തുടർച്ചയായി നാലര മാസക്കാലം മംഗലംഡാമിന്‍റെ ഷട്ടറുകൾ തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കി

മംഗലംഡാം: മംഗലം ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് ഇക്കുറി പുഴയിലേക്കു വെള്ളം വിട്ടത് തുടർച്ചയായ നാലര മാസക്കാലം. ഇതിന്‍റെ അളവ് കണക്കാക്കിയാൽ മറ്റൊരു ഡാം നിറയാനുള്ള വെള്ളമുണ്ടാകും. ജലനിരപ്പ് പരമാവധിയിലെത്തി കഴിഞ്ഞ ജൂലൈ 16നാണ് ഡാമിന്‍റെ ആറ് ഷട്ടറുകളും തുറന്നത്. പിന്നെ തുടർച്ചയായ മഴയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയും താഴ്ത്തിയുമാണ് ഡാമിലെ വെള്ളം ക്രമീകരിക്കുന്നത്. ഡാമിന്‍റെ റൂൾ കർവ് മാനദണ്ഡം പാലിക്കാനുള്ള നിർദ്ദേശങ്ങളും പുഴയിലേക്കുള്ള ജലപ്രവാഹം കൂട്ടി. പാടങ്ങളിലെല്ലാം വെള്ളം ഉള്ളതിനാൽ കനാലുകളിലേക്ക് വെള്ളം വിടാനും കഴിഞ്ഞില്ല. ഇപ്പോഴും മുഴുവൻ ഷട്ടറുകളും അടക്കാവുന്ന സ്ഥിതി ആയിട്ടില്ലെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. അടുത്ത ദിവസം മുതൽ കനാലുകളിലേക്ക് വെള്ളം തുറന്നാൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഇതിനിടെ പുതിയ ന്യൂനമർദ്ദ മഴയോ മറ്റോ ഉണ്ടായാൽ പുഴയിലേക്കു തന്നെ വെള്ളം തുറക്കേണ്ടി വരും. ഡാമിനെ ഉൾക്കൊള്ളാൻ കഴിയാത്ത അത്ര മഴയാണ്…

Read More

കോവിഡിനു മുൻപും പിൻപും ഒന്നും നടന്നില്ല; കടലാസു നടപടിയായി കുരച്ചുതീർന്ന്, തെരുവുനായ്ക്കളുടെ വന്ധ്യംകരണം

ഷൊർണൂർ: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന്നായി നടപ്പാക്കിയിരുന്ന എബിസി പ്രോജക്ടിന്‍റെ (അനിമൽ ബർത്ത് കണ്‍ട്രോൾ )പ്രവർത്തനം നിലച്ചു.കോവിഡ് കാലത്തിന് മുന്പുതന്നെ തകരാറിലായ പദ്ധതി പിന്നീട് തുടങ്ങാനായിട്ടില്ല. പൊതുനിരത്തുകളിൽ കലിതുള്ളി പരക്കം പായുന്ന തെരുവുനായ്ക്കളുടെ എണ്ണം വളരെ വർദ്ധിച്ച സാഹചര്യമാണുള്ളത്. ഇവയെ പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യവുമുണ്ട്.പാലക്കാട് ജില്ലയിൽ ഒരിടത്തും തെരുവുനായ പിടുത്ത മോ, വന്ധ്യംകരണ ശസ്ത്രക്രിയയോ നടക്കുന്നില്ല.തെരുവുനായ്ക്കളുടെ ശല്യം ഓരോദിവസവും വർധിച്ചു വരുന്പോൾ ഒന്നും ചെയ്യാനാകാതെ അധികൃതർ കൈമലർത്തുകയാണ്. ഇരുചക്രവാഹന ക്കാർക്കും കാൽനടയാത്രക്കാർക്കും ആണ് ഇവ വലിയ ഭീഷണി ഉയർത്തുന്നത്. കൂട്ടംകൂടി കന്നുകാലികളെയും മറ്റും ആക്രമിക്കുന്നതും പതിവാണ്.സ്വൈര വിഹാരത്തിന് ഭംഗം വരുന്ന രീതിയിൽ ആരെയെങ്കിലും ഇവയെ തുരത്തി ഓടിക്കാൻ ശ്രമിച്ചാൽ ഇത്തരക്കാരെ നേരിടാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്ന പതിവുമുണ്ട്. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കളുടെ പ്രധാന കേന്ദ്രമാണ്. ഇവയെ ഭയപ്പെട്ടാണ് കാൽനടയാത്രക്കാർ വഴി നടക്കുന്നതുപോലെ പോലും.ഇരുചക്രവാഹനങ്ങൾക്ക്…

Read More

മനുഷ്യാവകാശങ്ങൾ ആദിവാസികളുടേയും കൂടിയാണ്; ജാഗ്രതയുടെ സന്ദേശവുമായി വനിതാ കമ്മീഷൻ അട്ടപ്പാടിയിലേക്ക്

പാലക്കാട്: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങൾ അവരുടെയും അവകാശങ്ങൾ കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മനുഷ്യാ വകാശ ദിനത്തിൽ കേരള വനിതാ കമ്മീഷൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായും. വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. പട്ടികവർഗ പ്രൊമോട്ടർമാർ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപികമാർ, ജാഗ്രതാസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനു ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും. ഇന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി, അംഗങ്ങളായ അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ എന്നിവരുടെ നേതൃത്വത്തിൽ ഉൗരുകൾ സന്ദർശിക്കും. മനുഷ്യാവകാശ ദിനമായ നാളെ രാവിലെ 10.30 മുതൽ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളിൽ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി…

Read More

കല്ലടി കോളജിലെ റാഗിംഗ്: രണ്ടു വിദ്യാർഥികളെ പുറത്താക്കി; മൂപ്പൻസ്, കലിപ്പൻസ്, മൂത്തൻസ് തുടങ്ങി വിവിധ പേരുകളിലാണ് ഈ സംഘങ്ങൾ കോളജിൽ പ്രവർത്തിച്ചിരുന്നത്

മണ്ണാർക്കാട് : മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ റാഗിംഗ് പരാതിയുമായി ബന്ധപ്പെട്ട് നടപടി.നിലവിൽ സസ്പെൻഷനിലുള്ള ബിഎ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർഥി കെ. മുഹമ്മദ് അൻസിൽ, ബികോം സിഎ ഫൈനൽ ഇയർ വിദ്യാർഥി ജനീസ് സ്വലാഹ് എന്നിവരെ കോളജിൽനിന്നും പുറത്താക്കി. കോളജ് ആന്‍റി റാഗിംഗ് കമ്മിറ്റിയുടെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ശുപാർശ പ്രകാരം ഇന്നലെ ചേർന്ന കോളജ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ പ്രൊഫസർ ശിഹാബ് അറിയിച്ചു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ ബിഎസ്‌സി കന്പ്യൂട്ടർ സയൻസ് വിദ്യാർഥി എടത്തനാട്ടുകര പാറോക്കോട്ട് ഇംത്തിയാസിന്‍റെ മകൻ അബ്സാനെ അക്രമിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അബ്സാൻ വട്ടന്പലം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അക്രമിച്ച വിദ്യാർഥികൾക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. ഇവർക്കായി…

Read More

നോഡൽ ഓഫീസറെ മാറ്റിനിർത്തി മന്ത്രിയുടെ സന്ദർശനം വിവാദത്തിൽ;  മന്ത്രി എത്തിയപ്പോൾ പ്രഭുദാസ് തലസ്ഥാനത്തെത്തിയതെങ്ങനെ?

അഗളി : അട്ടപ്പാടി ആരോഗ്യ നോഡൽ ഓഫീസറും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ.പ്രഭുദാസിനെ മാറ്റിനിർത്തിക്കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ കോട്ടത്തറ ആശുപത്രി സന്ദർശനം വിവാദമാകുന്നു. നോഡൽ ഓഫീസറെ ആശുപത്രിയിൽനിന്നും തന്ത്രപൂർവം ഒഴിവാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യമന്ത്രി കോട്ടത്തറ ആശുപത്രിയിൽ എത്തിയത്. അവലോകന യോഗത്തിനു തിരുവനന്തപുരത്ത് എത്തണമെന്ന് അറിയിപ്പിനെതുടർന്നാണ് തലസ്ഥാനത്തെത്തിയത്. എന്നാൽ അത്തരത്തിലൊരു യോഗം തലസ്ഥാനത്തു വിളിച്ചിരുന്നില്ലെന്ന് മടങ്ങിയെത്തിയ പ്രഭുദാസ് മാധ്യമങ്ങളോടു പറഞ്ഞു. ആശുപത്രിയുടെ മുഴുവൻ കാര്യങ്ങളുടെയും ചുമതലകൾ വഹിക്കുന്ന താൻ മന്ത്രി എത്തുന്ന സമയം ഇവിടെ ഇല്ലാതെ പോയതിനാൽ ആശുപത്രി നേരിടുന്ന പ്രധാന വിഷയങ്ങൾ മന്ത്രിക്കു മുൻപിൽ അവതരിപ്പിക്കാനായില്ലെന്നും ഡോ.പ്രഭുദാസ് പറഞ്ഞു. ആശുപത്രിയിൽ വിനിയോഗിച്ചിട്ടുള്ള ഫണ്ട് സംബന്ധിച്ചുള്ള വിശദീകരണങ്ങൾ മന്ത്രിക്കു മുന്പിൽ വ്യക്തമാക്കാനുമായില്ല. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കളാണ് കൈക്കൂലിക്കാരായി നിലകൊള്ളുന്നതെന്നും കൈക്കൂലി നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനങ്ങൾക്കും താൻ കൂട്ടുനിൽക്കില്ലന്നും ഡോ.…

Read More

അതിഥിത്തൊഴിലാളികൾക്കു ചക്കപ്പഴ വിരുന്നൊരുക്കി മംഗലംഡാം ഫൊറോന ദേവാലയം;  മനസ് നിറഞ്ഞ് തൊഴിലാളികളും

മംഗലംഡാം: തിരുനാളിന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ചക്കപ്പഴം വിതരണം ചെയ്ത് മംഗലംഡാം ഇടവക.റോഡ് ടാറിംഗിനും മറ്റുമായി ഡാമിൽ തൊഴിലെടുക്കുന്ന അതിഥിത്തൊഴിലാളികൾക്കാണ് പുതുമയാർന്ന വിരുന്നൊരുക്കി സൽക്കരിച്ചത്. സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിലെ ഇടവകമധ്യസ്ഥനായ വിരുദ്ധ ഫ്രാൻസിസ് സേവ്യറിന്‍റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ഈ പുതുമയാർന്ന സൽക്കാരം സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് ചക്കപ്പഴം നൽകി വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ചക്കപ്പഴ വിരുന്നിനു തുടക്കംകുറിച്ചു. അസിസ്റ്റന്‍റ് വികാരി ഫാ.അഖിൽ കണ്ണന്പുഴ, കൈക്കാരൻമാരായ സിജി ആലുങ്കൽ, കുരിയൻകാരക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. പള്ളിമുറ്റത്തു വിളഞ്ഞ ചക്കയാണ് അതിഥി ത്തൊഴിലാളികൾക്കു വിതരണം ചെയ്തത്. സീസണിനു മുന്നേ കൊതിയൂറുന്ന ചക്കപ്പഴം മതിയാവോളം കിട്ടിയതിന്‍റെ സന്തോഷത്തിലായിരുന്നു തൊഴിലാളികളും.

Read More

ചുമരിൽ മണ്ണുകൊണ്ട് കൂടൊരുക്കി ദേശാടനപക്ഷികൾ; കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമൺ വീടുണ്ടാക്കി വിസ്മയിപ്പിക്കുന്നത്

വടക്കഞ്ചേരി: ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ആമകുളത്തുള്ള സെമിത്തേരി കെട്ടിടത്തിലാണ് മണ്ണുകൊണ്ടുള്ള കിളിക്കൂട് കൗതുക കാഴ്ചയാകുന്നത്. വളരെ അപൂർവമായ കാഴ്ചയായതിനാൽ സെമിത്തേരിയിലെത്തുന്നവർ ഏറെ നേരം ചെലവഴിച്ചാണ് കൂടുനിർമാണ രീതികൾ കണ്ട് തിരിച്ചുപോകുന്നത്. കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി മനുഷ്യരെ വിസ്മയപ്പെടുത്തുന്നത്. തലയ്ക്ക് മുകളിൽ ബ്രൗണ്‍ കളറും കറുത്ത വട്ടംകൂടിയ ചിറകുകളുമാണ് ഇവയുടേത്. മണ്ണിനൊപ്പം തൂവൽ, മുടി, പുല്ല്, ഇലകൾ തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. പാലങ്ങളും റോഡുകളും നിർമിച്ച് ദിവസങ്ങൾക്കുള്ളിൽ തകരുന്ന നമ്മുടെ എഞ്ചിനീയർ·ാരെ വെല്ലുന്ന വൈദഗ്ധ്യത്തോടെയാണ് ഈ കുഞ്ഞൻ പക്ഷികൾ കൂട് ഒരുക്കുന്നതെന്ന് പക്ഷികളുടെ കൂട് നിർമാണം നിരീക്ഷിച്ചിരുന്ന പള്ളിയിലെ കപ്യാർ ജോണ്‍ മണക്കളം പറഞ്ഞു. സമീപത്തെ മംഗലം പുഴയോരത്തു നിന്നും ചതുപ്പു നിലത്തുനിന്നുമാണ് കൊക്കിൽ മണ്ണുമായി കിളികളെത്തി കൂട് നിർമ്മിച്ചിരുന്നത്. മണൽ ചാക്ക്…

Read More

കണ്ണമ്പ്ര വ്യവസായ പാർക്ക് വരുമ്പോൾ… വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസനതീയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ

വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അന്ത്യശാസന തിയതി ഇന്നലെ അവസാനിച്ചിരിക്കെ വീട്ടുകാരെല്ലാം അങ്കലാപ്പിലാണ്. ഭൂമിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം എത്രയെന്ന് പോലും അറിയിക്കാതെ തങ്ങൾ എവിടേക്ക് പോകുമെന്ന ആധിയാണ് കർഷകർ പങ്കുവെക്കുന്നത്. 29ന് വൈകിട്ട് അഞ്ചിന് മുന്പ് വീടും സ്ഥലവും ഒഴിയണമെന്നായിരുന്നു ലാൻഡ് അക്വിസിഷൻ നടത്തുന്ന കിൻഫ്രയുടെ സ്പെഷ്യൽ തഹസിൽദാരുടെ നോട്ടീസ്. 10 ദിവസം മുന്പ് മാത്രമാണ് ഈ നോട്ടീസ് ഭൂവുടമകൾക്ക് ലഭിച്ചത്. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നതല്ലാതെ എത്ര തുക എന്നോ അത് എപ്പോൾ കിട്ടും എന്നോ എങ്ങനെ കിട്ടും എന്നൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ല. ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസ് ഇടപെടലിലൂടെ നടപടി നടത്തും എന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. അന്ത്യശാസന തിയതി ഇനിയും നീട്ടി കിട്ടുമെങ്കിലും നഷ്ടപരിഹാര തുക കയ്യിൽ കിട്ടാതെ മറ്റൊരു സ്ഥലം വാങ്ങാനോ വീടുപണി…

Read More

നിലമ്പതിപാലങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുന്നു; അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം 50 വർഷം; മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ശക്തം

ചിറ്റൂർ : ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു മറുവശം സഞ്ചരിക്കുന്ന അഗ്നിപരീക്ഷണം തുടങ്ങിയിട്ട് വർഷം അന്പതു പിന്നിട്ടു. ചിറ്റൂർ പുഴയ്ക്കു കുറുകെ മൂലത്തറ, ആലാംകടവ്, വിളയോടി, പാറക്കങ്ക, പാലത്തുള്ളി എന്നിവിടങ്ങളിലാണ്് നിലന്പതിപ്പാലങ്ങളുള്ളത്. ഇതിൽ വിളയോടി, പാലത്തുള്ളി എന്നിവയിൽ സഞ്ചാരയോഗ്യമായ മേൽപ്പാലങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചിരുന്നു. മറ്റുമൂന്നു നിലന്പതികളിലും കാലോചിതമായ നവീകരണം ഉണ്ടാവാത്തത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മുൻപ് ചിറ്റൂർപുഴയിൽ ജലനിരപ്പ് കൂടി പാലങ്ങൾ കവിഞ്ഞൊഴുകി ഗതാഗതം തടസപ്പെടുന്നത് വർഷത്തിൽ ഒന്നാ രണ്ടോ തവണ മാത്രമായിരുന്നു. എന്നാൽ ഈ വർഷം നിലന്പതികളിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായിരിക്കുന്നത് പത്തു തവണയാണ്. ഈ സമയങ്ങളിൽ അശ്രദ്ധമായി നിലന്പതികൾകടക്കാൻ ശ്രമിച്ചതിനാൽ നാലു യാത്രക്കാർ ബൈക്കുമായി പുഴയിൽ വീണ് അപകടങ്ങൾ നടന്നിരുന്നു. നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനങ്ങളാണ് അപകടത്തിൽപ്പെട്ടവർക്ക് പുനർജന്മം ലഭിക്കാൻ കാരണമായത്.നിലവിലുള്ള നിലന്പതിപ്പാലങ്ങൾക്ക് വീതി കുറവാണെന്നതിനാൽ ഒരു…

Read More

കഥകളിയും നൃത്തവും അനായാസം അവതരിപ്പിച്ച് ആസ്വാദകരെ വിസ്മയിപ്പിച്ച് കലാമണ്ഡലം രാജേഷ് കുമാർ

വടക്കഞ്ചേരി: കഥകളിയും നൃത്തവും അനായാസം കൈകാര്യം ചെയ്ത് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് 44 കാരനായ കലാമണ്ഡലം രാജേഷ് കുമാർ. മുഖകാന്തി, ചലനചടുലത, വേഷം, ആകർഷണം തുടങ്ങിയ സവിശേഷതകളെല്ലാം സമന്വയിപ്പിക്കുന്ന സ്ത്രീ വേഷമാണ് കഥകളിയിൽ രാജേഷ് കുമാർ ചെയ്യുന്നത്. മറ്റു കലാകാരന്മാരെ പോലെ കോവിഡ് മഹാമാരി സ്റ്റേജ് പ്രോഗ്രാമുകൾ കുറച്ചെങ്കിലും ഇപ്പോൾ അരങ്ങുണർന്നിട്ടുണ്ടെന്ന് രാജേഷ് കുമാർ പറഞ്ഞു. കലയിൽ പാരന്പര്യത്തിന്‍റെ തണലോ പ്രോത്സാഹനങ്ങളോ രാജേഷ് കുമാറിന് അവകാശപ്പെടാനില്ല. ജന്മസിദ്ധമായ കഴിവുകളിലൂടെയായിരുന്നു കലാതിളക്കം. ഇതുകൊണ്ടു തന്നെ കലാമൂല്യത്തിന്‍റെ അന്തസത്ത ഉൾക്കൊണ്ട് കഥകളിയിലെ കഥാപാത്രങ്ങളാകാൻ രാജേഷ് കുമാറിനു കഴിഞ്ഞു. സ്വയം ആർജിച്ചെടുത്ത കഴിവുകളിലൂടെയായിരുന്നു കലാ യാത്രകളെല്ലാം. കണ്ണന്പ്ര ചൂർക്കുന്ന് കുന്നംപ്പിള്ളി കളത്തെ രാജേഷ് കുമാർ നാലാം ക്ലാസ് മുതൽ നൃത്തവേദികളിലുണ്ട്. മൂന്നര പതിറ്റാണ്ട് മുന്പ് വീടിനടുത്തെ വായനശാലയിൽ നടന്നിരുന്ന നൃത്ത പരിശീലനമായിരുന്നു രാജേഷ് കുമാറിന്‍റെ കലാവഴി തുറന്നത്. അന്ന് വായനശാലയിൽ പെണ്‍കുട്ടികളെ മാത്രമായിരുന്നു…

Read More