിർധന കുടുംബത്തിലെ അംഗമായ രാമചന്ദ്രൻ വിധിയോടു സമരസപ്പെടാതെ ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വഴികളാണ് പിന്നീടാലോചിച്ചത്. അങ്ങനെയാണ് തന്‍റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കരകൗശലക്കാരനായ സർഗപ്രതിഭയെ ഇദ്ദേഹം കണ്ടെത്തിയത്.…

Read More