മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ. ഒന്നു മുതൽ 11 വരെയും 13 മുതൽ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടർന്ന് 12ാം പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്പോൾ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയിൽ പൊട്ടിക്കരഞ്ഞു. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. മധുവിന്റെ പേരിൽ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മലയിൽ നിന്ന് അർധനഗ്നനായി എത്തിച്ച് പ്രതികൾ കൂട്ടംചേർന്ന് ആക്രമിച്ചു, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും…
Read MoreCategory: Palakkad
പത്താം ക്ലാസ് വിദ്യാർഥിനിക്കു വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡീയോകളും അയച്ചുനല്കി! പോക്സോ കേസിൽ ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ
തിരുപ്പൂർ : പത്താം ക്ലാസ് വിദ്യാർഥിനിക്കു വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡീയോകളും അയച്ചുനല്കിയ അധ്യാപകനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. ധാരാപുരം ദാസർപ്പട്ടി ഗവ. ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകൻ ഉടുമല ഗാന്ധിനഗർ മണികണ്ഠ രാജ് (42) ആണ് അറസ്റ്റിലായത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്നും പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്കുട്ടിയുടെ നന്പർ എടുത്ത് അശ്ലീല സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചതിനെതുടർന്ന് സ്കൂൾ പ്രധാനാധ്യാപിക വിദ്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ധാരാപുരം ഓൾ വിമൻസ് പോലീസ് മണികണ്ഠരാജിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർ ഈ ജീവിതമൊന്ന് അറിയണം! വിവിധ മേഖലകളിൽ തിളക്കം; റോൾ മോഡലായി കവിത
വടക്കാഞ്ചേരി: പാർളിക്കാട് സ്വദേശിനിയായ വീട്ടമ്മ ശ്രദ്ധേയമാകുന്നു. അത്ലറ്റ്, ഡ്രൈവർ, തെങ്ങുകയറ്റക്കാരി, നർത്തകി എന്ന നിലകളിലെല്ലാം മിന്നിത്തിളങ്ങുന്ന പാർളിക്കാട് സ്വദേശിനി വാലിപ്പറന്പിൽ വീട്ടിൽ വി.കെ. ബാബുവിന്റെ ഭാര്യ എസ്. കവിത (43)യാണ് ഈ മിടുക്കി. ഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർക്കു റോൾ മോഡലാവുകയാണ് കവിത. കുടുംബശ്രീ പ്രവർത്തകയും പാലക്കാട് വെസ്റ്റ് വുമണ്സ് ഫെഡറേഷൻ ലേബർ ബാങ്ക് കോഓർഡിനേറ്ററുമായ കവിത മികച്ച അത്ലറ്റാണ്. കോഴിക്കോടു നടന്ന സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോയിലും നടത്തത്തിലും ഒാട്ടം, റിലേ മത്സരങ്ങളിലും മെഡലുകൾ വാരിക്കൂട്ടിയ ഈ വീട്ടമ്മ, നവംബർ 27 നു വാരണാസിയിൽ നടന്ന ദേശീയ മീറ്റിൽ ഡിസ്കസ് ത്രോ, നടത്തം മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടി. ഇനി ജപ്പാനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര മീറ്റിൽ പങ്കെടുക്കണമെന്നാണ് കവിതയുടെ ആഗ്രഹം. പക്ഷേ, സാന്പത്തികം വിലങ്ങുതടിയാണ്. മത്സരിക്കാനായി ഏതെങ്കിലും സ്പോണ്സറെ ലഭിക്കുമെന്നാണ് കവിതയുടെ പ്രതീക്ഷ.…
Read Moreമരങ്ങൾക്കു ജീവന്റെ വില; മരങ്ങളുടെ ശ്മശാന ഭൂമിയിൽ എത്തുന്നവർക്ക് മരതൈ നൽകി മരമിൽ നടത്തിപ്പുകാരൻ രാജേഷ് അടയ്ക്കാപുത്തൂർ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം : മരങ്ങൾക്കു ജീവന്റെ വിലയുണ്ടെന്ന ഓർമപ്പെടുത്തലുമായി ഇവിടെ ഒരാൾ. മരങ്ങൾ സംരക്ഷിക്കാനും പുതിയവ നട്ടുപിടിപ്പിച്ചു ഭൂമിക്ക് പച്ചപ്പിന്റെ മേൽക്കൂരയൊരുക്കാനും ജീവിതം തന്നെ മാറ്റിവച്ച വൃക്ഷസ്നേഹിയാണ് അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ രാജേഷ്. സംസ്കൃതിയെന്ന സംഘടന ഇതിനകം നട്ടുപിടിപ്പിച്ചതും വിതരണം ചെയ്തതും പതിനായിരക്കണക്കിനു വൃക്ഷത്തൈകളാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതു രാജേഷ് അടയ്ക്കാപുത്തൂരാണ്. മരങ്ങളുടെ ശ്മശാനഭൂമിയായ മരമില്ലിൽനിന്നാണ് രാജേഷിനു വൃക്ഷ സംരക്ഷണത്തിന്റെ ബോധോദയമുണ്ടാകുന്നത്. ഉയർന്നു വരുന്ന ചൂടിന്റെ കാഠിന്യമാണ് ഈ ചിന്തയിലേക്കു രാജേഷിനെ എത്തിച്ചത്. ആഗോള താപനത്തിനു മരമാണ് മറുപടി എന്ന പരിസ്ഥിതി സന്ദേശം ജീവിതത്തിൽ സ്വീകരിച്ച രാജേഷ് പത്തുവർഷത്തിലധികമായി വൃക്ഷങ്ങളുടെ ഇഷ്ടതോഴനാണ്. മരമില്ലിൽ ജീവനക്കാരനായി രാജേഷ് ഉപജീവനം നടത്തിവരുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാകാം.എന്നാൽ ഇതിനകം രാജേഷ് രണ്ടുലക്ഷത്തിൽപരം പുതുമരങ്ങൾക്കു ഭൂമിയിൽ ജീവൻ നൽകിയാണ് തന്റെ തൊഴിൽശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നത്. പരിസ്ഥിതി സംഘടനയായ അടയ്ക്കാ പുത്തൂർ സംസ്കൃതിക്കു രൂപം…
Read Moreയുക്രെയ്നിൽനിന്നും മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച ജിയോജിത്ത് ജോർജിനു അഭിനന്ദന പ്രവാഹം
കഴിഞ്ഞ മാസം 24ന് പുലർച്ചെയായിരുന്നു ആദ്യ ഷെല്ലിംഗ്. യൂണിവേഴ്സിറ്റിക്കടുത്ത ഫ്ളാറ്റിലായിരുന്നു ജിയോജിത്തും കൂട്ടരും. കെട്ടിടം കുലുങ്ങിയുള്ള ശബ്ദത്തിൽ എല്ലാവരും പകച്ചുനിന്നു. ധൈര്യം സംഭരിച്ച് കിട്ടാവുന്ന അത്യാവശ്യ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് പുറത്തേക്ക് ഓടി. അധികദൂരമല്ലാത്ത 100 അടിയോളം താഴ്ചയുള്ള മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഓട്ടം. അവിടെ മൂന്നു ദിവസം കഴിഞ്ഞു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന സഹിക്കാനാവാത്ത തണുപ്പും ഉറങ്ങാത്തതിന്റെ തളർച്ചയും ഭക്ഷണം ഇല്ലാത്തതും എല്ലാവരേയും മാനസികമായും തളർത്തി. കർഫ്യൂവിൽ ഇളവ് അനുവദിക്കുന്പോൾ പുറത്തുകടന്ന് കടകൾക്കു മുന്നിൽ മണിക്കൂറുകളോളം വരിനിന്ന് കിട്ടുന്ന ഭക്ഷണസാധനങ്ങൾ വാങ്ങി കരുതിവച്ചു. ഈ സമയമാണ് ജിയോജിത്ത് പഠിക്കുന്ന കോളജിലെ കർണാടക സ്വദേശിയുടെ മരണമുണ്ടാകുന്നത്.യുക്രെയ്നിലെ ഗുരുതരാവസ്ഥയറിഞ്ഞ വീട്ടുകാർക്കും ഭയപ്പാട് കൂടി. ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതി പല ദിവസങ്ങളിലും പേടി കൂട്ടിയതായി ജോർജ് പറഞ്ഞു.ഖാർക്കീവിൽ മിസൈലാക്രമണവും ഷെല്ലാക്രമണവും രൂക്ഷമായതോടെ എല്ലാ ആളുകളും ഖാർക്കീവ്…
Read Moreനാട്ടിലെങ്ങും വനിതാ ദിനാഘോഷം; ആരും സംരക്ഷിക്കാനില്ലാതെ തിരുവില്വാമല ടൗണിലൂടെ അമ്മിണി നടന്നുകൊണ്ടേയിരിക്കുന്നു…
തിരുവില്വാമല: ഇത് അമ്മിണി. മനോനില തെറ്റി ആരും സംരക്ഷിക്കാനില്ലാതെ പതിറ്റാണ്ടുകളായി തിരുവില്വാമല ടൗണ് പരിസരത്ത് അലയുന്നു. ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണവും കഴിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ ടൗണിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൈയിലെ ഭാണ്ഡവും പേറി പല തവണ നടക്കും. അമ്മിണിക്ക് എല്ലാം അറിയാമെങ്കിലും ചില സമയങ്ങളിൽ മനസ് അസ്വസ്ഥമാകുന്പോൾ ചിരിച്ച് കൈ കൊട്ടിയും നൃത്തംവച്ചും നടക്കും. ചില സമയങ്ങളിൽ അസഭ്യം പറഞ്ഞ് പ്രതിഷേധിക്കുന്നത് ഈ സമൂഹത്തോട് തന്നെയാണ്. ഇന്നലെ വനിതദിനത്തിൽ ആദരിക്കൽ ചടങ്ങ് നടക്കുന്ന സ്ഥലത്തിനു പുറത്തും അകത്ത് നടക്കുന്നതെന്താണെന്നറിയാതെ കുറച്ച് നേരം അമ്മിണി ഉണ്ടായിരുന്നു. വിശപ്പകറ്റാൻ അൽപം ഭക്ഷണത്തിനായി മാത്രം, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ…
Read Moreഒടുവിൽ മരണത്തിന് കീഴടങ്ങി; മലബന്ധവും പനിയും അവനെ കുടുതൽ അവശനാക്കി; ഉമ്മിനിയിൽ നിന്ന് അകമലയിലെത്തിച്ച പുലിക്കുഞ്ഞ് ചത്തു
വടക്കാഞ്ചേരി: പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽനിന്ന് അകമല വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിച്ച പുലിക്കുഞ്ഞ് ചത്തു. മലബന്ധവും പനിയുമാണ് ആണ്പുലിക്കുഞ്ഞിന്റെ മരണത്തിനു വഴിവച്ചതെന്ന് അധികൃതർ പറഞ്ഞു. ഉമ്മിനി ജനവാസമേഖലയിൽനിന്ന് കണ്ടെത്തിയ രണ്ടാഴ്ച മാത്രം പ്രായമുള്ള പുലിക്കുട്ടിയെ കഴിഞ്ഞ ജനുവരി പതിമൂന്നി നാണ് അകമല ക്ലിനിക്കിൽ എത്തിച്ചത്. ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടു പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി തിരികെ കൊണ്ടുപോയിരുന്നു.പുലിക്കുഞ്ഞിനെ പ്രത്യേകമൊരുക്കിയ മുറിയിൽ ഡോ. ഡേവിസ് അബ്രഹാമിന്റെ നേതൃത്വത്തിലാണു പരിചരിച്ചുവന്നത്. വളരെ നല്ല രീതിയിൽ ഭക്ഷണം കഴിച്ചിരുന്ന പുലിക്കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു ഭക്ഷണം കഴിക്കാതെയായത്. ശനിയാഴ്ച പുലിക്കുഞ്ഞ് വളരെ ക്ഷീണിതയായിരുന്നു. ഉടൻതന്നെ പുലിക്കുഞ്ഞിനെ ചികിത്സിച്ചിരുന്ന ഡോ. ഡേവിഡ് അബ്രാഹമിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. മലബന്ധം വരുന്നതായും കുടലിൽനിന്ന് രക്തംവന്നുതുടങ്ങിയിരുന്നതായും ഡോക്ടർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.45നാണു പുലിക്കുട്ടി ചത്തത്. തൃശൂർ ഡിഎഫ്ഒയുടെ സാ ന്നിധ്യത്തിൽ ഇന്ന് മണ്ണുത്തി വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം…
Read Moreമാംഗോസിറ്റിയിൽ മാങ്ങാമോഷണം; നഷ്ടപ്പെടുന്നത് കിലോയ്ക്ക് 400 രൂപയോളം വരുന്ന മാങ്ങകൾ; പോലീസ് പട്രോൾ ആവശ്യപ്പെട്ട് കർഷകർ
കൊല്ലങ്കോട്: മാന്തോപ്പുകളിൽ വില കൂടിയ മാങ്ങകളുടെ മോഷണം പതിവാകുന്നതായി കർഷക പരാതി.കൊല്ലങ്കോട് പഞ്ചായത്ത് ഇടിച്ചിറ ചാറ്റിയോട് ഒന്നൂർപള്ളം സുരേഷിന്റെ തോപ്പിലും കഴിഞ്ഞ ദിവസം മാങ്ങ മോഷണം അരങ്ങേറി. ഹിമവസന്ത്, ബങ്കനഹള്ളി ഇനത്തിൽപ്പെട്ട മാങ്ങകൾക്ക് കിലോയ്ക്ക് 400 രൂപയോളം വിലയുണ്ടെന്നാണ് വ്യാപാരികൾ പറഞ്ഞു. ഇത്തരം വിലകൂടിയ ഇനങ്ങളാണ് മോഷണം പോകുന്നത്. രാത്രി സമയങ്ങളിൽ അനധികൃതമായി ഇത്തരം മാങ്ങകൾ പറിച്ച് സാമൂഹ്യ വിരുദ്ധർ കിട്ടിയ വിലയ്ക്കു വിൽക്കുന്നതായാണ് കർഷകന്റെ പരാതി. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷിന്റെ തോപ്പിൽ മോഷണം നടന്നതിനാൽ തൊഴിലാളിയെ നിയോഗിച്ച് രാത്രി കാവൽ നടത്തിവരികയാണ്. കാവൽക്കാരെ വെച്ചതിൽ പ്രകോപിതരായവർ കത്തി കൊണ്ട് വളർച്ചയെത്താറായ മാങ്ങകളെ നശിപ്പിച്ചിട്ടുമുണ്ട്.മുൻകാലലങ്ങളിൽ ജനുവരിയിലായിരുന്നു വിളവെടുപ്പ്. കാലാവസ്ഥ വ്യതിയാനം കാരണം ഇത്തവണ മാർച്ച് ആദ്യവാരത്തിലും ഇതിനു സാധിച്ചിട്ടില്ല.മാവുകളിൽ ഇത്തവണ കായ്ഫലവും കുറഞ്ഞു. ഇതിനിടെ മോഷണവും കൂടിയാകുന്പോൾ കർഷകർ വെട്ടിലായിരിക്കുകയാണ്. വിളവെടുപ്പ് മാസങ്ങളിലെങ്കിലും മാന്തോപ്പുകളിലേക്കുളള സഞ്ചാര യോഗ്യമായ…
Read Moreയുവതിക്കും യുവാവിനും സദാചാര പോലീസിന്റെ ക്രൂരമർദനം; പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് പ്രതികൾ ചെയ്തത് കണ്ടോ!
കൊഴിഞ്ഞാന്പാറ: പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റിലായ മൂവർ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കൊഴിഞ്ഞാന്പാറ നല്ലേപ്പിള്ളി റോഡിൽ എം.ധനപാൽ (സെന്തിൽ 42), വാണിയാർ സ്ട്രീറ്റ് കെ.കരുണാകരൻ (54), കരുവപ്പാറ എം.സതീഷ് കുമാർ (32) എന്നിവരാണ് റിമാൻഡിലായത്. കൊഴിഞ്ഞാന്പാറ സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ, ജീപ്പ് ഡ്രൈവർ എന്നിവർക്കാണ് ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റത്. കൊഴിഞ്ഞാന്പാറ ബസ് സ്റ്റാൻഡിനു സമീപത്തെ ആൾ താമസമില്ലാത്ത സ്ഥലത്ത് യുവതി യുവാവും സംസാരിച്ചു നില്ക്കുന്നത് കണ്ട് പ്രതികളായ മുവരും ചോദ്യം ചെയ്യുകയും മർദ്ദിച്ചതായും പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ അന്വേഷണത്തിനു ചെന്ന പോലീസുകാർക്കാണ് മർദ്ദനമേറ്റത്. തോളിൽ മുറിവേറ്റ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കൊഴിഞ്ഞാന്പാറ മേഖലയിൽ ഗുണ്ടാവിളയാട്ടം വർധിച്ചു വരുന്നതിൽ പൊതുജനം ആശങ്കയിലാണ്.
Read Moreസ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകിയില്ലെങ്കിൽ, കണ്ടക്ടർക്ക് പണികൊടുക്കാൻ മോട്ടോർ വാഹന വകുപ്പധികൃതർ
ഒറ്റപ്പാലം: സ്വകാര്യ ബസുകാർ ജാഗ്രതൈ… യാത്രക്കാർക്ക് ടിക്കറ്റ് നൽകിയില്ലങ്കിൽ കുടുങ്ങും. മോട്ടോർ വാഹന വകുപ്പധികൃതർ നടപടികൾ തുടങ്ങി. ടിക്കറ്റ് നൽകാത്ത കണ്ടക്ടർമാർക്ക് ലൈസൻസ് സസ്പെന്റു ചെയ്യാനാണ് തീരുമാനം. 17 ബസുകൾക്കെതിരേ നടപടി എടുത്തു. യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്ടർ ലൈസൻസില്ലാതെയും സർവീസ് നടത്തിയ 17 സ്വകാര്യ ബസുകൾക്കെതിരേ യാണ്നടപടിയെടുത്തത്. പാലക്കാട്- കുളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണിത് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഏഴ് ബസുകളിൽ കണ്ടക്ടർമാർക്ക് ലൈസൻസുണ്ടായിരുന്നില്ല. ഒന്പത് ബസുകളിൽ ടിക്കറ്റ് നൽകാതെയാണ് സർവീസ് നടത്തിയിരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് നൽകുകയും ചെറിയപിഴ ചുമത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം ജോയൻറ് ആർടിഒ സി.യു. മുജീബിന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. എംവിഐ അനുമോദ് കുമാർ, എഎംവിഐമാരായ എ. സെഡ്. ബെറിൾ, എസ്. മണികണ്ഠൻ, പി.വി. സജീവ് എന്നിവരാണ് പരിശോധന നടത്തിയത്.
Read More