വടക്കഞ്ചേരി: കഥകളിയും നൃത്തവും അനായാസം കൈകാര്യം ചെയ്ത് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് 44 കാരനായ കലാമണ്ഡലം രാജേഷ് കുമാർ. മുഖകാന്തി, ചലനചടുലത, വേഷം, ആകർഷണം തുടങ്ങിയ സവിശേഷതകളെല്ലാം സമന്വയിപ്പിക്കുന്ന സ്ത്രീ വേഷമാണ് കഥകളിയിൽ രാജേഷ് കുമാർ ചെയ്യുന്നത്. മറ്റു കലാകാരന്മാരെ പോലെ കോവിഡ് മഹാമാരി സ്റ്റേജ് പ്രോഗ്രാമുകൾ കുറച്ചെങ്കിലും ഇപ്പോൾ അരങ്ങുണർന്നിട്ടുണ്ടെന്ന് രാജേഷ് കുമാർ പറഞ്ഞു. കലയിൽ പാരന്പര്യത്തിന്റെ തണലോ പ്രോത്സാഹനങ്ങളോ രാജേഷ് കുമാറിന് അവകാശപ്പെടാനില്ല. ജന്മസിദ്ധമായ കഴിവുകളിലൂടെയായിരുന്നു കലാതിളക്കം. ഇതുകൊണ്ടു തന്നെ കലാമൂല്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളാകാൻ രാജേഷ് കുമാറിനു കഴിഞ്ഞു. സ്വയം ആർജിച്ചെടുത്ത കഴിവുകളിലൂടെയായിരുന്നു കലാ യാത്രകളെല്ലാം. കണ്ണന്പ്ര ചൂർക്കുന്ന് കുന്നംപ്പിള്ളി കളത്തെ രാജേഷ് കുമാർ നാലാം ക്ലാസ് മുതൽ നൃത്തവേദികളിലുണ്ട്. മൂന്നര പതിറ്റാണ്ട് മുന്പ് വീടിനടുത്തെ വായനശാലയിൽ നടന്നിരുന്ന നൃത്ത പരിശീലനമായിരുന്നു രാജേഷ് കുമാറിന്റെ കലാവഴി തുറന്നത്. അന്ന് വായനശാലയിൽ പെണ്കുട്ടികളെ മാത്രമായിരുന്നു…
Read MoreCategory: Palakkad
സുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നു; ഹൃദ്രോഗിയായ അറുപതുകാരി ചികിത്സയ്ക്കും ഉപജീവനത്തിനും വകയില്ലാതെ ദുരിതം പേറുന്നു
ചിറ്റൂർ: ഹൃദ്രോഗ ബാധിതയായ അറുപതുകാരി തുടർചികിത്സക്കും മരുന്നു വാങ്ങാനുമുള്ള വരുമാനമില്ലാത്തതിനാൽ ഉദാരമതികളുടെ കാരുണ്യത്തിനായി കാതോർക്കുകയാണ്. പൊൽപ്പുള്ളി കുണ്ടൻകാട് പരേതനായ പൊന്നുവിന്റെ ഭാര്യ മണിയാണ് രോഗബാധിതയായി വീട്ടിൽ കഴിയുന്നത്. കുറച്ചു മാസങ്ങൾ ജില്ലാ ആശുപത്രിയിൽ ചികിത്സയും മരുന്നുകളും ലഭിച്ചിരുന്നു. പിന്നീട് ഇപ്പോൾ സ്വകാര്യ ചികിത്സയിലാണുള്ളത്. കൂലിപ്പണിക്കാരനായ ഇളയ മകൻ രവിയും മണിയും മാത്രമാണു കുണ്ടൻകാട്ടിൽ താമസം. രവിയ്ക്കു ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് അമ്മ മണിയുടെ ചികിത്സയും കുടുംബചിലവും നടന്നുവരുന്നത്.കോവിഡ് കാലമെന്നതിനാൽ രവിക്ക് ജോലികളും ലഭിക്കാത്തത് അമ്മയ്ക്ക് കൃത്യമായി ചികിത്സ നടത്താനും കഴിയാതായിട്ടുണ്ട്. ഒരു തവണ പരിശോധനയ്ക്കും മരുന്നുകൾക്കുമായി 2000 ത്തോളം രൂപ ചിലവും വരുന്നുണ്ട്. വിധവയായ മണിയുടെ ശോചനീയാവസ്ഥ അറിഞ്ഞ് സമീപവാസികളുടെ സഹായം ലഭിക്കുന്നതിനാലാണ് പലപ്പോഴും ചികിത്സയ്ക്ക് പോയിവരുന്നത്. മേൽക്കൂര ചിതലരിച്ച് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലുള്ള വീടിനകത്താണ് രോഗിയായ മണി കഴിച്ചു കൂട്ടുന്നത്. മേൽക്കൂര പുതുക്കിപ്പണിയാൻ പഞ്ചായത്തധികൃതർക്ക് കഴിഞ്ഞ പത്തു…
Read Moreഐഡിയ കൊള്ളാമോ? ഡിവൈഡറുകളിൽ കാടുപിടിച്ചു കിടക്കുന്നത് ഏക്കർകണക്കിന് സ്ഥലം; ‘പച്ചക്കറി കൃഷി പരിഗണിക്കണ’മെന്ന ആവശ്യം ശക്തമാകുന്നു
വടക്കഞ്ചേരി: ദേശീയ-സംസ്ഥാന പാതകൾക്കു നടുവിലും സർവീസ് റോഡിലുമുള്ള ഡിവൈഡറുകൾ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. ഏക്കർകണക്കിന് സ്ഥലമാണ് പാതകളുടെ നടുവിൽ പുല്ല് പിടിച്ച് പാഴായി കിടക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിച്ച വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നടുവിൽ തന്നെ 100 ഏക്കറോളം ഭൂമി ഇത്തരത്തിലുണ്ടെന്നാണ് കണക്ക്. ചെടികൾ വച്ചുപിടിപ്പിക്കുന്നതിനു പകരം ഉയരം കുറഞ്ഞ പച്ചക്കറി ഇനങ്ങളായ ചീര, പച്ചമുളക്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷി നടത്താനാകും. വാഹന ഗതാഗതത്തിന് തടസം ഉണ്ടാകാത്തവിധം ഡിവൈഡറുകളിൽ വളർത്താവുന്ന മറ്റു പച്ചക്കറികളും പരിഗണിക്കണം. ദേശീയപാത അഥോറിറ്റിയോ അതല്ലെങ്കിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള ഏജൻസികൾക്കോ നിശ്ചിത കാലയളവ് കണക്കാക്കി സ്ഥലം നൽകാമെന്നു ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പലയിടത്തും ഇത്തരത്തിൽ ഡിവൈഡറുകൾ വ്യാപകമായി ഹ്രസ്വകാല വിളകൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ചെടികൾക്കുള്ള പരിപാലനം മതി പച്ചക്കറി കൃഷിക്കും. ദേശീയ പാതയോരങ്ങളിൽതന്നെ ഇതിനുള്ള വിപണിയും കണ്ടെത്താനാകും.
Read Moreഭർത്താവിന്റെ അമിത മദ്യപാനം; ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് ഭയപ്പെടുത്തുന്നതിനിടെ ഭർത്താവ് ചെയ്തത് കണ്ടോ
ഷൊർണൂർ : കുടുംബ വഴക്കിനെതുടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.വാണിയംകുളം കൂനത്തറ ആശാദീപം സ്കൂളിനുസമീപം താമസിക്കുന്ന പാലയ്ക്കൽ രശ്മി (42)ക്കാണ് പൊള്ളലേറ്റത്. 60 ശതമാനം പൊള്ളലേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം . ഭർത്താവിന്റെ മദ്യപാനത്തെ ച്ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് രശ്മിക്കു പൊള്ളലേറ്റത്. ഭർത്താവ് സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവത്രെ. ഇതിന്റെ പേരിൽ ഒന്നിലേറെ തവണ ഇയാളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വഴക്കിനിടെ രശ്മി തലവഴി മണ്ണെണ്ണ ഒഴിക്കുകയും അരിശം പൂണ്ട ഭർത്താവ് ഹേമചന്ദ്രൻ തിപ്പെട്ടി കൊളുത്തുകയുമായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreരണ്ടാംഡോസ് വാക്സിൻ എടുക്കാത്തവർക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തി തമിഴ്നാട്; വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം
കൊഴിഞ്ഞാന്പാറ : സംസ്ഥാനത്തു നിന്നും തമിഴ്നാട്ടിലേക്ക് വാടക വാഹനങ്ങളിൽ പോകുന്നവരിൽ നിന്നും വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം.വാഹനത്തിൽ രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തുന്നത്. വാഹനത്തിന്റെ ഡ്രൈവർ യാത്രക്കാരുടെ സാഹചര്യം പോലീസിനു അറിയിക്കുന്പോഴാണ് പിഴ നിർബന്ധമായും ആവശ്യപ്പെടുന്നത്. പിഴ സംഖ്യ അടച്ചാൽ രസീതും നൽകാറില്ല. ഇക്കഴിഞ്ഞ ദിവസം ചിറ്റൂരിൽ നിന്നും ട്രാവലറിൽ പഴനിയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും മൂന്നു സ്ഥലങ്ങളിൽ പോലിസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാത്രമാണ് പോലീസ് തടയുന്നത്.തമിഴ്നാട്ടിൽ സഞ്ചരിക്കുന്ന വാടക വാഹനങ്ങളെ പരിശോധിക്കാതെയാണ് കടത്തിവിടുന്നത്. താലൂക്കിന്റെ കിഴക്കൻ അതിർത്തി ചെക്ക് പോസ്റ്റുകളിലുടെ സഞ്ചരിക്കുന്ന വാഹനങ്ങളെ പരിശോധന കൂടാതെയാണ് കടത്തി വിടുന്നത്. നിലവിൽ തമിഴ്നാട്ടിൽ ജനം പൊതുസ്ഥലങ്ങളിൽപ്പോലും മാസ്ക് ഉപയോഗിക്കുന്നില്ല. ആരോഗ്യ വകുപ്പ് കോവിഡ് നിബന്ധനകളിൽ ചിലത് പിൻവലിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കേരളാ-തമിഴ്നാട് അന്തർ സംസ്ഥാന…
Read More“നാട്ടിൻപുറം ബൈ ആനപ്പുറം’…ഉല്ലാസയാത്ര വൻവിജയം; പുത്തൻ പരീക്ഷണങ്ങളുമായി കെഎസ്ആർടിസി
പാലക്കാട്: ഉല്ലാസയാത്ര പദ്ധതി വിജയമായതോടെ പുത്തൻ പരീക്ഷണങ്ങളുമായി കെഎസ്ആർടിസി.ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി കഴിഞ്ഞ 14 നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് ’നാട്ടിൻപുറം ബൈ ആനപ്പുറം’ എന്ന പേരിൽ തുടക്കമിട്ടത്. പാലക്കാട് – നെല്ലിയാന്പതി ഉല്ലാസ യാത്രയ്ക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേർ പങ്കെടുത്തു.21 നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂർ പാക്കേജിൽ 10 ബസുകളിലായി 364 പേരാണ് ഉല്ലാസയാത്രയിൽ പങ്കാളികളായതെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു. വ്വരയാടുമല, സീതാർകുണ്ട്, കേശവൻപാറ വ്യൂ പോയന്റുകൾ, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉൾപ്പെടുന്ന പാക്കേജിൽ ഒരാൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. നെല്ലിയാന്പതി ഉല്ലാസ യാത്ര വൻവിജയമായതോടെ കൂടുതൽ ടിക്കറ്റിതര വരുമാന സാധ്യതകളും…
Read Moreജനങ്ങളുടെയും പോലീസിന്റെയും ഉറക്കം കെടുത്തിയ മോഷണക്കേസ് പ്രതി കണ്ണമ്പ്ര സുലൈമാനെ വലയിലാക്കി പോലീസ്
പുതുനഗരം : കഴിഞ്ഞ ഒരു വർഷക്കാലമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജനങ്ങളുടെയും പോലീസിനെയും ഉറക്കം കെടുത്തി നിരന്തരം മോഷണം നടത്തിയ കണ്ണന്പ്ര സുലൈമാൻ എന്ന മോഷ്ടാവിനെ പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ കണ്ണന്പ്ര സുബീർ മൻസിൽ സുലൈമാൻ (58) ആണ് പിടിയിലായത്. പുതുനഗരം പോലീസ് സ്റ്റേഷൻ പരിധിയായ കൊടുവായൂരിൽ കഴിഞ്ഞമാസം ഒരു വീട് കുത്തിത്തുറന്ന് ടിവിയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർച്ച നട ത്തിയിരുന്നു.സമീപകാലത്ത് പട്ടഞ്ചേരിയിൽ ഒരു വീട്ടിൽ നിന്നും ഒരു മോട്ടോർ സൈക്കിളും കളവു പോയിരുന്നു. തമിഴ്നാട്ടിൽ മറ്റൊരു പേരിൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന സുലൈമാനെ ഏറെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആലത്തൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ, കുഴൽമന്ദം എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പുതുനഗരം സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആദംഖാന്റ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.അജിത്ത്, എസ്സിപിഒ…
Read Moreചെങ്കല്ലെടുത്തു ഉപേക്ഷിച്ച ഭൂമിയിൽ ഇനി ഡ്രാഗൺ ഫ്രൂട്ട് വിളയും; ചൂഷണങ്ങളുടെ പിടിയിലമർന്ന ആനക്കര ഇനി ഹരിതഭംഗികളുടെ കഥ പറയും
ഷൊർണൂർ : ധനാർത്തി മൂത്ത മനുഷ്യൻ ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമാക്കിയ തരിശുനിലങ്ങൾക്ക് പുനർജ്ജനി. ആനക്കരയിൽ ഉപേക്ഷിക്കപ്പെട്ട ഉൗഷരഭൂമിയിലിനി ഡ്രാഗണ്ഫ്രൂട്ടുകൾ വിളയും. ചൂഷണങ്ങളുടെ പിടിയിലമർന്ന മണ്ണടരുകളിൽ പച്ചപ്പിന്റെ ഹരിതഭംഗികൾ കഥ പറയും. ആനക്കര കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് ഡ്രാഗണ് ഫ്രൂട്ട് കൃഷി ചെയ്ത് പാഴായ മണ്ണിനെ തിരിച്ചുപിടിക്കുന്നത്. യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗണ്ഫ്രൂട്ട് കൃഷി ഇറക്കുന്നത്. തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗണ്ഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഡ്രാഗണ് ഫ്രൂട്ട് പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ ആനക്കര കുപ്രസിദ്ധമാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി നടന്നു വരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് തടയിടാൻ അധികൃതരും തയ്യാറല്ല. നെൽവയൽ നികത്തലാണ് മറ്റൊന്ന്. ഏക്കർ കണക്കിന് ഭൂമി ഇവിടെ…
Read Moreഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് 13 വർഷം; തലചായ്ക്കാനൊരു കൂരയ്ക്ക് അധികൃതരുടെ കനിവുതേടി അമ്മയും മകനും
ശ്രീകൃഷ്ണപുരം: കരിന്പുഴ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ താമസിക്കുന്ന വിജയലക്ഷ്മി എന്ന വൃദ്ധയ്ക്കും മകനും തലചായ്ക്കാൻ ഒരു കൂരയെന്നത് സ്വപ്നമായി തുടരുന്നു. ഇടിഞ്ഞു തകർന്ന് എപ്പോൾ വേണമെങ്കിലും നിലംപൊത്താറായ വീട്ടിൽ 18 വയസുകാരൻ മകനുമൊത്ത് അധികൃതരുടെ കനിവിനായി കാതോർക്കുകയാണ് വിജയലക്ഷ്മി. 13 വർഷമായി ചോരാതെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ് വിജയലക്ഷ്മി. നിലവിൽ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നു. ബാക്കി ഭാഗം ഏതു സമയവും നിലപൊത്തുമെന്ന അവസ്ഥയിലാണ്. ചോർച്ച മൂലം മേൽക്കൂരയിൽ ടാർ പോളിൻ ഷീറ്റ് വിരിച്ചിരിക്കുകയാണ്. ആറു വർഷം മുന്പാണ് വൃക്കരോഗിയായ ഭർത്താവ് മരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കായി വൻ തുക ചെ ലവഴിച്ചതിനാൽ കടവും കയറി. ഭർത്താവിന്റെ ചികിത്സ യ്ക്കായി എടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്. അപസ്മാരരോഗ ബാധിതയായ വിജയലക്ഷ്മി നിത്യേന മരുന്നുകഴിച്ചാണു ജീവിതം തള്ളിനീക്കുന്നത്.പഞ്ചായത്ത്, വില്ലേജ് അധികൃതർക്കു പരാതി നൽകിയതിനെ തുടർന്ന്…
Read Moreപണാധിപത്യവും പുരുഷാധിപത്യവും സ്വജനപക്ഷപാതവും… മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിനെതിരേ പ്രസിഡന് സി.കെ. ഉമ്മുസൽമ
മണ്ണാർക്കാട് : ബ്ലോക്ക് പഞ്ചായത്തിൽ പണാധിപത്യവും പുരുഷാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ.ബിസിനസുകാരനായ ചില മെംബർമാരുടെ ബിസിനസാണ് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്നത്. ഇത്തരം മെംബർമാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ട്.പ്രസിഡന്റ് വെറും റബർ സ്റ്റാന്പ് മാത്രമാണ്. ഇവർ പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുകയാണ് പ്രസിഡന്റിന്റെ ജോലിയൊന്നും സി.കെ. ഉമ്മുസൽമ ഫേസ്ബുക്ക് പേജിൽ പറയുന്നു. ഇതിനെതിരെ നിന്നതാണ് തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതിന്റെ കാര്യം. തന്റെ പദവിയുടെ രാജിക്കുവേണ്ടി ചില മണ്ഡലം ജില്ലാ മുസ്ലിം ലീഗ് നേതാക്കളും സഹപ്രവർത്തകരും ദാഹിച്ചു നടക്കുകയാണെന്നും ഇവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജിവയ്ക്കാൻ പ്രസിഡന്റു ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. പ്രസിഡന്റ് എന്തെങ്കിലും അഴിമതി ചെയ്തോ, ആരുടെ അടുത്തു നിന്നെങ്കിലും കൈകൂലി വാങ്ങിച്ചോ, പൊതുമുതൽ ദുരുപയോഗം ചെയ്തോ, പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയോ, ഇതൊന്നും ചെയ്യാതെ…
Read More