പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പതിമൂന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശശികല-വിജയൻ ദമ്പതികളുടെ മകൻ വിനു പ്രസാദാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൊബൈൽ ഫോൺ നൽകാത്തതിൽ വഴക്കിട്ട് മുറിയിൽക്കയറി കതകടയ്ക്കുകയായിരുന്നു. വിളിച്ചിട്ടും മുറിതുറക്കാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
Read MoreCategory: Palakkad
കൂട്ടമായെത്തി കാട്ടുനായ്ക്കളുടെ ആക്രമണം; വളർത്തുമൃഗങ്ങളെ ആക്രമിച്ച് വയറു തുരന്ന് തിന്നും; ചത്തുകിടക്കുന്ന നാൽക്കാലികളുടെ കാഴ്ച ഭയാനകം
അഗളി: അട്ടപ്പാടിയിൽ കാട്ടുനായ്ക്കളുടെ ആക്രമണം ശക്തമായി. ഇന്നലെ കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ ഒന്‍പതു ആടുകൾ ചാവുകയും അതിലേറെ ആടുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉണ്ടായി. ചാവടിയൂർ പുത്തൂരിൽ മുരുകൻ, നാഗരാജ് എന്നിവരുടെ ആടുകളാണ് ഇന്നലെ ചത്തത്. പതിനഞ്ചോളം വരുന്ന കാട്ടുനായ്ക്കൾ കുറ്റിക്കാട്ടിലും വിജനപ്രദേശങ്ങളിലും വിലസി നടക്കുകയാണ്. ഷോളയൂർ, വെള്ളകുളം, വെച്ചപ്പതി, മൂലഗംഗൽ, കടന്പാറ, ചാവടിയൂർ, പ്രദേശങ്ങളിൽ ചെന്നായ ശല്യം അടിക്കടി വർധിച്ചു വരികയാണ്. വെള്ളകുളം ഭാഗത്തുനിന്ന് പശുക്കളെയും കടന്പാറ ഭാഗത്തുനിന്നും പകൽസമയത്ത് ആട്ടിൻപറ്റത്തെയും കാട്ടുനായ്ക്കൾ വേട്ടയാടിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ആടുകളെ കടിച്ചുകൊല്ലുകയും പതിനൊന്നെണ്ണത്തെ കാണാതാവുകയും ഉണ്ടായി. ജീവഭയം മൂലം പ്രദേശത്തുകൂടി യാത്ര ചെയ്യാനാവാത്ത സ്ഥിതിയിലായി നാട്ടുകാർ. കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയ അവസരത്തിലാണ് കാട്ടുനായ്ക്കളുടെ പ്രത്യക്ഷപ്പെടൽ. ചെന്നായ ശല്യം രണ്ടു മാസത്തിനിടെയാണ് ഭീകരമായി വർധിച്ചത്. പടക്കം പൊട്ടിച്ചും കൂകിവിളിച്ചും പാട്ടകൊട്ടിയും ചെന്നായ്ക്കളെ ഓടിക്കാനാവുന്നില്ലെന്ന് വനപാലകർ പറഞ്ഞു. പാറക്കെട്ടുകളിലും…
Read Moreപതിനാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; വിവാഹിതനായ മുപ്പത്തിയേഴുകാരൻ അറസ്റ്റിൽ
കൊല്ലങ്കോട്: മുതലമടയിൽ വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായ പരാതിയിൽ പ്രതിയെ കൊല്ലങ്കോട് പോലീസ് സംഘം അറസ്റ്റു ചെയ്തു. ഗോവിന്ദപുരം എം.പുതൂർ ശിവസ്വാമിയുടെ മകൻ രാജേന്ദ്രൻ (37) ആണ് തിരുപ്പൂരിൽ വെച്ച് പിടിയിലായത്.പോലിസ് അന്വേഷണത്തിൽ പ്രതി മുൻപു വിവാഹിതനാണെന്നും തെളിഞ്ഞിട്ടുണ്ട്. എസ്എച്ച്ഒ ഇൻസ്പെക്ടർ വിപിൻ ദാസ്, എഎസ്ഐ കെ.ഷാജു, സിപിഒമാരായ സുഭാഷ്, ജിജോ, റിനാസ്, രേഷ്മ എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഈ ഓണം ബബിതയ്ക്ക് സമ്മാനിക്കുന്നത് ഇരട്ടി മധുരം; വാണിയംകുളത്തിന്റെ “ഇന്റർനാഷണൽ’ ഇനി റെയിൽവേയ്ക്കു സ്വന്തം
ഷൊർണൂർ: വാണിയംകുളത്തിന്റെ അന്താരാഷ്ട്ര അത് ലറ്റ് ഇനി റെയിൽവേയ്ക്ക് സ്വന്തം. വാണിയംകുളം ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ സി.ബബിതയാണ് റെയിൽവേയുടെ ഭാഗമായത്.ഇന്റർനാഷണൽ താരമായ ബബിത ഇനി മുതൽ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ്. കായിക മികവിന് സൗത്ത് വെസ്റ്റേണ്‍ റെയിൽവേയിൽ ജോലി ലഭിച്ച ബബിത ഇനി റെയിൽവേയുടെ സ്വന്തം കായികതാരമാകും.മികച്ച കായിക പ്രകടനത്തിനും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും മെഡൽ നേടിയതിനുമാണ് സ്പോർട്സ് ക്വാട്ടയിൽ കുമരംപുത്തൂർ കല്ലടി സ്കൂളിലെ മുൻ താരമായ ബബിതയ്ക്ക് റെയിൽവേയിൽ ജോലി ലഭിച്ചത്. സൗത്ത് വെസ്റ്റേണ്‍ റെയിൽവേയുടെ ബെംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എക്സാമിനർ ആയി ഇനി ബബിതയുണ്ടാകും.റെയിൽവേയുടെയും മികച്ചതാരമാകാനുള്ള തയ്യാറെടുപ്പിലാണ് ബബിത. വാണിയംകുളം ചുക്കന്മാർതൊടി വീട്ടിൽ ബാലകൃഷ്ണന്റെയും കമലത്തിന്റെയും രണ്ടാമത്തെ മകളാണ് ഈ അതിവേഗ ഓട്ടക്കാരി. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ അവസാനവർഷ ബിഎ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയുമാണ്.2013ൽ ബ്രസീലിൽ നടന്ന ലോക സ്കൂൾ…
Read Moreഇടവേള കഴിഞ്ഞു, വിളിച്ചിട്ട് പോന്നോളൂ..! വരിക്കാശേരി മന വീണ്ടും സന്ദർശകർക്കായ് തുറന്നു
ഷൊർണൂർ: ആളും ആരവവും ഒഴിഞ്ഞിരുന്ന വരിക്കാശ്ശേരി മന വീണ്ടും സന്ദർശകർക്കായ് തുറന്നുകൊടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മലയാളത്തിന്റെ അഭ്രപാളികളിലെ ഇതിഹാസമായ മന അടച്ചിട്ടിരുന്നത്. സിനിമാ ഷൂട്ടിംഗിനും, വിവാഹ ആൽബംങ്ങൾക്കും, സീരിയലുകൾക്കമെല്ലാം ദിനംപ്രതി വിളികളെത്തുന്നുണ്ടായിരുന്നുവെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് മന തുറന്നുകൊടുത്തിരുന്നില്ല. ഇനി ഷൂട്ടിംഗുകൾക്കും ഉടൻ മന തുറന്നുകൊടുക്കും. കോവിഡ് കാലത്തും നിരവധി ആളുകൾ മന കാണാൻ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു.എന്നാൽ സന്ദർശകരേയും, സിനിമ സീരിയൽ അടക്കമുള്ള ചിത്രീകരണങ്ങൾക്കും പരിപൂർണ വിലക്ക് തുടർന്നു. ഈ വിലക്ക് സന്ദർശകർക്കും തുടർന്നിരുന്നു. പലരും ഇവിടേയത്തി മനകാണാൻ ഗേറ്റിന് മുന്പിൽ കാത്ത് നിൽക്കുന്നത് മാസങ്ങളായുള്ള പതിവുകാഴ്ചയായിരുന്നു. സ്ത്രികളും, കുട്ടികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അന്യജില്ലക്കാരും, അന്തർ സംസ്ഥാന ക്കാരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വരിക്കാശ്ശേരി മന അടച്ചതറിയാതെയാണ് ഇവരെല്ലാം ഇവിടെക്ക് എത്തിക്കൊണ്ടിരിരുന്നത്. നിരവധി സിനിമ നിർമാതാക്കളും മനയിൽ ചിത്രീകരണത്തിന് വേണ്ടി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.ഏറ്റവുമധികം ആവശ്യക്കാർ എത്തുന്നത് വിവാഹ ഫോട്ടോകൾക്കും…
Read Moreമംഗലംഡാമിലെ മണ്ണുനീക്കലിൽ സർക്കാരിന് കോടികളുടെ ലാഭം; ജീവിതവും ജീവനോപാധികളും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ
മംഗലംഡാം: മംഗലംഡാമിലെ മണ്ണ് മാറ്റുന്നതിലൂടെ സർക്കാരിന് കോടികളുടെ വരുമാനമുണ്ടാകുന്പോൾ പദ്ധതി നടപ്പാക്കുന്പോൾ ജീവിതവും ജീവനോപാധികളും നഷ്ടപ്പെടുന്നവരുടെ വിലാപങ്ങൾ അധികൃതർ കാണാതെ പോകുന്നു.ഡാമിൽ പൊൻകണ്ടം റോഡിൽ കുന്നത്ത് ഗെയ്റ്റിനടുത്തെ കുടുംബങ്ങൾക്കാണ് മണ്ണ് നീക്കൽ ആരംഭിച്ചതോടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത്. ചെളിനീക്കി മണൽ വേർതിരിച്ചെടുക്കാനുള്ള ഒരു പ്ലാന്റ് ഇവരുടെ വീടിനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. വലിയ മോട്ടോർ പന്പുകളും ടിപ്പർ ലോറികളും ചെളിവെള്ളവും പൊടിശല്യവുമൊക്കെയാണ് ഇവരുടെ ജീവിതം ദുരിതത്തിലാഴ്ത്തിയത്. ഡാമിന്റെ കരഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ് തങ്കമ്മയും മിനിയുമൊക്കെ. കുടിവെള്ള പ്രശ്നവും പൊടിശല്യവുമായി വേനൽ കടന്നു പോയി.മഴക്കാലമായപ്പോൾ അതെല്ലാം രോഗപീഢകളുടെ രൂപത്തിൽ ഈ ദരിദ്ര കുടുംബങ്ങളെ വേട്ടയാടാൻ തുടങ്ങി. ഗ്രാമപഞ്ചായത്തോ സർക്കാരോ പുനരധിവാസ സൗകര്യം ഏർപ്പെടുത്തണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം. ഇവർക്ക് പോകാൻ മറ്റൊരിടമില്ല.തങ്കമ്മ എന്ന വൃദ്ധ മുപ്പതു വർഷക്കാലമായി ഇവിടെയാണ് താമസം. മറ്റൊരാളിൽ നിന്ന് കൈവശാവകാശം വിലയ്ക്കു വാങ്ങിയതാണ് സ്ഥലം.പശുക്കളെ വളർത്തിയായിരുന്നു…
Read More1983 ൽകേന്ദ്രസർക്കാർ ഉപേക്ഷിച്ച കാരപ്പാറ ജലവൈദ്യുത പദ്ധതിക്ക് 2021 അണിയറയിൽ പുതുജീവൻ വയ്ക്കുന്നു
നെന്മാറ : കാരപ്പാറ ജലവൈദ്യുത പദ്ധതിക്ക് സർക്കാർ തലത്തിൽ വീണ്ടും ജീവൻ വയ്ക്കുന്നു.നെല്ലിയാന്പതിയിലെ കാരപ്പാറയിൽ നിന്നും തുടങ്ങി പറന്പിക്കുളത്തെ കുരുയാർകുറ്റിയിൽ നിന്നും പെരിങ്ങൽകുത്ത് ഡാമിലേക്ക് ഒഴുകുന്ന വെള്ളം അണകെട്ടി ടണൽ വഴി മുതലമട പഞ്ചായത്തിലേ വെള്ളാരം കടവിലേക്ക് ഒഴുക്കി 26.9 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 2.5 ടി.എം.സി. ജലസംഭരണവും 94.8 ഉയരത്തിൽ അണക്കെട്ടും ഉൾപ്പെടുന്നതാണ് പദ്ധതിയെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഇതിലൂടെ ചാലക്കുടിപ്പുഴയിൽ ഉണ്ടാവുന്ന പ്രളയജലം നിയന്ത്രിക്കാൻ കഴിയുന്നതിനും പെരുമാട്ടി മീനാക്ഷിപുരം കൊഴിഞ്ഞാന്പാറ തുടങ്ങിയ കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ളത്തിനും ദൗർബല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ്. വകുപ്പുതല ചർച്ചകളിൽ ഇതിനായി സംസ്ഥാന വൈദ്യുതി, ജലം, വനം, വകുപ്പ് തല മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് ചർച്ച പൂർത്തിയാക്കി.വനം, വൈദ്യുതി, ജലസേചനം, വകുപ്പുതല നോഡൽ ഓഫീസർമാരെ തുടർനടപടിക്കായി ചുമതലപ്പെടുത്തി. പദ്ധതിയുടെ വിദഗ്ധ പഠനത്തിനായി ടാറ്റാ എൻജിനീയറിങ്…
Read Moreഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങൾ തുറക്കുമ്പോൾ…! അവഗണനയുടെ ബാക്കിപത്രമായി പാലക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
മംഗലംഡാം: ജില്ലയിലെ ഓപ്പണ്‍ ടൂറിസം കേന്ദ്രങ്ങൾ തുറക്കാമെന്ന കളക്ടറുടെ ഉത്തരവിൽ തിങ്കളാഴ്ച മുതൽ മംഗലംഡാം ഉദ്യാനം തുറക്കുന്പോൾ സന്ദർശകരെ കാത്തിരിക്കുന്നത് പൊന്തക്കാടുകളും അവഗണനയുടെ നിശബ്ദതയും മാത്രം. ഒന്‍പതുമാസം മുന്‍പ് വിനോദ സഞ്ചാരികൾക്കായി മുഖ്യമന്ത്രി ഓണ്‍ലൈൻ വഴി ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള അഡ്വവഞ്ചർ പാർക്ക് തുറന്നുകൊടുക്കുന്നതിൽ ഇനിയും അവ്യക്തത തുടരുകയാണ്. പ്രവേശന ഫീസ് മുടക്കി അകത്തുകടക്കുന്നവർക്ക് എന്തെങ്കിലുമൊക്കെ പുതുമ തോന്നിക്കുന്നതാണ് പൂട്ടിക്കിടക്കുന്ന ഇവിടുത്തെ അഡ്വവഞ്ചർ പാർക്ക്. എന്നാൽ അതു തുറക്കാൻ തീരുമാനമാകുന്നില്ല. കയറുന്ന ഭാഗങ്ങളിൽ മുള്ളുകൾ തടസം വച്ചും റിബണ്‍ കെട്ടിയും തടഞ്ഞിരിക്കുകയാണ്. മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള റോപ്പ് വേ, ബാലൻ സിംഗ് ബ്രിഡ്ജ് തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്‍പതര മാസം പിന്നിടുന്പോഴും ഉദ്യാനം തുറക്കുന്നതിനൊപ്പം എന്തുകൊണ്ട് ഇത്രയും കോടികൾ ചെലവഴിച്ച പാർക്കുകൾ കൂടി തുറക്കുന്നില്ല എന്നതിന് ഉത്തരമില്ല. കുട്ടികളുടെ പാർക്കിൽ കുട്ടികൾക്ക് ഇരിക്കാനുള്ള…
Read Moreഅങ്ങനെയങ്ങ് പോകാൻ വരട്ടെ..! സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം;വില്ലേജ് പൂട്ടിക്കാതെ ഓഫീസറെ തടഞ്ഞുവച്ച് അപേക്ഷകരും നാട്ടുകാരും
തിരുവില്വാമല: കണിയാർക്കോട് വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം വരുന്നതിൽ സഹികെട്ട നാട്ടുകാർ വില്ലേജ് ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ വില്ലേജ് ഓഫീസറെ തടഞ്ഞുവച്ചു. ഇന്നലെ വൈകുന്നേരം വില്ലേജ് ഓഫീസ് അടയ്ക്കാൻ നേരത്താണു സംഭവം. ഈ സമയം വിദ്യാർഥി- വിദ്യാർഥിനികളടക്കം 20-ഓളം പേർ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസർ ഇരിക്കുന്ന മുറിയുടെ ജനലരികിൽ നിന്നിരുന്നു. വൈകുന്നേരം ഓഫീസ് അടയ്ക്കാറായപ്പോൾ വെള്ളിയാഴ്ച കോടതി ഡ്യൂട്ടിയായതിനാൽ കാത്തുനിന്നവരോടു തിങ്കളാഴ്ച വരാൻ ആവശ്യപ്പെട്ടു. ഇതോടെ ആളുകൾ ബഹളം വച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ എം. ഉദയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സമീപത്തെ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളും ചേർന്നു വില്ലേജ് ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചു. ഡിഗ്രി, പ്ലസ് വൺ ക്ലാസുകളിലേക്ക് അഡ്മിഷൻ അടുത്ത ദിവസങ്ങളിൽ അവസാനിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണു വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ടിലായത്. ഒടുവിൽ തഹസിൽദാരുമായി സംസാരിച്ച് തിരുവില്വാമല വില്ലേജ് ഓഫീസർക്കു…
Read Moreനയനഭംഗിക്കൊപ്പം ആശങ്കയും! കുറിഞ്ഞിയിൽ പീലിവിടർത്തി മയിലുകൾ; ദുരന്തമുന്നറിയിപ്പാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ
കോലഞ്ചേരി: കുറിഞ്ഞിയിലും സമീപ പ്രദേശങ്ങളിലും മയിലുകൾ കൂട്ടമായി എത്തുന്നു. മുന്നറിയിപ്പില്ലാതെ വീടുകളിൽ അതിഥിയായി എത്തിയ മയിലുകളെ കാണാൻ കുട്ടികളും മുതിർന്നവരും ആവേശത്തിലാണ്. എറമ്പിൽ സജി, വെലിയത്തുകുഴിയിൽ സുമേഷ് ജേക്കബ് എന്നിവരുടെ പുരയിടങ്ങളിലാണ് ജോഡിയായി ഇവ എത്തിയത്. മയിലുകൾ കാഴ്ച്ചയിൽ ഭംഗി തരുന്നതാണെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ഇവ എത്തുന്നത് ദുരന്തമുന്നറിയിപ്പാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകർ ചൂണ്ടിക്കാട്ടുന്നു. കാടുകളിൽ തീവ്രമഴക്കാലം കഴിഞ്ഞുള്ള സമയങ്ങളിലാണ് ഇവ കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ആൺ-പെൺ ജോഡിയായുള്ള ഇവയുടെ കൂട്ടത്തോടെയുള്ള വരവിൽ ശ്രദ്ധപുലർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കടുത്ത ചൂടിന്റെ സൂചനയാണ് ഇവയുടെ വരവ് സൂചിപ്പിക്കുന്നത്. കൂട്ടമായി എത്തി ജനവാസ കേന്ദ്രങ്ങളിലെ പൊന്തക്കാടുകളുള്ള സ്ഥലങ്ങളിലും റബർ തോട്ടങ്ങളിലും തമ്പടിച്ച ശേഷം തിരികെ കാട്ടിലേക്ക് പോകാത്ത സ്ഥിതിയുമുണ്ട്. ഇത് പിന്നീട് കർഷകർക്കും വീട്ടുകാർക്കും തലവേദന സൃഷ്ടിക്കാറുണ്ട്. 1933ൽ ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലി നടത്തിയ സർവേയിൽ തിരുവിതാംകൂർ-കൊച്ചി…
Read More