കാഞ്ഞിരപ്പുഴ: കാറ്റിനേയും മഴയേയും പേടിക്കാതെ കല്യാണി അമ്മയ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇയ്യന്പലം പൊറ്റശ്ശേരി കോവിലിങ്ങൽ വീട്ടിൽ കല്യാണിയമ്മയുടെ കാലങ്ങളായുള്ള സ്വപ്നം സേവ് മണ്ണാർക്കാട് സാന്ത്വനം കമ്മിറ്റി സാക്ഷാത്കരിച്ചു നൽകി. ഏതു സമയത്തും നിലംപൊത്താവുന്ന ജീർണാവസ്ഥയിലുള്ള വീട്ടിലാണ് 69 കാരിയായ കല്യാണിയമ്മ കഴിഞ്ഞു വന്നിരുന്നത്.മഴക്കാലത്ത് വീടനകത്തിരിക്കാൻ ഭയമായതിനാൽ അയൽ വീടുകളിൽ അഭയം തേടും. രണ്ട് പെണ്മക്കളാണ് ഉള്ളത്. അവരെ വിവാഹം കഴിച്ചയച്ചു. ഇപ്പോൾ തനിച്ചാണ് താമസം. തൊഴിലുറപ്പിനു പോയാണ് ഉപജീവനം കഴിച്ചിരുന്നത്. പ്രായത്തിന്റെ അവശതകൾ കാരണം ജോലിക്ക് പോകാനാകുന്നില്ല.നിത്യവൃത്തിക്കുപോലും കഷ്ടപ്പാടാണ്. കല്യാണിയമ്മയുടെ ജീവിതാവസ്ഥ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 14ാം വാർഡ് മെന്പർ റീന സുബ്രഹ്മണ്യനാണ് സേവ് മണ്ണാർക്കാട് സാന്ത്വനം കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദൗത്യമേറ്റെടുത്ത സേവ് കൂട്ടായ്മ നൂറു രൂപ ചലഞ്ചിലൂടെ 14,259 രൂപ സമാഹരിച്ചു. അറ്റകുറ്റ പണിക്കു മതിയാകാത്ത തുക സേവ് രക്ഷാധികാരി ഡോ.കെ.എ. കമ്മാപ്പയും…
Read MoreCategory: Palakkad
മൊബൈൽ പ്രണയം..! ഇരുപത്തിയേഴുകാരനൊപ്പം 32 കാരി ഒളിച്ചോടിയത് രണ്ട് മക്കളെ ഉപേക്ഷിച്ച്
മംഗലംഡാം: മൊബൈലിൽ പ്രേമം മൂത്ത് പിഞ്ചു കുട്ടികളെ ഉപേഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് പിടികൂടി. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ഭർത്താവിന്റെ പരാതിയിൽ യുവതിക്കെതിരെ ബാലസംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 32കാരിയായ യുവതി നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഡാമിനടുത്താണ് സംഭവം.രണ്ടും ഏഴും വയസുള്ള കുട്ടികളുണ്ട് യുവതിയ്ക്ക്. കാമുകന്റെ വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കൊടുവായൂർ സ്വദേശി 27കാരനാണ് കാമുകൻ.
Read Moreതണുപ്പായതിനാൽ നല്ല കച്ചവടമുണ്ട്; ഒന്നര വർഷത്തിനു ശേഷം ബംഗാളികൾ കമ്പിളി വിൽപ്പനയ്ക്കെത്തി
ചിറ്റൂർ: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം താലൂക്കിൽ കന്പിളി പുതപ്പുവിൽപ്പനയ്ക്ക് ബംഗാളിൽ നിന്നും യുവാക്കൾ എത്തി തുടങ്ങി. കോവിഡിന്റെ വരവോടെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതപ്പ് വിൽപ്പനയ്ക്ക് വരാൻ കഴിഞ്ഞില്ലെന്ന് ബംഗാൾ സ്വദേശി നിർമ്മൽകുമാർ പറയുന്നു. ആദ്യഘട്ടമെന്ന നിലയിൽ പതിനഞ്ചു യുവാക്കളാണ് താലൂക്കിൽ വ്യാപാരവുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ മഴ പെയ്തതിനാൽ കന്പിളി വിൽപ്പന തകൃതിയിൽ നടന്നുവരുന്നുണ്ട്. പൊതുവിപണിയിൽ ആയിരത്തോളം വിലവരുന്ന കന്പിളികൾ 250നും 300നും ലഭിക്കുന്നതിനാൽ ആവശ്യക്കാരും ഏറെയുണ്ട്. കൊഴിഞ്ഞാന്പാറ, നല്ലേപ്പിള്ളി, വേലന്താവളം, ചിറ്റൂർ, ഗോപാലപുരം, മീനാക്ഷിപുരം ഉൾപ്പെടെ ഗ്രാമീണ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പുതപ്പ് വിൽപ്പന നടന്നു വരുന്നത്. വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലുമുള്ള പുതപ്പുകൾ ഗ്രാമീണ ജനങ്ങൾക്ക് കുടുതൽ ഇഷ്ടപ്പെടുന്നത് കച്ചവടക്കാർക്ക് ഗുണകരമായിട്ടുമുണ്ട്.
Read Moreഓടി നടത്തമാണ് ഇഷ്ടം! മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്; നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും
മാത്യു കല്ലടിക്കോട് കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും. ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം. മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും. ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം. അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്. തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു…
Read Moreകോവിഡിൽ കളിവിളക്കുകളണഞ്ഞു; ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിൽ കലാമണ്ഡലം രാമകൃഷ്ണൻ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം: കളിവിളക്കുകളണഞ്ഞു, മനോല തേച്ച മുഖങ്ങളിൽ നവരസങ്ങളാടിയിരുന്ന രാവുകൾ എന്നിനി മടങ്ങി വരുമെന്നറിയില്ല. ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിലാണ് കലാമണ്ഡലം രാമകൃഷ്ണൻ. കഥകളി മുദ്രയുടെ ആംഗ്യങ്ങളല്ലാ, കരകൗശലത്തിന്റെ മോഹനരൂപങ്ങളാണ് രാമകൃഷ്ണനിലൂടെ ഇപ്പോൾ പൊട്ടി വിരിയുന്നത്.വീടുകൾ, ഹോട്ടലുകൾ, സ്വീകരണമുറികൾ എന്നിവിടങ്ങളിൽ അലങ്കാരമായി രാമകൃഷ്ണന്റെ കൈകളാൽ വിരിഞ്ഞ കഥകളി ശില്പങ്ങൾ കാഴ്ചക്കാർക്ക് കളി (കഥകളി ) പോലെ കന്പമാകുന്പോൾ, രാമകൃഷ്ണനിത് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള തൊഴിലാണ്. ഒറ്റപ്പാലം സ്വദേശിയായ കലാമണ്ഡലം രാമകൃഷ്ണൻ കഥകളിസംഗീതത്തിലും മികച്ച പ്രതിഭയാണ്.കഥകളി സംഗീതത്തിലും അവതരണത്തിലും ഒരുപോലെ മികവ് തെളിയിച്ചുവെങ്കിലും കെട്ട കാലത്തിന്റെ വറുതിയിൽ ഇദ്ദേഹവും കഷ്ടത്തിലാണ്. കഴിവുകൾ കൊണ്ട് വിശപ്പകറ്റാനാവില്ലന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കണ്ടെത്തിയ പുതിയ തൊഴിലിടം കൂടിയാണ് സ്വീകരണമുറികളിലെ അലങ്കാര ശിൽപ്പങ്ങളുടെ നിർമ്മാണം.സ്വീകരണ മുറികളുടെ അലങ്കാരത്തിനുമപ്പുറം കഥകളിയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു ഉപഹാരം കൂടിയാണ് രാമകൃഷ്ണന്റെ കൈപ്പടയിൽ വിരിയുന്ന ശിൽപ്പങ്ങൾ.…
Read Moreസാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമായ നീലവേണിക്കു മുന്നിൽ മലകളും കോവിഡും തോറ്റുപോകും…
മാത്യു കല്ലടിക്കോട്കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും.ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം.മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും. ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം.അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്.തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു മുന്പിൽ മലവെള്ളത്തിന്റെ കുത്തൊഴുക്കും കുതിർന്ന് നിൽക്കുന്ന…
Read Moreഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം! മൃതദേഹത്തില്‍ രക്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍…
ചിറ്റാര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ചിറ്റാര്‍ മണക്കയം കുമരന്‍കുന്ന് ശ്രുതി ഭവനില്‍ കൃഷ്ണകുമാറിന്റെയും അശ്വതിയുടെയും മകള്‍ മീനു കൃഷ്ണകുമാര്‍(14)നെയാണ് തിങ്കളാഴ്ച രാത്രി ഏഴോടെ വീടിന് സമീപത്തെ മരുതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിവേലക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകള്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് ചിറ്റാര്‍ പോലീസില്‍ വിവരം അറിയിക്കുകയും രാത്രിയോടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. ആര്‍ഡിഒയും സംഘവും ഇന്‍ക്വസ്റ്റ് നടത്തി, ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടക്കും. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചിറ്റാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ മൃതദേഹത്തില്‍ രക്്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തിയത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബന്ധുക്കളില്‍ ചിലരും…
Read Moreകനത്ത മഴയില്ലെങ്കിലും, പ്രതീക്ഷകളിലേക്കു നിറഞ്ഞ് മംഗംലംഡാം
മംഗലംഡാം: മഴ കുറഞ്ഞിട്ടും മംഗലംഡാം നിറഞ്ഞൊഴുകുകയാണ്. വൃഷ്ടി പ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ വേനലിലേക്ക് സംഭരിച്ചു നിർത്താനാകാതെ പുഴയിലേക്ക് ഒഴുക്കിവിടുന്നു.മഴക്കാലം പിന്മാറും വരെ ഈ സ്ഥിതി തുടരും. പതിറ്റാണ്ടുകളായി മംഗലംഡാം ഇങ്ങനെയാണ്. എത്ര മഴ കുറവായാലും ഡാം നിറഞ്ഞ് ഷട്ടറുകൾ തുറക്കാത്ത ഏതെങ്കിലും വർഷമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് മറുപടി.2007ലെ അധിക മഴക്കു ശേഷം ഒന്നാം പ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ൽ ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ജൂണ്‍ മാസം 14ന് ഡാം നിറഞ്ഞ് ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായി. ഇക്കുറി കഴിഞ്ഞ 16നാണ് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നത്. പിന്നെ അടച്ചിട്ടില്ല. മൂന്ന് ഷട്ടറുകൾ 50 സെന്റീമീറ്ററിലും മൂന്നെണ്ണം 15 സെന്റീമീറ്ററിലും ഉയർത്തിയാണ് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നത്.ജലം സംഭരിക്കുന്പോൾ ഡാമുകളുടെ റൂൾ കർവ് മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ വെള്ളം പരമാവധിയിലെത്തി നിൽക്കുന്ന ഡാമിൽ…
Read Moreഹോട്ടലിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു; രമ്യ ഹരിദാസ് എംപിക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്നു യുവാവ്
പാലക്കാട് : രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പരാതിക്കാരൻ സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയാണുണ്ടായത്. തന്റെ ഫോണ്‍ തട്ടിപ്പറിക്കാൻ നിർദ്ദേശം നൽകിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മൊഴി നൽകിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തിൽ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.
Read Moreകോവിഡ്കാലത്തെ “വകഭേദം’; ബസുടമ സംഘടനയുടെ നേതാവ് ഇനി പച്ചക്കറി കൃഷിയ്ക്കൊപ്പം
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി: കോവിഡ് മഹാമാരി എറ്റവും ആഴത്തിൽ ആഘാതമേല്പിച്ച ഒരു മേഖലയാണ് സ്വകാര്യ ബസ് വ്യവസായം. ഇതിന്റെ ഇരകളാണ് ബസ് ഉടമകളും അതിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമൊക്കെ. പാവപ്പെട്ടവന്റെ യാത്രാ വാഹനം എന്ന ഓമന പേരിട്ട് വിളിച്ചിരുന്ന ബസ് വ്യവസായം ഇന്ന് തകർന്നതോടെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ബസ് ഉടമകളുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെല്ലാം. ഇത് ടി.ഗോപിനാഥൻ. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി. ചിറ്റടിക്കടുത്ത് ഒടുകൂർ സ്വദേശക്കാരനായ ഗോപിനാഥൻ ഇപ്പോൾ പച്ചക്കറി കൃഷിക്കൊപ്പമാണ്.കൂടെ ബസ് തൊഴിലാളികളായ വിനുവും ഷമീറും ചാമിയാരുമുണ്ട്. ലോക് ഡൗണിനെ തുടർന്ന് തന്റെ ബസുകളെല്ലാം ഓട്ടം നിലച്ചതോടെയാണ് ബസുടമകളുടെ അവസാനവാക്കായ ഗോപിനാഥും പച്ചക്കറി, വാഴ, നെൽകൃഷി, കുരുമുളക് എന്നിവയിലേക്ക് തിരിഞ്ഞത്.ദിവസവും അതിരാവിലെ വീടിനു ചുറ്റുമുള്ള പറന്പിലേക്കിറങ്ങി പണിയെടുക്കും. ഇവിടെ മുതലാളി, തൊഴിലാളി എന്ന അന്തരമൊന്നുമില്ല.നേരത്തേയും കൃഷി തല്പരനായിരുന്നെങ്കിലും സംഘടനാ…
Read More