പതിമൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും വാർത്തകളിൽ മമ്പാട്‌ ക്ഷേത്രക്കുളം! 2002 മേയ് 17 ന് 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ഈ കുളത്തിൽ കണ്ടെത്തിയത്‌

വടക്കഞ്ചേരി: യുവാവിന്‍റെ മൃതദേഹം കാണപ്പെട്ടതുമായി ബന്ധപ്പെട്ട് 13 വർഷങ്ങൾക്കുശേഷം കിഴക്കഞ്ചേരി മന്പാട് ക്ഷേത്രക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നു. മന്പാട് പുഴക്കൽ തറ ചന്ദ്രന്‍റെ മകൻ സന്ദീപി (33)ന്‍റെ മൃതദേഹമാണ് ഇന്നലെ രാവിലെ കുളത്തിൽ കാണപ്പെട്ടത്. ബിജെപി പ്രവർത്തകനായ സന്ദീപിന്‍റെ മരണത്തിൽ പാർട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളേറെ മുന്പ് 2002 മേയ് 17 ന് ഈ കുളത്തിൽ 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇടതു കണ്ണിൽ ആഴത്തിലുള്ള ദ്വാരത്തിലുള്ള മുറിവോടെയാണ് കഷ്ടി മൂന്നടി മാത്രം വെള്ളമുണ്ടായിരുന്ന കുളത്തിൽ അന്യനാട്ടുക്കാരിയെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേനലിന്‍റെ കാഠിന്യത്തിൽ വെള്ളം നന്നേ കുറഞ്ഞ ഉൾ പ്രദേശത്തെ കുളത്തിൽ യുവതി എങ്ങനെ ശ്വാസംമുട്ടി മരിച്ചു എന്നത് ഇന്നും ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്. യുവതിയെ അബോധാവസ്ഥയിൽ കുളത്തിൽ തള്ളിയതാകാമെന്ന നിഗമനത്തിലായിരുന്നു…

Read More

മദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് അഞ്ചുകടകളിൽ; ആകെ കിട്ടിയത് 300 രൂപ മാത്രം; മണിക്കൂറുകൾക്കുള്ളിൽ കുട്ടി മോഷ്ടാക്കളെ കുടുക്കി പോലീസ്

അഗളി : അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ കടകളുടെ പൂട്ട് പൊളിച്ചും ചില്ല് അടിച്ചു തകർത്തും മോഷണ ശ്രമം നടത്തിയ രണ്ടംഗസംഘത്തെ അഗളി സിഐ അരുണ്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ജെല്ലിപ്പാറ സ്വദേശി ചൂട്ടുവേലിൽ ഉണ്ണികൃഷ്ണൻ മകൻ അഖിൽ കൃഷ്ണൻ എന്ന അഖിൽ (21), കാരറ പാറവളവിൽ നഞ്ചന്‍റെ മകൻ ബിജുക്കുട്ടൻ എന്ന കൃഷ്ണൻ(21) എന്നിവരാണ് അറസ്റ്റിലായത്. മോഷണവിവരം പുറത്തറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂതിവഴിയിലെ വാടകവീട്ടിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ സിവിൽ സ്റ്റേഷനോടു ചേർന്നുള്ള ആധാരം എഴുത്ത് ഓഫീസിന്‍റെ ചില്ല് തകർത്തു മുന്നൂറ് രൂപ കവർന്നു. സമീപത്തുള്ള ത്രിവേണി സ്റ്റോറിന്‍റെയും ചിക്കൻ സ്റ്റാളിന്‍റെയും പൂട്ടുകൾ തകർത്തു അകത്തു കടന്നു. ജനകീയ…

Read More

പുറത്തിറങ്ങി  മനംകുളിർക്കെ കാഴ്ചകൾ കാണണം, പക്ഷേ…സുമേഷിന്‍റെ മനസിൽ സ്വപ്നങ്ങളേറെയുണ്ടെങ്കിലും എല്ലാം നാലു ചുമരുകൾക്കുള്ളിൽ മാത്രം

മണ്ണാർക്കാട്: സുമേഷിന്‍റെ മനസിൽ സ്വപ്നങ്ങളേറെയുണ്ട്. പുറത്തിറങ്ങി കണ്‍നിറയെ മനംകുളിർക്കെ കാഴ്ചകളും കാഴ്ചക്കാരേയും കാണണം, ആളുകളോടു സംസാരിച്ചിരിക്കണം അങ്ങനെ പലതും. എന്നാൽ ജനിച്ചതു മുതൽ കാൽനൂറ്റാണ്ടായി ഈയൊരു കിടപ്പുതന്നെ. എല്ലാം നാലു ചുമരുകൾക്കുള്ളിൽ. അന്നും ഇന്നും കൈക്കുഞ്ഞായി. അച്ഛനായിരുന്നു സുമേഷിന് വലിയ കൂട്ട്. എടുത്തുകൊണ്ടുപോയി പല കാഴ്ചകളും കാണിക്കുമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നുവർഷമായി ആ ഭാഗ്യം നുണയാൻപോലും സുമേഷിന് ആവുന്നില്ല. സുമേഷിന്‍റെ അച്ഛൻ കാഞ്ഞിരപ്പുഴ വെറ്റിലപ്പാറ കുട്ടിപ്പാലൻ അകത്തെ മുറിയിൽ എഴുന്നേറ്റു നടക്കാനാവാത്തവിധം കിടപ്പിലാണ്. മൂന്നു വർഷം മുന്പ് കൂലിപ്പണിയെടുത്തു കൊണ്ടിരിക്കവേ ആഘാതം വന്നു തളർന്നുപോയി. ഇപ്പോൾ അമ്മ വല്ലപ്പോഴും സുമേഷിനെ എടുത്തു പുറത്തുകൊണ്ടുപോയാലായി. അമ്മ വേശു തൊഴിലുറപ്പടക്കമുള്ള പണികൾക്കു പോയാണ് കുടുംബം പോറ്റുന്നത്. പകൽസമയം അയൽക്കാരാണ് സുമേഷിന്‍റെയും കുട്ടിപ്പാലന്‍റെയും കാര്യങ്ങൾ നോക്കുന്നത്. രണ്ടരയടിയോളമാണ് സുമേഷിന്‍റെ ശരീരം. കാലുകൾ ചലിപ്പിക്കാനാവില്ല. ഇച്ഛയ്ക്കൊത്ത് ഒരുവിധം നീങ്ങുന്ന കൈകളും തലയുമാണവന് ആശ്രയം.…

Read More

വീട്ടുവളപ്പിൽ സ്ഫോടനം; ഭീകരശബ്ദം ഒരു കിലോമീറ്റർ അകലവരെ;  പരിഭ്രാന്തരായി  നാട്ടുകാർ; ബോബ്സ്ക്വാഡ് പറയുന്നതിങ്ങനെ…

പട്ടാന്പി: കൊപ്പം നെടുങ്ങോട്ടൂരിൽ വീട്ടുവളപ്പിൽ സ്ഫോടനം. പരിഭ്രാന്തരായി അയൽവാസികളും നാട്ടുകാരും. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനയ്ക്കൽപീടികയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീടിനോടുചേർന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. മാലിന്യം കത്തിക്കുന്നതിനിടെയാണ് സ്ഫോടനം എന്നാണ് വീട്ടുകാർ പറയുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനക്കൽപീടികയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് സംഭവം. വീട്ടുകാർ വീട്ടിലെ മാലിന്യം ശേഖരിച്ചു വീടിനോടുചേർന്ന സ്ഥലത്ത് വച്ച് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും കൊപ്പം പോലീസിൽ വിവരം അറിയിച്ചു.കൊപ്പം എസ്ഐ എം.ബി രാജേഷിന്‍റെ നേതൃത്വത്തിൽ പോലീസ് എത്തി. സംശയം തീർക്കാനായി കൊപ്പം പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി. ബോംബ് സ്ഫോടനമല്ലെന്നും സംഭവത്തിൽ ദൂരൂഹത ഇല്ലെന്നും കൊപ്പം പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിക്കുന്നതിനിടെ കുപ്പികൾ പോലെയുള്ളവ പൊട്ടിത്തെറിച്ചതാകാം കാരണമെന്നും സ്ഫോടനം ഉണ്ടായെങ്കിലും ആളപായമില്ലെന്നും ചുമരിനോ മണ്ണിനോ…

Read More

ഉത്സവാഘോഷങ്ങൾക്കു മേൽ കോവിഡിന്‍റെ ദ്രുതതാളം; ജീവിതതാളം പിഴച്ച് ചെണ്ടനിർമാണ തൊഴിലാളികൾ

മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം: ഉത്സവാഘോഷങ്ങൾക്കുമേൽ കോവിഡിന്‍റെ ദ്രുതതാളം, ചെണ്ടക്കാരനൊപ്പം ചെണ്ട നിർമാണക്കാരന്‍റെ ജീവിതവും താളപ്പിഴയിലേക്ക്. മുൻവർഷങ്ങളിൽ ഉത്സവങ്ങളും പൂരങ്ങളും മുടങ്ങിയതിന്‍റെ സങ്കീർണത ചെണ്ടക്കാരനെക്കാളും പ്രതിസന്ധിയിലാക്കിയതു ചെണ്ട നിർമാതാക്കളെയായിരുന്നു. ഇത്തവണയും അവസ്ഥയ്ക്കു മാറ്റമില്ലെന്ന തിരിച്ചറിവ് ഇവർക്കു കിട്ടിക്കഴിഞ്ഞു. നല്ല തോൽ കിട്ടാനില്ലാത്തതും ചെണ്ടവാങ്ങാൻ ആളില്ലാതായതും ചെണ്ടനിർമാണ മേഖലയിൽ താളപ്പിഴകളുണ്ടാക്കിയിരിക്കുകയാണ്. ഗുണനിലവാരമുള്ള തോലിന്‍റെ ലഭ്യതക്കുറവ് ചെണ്ട, തകിൽ, തിമില എന്നിവയുടെ നിർമാണങ്ങളേയും പ്രതിസന്ധിയിലാക്കി. കന്നുകാലികളുടെ വരവുണ്ടങ്കിലും ചെണ്ടയടക്കമുള്ളവയ്ക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ഇതിനു കാരണം. ഏറ്റവും കൂടുതൽ ചെണ്ട ഉണ്ടാക്കുന്ന ലക്കിടി മംഗലം മൂന്നുണ്ണിപ്പറന്പിൽ വേലായുധന്‍റെ ആലയിൽ നിർമാണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. മുന്പ് മികച്ച തോൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ലതു കിട്ടാനില്ല. നല്ല തോൽ കിട്ടിയാൽതന്നെ ചെണ്ടയ്ക്ക് ആവശ്യക്കാരുമില്ല. നേരത്തെ കോവിഡ് ഭീഷണിയിൽ കന്നുകാലികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ മികച്ച തോൽ കിട്ടാതായതോടെ ഏറ്റെടുത്ത ഓർഡറുകൾ പോലും പൂർത്തിയാക്കി നല്കാൻ…

Read More

വിളവിൽ നെല്ല് ചതിച്ചെങ്കലും വൈക്കോലിൽ കർഷകനു പൊന്നിൻ വില;  നെല്ലിന്‍റെ നഷ്ടക്കണക്കുകൾ നികത്താൻ വൈക്കോൽ തുണയായ സന്തോഷത്തിൽ കർഷകർ

ഒറ്റപ്പാലം: നെല്ല് നൂറുമേനിയില്ല… വൈക്കോലിൽ കർഷകനു പൊന്നിൻ വില. അന്യസംസ്ഥാനങ്ങളിലേക്കു കയറ്റിപോകുന്ന വൈക്കോലിന് ഇത്തവണ പൊന്നിൻ വില കിട്ടിയ സന്തോഷത്തിലാണ് കർഷകർ. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലിത്തിരി കുറഞ്ഞെങ്കിലും വൈക്കോലിനു ലഭിക്കുന്ന വിലയിൽ നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കർഷകർ. വൈക്കോൽ കെട്ടിന് 300 രൂപ വരെ വില ലഭിക്കുന്നുണ്ട്. വിവിധ പ്രതിസന്ധികൾ നേരിട്ട കർഷകർക്ക് ഇതുവലിയ അനുഗ്രഹമായി തീർന്നിരിക്കുകയാണ്.കൊയ്ത്തുകഴിഞ്ഞതും തുടങ്ങിയതുമായ പാടശേഖരങ്ങൾ വൈക്കോലിനു നല്ല ഡിമാന്‍റുണ്ട്. ഇതുകൊണ്ടുതന്നെ നല്ല വിലയിൽ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കർഷകർ. നെല്ലിന്‍റെ നഷ്ടക്കണക്കുകൾ നികത്താൻ കർഷകന്‍റെ ഇപ്പോഴത്തെ ചെറിയ ആശ്രയമായി വൈക്കോൽ മാറിയിട്ടുണ്ട്. കഴിഞ്ഞവർഷം 110-170 രൂപവരെ വില ലഭിച്ച കെട്ടുകൾക്കാണ് ഈ വർഷം കൂടുതൽ തുക കർഷകർക്കു ലഭിക്കുന്നത്. ഒരു ചുരുട്ട് വൈക്കോൽ വിൽക്കുന്പോൾ നാലുരൂപ മുതൽ അഞ്ചുരൂപ വരെയാണ് ലഭിച്ചിരുന്നത്. യന്ത്രമുപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കണമെങ്കിൽ കർഷകന് 30-35 രൂപ ചെലവും…

Read More

കാട്ടുചോലയ്ക്കുകുറുകെ പാലം യാഥാർഥ്യമായി; തളികക്കല്ലിലെ ആദിവാസികൾക്കു മഴക്കാലത്തും പുറംലോകം കാണാം..!

ഫ്രാൻസിസ് തയ്യൂർമംഗലംഡാം: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ മുറവിളികൾക്കൊടുവിൽ കടപ്പാറയ്ക്കടുത്ത് പോത്തംതോട്ടിൽ കാട്ടുചോലയ്ക്കു കുറുകെ പാലം യാഥാർത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് വനത്തിനകത്തുള്ള തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾ. വരുന്ന മഴക്കാലം മുതൽ ഇനി കോളനിയും പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടർ വിഭാഗത്തിലുള്ള ഇവിടത്തെ അന്പത്തഞ്ചിലേറെ കുടുംബങ്ങളും.പാലത്തിന്‍റെ പെയിന്‍റിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡുകളുടെയും പ്രവൃത്തികൾ പൂർത്തിയായി. പാലത്തിന്‍റെ ഇരുഭാഗത്തും കൈവരികൾകൂടി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അതിനു വേണ്ട നടപടികൂടി സ്വീകരിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. കോളനിയിൽനിന്നും വരുന്പോൾ കുത്തനെയുള്ള ഇറക്കമാണ്. ഇതിനാൽ വാഹനത്തിന്‍റെ ഗതിമാറി തോട്ടിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.പാലത്തിന്‍റെ നീളം കുറയ്ക്കാൻ തോടിന്‍റെ വീതി കുറഞ്ഞ ഭാഗത്തു പാലം നിർമിച്ചിട്ടുള്ളതിനാൽ റോഡിൽനിന്നും കുറച്ചു ചെരിഞ്ഞ നിലയിലാണ് പാലം. ഇത് വാഹനങ്ങൾ പാലത്തിൽ കയറുംമുന്പേ തെന്നിപ്പോകുന്നതിനു കാരണമാകും. മഴക്കാലത്ത്…

Read More

കുടുംബകോടതിയിൽ എത്തുന്നവർക്ക് ഭീഷണിയായി  തെരുവുനായയും കുടുംബവും

ഒലവക്കോട്: കുടുംബ കോടതി റോഡിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഒലവക്കോട് സെന്‍ററിലേക്കു ഭീതിയോടെയാണ് ആളുകൾ വരുന്നത്. കോടതിയിലെത്തിയാൽ എന്താണ് വിധി എന്നറിയാൻ ആകുലതയോടെ നടന്നു വരുന്പോഴാണ് ചിലപ്പോൾ പെട്ടെന്ന് തെരുവുനായ്ക്കൾ കടിപിടികൂടുന്നത്. ഇതോടെയുള്ള ഞെട്ടൽ മാറാതെയാണ് പലരും കോടതിയിലെത്തുന്നത്. കൂടെ വന്ന പലരും കോടതി പരിസരത്ത് കാത്തു നിൽക്കുന്നതും നായ്ക്കളെ ഭയപ്പെട്ടാണ്. പരിസരത്തെ ഹോട്ടലുകളിലേക്കു പോകുന്നതിനും ഈ റോഡിലൂടെ തന്നെ പോകണം. അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

Read More

കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി ഭൂസമരം ഏഴാം വർഷത്തിലേക്ക്;സമരം ശക്തമാക്കുമെന്ന് പട്ടികവർഗ മഹാസഭ

മംഗലംഡാം : തമ്മിലടിപ്പിച്ച് ഭൂസമരം പൊളിക്കാമെന്ന അധികാരികളുടെ തന്ത്രങ്ങൾ നടപ്പിലാകില്ലെന്ന മുന്നറിയിപ്പുകളുമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം കടുപ്പിച്ച് ആദിവാസികൾ.വീടിനും കൃഷിഭൂമിക്കുമായി 2016 ജനുവരി 15 മുതലാണ് പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ സമീപത്തെ വനഭൂമി കൈയേറി കുടിലുകളും സമരപന്തലും കെട്ടി ഭൂസമരം ആരംഭിച്ചത്. പട്ടികവർഗ മഹാസഭയുടെ നേതൃത്വത്തിൽ 22 ആദിവാസി കുടുംബങ്ങളാണ് സമരത്തിലുണ്ടായിരുന്നത്.ഭൂസമരം ആറ് വർഷം പിന്നിടുന്പോൾ മൂർത്തിക്കുന്നിലെ സമരപന്തലും പുതിയ സമരമുറകൾക്ക് വേദിയാകുമെന്ന് പട്ടികവർഗ മഹാസഭയുടെ യൂണിറ്റ് പ്രസിഡന്‍റ് വാസു ഭാസ്ക്കരൻ, സെക്രട്ടറി യമുന സുരേഷ്, ട്രഷറർ വസന്ത ഉണ്ണിക്കുട്ടൻ എന്നിവർ പറഞ്ഞു. 15ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ അരിപ്പ, ചെങ്ങറ തുടങ്ങിയ സമരഭൂമികളിലെ നേതാക്കൾ പങ്കെടുക്കുമെന്ന് മഹാസഭ സംസ്ഥാന കമ്മിറ്റി അംഗം സജീവൻ കള്ളിച്ചിത്ര അറിയിച്ചു. കൈയേറി കൈവശമാക്കിയ 14.67 ഏക്കർ വനഭൂമി ആദിവാസികൾക്ക് പതിച്ചു നല്കുമെന്നുള്ള 2017 ജൂലൈ 15ന് ജില്ലാ ഭരണകൂടം കളക്ടറുടെ…

Read More

വാഹനയാത്രയ്ക്കു ഭീഷണിയായി റോഡിലേക്കു  വളർന്നിറങ്ങുന്ന ആൽവൃക്ഷ ശിഖരങ്ങൾ; പരാതി നൽകിയിട്ടും അവഗണിച്ച് പൊതുമരാമത്ത് വകുപ്പ്

ചിറ്റൂർ: ചുള്ളിപ്പെരുക്കമേട്ടിൽ ആൽവൃക്ഷ ശിഖരങ്ങൾ റോഡിലേക്കു താഴ്ന്നിറങ്ങിയിരിക്കുന്നത് വാഹനസഞ്ചാരത്തിനു അപകട ഭീഷണയാവുന്നതായി യാത്രക്കാരുടെ ആരോപണം. മരശിഖരങ്ങൾ തട്ടുമെന്ന ഭീതിയിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്‍റെ വടക്കുഭാഗം ചേർന്നാണ് സഞ്ചരിക്കുന്നത്. ലോറി, ടെന്പോ ഉൾപ്പെടെയുള്ള വാഹനങ്ങൾ പലതവണ മറിഞ്ഞ് സ്ഥിരം അപകടമേഖലയായിരിക്കുകയാണ്. മീൻ കയറ്റി വരികയായിരുന്ന ടെന്പോ മരത്തിലിടിച്ച് പുതുനഗരം സ്വദേശിയായ യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്. കുത്തനെയുള്ള വളവും റോഡതിക്രമിച്ചു നില്ക്കുന്ന ആൽവൃക്ഷ ശിഖരങ്ങളും അപകടങ്ങൾക്കു കാരണമാവുന്നുണ്ട്. ചരക്കുലോറി, ബസ് ഉൾപ്പെടെ വാഹനങ്ങളുടെ മുകൾഭാഗം താഴ്ന്നിറങ്ങിയ മരശിഖരങ്ങൾ തട്ടികേടുപാടുകൾ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്. സഞ്ചാരതടസമായ മരശിഖരങ്ങൾ മുറിച്ചുനീക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം ബന്ധപ്പെട്ട പൊതുമരാമത്തു അധികൃതർ അവഗണിച്ചുവരുന്നതിൽ പ്രതിഷേധം ശക്തമാണ്. ഗതിമാറി സഞ്ചരിക്കുന്ന വാഹനങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അപകട ഭീഷണിയായിരിക്കുകയാണ്.

Read More