പാലക്കാട്: ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ആദിവാസി യുവാവ് ശിവരാജന്റെ മരണത്തെ സ്വാഭാവിക മരണമാക്കി തീർക്കാൻ പോലീസും പഞ്ചായത്തു പ്രസിഡന്റും നടത്തുന്ന പ്രചരണം പ്രതികളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് സമരസമിതി രക്ഷാധികാരി വിളയോടി ശിവൻകുട്ടി. ശിവരാജന്റ മരണത്തിനു പിന്നിൽ മീങ്കര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളാണെന്നും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ജൂലൈ 26 നാണ് ശിവരാജന്റ മൃതദേഹം മീങ്കര ഡാമിൽ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ വിവരം പോലീസാണ് വീട്ടുകാരെ അറിയിച്ചത്. 25 ന് പോലീസും ഫയർഫോഴ്സും ഡാമിൽ തിരച്ചൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. മൃതദേഹം കണ്ടെത്തുന്പോൾ ചെവിയുടെ ഭാഗത്തായി പങ്കായത്തിന്റെ അടിയേറ്റ പാടുണ്ടായിരുന്നു. എന്നാലിത് ആമ കടിച്ചതിന്റെ താണ് എന്നാണ് പോലീസ് പറഞ്ഞത്. മുങ്ങിമരണം എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രചരിപ്പിച്ചത്. രണ്ട് ദിവസം മൃതദേഹം വെള്ളത്തിൽ കിടന്നു എന്ന് പറയുന്പൊഴും മൃതദേഹം ചീർക്കുകയൊ മീൻ കൊത്തിയ പാടുകളൊ ഉണ്ടായിരുന്നില്ല. ചിലമൃതദേഹങ്ങളിൽ മീൻ…
Read MoreCategory: Palakkad
പാവങ്ങളുടെ ഊട്ടിയിൽ ഇനി ഓറഞ്ചിന്റെ മധുര കാലം; കോവിഡ് കാലത്ത് മധുരിക്കുന്ന ഓർമകളുടെ സമ്മാനവുമായി നെല്ലിയാമ്പതി
ജോജി തോമസ്നെല്ലിയാന്പതി: പാവങ്ങളുടെ ഉൗട്ടിയിൽ ഇനി ഓറഞ്ചിന്റെ മധുര കാലം.നെല്ലിയാന്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലും, ചില സ്വകാര്യ തോട്ടങ്ങളിലുമാണ് ഓറഞ്ചുകൾ വിളഞ്ഞു തുടങ്ങിയത്.2016 ൽ സർക്കാർ ഓറഞ്ച് ഫാമിൽ വച്ചുപിടിപ്പിച്ച ഓറഞ്ചുകളാണ് ഇപ്പോൾ കായ് ഫലം എടുത്തു തുടങ്ങിയത്. ഗന്ധം കൊണ്ടും രുചി കൊണ്ടും മികവേറിയ നാഗ്പൂർ ഓറഞ്ചിന്റെ മറ്റൊരു പതിപ്പാണ് ഈ മേഖലയിൽ വിളഞ്ഞിട്ടുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഓറഞ്ച് വിളയുന്നത്. ഓറഞ്ച് ഫാമിനകത്ത് പുതുതായി 6000 തൈകളാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇവയാണ് ഇപ്പോൾ കായ്ച്ചു തുടങ്ങിയത്. കഴിഞ്ഞ വർഷം മുതൽ ചെറിയ തോതിൽ ഓറഞ്ച് പൂത്തുതുടങ്ങിയെങ്കിലും അവ പൂർണ്ണമായും കായ് ആകുന്നതിന് വിടാതെ പരിചരണം നൽകിയിരുന്നു. ഒരു ചെടിയിൽ നിന്ന് പരമാവധി 10 കിലോ ഓറഞ്ച് ലഭിക്കുമത്രേ.ആദ്യ വിളവെടുപ്പിൽ ഒരു ടണ് ഓറഞ്ചാണ് പ്രതീക്ഷിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഓറഞ്ചുകളാണിവ.കഴിഞ്ഞ വർഷങ്ങളിൽ പഴയ ചെടികളിൽ…
Read Moreറോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥ; രണ്ടു മാസത്തിനിടെ കടിയേറ്റത് ഇരുപതോളം പേർക്ക്; ഒറ്റപ്പാലം നഗരത്തിൽ തെരുവുനായുടെ വിളയാട്ടം
ഒറ്റപ്പാലം: തെരുവു നായ്ക്കളെ കൊണ്ട് തോറ്റിരിക്കുകയാണ് ഒറ്റപ്പാലത്തുള്ളവരും നഗരത്തിലെത്തുന്നവരും. നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഓരോ ദിവസം കൂടുന്തോറും നഗരത്തിൽ രൂക്ഷമാവുകയാണ് തെരുവുനായ ശല്യം. ഇന്നലെ യുവതിയടക്കം മൂന്ന് പേർക്ക് തെരുവു നായകളുടെ കടിയേറ്റു. കണ്ണിയം പുറത്ത് ജംഗ്ഷനിൽ വെച്ചാണ് യുവതിക്കും ഒരു ചുമട്ടുതൊഴിലാളിക്കും കടിയേറ്റത്. വഴിയാത്രക്കാരനായ മറ്റൊരാൾക്കും കടിയേറ്റു. കഴിഞ്ഞദിവസം കണ്ണിയന്പുറത്ത് മധ്യവയസ്കയ്ക്ക് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞയാഴ്ചയാണ് കണ്ണിയംപുറം ആയുർവേദ ആശുപത്രി ജീവനക്കാരന് കടിയേറ്റത്. ജൂണ് മാസത്തിൽ ഒറ്റപ്പാലത്തും പരിസരപ്രദേശത്തുമായി 15ലേറെ പേർക്കും തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്.റോഡ്, അന്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അന്പലപ്പാറ സെന്റർ, ആശുപത്രിപ്പടി, കടന്പൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്നത്. റോഡരികുകളിൽ തള്ളുന്ന മാലിന്യം തിന്ന് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കൾ കോവിഡ് അടച്ചുപൂട്ടലിൽ ഇത് കിട്ടാതായതോടെയാണ് കൂടുതൽ…
Read More192 പ്രമുഖരുടെ പേരുകൾ ചേർത്തപ്പോൾ രൂപപ്പെട്ടത് മഹാത്മാഗാന്ധി; പ്ലസ് ടു വിദ്യാർഥിനി ശ്രേയമുരളിയ്ക്കു ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്
വടക്കഞ്ചേരി: ഫ്രീഡം ഫൈറ്റേഴ്സ്, പ്രധാനമന്ത്രിമാർ, ഇന്ത്യൻ പ്രസിഡന്റുമാർ ഉൾപ്പെടെ 192 പ്രമുഖരുടെ പേരുകൾ ചേർത്ത് മഹാത്മാഗാന്ധിയുടെ പടം രൂപപ്പെടുത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ശ്രേയമുരളി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ജവഹർലാൽ നെഹ്റു മുതൽ മോദി വരെയുളള പ്രധാനമന്ത്രിമാർ, ഇന്ത്യൻ പ്രസിഡന്റുമാർ,2020 21 ലെ ഗവർണർമാർ, സംസ്ഥാന തലസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ തുടങ്ങിയ പേരുകൾ ചേർത്താണ് ഒരു മണിക്കൂർ കൊണ്ട് ഗാന്ധിജിയെ രൂപപ്പെടുത്തിയിട്ടുള്ളത്. പി എൻ സി മേനോന്റെ മൂലങ്കോടുള്ള ശോഭ അക്കാദമിയിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.വെങ്കല മെഡലും സർട്ടിഫിക്കറ്റും അംഗീകാരപത്രവുമാണ് പുരസ്ക്കാരം. വടക്കഞ്ചേരി ടൗണിലെ പ്രിൻസ് ഗാർമെന്റ്സ് ഉടമ തേനിടുക്ക് കൊളക്കോട് ശ്രേയ നിവാസിൽ മുരളിയുടെയും എം.പ്രീതയുടെയും മകളാണ്. ചെറിയ ക്ലാസു മുതലെ വരകളിൽ താല്പര്യമുള്ള ശ്രേയ നിരവധി മേന്മയേറിയ ചിത്രങ്ങളുടെയും ഉടമ കൂടിയാണ്.
Read Moreദുബായ് മോഡൽ പാലക്കാടും; ജില്ലയിലെ നഗരങ്ങളിൽ ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകൾ വരുന്നു
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: ജില്ലയിൽ പ്രധാന നഗരങ്ങളിൽ ദുബായ് മോഡൽ ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകൾ നിലവിൽ വരും. 24 മണിക്കൂറും പ്രവർത്തനക്ഷമമായ അത്യന്താധുനിക ഹൈടെക് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് പരാതി നൽകാൻ ആളില്ല വെർച്വൽ പോലീസ് സ്റ്റേഷനുകൾ പ്രധാന നഗരങ്ങളിൽ ആരംഭിക്കാൻ നടപടികൾ ആയതായാണ് വിവരം.പൂർണമായും കടലാസ് രഹിതമായിട്ടായിരിക്കും ഈ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം. പോലീസ് സേനയെ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട 175 കോടി രൂപ ചെലവിലാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ടച്ച് സ്ക്രീൻ കിയോസ്കുകൾ വഴി പരാതികൾ നൽകാവുന്നതാണ്. സെർവറുകൾ വഴി ഇത് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ കണ്ട്രോൾ റൂമിലോ എത്തും. പരാതി സ്വീകരിച്ചെന്ന സന്ദേശം പരാതിക്കാരന്റെ ഫോണിലേക്ക് എത്തുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുന്ന രീതിയിലായിരിക്കും ഇതിന്റെ നെറ്റ്വർക്ക് സംവിധാനം ഉപയോഗപ്പെടുത്തുക.പരാതികൾ…
Read Moreഎല്ലാത്തിനും പിന്നിൽ സുന്ദരൻ; നാട്ടുകാരെ വിറപ്പിച്ച് വേട്ടനായ്ക്കളും ആയുധങ്ങളുമായി പരസ്യമായി വേട്ടക്കിറങ്ങിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ടു സംഘത്തിലെ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുതുകുറിശ്ശി സ്വദേശി ഷൈനിനെ (20)യാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ അഞ്ചു പേർ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറഞ്ഞു. വൈൽഡ് ലൈഫ് ആക്ട് പ്രകാരവും വനത്തിൽ അതിക്രമിച്ചു കടന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലായിരുന്നു സംഘം നായാട്ട് നടത്തിയിരുന്നത്. ഒരു സംഘം ആൾക്കാർ നായ്ക്കളുമായി രാത്രിയിൽ നടുറോഡിലൂടെ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഘത്തെ ചിലർ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. സംഘത്തിലെ എല്ലാവരും ആയുധങ്ങൾ കരുതിയിരുന്നതിനാൽ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാർക്ക്. മുഖ്യ സൂത്രധാരൻ സുന്ദരനാണെന്ന് വനപാലകർ പറഞ്ഞു. സുന്ദരന്റെ വീട്ടിൽ നിന്നാണ് മാരകായുധങ്ങൾ പിടിച്ചെടുത്തത്. മനു, മനീഷ്, അജിൻ, അജിത് എന്നിവരാണ്…
Read Moreഈ കൂട്ടിൽ പൂട്ടും..! ജനങ്ങൾക്ക് ഭീഷണിയായി കടുവയും പുലിയും; ഉപ്പുകുളത്ത് കെണിക്കൂട് സ്ഥാപിച്ചു
എടത്തനാട്ടുകര: ഒരു മാസക്കാലമായി നിരന്തരമായി പുലികളുടെയും കടുവയുടെയും സാന്നിധ്യമുള്ള ഉപ്പുകുളത്ത് കെണിക്കൂട് സ്ഥാപിച്ചു.പിലാച്ചോല ഇടമലയുടെ പരിസരത്താണ് കൂട് സ്ഥാപിച്ചത്. ഉപ്പുകുളത്തെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടിട്ടുണ്ടെങ്കിലും പിലാച്ചോല ഇടമലയുടെ പരിസരത്താണ് ഏറ്റവും അവസാനം പുലിയെ കണ്ടത്. കഴിഞ്ഞ ആഴച്ചകളിലായി ഇവിടെ 2 തവണകളിലായി പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം മൂന്നിനു റബർ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണത്തിൽ കിളയപ്പാടം സ്വദേശി വെള്ളേങ്ങര ഹുസൈനെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധ പരിപാടികളും സമരങ്ങളും നടന്നിരുന്നു. ഉപ്പുകുളം പൗരസമിതിയുടെ കീഴിൽ വനംവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, എം.പി, എംഎൽഎ, പിസിസിഎഫ്, സിസിഎഫ്, ഡിഎഫ്ഒ തുടങ്ങിയവർക്ക് പരാതികൾ നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെണി സ്ഥാപിക്കാൻ തീരുമാനമായത്. യോഗത്തിൽ എൻ. ഷംസുദ്ദീൻ എംഎൽഎ,…
Read Moreജീവതത്തിന്റെ ഊടുംപാവും തെറ്റിച്ചു കോവിഡ്കാലം; കൈത്തറി നെയ്ത്തു തൊഴിലാളികൾക്കു ദുരിതം
ഒറ്റപ്പാലം: കൈത്തറി വസ്ത്രങ്ങൾക്ക് ഉൗടും പാവും നെയ്യുന്ന തൊഴിലാളികൾക്ക് ദുരിതപർവം.കെട്ട കാലത്തിന്റെ വറുതിയിലും ഓണവിപണിയുടെ പ്രതീക്ഷയിൽ മനസർപ്പിച്ച് കഴിയുകയാണിവർ. ഒറ്റപ്പാലം, കരിന്പുഴ, കുത്താന്പുള്ളി മേഖലകളിൽ പരന്പരാഗത തൊഴിൽ മേഖലയാണ് നെയ്ത്ത്. തറികളുടെ സ്പന്ദനത്തിന് താളം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് തറികൾ ചലിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാടാണ് മേൽപ്പറഞ്ഞവ. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താന്പുള്ളിയും പരന്പരാഗതമായ സമൂഹ ജീവിതവും തറികളും നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത നെയ്ത്തു ഗ്രാമമാണ്.ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഇവിടത്തെയും തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ്. കരിന്പുഴയടക്കമുള്ള ഗ്രാമങ്ങുടെ തറികളിൽ നേർത്ത തുണിയിൽ വിരിയുന്ന ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്നുകൂടി ഉണർത്തുകയായിരുന്നു. കസവ് സാരികൾ, ഡബിൾ മുണ്ടുകൾ, വേഷ്ടി, സെറ്റ് മുണ്ട്, മംഗല്യ…
Read Moreക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറക്കും; ടോൾ പിരിവും ഉണ്ടാകുമെന്ന് കരാർ കമ്പനി
തൃശൂർ: തൃശൂരിന് ഓണസമ്മാനമായി കുതിരാനിലെ ഒന്നാം തുരങ്കം ലഭിച്ചെങ്കിൽ ക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറന്നുകൊടുക്കും. തൃശൂർ – പാലക്കാട് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കുതിരാനിലെ ഇരട്ട തുരങ്ക പാതകളിൽ രണ്ടാമത്തേത് ഡിസംബറിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒന്നാം തുരങ്കം തുറന്നുകൊടുത്തത്. കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമാണ കരാർ കന്പനിയായ കെഎം സി വ്യക്തമാക്കി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കന്പനി അറിയിച്ചു. ഡിസംബറിൽ രണ്ടാം തുരങ്കം തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിൽ കോണ്ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്.
Read Moreഎക്സലേറ്റർ തിരക്കൊഴിവാക്കും..! പക്ഷെ, പണിപൂർത്തിയാക്കാതെ ഉദ്യോഗസ്ഥർക്കു തിരക്കോടുതിരക്ക്
പാലക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിതുടങ്ങിയ എസ്കലേറ്റർ പദ്ധതി പാതിവഴിയിൽ. ശകുന്തള ജംഗ്ഷനിൽ എല്ലാവർക്കും ഗുണകരമാകും എന്നു കരുതിയ പദ്ധതിയാണ് നിലച്ചത്.കരാറെടുത്ത തുകയിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പണി നിന്നുപോയെന്നാണ് നാട്ടിലെ സംസാരം. എന്നാൽ പുതിയ ടെണ്ടർ വിളിച്ച് നൽകാൻ ഉതകുന്ന ബജറ്റില്ലെന്നും നഗരസഭാ വൃത്തങ്ങൾ പറയുന്നു.നഗരത്തിന്റെ പ്രധാന സെന്ററാണ് ശകൂന്തള ജംഗ്ഷൻ. ഇവിടെ നിന്ന് ജി.ബി. റോഡ്, വലിയങ്ങാടി, ടൗണ് ബസ്റ്റാന്റ് എന്നിവടങ്ങളിലേക്ക് പോകാം. പ്രധാന കച്ചവട സ്ഥാപനങ്ങളൊക്കെ പ്രവർത്തിക്കുന്നത് ഈ റോഡുകളിലാണ്.അതുകൊണ്ടുതന്നെ കൂടുതൽ വാഹനജനസഞ്ചാരങ്ങളും ഈ വഴിയിലാണ്. മുൻ സിപ്പൽ ബസ്റ്റാന്റും ഈ ജംഗ്ഷനിൽ നിന്നും ഏകദേശം അഞ്ഞൂറു മീറ്റർ അകലെയാണ്. ടൗണ് ബസ്റ്റാന്റിൽ നിന്നുള്ള ബസുകൾ ശകുന്തള ജംഗ്ഷൻ വഴിയായിരുന്നു മുൻസിപ്പൽ ബസ്റ്റാന്റിലേക്കു പോയിരുന്നത്.ഇവിടത്തെ റെയിൽവേ ക്രോസിൽ ഗെയ്റ്റ് അടച്ചിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.ഇവിടെ നിന്നും ഉടലെടുത്ത മേൽപ്പാലം ആശയം പിന്നീട് വെറ്റിനറി…
Read More